ജീവിതം സുന്ദരമാണ് തബേബുയ റോസിയ പോലെ

അസ്തമയ സൂര്യൻ കായലോരത്തെ ചക്രവാളത്തിന് താഴെ, നീണ്ട നിഴലുകൾ വീഴ്ത്തി സുവർണ്ണ പ്രഭയിൽ ആകാശത്തെ പെയിന്‍റ് ചെയ്യുമ്പോൾ, പൂത്തുലഞ്ഞു നിൽക്കുന്ന തബേബുയ റോസ വൃക്ഷങ്ങളുടെ വിശാലമായ ശാഖകൾക്ക് നേരെ സ്വയം മറന്നു നോക്കി നിന്നു പോയി…. ആ പിങ്ക് പൂക്കൾ ഭൂമിയിൽ വിരുന്നു വരുന്ന വസന്തത്തിന്‍റെ മാന്ത്രികതയാണ്. അതിന്‍റെ ഇലകൾ പോലും പൂക്കൾക്കായി കൊഴിഞ്ഞു കൊടുതിരിക്കുന്നു!!!

നീളമുള്ള മിനുസമാർന്ന ഇളം പിങ്ക് നിറത്തിൽ കുലകളായി വിരിഞ്ഞു നിൽക്കുന്ന അതിമനോഹരമായ പൂക്കൾ. നോക്കി നിൽക്കെ അല്പം ശക്തിയോടെ ഒരു കാറ്റ് പൂ ശാഖകളിൽ മുട്ടിയുരുമ്മി കടന്നു പോയി, താഴെ പച്ചപ്പുൽ പരവതാനി നിറയെ പിങ്ക് നിറം… പൂക്കൾ സ്വർണ വെളിച്ചത്തിൽ തിളങ്ങുന്നു… താഴെയും മുകളിലും പിങ്ക് നിറം കൊണ്ട് തീർത്ത ഒരു മനോഹര ചിത്രം! ഏറ്റവും ശാന്തമായി സമാധാനത്തോടെ അവയെ നോക്കി നിൽകുമ്പോൾ ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകൾ ദശലക്ഷം മൈലുകൾക്കകലെയായി.

അപ്പോഴേക്കും സന്ധ്യ മെല്ലെ രാത്രിയ്ക്ക് കറുത്ത മറക്കുട പിടിച്ചു കൊടുത്തുകഴിഞ്ഞു. എന്നിട്ടും, നക്ഷത്രങ്ങൾ ആകാശത്ത് മിന്നിമറയാൻ തുടങ്ങുന്നു, അവയുടെ പ്രകാശം തബേബുയ റോസയുടെ തിളങ്ങുന്ന ഇലകളിൽ പ്രതിഫലിക്കുന്നുണ്ട്. ഹാ… ഇത് സമാധാനത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും നിമിഷമാണ്, ചുറ്റുമുള്ള പ്രകൃതിയുടെ അതിശയകരമായ കാഴ്ച കണ്ണ് തുറന്നു കാണേണ്ട അസുലഭ നിമിഷം!

ഏപ്രിൽ മാസത്തിലെ മനോഹരമായ ഈ സായാഹ്നത്തിൽ, മനം മയക്കുന്ന തബേബുയ റോസയുടെ കീഴിൽ, ഇങ്ങനെ ഇരിക്കാൻ കൊതി തോന്നുന്നില്ലേ?

പിങ്ക് ട്രമ്പറ്റ് ട്രീ എന്നും അറിയപ്പെടുന്ന തബേബുയ റോസ ബാംഗ്ലൂരിൽ, പ്രത്യേകിച്ച് വസന്തകാലത്ത് കാണേണ്ട ഒരു കാഴ്ചയാണ്. ഫെബ്രുവരി, മാർച്ച്‌ ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ പുഷ്പിക്കൽ… ആ കാലത്ത് മൊത്തം ഇലകൾ ഒഴിഞ്ഞു പൂക്കൾ മാത്രമാകും… മെക്സിക്കോ സ്വദേശിയായ ഈ മരങ്ങൾ 30 മീറ്റർ വരെ ഉയരത്തിലും 100 സെന്‍റീമീറ്റർ വരെ വീതിയിലും വളരുന്നു. മഴക്കാലത്ത് അവ തണൽ നൽകുന്നു, വരണ്ട സീസണിൽ ഇവ സമൃദ്ധമായി പൂക്കും.. ഇപ്പോൾ അറബിക്കടലിന്‍റെ റാണിയായ കൊച്ചിക്കും പിങ്ക് വസന്തം സ്വന്തം! കണ്ടെയ്നർ റോഡിലാണ് ഈ വൃക്ഷങ്ങൾ പൂത്തു നിൽക്കുന്ന കാഴ്ച ഉള്ളത്. ഏപ്രിലിൽ കണിക്കൊന്നകൾ മഞ്ഞ പ്പട്ടു പുതയ്ക്കുമ്പോൾ ഇനി മുതൽ താബേബുയ യും പിങ്ക് പരവതാനി വിരിക്കും…

ബാംഗ്ലൂരിൽ, ഈ മരങ്ങൾ പൂക്കുമ്പോൾ നഗരത്തിന്‍റെ മിക്ക ഭാഗങ്ങളും പിങ്ക് നിറത്തിൽ മുങ്ങും.. കബ്ബൺ പാർക്ക്, ലാൽ ബാഗ് ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ പ്രദേശങ്ങളിൽ ഈ മരങ്ങൾ പൂത്തു നിൽക്കുന്നത് കാണാം. ഗുൽമോഹർ, താബേബുയ റോസ തുടങ്ങിയ പൂ മരങ്ങൾ നഗരത്തിന്‍റെ പച്ചപ്പ് സംരക്ഷിക്കുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു… വസന്തകാലത്ത് ബാംഗ്ലൂരിലാണെങ്കിൽ, ഈ മനോഹരമായ ദൃശ്യം കാണാൻ മറക്കരുത്…

ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ വൃക്ഷമാണ് പിങ്ക് ട്രമ്പറ്റ് ട്രീ അഥവാ തബേബുയ റോസിയ. ഇത് ഒരു നിത്യഹരിത വൃക്ഷമാണ്, നട്ട് മൂന്ന് വർഷത്തിന് ശേഷമാണ് പൂക്കൾ ആദ്യം ഉണ്ടാകുന്നത്. തബേബുയ റോസിയ സാധാരണയായി റോഡുകളിലും പാർക്കുകളിലും നട്ടുപിടിപ്പിക്കുന്നു, വരണ്ട സീസണുള്ള കാലാവസ്ഥയിൽ ഇലപൊഴിയും വൃക്ഷം ആയി കണക്കാക്കപ്പെടുന്നു. എൽ സാൽവഡോറിന്‍റെ ദേശീയ വൃക്ഷമാണ് റോസി ട്രമ്പറ്റ് ട്രീ. വിടർന്നു കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശേഷം പൂക്കൾ പൊഴിയും, ഉഷ്ണ മേഖല വനങ്ങളിൽ, തുറസ്സായ വയലുകളിലോ പാതയോരങ്ങളിലോ ഇത് നന്നായി വളരുന്നു. പൂക്കുന്ന സീസണിൽ ഇലകൾ മൊത്തം കൊഴിഞ്ഞുപോകുന്നു, പിന്നെ മനോഹരമായ പർപ്പിൾ- പിങ്ക് പൂക്കൾ മാത്രമേ ശിഖരങ്ങളിൽ ഉണ്ടാകു.

ജനുവരി അവസാനം മുതൽ ഏപ്രിൽ വരെയാണ് പൂർണ പൂക്കാലം. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം നിമിത്തം പൂവിടുന്ന സമയം പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. വേനൽ സീസണിന്‍റെ തുടക്കത്തിൽ തന്നെ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങും. ഏകദേശം 60 ദിവസം തുടർച്ചയായ വരണ്ട കാലാവസ്ഥ ഇതിന് ആവശ്യമാണ്.

തബേബുയ റോസിയ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നു. ഇതിന് ഒരു ദിവസം 6-8 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. തബേബുയയ്ക്ക് വളരാൻ ചൂടുള്ള കാലാവസ്ഥ ആവശ്യമാണ്. വരൾച്ചയെ അജിജീവിക്കാൻ ശേഷി ഉള്ള മരങ്ങൾക്ക് നല്ല ഡ്രെയിനേജ് ഉള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് വേണ്ടത്

ആഴത്തിലുള്ള വേരുകളുടെ വളർച്ചയെ സഹായിക്കാൻ തുടക്കത്തിൽ നിത്യവും നനയ്ക്കണം. വേരുപിടിക്കുമ്പോൾ, ആദ്യത്തെ രണ്ട് മാസത്തേക്ക് ആഴ്ചയിൽ രണ്ടുതവണ നനയ്ക്കുക. മരം വേരുപിടിച്ചുകഴിഞ്ഞാൽ, ആഴ്ചയിൽ ഒരിക്കൽ മതി നനയ്ക്കൽ.

പഴയ ശിഖരങ്ങൾ വെട്ടിമാറ്റുന്നത് തബേബുയ മര പരിപാലനത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ചെടിയുടെ ആകൃതിയും വലുപ്പവും നിലനിർത്താൻ ഇത് സഹായിക്കും വിത്തുകളിൽ നിന്നും കൊമ്പിൽ നിന്നും ഈ ചെടി വളർത്താൻ കഴിയും.

വീട് വൃത്തിയാകാം അതിവേഗം

വീണുകിട്ടുന്ന ഒരവധി ദിവസം വീട് വൃത്തിയാക്കാൻ തുനിഞ്ഞാൽ ആ ദിവസം മുഴുവനും അതിനായി വിനിയോഗിക്കേണ്ടി വരും. എന്നാൽ ചില എളുപ്പ മാർഗ്ഗത്തിലൂടെ വീട് സൂപ്പർ ക്ലീൻ ആക്കാം.

എങ്ങനെ വേഗത്തിൽ വീട് വൃത്തിയാക്കാം

വീട് വൃത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ കുറച്ച് ലളിതമായ നുറുങ്ങുകളും വിദ്യകളും ഉപയോഗിച്ച്, സമയബന്ധിതമായി വീട് വൃത്തിയാക്കാൻ കഴിയും. അപ്രതീക്ഷിതമായി അതിഥികൾ വരാനുള്ള സാധ്യത ഉണ്ടെങ്കിൽ അല്ലെങ്കിൽ വീട് പെട്ടെന്ന് വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ തന്ത്രങ്ങൾ ഉപയോഗിച്ച് റെക്കോർഡ് സമയത്തിനുള്ളിൽ വീട് വൃത്തിയാക്കാം.

  • ഒരു പ്ലാൻ ഉപയോഗിച്ച് വീട് വൃത്തിയാക്കൽ ആരംഭിക്കാം.
  • ചെയ്യേണ്ട ജോലികളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക.
  • അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കി മുൻഗണന നൽകുക.
  • തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക.
  • ക്ലീനിംഗ് സാധനങ്ങൾ ശേഖരിക്കുക.
  • നിങ്ങളുടെ എല്ലാ ക്ലീനിംഗ് ഉൽപ്പന്നങ്ങളും ഉപകരണങ്ങളും ഒരുമിച്ച് വയ്ക്കുക.
  • സമയം ലാഭിക്കാൻ മൾട്ടി പർപ്പസ് ക്ലീനറുകൾ ഉപയോഗിക്കുക.
  • എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി എല്ലാം ഒരിടത്തായി സെറ്റ് ചെയ്യാം.
  • ഒരു ടൈമർ സെറ്റ് ചെയ്യാം.
  • കഴിയുന്നത്ര വേഗത്തിൽ വൃത്തിയാക്കാൻ അതിനെ വെല്ലുവിളിയായി ഏറ്റെടുക്കുക.
  • വൃത്തിയാക്കേണ്ട ഏരിയകൾ ഓരോ ഭാഗങ്ങളായി വിഭജിച്ച്‌ ഓരോരുത്തരായി ഓരോ ഭാഗങ്ങൾ ഏറ്റടുക്കുക.
  • ശ്രദ്ധ കേന്ദ്രീകരിച്ച് ജോലി തുടരാം.
  • വൃത്തിയാക്കി പോകുന്നതിനൊപ്പം ഡി ക്ലട്ടർ ചെയ്യുക.
  • അസ്ഥാനത്തുള്ള സാധനങ്ങൾ മാറ്റി വെയ്ക്കുക.
  • കൗണ്ടർ ടോപ്പുകളിലും സ്ലാബുകളിലുമുള്ള ആവശ്യമില്ലാത്ത വസ്തുക്കൾ ഒഴിവാക്കുക.
  • സമയം ലാഭിക്കാൻ വൃത്തിയാക്കുന്നതിന് അനുസരിച്ച് സാധനങ്ങൾ ഓർഗനൈസ് ചെയ്ത് വയ്ക്കുക.
  • കാര്യക്ഷമമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക.
  • മൈക്രോ ഫൈബർ തുണികൾ ഉപയോഗിച്ച് ഉപരിതലങ്ങൾ തുടയ്ക്കുക.
  • ഒരുപാട് സാധനങ്ങൾ ഉള്ള സ്ഥലങ്ങൾ ആദ്യം വാക്വം ചെയ്യുക.
  • ജനലുകളും കണ്ണാടികളും വേഗത്തിൽ വൃത്തിയാക്കാൻ ഒരു സ്‌ക്വീജി ഉപയോഗിക്കുക

ഈ നുറുങ്ങുകൾ പിന്തുടരുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ വീട് വേഗത്തിലും കാര്യക്ഷമമായും വൃത്തിയാക്കാൻ കഴിയും. ജോലിക്കിടയിൽ ആവശ്യാനുസരണം ഇടവേളകൾ എടുക്കാനും ജോലി നന്നായി ചെയ്തതിന് സ്വയം പ്രതിഫലം നൽകാനും ഓർമ്മിക്കുക.

പരവതാനി വൃത്തിയാക്കുന്നതിനുള്ള മികച്ച രീതി

ഒരു ഡ്രയർ ഉപയോഗിച്ച് പരവതാനി ഉണക്കരുത്, അല്ലാത്ത പക്ഷം അത് കേടാകുകയോ കീറുകയോ ചെയ്യാം. പുറത്ത് വെയിലത്ത് ഉണക്കുന്നതും മടക്കി വയ്ക്കാതിരിക്കുന്നതും നല്ലതാണ്, അല്ലാത്തപക്ഷം അതിൽ പാട് വീഴാൻ സാധ്യത ഉണ്ട്. ആഴ്ചയിൽ രണ്ടുതവണ വാക്വം ക്ലീനർ ഉപയോഗിച്ച് പരവതാനി വൃത്തിയാക്കണം. ആവശ്യമെങ്കിൽ, കാർപെറ്റ് പുറത്ത് വെയിലത്ത് ഇട്ട് ബ്രഷ് ഉപയോഗിച്ച് അതിൽ ഉള്ള അഴുക്ക് നീക്കം ചെയ്യുകയും ചെയ്യാം.
ചെറിയ കറ നീക്കം ചെയ്യാൻ വെള്ളവും വിനാഗിരിയും ഉപയോഗിക്കാം. ഒരു കുപ്പിയിൽ വെള്ളവും വിനാഗിരിയും ചേർത്ത ലായനി നിറച്ച് കറയുള്ളിടത്തെല്ലാം തളിക്കുക. അതിനുശേഷം കോട്ടൺ തുണി ഉപയോഗിച്ച് വൃത്തിയാക്കുക.

വീട്ടിൽ എളുപ്പത്തിൽ കാർപെറ്റ് കഴുകാം, പക്ഷേ അതിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കേണ്ടത് പ്രധാനമാണ്. കാർപെറ്റ് ഒരിക്കലും ചൂടുവെള്ളത്തിൽ കഴുകരുത്. 15- 20 മിനിറ്റ് തണുത്ത വെള്ളത്തിൽ പരവതാനി മുക്കിവയ്ക്കുക, ബ്രഷ് ഉപയോഗിച്ച് കാർപെറ്റിലുള്ള കറ വൃത്തിയാക്കരുത്. വേണമെങ്കിൽ ബേക്കിംഗ് സോഡയും വെള്ളത്തിൽ ചേർക്കാം.
പരവതാനിയിലെ മണം മാറ്റണമെങ്കിൽ വെള്ളവും വിനാഗിരിയും ചേർത്ത് ലായനി അതിൽ തളിച്ചാൽ മതി. ആവശ്യമെങ്കിൽ ഈ പരിഹാരമാർഗ്ഗം ദിവസവും ചെയ്യാവുന്നതാണ്, ഇത് ഒരിക്കലും കാർപെറ്റിൽ ഒരിക്കലും ദുർഗന്ധം ഉണ്ടാക്കില്ല.

കാർപെറ്റുകൾ ഈസിയായി വീട്ടിൽ വൃത്തിയാക്കാം

കൈകൊണ്ടോ യന്ത്രം കൊണ്ടോ നിർമ്മിച്ച കാർപെറ്റുകൾ ശരിയായി ശ്രദ്ധിക്കുകയാണെങ്കിൽ വർഷങ്ങളോളം അവ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കും. വീട്ടിൽ കാർപ്പെറ്റുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന രീതികളെ പരിചയപ്പെടാം.

Aerial exercise: ഫിറ്റ്നസ്സിലെ പുതിയ ട്രെൻഡ്

ഏരിയൽ വ്യായാമം ആന്‍റിഗ്രാവിറ്റി ഫിറ്റ്നസ് എന്നും അറിയപ്പെടുന്നു. വായുവിൽ തൂങ്ങിക്കിടന്നുകൊണ്ടുള്ള വ്യായാമമാണിത്. സീലിംഗിലും മറ്റും ഒരു തുണി തുല്യമായ നീളത്തിൽ ദൃഢമായി കെട്ടിയ ശേഷം ആ തുണി ദേഹത്ത് പൊതിഞ്ഞാണ് വ്യത്യസ്തമായ ഈ വ്യായാമങ്ങൾ ചെയ്യുക. എന്നാൽ എന്താണ് ഏരിയൽ ഫിറ്റ്നസ്? ഇതുകൊണ്ട് എന്താണ് പ്രയോജനം? ഈ ഫിറ്റ്നസ് ട്രെൻഡ് സ്ത്രീകൾക്ക് ഗുണകരമാണോ? ഇതെല്ലാം അറിയേണ്ടത് വളരെ പ്രധാനമാണ്.

അക്രോബാറ്റിക് ഫീൽ

ഇത് ഒരുതരം സ്കിൽ ആണെന്നാണ് ചലച്ചിത്രതാരം ടൈഗർ ഷ്‌റോഫിന്‍റെ പേഴ്സണൽ കോച്ചും ഫിറ്റ്നസ് കൺസൾട്ടന്‍റുമായ ജില്ലെ സിംഗ് പറയുന്നത്. സൈക്കിൾ ചവിട്ടാൻ പഠിച്ച് അത് ഓടിച്ച് ആസ്വദിക്കുന്നത് പോലെയാണിത്, അതിൽ ഒരു ചെറിയ ത്രില്ലും കുറച്ച് രസവുമുണ്ട്. ഇതിൽ നമ്മൾ വായുവിൽ തൂങ്ങി ഗുരുത്വാകർഷണത്തിന് എതിരായി വ്യത്യസ്ത വ്യായാമങ്ങൾ ചെയ്യുന്നു എന്ന് മാത്രം.

“നൈലോൺ നൈക്ര കൊണ്ട് തയ്യാറാക്കിയ ഒരു സിൽക്ക് തുണിയാണ് വ്യായാമത്തിന്‍റെ ഈ ഫോർമാറ്റിൽ ഉപയോഗിക്കുന്നത്. വളരെ ദൃഢതയേറിയതാണ് ഈ ഫാബ്രിക്. അതുപോലെ തികച്ചും വഴക്കമുള്ളതുമാണ്. അതിനാൽ തുണിയുടെ ഉരസലേറ്റ് ശരീരത്തിൽ വേദനയുണ്ടാകില്ല.”

“കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഇതൊരു മികച്ച വ്യായാമമാണ്. ഇത് അവരുടെ ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിക്കുന്നു. അവരിൽ വളർച്ചാ ഹോർമോണുകൾ നന്നായി ഉത്പാദിപ്പിക്കപ്പെടുന്നു. ആർത്തവചക്രം ക്രമമായി നിലനിർത്തുകയും ചർമ്മത്തിന് തിളക്കം നൽകുകയും ഇത്‌ ചെയ്യുന്നു. ഈ വ്യായാമം ശരീരത്തെ സ്ട്രച്ച് ചെയ്യുന്നതിനാൽ ഉയരം വർദ്ധിപ്പിക്കാനും സഹായകമാകും.”

ഫിറ്റ്നസ്സ് നിലനിർത്തും

ഫരീദാബാദിൽ നിന്നുള്ള റേഡിയോളജിസ്റ്റായ ഡോ. കുൽവീൻ ഫിറ്റ്നസ് നിലനിർത്താൻ ഈ വ്യായാമം ഉപയോഗിച്ചതിന്‍റെ ഫലങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്, “ഈ വ്യായാമം ചെയ്തു തുടങ്ങുന്ന സമയത്ത് എന്‍റെ ശരീരത്തിലെ മിക്കവാറും എല്ലാ സന്ധികളും സ്റ്റിഫ് ആയിരുന്നു. ശരീരത്തിന്‍റെ സ്റ്റിഫ്നസ്സ്  ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏരിയൽ വ്യായാമം വളരെ നല്ല ഓപ്ഷനാണ്. മുട്ടുവേദന കാരണം തറയിൽ വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് ഈ ശൈലി പരീക്ഷിക്കാം. ഇതിൽ ബാലൻസ്, ഫോക്കസ് എന്നിവയുടെ വളരെ നല്ല സംയോജനമുണ്ട്.”

“ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം, പല സ്ത്രീകളുടെയും പെൽവിക് പ്രദേശം വളരെ ദുർബലമായിരിക്കും. ഒരു സ്ത്രീയുടെ പെൽവിക്, പുറകിലെ പേശികൾ ദുർബലമാണെങ്കിൽ കാൽമുട്ട്, കണങ്കാൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഈ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഏരിയൽ വ്യായാമങ്ങൾ ചെയ്യുന്നതെങ്കിൽ അത് വളരെ ഗുണം ചെയ്യും. പിന്നീട് ഇടുപ്പും കാൽമുട്ടും റീപ്ലേസ്‌മെന്‍റ് ചെയ്യേണ്ട ആവശ്യ൦ വരില്ല.”

“ഈ വ്യായാമ രീതി ചെയ്യാൻ ആഗ്രഹിക്കുന്നവർ വ്യായാമം ചെയ്യുന്ന വേളയിൽ തലകറക്കം ഉണ്ടാകുന്നില്ലന്ന് ഉറപ്പു വരുത്തണം. സെർവിക്കൽ പ്രശ്നമുള്ളവർ ഈ വ്യായാമരീതി ഒഴിവാക്കണം.”

“ഒരു വിദഗ്ദന്‍റെ മേൽനോട്ടത്തിൽ വ്യായാമാഭ്യാസം ചെയ്യുന്നതിന് ചെലവ് അൽപ്പം കൂടുതലാണ്, കാരണം നിലവിൽ ഈ വ്യായാമരീതി വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഉള്ളൂ. കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതോടെ സാധാരണക്കാർക്കും ഇത് സ്വീകരിക്കാനാകും.

വ്യായാമം ആരംഭിക്കു൦ മുമ്പ്

“ഏരിയൽ വ്യായാമങ്ങൾ പഠിപ്പിക്കുന്നതിന്, പരിശീലകന് ധാരാളം അനുഭവപരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 3 മാസമെങ്കിലും ഏതെങ്കിലും കോഴ്സും ചെയ്‌തിരിക്കണം. ഇതിൽ, വ്യായാമം ചെയ്യുന്നയാൾ എവിടെയാണ് തെറ്റുകൾ വരുത്തുന്നതെന്ന് പരിശീലകൻ പഠിക്കേണ്ടതുണ്ട്, കൂടാതെ അപകടസാധ്യത എങ്ങനെ കുറയ്ക്കാമെന്ന് പറയുകയും വേണം. ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിന് വഴിവെക്കും. ഹമ്മോക്ക് ഇൻസ്റ്റാൾ ചെയ്ത മേൽക്കൂരയുടെ ഫാസ്റ്റനറുകൾ ശരിയായി ഉറപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.” വിദഗ്‌ദ്ധ പരിശീലകൻ എന്ന നിലയിൽ ജിലേ സിംഗ് പറയുന്നു.

“ഏരിയൽ വ്യായാമങ്ങൾ ചെയ്യുമ്പോൾ യാതൊരു തരത്തിലുമുള്ള ആഭരണങ്ങളും ധരിക്കരുത്. വസ്ത്രങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സിബ്ബോ ബട്ടണോ മൂർച്ചയുള്ള വസ്തുക്കളോ ഉണ്ടാകാൻ പാടില്ല.”

“ഏരിയൽ എക്‌സൈസ് ചെയ്യുന്നതിന് മുമ്പും ശേഷവും കുറച്ച് സമയത്തേക്ക് ഒന്നും കഴിക്കരുത്. ഒഴിഞ്ഞ വയറിൽ വ്യായാമം ചെയ്യുന്നത് മികച്ച ഫലം നൽകും. ഈ വ്യായാമം ചെയ്യുന്നതിന്, സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കണം. എല്ലായ്‌പ്പോഴും ലൈറ്റ് ആയിട്ടുള്ള വ്യായാമങ്ങളിൽ നിന്ന് അൽപ്പം ഹെവി ആയിട്ടുള്ള  വ്യായാമങ്ങൾ ചെയ്തു മുന്നേറുകയാണ് വേണ്ടത്. വ്യായാമം ചെയ്യുന്ന പതിവ് തെറ്റിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.” ഫരീദാബാദിലെ മോഡേൺ ഡൽഹി ഇന്‍റർനാഷണൽ സ്‌കൂളിലെ ജിംനാസ്റ്റിക്‌സ് അധ്യാപികയായ സുനിത പറയുന്നു.

ഏരിയൽ എക്സർസൈസ്, ഫിറ്റ്നസിൽ പുതിയ ട്രെൻഡാണ്, അതിൽ കൂടുതൽ ആവേശമുണ്ട്. വിനോദത്തിനൊപ്പം ഫിറ്റ്‌നസ് നിലനിർത്താനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് പരീക്ഷിക്കുന്നതിൽ ദോഷമില്ല.

  • ദിനചര്യയിൽ ഏരിയൽ വ്യായാമം ഉൾപ്പെടുത്തുക.
  • പരമ്പരാഗത വ്യായാമങ്ങളുമായി ഏരിയൽ വർക്ക്ഔട്ടുകൾ മിക്സ് ചെയ്ത് ചെയ്യാം.
  • പുരോഗതി ട്രാക്കുചെയ്യുന്നതിന് റെഗുലർ ക്ലാസുകൾ ഷെഡ്യൂൾ ചെയ്യുക.
  • ശരീരം ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോൾ വിശ്രമിക്കുകയും ചെയ്യുക.

ഏരിയൽ വ്യായാമത്തിന്‍റെ ഗുണങ്ങൾ

  • ഏരിയൽ വ്യായാമം ശരീരത്തിന്‍റെ വഴക്കവും ശക്തിയും മെച്ചപ്പെടുത്തുന്നു.
  • ബാലൻസും ഏകോപനവും മെച്ചപ്പെടുത്തുന്നു.
  • ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.
  • സ്ട്രെസ് റിലീഫും മാനസികാരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു.

വിവിധത്തരം ഏരിയൽ വ്യായാമങ്ങൾ

ഏരിയൽ യോഗ: പരമ്പരാഗത യോഗാസനങ്ങളെ ഏരിയൽ ഹമ്മോക്കുകളുമായി സംയോജിപ്പിച്ചിട്ടുള്ളതാണിത്. നട്ടെല്ല് ഡീകംപ്രഷൻ, വിന്യാസം എന്നിവ മെച്ചപ്പെടുത്തുന്നു. ബോഡി പോസ്ച്ചറും കോർ ശക്തിയും മെച്ചപ്പെടുത്തുന്നു.

ഏരിയൽ സിൽക്ക്സ്തൂക്കിയിടുന്ന സിൽക്ക് ഹാങ്കറിൽ അക്രോബാറ്റിക് ചലനങ്ങൾ നടത്തുന്ന വ്യായാമമാണിത്. അപ്പർ ബോഡിയും കോർ ശക്തിയും ബിൽഡ് ചെയ്യും. ആത്മവിശ്വാസവും അവബോധവും വർദ്ധിപ്പിക്കുന്നു.

ഏരിയൽ ഹൂപ്പ്: ഏരിയൽ അക്രോബാറ്റിക്‌സിനായി തൂക്കിയിട്ട ഒരു ഹൂപ്പ്  ഉപയോഗിക്കുന്നു. ചടുലതയും വഴക്കവും വർദ്ധിപ്പിക്കുന്നു. ഇത് ഒരു ഫുൾ ബോഡി വർക്ക് ഔട്ട് ആണ്.

കാലത്തിന്‍റെ കാവ്യനീതിക്ക് മുന്നിൽ Renju renjimar

മലയാളികൾക്ക് വളരെ സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. കഠിന പ്രയത്നവും ആചഞ്ചലമായ ആത്മ വിശ്വാസവും കൈമുതലാക്കി ട്രാൻസ് സമൂഹത്തിന്‍റെ അഭിമാനമായി മാറിയ രഞ്ജു സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റാണ്. 22-ാമത്തെ വയസിലാണ് രഞ്ജു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ജോലിയിലേക്ക് കടന്നു വന്നത്. കൊല്ലം ജില്ലയിലെ പേരൂരിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. അവിടെ നിന്നാണ് സമൂഹത്തോട് തന്‍റെ സ്വത്വത്തിനായി പട പൊരുതി തന്നെ കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാൻസ്‌ജെന്‍റർ സെലിബ്രിറ്റി- ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായി രഞ്ജു രഞ്ജിമാർ മാറുന്നത്. ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി നിരവധി സെലിബ്രിറ്റികൾക്കും മോഡലുകൾക്കും വധു വരന്മാർക്കുമായി മേക്കപ്പ് ചെയ്യുന്നു.

തേവര സെക്രട്ട് ഹാർട്ട് കോളേജിൽ നടന്ന തേവര ലിറ്ററേറ്റർ ഫെസ്റ്റിവലിൽ അതിരുകളില്ലാത്ത ചമയക്കൂട്ട് എന്ന വിഷയത്തിൽ ചലച്ചിത്ര- മാധ്യമ പ്രവർത്തക ആയ അഞ്ജന ജോർജുമായി രഞ്ജു രഞ്ജിമാർ പങ്കിട്ട ചില ചിന്തകൾ…

renju renjimar

2006 ൽ ചോക്ലേറ്റ് എന്ന സിനിമയിൽ മേക്കപ്പ് അസിസ്റ്റന്‍റ് ആയി വർക്ക് ചെയ്യാൻ വേണ്ടിയാണ് ആദ്യമായി രെഞ്ജു രഞ്ജിമാർ തേവര സെക്രട്ട് ഹാർട്ട് കോളേജിന്‍റെ പടി ചവിട്ടിയത്… അന്ന് ഷൂട്ട് നടക്കുന്ന ലൊക്കേഷനിൽ ആയിട്ട് പോലും ഒരു ട്രാൻസ് ജൻഡർ എന്ന പേരിൽ രഞ്ജുവിന് ഒരുപാട് കളിയാക്കലും ബുള്ളിയിങ്ങും ഒക്കെ നേരിടേണ്ടി വന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും എന്തിന്! കോളേജിന്‍റെ ഗേറ്റ് തുറന്ന് ഒന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാതെ പേടിച്ചു വിറച്ചു വിഷമിച്ചു നിന്നത് ഇന്നലെ എന്ന പോലെ രഞ്ജുവിന്‍റെ ഓർമകളെ പൊള്ളിച്ചിട്ടുണ്ട്. അന്ന് രഞ്ജുവിന് ആ സംഭവം മാനസികമായി വല്ലാത്ത ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചത്… ട്രാൻസ് സമൂഹത്തെ കുറിച്ച് പൊതുവെ അക്കാലത്തുള്ള തെറ്റിദ്ധാരണയും അറിവില്ലായ്മയും കൊണ്ടാകാം അന്നത്തെ കുട്ടികൾ അവരുടെ ഉള്ളിലെ സ്ത്രീത്വത്തെ കളിയാക്കുകയായിരുന്നു…

പതിനെട്ടു വർഷങ്ങൾക്കിപ്പുറം 

അതേ ക്യാമ്പസിൽ 18 വർഷങ്ങൾക്കിപ്പുറം രഞ്ജു ഒരു അതിഥി ആയി വീണ്ടും എത്തി… അന്താരാഷ്ട്ര വനിതാ ദിനത്തിൽ കോളേജ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായി തന്നെ അവരെ ക്ഷണിച്ചു! അതിരുകൾ ഇല്ലാത്ത ചമയക്കൂട്ട് എന്ന വിഷയത്തെ ആസ്പദമാക്കി അവരുടെ അനുഭവങ്ങൾക്കായി കുട്ടികൾ കണ്ണും കാതും തുറന്നു വെച്ചു, ഇതിനെയാണ് കാലത്തിന്‍റെ കാവ്യനീതി എന്ന് വിശേഷിപ്പിക്കേണ്ടത്, രഞ്ജുവിനെ സംബന്ധിച്ച് ഇതിലും വലിയൊരു സന്തോഷം വേറെ എന്താണ്? ഒരു ട്രാൻസ്‌ വുമൻ എന്ന നിലയിൽ ഒരു സ്ത്രീ എന്ന നിലയിൽ രഞ്ജുവിന്‍റെ വലിയ വിജയം ആയിട്ടാണ് ഇതിനെ നോക്കി കാണുന്നത്.

കോളേജിലെ ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾക്ക് ഒക്കെ ഇപ്പോൾ ഈ സംഭവങ്ങൾ കൂടുതൽ എമ്പതിയോടെ ഉൾക്കൊള്ളാൻ കഴിയുന്നു എന്നത് കാലത്തിനു സംഭവിച്ച വലിയ മാറ്റമായി കരുതാം. എന്തൊക്കെ അതിർവരമ്പുകൾ വരച്ചാലും കാലത്തിനു മുന്നിൽ നാം എല്ലാവരും ആത്യന്തികമായി മനുഷ്യർ ആണെന്ന തോന്നൽ അവിടെ അരയ്ക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.

സ്വപ്നം കാണുന്ന ലോകം

തുടർന്ന് രഞ്ജു സംസാരിച്ചത് താൻ ആഗ്രഹിക്കുന്ന അതിരുകൾ ഇല്ലാത്ത ആ ലോകത്തെ കുറിച്ചാണ്. ആ ലോകം എന്ന് പറഞ്ഞാൽ ബൈനറി എന്ന ചിന്ത ഇല്ലാത്ത ലോകം…. ആൺ പെൺ എന്ന ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ഒരു ലോകം അതാണ് തന്‍റെ വലിയ സ്വപനം എന്ന് രഞ്ജു പറയുന്നു. ആ ലോകത്തിൽ നമ്മൾ എല്ലാവരും പരസ്പരം മനുഷ്യർ ആയി പരിഗണിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. മതവും ജാതിയും നിറവും ജൻഡറും എന്നൊക്കെ ഉള്ള വ്യത്യാസങ്ങൾ മാഞ്ഞു പോകുമ്പോൾ ഈ ലോകം പൂർണമായും സ്വതന്ത്രവും സുന്ദരവും ആയി മാറും… അങ്ങനെ ഉള്ള ഒരു ലോകത്തു ജീവിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത്.

ഇഷ്ടപ്പെട്ടത് ചെയ്തപ്പോൾ

വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചതിനാൽ കുട്ടിക്കാലത്ത് മികച്ച വിദ്യാഭ്യാസത്തെ കുറിച്ചു ചിന്തിക്കാൻ പോലും ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാൽ രഞ്ജുവിനു മനസ് ആഗ്രഹിച്ച പോലെ പഠിക്കാൻ കഴിഞ്ഞിട്ടില്ല. പഠനം നഷ്ടമായതിൽ ഇപ്പോഴും വിഷമം ഉണ്ട്… അന്നത്തെ സാമൂഹ്യ സാഹചര്യംകൊണ്ടും കുടുംബത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികൾ നിമിത്തവും പഠിക്കാൻ കഴിഞ്ഞില്ല. പട്ടിണി കിടക്കാതിരിക്കാൻ കുട്ടിക്കാലത്തു തന്നെ ഇഷ്ടികപ്പണിക്കും വാർക്കപ്പണിക്കും ഒക്കെ പോകേണ്ടി വന്നു. എന്നാൽ രഞ്ജുവിന്‍റെ മുന്നിൽ വന്ന ഓരോ അവസരങ്ങളും അവർ വിട്ടു കളയാതെ സാധ്യതകൾ തെരഞ്ഞു, കണ്ടെത്തി. “എനിക്ക് സ്വയം മേക്കപ്പ് ചെയ്യാൻ ഇഷ്ടമാണെന്നും മറ്റുള്ളവർക്ക് വേണ്ടി ചെയ്തു കൊടുക്കാനും കഴിയുമെന്നും തിരിച്ചറിഞ്ഞു. വൈകുന്നേരങ്ങളിൽ മുറിയിൽ വാതിൽ അടച്ചു സ്വയം മേക്കപ്പ് ചെയ്തു നോക്കുമ്പോഴാണ് എന്‍റെ മേക്കപ്പ് സ്കിൽ ഞാൻ മനസിലാക്കിയത്.” രഞ്ജു പറയുന്നു

എന്തായാലും ആ പാഷൻ തന്നെ രഞ്ജു തന്‍റെ കരിയർ ആയി തെരെഞ്ഞെടുത്തത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.

ഡോറ ബ്യൂട്ടി അക്കാദമി എന്ന സ്ഥാപനത്തിന്‍റെ ഹെഡ് ആയി മാറിക്കൊണ്ട് പലരും സ്വപ്‍നം കാണുന്ന തരത്തിൽ ഉള്ള ഒരു എന്‍റർപ്രേനൂർ ആയി രഞ്ജു മാറി. ഇങ്ങനെ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ അവരെ സഹായിച്ചത് സ്വന്തം സ്കിൽ തന്നെ ആണ്. “സ്വന്തം കഴിവിനെ തിരിച്ചറിഞ്ഞ് ഓരോ സമയത്തും വരുന്ന മാറ്റങ്ങൾ സ്വയം അപ്ഡേറ്റ് ചെയ്തത് കൊണ്ട് നിന്നാൽ മാത്രമേ ബ്യൂട്ടി രംഗത്ത് നില നിൽക്കാനാവു. ഇതിനായി കിട്ടിയ ഒരു അവസരവും ഞാൻ ഒഴിവാക്കിയില്ല.” രഞ്ജു പറയുന്നു

പഠിക്കാൻ ഇനിയും മോഹം

ഞാൻ കൊല്ലത്തു നിന്ന് എറണാകുളത്തു വന്നത് മഹാരാജാസിൽ പഠിക്കാം എന്ന ആഗ്രഹത്തോടെ ആണ്. ഉള്ള ജോലി ഉപേക്ഷിച്ചാണ് എറണാകുളത്തേക്ക് വന്നത്. പക്ഷേ ഒരു അഭിഭാഷകന്‍റെ ഓഫീസിൽ ഹെൽപർ ആയി ജോലി ചെയ്യേണ്ടി വന്നു. ആ സമയത്തു രഞ്ജുവിനു ഇനി തനിക്ക് വലിയ ഭാവി ഒന്നും ഇല്ലെന്നും പഠിക്കാൻ കഴിയില്ലെന്നും ഒക്കെ കരുതിയിരുന്നു, എന്നാൽ ജീവിതം അവർക്കായി കരുതി വച്ചത് വ്യത്യസ്തമായ ഒരു വഴി തന്നെ ആയിരുന്നു. കോളേജിൽ ചേരുന്നത്തിന് പറ്റിയില്ലെങ്കിലും ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ചു, പ്രീഡിഗ്രി കമ്പ്ലീറ്റ് ചെയ്യാതെ, ഡിഗ്രി എടുക്കണം എന്ന മോഹം സഫലമാകാതെ ഒരു പൂർത്തീകരിക്കാത്ത ആഗ്രഹം ആയി ക്യാമ്പ സ് ജീവിതം ഇന്നും നിൽക്കുന്നുണ്ടെങ്കിലും ഞാൻ ഹാപ്പി ആണ്. സെന്‍റ് തെരേസസ്സിൽ ഒരു വൊക്കേഷണൽ ട്രെയിനിംഗ് കോഴ്സ് ചെയ്തു കൊണ്ട് ക്യാമ്പസ്സിൽ പോയി പഠിക്കണം എന്ന ആഗ്രഹം ഒട്ടൊക്കെ സഫലീകരിച്ചു…

മേക്കപ്പിലെ സെൽഫ് ലവ്

മേക്കപ്പിന്‍റെ പ്രാധാന്യം എന്താണ് എന്തിനു മേക്കപ്പ് ചെയ്യണം എന്നതിനെ കുറിച്ച് രഞ്ജു ഇങ്ങനെ പറയുന്നു, മറ്റുള്ളവരെ കാണിക്കാനാണ് മേക്കപ്പ് ചെയ്യുന്നത് എന്ന പൊതു ധാരണ പലർക്കും ഉണ്ട്. എന്നാൽ നമ്മുടെ ഓരോരുത്തരുടെയും സെല്ഫ് ലവിന്‍റെ ഭാഗമാണ് മേക്കപ്പ്. ശരീരത്തിന് ദോഷം ചെയ്യാത്ത, നല്ല പ്രൊഡക്ടുകൾ ഉപയോഗിക്കണം. ഓർഗാനിക് ആയ പ്രോഡക്റ്റ് മാത്രം ഉപയോഗിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്. ഇതേകുറിച്ച് വളരെ ചുരുക്കം പേർക്ക് മാത്രമേ ധാരണ ഉള്ളു.

renju renjimar

പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് വില കൂടിയ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല. വില കൂടിയ ബ്യൂട്ടി സാധനങ്ങൾ വാങ്ങാൻ പണം ഇല്ലെങ്കിൽ വീട്ടുകാരെ ശല്യപ്പെടുത്താതെ വാങ്ങാൻ ശ്രമിക്കാം. ഇതിനൊക്കെ പഠിത്തം തീരുന്നത് വരെ വീട്ടുകാരുടെ പണം തന്നെ വേണം എന്ന ചിന്തിക്കാതെ സ്വയം ജോലി ചെയ്തു കുറച്ച പണമൊക്കെ അവനവന്‍റെ ആവശ്യത്തിന് കണ്ടെത്താൻ കഴിയണം. പഴയ കാലം അല്ല അവസരങ്ങൾ ഒരുപാട് ഉണ്ട്.

ബൈനറിക്ക് അപ്പുറം

ഇപ്പോൾ യുവജനോൽസവങ്ങളിൽ ഒക്കെ ട്രാൻസ് വിഭാഗത്തിൽ നിന്ന് കുട്ടികൾ മത്സരിക്കുകയും സമ്മാനം കിട്ടുകയും ചെയ്യുന്നു. ഇതൊക്കെ വളരെ പ്രോഗ്രസ്സിവായ അഭിമാനകരമായ കാര്യങ്ങളാണ്. എന്നിരുന്നാലും ഞാൻ ആ ഒരു കാലം വരാൻ കാത്തിരിക്കുന്നു. ആൺ പെൺ ട്രാൻസ് എന്നൊന്നും വേർതിരിവ് ഇല്ലാതെ കഴിവിനെയും കലയെയും ജഡ്ജ് ചെയ്യുന്ന ഒരു കാലം വരട്ടെ. ബൈനറിക്കപ്പുറം വ്യക്തികളെ നമ്മൾ, പ്രത്യേകിച്ച് പുതുതലമുറ ഉൾക്കൊള്ളുന്നു എന്ന കാര്യം വളരെ പ്രധാനമാണ്.

ഓട്ട കൈയാണോ? ഇപ്പം ശരിയാക്കി തരാം…

എത്ര കിട്ടിയാലും എന്‍റെ കൈയിൽ പണം നിൽക്കില്ല. ഇങ്ങനെ പറയുന്നവരെ നാം ഒരുപാട് കണ്ടിട്ടുണ്ടാവും. ചിലപ്പോൾ ആ കാറ്റഗറിയിൽ നിങ്ങളും ഉണ്ടാവാം. സമ്പാദിക്കുന്ന പണം ക്രിയാത്മകമായി ഉപയോഗിക്കാനും മിടുക്ക് കാണിക്കണം. പണം ഉണ്ടാക്കാൻ പഠിച്ചാൽ മാത്രം പോരാ അത് ഉപകാരപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനും ശ്രദ്ധ കാണിക്കണം. തങ്ങൾക്ക് യോജിച്ച സമ്പാദ്യ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിലെ അപാകതയാണ് പലരെയും വെട്ടിലാക്കുന്നത്. സ്ത്രീകൾക്ക് യോജിച്ച നിക്ഷേപ പദ്ധതികൾ ഏതൊക്കെയെന്ന് മനസ്സിലാക്കാം.

ഫിക്സഡ് ഡിപ്പോസിറ്റ്

എല്ലാ ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്. ബാങ്കിൽ നിക്ഷേപിക്കുന്ന നിശ്ചിത തുക കാലാവധി പൂർത്തിയാകുമ്പോൾ പലിശ അടക്കം മടക്കി കിട്ടുന്നു. പൊതുവേ ഒരു വർഷത്തിന് നിബന്ധനകൾക്ക് വിധേയമായി ആറു മുതൽ 9 ശതമാനം വരെ പലിശ നിരക്കും അഞ്ച് വർഷത്തിന് ഏഴ് ശതമാനത്തിൽ കൂടുതലും റിട്ടേൺ ലഭിക്കും.

റിക്കറന്‍റ് സേവിംഗ്സ് 

ഈ സമ്പാദ്യ പദ്ധതി പ്രകാരം ഒരു നിശ്ചിത തുക വീതം ബാങ്കിൽ നിക്ഷേപിക്കാം. ബാങ്കുകൾക്ക് പുറമെ പോസ്റ്റ് ഓഫീസ് വഴിയും ഈ സമ്പാദ്യ പദ്ധതിയിൽ പങ്കുചേരാം.

കിസാൻ വികാസ് പത്ര

ദീർഘ കാലാവധി നിക്ഷേപം ആണെങ്കിൽ കിസാൻ വികാസ് പത്ര നല്ലൊരു ചോയിസ് ആണ്. പണം ഇരട്ടിയായി ലഭിക്കും എന്നതാണ് പ്രത്യേകത. എട്ടു വർഷവും ഏഴ് മാസവും കൊണ്ടാണ് പണം ഇരട്ടിക്കുക. ഏകദേശം 8 ശതമാനത്തിലും അധികം റിട്ടേൺ കിട്ടും. ജാമ്യം ഇല്ലാതെ തന്നെ ഏത് സമയത്തും പണം തിരികെ എടുക്കാം. എന്നാൽ ഈ നിക്ഷേപത്തിൽ നികുതി ഇളവ് ലഭിക്കുകയില്ല.

പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്സ്

ഓരോ മാസവും പലിശ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് നല്ലൊരു സമ്പാദ്യ പദ്ധതിയാണിത്. പ്രത്യേകിച്ച് നല്ല തുക നിക്ഷേപിച്ച് പെൻഷൻ പറ്റിയവർക്ക് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുന്ന പണത്തിന് എട്ടു ശതമാനത്തിന് അടുത്ത് റിട്ടേൺ മാസാമാസം ലഭിക്കും. തുക മെച്യൂരിറ്റി ആകുന്നതോടെ അഞ്ച് ശതമാനം ബോണസും അതോടൊപ്പം ലഭിക്കും.

ദേശീയ സമ്പാദ്യ പദ്ധതി

സർക്കാരിന്‍റെ ദേശീയ സമ്പാദ്യ പദ്ധതി സുരക്ഷിതമായ സ്കീം ആണ്. ഇതിൽ പണനിക്ഷേപം നടത്തി നികുതിയിളവ് നേടാം. പതിനായിരം രൂപയുടെ നിക്ഷേപത്തിന് ആറു വർഷങ്ങൾക്കുശേഷം പതിനാറായിരം രൂപ ലഭിക്കും.

പിപിഎഫ്

കേന്ദ്ര ഗവൺമെന്‍റിന്‍റെ അധികാരപരിധിയിൽ വരുന്ന സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. അക്കൗണ്ട് തുടങ്ങുന്നതിനായി മാസ വരുമാനമുള്ള ഉദ്യോഗസ്ഥയാവണമെന്നില്ല. സ്വതന്ത്രമായ ജോലി ചെയ്യുന്ന ആർക്കും ഇതിൽ ധന നിക്ഷേപം നടത്താം.

പി പി എഫ് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ദേശസാത്കൃത ബാങ്കുകളിലോ അതിന്‍റെ ശാഖകളിലോ അക്കൗണ്ട് തുറക്കാൻ ആവും. പോസ്റ്റ് ഓഫീസുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞത് 500 രൂപ. കൂടിയ തുക 70000 രൂപയും 8 ശതമാനം വാർഷിക റിട്ടേൺ ഉള്ള പിപിഎഫ് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ്.

സീനിയർ സിറ്റിസൺ സേവിംഗ് പദ്ധതി

60 വയസ്സിന് മുകളിലുള്ളവർക്ക് ധനനിക്ഷേപം നടത്തുന്നതിന് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമുകൾ പ്രയോജനപ്രദങ്ങളാണ്. ഇതിൽ 9-10% വരെ റിട്ടേൺ ലഭിക്കും. സർക്കാർ ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും 5 മുതൽ 8 വർഷം വരെ കാലാവധിയുള്ള പദ്ധതികൾ ഉണ്ട്.

മണി ബാക്ക് ഇൻഷുറൻസ് പോളിസി

കാലാവധിക്ക് ശേഷം ഏതെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന് പണം ആവശ്യമായി വരുന്നവരെ സംബന്ധിച്ച് ഈ പദ്ധതി പ്രയോജനപ്രദമാണ്. പോളിസിയുടെ കാലാവധി സമയത്ത് പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ ഡെത്ത് ബെനിഫിറ്റായി മുഴുവൻ പോളിസി തുകയും ലഭിക്കും എന്നതാണ് മണി ബാക്ക് ഇൻഷുറൻസ് പോളസിയുടെ സവിശേഷത. പോളിസി ഉടമയ്ക്ക് നേരത്തെ തന്നെ കൊടുത്തു കഴിഞ്ഞ സർവൈവൽ ബെനിഫിറ്റ് ഈ തുകയിൽ നിന്നും കുറവ് ചെയ്യുകയില്ല. മുഴുവൻ തുകയുടെ അടിസ്ഥാനത്തിലാണ് ബോണസ് നിശ്ചയിക്കുക.

സാധാരണ എൻഡോമെന്‍റ് പോളിസി പദ്ധതികളിൽ എൻഡോമെന്‍റ് കാലാവധി അവസാനിക്കുന്നതോടെ സർവൈവൽ ബെനിഫിറ്റ് നൽകുകയാണ് ചെയ്യാറ്. എന്നാൽ മണി ബാക്ക് പോളിസിയിൽ ഇടയ്ക്കിടെ സർവൈവൽ ബെനിഫിറ്റ് ഒരു വിഹിതം ലഭിക്കും. ഗുരുതരമായ അസുഖം പിടിപെടുന്ന സാഹചര്യത്തിലും ലാഭം കിട്ടും. അപകടത്തിൽ മരണപ്പെട്ടാൽ നോമിനിക്ക് പോളിസിയിൽ നിന്നും ലാഭം കിട്ടും. പ്രീമിയം പെയ്മെന്‍റിൽ ഇളവ്, മറ്റാനുകൂല്യങ്ങളും ലഭിക്കും. എന്നാൽ പോളസിയുടെ നിബന്ധനകൾ നന്നായി മനസ്സിലാക്കിയശേഷം വേണം തീരുമാനം എടുക്കാൻ.

യൂലിപ്

യൂലിപ് അഥവാ യൂണിറ്റ് ലിക്വിഡ് പോളസിയിൽ ലിക്വിഡിറ്റി, കാലാവധി, ഒരു ഫണ്ടിൽ നിന്നും മറ്റൊരു ഫണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യൽ തുടങ്ങി ധാരാളം സൗകര്യങ്ങൾ ഉണ്ട്. ലാഭ ശതമാനവും കൂടുതലായിരിക്കും. മാർക്കറ്റിൽ കുറഞ്ഞത് 50 തരം യൂലിപ്പ് സ്കീമുകൾ ഉണ്ട്. എൽഐസിക്കൊപ്പം എല്ലാ ഇൻഷുറൻസ് കമ്പനികളും ഒന്നിനൊന്ന് മെച്ചപ്പെട്ട സ്കീമുകൾ നടത്തുന്നുണ്ട്. ഇതിൽ നിന്നെല്ലാം ഇരട്ടി ലാഭവും കിട്ടുന്നു. ഭൂരിഭാഗം യൂണിറ്റ് പദ്ധതികളും മൂന്നുവർഷത്തെ ലോക്കിംഗ് കാലാവധി ഉള്ളതാണ്.

പ്രിയങ്കയുടെ ലേബൽ ആഗ്രഹിക്കുന്നില്ല

പ്രിയങ്ക ചോപ്ര, പരിനീതി, മനാര ചോപ്ര എന്നിവരുടെ ബന്ധുവാണ് നടി മീര ചോപ്ര. കഴിഞ്ഞ 8 വർഷമായി സിനിമയിൽ സജീവമാണ്. അടുത്തിടെ സീ 5ൽ സന്ദീപ് സിംഗ് സംവിധാനം ചെയ്ത മീര ചോപ്ര അഭിനയിച്ച ‘സഫേദ്’ എന്ന സിനിമയിൽ ട്രാൻസ്‌മാനുമായി പ്രണയത്തിലാകുന്ന വിധവയുടെ വേഷത്തിലാണ് അവർ അഭിനയിച്ചത്. വിധവകളുടെയും നപുംസകങ്ങളുടെയും അപമാനകരമായ ജീവിതമാണ് അവരുടെ ഈ സ്നേഹത്തിന് കാരണമാകുന്നത്.

ഇതിന് മുമ്പ് ‘സെക്ഷൻ 365′ എന്ന സിനിമയിൽ മീര ചോപ്ര ബലാത്സംഗ ഇരയുടെ വേഷം ചെയ്തിരുന്നു. തന്‍റെ എട്ട് വർഷത്തെ കരിയറിൽ മീര വ്യത്യസ്തമായ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്, ആർക്കും ഗ്ലാമറസ് വേഷം ചെയ്യാൻ കഴിയും എന്നാൽ മറ്റാർക്കും ചെയ്യാൻ താല്പര്യം ഇല്ലാത്ത വേഷം ചെയ്യുന്നതിലാണ് രസം.

40 കാരിയായ മീര ചോപ്ര എല്ലാവരിൽ നിന്നും വ്യത്യസ്തയായി സ്വയം കണക്കാക്കുന്നു, കാരണം വ്യത്യസ്തമായ കഥയുള്ള സിനിമകൾ മാത്രമാണ് അവർ തിരഞ്ഞെടുക്കുന്നത്. നപുംസകത്തിന്‍റെയും വിധവയുടെയും പ്രണയകഥയെക്കുറിച്ച് പറയുന്ന ‘സഫേദ്’ എന്ന സിനിമ തന്നെ ഉദാഹരണം.

ആ കഥാപാത്രത്തെക്കുറിച്ചും ഇതുവരെയുള്ള തന്‍റെ അഭിനയ യാത്രയെക്കുറിച്ചും പ്രണയ ജീവിതത്തെക്കുറിച്ചും സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നപുംസകങ്ങളുടെ ദാരുണമായ ജീവിതയാത്രയെക്കുറിച്ചും അവർ തുറന്നു സംസാരിക്കുന്നു…

ചോദ്യം- സന്ദീപ് സിംഗ് സംവിധാനം ചെയ്ത സഫേദ്എന്ന ചിത്രത്തിൽ വിധവയുടെ കഥാപാത്രം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?

ഉത്തരം- വിധവയുടെ റോൾ വെല്ലുവിളിയും അതോടൊപ്പം കൗതുകവും നിറഞ്ഞതായിരുന്നു, ഒരു അഭിനേത്രി എന്ന നിലയിൽ അത്തരം ഒരു കഥാപാത്രം എനിക്ക് അഭിനയ സംതൃപ്തി നൽകി എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എനിക്കു സങ്കടം തോന്നി. വിധവ തെറ്റൊന്നും ചെയ്തില്ലെങ്കിലും സമൂഹം തിരസ്കരിച്ച് മോശമായ ജീവിതം നയിക്കേണ്ടി വരുന്നവരാണ്.

സമൂഹത്തിൽ അവഹേളിക്കപ്പെടുക മാത്രമല്ല, ട്രാൻസ് ജൻഡർ ആയതിന്‍റെ അനന്തരഫലങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്ന ദുഃഖകരമായ അവസ്ഥയും ഈ ചിത്രം കാണിച്ചു തരുന്നു. ഇന്നും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയാൽ അവിടെ വിധവകളുടെ അവസ്ഥ ഏറ്റവും മോശമായിരിക്കുന്നതായി കാണാം. വിധവകളായതിനാൽ ഒരുപാട് കഷ്ടപ്പെടുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. മുടി വളർത്താൻ അനുവദിക്കുന്നില്ല, മേക്കപ്പ് ഇടാൻ അനുവദിക്കുന്നില്ല, ശരിയായി ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കുന്നില്ല.

ചോദ്യം-സിനിമയിൽ വിധവയായ സ്ത്രീ നപുംസകവുമായി പ്രണയത്തിലാകുന്നു. അവരുടെ ദുഃഖം നിങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്താണ് അതെക്കുറിച്ച് പറയാനുള്ളത്?

ഉത്തരം- ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം ട്രാൻസ് ജൻഡർ വിഭാഗത്തോടുള്ള എന്‍റെ മനോഭാവം മാറി. ഇനി കാറിന്‍റെ മുന്നിൽ ഒരു നപുംസകൻ വന്നാൽ ശകാരിക്കുകയല്ല വേണ്ടത് കാറിന്‍റെ ചില്ലു താഴ്ത്തി അവനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക, കാരണം ‘സഫേദിൽ’ ജോലി ചെയ്തതിനു ശേഷമാണ് ട്രാൻസ് ജൻഡർ വളരെ മികച്ചവരാണെന്ന് എനിക്ക് മനസ്സിലായത്. അവർക്ക് ബഹുമാനം വേണം, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു, അവർക്ക് നിങ്ങളിൽ നിന്ന് മറ്റൊന്നും ആവശ്യമില്ല. അവർ അങ്ങനെ ആയി പോയത് അവരുടെ തെറ്റല്ല. അതുകൊണ്ട് അവർക്ക് ആദരവെങ്കിലും നൽകാം.

ചോദ്യം – ഈ ചിത്രത്തിന് മുമ്പ് സെക്ഷൻ 365′ എന്ന ചിത്രത്തിൽ ബലാത്സംഗ ഇരയുടെ വേഷം ചെയ്തിട്ടുണ്ട്. താങ്കളുടെ സിനിമകളിലെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തമാണ്. അത്തരം വേഷങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതാണോ?

ഉത്തരം- സത്യം പറഞ്ഞാൽ, അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ധൈര്യം ആവശ്യമാണ്. ഗ്ലാമറസ് വേഷം ആർക്കും ചെയ്യാം. അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്നെ ഒരു വെല്ലുവിളിയാണ്, വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. സിനിമകളുടെ കാര്യത്തിൽ ഞാൻ വളരെ സെലക്റ്റീവ് ആയതിനു കാരണം ഇതാണ്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. 8 വർഷമായി ഞാൻ സിനിമയിൽ എത്തിയിട്ടും വളരെ കുറച്ച് സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ എന്നാൽ ഞാൻ ചെയ്ത സിനിമകൾ അർത്ഥവത്തായ സിനിമകളാണ്.

ചോദ്യം- സഹോദരിമാരായ പ്രിയങ്ക, പരിനീതി, മനാര ഇവർ സിനിമകളിൽ സജീവമാണ്. പ്രിയങ്ക ചോപ്രയുടെ സഹോദരിയായതിന്‍റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്?

ഉത്തരം- എനിക്ക് നേട്ടമോ നഷ്ടമോ ഇല്ല. ഞങ്ങൾ ചോപ്ര സഹോദരിമാർ തീർച്ചയായും ഞങ്ങളുടെ അഭിനയ ജീവിതത്തിൽ സജീവമാണ്, പക്ഷേ ഞങ്ങളെല്ലാം സ്വന്തം ശക്തിയിൽ ഉയർന്നു വന്നവരാണ്. പ്രിയങ്ക ആരുടെയും സഹായം തേടുകയോ ഞാൻ പ്രിയങ്കയോട് സഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പ്രിയങ്ക എന്നെ സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ സഹായം കിട്ടിയിരുന്നെങ്കിൽ കഴിഞ്ഞ 8 വർഷമായി ഞാൻ സ്വന്തമായി ഐഡന്‍റിറ്റി ഉണ്ടാക്കുന്നതിൽ സജീവമാകുമായിരുന്നില്ല. പ്രിയങ്കയുടെ സഹോദരിയായതുകൊണ്ട് എനിക്ക് ഗുണമോ ദോഷമോ ഇല്ല. ഇന്ന് ഞാനെന്തായോ അത് എന്‍റെ കഠിനാധ്വാനം കൊണ്ടാണ്.

ചോദ്യം- സഹോദരി മനാര ചോപ്ര ബിഗ് ബോസ് 17′ൽ തരംഗമായി. ബിഗ് ബോസിൽപോകാൻ ഓഫർ വന്നാൽ?

ഉത്തരം- ഇല്ല ഒരിക്കലും ഇല്ല. എനിക്ക് ബിഗ് ബോസിൽ പോകുന്നത് ഒട്ടും ഇഷ്ടമല്ല.

ചോദ്യം- സഫേദ്എന്ന ചിത്രത്തിലെ സംവിധായകൻ സന്ദീപ് സിംഗ്, നടൻ അഭയ് വർമ എന്നിവരോടൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?

ഉത്തരം- സംവിധായകനെന്ന നിലയിൽ സന്ദീപ് സിംഗിന്‍റെ ആദ്യ ചിത്രമാണിത്. അനുഭവപരിചയമുള്ള സംവിധായകനെ പോലെ അദ്ദേഹം ഈ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവം വളരെ മികച്ചതായിരുന്നു, എനിക്ക് ഒരുപാട് പഠിക്കാൻ അവസരം ലഭിച്ചു. അഭയ് വർമ്മ നല്ലൊരു നടനാണ്. അദ്ദേഹം തന്‍റെ കഥാപാത്രത്തെ നന്നായി ജീവിച്ചു കാണിച്ചു. വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം വളരെ ശാന്തനും ഫ്രണ്ട്‌ലിയുമാണ്.

ചോദ്യം-സഫേദ്നു ശേഷം എന്താണ് പദ്ധതി?

ഉത്തരം –ഇത്തരം നല്ല സിനിമകൾ എനിക്ക് വീണ്ടും ലഭിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സിനിമയിലൂടെയെങ്കിലും സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ ശ്രമിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. വീട്ടുകാരുടെയും മാതാപിതാക്കളുടെയും നിർബന്ധത്തിന് വഴങ്ങി സമൂഹത്തെ ഭയന്ന് സ്വയം ക്രൂശിക്കാൻ തയ്യാറായ പെൺകുട്ടികളെ നമ്മുടെ സിനിമകളിലൂടെ നമുക്ക് പഠിപ്പിക്കാം.

ചോദ്യം- സമൂഹത്തെ ബോധവൽക്കരിക്കുന്ന അർത്ഥവത്തായ സിനിമകൾക്ക് താങ്കൾ പ്രാധാന്യം നൽകിയിട്ടുണ്ട്. അത്തരം സിനിമകളിൽ പ്രവർത്തിക്കുന്നതിന്‍റെ ഗുണങ്ങളും ദോഷങ്ങളും എന്താണെന്ന് കരുതുന്നു?

ഉത്തരം- ഒരു അഭിനേത്രി എന്ന നിലയിൽ എന്‍റെ അഭിനയത്തിന് അഭിനന്ദനവും അംഗീകാരവും ലഭിച്ചു എന്നതാണ് നേട്ടം. അതേ സമയം ഞാൻ ഇപ്പോഴും എന്നെത്തന്നെ സിനിമയിൽ നിലനിർത്താൻ പാടുപെടുന്നു എന്നതാണ് പോരായ്മ.

ചോദ്യം- താങ്കൾ അവിവാഹിതയായി തുടരുന്നത് എന്തു കൊണ്ടാണ് എന്ന് ചോദിക്കാമോ

ഉത്തരം- അമേരിക്കയിൽ കുറേക്കാലം പഠിച്ച ശേഷമാണ് കരിയർ ഉണ്ടാക്കിയത്. തുടർന്ന് കഴിഞ്ഞ 15 വർഷമായി ഞാൻ മുംബൈയിൽ തനിച്ചാണ്. 2024ൽ വിവാഹം കഴിച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ആരെ വിവാഹം കഴിക്കുമെന്നു പിന്നീട് പറയാം.

ചോദ്യം-അഭിനയത്തിന് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലകളിൽ താൽപ്പര്യമുണ്ടോ?

ഉത്തരം- എന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു, അതുവഴി നല്ല രസകരവുമായ കഥകളിൽ എനിക്ക് സിനിമകൾ ചെയ്യാൻ കഴിയും.

പങ്കാളി ധനികൻ ആവണോ

മുൻകാലങ്ങളെ അപേക്ഷിച്ച്, ഇക്കാലത്ത് മിക്ക പെൺകുട്ടികളും ആഗ്രഹിക്കുന്നത് വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെ സാമ്പത്തിക നില നല്ലതായിരിക്കണം എന്നാണ്.

പൊതുവെ പുരുഷന്മാർ സ്ത്രീകളുടെ സൗന്ദര്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് പറയാറുണ്ട്. എന്നാൽ സ്ത്രീധനം ചോദിച്ചു വാങ്ങുന്നു, അതിന് മുൻഗണന നൽകുന്ന പുരുഷന്മാരും ഇല്ല എന്നല്ല. എന്നാൽ ജീവിത പങ്കാളിയുടെ കാര്യത്തിൽ സ്ത്രീകൾ കൂടുതൽ പ്രാധാന്യം നൽകുന്നത് പുരുഷന്മാരുടെ സാമൂഹിക നിലയ്ക്കും സാമ്പത്തിക ശേഷിക്കും ആണ്. ഇത് ഓരോ സ്ത്രീക്കും വ്യത്യാസപ്പെടാം എങ്കിലും ഭൂരിപക്ഷം സ്ത്രീകൾ അവരുടെ ഭാവി ഭർത്താവിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്ന് നമുക്ക് ശ്രദ്ധിക്കാം.

വൈകാരികതയും പക്വതയും

ദീർഘകാലത്തേക്ക് ഏതൊരു ബന്ധവും നിലനിർത്തുന്നതിന്, രണ്ട് പങ്കാളികളും വൈകാരികമായി സ്ഥിരതയുള്ളവർ ആയിരിക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീകൾ അവരുടെ ജീവിത പങ്കാളിയുടെ സവിശേഷതകളെ കുറിച്ച് പറയുമ്പോൾ, ഈ ഗുണം അവരുടെ പട്ടികയിൽ ഉയർന്നതാണ്. ഒരു വ്യക്തി പക്വത ഉള്ളവൻ ആണെങ്കിൽ, ബന്ധങ്ങൾ എങ്ങനെ നിലനിർത്തണമെന്ന് അവന് അറിയാമെന്നും അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും അനുമാനിക്കാം, എന്നാണ് സ്ത്രീകൾ വിലയിരുത്തുന്നത്.

വിദ്യാഭ്യാസവും ബുദ്ധിയും

സ്ത്രീകൾ പുരുഷന്മാരുടെ വിദ്യാഭ്യാസവും ബുദ്ധിയും വളരെ പ്രധാനമായി കണക്കാക്കുന്നു. തങ്ങളുടെ ജീവിത പങ്കാളിയാകാൻ പോകുന്ന പുരുഷന് ഈ രണ്ട് ഗുണങ്ങളും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അവർ വിശ്വസിക്കുന്നു. തന്‍റെ ഭാവി ഭർത്താവ് വിദ്യാഭ്യാസം ഉള്ളവനും ബുദ്ധിമാനും ആയിരിക്കണമെന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതിൽ തെറ്റില്ലതാനും.

സാമൂഹ്യ ജീവിതം

സാമൂഹികതയെ നമുക്ക് സോഷ്യബിലിറ്റി എന്നും വിളിക്കാം. ഒരു വ്യക്തി എത്രമാത്രം സാമൂഹികമാണ്, മറ്റുള്ളവരുമായി എത്ര നന്നായി ഇണങ്ങാൻ കഴിയുന്നു എന്നതും സ്ത്രീകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. പുരുഷന്മാർക്ക് കുടുംബത്തിലും ആളുകളുടെ മുന്നിലും നന്നായി ഇടപെടാൻ അറിയാം എങ്കിൽ അവരുടെ ജീവിതശൈലി സമൂഹത്തിൽ നല്ലതാണെങ്കിൽ, സ്ത്രീകൾക്ക് ആ പുരുഷന്മാരെ ഇഷ്ടമാണ്.

സാമ്പത്തിക നില

മുൻകാലങ്ങളെ അപേക്ഷിച്ച്, ഇക്കാലത്ത് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത് തങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെ സാമ്പത്തിക നില ഉയർന്നത് അയിരിക്കണം എന്നാണ്. സാമ്പത്തികമായി ശക്തനായ ഒരാൾക്ക് തങ്ങളുടെ ജീവിത പങ്കാളിയാകാൻ അനുയോജ്യനാകുമെന്ന് സ്ത്രീകൾ വിശ്വസിക്കുന്നു.

നല്ല ആരോഗ്യം

പുരുഷന്‍റെ ആരോഗ്യത്തെ കുറിച്ച് എക്കാലവും വളരെ പ്രാധാന്യം നൽകി വരാറുണ്ട്. തന്‍റെ ജീവിതം പങ്കിടാൻ പോകുന്ന വ്യക്തി മാനസികമായും ശാരീരികമായും ആരോഗ്യമുള്ള വ്യക്തി ആയിരിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു. ഏതൊരു ബന്ധത്തിന്‍റെയും പ്രത്യേകിച്ച് വിവാഹത്തിന്‍റെയും വിജയത്തിൽ ആരോഗ്യത്തിന് വലിയ പങ്കുണ്ട്. ഒരു വ്യക്തി ആരോഗ്യവാൻ ആണെങ്കിൽ, ജീവിതം കൂടുതൽ സന്തുഷ്ടവും വിജയകരവുമാകും, ബന്ധവും ആരോഗ്യകരവും ആയിരിക്കും.

വീടിനെയും കുടുംബത്തെയും പരിപാലിക്കുന്ന ഒരാൾ

ഇന്നത്തെ കാലത്ത്, ആളുകൾ വീട്ടിൽ നിന്നും കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞ് തനിയെ ജീവിക്കുന്നു. എന്നാൽ ജീവിത പങ്കാളി സ്വന്തമായ വീടിനും കുടുംബത്തിനും ആഗ്രഹം ഉള്ള വ്യക്തി ആകണം എന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾ വീടും കുടുംബവും കൈകാര്യം ചെയ്യാൻ ഭർത്താവ് തങ്ങളെ സഹായിക്കണം എന്നും ആഗ്രഹിക്കുന്നു. വീട്ടിലെ ജോലികളിൽ സഹായിക്കുന്ന പുരുഷന്മാർ തങ്ങളെ കൂടുതൽ സ്വാധീനിക്കുമെന്ന് ചില സ്ത്രീകൾ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ വീടിനും കുടുംബത്തിനും പ്രാധാന്യം നൽകുന്ന പുരുഷന്മാർ മോസ്റ്റ്‌ വാന്‍റഡ് ആണ് എന്ന് മറക്കേണ്ട.

വേനൽക്കാല ചർമ്മപരിപാലനം

വേനൽക്കാലത്ത് ചർമ്മത്തിൽ ധാരാളം പ്രശ്‌നങ്ങൾ കണ്ടു തുടങ്ങുന്നത് സാധാരണമാണ്. ടാനി൦ഗ്, ചർമ്മത്തിലുണ്ടാകുന്ന ചൂട് കുരു, പിഗ്മെന്‍റേഷൻ തുടങ്ങി നിരവധി പ്രശ്നങ്ങൾ മുഖത്ത് ഉണ്ടാകാം. അത്തരം സാഹചര്യത്തിൽ പതിവായുള്ള ചർമ്മ സംരക്ഷണം വളരെ പ്രധാനമാണ്. പലപ്പോഴും, രാവിലെ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴാകും ചർമ്മപരിപാലനത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ലല്ലോ എന്ന കാര്യം മനസിലാകുക. മുഖക്കുരു, കറുത്ത കലകൾ, ടാനിംഗ് മുതലായവ മുഖത്ത് ദൃശ്യമാകും. ഇതുമായി ബന്ധപ്പെട്ട്, ഐടിസി ചാർമിസിന്‍റെ ചർമ്മ വിദഗ്ധ ഡോ. അപർണ സന്താനം പറയുന്നത്, “നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം, ഇത് വർഷം മുഴുവനും ചൂടും മഴയും തണുപ്പും സഹിക്കേണ്ടിവരുന്നു, ഇത്തരമൊരു സാഹചര്യത്തിൽ ശരിയായ ചർമ്മ സംരക്ഷണം, സന്തുലിതമായ ഭക്ഷണക്രമം, വർക്ക് ഔട്ട് തുടങ്ങിയവ ചെയ്യേണ്ടതുണ്ട്. ഈ ഉത്തരവാദിത്വം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, ഇതിനായി ശരിയായ ആസൂത്രണം ആദ്യം ചെയ്യണം, അതിൽ ചർമ്മത്തിന് അനുസൃതമായി ബ്രാൻഡഡ് ഉൽപ്പന്നം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്, ചർമ്മത്തിൽ അതിന്‍റെ പ്രഭാവം കാണുകയും ചെയ്യും” അതിനുള്ള നിർദ്ദേശങ്ങൾ ഇപ്രകാരമാണ്:

സിസ്റ്റമാറ്റിക് ആകുക

പിഗ്മെന്‍റേഷൻ, കറുത്ത പാടുകൾ, മുഖക്കുരു, ചർമ്മത്തിന്‍റെ തരം മുതലായവ പോലെ നിങ്ങൾക്കുണ്ടാകുന്ന എല്ലാ ചർമ്മപ്രശ്നങ്ങളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഇതിനുശേഷം, നിങ്ങളുടെ ചർമ്മത്തെ നിങ്ങൾ മനസ്സിലാക്കണം, അതിലൂടെ ഉൽപ്പന്നങ്ങൾ അതിനനുസരിച്ച് ഉപയോഗിക്കാനാകും. വിറ്റാമിൻ സി അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം. ഈ ഉൽപ്പന്നങ്ങൾ പാടുകളും വരൾച്ചയും നീക്കം ചെയ്യുകയും ചർമ്മത്തെ ടോണി൦ഗും ചെയ്യുന്നു. കൂടാതെ, മങ്ങിയ ചർമ്മത്തിന് ഇത് പുതിയ തിളക്കം നൽകുന്നു.

ചർമ്മത്തിന്‍റെ ആവശ്യങ്ങൾ മനസ്സിലാക്കുക

സ്വന്തം സ്‌കിൻ ടൈപ്പ് അറിഞ്ഞ ശേഷം ശരിയായ ഉൽപ്പന്നം അനായാസം വാങ്ങാം. രാവിലെ ഉണർന്നതിന് ശേഷം ചർമ്മത്തിൽ സ്പർശിക്കുമ്പോഴുണ്ടാകുന്ന അനുഭവത്തിൽ നിന്നാണ് സ്‌കിൻ ടൈപ്പ് മനസിലാക്കാൻ പറ്റും. ഒട്ടിപ്പിടിക്കാത്ത ലൈറ്റ് ഹൈഡ്രേറ്റിംഗ് ഉൽപന്നങ്ങൾ ഈ സീസണിൽ തിരഞ്ഞെടുക്കാം, അതിൽ സിറം മികച്ച ഓപ്ഷനാണ്, മുഖക്കുരു പ്രശ്നമുള്ളവർ സാലിസിലിക് ആസിഡ് അടങ്ങിയ ഉൽപ്പന്നം തിരഞ്ഞെടുക്കണം, ഹൈഡ്രോളിക് ആസിഡ് അടങ്ങിയ ഉൽപ്പന്നം വരണ്ട ചർമ്മത്തിന് ഗുണം ചെയ്യും.

മൾട്ടി പർപ്പസ് ഉൽപ്പന്നം തിരഞ്ഞെടുക്കുക

ചില ഉൽപ്പന്നങ്ങൾ പ്രത്യേക പ്രശ്‌നത്തിനാണ് ഉപയോഗിക്കുക. അതേസമയം ചർമ്മ ഉൽപ്പന്നങ്ങൾ ഓൾറൗണ്ടർ ആയിരിക്കണം, ഉദാഹരണത്തിന്, മോയ്സ്ചറൈസറിന് പകരം ഒരു സിറം വാങ്ങുക. സിറം ഒരു ഓൾറൗണ്ടർ ഉൽപ്പന്നമാണ്, ഇത് ചർമ്മത്തിന് ജലാംശവും യുവത്വവും മൃദുത്വവും നൽകുന്നു. സിറമിൽ അടങ്ങിയിരിക്കുന്ന ചെറിയ തന്മാത്രകൾ ചർമ്മത്തിൽ ആഴ്ന്നിറങ്ങുന്നു. എന്നാൽ ഫേഷ്യൽ ക്രീമീനോ മോയ്സ്ചറൈസറിനോ ഇത്തരത്തിൽ ചർമ്മത്തിനകത്തു പ്രവേശിക്കാൻ കഴിയില്ല.

ബജറ്റ് ശ്രദ്ധിക്കുക

ചർമ്മത്തിന് എന്തെങ്കിലും ഉൽപ്പന്നം വാങ്ങാൻ പോകുമ്പോൾ, എല്ലായ്‌പ്പോഴും സ്വന്തം ബജറ്റ് കൂടി മനസ്സിൽ കാണുക,  സ്വന്തം ചർമ്മത്തിന് അനുസരിച്ചുള്ള മികച്ച ഉൽപ്പന്നം കുറഞ്ഞ വിലയിൽ വാങ്ങുക, ഇതിനായി ഓൺലൈനിനെ ആശ്രയിക്കാവുന്നതാണ്. ഫലപ്രദമായ പ്രീമിയം ഗണത്തിൽപ്പെട്ട സ്‌കിൻ ക്രീമുകൾ ഈ സീസണിൽ വാങ്ങേണ്ടത് പ്രധാനമാണ്. പുറത്തു പോകുന്ന അവസരങ്ങളിൽ സൺസ്‌ക്രീൻ നിർബന്ധമായും പുരട്ടിയിരിക്കണം.

നല്ല ചിന്ത നിലനിർത്തുക

മനസ് സമ്മർദ രഹിതമായിരിക്കാൻ ശ്രദ്ധിക്കുക. സന്തോഷവും സമാധാനവുമുള്ള മാനസികാവസ്ഥ ഉണ്ടെങ്കിൽ മാത്രമേ ചർമ്മത്തിന് നല്ല പോഷകാഹാരം ലഭിക്കുകയുള്ളൂ. ചർമ്മത്തിന്‍റെ ബാഹ്യ സൗന്ദര്യം ഉള്ളിൽ നിന്നാണ് വരുന്നതെന്ന കാര്യം മറക്കരുത്. അതിനാൽ, എല്ലായ്പോഴും പോസിറ്റീവ് ചിന്ത നിലനിർത്തുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുക, സീസണൽ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താം.

വേനൽക്കാലത്ത് കഴിയുന്നത്ര വെള്ളമോ പഴച്ചാറുകളോ കഴിക്കേണ്ടത് അതി പ്രധാനമാണ്, കാരണം വേനൽക്കാലത്ത് വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാനുള്ള സാധ്യത വളരെ അധികമാണ്. അതേപോലെ എയർകണ്ടീഷണറിൽ ദീർഘനേരം ഇരിക്കുന്നതിലൂടെ ശരീരത്തിലെ ഈർപ്പം വേഗത്തിൽ ആഗിരണം ചെയ്യപ്പെടും. ശരീരത്തിലെ ജലത്തിന്‍റെ അളവ് കുറയാൻ തുടങ്ങുന്നതോടെ ചർമ്മത്തിൽ പെട്ടെന്ന് ചുളിവുകളും വരകളും പ്രത്യക്ഷപ്പെടാൻ തുടങ്ങു൦.

ലളിതമായ പരിഹാരമാർഗ്ഗങ്ങൾ

വേനൽക്കാലത്ത്, ചർമ്മ സംരക്ഷണം മറ്റ് സീസണുകളെ അപേക്ഷിച്ച് കൂടുതൽ ചെയ്യേണ്ടതുണ്ട്, അതിനുള്ള ലളിതമായ ചില പരിഹാരമാർഗ്ഗളെപ്പറ്റി മനസ്സിലാക്കാം:

  • വേനൽക്കാലത്ത് കഴിക്കുന്ന പഴങ്ങളോ പച്ചക്കറികളോ ഉപയോഗിച്ചുള്ള പായ്ക്ക് മുഖത്തിന് ഉത്തമമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ഉദാഹരണത്തിന്, പഴുത്ത പപ്പായയുടെ പായ്ക്ക്, അര കപ്പ് പപ്പായ പൾപ്പ്, ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ തേൻ,  ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ ഇരിക്കുക, ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
  • തക്കാളി പായ്ക്ക് പുരട്ടുന്നതും വേനൽക്കാലത്ത് വളരെ നല്ലതാണ്, കാരണം തക്കാളിയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ സിയും ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിന് പുറമെ മുഖക്കുരു, പാടുകൾ, ചുളിവുകൾ തുടങ്ങിയവ കുറയ്ക്കുന്നു. ഈ പായ്ക്കിനായി, രണ്ട് ടേബിൾ സ്പൂൺ തക്കാളി പൾപ്പ്, രണ്ട് ടീസ്പൂൺ തൈര്, രണ്ട് ടീസ്പൂൺ നാരങ്ങ നീര് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകുക. മുഖത്തിന് നല്ല തിളക്കം ലഭിക്കും.
  • ദിവസം 7 -8 ഗ്ലാസ് വെള്ളം കുടിക്കുകയും വേണം. നല്ല ഉറക്കം ചർമ്മരോഗ്യത്തിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ്. കുറഞ്ഞത് 7 -8 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം.

ഹോട്ടൽ എവറസ്റ്റ്

ചിത്രയുമായുള്ള 9 വർഷത്തെ ദാമ്പത്യം ഏകദേശം ഇങ്ങനെയായിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിലെ തുടക്കത്തിലെ നാല് വർഷങ്ങൾ തങ്ങൾ കാമുകികാമുകന്മാരല്ലെന്ന് തിരിച്ചറിയാൻ വേണ്ടിവന്നു. പിന്നീടുള്ള ഒരു വർഷം ദാമ്പത്യം മധുരിക്കുന്ന പലഹാരമല്ലെന്ന് മനസ്സിലാക്കി ജീവിച്ചു. അതു കഴിഞ്ഞുള്ള നാല് വർഷങ്ങൾ ദാമ്പത്യത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞാനും ചിത്രയുമായുള്ള ബന്ധത്തിൽ അടിപിടിയോ വഴക്കോ ഒന്നും ഇല്ലായിരുന്നു. ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നു. പക്ഷേ അത് ഒറ്റയ്ക്കുള്ള വഴിയിലൂടെ സഞ്ചരിക്കാൻ ആയിരുന്നെന്നുമാത്രം.

വിവാഹമോചനം നേടിയ ശേഷം മൂന്ന് മാസം കൂടുമ്പോൾ ഒരു ആഴ്‌ച മോനെ എന്‍റെ കൂടെ താമസിപ്പിക്കണം എന്നായിരുന്നു ധാരണ. അത് നിയമപരമായി അനുവദിച്ചു കിട്ടിയതായിരുന്നു. ഇതുപ്രകാരം ചിത്ര ലണ്ടനിൽ ഒരു കോൺഫറൻസിന് പോകും മുമ്പ് മോനെ എന്‍റെ വീട്ടിൽ കൊണ്ടുവിട്ടു. ശിവം എന്നാണ് അവന്‍റെ പേര്. ഞാനിട്ട പേര് അന്നേ അവൾക്ക് പിടിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ വേർപിരിഞ്ഞ ശേഷം അവൾ മോന്‍റെ പേര് ഓദ്യോഗികമായി മാറ്റാനൊന്നും പോയില്ല.

“അച്ഛനെ നന്നായി നോക്കണമെന്നാണ് അമ്മ പറഞ്ഞത്” മോൻ എന്നോട് പറഞ്ഞു. അവന്‍റെ നീളത്തേക്കാൾ നീളമുള്ള ഒരു ബാഗ് അവന്‍റെ തോളിൽ ഉണ്ടായിരുന്നു.

“നമ്മൾ പരസ്പ്‌പരം നന്നായി നോക്കും പോരെ” ഞാൻ ചിരിച്ചുകൊണ്ട് എന്‍റെ പൊന്നുമോനോട് പറഞ്ഞു. ഇത് ആദ്യമായിട്ടൊന്നുമല്ല അവൻ എന്‍റൊപ്പം വരുന്നത്. പക്ഷേ അന്നൊക്കെ ചിത്രയും കൂട്ടിനുണ്ടായിരുന്നു. ഇന്ന് എന്‍റെ ഉള്ളിൽ കുറച്ചുകൂടി ഉത്തരവാദിത്വം വേണമെന്ന തോന്നലുണ്ടായിരിക്കുന്നു. സിംഗിൾ പേരന്‍റിംഗിന്‍റെ ഗുണങ്ങൾ ഉണ്ടെങ്കിലും ഒറ്റയ്ക്ക് എല്ലാം നോക്കേണ്ടത് അത്ര എളുപ്പമുള്ള കാര്യമല്ല ഞാൻ സെക്രട്ടറിയോട് പറഞ്ഞ് ഗോവയിൽ മുമ്പേ തന്നെ ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ കൗണ്ടറിൽ നിൽക്കുകയായിരുന്ന റിസപ്ഷനിസ്‌റ്റ് സ്യൂട്ടിന്‍റെ താക്കോൽ തരുന്നതിനിടയിൽ പറഞ്ഞു “സർ, ക്ഷമിക്കണം നിങ്ങൾക്കിപ്പോൾ പൂളിൽ പോകാൻ കഴിയില്ല. അവിടെ ഷൂട്ടിംഗ് നടക്കുകയാണ്” മനസ്സിൽ സന്തോഷം തോന്നിയെങ്കിലും മുഖത്ത് അസംതൃപ്തതി വരുത്തിക്കൊണ്ട് ചോദിച്ചു. “അല്ല, ഈ ഷൂട്ടിംഗ് എത്ര സമയം കാണും. ” “സർ, ഈ ആഴ്‌ച മുഴുവനും ഉണ്ടാവും. പക്ഷേ രാവിലെ 2 മണിക്കൂർ സ്വിമ്മിംഗ് പൂളിൽ പോകുന്നതിനേ വിലക്കുള്ളൂ. ” അപ്പോൾ ഗൗൺ ധരിച്ച ഒരു മോഡൽ റിസപ്ഷനിലേക്ക് വന്നു. ഫ്ളൈറ്റിൽ നിന്ന് ലഭിച്ച മാഗസിനിലെ കവർ ചിത്രം ഈ മോഡൽ ആയിരുന്ന കാര്യം ഞാനപ്പോൾ ഓർത്തെടുത്തു. അവൾ എന്‍റെ അരികിൽ വന്നു നിന്നപ്പോൾ എനിക്ക് സന്തോഷവും ആശ്‌ചര്യവും ഇടകലർന്ന ഒരു വികാരം ഉണ്ടായി. കളർ ചെയ്‌ത മുടി, തിളങ്ങുന്ന ചർമ്മവും വിടർന്ന കണ്ണുകളും എല്ലാം അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു. അവർ ശിവയുടെ തലയിൽ തലോടിക്കൊണ്ട് ഹലോ പറഞ്ഞു. മകന് അവരുടെ പെരുമാറ്റത്തിൽ വലിയ ആഹ്ളാദമൊന്നും കണ്ടില്ല. ഞാൻ ഒരു ചെറിയ കുട്ടിയായാൽ മതിയായിരുന്നു, എനിക്കപ്പോൾ തോന്നി.

“ഡാഡി എനിക്ക് പൂളിൽ പോകണം” ശിവം പറഞ്ഞു.

“പുളിലെ വെള്ളം വളരെ നല്ലതാണ്. കാണുമ്പോൾ തന്നെ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിലേക്ക് ഡൈവ് ചെയ്യാൻ തോന്നും” മോഡൽ പറഞ്ഞു. എന്നിട്ട് കൗണ്ടറിൽ നിന്ന് തന്‍റെ മുറിയുടെ ചാവി വാങ്ങിയ ശേഷം നടന്നകന്നു പോകുന്ന പോക്കിൽ എനിക്ക് ഒരു നോട്ടി സ്മൈൽ തരാനും അവൾ മറന്നില്ല. കുറച്ചുനേരം ഞാനും ശിവയും പൂളിൽ ചെലവഴിച്ചു. എന്നിട്ട് ഡിന്നർ കഴിച്ച ശേഷം ഞങ്ങളുടെ സ്യൂട്ടിൽ പോയി വിശ്രമിച്ചു.

അടുത്തദിവസം രാവിലെ ശിവം നേരത്തെ എഴുന്നേറ്റു. ഞങ്ങൾ പുളിൽ ഇറങ്ങിയപ്പോൾ അവൻ കസർത്ത് കാണിക്കാൻ തുടങ്ങി. വെള്ളത്തിൽ അവൻ ഊളിയിടുകയും ഓടിവന്ന് ചാടുകയും ചെയ്‌തു. അവൻ ഇത്രയും കലാപരമായി പുളിൽ തകർക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മകന്‍റെ വാട്ടർ സ്‌ട്രോക്സ് കണ്ട ഞാൻ തന്നെ ആൾചര്യപ്പെട്ടുപോയി അവൻ ഇതെല്ലാം എവിടുന്നാണ് പഠിച്ചത്? ബ്രേക്ക്ഫാസറ്റിന് കോൺ ഫ്ളെക്സ്‌സാണ് ഓർഡർ ചെയ്തത്. കൂടെ കോഫിയും. ശിവം ചോക്ലേറ്റ് സാൻവിച്ചാണ് ഓർഡർ ചെയ്തത്.

പത്ത് മണിയായപ്പോഴേക്കും എല്ലാ മോഡലുകളും പൂൾ ഏരിയയിൽ വന്നെത്തി ഞാൻ വിവിഐപി പാസ് വാങ്ങി ഷൂട്ട് കാണാനായി ചെന്നു. മോഡലുകൾ പൂളിൽ ഇറങ്ങുന്നതിനു മുമ്പ് വരെ അവരെ ആകർഷിക്കാനായി ഞാൻ വിവിധതരം സ്‌റ്റൈലിൽ നീന്തൽ പ്രകടനം നടത്തി. ഞാൻ ശരീരത്തിന്‍റെ അഴകളവ് പ്രദർശിപ്പിക്കും വിധം നീന്തിത്തുടിച്ചു.

പുളിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്‌ചവച്ചുവെങ്കിലും ശിവം ആയിരുന്നു എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്. 4-5 മോഡലുകൾ അവനോട് കുശലം പറയുകപോലും ചെയ്തു. കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചുള്ള അവന്‍റെ അറിവിൽ അവർ അദ്‌ഭുതപ്പെടുകയും ചെയ്‌തു. കാരണം അവൻ ചില കഥാപാത്രങ്ങളുടെ സ്‌റ്റൈലാണ് നീന്തലിൽ അനുകരിച്ചതത്രേ. എനിക്കിതേപ്പറ്റി യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അടുത്ത രണ്ടു ദിവസം ഞാൻ ഒഴിവു ദിനത്തിന്‍റെ ആലസ്യത്തിൽ അമർന്നെങ്കിലും ശിവം പുളിൽ പിന്നെയും മോഡലുകളുടെ ഇഷ്ട്‌ടം കവർന്നു കൊണ്ടിരുന്നു. എനിക്കും എന്തെങ്കിലും ചെയ്തതേ പറ്റൂ. ഞാൻ ചില നമ്പറുകളൊക്കെയിട്ടു. ഞാനും മോഡലുകളോട് കുശലം പറയാൻ തുടങ്ങി. മുമ്പ് റിസപ്ഷനിൽ വച്ച് കണ്ട മോഡൽ ശിവയുമായി നല്ല കൂട്ടായി. ആ കാര്യം ഞാൻ മനസ്സിലാക്കി. അവൾ ശിവയുടെ ഫ്രണ്ടായി തീർന്നിരുന്നു. കാമ്യ എന്നായിരുന്നു അവരുടെ പേര് എന്ന് പോലും ശിവം പറഞ്ഞാണ് ഞാനറിഞ്ഞത്.

സ്വയം ധൈര്യം സംഭരിച്ചുകൊണ്ട് ഒരു ദിവസം ഞാൻ കാമ്യയെ വൈകുന്നേരം കാപ്പി കുടിക്കാൻ ക്ഷണിച്ചു.

“തീർച്ചയായും” അവൾ പുഞ്ചിരിച്ചു കൊണ്ട് തന്‍റെ തലമുടി പിന്നിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

“എനിക്കും ഇവിടെ ഒരു നല്ല കമ്പനി ആവശ്യമുണ്ടായിരുന്നു” ഞാൻ പറഞ്ഞു.

8 മണിയ്ക്ക് മെൻ ബാറിൽ കണ്ടുമുട്ടാമെന്ന് നിശ്ചയിച്ചു. വിവാഹജീവിതം വേർപെടുത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുമായി ഞാൻ ചങ്ങാത്തത്തിലാവുന്നത്. അതിനാൽ തന്നെ രോമാഞ്ചവും ജാള്യതയും ഒന്നിച്ചുള്ള വല്ലാത്തൊരു മാനസികാവസ്‌ഥയിലൂടെയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരുന്നത്.

“മോനെ ശിവം, ഒരു രാത്രി നീ തനിച്ച്‌ കിടന്നുറങ്ങേണ്ടി വരും” ഞാൻ ശിവത്തോട് പറഞ്ഞു. “ഞാൻ ഹോട്ടലിൽ നിന്ന് ബേബിസിറ്ററെ ഏർപ്പാടാക്കിയിട്ടുണ്ട്. അവർ നിനക്ക് മുഴുവൻ കോമിക്‌സും വായിച്ചു കേൾപ്പിക്കും. ആ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.”

ഹോട്ടലിലെ ബേബി സിറ്റർ 16 വയസ്സുള്ള പെൺകുട്ടിയായിരുന്നു. ഈ ജോലിയിൽ ആഹ്‌ളാദം കണ്ടെത്തുന്ന കുട്ടിയായിരുന്നു അവൾ. കാരണം രാത്രി കുട്ടികൾക്കൊപ്പം കാർട്ടൂൺ കാണുന്നതിനും കോമിക്‌സ് വായിക്കുന്നതിനും അയ്യായിരം രൂപ അവൾക്ക് ലഭിച്ചിരുന്നു. കാമ്യയുമായി ഞാൻ സമയം ചെലവിടുന്നതിൽ ഞാൻ എത്രമാത്രം ആഹ്ളാദിച്ചിരുന്നോ അത്ര തന്നെ സന്തോഷം ബേബി സിറ്റർക്ക് ശിവയ്ക്കൊപ്പം ചെലവിടുന്നതിലും ഉണ്ടായിരുന്നു. ഞാൻ പോകാൻ നേരം ശിവയെ നോക്കിയപ്പോൾ അവൻ സങ്കടത്തോടെ പറഞ്ഞു “ബൈ, ഡാഡി വേഗം വരണേ.”

പാവം അവനെ ഒറ്റയ്ക്കിട്ട് പോകാൻ എനിക്കും സങ്കടമുണ്ടായിരുന്നു. എന്‍റെ ഉത്തരവാദിത്വം കാണിക്കാനായി ഞാൻ ബേബി സിറ്ററോട് ഒരിക്കൽ കൂടി അവനെ നന്നായി ശ്രദ്ധിക്കണമെന്ന് ശട്ടം കെട്ടി. പിന്നെ ധൃതിയിൽ സ്യൂട്ടിൽ നിന്ന് പുറത്തു കടന്നു. റസ്‌റ്റോറന്‍റിൽ എത്തുമ്പോഴേക്കും സമയം 8 കഴിഞ്ഞിരുന്നു. കാമ്യ റ‌സ്റ്റോറന്‍റിലെ ലോണിൽ ഒരു കസേര വലിച്ചിട്ടിരുന്ന് ആകാശ നക്ഷത്രങ്ങൾ നോക്കുകയായിരുന്നു. സമുദ്ര ഭാഗത്തു നിന്ന് ഒഴുകിവരുന്ന കാറ്റ് അവളുടെ മുടിയെ തഴുകുന്നുണ്ടായിരുന്നു. ഗ്ലാസിൽ ബാക്കിവന്ന പെപ്സി വെറുതെ ഇളക്കിക്കൊണ്ടിരിക്കുന്ന അവളെ നിലാവിൽ കാണാൻ നല്ല ചന്തം തോന്നി. ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ എന്‍റെ മനസ്സ് വെമ്പൽ കൊണ്ടു. പിന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.

ഞാൻ മന്ദം മന്ദം അവളുടെ അരികിൽ ചെന്നു, “സോറി അയാം ലേറ്റ്” എന്‍റെ ശബ്ദം കേട്ട് അവൾ പുളകിതയായോ. “നോ ,ഇറ്റ്സ് ഫൈൻ. ഞാൻ ആസ്വദിച്ചിരിക്കുകയായിരുന്നു. നോക്കൂ, കടലിൽ എത്ര ബോട്ടുകളാണ്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവയിൽ വെളിച്ചം എത്ര മനോഹരമായാണ് പ്രകാശിക്കുന്നത്. അവ നീങ്ങുന്ന നക്ഷത്രങ്ങൾ ആണെന്ന് തോന്നും.” അവൾ കൈ ചൂണ്ടിയയിടത്തേക്ക് നോക്കി ഞാൻ വെറുതെ തട്ടിവിട്ടു, “ബോട്ടാണോ അതോ കപ്പലോ?” അപ്പോഴേക്കും വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു. ഞാനും കസേരയിൽ ഇരുന്നു “ഒരു പെപ്‌സി കൂടി പറയട്ടേ?” ഞാൻ ചോദിച്ചു.

“വെർജിൻ മോജീറ്റോ” അവൾ പറഞ്ഞു. ഞാൻ വെയ്റ്ററോട് രണ്ട് ജ്യൂസും വെർജിൻ മോജിറ്റോയും കൊണ്ടു വരാൻ പറഞ്ഞു.

“ശിവം എവിടെപ്പോയി, ഉറങ്ങിയോ?” എന്‍റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് കാമ്യ ചോദിച്ചു.

“സോറി, അതുകാരണമാണ് ഞാൻ ലേറ്റ് ആയത്. അവന് ഒറ്റയ്ക്ക് കഴിയാൻ ഇഷ്ടമല്ല. പക്ഷേ അവൻ ഇപ്പോൾ ഒറ്റയ്‌ക്കല്ല. അടുത്ത് ബേബി സിറ്റർ ഉണ്ട്. ഞാൻ തീരെ ഉത്തരവാദിത്വമില്ലാത്ത അച്ഛഛനാണെന്ന് അവൻ കരുതാൻ പാടില്ലല്ലോ.

“അവനുവേണ്ടി അവൾ കോമിക്ക് വായിക്കുമോ? അവനെ അവൾ ബോറടിപ്പിക്കില്ലല്ലോ? നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഒരുവട്ടം നമുക്ക് അവനെ നോക്കിയിട്ടുവരാം. ”

“വേണ്ട.” ഞാൻ വേഗം തന്നെ മനസ്സ് തുറന്നു.

“അവൻ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവും. വെറുതെ ടെൻഷൻ അടിക്കണ്ട” എന്നിട്ട് ഞാൻ സംസാരം വഴിതിരിച്ചുവിട്ടു.

“നിന്‍റെ ഷൂട്ട് എങ്ങനെ പോകുന്നു?”

“അവർക്ക് ആവശ്യമുള്ളത്രയും നല്ല ഫോട്ടോകൾ കിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ദിവസം ബോറിംഗ് ആയിരുന്നു. ഞാൻ ഒരു പുസ്‌തകം മുഴുവൻ വായിച്ചു തീർത്തു.” അവളുടെ കയ്യിൽ ഷേക്സ്‌പിയറിന്‍റെ ഹാംലെറ്റ് ഉണ്ടായിരുന്നു. ഒരു മോഡലിന്‍റെ കയ്യിൽ ഹാർഡ് കോർ ലിറ്ററേച്ചർ പുസ്‌തകം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി.

“ഞാൻ ഓണേഴ്‌സ് ഫൈനൽ ഇയർ സ്‌റ്റുഡന്‍റ് കൂടിയാണ്” അവൾ പൂഞ്ചരിച്ചു. വെയ്റ്റർ ഡ്രിംഗ്‌സ് കൊണ്ടുവന്നു.

“ഞാൻ അവധി ദിവസങ്ങളിൽ മാത്രമേ മോഡലിംഗ് ചെയ്യാറുള്ളൂ.”

ഞാൻ എന്തെങ്കിലും പറയാനായി ശ്രമിച്ചു “ഞാൻ കരുതി നിങ്ങൾ ഫുൾടൈം മോഡലായിരിക്കുമെന്ന്.”

“ഒഴിവു സമയത്ത് എന്തെങ്കിലുമൊക്കെ ചെയ്‌തു കൊണ്ടിരിക്കും.” അവൾ ജ്യൂസ് സിപ്പ് ചെയ്തു‌കൊണ്ട് പറഞ്ഞു. “കുറച്ചുകാലം തിയറ്റർ ചെയ്തിരുന്നു. കൂടാതെ ജർമ്മനിയിൽ നഴ്സ‌സറി കുട്ടികളെ പഠിപ്പിച്ചിരുന്നു.”

“വെറുതെയല്ല. നിന്‍റെ പേഴ്സണാലിറ്റി അപാരമാണ്.”

അവൾ ചിരിച്ച ശേഷം ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു. “നിങ്ങൾ എന്താണ് ചെയ്യുന്നത്. ഐ മീൻ വർക്ക്?”

“ഞാനൊരു ബാങ്കർ ആണ്, ബാങ്കിംഗ് സെക്ട‌റിൽ ലാഭം ഉണ്ടാക്കാനുള്ള സൂത്രങ്ങൾ പറഞ്ഞുകൊടുക്കുന്നു.”

“ഇന്‍ററസ്റ്റിംഗ്” അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി.

“ഇക്കണോമിക്സിൽ എനിക്ക് അതീവ താൽപര്യമുണ്ട്.” ഞാനപ്പോൾ അവളുടെ ബയോളജിയെപ്പറ്റി ചിന്തിക്കുകയായിരുന്നു. മോഹിപ്പിക്കുന്ന അഴകളവ്!

“നിങ്ങൾക്ക് വിശക്കുന്നുണ്ടോ?” അവൾ ചോദിച്ചു. എന്‍റെ ആലോചന മുറിഞ്ഞു.

ഞാൻ സീ ഫുഡ് ഓർഡർ ചെയ്തു‌. ഡിന്നറിന് ശേഷം നിലാവിൽ ബീച്ചിൽ നടക്കാമെന്ന നിർദ്ദേശം വച്ചു. ഞങ്ങൾ ചെരിപ്പുകൾ കയ്യിൽ ഊരിപ്പിടിച്ച് നടക്കാൻ തുടങ്ങി. അവൾ ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവളുടെ തോളിൽ സ്നേഹപൂർവ്വം കൈ വച്ചു കൊണ്ട് നടന്നു. ചെറിയ തിരകൾ ഞങ്ങളുടെ കാലുകളെ നനച്ചു കൊണ്ടിരുന്നു. ഞങ്ങൾ നിശ്ശബ്ദം കുറേദൂരം നടന്നു. അപ്പോൾ ഒരു പാറമേൽ അപായ ബോർഡ് കണ്ടു. ഇനി മുന്നോട്ട് പോകരുത്!

നേരം വെളുക്കും വരെ ഇങ്ങനെ നടക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞാൻ കൈകൊണ്ട് അവളുടെ മുഖം കോരിയെടുത്ത് ചുംബിച്ചു. അവൾ എന്‍റെ കൈപിടിച്ച് പാറമേൽ കൊണ്ടു പോയി ഇരുത്തി. അവളും എന്‍റെ ചുണ്ടുകളെ ചുണ്ട് കൊണ്ട് സ്‌പർശിച്ചു. പൊടുന്നനെ എന്തൊ ഓർത്തിട്ടെന്ന പോലെ അവൾ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. “എനിക്ക് ശിവയെ ഓർമ്മ വരുന്നൂ.” ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അവളെ ആവേശപൂർവ്വം കെട്ടിപ്പിടിച്ച് ചുംബിച്ചു.

“സോറി” ചിരിച്ചുകൊണ്ട് അവൾ എന്നെ തള്ളിമാറ്റി.“ ഞാൻ ചുംബിക്കുമ്പോൾ നിങ്ങളുടെ മുഖം ശിവയെ പ്പോലെ എനിക്ക് തോന്നിയിരുന്നു. അവൻ കടൽക്കരയിൽ കളിക്കുന്നതുപോലെ തോന്നുന്നു എനിക്കിപ്പോൾ. പ്രണയിക്കുമ്പോൾ മോനെപറ്റി പറയാൻ ഇടയായതിൽ എന്‍റെ വികാരത്തിന് ക്ഷതം പറ്റി. എനിക്ക് ഒരേ സമയം രണ്ട് വികാരങ്ങൾ പറ്റില്ല.

“എന്താ വിജയ് നിങ്ങൾക്ക് വല്ല ടെൻഷനുമുണ്ടോ? മുഖം വല്ലാതിരിക്കുന്നു” അവൾ പൊടുന്നനെ ചോദിച്ചു.

“വിജയ്. നിങ്ങൾ ടെൻഷനിലാണോ? നമ്മൾ ഇവിടെ ആഹ്ളാദിക്കുന്നു. അതേ സമയം ശിവം റൂമിൽ ഒറ്റയ്ക്ക്. അതോർത്തപ്പോൾ അസ്വസ്ഥത തോന്നി.”

“ശരിയാണ്. പക്ഷേ അവിടെ ബേബി സിറ്റർ ഉണ്ടല്ലോ”

“പക്ഷേ അവന് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമല്ലെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്” കാമ്യ ഇടയ്ക്കുകയറി പറഞ്ഞു. “നമുക്ക് ഒരു വട്ടം അവനെ നോക്കി വന്നാലോ. ”

“ബേബി സിറ്റർ നന്നായി നോക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അവൾ എന്നെ വിളിച്ചോളും. എന്‍റെ മൊബൈൽ നമ്പർ അവരുടെ കയ്യിൽ ഉണ്ടല്ലോ.”

ഇതു പറഞ്ഞശേഷം ഒന്ന് അവിടേക്ക് വിളിച്ചു നോക്കാം എന്നു കരുതി പോക്കറ്റിൽ കയ്യിട്ടപ്പോൾ മൊബൈൽ ഇല്ല. അത് ഞാൻ റൂമിൽ മറന്ന് വച്ചിട്ടാണ് പോന്നത്.

“വരു നമുക്ക് പോയി നോക്കാം” കാമ്യ പറഞ്ഞു.

എന്‍റെ സമയം ശരിയല്ല. ഒന്നും ഞാൻ വിചാരിച്ചപോലെ നടക്കുന്നില്ല. ഒരു വശത്ത് സുന്ദരിയായ മോഡൽ, മറ്റൊരു വശത്ത് ഏകനായ മകൻ. അവനെക്കുറിച്ച് എന്നെക്കാൾ ചിന്ത മോഡലിനാണ്. ഇനി അവളുടെ കൂടെ ഈ റൊമാന്‍റിക് മൂഡിൽ നിന്ന് റൂമിലേക്ക് പോകേണ്ടി വരും.

“വേഗം പോകാം” അവൾ ധൃതി വച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോൾ ഞാൻ കാമ്യയോട് ലോണിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. എന്നിട്ട് ഞാൻ റൂമിലേക്ക് നടന്നു. ശിവം ഉറങ്ങുകയായിരുന്നു. ബേബി സിറ്റർ ടിവി കാണുന്നു. വളരെ ശബ്ദം കുറച്ച് സിനിമ ആസ്വദിക്കുകയാണ് ആ പെൺകുട്ടി.

“കുഴപ്പമൊന്നുമില്ലല്ലോ? എന്‍റെ മൊബൈൽ ഇവിടെ വച്ചു മറന്നു പോയി അതാ വന്നേ.” ഞാൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു.

ബേബി സിറ്റർ ടേബിളിൽ നിന്ന് എന്‍റെ മെബൈൽ എടുത്ത് തന്നു. ഞാൻ വേഗം ലിഫ്റ്റിൽ ഓടിക്കയറി. ലോണിൽ ഇരിക്കുകയായിരുന്ന കാമ്യ വീണ്ടും ആകാശക്കാഴ്‌ചയിൽ മുഴുകിയിരിക്കുകയായിരുന്നു. സുന്ദരിയായിരുന്നെങ്കിലും എന്തോ വിഷാദം അവളെ പിടികൂടിയിരുന്നു.

“വല്ലാത്ത ക്ഷീണം കിടന്നോട്ടെ” അവൾ ഇതു പറഞ്ഞതും എന്‍റെ ആഹ്ളാദമെല്ലാം ഒലിച്ചുപോയി.

“ഇന്നത്തെ രാത്രി… എനിക്ക്…” വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ അവൾ ഇടയ്ക്ക് കയറി പറഞ്ഞു. “എന്നെ സ്നേഹിക്കണമായിരുന്നു അല്ലേ?” കാമ്യ പുഞ്ചിരിച്ചു.
“അല്ല… അത്…” ഞാൻ പതറി.

“പിന്നെ ഷേക്‌സ്‌പിയറിന്‍റെ ഹാം ലെറ്റ് ചർച്ച ചെയ്യാനോ?” അവൾ ഉറക്കെ ചിരിച്ചു. തണുത്ത കാറ്റിന് വല്ലാത്ത ചൂട് എനിക്കനുഭവപ്പെട്ടു!

“മകൻ കൂടെയുള്ളപ്പോൾ പ്രണയിക്കാൻ വലിയ പാടാണ്. മാത്രമല്ല നിങ്ങൾ നല്ലൊരു അച്ഛനുമാണല്ലോ.” കാമ്യ മറ്റെങ്ങോ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അല്ല… അല്ല… ഞാൻ അതൊന്നുമല്ല” പെട്ടന്ന് ഞാൻ മറുപടി പറഞ്ഞു.

“ഇന്ന് സംഭവിച്ചതോർത്ത് ടെൻഷൻ വേണ്ട. നിങ്ങൾ ശിവക്കൊപ്പം പൂളിൽ നീന്തിക്കളിക്കുമ്പോഴും അവനെ പരിപാലിക്കുമ്പോഴും ഞാൻ ഒരു അച്ഛന്‍റെ വാത്സല്യം കണ്ടതാണ്. അത് അധികം അച്ഛന്മാരിൽ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിലപ്പെട്ട സമയം മകന് നൽകുന്നു. അത് വളരെ വലിയ കാര്യമാണ്. പലരും മക്കൾക്ക് പണം കൊടുക്കുന്നു. വലിയ ഗിഫ്റ്റുകൾ കൊടുക്കുന്നു. അതോടെ തീർന്നു. കുട്ടികൾക്കൊപ്പം സമയം ചെലവിടുന്നവരാണ് നല്ല രക്ഷിതാക്കൾ.” കാമ്യ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് നിങ്ങളുടെ സൗഹൃദം ഇഷ്ടമാണ്. പക്ഷേ മകന്‍റെയും അച്ഛന്‍റെയും ഇടയിൽ വരാൻ ഞാനാഗ്രഹിക്കുന്നില്ല.” കാമ്യ പറഞ്ഞു.

“പക്ഷേ നീ…” ഞാൻ എന്തോ പറയാൻ ശ്രമിച്ചു. അവൾ എന്‍റെ ചുണ്ടിൽ വിരൽ വച്ച് അത് തടഞ്ഞു.

“നാളെ ഞാൻ തിരിച്ചുപോവുകയാണ്. പക്ഷേ ലഞ്ച് ‌വരെ ഇവിടെ കാണും. ”

“ഞാനും ശിവയും നാളെ നിന്നെ കാണാൻ വരാം.”

“നിങ്ങൾ വളരെ ലക്കിയാണ്. എത്ര നല്ല പുത്രനെയാണ് നിങ്ങൾക്ക് ലഭിച്ചത്” കാമ്യ പറഞ്ഞു. എനിക്കൊന്നും പറയാൻ തോന്നിയില്ല. ലിഫ്റ്റിന്‍റെ ചില്ല് ജാലകത്തിലൂടെ നോക്കിയപ്പോൾ അവൾ ഞാൻ പോകുന്നത് നോക്കി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. എന്‍റെ മനസ്സിലും അവളുടെ മനസ്സിലും ഒരേ കടൽ ഇരമ്പുന്നത് ഞാനറിഞ്ഞു.

വൃക്കയിലെ കല്ലുകളും ഹോമിയോപ്പതിയും

രക്തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന വൃക്കകളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നവും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. അല്ലെങ്കിൽ വൃക്ക തകരാറിലാകാനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായിരിക്കും ഫലം. പ്രതിരോധിക്കാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ് വൃക്കയിലെ കല്ലുകൾ എന്നിരിക്കെ രോഗമെത്തി ചികിത്സിക്കുന്നതിലും നല്ലത് അതിനെ പ്രതിരോധിക്കുക തന്നെയാണ്.

എന്താണ് വൃക്കയിലെ കല്ലുകൾ

ധാതുക്കളും വിവിധ ലവണ പദാർത്ഥങ്ങളും ശരീരത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമുള്ള തോതിൽ ഇവ ഉപയോഗിച്ച് മിച്ചം ഉള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നു. എന്നാൽ കാൽസ്യം ഫോസ്ഫേറ്റ്, ഓക്സിലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ പദാർത്ഥങ്ങൾ മൂത്രത്തിൽ ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഇവ കേന്ദ്രീകരിക്കുകയും ക്രിസ്റ്റലൈസ് ചെയ്യുകയും കല്ലുകൾ ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇവ മൂത്രവാഹിനി കുഴലിലേക്കും മൂത്രസഞ്ചിയിലേക്കും എത്തുമ്പോൾ അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

  • വേദനയാണ് പ്രധാന ലക്ഷണം, പിൻഭാഗത്ത് വാരിയല്ലുകളുടെ താഴെ നിന്ന് തുടങ്ങി അടിവയറ്റിലേക്ക് നീളുന്ന വേദന.
  • മൂത്രത്തിൽ രക്തത്തിന്‍റെ അംശം. കല്ല് മൂത്രവാഹിനി കുഴലിലൂടെ പോകുമ്പോൾ ഉണ്ടാകുന്ന മുറിവുകളാണ് മൂത്രത്തിൽ രക്തം കലരുന്നതിന്‍റെ കാരണം.
  • മൂത്രത്തിന്‍റെ അളവ് കുറയുന്നത്.
  • മനം പുരട്ടലുംഛർദ്ദിയും.
  • യഥാസമയത്ത് ചികിത്സിക്കാതെ വന്നാൽ അണുബാധയായി മാറി വിറയലോടു കൂടിയുള്ള പനി ഉണ്ടാകാം.

കാരണങ്ങൾ

  • വൃക്കയിൽ കല്ലുണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. വെള്ളം കുടി കുറയുന്നതാണ് പ്രധാന കാരണം. ധാരാളം വെള്ളം കുടിച്ചാൽ ധാതുലവണങ്ങൾ ഒന്നിച്ചു കൂടാനും അടിയാനുമുള്ള സാധ്യത കുറയും, അത് കല്ലിന്‍റെ സാധ്യത കുറയ്ക്കും.
  • ഭക്ഷണത്തിലെ ഉയർന്ന അനിമൽ പ്രോട്ടീൻ അളവ് ഓക്സിലേറ്റ്, യൂറിക്കാസിഡ് കല്ലുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
  • ഉയർന്ന ചൂടുള്ള കാലാവസ്ഥ. ചൂട് കൂടുമ്പോൾ മൂത്രത്തിന്‍റെ അളവ് കുറഞ്ഞ് കട്ടി കൂടുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
  • അമിതവണ്ണം, ഹൈപ്പർ പാരാ തൈറോയിഡിസം, വൃക്ക സംബന്ധമായ ട്യൂബുലാർ ആസിഡോസിസ്, ഹൈപ്പർ കാൽസിനൂറിയ എന്നീ അവസ്ഥകളും കല്ലിന് സാധ്യത കൂട്ടുന്നു.

കല്ലുകൾപലവിധം

കല്ലുകളുടെ രാസഘടനയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. കാൽസ്യം കല്ലുകൾ, യൂറിക് ആസിഡ് കല്ലുകൾ എന്നിവയാണ് പ്രധാനപ്പെട്ടത്. കാൽസ്യം ഓക്സലേറ്റ്, കാൽസ്യം ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള കാൽസ്യം കല്ലുകൾ കണ്ടുവരുന്നു.

യൂറിക്കാസിഡ് കല്ലുകൾ  മദ്യപാനവും സോഫ്റ്റ്ഡ്രിങ്ക്സും, ചുവന്ന മാംസത്തിന്‍റെ ഉപയോഗവും ഇത്തരം കല്ലുകളുടെ സാധ്യത കൂട്ടുന്നു.

സ്ട്രൂവൈറ്റ് കല്ലുകൾ- തുടർച്ചയായ മൂത്രാശ അണുബാധയിലൂടെ ഉണ്ടാകുന്നു. സിസ്റ്റീൻ അമിനോ ആസിഡ്ത തുടർച്ചയായി മൂത്രത്തിലൂടെ വിസർജിക്കപ്പെടുമ്പോഴാണ് ‘സിസ്റ്റീൻ’ കല്ലുകൾ ഉണ്ടാകുന്നത്.

രോഗനിർണയം

അൾട്രാസൗണ്ട്, എക്സ്-റേ KUB എന്നിവയിലൂടെ രോഗനിർണയം എളുപ്പം സാധ്യമാകുന്നു. മൂത്രവാഹിനി കുഴലിൽ ഉണ്ടാകുന്ന തടസ്സം മൂലം ഉണ്ടാകുന്ന ഹൈഡ്രോ നെഫ്രോസിസ് കണ്ടെത്താനും അൾട്രാസൗണ്ട് സ്കാനിംഗ് സഹായിക്കും. പൊതുവേ അനുയോജ്യമായ പരിശോധനയാണ് പ്ലെയിൻ സിടി KUB, എല്ലാത്തരം കല്ലുകളെയും വ്യക്തമായി കാണാൻ സാധിക്കുന്നതും യഥാർത്ഥ വലുപ്പം, അവ സ്ഥിതി ചെയ്യുന്ന സ്ഥലം, വൃക്കകളുടെ പ്രവർത്തനത്തിന് ഉണ്ടാകുന്ന തടസ്സം എന്നിവയും മനസ്സിലാക്കാം. അണുബാധ തിരിച്ചറിയാൻ രക്ത പരിശോധന അനിവാര്യമാണ്.

എങ്ങിനെ പ്രതിരോധിക്കാം

  • ദിവസവും 2-2 .5 ലിറ്റർ മൂത്രമെങ്കിലും ഉണ്ടാകുന്ന തരത്തിൽ വെള്ളം കുടിക്കുക.
  • സോഡിയത്തിന്‍റെ ഉപയോഗം കുറയ്ക്കുക. ദിവസേനയുള്ള ആഹാരത്തിൽ സോഡിയം 2 ഗ്രാം ആയി ചുരുക്കണം. സോഡിയത്തിന്‍റെ പ്രധാന ഉറവിടം ഉപ്പാണ്.
  • ഓക്സിലേറ്റ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പാലക് ചീര, ഡാർക്ക് ചോക്ലേറ്റ്, പച്ച ഇലകറികൾ എന്നിവയിലെല്ലാം ഓക്സിലേറ്റ് അടങ്ങിയിട്ടുണ്ട്.
  • ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണക്രമം ഒഴിവാക്കുക. അനിമൽ പ്രോട്ടീൻ ആയ ചുവന്ന മാംസം, കോഴിയിറച്ചി, സമുദ്രോല്പന്നങ്ങൾ എന്നിവയുടെ അളവ് കുറയ്ക്കുക.

ഹോമിയോപ്പതിയുടെ പ്രസക്തി

ഹോമിയോപ്പതി ഉപയോഗിക്കുന്നതിന്‍റെ ഏറ്റവും വലിയ നേട്ടം അത് ശരീരത്തെ മൊത്തമായി പരിഗണിക്കുന്നു എന്നതാണ്. സ്വയമേ സുഖപ്പെടാനും രോഗങ്ങളിൽ നിന്ന് മുക്തി നേടാനുമുള്ള സ്വാഭാവികശേഷി ശരീരത്തിന് ഉണ്ടെന്ന് അടിസ്ഥാനമാക്കിയുള്ള ഒരു വൈദ്യശാസ്ത്രമാണിത്. ഓരോ വ്യക്തികളും മറ്റു വ്യക്തികളിൽ നിന്ന് വിഭിന്നരാണ് എന്ന അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഓരോ രോഗിയുടെയും ജീവിതശൈലി, ഭക്ഷണശീലങ്ങൾ, സമ്മർദ്ദ ഘടകങ്ങൾ എന്നിവ വിശദമായി മനസ്സിലാക്കി അവർക്ക് അനുയോജ്യമായ മരുന്നുകളാണ് ഹോമിയോപ്പതിയിൽ നൽകുന്നത്. ചികിത്സ പൂർണമായും വ്യക്തിയിൽ അധിഷ്ഠിതമാണ്. ഇതുതന്നെയാണ് ഹോമിയോപ്പതിയെ മറ്റ് വൈദ്യശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും.  അതുകൊണ്ട് തന്നെ ആദ്യ കൂടികാഴ്ചയിൽ രോഗിയെ കുറിച്ചുള്ള അവബോധം കിട്ടേണ്ടത് ഹോമിയോപ്പതിയെ സംബന്ധിച്ച് പ്രധാനമാണ്. അതിനാൽ തന്നെ ദൈനംദിന ജീവിതത്തെകുറിച്ചുള്ള പൂർണമായ വിവരശേഖരണം ആവശ്യമായിവരുന്നു.

ഹോമിയോപ്പതി ഔഷധങ്ങളിൽ 75% ത്തോളം ഔഷധ സസ്യങ്ങളിൽ നിന്നുമാണ് നിർമ്മിക്കുന്നത്. Berberis Vulgaris, Lycopodium, Hydrangea, Ocimum Canum, Nux Vomica എന്നിവ ഹോമിയോപ്പതിയിലെ കല്ലുകൾക്കുള്ള ചുരുക്കം ചില മരുന്നുകൾ മാത്രം. ഇവയിൽ തന്നെ Hydrangea  എന്ന മരുന്ന് ‘സ്റ്റോൺബ്രേക്കർ’ എന്നറിയപ്പെടുന്നു. ഓരോ മരുന്നുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ എന്നത്ശ ശ്രദ്ധിക്കേണ്ടതാണ്. ഫലപ്രദമായ ഹോമിയോ ചികിത്സയിലൂടെ വൃക്കയിലെ കല്ലുകളെ പുറന്തള്ളാനും കല്ലുകൾ രൂപപ്പെടാനുമുള്ള പ്രവണതയെ കുറച്ചു കൊണ്ടുവരുവാൻ സഹായിക്കുന്നു.

Dr. Anju Wilson
Homoeopathic consultant
Nedumbassey,
Email: anjumariawilson@gmail
Phone: 7306562143

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें