സാഗരസംഗമം ഭാഗം- 22

ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.

“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”

എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.

സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.

പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.

എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.

എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.

“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം…”

അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.

“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല…” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

സാരമില്ല… അതു ഞാൻ കണ്ടെത്തിക്കോളാം…”

അപ്പോൾ അസ്തമയ സൂര്യൻ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങൾക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്‍റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങൾക്കു മുന്നേ നടന്നു തുടങ്ങി.

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതൽ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതിയോ, അതോ അവന്‍റെ ചോദ്യങ്ങൾക്കുത്തരം അവൻ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവൻ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്‍റെ ഹൃദയത്തിൽ തങ്ങി നിൽപുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.

ആ സംശയം എന്താണെന്ന് എനിക്കൂഹിച്ചെടുക്കാൻ കഴിഞ്ഞു. ചോദ്യാരംഭത്തിൽ തന്നെ അവൻ ചോദിക്കാൻ തുനിഞ്ഞത് എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അൽപം സാഹിത്യരൂപത്തിൽ ഞാനതിന് ഉത്തരം നൽകിയത്. ഇനിയും അവന്‍റെ മനസ്സിലെ ചോദ്യം എന്‍റെ യൗവ്വനത്തിൽ തേൻ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തിൽ ഉത്തരം നൽകാമെന്നുറച്ച് ഞാൻ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.

ഒടുവിൽ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോൾ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്‍റെ മുന്നിൽ അരുണിന്‍റെ അമ്മ നിന്നിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് എന്നാൽ അല്പം ജിജ്ഞാസയോടെ ചോദിച്ചു.

“ഗുരുവും ശിഷ്യനും കൂടു വന്നയുടനെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…” അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നൽകിയത് അരുണാണ്. “മമ്മീ, ഇവിടെ എത്തിയപ്പോൾ മാഡം വല്ലാതെ അപ്സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാൻ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.

“ശരിയാണ് അരുണിന്‍റമ്മേ… അരുൺ എന്നെ മറ്റു ചില ഓർമ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേർഷൻ… ഇപ്പോൾ എന്‍റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്‍റെയും പ്രത്യേകതകളായിരുന്നു. ഞാൻ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ എന്നെ കൈപിടിച്ചു നടത്തും. എന്‍റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്‍റെ ദുഃഖങ്ങൾ പറന്നകലും. ഇന്നിപ്പോൾ അരുൺ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.” പെട്ടെന്ന് എന്തോ ഓർത്ത് അരുൺ ചോദിച്ചു.

“മമ്മീ… മാഡത്തിന്‍റെ ലഗ്ഗേജ് കാറിൽ നിന്നും എടുത്തു വച്ചോ? അതോ അത് കാറിൽ തന്നെയിരിക്കുകയാണോ?”

രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്കേസ് ഞാനും കരുതിയിരുന്നു. അരുൺ അതിനെപ്പറ്റിയാണ് ചോദിച്ചത്.

“ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?” എന്തോ ഓർത്ത് അരുണിന്‍റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.

അതെ… മമ്മീ… ഈ അവസ്‌ഥയിൽ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്ക്കോളൂ. പിന്നെ അവൻ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു.

“മമ്മീ എപ്പോഴും മാഡത്തിന്‍റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് മാഡത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോൾ മാഡത്തിന്‍റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…” അതുകേട്ട് സമ്മതിക്കുന്നമട്ടിൽ അരുണിന്‍റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവർ പറഞ്ഞതെന്തെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അരുണിന് എന്‍റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്‌തു.

ദൈവം ഒന്നു നിഷേധിക്കുമ്പോൾ മറ്റൊന്ന് നമ്മുടെ നേർക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനിൽക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു കൈ കൊണ്ടു തല്ലുമ്പോൾ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്നേഹധനനായ അച്‌ഛനെപ്പോലെ…

“വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.” ഞാൻ ചിന്തിച്ചു നിൽക്കുന്നതു കണ്ട് അരുണിന്‍റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോൾ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തിൽ അവർ എനിക്കു നൽകിയ സ്നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവർ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.

കൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർത്തു ഇതുവരെ അരുണിന്‍റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലർത്തി ഞാൻ ചോദിച്ചു.

“ എക്സ്ക്യൂസ് മീ, അരുണിന്‍റെ അമ്മയുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാൽ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങൾ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോൾ. അങ്ങനെയുള്ളപ്പോൾ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…”

എന്‍റെ സംസാരം കേട്ട് നേർത്ത പുഞ്ചിരിയോടെ അരുണിന്‍റെ അമ്മ പറഞ്ഞു. എന്‍റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ. പെട്ടെന്ന് അല്പം കുസൃതി കലർത്തി ഞാൻ ചോദിച്ചു. “അപ്പോൾ അരുണിന് അമ്മയിൽ നിന്നാണോ ആ പേര് ലഭിച്ചത്.” അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെ… എന്‍റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്‍റെ ഗുർചരൺ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേർത്താണ് അരുണിന് ആ പേരിട്ടത്.”

“അരുൺ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകൻ. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നൽകിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ്…”

ഞാൻ എന്തോ ഓർത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്‍റെ ഓർമ്മകളിലേയ്ക്ക് ഞാൻ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.

“അവനിപ്പോൾ മാഡത്തിന്‍റെയും മകനാണല്ലോ.”

“അതെ എന്‍റെ സ്വന്തം മകൻ. രാഹുലിനെപ്പോലെ അവൻ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാൻ പ്രസവിക്കാത്ത എന്‍റെ സ്വന്തം മകനെപ്പോലെ.” മന്ത്രോച്ചാരണം പോലുള്ള എന്‍റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയിൽ ഒരനുജത്തിയുടെ എല്ലാ സ്നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാൻ ചോദിച്ചു.

“എന്താ അരുന്ധതി? എന്തിനാ കരയുന്നത്? ”

“എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാൾ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവൾക്ക്. എന്നാൽ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ക്യാൻസർ വന്നവർ മരിച്ചു പോയി.”

“ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോൾ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”

അരുന്ധതിയെപ്പറ്റി കൂടുതലറിയാൻ ആകാംക്ഷ തോന്നി.

“എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട്. ഇപ്പോൾ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടിൽ തന്നെയുണ്ട്. കോഴിക്കോട്.”

“ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോൾ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?

“അദ്ദേഹവും ഞാനും ഐആർഎസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുൺ ഉണ്ടായി. കുറച്ചുനാൾ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോൾ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോൾ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാൻ ആരുമില്ലാതായപ്പോൾ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.

“എന്നാലും ഇത്രനല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോർത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുൺ അതുപോലെ നല്ലവനായി വളരുകയും ചെയ്‌തു. ഇപ്പോൾ നിങ്ങൾക്കവനെയോർത്ത് അഭിമാനിക്കാമല്ലോ…”

അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങൾക്ക് വലുത് അരുണായിരുന്നു. അവന്‍റെ വളർച്ചയ്ക്കിടയിൽ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.

അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയിൽ വിജയിച്ചിരിക്കുന്നു. അമ്മമാർക്ക് ഒരു മഹനീയ മാതൃകയാണവർയ തന്‍റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുൺ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാൻ കിഡ്നി നൽകിയ ശേഷം എന്നാൽ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാൻ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്.

ഊണുമുറിയിൽ അരുൺ രണ്ടുപേർക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവൻ പുറത്തേയ്ക്കു പോയി. അവൻ തിരികെ വരുന്നതു വരെ ഞങ്ങൾ അവനെ നോക്കിയിരുന്നു. അവൻ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോൾ ഞങ്ങൾ രണ്ടുപേർക്കും മകനാണല്ലോ. അപ്പോൾ അവനെ ഊട്ടാതെ ഞങ്ങൾക്കുണ്ണാനാവുകയില്ല. ഞങ്ങൾ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ….

അല്പം കഴിഞ്ഞയുടനെ അരുൺ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ… “അരുൺ, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.

അന്നു രാത്രിയിൽ അരുൺ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു. റിസോർട്ടിലെ തണുപ്പധികമായിരുന്നതിനാൽ ഞങ്ങളെല്ലാം ഷാൾ പുതച്ചിരുന്നു. രാത്രിയിൽ ഞാൻ മുകൾ നിലയിലെ സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ, അങ്ങു ദൂരെ, മലനിരകൾ കോടമഞ്ഞിന്‍റെ ആവരണത്താൽ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജിൽ വിദ്യാർത്ഥികൾ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.

(തുടരും)

രണ്ട് ചെറുകഥകൾ

ആഷ്നയുടെ വീട്

 

അപ്പൂപ്പൻപറമ്പ് എന്നൊരു ഗ്രാമത്തിലായിരുന്നു ആഷ്നയുടെ വീട് അവിടെയെല്ലാവരും കവികളാണത്രേ. വളർന്നുകൊണ്ടിരിക്കുന്ന കവികളും വളർച്ച നിലച്ചവരും!

അവൾ പറഞ്ഞ സ്റ്റോപ്പിൽ വണ്ടിയിറങ്ങി. നാലുപാടും നോക്കി. മനുഷ്യരോ, ആത്മാക്കളോ ആരുമേയില്ല.

ചെവിയോർത്തപ്പോൾ കുറച്ചകലെ നിന്ന് ഒരിരമ്പം! രണ്ടു വളവുകൾ തിരിഞ്ഞപ്പോൾ മുന്നിൽ ക്രിക്കറ്റ് പൂത്ത പാടങ്ങൾ!

ഈ ആഷ്നയുടെ വീടെവിടെയാ? ഞാൻ ചോദിച്ചു. (അതോ അലറുകയായിരുന്നോ?)

‘ഈ വഴി തന്നെ തെക്കോട്ട്, കാണാം വലിയൊരു കൈക്കോട്ട്; അതുക്കു മേലെ ലക്കോട്ട്! പിന്നെ ഇത്തിരി പടിഞ്ഞാട്ട്! ‘

ഒരുമിച്ചുണർന്നു എന്‍റെ വിശപ്പും ദാഹവും ദേഷ്യവും. ഭാവമാറ്റം കണ്ടിട്ടാവണം അടുത്തയാൾ ഇടപെട്ടു:

“മൂപ്പര് പറഞ്ഞ സ്ഥലം തന്നെ! അവിടെ മൂക്കുത്തിയണിഞ്ഞ ഒരു വീടൊണ്ട്. അവിടെയൊണ്ട് ആഷ്ന എന്ന് ആശാട്ടി”

പ്രാസമൊപ്പിച്ച് മറുപടി പറയാൻ നിൽക്കാതെ ഒറ്റയോട്ടമായിരുന്നു.

‘ആഷ്നേ, ഞാനിതാ വരുന്നേ!’ എന്നു നിലവിളിച്ചുകൊണ്ട്.

അവളെ കാണുമ്പോൾ, പ്രത്യഭിവാദ്യം പോലും ചെയ്യാതെ ‘എവിടെ ചിറകുകളുള്ള നിന്‍റെ തീൻമേശ?’ എന്നറിയാതെ ചോദിച്ചു പോകുമെന്ന് അപ്പോൾ നിനച്ചതേയില്ല!

 

ചിന്താവളപ്പ് ബസ്റ്റോപ്പിലെ പൂവ്

 

കുമാരൻ മാസ്റ്റർ റോഡിലെ മീഡിയനില് പാവാടോള് വിടർത്തി നിക്കണ

ജമന്തിപ്പൂക്കളീന്ന് തേങ്കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തിങ്കു ശലഭം റിങ്കൂനോടാ വെളിപ്പെടുത്തല് നടത്തീത്.

‘ചിന്താവളപ്പില് ഒരു പ്രത്യേക സൈസ് പൂവ് വിരിഞ്ഞുനിക്കണുണ്ടത്രേ!

കുടിക്കാൻ നല്ല രസാന്ന് എല്ലാവരും പറേണു. ഇദ് കഴിഞ്ഞങ്ങോട്ട് പോവാ!’

‘ചിന്താവളപ്പ്ല് വടെ?’

‘അവ്ടെ ബസ്റ്റോപ്പ്ല് ഇരിക്കണുണ്ട് ന്ന്!’

‘ബസ്റ്റോപ്പില് പൂവിരിക്ക്യേ?’

റിങ്കുവിന്‍റെ ചിറകടി ഒരു നിമിഷം നിലച്ചു.

‘വരണുണ്ടെങ്കില് വാ പൊട്ടികാളീ റിങ്ക്വോ!’

തേമ്പറ്റിയ ചിറി തൊടയ്ക്കാൻ കൂടി നിക്കാതെ തിങ്കു പറന്നുപൊങ്ങി.

സാഗരസംഗമം ഭാഗം- 21

അരുണിന്‍റെ സന്ദർഭോചിതമായ ഇടപെടലുകൾ എന്‍റെ ഹൃദയാന്തർ ഭാഗത്തെ കടുത്ത വേദനയെ കുറേശേയായി അലിയിച്ചില്ലാതെയാക്കി.

അന്ന് അരുണിന്‍റെ നിർബന്ധം മൂലം ഞങ്ങൾ വൈകുന്നേരത്തോടെ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു. അരുണിന്‍റെ ഏതാനും സുഹൃത്തുക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. റിസോർട്ടിലേയ്ക്കുള്ള വഴിയിലുട നീളം ഇളംകാറ്റ് മെല്ലെ വീശി എന്നെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നതു പോലെ തോന്നി.

“കരയരുത്… ഏകാന്തമായ നിന്‍റെ യാത്രയിൽ നിന്നെ വിട്ടു പോയ ആത്മാക്കൾ എന്നും നിനക്ക് കൂട്ടുണ്ടാകും. നിനക്ക് ശക്തി പകർന്നു കൊണ്ട് നിന്‍റെ നിഴലായി നിന്നോടു സഹവർത്തിച്ചു കൊണ്ട് ആ ആത്മാക്കളുടെ പുണ്യം നിന്‍റെ ഇനിയുള്ള ജീവിതത്തെ സഫലമാക്കും… ജീവസ്സുറ്റതാക്കും…”

ആ മന്ത്രണം കാതിൽ അലയടിച്ചതോടെ എന്‍റെ ദുഃഖം പാതിയും കെട്ടടങ്ങി. ജീവിതത്തിന്‍റെ നീണ്ട വഴിത്താരയിൽ ഞാൻ ഒറ്റയ്ക്കാണെന്ന ബോധം ഇല്ലാതെയായി. പകരം താങ്ങായി അനേകം കൈകളുണ്ടെന്ന അവബോധം എനിക്കു ശക്തി പകർന്നു.

കാറിലും ബൈക്കിലുമായി അനേകം ചെറുപ്പക്കാർ എന്നെ അനുഗമിക്കുന്നുണ്ട്. എന്‍റെ തന്നെ വിദ്യാർത്ഥിനീ… വിദ്യാർത്ഥികളാണവർ… അവർ എനിക്കു പകർന്നു നൽകുന്ന ആത്മധൈര്യം ചെറുതല്ല. മുന്നിലെ ഇരുളടഞ്ഞ വഴിത്താരയിലുടനീളം ഒരു ചെറു കൈത്തിരി നാളമായി അവർ എനിക്കു ശക്തി പകരുന്നു.

ഇനിയുള്ള ജീവിതയാത്രയിൽ അവർ നൽകുന്ന ശക്തിയാണ് എന്‍റെ ഊർജ്ജം. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു കുതിയ്ക്കുവാനുള്ള പ്രേരണ ഇനിയും ചില മഹത്തായ ലക്ഷ്യങ്ങൾ എനിക്കു പ്രാവർത്തികമാക്കാനുണ്ട്.

രാഹുൽമോന്‍റെയും നരേട്ടന്‍റെയും പേരിൽ അവരുടെ സ്മരണാർത്ഥം ഓരോ ചാരിറ്റബിൾ ട്രസ്റ്റ് എനിക്കു തുടങ്ങണം. ട്രസ്റ്റിൽ നിന്നും പലിശയായി ലഭിക്കുന്ന തുക ഉപയോഗിച്ച് നരേട്ടന്‍റെയും രാഹുൽ മോന്‍റെയും പേരിൽ പഠനത്തിൽ ഏറ്റവും സമർത്ഥരായ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ്, പിന്നെ അവാർഡുകൾ… അങ്ങനെ പല പദ്ധതികളും മനസ്സിൽ രൂപം കൊണ്ടു. അതിനു വേണ്ടിയായിരിക്കണം ഇനിയുള്ള എന്‍റെ ശബളത്തിൽ ഭൂരിഭാഗവും, പിന്നെ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന പണവും വിനിയോഗിക്കേണ്ടത്…

മനസ്സ് പദ്ധതികൾക്കു പുറകേ പായുമ്പോൾ ഞങ്ങളുടെ കാർ റിസോർട്ടിനോടടുത്തു കൊണ്ടിരുന്നു. ആഹ്ലാദഭരിതരായ ഒരു കൂട്ടം ചെറുപ്പക്കാർ സ്വയം മറന്ന് ആഹ്ലാദാരവം മുഴക്കിക്കൊണ്ടിരുന്നു. അവർക്കു പിമ്പേ മനസ്സിനെ മേയാൻ വിടുമ്പോൾ മനഃപൂർവ്വം ദുഃഖങ്ങളെ മറക്കുവാനുള്ള ഉപാധിയായി ഞാനതിനെ കണ്ടു.

റിസോർട്ടിലേയ്ക്കു കടക്കുന്ന വഴിയിലുടനീളം കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിച്ചിരുന്നു. ചൂളം കുത്തുന്ന കാറ്റിന്‍റെ ഗതിയ്ക്കനുസരിച്ചുള്ള അതിന്‍റെ തലയാട്ടവും ചൂളം വിളിയും ഏതോ പരേതാത്മാക്കളുടെ സ്വാഗതമായി എനിക്കു തോന്നി. അതൊരു പക്ഷെ നരേട്ടനും രാഹുലുമായിരിക്കുമോ? അവർ തങ്ങളുടെ ആത്മഹർഷങ്ങൾ കാറ്റിലൂടെ അറിയിക്കുന്നതായിരിക്കുമോ? ഒരു പക്ഷെ ജീവിച്ചിരുന്നെങ്കിൽ? ഈ യാത്രയിൽ അവരും പങ്കെടുക്കുമായിരുന്നു.

ഹർഷോന്മദത്തിന്‍റെ ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് അങ്ങിനെ എത്രയെത്ര യാത്രകൾ ഞങ്ങൾ നടത്തിയിരിക്കുന്നു. ഇന്നിപ്പോൾ ജീവിതത്തിന്‍റെ ഈ വഴിത്താരയിൽ എന്നെ ഒറ്റയ്ക്കായ്ക്കി നടന്നകലേണ്ടി വന്നപ്പോൾ തങ്ങൾക്കുളവായ ഹൃദയ വേദന കാറ്റിലൂടെ പങ്കിടാനെത്തിയതായിരിക്കുമോ അവർ? നരേട്ടനും രാഹുലും അവർക്കൊരിയ്ക്കലും എന്നെ വേർപിരിഞ്ഞിരിക്കാനാവുകയില്ലെന്നറിയാം. കാറ്റിന്‍റെ ആ ചൂളം വിളി നരേട്ടനെപ്പോലെ തന്നോടിങ്ങനെ മന്ത്രിക്കുന്നതായി തോന്നി.

“മീര… നീയൊട്ടും വിഷമിക്കേണ്ട ഈ യാത്രയിൽ ഞാനുണ്ട് നിന്‍റെ കൂടെ…” അതുപോലെ രാഹുലിന്‍റെ ശബ്ദവും എനിക്കു കേൾക്കുമാറായി.

മമ്മീ… മമ്മി ഒട്ടും വിഷമിക്കേണ്ട. എന്‍റെ പിറന്നാൾ ദിനത്തിലെ ഈ യാത്രയിൽ ഞാനും നിങ്ങളോടൊപ്പമുണ്ട്. ജീവിച്ചിരുന്നപ്പോൾ ഞാനേറ്റവുമധികം ആനന്ദിച്ചിരുന്നത് ഈ യാത്രകളിലാണ്. എന്‍റെ അരുണിനോടൊപ്പം എന്‍റെ ഉറ്റ സുഹൃത്തുക്കളോടൊപ്പം അടിച്ചു പൊളിച്ചുള്ള ആ യാത്രകള്‍ എനിക്കു മറക്കാനാവുകയില്ല. മമ്മീ… എനിക്കു വേണ്ടി ഈ യാത്രകൾ മമ്മി ആഘോഷമാക്കണം… എല്ലാം മറന്ന് ആനന്ദിക്കണം.

രാഹുലിന്‍റെ വാക്കുകൾ കാറ്റിലൂടെ ഒഴുകിയെത്തി എന്‍റെ കർണ്ണപുടങ്ങളിൽ അലയടിച്ചു.

“മാഡം… റിസോർട്ടെത്തി… ഇറങ്ങുന്നില്ലെ?” അരുണിന്‍റെ വാക്കുകൾ എന്നെ തൊട്ടുണർത്തി. വേപഥുവോടെ ചുറ്റും നോക്കിയപ്പോൾ കണ്ടത് നിരവധി കോട്ടേജുകളാണ്. ഇവിടെ, ചുറ്റുമുള്ള കാറ്റിന്‍റെ ഗന്ധം എനിക്കു പരിചിതമാണ്. എത്രയോ തവണ നരേട്ടനോടും മക്കളോടുമൊപ്പം ഞാനിവിടെ വന്നിരിക്കുന്നു. എല്ലാം മറന്ന് ഉല്ലസിച്ച ആ നാളുകളൊന്നിൽ നരേട്ടൻ പറഞ്ഞു.

“ഇവിടത്തെ ഈ കാറ്റിന്‍റേയും കുളിരിന്‍റേയും ഗന്ധം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. ഇവിടുത്തെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സുഗന്ധം അതേതോ അപൂർവ്വമായ പുഷ്പത്തിന്‍റേതാണ്. നിന്‍റെ ശരീരത്തിന്‍റെ കർപ്പൂര ഗന്ധം പോലെ… അതെന്നെ ഏറെ ആകർഷിക്കുന്നു. പിന്നെ ഈ മഞ്ഞു പുതച്ച മലനിരകളും, ഇവിടെ തങ്ങി നിൽക്കുന്ന കുളിർമ്മയും ഏതോ അഭൗമ ലോകത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുന്നു. വരൂ മീരാ, നമുക്ക് അല്പം നടന്ന് ഇവിടുത്തെ കാഴ്ചകൾ കാണാം. അദ്ദേഹവുമൊത്തുള്ള ആ പ്രഭാത സവാരികൾ ഇന്നും ഓർമ്മയെ കുളിരണിയിക്കുന്നു.

എന്‍റെ കൈപിടിച്ചുള്ള ആ പ്രഭാത സവാരിക്കിടയിൽ അദ്ദേഹം കവിതകൾ മൂളും. പിന്നെ മലനിരകൾ ഓടിക്കയറും. പക്ഷെ അല്പം പ്രായമായപ്പോൾ മലനിരകൾ ഓടിക്കയറാൻ അദ്ദേഹത്തിനു വയ്യാതെയായി. പിന്നെ കോടമഞ്ഞു വീണു കിടക്കുന്ന ആ മലനിരകളുടെ ചിത്രങ്ങൾ പകർത്തി അദ്ദേഹം ആനന്ദിക്കും. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.

രാഹുൽമോനും കൃഷ്ണമോളും കുട്ടികളായിരുന്നപ്പോൾ അവർക്കൊപ്പം ഓടിക്കയറാൻ ഞങ്ങൾ മത്സരിക്കുമായിരുന്നു. എന്നാൽ മുന്നിലെ വഴിത്താരയിൽ വീണു കിടക്കുന്ന കോടമഞ്ഞു മൂലം പരസ്പരം കാണാനാകാതെ പലപ്പോഴും ഞങ്ങൾ വിഷമിച്ചു. അപ്പോൾ അവർ മുകളിലെത്തി ഞങ്ങളെ വിളിക്കുമായിരുന്നു. അവരുടെ കൊച്ചു ശബ്ദങ്ങളുടെ അലയൊലി താഴ്വരയിലെങ്ങും മുഴങ്ങിക്കേൾക്കുമായിരുന്നു.

ഒടുവിൽ ഞങ്ങൾ ബദ്ധപ്പെട്ട് മുകളിലെത്തി നോക്കുമ്പോൾ താഴ്വരയിലൂടെ പുക പോലെ ഒഴുകി നീങ്ങുന്ന മഞ്ഞുപടലങ്ങൾ കണ്ട് അവരിരുവരും കൈകൊട്ടിച്ചിരിക്കുമായിരുന്നു. അപ്പോൾ നരേട്ടൻ പറയും അതു ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേയ്ക്ക് ഒഴുകി നീങ്ങുന്ന മാലാഖമാരാണെന്ന്. അവർ ഭൂമിയിൽ വന്ന് മടങ്ങുന്നവരാണെന്ന്. അതുകേട്ട് കുട്ടികൾ ആർത്തു ചിരിക്കും.

മുതിർന്നപ്പോൾ മല കയറാൻ രാഹുലും, കൃഷ്ണയും മാത്രമായി. അവർ കൈകോർത്തു പിടിച്ച് മലകയറുന്നതു നോക്കി ഞങ്ങൾ ആനന്ദിക്കും. പിന്നെ വഴിയരികിലെങ്ങും കാണുന്ന വാനരന്മാരെ നോക്കി കോക്രി കാണിച്ചുള്ള യാത്രകൾ. അപ്പോൾ നരേട്ടൻ പറയും. മിണ്ടാപ്രാണികളെ പരിഹസിക്കരുതെന്ന്. അപ്പോൾ രാഹുലും, കൃഷ്ണയും അവയ്ക്ക് കൈയ്യിലിരിക്കുന്ന കപ്പലണ്ടിയും കടലയും വിതരണം ചെയ്യും.

ആഹ്ളാദ രമായി കടന്നു പോയ ആ ദിനരാത്രങ്ങളിലേയ്ക്ക് മനസ്സോടിച്ചെന്നപ്പോൾ വല്ലാത്ത നഷ്ടബോധം എന്നെ അലട്ടി. അറിയാതെ ഏങ്ങലടിച്ച എന്‍റെ അരികിലെത്തി അരുൺ പറഞ്ഞു.

“മാഡം… കരയരുത്… കരയാൻ വേണ്ടിയല്ല നമ്മളിവിടെ വന്നത്. രാഹുലിന്‍റെ ഓർമ്മകളിൽ ഒന്നു രണ്ടു ദിവസം ഇവിടെ ജീവിക്കാനാണ്. അവനേറ്റവും പ്രിയപ്പെട്ട ഈ സ്‌ഥലം തന്നെ അവന്‍റെ ജന്മദിനത്തിൽ ഞാൻ തെരഞ്ഞെടുത്തത് അതിനുവേണ്ടിയാണ്. പിന്നെ മാഡത്തിനെ അല്പമെങ്കിലും സന്തോഷിപ്പിക്കാനും…”

“ശരിയാണ് അരുൺ… എനിക്ക് നിങ്ങളോടൊത്ത് ആഹ്ലാദിക്കണമെന്നുണ്ട്. പക്ഷെ ഇവിടെയെത്തുമ്പോൾ പഴയ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു. ഒരിക്കൽ കൂടി ആ നാളുകളിലേയ്ക്ക് എന്‍റെ മനസ്സ് മടങ്ങിപ്പോകുന്നു.”

പെട്ടെന്ന് അരുൺ എന്‍റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

“വരൂ… മാഡം… നമുക്കീ കോടമഞ്ഞു വീണു കിടക്കുന്ന വഴിത്താരയിലൂടെ അൽപം നടക്കാം. എന്നെ രാഹുലാണെന്ന് വിചാരിച്ച് എന്‍റെ കൈയ്യിൽ പിടിച്ച് നടന്നോളൂ…”

അരുണിന്‍റെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്കു നോക്കിയപ്പോൾ ഞാനറിയാതെ ആ കരങ്ങളിൽ പിടിച്ചു നടന്നു തുടങ്ങി. അപ്പോൾ സൂര്യ കിരണങ്ങളേറ്റ് അകന്നു പോകുന്ന മഞ്ഞുതുള്ളി പോലെ എന്‍റെ ദുഃഖങ്ങളും മെല്ലെ മെല്ലെ അകലേയ്ക്ക് മാഞ്ഞു തുടങ്ങി.

ഹ്രസ്വമായ ആ വിനോദ യാത്രയ്ക്കിടയിൽ അരുൺ എന്‍റെ വ്യക്‌തിപരമായ പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഏറെ ജിജ്ഞാസയോടെയും എന്നാൽ അല്പം ചമ്മലോടെയുമാണ് അരുൺ എന്‍റെ നേർക്ക് ആ ചോദ്യങ്ങളുന്നയിച്ചത്. ഏറെനേരം നടന്നു തളർന്ന് കുന്നിൻ ചരിലിവിരിക്കുമ്പോഴായിരുന്നു അത്.

“മാഡം… ഞാൻ ചില വ്യക്‌തിപരമായ കാര്യങ്ങൾ മാഡത്തിനോട് ചോദിച്ചറിയാൻ ശ്രമിക്കുകയാണ് ഒന്നും തോന്നരുത്. ഇതെല്ലാം എന്നോടു പറഞ്ഞത് രാഹുലാണ്. ഒരു കാലത്ത് അവന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ പലതും അവൻ എന്നോടു പറയുമായിരുന്നു. അന്നവയെല്ലാം അവന്‍റെ മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. അങ്ങനെയാണ് അവൻ അന്ന് എല്ലാം എന്നോടു തുറന്നു പറയുന്നത്. മാഡത്തിന് പണ്ട് ഒരു ലൗ അഫയർ…” അല്പം നിർത്തി ചമ്മലോടെ അരുൺ എന്‍റെ നേരെ നോക്കി.

“എന്താണ് അരുൺ. അരുണിന് എന്തുവേണമെങ്കിലും എന്നോടു ചോദിക്കാമല്ലോ. നീയെനിക്ക് രാഹുലിനെപ്പോലെയാണെന്ന് ഞാൻ പലവട്ടം നിന്നോടു പറഞ്ഞിട്ടില്ലെ?…”

“സോറി മാഡം… എന്‍റെ ചോദ്യങ്ങൾ മാഡത്തിനെ കൂടുതൽ വിഷമിപ്പിക്കുമോ എന്നാണ് എന്‍റെ പേടി. എന്‍റെ ആത്മാർത്ഥതയെക്കുറിച്ച് പോലും മാഡത്തിനു സംശയം തോന്നാം എന്‍റെ ചോദ്യങ്ങൾ കേട്ടാൽ…”

“നോ അരുൺ… നീയെനിക്ക് പ്രിയപ്പെട്ട വിദ്യാർത്ഥി മാത്രമല്ല, എന്‍റെ മകനെപ്പോലെ തന്നെയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ… രാഹുലിന്‍റെ മിക്ക സ്വഭാവ സവിശേഷതകളും നിനക്കുമുണ്ട്. അതുകൊണ്ടു തന്നെ നിന്‍റെ ആത്മാർത്ഥയെക്കുറിച്ച് എനിക്ക് സംശയമൊന്നുമില്ല…”

അപ്പോൾ അകലെക്കാണുന്ന കുന്നിൻ ചരിവിലേയ്ക്ക് ഞങ്ങളിരുവരും മെല്ലെ നടക്കുകയായിരുന്നു. ഇരുവശവും പൂത്തു നിൽക്കുന്ന പല നിറത്തിലുള്ള പൂക്കളിലേയ്ക്കു നോക്കി ഞാൻ പറഞ്ഞു.

“യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ എനിക്കു കഴിയും അരുൺ… ഒരു കാലത്ത് ആത്മാർത്ഥ സ്നേഹവും, സ്നേഹ-ശൂന്യതയും ഒരുപോലെ അനുഭവിച്ചറിഞ്ഞവളാണ് ഈ മീരാ. അന്ന് ഈ പൂത്തു നിൽക്കുന്ന പുഷ്പങ്ങളെപ്പോലെ എന്നിലും വസന്തം വിരുന്നിനെത്തിയിരുന്നു. പൂവിലെ തേൻ നുകരാൻ ഒരു വണ്ടും പറന്നെത്തി. പക്ഷെ ആ വണ്ട് തേൻ മുഴുവൻ നുകരുന്നതിനു മുമ്പു തന്നെ കൊടുങ്കാറ്റടിച്ച് ആ പൂക്കളെല്ലാം കൊഴിഞ്ഞു പോയി. എന്നാൽ ആ കൊഴിഞ്ഞ പൂക്കളെ വാരിയെടുത്തു നുകരാൻ മറ്റൊരാളെത്തി.

എന്‍റെ നരേട്ടൻ… ആ കാൽക്കൽ ഒരു പൂജാപുഷ്പം പോലെ വീണടിഞ്ഞ എന്നെ അദ്ദേഹം മാറോടു ചേർത്തണച്ചു, പിന്നെ ശിരസ്സിലണിഞ്ഞു. എല്ലാമെല്ലാം എന്‍റെ ഭാഗ്യമായിരുന്നു. പക്ഷെ ഇന്നിപ്പോൾ ഞാൻ വീണ്ടും ഏകയായി, ഒഴിഞ്ഞ കിളിക്കൂടുപോലെയായിത്തീർന്ന എന്‍റെ വീട്ടിൽ നഷ്ട സ്വപ്നങ്ങളെണ്ണി ഞാൻ കഴിയുന്നു.

“എങ്കിലും മാഡത്തിന്‍റെ ഓർമ്മകളിൽ കോളേജിലെ ആ പഴയക്കാലം ഇപ്പോഴും തെളിഞ്ഞു നിൽപ്പുണ്ടാവുമല്ലോ. ഇന്നിപ്പോൾ ഇത്രയും സൗന്ദര്യമുള്ള മാഡത്തിന് അന്നെത്രമാത്രം സൗന്ദര്യമുണ്ടായിരുന്നുവെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. കത്തി ജ്വലിച്ചു നിന്ന ആ സൗന്ദര്യത്തിനു മുമ്പിൽ മുട്ടുമടക്കാത്തവർ അന്ന് ചുരുക്കമായിരിക്കും. ഒടുവിൽ ഏതു ഭാഗ്യവാനാണ് അന്ന് ആ ഭാഗ്യം കിട്ടിയത്? അല്പം കുസൃതിയും ജിജ്ഞാസയും കലർന്നിരുന്നു ആ ചോദ്യത്തിൽ. ഒരു കുസൃതിക്കുട്ടിയുടെ ജിജ്ഞാസയോടെ അരുൺ ചോദ്യശരങ്ങളറിഞ്ഞ് എന്നെ വീർപ്പുമുട്ടിയ്ക്കുകയായിരുന്നു.

ഒരമ്മയ്ക്ക് മകനോടു പറയാവുന്ന ഉത്തരങ്ങൾക്ക് പരിധിയില്ലേ… ഞാനാലോചിച്ചു നോക്കി.

“അരുൺ പറഞ്ഞതിലല്പം വ്യത്യാസമുണ്ട്. എന്‍റെ സൗന്ദര്യം അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യം എന്നെ വീഴ്ത്തുകയായിരുന്നു. കോളേജിൽ പലരും പ്രേം നസീറും, ഷീലയുമെന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. അതെ കാഴ്ചയിൽ അവരോടും രണ്ടുപേരോടും ഏറെ സാമ്യമുണ്ടായിരുന്നു ഞങ്ങൾക്കു രണ്ടു പേർക്കും സ്വഭാവത്തിലുമുണ്ടായിരുന്നു സിനിമയിലെ അതേ സാമ്യം. അദ്ദേഹം ഇരുത്തം വന്ന കോളേജദ്ധ്യാപകനും ഞാൻ പൊട്ടിത്തെറിച്ചു നടക്കുന്ന ഒരു കോളേജ് കുമാരിയും. പക്ഷെ എന്‍റെ സ്മാർട്ട്നെസ്സും മറ്റു കഴിവുകളും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമായിരുന്നു. മറിച്ച് അദ്ദേഹത്തിന്‍റെ സൗന്ദര്യവും മറ്റ് സ്വഭാവ പ്രത്യേകതകളും എന്നെയും ആകർഷിച്ചു. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനിടയിക്ക് ഞങ്ങൾ വേർപിരിയാനാവാത്ത വിധം അടുത്തു…”

ഞാൻ എന്‍റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അരുൺ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാൻ ഓരോന്നു പറയുമ്പോഴും അവന്‍റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടൻ എന്നെ വിവാഹം ചെയ്യാൻ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോൾ അരുൺ ചോദിച്ചു.

“മാഡത്തിനപ്പോൾ കഠിനമായി എതിർക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തിൽ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാൻ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?”

എന്‍റെ അച്‌ഛൻ അപ്പോൾ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുൺ. അദ്ദേഹം പോലീസുകാരെ സ്വാധീനിച്ച് ഫഹദ്സാറിനെ പോലീസ് സ്റ്റേഷനിലിട്ടു മർദ്ദിച്ചു കൊല്ലും എന്നെന്നെ ഭീഷണിപ്പെടുത്തി. സാറിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു വിവാഹത്തിന് എനിക്കു നിന്നു കൊടുക്കേണ്ടി വന്നു.

സഹതാപാർദ്രമായ മുഖത്തോടെ അരുൺ അത് കേട്ടിരുന്നു. ഒടുവിൽ ആദ്യ രാത്രിയിൽ ഉറക്കഗുളിക കഴിച്ച് മരിക്കാൻ തയ്യാറായതും നരേട്ടൻ എന്നെ തടഞ്ഞതുമായ കഥ പറഞ്ഞു കൊണ്ട് ഞാൻ തുടർന്നു. എല്ലാം മറന്ന് പുതിയ ജീവിതത്തോട് പൊരുത്തപ്പെടുവാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു.

പ്രേമം മൂലം മറ്റൊരാളിൽ നിന്ന് എന്നെ കവർന്നെടുത്ത് സ്വന്തമാക്കി എന്നതൊഴിച്ചാൽ എന്‍റെ നരേട്ടൻ നല്ലവനായിരുന്നു. മരണം വരെ അദ്ദേഹമെന്നെ സ്വയം മറന്ന് സ്നേഹിച്ചു. മരിക്കുന്ന സമയത്ത് എന്നെ ഒറ്റപ്പെടുത്തിപ്പോകുന്നതിൽ വേദനിച്ച അദ്ദേഹം ഫഹദ്സാറിനെ കണ്ടുമുട്ടുകയാണെങ്കിൽ അദ്ദേഹത്തോടൊപ്പം സുഖമായി ജീവിക്കണമെന്നും അദ്ദേഹമിപ്പോഴും നിന്നെ കാത്തിരിക്കുകയായിരിക്കും എന്നും പറഞ്ഞു.

എന്നോടുള്ള അഭിനിവേശത്താൽ ചെയ്ത സ്വന്തം തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നരേട്ടൻ. ചികിത്സ നിഷേധിച്ച് അദ്ദേഹം സ്വയം ബലിയർപ്പിക്കുകയായിരുന്നോ എന്നു പോലുമിപ്പോൾ തോന്നിപ്പോകുന്നു.

എന്‍റെ കഥ കേട്ട് അരുൺ നിശബ്ദനായിരുന്നു. ആ കണ്ണുകൾ എന്നോടുള്ള സഹതാപത്താൽ നിറഞ്ഞു തുളുമ്പുമെന്നു തോന്നി. എന്നാൽ പെട്ടെന്നു തന്നെ മനോനിയന്ത്രണം വീണ്ടെടുത്ത് അരുൺ എന്നെ നോക്കി പറഞ്ഞു.

“എ വണ്ടർ ഫുൾ, എക്ട്രാ ഓർഡിനറി ലൗ സ്റ്റോറി. സിനിമകളിൽപ്പോലും ഇത്തരം കഥകൾ കുറവായിരിക്കാം രണ്ടു പുരുഷന്മാരുടെ ഒരു സ്ത്രീയോടുള്ള അത്യഗാധമായ നിലയ്ക്കാത്ത പ്രേമവായ്പിന്‍റെ കഥ. ആ പ്രേമം നുകരാൻ ഭാഗ്യമുണ്ടായവളാണ് മാഡം… ഞാനിനി ചോദിക്കട്ടെ… മാഡത്തിനെ പ്രേമിച്ച് വിവാഹം കഴിച്ച ആ അദ്ധ്യാപകൻ ഇനിയും മാഡത്തിന്‍റെ മുമ്പിൽ വന്നു നിന്നാൽ മാഡം അദ്ദേഹത്തെ സ്വീകരിക്കുമോ? എങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടുപിടിച്ച് മാഡത്തിന്‍റെ മുമ്പിൽ എത്തിയ്ക്കാം…”

അത്തരമൊരു ചോദ്യം അപ്രതീക്ഷിതമായിട്ടാണ് അരുണിൽ നിന്നും വാർന്നു വീണത്. ഒരുത്തരത്തിനായി പരതി നിന്ന എന്നെ നോക്കി അരുൺ പറഞ്ഞു.

മാഡം ആലോചിച്ചു പറഞ്ഞാൽ മതി. മാഡം ഒരു പുതിയ ജീവിതം നയിച്ചു കാണണമെന്ന് ഞാനാഗ്രഹിക്കുന്നു. അൽപം നിർത്തി അരുൺ തുടർന്നു.

“മാഡം ഇതുവരെ ആ അദ്ധ്യാപകന്‍റെ പേരു പറഞ്ഞില്ല…” ഞാൻ നിശബ്ദയായിരുന്നപ്പോൾ ഒരു കുസൃതിച്ചിരിയോടെ അരുൺ പറഞ്ഞു.

സാരമില്ല… അതു ഞാൻ കണ്ടെത്തിക്കോളാം…”

അപ്പോൾ അസ്തമയ സൂര്യൻ അങ്ങകലെ ഒരു പൊട്ടു പോലെ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്ര അവസാനിപ്പിച്ച് കുന്നിറങ്ങി താഴേയ്ക്കു നടന്നു തുടങ്ങിയ ഞങ്ങൾക്കൊപ്പം സൂര്യദേവനും താഴേയ്ക്ക് മെല്ലെ മെല്ലെ നിപതിച്ചു കൊണ്ടിരുന്നു. ഇരുട്ട് മഞ്ഞിന്‍റെ മൂടുപടമണിഞ്ഞ് ലജ്ജാവതിയായ യുവതിയെപ്പോലെ ഞങ്ങൾക്കു മുന്നേ നടന്നു തുടങ്ങി.

അരുൺ പിന്നെ ഒന്നും ചോദിച്ചില്ല. കൂടുതൽ ചോദിച്ച് എന്നെ ബുദ്ധിമുട്ടിയ്ക്കേണ്ടെന്ന് കരുതിയോ, അതോ അവന്‍റെ ചോദ്യങ്ങൾക്കുത്തരം അവൻ തന്നെ കണ്ടെത്തിക്കോളാം എന്നു കരുതിയിട്ടോ അവൻ പിന്നീട് നിശബ്ദനായിരുന്നു. എങ്കിലും ഏതോ സംശയം അവന്‍റെ ഹൃദയത്തിൽ തങ്ങി നിൽപുണ്ടെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു.

ആ സംശയം എന്താണെന്ന് എനിക്കൂഹിച്ചെടുക്കാൻ കഴിഞ്ഞു. ചോദ്യാരംഭത്തിൽ തന്നെ അവൻ ചോദിക്കാൻ തുനിഞ്ഞത് എന്താണെന്ന് ഞാൻ ഊഹിച്ചിരുന്നു. അതുകൊണ്ടാണ് അൽപം സാഹിത്യരൂപത്തിൽ ഞാനതിന് ഉത്തരം നൽകിയത്. ഇനിയും അവന്‍റെ മനസ്സിലെ ചോദ്യം എന്‍റെ യൗവ്വനത്തിൽ തേൻ നുകരാനെത്തിയ ആ വണ്ട് ഇപ്പോഴും എന്നെ കാത്തിരിക്കുന്നുണ്ടോ എന്നായിരിക്കും. മറ്റൊന്ന് ഞാനദ്ദേഹത്തെ ഇപ്പോഴും പ്രേമിക്കുന്നുണ്ടോ എന്നും. അതിനു രണ്ടിനും മറ്റൊരവസരത്തിൽ ഉത്തരം നൽകാമെന്നുറച്ച് ഞാൻ അരുണിനൊടൊപ്പം നിശബ്ദയായി കുന്നിറങ്ങി.

ഒടുവിൽ സമതലം പോലെ തോന്നിച്ച ഒരിടത്തെത്തി ഞങ്ങളുടെ യാത്ര അവസാനിച്ചു. അപ്പോൾ അവിടെ നിരന്നിരുന്ന നിരവധി കോട്ടേജുകളിലൊന്നിന്‍റെ മുന്നിൽ അരുണിന്‍റെ അമ്മ നിന്നിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് എന്നാൽ അല്പം ജിജ്ഞാസയോടെ ചോദിച്ചു.

“ഗുരുവും ശിഷ്യനും കൂടു വന്നയുടനെ എങ്ങോട്ടാണ് യാത്ര പോയത്? ഞാനിവിടെ കാത്തിരുന്നു മുഷിഞ്ഞു…” അല്പം വിളറിയ മുഖത്തോടെ അതിനുത്തരം നൽകിയത് അരുണാണ്. “മമ്മീ, ഇവിടെ എത്തിയപ്പോൾ മാഡം വല്ലാതെ അപ്സെറ്റാകുന്നതു പോലെ തോന്നി. അതാണ് അല്പം നടക്കാമെന്ന് ഞാൻ പറഞ്ഞത്. മാഡത്തിന് ഒരു റിലീഫ് കിട്ടിക്കോട്ടെ എന്നു കരുതി.

“ശരിയാണ് അരുണിന്‍റമ്മേ… അരുൺ എന്നെ മറ്റു ചില ഓർമ്മകളിലേയ്ക്ക് നയിച്ചു. ഒരു ഡൈവേർഷൻ… ഇപ്പോൾ എന്‍റെ മനസ്സ് ശാന്തമാണ്. ഇതെല്ലാം രാഹുലിന്‍റെയും പ്രത്യേകതകളായിരുന്നു. ഞാൻ ദുഃഖിച്ചിരിക്കുന്നതു കാണുമ്പോൾ അവൻ എന്നെ കൈപിടിച്ചു നടത്തും. എന്‍റെ ചിന്തകളെ മറ്റൊരു തലത്തിലേയ്ക്ക് നയിക്കും. അതോടെ എന്‍റെ ദുഃഖങ്ങൾ പറന്നകലും. ഇന്നിപ്പോൾ അരുൺ എനിക്ക് രാഹുലിനെപ്പോലെ തന്നെയായിരിക്കുന്നു.” പെട്ടെന്ന് എന്തോ ഓർത്ത് അരുൺ ചോദിച്ചു.

“മമ്മീ… മാഡത്തിന്‍റെ ലഗ്ഗേജ് കാറിൽ നിന്നും എടുത്തു വച്ചോ? അതോ അത് കാറിൽ തന്നെയിരിക്കുകയാണോ?”

രണ്ടു ദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളടങ്ങിയ ചെറിയ ഒരു സൂട്ട്കേസ് ഞാനും കരുതിയിരുന്നു. അരുൺ അതിനെപ്പറ്റിയാണ് ചോദിച്ചത്.

“ഓ… അതെപ്പോഴെ ഞാനെടുത്തു വച്ചു. നമ്മുടെ കോട്ടേജിലിരുപ്പുണ്ട്. മാഡം നമ്മുടെ കൂടെയല്ലേ താമസിക്കുന്നത്?” എന്തോ ഓർത്ത് അരുണിന്‍റെ അമ്മ അല്പം ആശങ്കയോടെ ചോദിച്ചു.

അതെ… മമ്മീ… ഈ അവസ്‌ഥയിൽ മാഡത്തെ ഒറ്റയ്ക്ക് താമസിപ്പിക്കണ്ട. മമ്മി മാഡത്തെ കൂട്ടി കോട്ടേജിനകത്തേയ്ക്ക് പൊയ്ക്കോളൂ. പിന്നെ അവൻ മമ്മിയുടെ അടുത്തെത്തി എന്തോ രഹസ്യം പറയുന്ന മട്ടിൽ പറഞ്ഞു.

“മമ്മീ എപ്പോഴും മാഡത്തിന്‍റെ കൂടെ കാണണം. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞ് മാഡത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ചോളൂ. ഈ യാത്ര കഴിയുമ്പോൾ മാഡത്തിന്‍റെ മൂഡ് നമുക്ക് മാറ്റിയെടുക്കണം…” അതുകേട്ട് സമ്മതിക്കുന്നമട്ടിൽ അരുണിന്‍റെ മമ്മി തലകുലുക്കി. അല്പം അകലെയാണ് നിന്നിരുന്നതെങ്കിലും അവർ പറഞ്ഞതെന്തെന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു. അരുണിന് എന്‍റെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധയാണെന്ന് കരുതുകയും ചെയ്‌തു.

ദൈവം ഒന്നു നിഷേധിക്കുമ്പോൾ മറ്റൊന്ന് നമ്മുടെ നേർക്ക് നീട്ടുകയാണ് ചെയ്യുന്നത്. ഈ ലോകത്തിൽ സുഖം മാത്രമായോ ദുഃഖം മാത്രമായോ ആരുടേയും ജീവിതത്തിലുടനീളം നിലനിൽക്കുന്നില്ല. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു കൈ കൊണ്ടു തല്ലുമ്പോൾ മറ്റൊരു കൈ കൊണ്ട് ദൈവം നമ്മെ തലോടുകയും ചെയ്യുന്നുണ്ട്. സ്നേഹധനനായ അച്‌ഛനെപ്പോലെ…

“വരൂ മാഡം പുറത്തു നിന്ന് തണുപ്പു കൊള്ളണ്ടാ. നമുക്ക് അകത്തു പോയിരിക്കാം.” ഞാൻ ചിന്തിച്ചു നിൽക്കുന്നതു കണ്ട് അരുണിന്‍റെ അമ്മ വന്ന് കൈപിടിച്ചു. അവരോടൊപ്പം നടക്കുമ്പോൾ മായയെപ്പോലെയോ മഞ്ജുവിനെപ്പോലെയോ ആണ് അവരെന്നു തോന്നി. ചെറുപ്പത്തിൽ അവർ എനിക്കു നൽകിയ സ്നേഹം ഇപ്പോഴിതാ ഇവരിലൂടെ എനിക്കു ലഭിക്കുന്നു. ഒരനുജത്തിയെപ്പോലെ അവർ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു.

കൂടെ നടക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർത്തു ഇതുവരെ അരുണിന്‍റെ അമ്മ എന്ന സംബോധനയല്ലാതെ ഞാനവരോട് പേരു ചോദിച്ചില്ലല്ലോ എന്ന്. പെട്ടെന്ന് ഔപചാരികത കലർത്തി ഞാൻ ചോദിച്ചു.

“ എക്സ്ക്യൂസ് മീ, അരുണിന്‍റെ അമ്മയുടെ ശരിയായ പേര് എന്താണെന്ന് ഇതുവരെ എന്നോടു പറഞ്ഞില്ല. അതറിഞ്ഞാൽ പേരു വിളിക്കാമായിരുന്നു. മാത്രമല്ല, നിങ്ങൾ രണ്ടുപേരും കുടുബാംഗത്തെപ്പോലെയാണ് എനിക്കിപ്പോൾ. അങ്ങനെയുള്ളപ്പോൾ പേരു വിളിയ്ക്കാതിരിക്കുന്നത് ശരിയല്ലല്ലോ…”

എന്‍റെ സംസാരം കേട്ട് നേർത്ത പുഞ്ചിരിയോടെ അരുണിന്‍റെ അമ്മ പറഞ്ഞു. എന്‍റെ പേര് അരുന്ധതി എന്നാണ്. മാഡം എന്നെ അങ്ങിനെ വിളിച്ചോളൂ. പെട്ടെന്ന് അല്പം കുസൃതി കലർത്തി ഞാൻ ചോദിച്ചു. “അപ്പോൾ അരുണിന് അമ്മയിൽ നിന്നാണോ ആ പേര് ലഭിച്ചത്.” അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതെ… എന്‍റെ പേരിലെ ആദ്യാക്ഷരങ്ങളും അദ്ദേഹത്തിന്‍റെ ഗുർചരൺ സിംഗ് എന്ന പേരിലെ അന്ത്യാക്ഷരവും ചേർത്താണ് അരുണിന് ആ പേരിട്ടത്.”

“അരുൺ നല്ല പേര് ഉദിച്ചുയരുന്ന സൂര്യനെപ്പോലെ തന്നെ ഒരു മകൻ. അവന് ആ പേര് എന്തുകൊണ്ടും യോജിക്കും. അവന് ജന്മം നൽകിയ നിങ്ങൾ രണ്ടുപേരും ഭാഗ്യവാന്മാരാണ്…”

ഞാൻ എന്തോ ഓർത്ത് വേദനയോടെ പറഞ്ഞു. രാഹുലിന്‍റെ ഓർമ്മകളിലേയ്ക്ക് ഞാൻ വീണ്ടും വഴുതി വീഴുമോ എന്നു പേടിച്ച് അരുന്ധതി പറഞ്ഞു.

“അവനിപ്പോൾ മാഡത്തിന്‍റെയും മകനാണല്ലോ.”

“അതെ എന്‍റെ സ്വന്തം മകൻ. രാഹുലിനെപ്പോലെ അവൻ എന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വയ്ക്കുന്നു. ഞാൻ പ്രസവിക്കാത്ത എന്‍റെ സ്വന്തം മകനെപ്പോലെ.” മന്ത്രോച്ചാരണം പോലുള്ള എന്‍റെ ആത്മഗതം കേട്ട് അരുന്ധതി മെല്ലെ ചിരിച്ചു. ആ ചിരിയിൽ ഒരനുജത്തിയുടെ എല്ലാ സ്നേഹവായ്പും നിറഞ്ഞിരുന്നു. പക്ഷെ പെട്ടെന്നു തന്നെ ആ കണ്ണുകൾ നിറഞ്ഞു വന്നു. വിഷാദഛായ പരന്ന ആ മുഖത്തേയ്ക്കു നോക്കി ഞാൻ ചോദിച്ചു.

“എന്താ അരുന്ധതി? എന്തിനാ കരയുന്നത്?

“എനിക്കിതു പോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. എന്നെക്കാൾ നാലു വയസ്സു മൂപ്പുണ്ടായിരുന്നു അവൾക്ക്. എന്നാൽ പത്തുമുപ്പത്തഞ്ചു വയസ്സുള്ളപ്പോൾ ക്യാൻസർ വന്നവർ മരിച്ചു പോയി.”

“ഓഹോ… അരുന്ധതിയ്ക്ക് അങ്ങനെയൊരു ചേച്ചി ഉണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു? അരുന്ധതിയ്ക്കിപ്പോൾ ആരൊക്കെയാണുള്ളത്? ശരിയ്ക്കുള്ള നാടെവിടെയാണ്?”

അരുന്ധതിയെപ്പറ്റി കൂടുതലറിയാൻ ആകാംക്ഷ തോന്നി.

“എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട്. ഇപ്പോൾ അമേരിക്കയിലാണ്. അമ്മയുമച്ഛനും വയസ്സായി നാട്ടിൽ തന്നെയുണ്ട്. കോഴിക്കോട്.”

“ഓഹോ… അരുന്ധതി കോഴിക്കോട്ടുകാരിയാണല്ലോ?” അപ്പോൾ പിന്നെ ചരണുമായിട്ടെങ്ങനെയാ പരിചയപ്പെട്ടത്?

“അദ്ദേഹവും ഞാനും ഐആർഎസ് എടുത്തവരാണെന്ന് മാഡത്തിനറിയാമല്ലോ? ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചുള്ള പരിചയമാണ്. പിന്നീട് ജോലിയായപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അരുൺ ഉണ്ടായി. കുറച്ചുനാൾ അമ്മയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ പിന്നെ അമ്മ നാട്ടിലേയ്ക്കു പോയപ്പോൾ എനിക്ക് നോക്കേണ്ടി വന്നു. ചേച്ചി മരിച്ചപ്പോൾ ചേച്ചിയുടെ കുഞ്ഞുങ്ങളെക്കൂടി അമ്മയ്ക്കു പരിപാലിക്കേണ്ടി വന്നു. അങ്ങിനെ അരുണിനെ നോക്കാൻ ആരുമില്ലാതായപ്പോൾ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വന്നു.

“എന്നാലും ഇത്ര നല്ല ഒരു ക്വാളിഫിക്കേഷനും ജോലിയും കളഞ്ഞത് അരുണിനു വേണ്ടിയാണെന്നോർത്ത് അരുന്ധതിയ്ക്ക് സമാധാനിക്കാമല്ലോ. അരുൺ അതുപോലെ നല്ലവനായി വളരുകയും ചെയ്‌തു. ഇപ്പോൾ നിങ്ങൾക്കവനെയോർത്ത് അഭിമാനിക്കാമല്ലോ…”

അതെ മാഡം… മറ്റെന്തിനെക്കാളും ഞങ്ങൾക്ക് വലുത് അരുണായിരുന്നു. അവന്‍റെ വളർച്ചയ്ക്കിടയിൽ ഒരു ന്യൂനതയും ഉണ്ടാകരുതെന്ന് ഞങ്ങളുറപ്പിച്ചിരുന്നു.

അതെ… അരുന്ധതി ഒരു അമ്മയെന്ന നിലയിൽ വിജയിച്ചിരിക്കുന്നു. അമ്മമാർക്ക് ഒരു മഹനീയ മാതൃകയാണവർയ തന്‍റെ അമ്മയുടെ ത്യാഗത്തെക്കുറിച്ച് ആ മകനും തിരിച്ചറിവുണ്ട്. അതാണല്ലോ മറ്റെന്തിനെക്കാളും തനിക്ക് പ്രിയപ്പെട്ടത് അമ്മയാണെന്ന് അരുൺ പറയാറുള്ളത്. രാഹുലും അങ്ങിനെയായിരുന്നു. പ്രത്യേകിച്ച് ഞാൻ കിഡ്നി നൽകിയ ശേഷം എന്നാൽ ഞാനെന്ന അമ്മയുടെ ത്യാഗത്തെ തിരിച്ചറിയാൻ ഈശ്വരനായില്ലല്ലോ. അതാണല്ലോ രാഹുലിനെ എനിക്കു നഷ്ടപ്പെടുത്തിയത്.

ഊണുമുറിയിൽ അരുൺ രണ്ടുപേർക്കുള്ള ആഹാരം വാങ്ങി വച്ചിരുന്നു. എന്നിട്ടവൻ പുറത്തേയ്ക്കു പോയി. അവൻ തിരികെ വരുന്നതു വരെ ഞങ്ങൾ അവനെ നോക്കിയിരുന്നു. അവൻ വാങ്ങി വച്ച ആഹാരം കൈകൊണ്ടുതൊടാതെ. അവനിപ്പോൾ ഞങ്ങൾ രണ്ടുപേർക്കും മകനാണല്ലോ. അപ്പോൾ അവനെ ഊട്ടാതെ ഞങ്ങൾക്കുണ്ണാനാവുകയില്ല. ഞങ്ങൾ കാത്തിരുന്നു. കണ്ണനെ കാത്തിരിക്കുന്ന ദേവകിയേയും, യശോധരയേയും പോലെ…

അല്പം കഴിഞ്ഞയുടനെ അരുൺ തിരികെയെത്തി. അവനല്പം അസ്വസ്ഥനാണെന്നു തോന്നി. എന്തോ ചിന്ത അവനെ അലട്ടുന്നതു പോലെ… “അരുൺ, നിനക്കെന്തു പറ്റി?” അരുന്ധതി അവനോടു ചോദിച്ചെങ്കിലും ഒരു ചെറിയ തലവേദന എന്നു പറഞ്ഞവനൊഴിഞ്ഞു മാറി.

അന്നു രാത്രിയിൽ അരുൺ വാങ്ങിക്കൊണ്ടു വന്ന ആഹാരം ഞങ്ങളൊരുമിച്ച് പങ്കിട്ട് കഴിച്ചു. റിസോർട്ടിലെ തണുപ്പധികമായിരുന്നതിനാൽ ഞങ്ങളെല്ലാം ഷാൾ പുതച്ചിരുന്നു. രാത്രിയിൽ ഞാൻ മുകൾ നിലയിലെ സിറ്റൗട്ടിൽ നിന്നു നോക്കുമ്പോൾ, അങ്ങു ദൂരെ, മലനിരകൾ കോടമഞ്ഞിന്‍റെ ആവരണത്താൽ കരിമ്പടം പുതച്ച് ഉറങ്ങിക്കിടന്നു. അടുത്തുള്ള കോട്ടേജിൽ വിദ്യാർത്ഥികൾ മുറ്റത്തു നിന്ന് ഉറക്കെ ഒച്ചവയ്ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കണ്ടു.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 4

“മിനിഞ്ഞാന്ന് മേഘന നാട്ടിൽ എത്താതിരുന്നത് എന്തുകൊണ്ടാണ്? ഞാൻ മേഘനയെ കാണുവാൻ വേണ്ടി മാത്രം യുകെയിൽ നിന്ന് എത്തിയതായിരുന്നു.”

“സോറി. ഞാറാഴ്ചയാണ് ഞാൻ പൂനയിൽനിന്ന് ബാംഗ്‍ളൂരിൽ എത്തിയത്. ആസ് ഐ വാസ് വെരി ബിസ്സി….”

“ബാംഗ്ളൂരിലെ ട്രാഫിക് ബ്ളോക്കുകൊണ്ട് ഫ്ളൈറ്റിന്‍റെ സമയത്തിന് എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിയാഞ്ഞതുകൊണ്ട് മേഘനക്ക് പെണ്ണുകാണല്‍ ചടങ്ങിന് എത്താനായില്ല എന്നാണ് മിസ്റ്റര്‍ മാധവ് മനോഹര്‍ പറഞ്ഞത്…”

“യെസ്… യെസ് .കാരണം അതുതന്നെയാണ്.” ഒരു പിടിവള്ളി കിട്ടിയ ആശ്വാസമാണ് മേഘനയുടെ മുഖത്തിപ്പോള്‍.

“പക്ഷെ,ഞാന്‍ നിങ്ങളുടെ ബാംഗ്ളൂര്‍ ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് താനിന്നലെ ബോംബെയ്ക്ക് പോന്നുവെന്നാണല്ലോ.”

കള്ളം കണ്ടുപിടിക്കപ്പെട്ടതിന്‍റെ ജാള്യതയോടെ മേഘന അറിയിച്ചു. “ഞാന്‍ പൂനയിലെ ഓഫീസില്‍ ഒരു മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുമ്പോഴാണ്, മിസ്റ്റര്‍ മധു എന്‍റെ വീട്ടില്‍ വരുന്ന വിവരത്തിന്‌ ഡാഡിയുടെ കാള്‍ വന്നത്. ഐ ഹാഡ് ഏ വെരി ഹെക്ടിക് ടൈം ഇന്‍ പൂന. (പൂനയിലെനിക്ക് നല്ല തിരക്കായിരുന്നു) ബാംഗ്ലൂരില്‍ എത്തിയശേഷം എനിക്ക് കുറേ പെന്റിംഗ് വര്‍ക്ക് തീര്‍ക്കാനുണ്ടായിരുന്നു. പിന്നെ ഇങ്ങോട്ടുള്ള ടൂറും കൂടി ആയപ്പോള്‍ ഞാന്‍ ഡാഡിയുടെ ഫോണ്‍ കോളിന്‍റെ കാര്യം തന്നെ മറന്നുവെന്നതാണ് സത്യം. മൈ ജോബ്‌ ഈസ് ലൈക്ക് ദാറ്റ്‌. ഐ ഹാവ് ടു ട്രാവല്‍ എലോട്ട് ആന്‍ഡ്‌ ആള്‍വേയ്സ് വെരി വെരി ബിസി.” (എന്‍റെ ജോലി അങ്ങനെയാണ്. ധാരാളം യാത്ര ചെയ്യണം. എപ്പോഴും ജോലി തിരക്ക്.)

“എന്തിനാണ് മേഘന ഇങ്ങനെ തിരക്കുള്ള ഒരു ജോലിയില്‍ തുടരുന്നത്? മറ്റെവിടെയെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചുകൂടേ?”

“വൈ ഷുഡ് ഐ? ഐ റിയലി എന്‍ജോയ് ദിസ്‌ ജോബ്‌. ടോപ്‌ പൊസിഷന്‍ ആന്‍ഡ്‌ വെരി റിവാര്‍ഡിംഗ് സാലറി. പിന്നെ ഐ ലൈക്ക്‌ ടു ട്രാവല്‍” (എന്തിന്?.ഈ ജോലി ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഉയര്‍ന്ന സ്ഥാനവും നല്ല ശമ്പളവും. പിന്നെ എനിക്ക് യാത്ര ഇഷ്ടവുമാണ്)

അപ്പോഴേക്കും അല്പം മുന്‍പ് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട മനുഷ്യന്‍ അനുവാദം ചോദിക്കാതെതന്നെ ധൃതിയില്‍ അകത്തേക്ക് കടന്നുവന്നു. അയാളുടെ കയ്യില്‍ ഒന്നോ രണ്ടോ ഫയലുകളും ഉണ്ടായിരുന്നു.

“എക്സ്ക്യൂസ് മി മാഡം. ഇഫ്‌ യു ഡിലേ ഫര്‍തെര്‍ യു വില്‍ മിസ്‌ യുവര്‍ ഫ്ളൈറ്റ്.” (ക്ഷമിക്കണം മാഡം, ഇനിയും വൈകിയാല്‍ ഫ്ലൈറ്റ് കിട്ടാതിരുന്നേക്കാം.)

ഫയല്‍ അവളുടെ കയ്യില്‍ ഏല്പിച്ച ശേഷം ഭവ്യതയോടെ അയാള്‍ ക്യാബിന് പുറത്തേക്ക് നടന്നുമറയുകയും ചെയ്തു.

“എവിടെക്കാണ്‌ യാത്ര?” മധു ചോദിച്ചു.

“ഇത്തവണ വിദേശത്തേക്കാണ്.”

“എന്ന് മടങ്ങും?”

“തീര്‍ച്ചയില്ല. കമ്പനിയുടെ നാലഞ്ച് ബ്രാഞ്ചുകളില്‍ പോകാനുണ്ട്.” വാച്ചിലേക്ക് നോക്കിക്കൊണ്ടവള്‍ തുടര്‍ന്നു. “ഓ! ഐയാം ഗെറ്റിംഗ് ലേറ്റ്. സോറി, ഐ ഹാവ് ടു ലീവ് നൗ” (ഓ! സമയം വൈകുന്നു. സോറി. എനിക്കിപ്പോള്‍തന്നെ പുറപ്പടേ ണ്ടതായുണ്ട് )

ഫയലുകള്‍ ലാപ്ടോപ് ബാഗിന്‍റെ അകത്തേക്ക് വെച്ചശേഷം അവള്‍ കാബിന് പുറത്തേക്ക് നടക്കുവാന്‍ തുടങ്ങി. അടുത്തനിമിഷം തിരിഞ്ഞുനിന്നുകൊണ്ട് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു. ”വെരി സോറി ഫോര്‍ ഓള്‍ ദി ട്രബിള്‍ (ബുദ്ധിമുട്ടിച്ചതില്‍ ദുഖിക്കുന്നു) ടൂര്‍ കഴിഞ്ഞ് ഞാനെത്തിയാല്‍ നമുക്ക് വീണ്ടും മീറ്റ്‌ ചെയ്യാം.”

ക്ഷിപ്രവേഗത്തില്‍തന്നെ അവള്‍ കാഴ്ച്ചയില്‍ നിന്ന് മറയുകയും ചെയ്തു. ഏതോ സ്റ്റാഫ് ധൃതിയില്‍ കാബിന്‍റെ അകത്തേക്ക് വന്ന് ഒരരികില്‍ വെച്ചിരുന്ന സൂട്ട് കേസുമെടുത്ത് അവളുടെ പിറകെ പായുന്നതും ശ്രദ്ധിച്ചുകൊണ്ട് ഏതാനും നിമിഷത്തേക്ക് മധു ഒരു പ്രതിമയെപ്പോലെ ഇരുന്നുപോയി.

മേഘനയുടെ ഓഫീസില്‍ നിന്നും ബോംബെ എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മധുവിന്‍റെ മനസ്സ് ചിന്താകുഴപ്പത്താല്‍ അസ്വസ്ഥമായിരുന്നു.

വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം വീണ്ടും തമ്മില്‍ കാണാം എന്ന് പറഞ്ഞതില്‍ നിന്ന് താനുമായുള്ള വിവാഹബന്ധം അവള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്.

മേഘന കാഴ്ച്ചയില്‍ സുന്ദരിയാണ്‌. അവിവാഹിതനായ ഏതൊരു ചെറുപ്പക്കാരനും സ്വന്തമാക്കാനാഗ്രഹിച്ച് പോകുന്ന രൂപലാവണ്യം അവള്‍ക്കുണ്ടെന്നതില്‍ സംശയമില്ല. ഉന്നത ബിരുദങ്ങളും ഉയര്‍ന്ന ജോലിയും അവള്‍ നേടിയിട്ടുണ്ടെന്നതും ശരിതന്നെ. അവളുടെ മാതാപിതാക്കളും സംസ്ക്കാരസമ്പന്നരാണ്.

ഇങ്ങനെ പല മേന്മകളും മേഘനക്ക് സ്വന്തമാണെങ്കിലും തന്‍റെ ജീവിത പങ്കാളിയായി അവളെ മനസ്സില്‍ സങ്കല്പിക്കുമ്പോള്‍ പലപല പൊരുത്തക്കേടുകള്‍……

മേഘനയുടെയും, ഒരു നാട്ടുമ്പുറത്തുകാരന്‍റെ മനസ്സായതിനാലാകാം തന്‍റെയും ജീവിത സങ്കല്പങ്ങള്‍ തമ്മില്‍ വളരെയധികം അന്തരമുണ്ടെന്ന്‍ അല്പസമയത്തെ കൂടിക്കാഴ്ചകൊണ്ടുതന്നെ വ്യക്തമായി.

ഒരു പന്തയക്കുതിരയെപ്പോലെ ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതമെന്നാണ് തന്‍റെ ഉറച്ച വിശ്വാസം.

പരസ്പരസ്നേഹം, സഹകരണം, പങ്കാളിത്തം എന്നിവയാണ് വിവാഹജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നതെന്നും താന്‍ വിശ്വസിക്കുന്നു. മേഘനയുടെ തിരക്കുപിടിച്ച ജീവിതത്തില്‍ അതെല്ലാം എങ്ങനെ പ്രാവര്‍ത്തികമാക്കാനാകുമെന്ന് പറയാനാകില്ല. അവളെ അത്യധികം പ്രലോഭിപ്പിക്കുന്ന ജോലി ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലെന്ന് അവളുടെ സംസാരത്തിൽനിന്ന് വ്യക്തവുമാണ്.

മേഘന ജീവിതസഖിയാ‍യി വന്നാൽ ഇരുവരുടെയും ഭാവിജീവിതത്തെ അതെങ്ങനെയെല്ലാം ബാധിക്കുമെന്ന് അയാൾ മടക്കയാത്രക്കിടയിൽ വിശദമായിത്തന്നെ ആലോചിച്ചു. ആ ബന്ധം രണ്ടുപേർക്കും ഒരുപൊലെ വിനാശകരമായിരിക്കുമെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു.

ചില ഉറച്ച തീരുമാനങ്ങളോടെയാണ് മധു സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.

നേരം സന്ധ്യയാകാറായിരുന്നു.

ടാക്സി വീടിന് മുന്നിൽ എത്തിയപ്പോഴേക്കും ശശിധരൻ നായരും ഭാഗീരഥിയും ഉമ്മറത്തേക്ക് ഓടിയെത്തി.

“ഹോ! നിന്നെയെന്താ കാണാത്തേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു…..”

ഭാഗീരഥിയുടെ വാക്കുകൾ മുഴുമിക്കും മുൻപ് ശശിധരൻ നായർ ഇടയ്ക്ക് കയറി ചോദിച്ചു “എന്തൊക്ക്യാണ്ടായത്? മേഘനയെ കണ്ടിട്ട് എന്താ അഭിപ്രായം? നിങ്ങൾക്ക് അന്യോന്യം ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല”

“എല്ലാം ഞാൻ വിശദമായി പറയാമച്ഛാ. അതിന് മുൻപ് എനിക്കൊരു സ്ഥലംവരെ പോകാനുണ്ട്.”

“എങ്ങോട്ട്?”

“സുധമ്മാമേം അമ്മായിയേം ഒന്നു കാണണം. പിന്നെ സുജാതേം. എനിക്കവളോട് മാപ്പുപറയണം”

ശശിധരൻ നായർ അത്ഭുതസ്തബ്ധനായി നിൽക്കുമ്പോൾ ഭാഗീരഥിയുടെ മുഖത്ത് അർത്ഥഗർഭമായ ഒരു പുഞ്ചിരി വിടർന്നു.

(അവസാനിച്ചു)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 3

ബോംബെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും മധുവിനെ തേടി ശശിധരന്‍ നായരുടെ ഫോണ്‍കോളുമെത്തി.

“എന്താ നീയിതുവരെ ഇങ്ങോട്ട് എത്താഞ്ഞത്? ഫ്ളൈറ്റ് ലേറ്റായോ? മേഘനയെ കണ്ടോ? എന്താ നിന്‍റെ അഭിപ്രായം?”

“എല്ലാം ഞാന്‍ അവിടെ എത്തിയിട്ട് പറയാമച്ഛാ.”

“യാത്ര നാളേക്ക് നീട്ടിയോ? നീയിന്നിവിടെ എത്താമെന്നല്ലേ പറഞ്ഞിരുന്നത്? നിനക്ക് നാളെ യു ക്കേലേക്ക് മടങ്ങാനുള്ളതല്ലേ?”

“നാളെ രാത്രി രണ്ട് മണിക്കല്ലേ ഫ്ളൈറ്റ്. ഞാന്‍ സമയത്തിന് എത്തിക്കോളാം.” മധു ഫോണ്‍ ബന്ധം ഉടനെ വേര്‍പെടുത്തുകയും ചെയ്തു.

ശശിധരന്‍ നായര്‍ ഫോണില്‍ ആരോടോ സംസാരിക്കുന്ന സ്വരം കേട്ട് ഭാഗീരഥി അകത്തെ മുറിയില്‍ നിന്നും ധൃതിയില്‍ അങ്ങോട്ട് വന്നു. ആകാംക്ഷയോടെ അവര്‍ ചോദിച്ചു

“ഫോണില്‍ മധു ആയിരുന്നോ?”

“അതെ. അവന്‍ നാളെയെ ഇങ്ങോട്ട് എത്തുകയുള്ളൂന്ന്.”

“അതെന്താ യാത്ര നീട്ടിവെച്ചത്?”

“കാരണം മറ്റൊന്നുമാവാന്‍ വഴിയില്ല. തമ്മില്‍ കണ്ടപ്പോള്‍ തന്നെ മേഘനക്കും മധുവിനും വിട്ടുപിരിയാന്‍ പ്രയാസം തോന്നിയിട്ടുണ്ടാകും. മേഘനയോടൊപ്പം കുറച്ചു സമയം ചിലവഴിക്കാമെന്ന് കരുതി യാത്ര നാളേക്ക് നീട്ടിയതാവാം. ആരംഭത്തില്‍ത്തന്നെ രണ്ടുപേര്‍ക്കും ഇത്രമാത്രം അടുപ്പം തോന്നിയല്ലോ. മേഡ് ഫോര്‍ ഈച്ച് അതര്‍ എന്ന്‍ പറയുന്നപോലെ.”

ഭര്‍ത്താവിന്‍റെ ആഹ്ലാദം തുളുമ്പുന്ന വിശദീകരണം കേട്ടയുടനെ മ്ലാനമായ മുഖത്തോടെ നടന്നകലുന്ന ഭാഗീരഥിയെ പരിഹാസത്തോടെ നോക്കിക്കൊണ്ട്‌ ശശിധരന്‍ നായര്‍ ആത്മഗതം ചെയ്തു. “ഇത്തരം പഴഞ്ചന്‍ മനസ്ഥിതിക്കാരെ ഇക്കാര്യങ്ങളെല്ലാം എങ്ങനെ ബോധ്യപ്പെടുത്താനാണ്? കഷ്ടംതന്നെ.”

പിറ്റേന്ന് മേഘനയുടെ ബോംബെയിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവും എത്താനുള്ള മാര്‍ഗ്ഗവും ഗൂഗിള്‍ മാപ്പില്‍നിന്ന്‍ മനസ്സിലാക്കിയ ശേഷമാണ് മധു അവളെ കാണാന്‍ പുറപ്പെട്ടത്.

റൂം ഒഴിഞ്ഞശേഷം ഹോട്ടലില്‍ നിന്നും സൂട്ട്കേസും എല്ലാമായി ഇറങ്ങി മേഘനയെ കണ്ടശേഷം നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനായിരുന്നു പ്ളാന്‍.

കൃത്യം പത്തുമണിക്ക് തന്നെ അയാള്‍ മേഘനയുടെ ഓഫീസിലെത്തി. അധികം വൈകാതെ അവളെ കാണാന്‍ സൗകര്യപ്പെടുകയും ചെയ്തു. മധു മേഘനയുടെ കാബിനകത്തേക്ക് ചെല്ലുമ്പോള്‍ അവള്‍ ലാപ്ടോപ്പില്‍ ശ്രദ്ധയോടെ എന്തോ ജോലിയിലാണ്. ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ സുന്ദരിയാണവള്‍ എന്നുതോന്നി മധുവിന്. ഈ ജ്വലിക്കുന്ന സൗന്ദര്യമാണല്ലോ തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ആലോചിക്കുകയും ചെയ്തു.

ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കാതെതന്നെ അവള്‍ നിര്‍ദ്ദേശം നല്‍കി. “പ്ളീസ് ടേക്ക് യുവര്‍ സീറ്റ്‌”(ദയവായി ഇരിക്കൂ).

അവള്‍ തന്‍റെ ജോലി തുടരുന്നത് കണ്ടപ്പോള്‍ അക്ഷമയോടെ മധു സംഭാഷണമാരംഭിക്കാന്‍ മുന്‍കൈയെടുത്തു “അയാം മധുമോഹന്‍.”

ലാപ്ടോപ്പില്‍ നിന്നും കണ്ണുകള്‍ ഉയര്‍ത്താതെ മേഘന ചോദിച്ചു “ഓ കേ, വാട്ട് ഹെല്പ് കാന്‍ ഐ ഡു ഫോര്‍ യു”

“ഞാന്‍ മേഘനയെ നേരിലൊന്ന് കാണാന്‍ വന്നതാണ്‌” പച്ചമലയാളത്തിലുള്ള സംസാരം ആശയക്കുഴപ്പം ഉണ്ടാക്കിയതിനാലാകാം അവള്‍ പെട്ടെന്ന് തല ഉയര്‍ത്തി

മധുവിന്‍റെ മുഖത്തേക്ക് നോക്കി.

“യുവര്‍ ഫേസ്… ഐ ഹാവ് സീന്‍ യൂ ബിഫോര്‍” (നിങ്ങളുടെ മുഖം… ഞാന്‍ നിങ്ങളെ ഇതിനുമുന്‍പ് കണ്ടിട്ടുണ്ട്.)

“പോസ്സിബിള്‍ “(ഉണ്ടാകാം) മധുവിന്‍റെ മുഖത്ത് അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരി വിടര്‍ന്നു “എന്‍റെ ഫോട്ടോയും മറ്റ് വിവരങ്ങളും മിസ്റ്റര്‍ മാധവ് മനോഹര്‍ മേഘനക്ക് അയച്ചുതന്നിട്ടുണ്ടാവുമല്ലോ.”

മേഘനയുടെ മുഖത്ത് നനുത്ത കുങ്കുമരാശി പടര്‍ന്നുവോ?.നെറ്റിയിലും ചുമലിലും ഞാന്ന്‍ കിടക്കുന്ന മുടിയിഴകള്‍ വിരല്‍തുമ്പുകൊണ്ട് പിറകിലേക്ക് ഒതുക്കിക്കൊണ്ട്‌ അവള്‍ അല്പം ജാള്യതയോടെ പറഞ്ഞു. “യെസ്… യെസ്… മൈ ഡാഡി ഹാഡ് മെന്‍ഷന്‍റ് യുവര്‍ കേസ്. ആസ് ഐ വാസ് വെരി ബിസി ഐ കുഡ് ഓണ്‍ലി ഹാവ് എ ഹേസ്റ്റി ലുക്ക് അറ്റ്‌ ഹിസ്‌ മേയ്ല്‍” (അതെ… അതെ… നിങ്ങളുടെ കാര്യം ഡാഡി എന്നെ അറിയിച്ചിരുന്നു. ഞാന്‍ തിരക്കില്‍ ആയതുകൊണ്ട് ഡാഡിയുടെ സന്ദേശം ഒന്ന് ഓടിച്ചു നോക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.)

“ശരി, എങ്കില്‍ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വിശദമായി പറയാം. എന്‍റെ വീട് ചേര്‍ത്തലയിലാണ്‌ .വീട്ടില്‍ അച്ഛനും അമ്മയും ഞാനും മാത്രം. ക്വാളിഫിക്കേഷന്‍ എം ടെക്കും…” അപ്പോഴേക്കും ഫോണിന്‍റെ മണിയടിസ്വരം….

“എക്സ്ക്യൂസ് മി” (എന്നോട് ക്ഷമിക്കുക.)

അടുത്ത നിമിഷം സ്പീക്കറിലൂടെയുള്ള സംഭാഷണം മധുവിനും കേള്‍ക്കാന്‍ കഴിഞ്ഞു. “മാഡം, കാന്‍ ഐ കം ഇന്‍, ഇറ്റ്‌ ഈസ് വെരി അര്‍ജെന്‍റ്” (മാഡം, എനിക്ക് അകത്തേക്ക് വരാമോ? വളരെ അത്യാവശ്യമാണ്.)

“പ്ളീസ് വേയ്റ്റ്. ഐ വില്‍ കോള്‍ യൂ” (വേയ്റ്റ് ചെയ്യൂ. ഞാന്‍ വിളിക്കാം.)

മധു തുടര്‍ന്നു. ”എം ടെക്കും എം ബി എയുമാണ്‌ ക്വാളിഫിക്കേഷന്‍. രണ്ടു വര്‍ഷമായി യൂ കേയിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. ഒരു മാട്രിമോണി ഏജന്‍സി വഴിയാണ് എന്‍റെ അച്ഛനും മേഘനയുടെ അച്ഛനും തമ്മില്‍ പരിചയപ്പെട്ടതും നമ്മള്‍ തമ്മിലുള്ള വിവാഹാലോചന നടത്തിയതും.”

“ഓ കെ.”

അവളെന്തോ മാനസികസമ്മര്‍ദ്ദത്തിന് നടുവിലാണെന്നും പാതിമനസ്സോടെ ആണ് തന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നും മധുവിന് തോന്നി.

“ഞാനും അച്ഛനും കൂടി മേഘനയെ കാണാന്‍ ഇന്നലെ നിങ്ങളുടെ വീട്ടില്‍ വന്നിരുന്നു. മേഘന എത്താഞ്ഞതുകൊണ്ട് …..”

അപ്പോഴേക്കും കാബിന്‍റെ വാതില്‍ തുറന്ന് ഒരു തല പ്രത്യക്ഷപ്പെട്ടു. “മാഡം…”

“പ്രതാപ്‌ മേത്താ, ഐ വില്‍ ടേക്ക് ഓണ്‍ലി ഫൈവ് മിനിറ്റ്സ്. പ്ളീസ് അറേഞ്ച് എ കാര്‍ ഫോര്‍ മി.”

(ഞാന്‍ അഞ്ചുമിനിറ്റ് കൂടി മാത്രമേ എടുക്കുകയുള്ളൂ. എനിക്ക് വേണ്ടി ഒരു കാര്‍ ഏര്‍പ്പാട് ചെയ്യുക.)

തല അപ്രത്യക്ഷമായി.

അവള്‍ എങ്ങോട്ടോ പോകാനുള്ള ധൃതിയിലാണെന്നും തനിക്കായി അവശേഷിച്ചിരിക്കുന്നത്‌ വെറും അഞ്ച് മിനിറ്റ് മാത്രമാണെന്നും മധുവിന് ബോദ്ധ്യമായി. പറയാന്‍ ബാക്കിയുള്ളത് കഴിയുന്നതും വേഗം പറയണം. തന്‍റെ സംശയങ്ങള്‍ക്ക് പരിഹാരം കാണുകയും വേണം.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 2

പിറ്റേന്ന് രാവിലത്തെ തിരുവനന്തപുരം – ബാംഗ്ലൂര്‍ ഫ്ളൈറ്റിലും വൈകുന്നേരത്തെ ബാംഗ്ളൂര്‍ – കൊച്ചി ഫ്ളൈറ്റിലും സീറ്റുണ്ട്. മധു ഉടനെ അത് രണ്ടും ബുക്ക് ചെയ്തു.

പിന്നെ ശശിധരന്‍ നായരെ തന്‍റെ തീരുമാനം അറിയിച്ചു “അച്ഛാ, യൂ കേന്ന് വീണ്ടുമൊരു യാത്ര ഒഴിവാക്കാനുള്ള വഴി ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.”

“എങ്ങനെ?”

“ഞാന്‍ ബാംഗ്ളൂരിലുള്ള മേഘനയുടെ ഓഫീസില്‍ ചെന്ന് ആ കുട്ടിയെ കാണാം.”

“അതിനൊക്കെയിനി സമയമുണ്ടോ?”

“ധാരാളം. നാളെ ഇവിടെനിന്നുള്ള ബാംഗ്ളൂര്‍ ഫ്ളൈറ്റിലും നാളെ വൈകുന്നേരത്തെ ബാംഗ്ളൂര്‍- കൊച്ചി ഫ്ളൈറ്റിലും ഞാന്‍ ടിക്കറ്റും ബുക്ക് ചെയ്തു കഴിഞ്ഞു.”

“നന്നായി. മറ്റുകാര്യങ്ങളെല്ലാം തീരുമാനമായാല്‍ കല്യാണത്തിന് രണ്ടോ മൂന്നോ ദിവസം മുന്‍പ് നീ ഇങ്ങോട്ട് എത്തിയാല്‍ മതിയല്ലോ.”

“അല്പം കഴിഞ്ഞ് ഞാന്‍ അച്ഛനെ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാം. മടക്കത്തില്‍ എനിക്ക് രണ്ടു സെറ്റ് ഡ്രസ്സ്‌ കൂടി വാങ്ങണം. ഇങ്ങനെയൊരു യാത്ര വേണ്ടിവരുമെന്ന് കരുതിയിരുന്നില്ലല്ലോ. രാത്രി ഈ മുറിയില്‍ തന്നെ താമസിച്ച ശേഷം നാളെ രാവിലെ ഞാന്‍ ബാംഗ്ലൂര്‍ക്ക് തിരിക്കും.” മധു വിശദമാക്കി.

ശശിധരന്‍ നായര്‍ ചേര്‍ത്തലക്ക് മടങ്ങി. പിറ്റേന്ന് രാവിലെ ബാംഗ്ളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ പതിനൊന്നുമണിയോടെ മധു മേഘനയുടെ ഓഫീസിലെത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളോട് കിടപിടിക്കാവുന്ന കൂറ്റന്‍ ബഹുനിലകെട്ടിടത്തിലെ റിസപ്ഷനിലേക്ക് ചെന്ന് മധു റിസപ്ഷനിസ്റ്റിനോട് മനസ്സില്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു. “അയാം മേഘനാസ് കസിന്‍. ഐ ഹാവ് കം ടു സീ ഹേര്‍” (ഞാന്‍ മേഘനയുടെ കസിന്‍ ആണ്. ഞാനവളെ കാണാന്‍ വന്നതാണ്‌)

“മാഡം ഈസ് ഓണ്‍ ടൂര്‍, സര്‍. യെസ്റ്റെര്‍ഡേ ഷി വെന്‍റ് ടു ബോംബെ” (മാഡം ടൂറില്‍ ആണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

റിസപ്ഷനിസ്റ്റിന്‍റെ വാക്കുകള്‍ ഏതാനും നിമിഷത്തേക്ക് മധുവിനെ വിഭ്രമാവസ്ഥയിലാക്കി.

“ഡു യു വാണ്ട് എനി ഹെല്പ് ഫ്രം മീ സര്‍” (താങ്കള്‍ക്ക് എന്നില്‍നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ സര്‍) റിസപ്ഷനിസ്റ്റിന്‍റെ വിനയം തുളുമ്പുന്ന സ്വരം

“നോ താങ്ക്സ്” (ഇല്ല ,നന്ദി) എന്ന് പറഞ്ഞെങ്കിലും അടുത്ത നിമിഷം അയാള്‍ ആവശ്യപ്പെട്ടു “ഐ ഷാല്‍ സ്പീക്ക്‌ ടു വണ്‍ ഓഫ് ഹേര്‍ കൊളീഗ്സ്സ്” (ഞാന്‍ അവളുടെ ഏതെങ്കിലും സഹപ്രവര്‍ത്തകരോട് സംസാരിച്ചോട്ടെ)

“ഷുവര്‍ സര്‍” (തീര്‍ച്ചയായും സര്‍)

റിസപ്ഷനിസ്റ്റ് ഇന്‍റെര്‍കോമില്‍ മുകള്‍നിലയിലെ ഏതോ നമ്പരിലേക്ക് വിളിച്ചശേഷം ഫോണ്‍ മധുവിനെ ഏല്പിച്ചു. “ഹലോ അയാം മധു മോഹന്‍. മേഘനാസ് കസിന്‍. റിസപ്ഷനിസ്റ്റ് ടോള്‍ഡ്‌ മി ഷി ഈസ് ഇന്‍ ബോംബെ” (ഞാന്‍ മധു മോഹന്‍, മേഘനയുടെ കസിന്‍. അവള്‍ ബോംബെയിലാണെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു)

“യെസ്, യെസ്റ്റെര്‍ ഡേ ഷി ലെഫ്റ്റ് ഫോര്‍ ബോംബെ” (ശരിയാണ്. ഇന്നലെ അവര്‍ ബോംബെയ്ക്ക് പോയി)

“ഓ കേ.  താങ്ക് യു”

മധു ടാക്സിയിലേക്ക്‌ കയറിയിരുന്ന ശേഷം ഡ്രൈവറോട് എയര്‍ പോര്‍ട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

മേഘനയെ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്നതുകൊണ്ടുള്ള നിരാശയെക്കാള്‍ മധുവിന്‍റെ മനസ്സിനെ അലട്ടിയിരുന്നത് മറ്റുചില ആശങ്കകളായിരുന്നു.

മേഘന ഇന്നലെ തിരുവനന്തപുരത്തുള്ള അവളുടെ വീട്ടില്‍ എത്താഞ്ഞതിന് അവളുടെ മാതാപിതാക്കള്‍ നല്‍കിയ വിശദീകരണം ട്രാഫിക് ബ്ളോക്കില്‍ പെട്ടതുകൊണ്ട് അവള്‍ക്ക് സമയത്തിന് ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ എത്താനാകാത്തത് കൊണ്ടാണെന്നാണ്. എന്നാല്‍ അവളുടെ ബാംഗ്ളൂര്‍ ഓഫീസില്‍നിന്ന്‍ ലഭിച്ച വിവരം അവളിന്നലെ ബോംബേയ്ക്ക് പോയെന്നും. താനുമായുള്ള കൂടിക്കാഴ്ച അവള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോ? എങ്കില്‍ അതിന്‍റെ കാരണം?

ഒരുപക്ഷെ അവള്‍ മറ്റാരെങ്കിലുമായി പ്രണയത്തിലായിരിക്കാം. ആരും ആരാധനയോടെ നോക്കിനിന്നു പോകുന്നത്ര ആകാരസൗഷ്ഠവം ഉള്ളവളാണവള്‍ എന്നതിനാല്‍ അതിനുള്ള സാധ്യതയും ഏറെയാണ്‌. മറ്റാരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളെ ധിക്കരിക്കനാകാതെ അവളീ വിവാഹത്തിന് സമ്മതം മൂളിയാല്‍ത്തന്നെ ഈ ബന്ധത്തിന് എന്ത് പൂര്‍ണ്ണതയാണുണ്ടാകുക?

പെണ്ണുകാണല്‍ ചടങ്ങിന് അവളെത്താതിരുന്നതിന്‍റെ യഥാര്‍ത്ഥകാരണമെന്തെന്ന് അന്വേഷിച്ചറിയണമെന്ന ഉറച്ച തീരുമാനവുമായാണ് മധു മോഹന്‍ ബാംഗ്ളൂര്‍ എയര്‍ പോര്‍ട്ടിന് മുന്നിലിറങ്ങിയത്. ഒട്ടും സമയം പാഴാക്കാതെ അയാള്‍ അന്ന് വൈകുന്നേരത്തെ ബാംഗ്ളൂര്‍ – ബോംബെ ഫ്ളൈറ്റിലും പിറ്റേന്ന് ഉച്ചക്കുള്ള ബോംബെ- കൊച്ചി ഫ്ളൈറ്റിലും ടിക്കറ്റ് ലഭ്യമാണോ എന്ന് തിരഞ്ഞു. ഭാഗ്യത്തിന് രണ്ടിലും സീറ്റൊഴിവുണ്ട്. ഉടനെ രണ്ടിലും ഓരോ ടിക്കെറ്റ് ഉറപ്പാക്കിയശേഷം ബോംബെക്കുള്ള ഫ്ളൈറ്റും കാത്തിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം- 20

എന്നെങ്കിലുമൊരിക്കൽ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും… അന്ന് ഈ മമ്മി ഈ ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോൺ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥി.

“ഹലോ മാഡം, ഇത് ഞാനാണ് അരുൺ…”

ഹിന്ദിച്ചുവയുള്ള മലയാളത്തിൽ അരുണിന്‍റെ വാക്കുകൾ ഒഴുകിയെത്തി.

“എന്താ അരുൺ?” ഇടറിയ സ്വരത്തിൽ ഞാൻ മറുചോദ്യം ഉന്നയിച്ചു.

“മാഡം, ഇന്ന് ഫ്രീയാണെങ്കിൽ ഞാൻ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാൻ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങി, ഹോട്ടലിൽ നിന്നും ആഹാരമൊക്കെ കഴിച്ച്, വേണമെങ്കിൽ ഒരു സിനിമയും കണ്ട്. അങ്ങിനെയൊക്കെ ഇന്നത്തെ ദിവസം ചെലവിട്ടാലോ എന്ന് ചിന്തിച്ചു. വേണമെങ്കിൽ എന്‍റെ അമ്മയെയും കൂട്ടാം…

“അതിനെന്താ അരുൺ വന്നോളൂ… ഇന്നത്തെ ദിവസം നമുക്കിവിടത്തന്നെ ചെലവിടാം. എന്‍റെ കൈ കൊണ്ട് ഞാൻ അരുണിനും അമ്മയ്ക്കും ആഹാരമുണ്ടാക്കിത്തരാം. ഒരമ്മയെ പോലെ അരുണിന് ആഹാരം വിളമ്പിത്തന്ന് എനിക്കിന്ന് സംതൃപ്തിയടയണം.”

“ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു മാഡം… ഒരു പതിനഞ്ചു മിനിട്ട്… ഞാനുമമ്മയും അവിടെ എത്തിയിരിക്കും.

അരുണിന്‍റെ വാക്കുകൾ അതുവരെ മനസ്സിനെ മൂടിയിരുന്ന കാർമേഘപടലത്തെ അകറ്റി നിർത്തി പകരം ഹൃദയത്തിൽ സന്തോഷം നിറച്ചു. അരുണിന്‍റെ അമ്മ മലയാളിയായതു കൊണ്ടു കൂടിയാണ് ഈ അടുപ്പം. അവർ കോഴിക്കോടുകാരാണത്രെ.

പത്തു പതിനഞ്ചു മിനിറ്റിനകം അവർ എത്തിച്ചേരും. അതിനു മുമ്പ് കുളിച്ചു ഡ്രസ്സുമാറി നില്ക്കാമെന്നു കരുതി. കുളിമുറിയിലേയ്ക്കു നടന്നു. രാവിലെ മുതൽ മൂഡു ശരിയല്ലാത്തതു കൊണ്ട് ഒന്നും ചെയ്യുവാൻ തോന്നിയില്ല. ആകെ ഒരു ഒറ്റപ്പെടൽ. ആ വേദന മനസ്സിനെ അലട്ടിയപ്പോഴാണ് കൃഷ്ണമോളെ വിളിക്കാമെന്ന് കരുതിയത്. മാത്രമല്ല ആഴ്ചയിൽ ആകെ കിട്ടുന്ന ഈ ഹോളിഡേയ്സിലാണ് കോളേജ് വിട്ട് മാറ്റാരോടെങ്കിലുമൊക്കെ സമ്പർക്കത്തിലേർപ്പെടാൻ കഴിയുന്നത്. അങ്ങനെയാണ് കൃഷ്ണമോളെ ഫോണിൽ വിളിച്ച് കാണണമെന്നു പറഞ്ഞത്.

പക്ഷെ അവളുടെ പെരുമാറ്റം ഉള്ള മൂഡും കൂടി തകർത്തു കളഞ്ഞു. എന്‍റെ മനോനില തന്നെ തകിടം മറിക്കുന്ന അവളുടെ പെരുമാറ്റം ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിപ്പെടുത്തിയത്. ഹൃദയ ഭിത്തിയിൽ നിന്നും ഒലിച്ചിറങ്ങിയ ചോര കണ്ണുനീരായി വാർന്നൊഴുകി കിടക്കയെ കുതിർത്തപ്പോൾ ഒട്ടൊരു ആശ്വാസം കിട്ടി. അപ്പോഴാണ് അരുണിന്‍റെ ഫോൺ കോൾ വന്നത്.

എന്നെ സന്തോഷിപ്പിക്കാനായി മാത്രം ജനിച്ച ഒരേയൊരു മകനെപ്പോലെയാണവൻ. എന്‍റെ രാഹുൽ മോന്‍റെ പകരക്കാരൻ. അവന്‍റെ ഓരോ വരവും ഹൃദയത്തിൽ ആനന്ദത്തിന്‍റെ തേൻ തുള്ളികൾ മാത്രം നിറയ്ക്കുന്നു. രാഹുൽമോനെപ്പോലെ അവന്‍റെ ഓരോ വാക്കും നോക്കും എന്‍റെ മുഖത്തെ ഇപ്പോൾ ആവരണം ചെയ്‌തിരിക്കുന്ന ദുഃഖത്തിന്‍റെ മൂടുപടത്തെ എടുത്തു മാറ്റുന്നു. പകരം സന്തോഷത്തിന്‍റെ ഒരു നേർത്ത തിരശ്ശീല കൊണ്ട് അവൻ എന്‍റെ ജീവിതത്തെ ആവരണം ചെയ്യുന്നു.

കുളി കഴിഞ്ഞ് അവന്‍റെ ബൈക്കിന്‍റെ ശബ്ദത്തിനായി കാതോർത്തു കൊണ്ട് ഞാൻ സിറ്റൗട്ടിലിരുന്നു. അലക്ഷ്യമായ കൈ കൊണ്ട് കോതിയിട്ട മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നരേട്ടനുള്ളപ്പോൾ അണിഞ്ഞൊരുങ്ങാൻ എനിക്കെന്തു താൽപര്യമായിരുന്നു. എന്നാലിന്നിപ്പോൾ മുടി ചീകാൻ പോലും മടി തോന്നുന്നു. കുളി കഴിഞ്ഞ് വലിയ സിന്ദൂരപ്പൊട്ട് നെറ്റിയിലണിഞ്ഞ് ഒരു നേരിയ പ്രസാദക്കുറിയുമണിഞ്ഞ് ഞാനെത്തുമ്പോൾ നരേട്ടൻ പറയുമായിരുന്നു.

“ഇപ്പോൾ സാക്ഷാൽ രവിവർമ്മ ചിത്രം പോലെ തന്നെക്കണ്ടാൽ തോന്നും. മാധവിക്കുട്ടിയും മറ്റും തന്നെപ്പോലെ വലിയ സിന്ദൂരപ്പൊട്ടണിയാറുണ്ട്. അപ്പോൾ ഞാൻ പറയാറുണ്ട്.” ഞാൻ മാധവിക്കുട്ടിയുടെ ഒരു വലിയ ഫാനാണെന്ന്, നരേട്ടനറിയില്ലേ…

സ്ത്രീ ഹൃദയ വൈവിദ്ധ്യങ്ങളെ പ്രേമത്തിന്‍റെ മനോഹരമായ ആവിഷ്കാരങ്ങളെ അവർ എത്ര ഭംഗിയായി തന്‍റെ കൃതികളിൽ വർണ്ണിച്ചിരിക്കുന്നു. കാലങ്ങളായി ആളുകൾ പറയുവാൻ മടിച്ചിരുന്ന പലതും. അവർ തന്‍റെ കൃതികളിലൂടെ തുറന്നടിച്ചു. പാരമ്പര്യങ്ങളെ പുഛിച്ചു തള്ളി…

“ഞാൻ മാധവിക്കുട്ടിയെക്കുറിച്ചു പറഞ്ഞ് ആവേശം കൊള്ളുമ്പോൾ നരേട്ടൻ ഉറക്കെ ചിരിക്കും…” തന്നിലും ഒരു പുരോഗമനവാദി ഒളിഞ്ഞു കിടപ്പുണ്ടല്ലോ? മാധവിക്കുട്ടിയെപ്പോലെ പാരമ്പര്യങ്ങളെ തൂത്തെറിയാനുള്ള വ്യഗ്രത തന്നിലുമുണ്ടല്ലേ?”

നരേട്ടൻ അതു പറയുമ്പോൾ അറിയാതെ ഒരു ചൂളൽ എന്നിൽപ്പടർന്നു കയറും. നരേട്ടൻ എന്നെക്കുറിച്ച് എത്ര ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ പഴഞ്ചൻ ചിന്താഗതികളെ പുഛിച്ചു തള്ളുവാൻ പറഞ്ഞ്, ആവേശത്തോടെ പ്രസംഗിച്ചു നടന്നിട്ടുണ്ട്. പുത്തൻ പാരമ്പര്യത്തിന്‍റെ വക്താവായിട്ടുണ്ട്. അതെല്ലാം പലപ്പോഴായി നരേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പഠിപ്പിക്കുമ്പോഴും പലപ്പോഴും പുതിയ തലമുറയിൽ ഇത്തരത്തിലുള്ള പുത്തൻ ആവേശം ഉണർത്താൻ ശ്രമിക്കാറുണ്ട്. സ്വന്തം ജീവിതത്തിലും അത് കുറെയൊക്കെ പകർത്താൻ എനിക്കു കഴിഞ്ഞിട്ടുമുണ്ട്.

ജാതി-മതവ്യവസ്‌ഥിതികൾക്കെതിരായി ആവേശം കൊണ്ടിട്ടാണല്ലോ ഞാൻ ഫഹദ്സാറിനെ വിവാഹം  കഴിച്ചത്. മാധവിക്കുട്ടിയും ഒരു മുസ്ലീമായി മതം മാറി. എല്ലാം കൊണ്ടും എന്നോട് ഏറെ സാമ്യമുള്ള ആ കഥാകാരിയെ ഞാൻ ഏറെ ബഹുമാനിക്കുന്നു. നരേട്ടനതറിയാം. അതുകൊണ്ടാണ് പലപ്പോഴും മാധവിക്കുട്ടിയുമായി എന്നെ സാമ്യപ്പെടുത്തുന്നത്.

ഇന്നിപ്പോൾ നരേട്ടന്‍റെ ആ വാക്കുകൾ… പൊട്ടിച്ചിരി… എല്ലാം കേൾക്കുവാൻ കൊതി തോന്നുന്നു. പക്ഷെ…. അദ്ദേഹമിന്നെവിടെയാണ്. അനന്തവിഹായസ്സിൽ എവിടെയോ ഇരുന്ന് അദ്ദേഹം എന്നെ വീക്ഷിക്കുന്നുണ്ടാവുമോ? എന്‍റെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്നുണ്ടാവുമോ? വാക്കുകൾക്കതീതമായ ഏതോ ലോകത്തിരുന്ന് അദ്ദേഹം നിശബ്ദം എന്നെ സ്നേഹിക്കുന്നുണ്ടാവാം…

കണ്ണുകളിൽ ഊറിക്കൂടിയ മിഴിനീരിനിടയിൽ കൂടി ഞാൻ കണ്ടു ദൂരെ നിന്നും പാഞ്ഞെത്തുന്ന ആ മോട്ടോർ ബൈക്ക്… അതിൽ നിന്നും പ്രസന്നവദനനായി ചാടിയിറങ്ങുന്ന അരുൺ കൂടെ അയാളുടെ അമ്മ. മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയായ വീട്ടമ്മ. അമ്പതിനോടടുത്ത് പ്രായമുള്ള അവരുടെ കണ്ണുകളിൽ എന്നോടുള്ള സഹതാപവും സ്നേഹവും നിറഞ്ഞു നിന്നു. വിഷാദമഗ്നമായ ഒരു പുഞ്ചിരിയോടെ അവരെ എതിരേൽക്കുമ്പോൾ ഹൃദയം ഏതോ സമാശ്വാസ തീരങ്ങളിൽ അഭയം തേടുകയായിരുന്നുവോ? ആ സ്നേഹ സാമീപ്യങ്ങൾ ഒരു പൂന്തെന്നൽ പോലെ എന്നെ തഴുകി തലോടുന്നതു പോലെ.

എന്‍റെ ഹൃദയത്തിനേറ്റ മുറിവുകളിൽ തങ്ങളുടെ സാമീപ്യ സ്പർശനത്താൻ ആ അമ്മയും മകനും തൈലം പുരട്ടുകയായിരുന്നില്ലെ. ഒരിക്കലും ഉണങ്ങാത്ത മുറിവുകളിൽ ഏതോ ദിവ്യ ഔഷധി എന്ന പോലെ ഇടയ്ക്കിടയ്ക്കുള്ള അവരുടെ സന്ദർശനങ്ങൾ മനഃപൂർവ്വമായി എന്നെ സന്തോഷിപ്പിക്കുവാനുള്ള അവരുടെ പരിശ്രമങ്ങൾ… എല്ലാമെല്ലാം ഏതോ സ്നേഹ സാന്ത്വനമായി എന്നിൽ പരിണമിക്കുകയായിരുന്നു. ഒരിക്കൽ കൂടി ഹൃദയത്തിന്‍റെ വാതായനങ്ങൾ തുറന്നിട്ട് ഞാൻ അവരെ സ്വീകരിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിലെ വിഷാദഛായ  എങ്ങോ പോയി മറഞ്ഞിരുന്നു. പകരം ഹൃദ്യമായ ഒരു പുഞ്ചിരി ചുണ്ടുകളിൽ തങ്ങി നിന്നു.

ഡ്രോയിംഗ് റൂമിലേയ്ക്ക് നടന്നു കൊണ്ട് ഞാൻ അവരെ ക്ഷണിച്ചു. “വരൂ… നമുക്ക് അകത്തിരുന്ന് സംസാരിക്കാം…” അകത്ത് നിരത്തിയിട്ട സെറ്റികളിലൊന്നിൽ അവരെ ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് ഞാനും അടുത്തിരുന്നു. അപ്പോൾ അരുൺ ചോദിച്ചു.

“മാഡം… ഒറ്റയ്ക്കിരുന്ന് വല്ലാതെ മുഷിയുന്നുണ്ടാവുമെന്നു തോന്നി. അതാണ് അമ്മയെ വിളിച്ചു കൊണ്ട് ഞാൻ വന്നത്.”

“അതു നന്നായി അരുൺ… അരുണിനെയും അമ്മയേയും കാണുന്നതാണ് എനിക്കിപ്പോൾ ഏറ്റവും സന്തോഷം. പഴയതെല്ലാം മറക്കാൻ നിങ്ങൾ എനിക്കു പ്രേരണ നൽകുന്നു.”

എന്‍റെ വാക്കുകൾ കേട്ട് അരുണിന്‍റെ അമ്മ പറഞ്ഞു.

“അരുണിനിപ്പോൾ മാഡത്തെപ്പറ്റി പറയാനെ നേരമുള്ളൂ… അവനിപ്പോൾ എന്നെക്കാളിഷ്ടം മാഡത്തിനോടാണ്.”

“അരുൺ എനിക്ക് രാഹുലിനെ പോലെയാണ്. രാഹുലിന്‍റെ പല സ്വഭാവ വിശേഷണങ്ങളും അരുണിനുമുണ്ട്…” അറിയാതെ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. പെട്ടെന്ന് രാഹുൽ  മനസ്സിലേയ്ക്കോടിയെത്തിയതു കൊണ്ടാകാം അരുണിന്‍റേയും കണ്ണുകളിൽ വിഷാദഛായ പടർന്നു. അവൻ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“രാഹുൽ, മാഡത്തെപ്പറ്റി പറയാത്ത ദിവസങ്ങളില്ല. അവന്‍റെ ജീവിതത്തിൽ, അവനേറ്റവുമിഷ്ടം മാഡത്തിനോടായിരുന്നു. മമ്മി ഉണ്ടാക്കുന്നതു പോലെ ലോകത്തിലൊരു മമ്മിയ്ക്കും ഇത്ര സ്വാദുള്ള ആഹാരം ഉണ്ടാക്കാനാവുകയില്ലെന്ന് അവൻ പറയാറുണ്ടായിരുന്നു. മാഡം ഹോസ്റ്റലിലേയ്ക്ക് കൊടുത്തയയ്ക്കുന്ന ഉണ്ണിയപ്പവും, അച്ചപ്പവും, മുറുക്കും മറ്റും അവൻ എനിക്ക് കൊണ്ടു തരുമായിരുന്നു. അങ്ങനെ മാഡത്തിന്‍റെ കൈപ്പുണ്യം ഞാനും ഒരുപാടറിഞ്ഞിട്ടുണ്ട്.

“ശരിയാണ്, മീര മാഡം കൊടുത്തയയ്ക്കുന്ന ആഹാരം കഴിച്ചിട്ട് ഇവൻ എന്നോടു വന്നു വഴക്കുണ്ടാക്കും. ഞാനും അതുപോലെ കേരളീയ ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ പറഞ്ഞ്. പക്ഷെ കേരളത്തിൽ നിന്ന് വിട്ടു പോന്നിട്ട് വർഷങ്ങൾ പലതായില്ലെ? എനിക്കിപ്പോൾ അത്തരം ഭക്ഷണമൊന്നും ഉണ്ടാക്കാനറിയില്ല. മാത്രമല്ല ഇവന്‍റെച്ഛൻ നോർത്തിന്ത്യൻ ആയതു കൊണ്ട് ആ രീതിയിലുള്ള ഭക്ഷണമേ ഞാനിപ്പോളുണ്ടാക്കാറുള്ളൂ…”

അരുണിന്‍റെ അമ്മ അൽപം വിളറിയ ചിരിയോടെ എന്നോടു പറഞ്ഞു. അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ചിരിച്ചു കൊണ്ട് തന്നെ അവർ തുടർന്നു. “ഇന്ന് മാഡത്തിന്‍റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാണ് അവൻ വന്നിരിക്കുന്നത്. ഞാൻ പറഞ്ഞു മാഡം മാനസികമായി വിഷമിച്ചിരിക്കുന്ന ഈ ഘട്ടത്തിൽ ഉപദ്രവിക്കേണ്ടെന്ന്. പക്ഷെ ഇവൻ കേൾക്കണ്ടെ?

പെട്ടെന്ന് കണ്ണുകൾ തുടച്ച് ഉൻമേഷം വീണ്ടെടുത്ത് ഞാൻ പറഞ്ഞു.

“അരുണിന് എന്‍റെ കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ഇന്ന് നമുക്ക് ചെറിയ രീതിയിൽ കേരളീയ ഭക്ഷണം ഉണ്ടാക്കി കഴിക്കാം. മാത്രമല്ല രാഹുലിന്‍റെ പിറന്നാൾ ദിനം കൂടിയാണിന്ന്. അവൻ മരിച്ചു പോയെങ്കിലും നരേട്ടനുള്ളപ്പോൾ ഞങ്ങളൊരുമിച്ച് അതാഘോഷിക്കാറുണ്ടായിരുന്നു. ഇന്ന് നമുക്കൊരുമിച്ച് അതാഘോഷിക്കണം. അകലങ്ങളിലിരുന്ന് രാഹുത്ത അതുകണ്ട് സന്തോഷിക്കട്ടെ… എന്തു പറയുന്നു അരുൺ?” അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ അരുണിനെ നോക്കി.

“ഓ… ഞാനറിഞ്ഞില്ല മാഡം ഇന്ന് രാഹുലിന്‍റെ പിറന്നാളാണെന്ന് ഞാനത് മറന്നു പോയി. അവനുള്ളപ്പോൾ എത്ര ബെർത്ത് ഡേകൾ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്. ഞങ്ങൾ ഫ്രണ്ട്സെല്ലാം കൂടി അന്ന് ബൈക്കിൽ അൽപം ദൂരെ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകും. എന്നിട്ട് പാട്ടും ബഹളവുമായി എന്താഘോഷമായിരുന്നു അന്നെല്ലാം. അതെല്ലാം മരിയ്ക്കാത്ത ഓർമ്മകളായി ഇന്നും മനസ്സിൽ നിലനിൽക്കുന്നു. രാഹുലിനു വേണ്ടി നമുക്കൊരിയ്ക്കൽ കൂടി അങ്ങനെ ആഘോഷിക്കണം മാഡം. ഞാൻ എന്‍റെ കുറച്ചു ഫ്രണ്ട്സിനെക്കൂടി വിളിക്കട്ടെ. അവരോടൊത്ത് നമുക്ക് വൈകുന്നേരമാകുമ്പോൾ ഏതെങ്കിലും റിസോർട്ടിലേയ്ക്കു പോകാം.”

അരുൺ അൽപം ആവേശപൂർവ്വം തന്‍റെ പ്ലാൻ അവതരിപ്പിച്ചു. ആഘോഷങ്ങൾക്കൊന്നും മനസ്സ് വഴങ്ങുകയില്ലെന്നറിഞ്ഞിട്ടും ഞാനപ്പോൾ അതിനു സമ്മതിച്ചു. അന്ന് ഉച്ചയ്ക്ക് ഒരു ചെറിയ സദ്യ ഉണ്ടാക്കി ഞാനവർക്കു നൽകി. ഒരു ചെറിയ ഇലക്കീറിൽ സദ്യ വിളമ്പി വച്ച് അതിനു മുന്നിൽ വിളക്കു കൊളുത്തി രാഹുലിനായി മാറ്റി വച്ചു. അവന്‍റെ ആത്മാവ് സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന് ആ സദ്യ ആസ്വദിച്ചു കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നീട് കണ്ണീരോടെ അവനു വിളമ്പി വച്ച ആഹാരം കഴിക്കുമ്പോൾ ഒരമ്മ ഹൃദയത്തിന്‍റെ പിടച്ചിൽ ഞാനറിഞ്ഞു.

തൊണ്ട കഴച്ചു പൊട്ടുന്ന വേദനയിലും ഞാനവനു വേണ്ടി അതു മുഴുവൻ കഴിച്ചു തീർത്തു. അപ്പോഴെല്ലാം എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അരുൺ അടുത്തു നിന്നു. അടക്കാനാവാത്ത ഹൃദയ ഭാരത്താൽ ഹൃദയം പലപ്പോഴും പൊട്ടിപ്പോകുമെന്നു തോന്നി.

പക്ഷെ അരുണിന്‍റെ കൈകൾ താങ്ങി നിന്നതു കൊണ്ടാവാം ആ ദിനങ്ങളുടെ കാഠിന്യത്തെ അതിജീവിക്കാൻ എനിക്കു കഴിഞ്ഞത്. അല്ലെങ്കിൽ നരേട്ടന്‍റെയും രാഹുലിന്‍റെയും വേർപാട് തീർത്ത അസഹ്യമായ വേദനയിൽ പിടഞ്ഞ് ഇഞ്ചിഞ്ചായി ഞാനും മരിക്കുമായിരുന്നു.

അതെ! ആ വേദനയിൽ നിന്നും എന്നെ ഉയർത്തി കൊണ്ടു വന്നത് അരുണിന്‍റെ കൈകളാണ്.

(തുടരും)

മാരത്തോൺ മാട്രിമോണി ഡോട്ട് കോം – 1

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുജാതയുടെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നിരവധിയായിരുന്നു. ഓര്‍മ്മയില്‍ അപ്പോഴും മേല്‍ശാന്തി ശങ്കരന്‍തിരു മേനിയുടെ വാക്കുകള്‍.

പ്രസാദത്തിന്‍റെ കൂടെ ഒരു കടലാസുപൊതി അവളെ ഏല്പിച്ച ശേഷം തിരുമേനി പറഞ്ഞു. ”ശശിധരന്‍ നായര്‍ മധൂന്‍റെ പേരില്‍ ഒരു ഗണപതി ഹോമം കഴിക്കാന്‍ ഏല്പിച്ചതിന്‍റെ പ്രസാദാ. ഇന്നലെ സന്ധ്യക്ക്‌ നായരും മധൂം കൂടി തൊഴാന്‍ വന്നിരുന്നു. മൂപ്പരും മോനും കൂടി ഇന്ന് രാവിലെ യാത്ര പോവ്വാണത്രെ അതോണ്ട് ഹോമത്തിന്‍റെ പ്രസാദം വാങ്ങിക്കാന്‍ വരണുണ്ടാവില്ല്യാന്ന് ഇന്നലെ വഴിപാട്‌ ഏല്പിക്കുമ്പോള്‍ തന്നെ പറയേണ്ടായി. ഏതായാലും കുട്ടി ഇതൊന്ന് അങ്ങോട്ടെത്തിച്ചേക്കൂ.

സുജാത ഒരു നിമിഷം അത്ഭുതസ്തബ്ധയായിനിന്നു. പിന്നെ തിരുമേനിയില്‍നിന്നും പ്രസാദപ്പൊതി വാങ്ങിക്കൊണ്ട് വീട്ടിലേക്ക് മടങ്ങി.

മധുവേട്ടന്‍ ലീവില്‍ നാട്ടില്‍ വന്നുപോയിട്ട്‌ രണ്ടുമാസമാകാന്‍ പോകുന്നതേയുള്ളു. ഇപ്പോള്‍ പെട്ടെന്നുള്ള ഈ വരവ്?

മധുവേട്ടന്‍റെ വീടും തന്‍റെ വീടും തമ്മില്‍ കാല്‍നടയായി പോകാവുന്നത്ര ദൂരമേയുള്ളൂ. അച്ഛന്‍ കഴിഞ്ഞയാഴ്ച മധുവേട്ടന്‍റെ വീട്ടിലേക്ക് പോയതുമാണ്. എന്നിട്ടും മധുവേട്ടന്‍റെ ഈ വരവിനെക്കുറിച്ച് അച്ഛനൊന്നും പറഞ്ഞ് കേട്ടില്ല. അപ്പോള്‍ ഇങ്ങനെ പെട്ടെന്ന്‍ വരാന്‍, എന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ? അതാകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ ഇന്ന് ചെറിയച്ഛന്‍റെ കൂടെ യാത്രക്ക് പുറപ്പെടില്ലല്ലോ. ആ യാത്ര എങ്ങോട്ടാണാവോ. ഏതായാലും എല്ലാം വിചിത്രമായി തോന്നുന്നു.

വീടിന്‍റെ ഉമ്മറപ്പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ തന്നെ അച്ഛന്‍ സുധാകരന്‍റെയും അമ്മ കുസുമത്തിന്‍റെയും സ്വരങ്ങള്‍ പതിവിലും ഉച്ചത്തില്‍ കേട്ടു. അവര്‍ തമ്മിലെന്തോ വാദപ്രതിവാദത്തിലാണെന്ന് തോന്നുന്നു.

ഭാഗിചിറ്റയുടെയും ചെറിയച്ഛന്‍റെയും മധുവേട്ടന്‍റെയും പേരുകള്‍ സംഭാഷണത്തില്‍ ഇടം പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ മധുവേട്ടന്‍റെ പെട്ടെന്നുള്ള വരവാണ് വിഷയമെന്ന് മനസ്സിലായി. പ്രഭാതസവാരിക്കിടയില്‍ ആരോ പറഞ്ഞ് അച്ഛനും ആ വാര്‍ത്ത‍ അറിഞ്ഞുകാണും.

സുജാത ചെവിയോര്‍ത്തു.

“ഞാനറിഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞിട്ടല്ലേ കുസുമം? ഞാന്‍ നേരിട്ടവിടെ ചെന്ന് സത്യാവസ്ഥ അറിഞ്ഞിട്ടുപോരെ ഈ ബഹളമൊക്കെ?” സുധാകരന്‍റെ അനുനയസ്വരം.

“ഇനി കൂടുതലായി എന്തറിയാനാണ് സുധേട്ടാ. അച്ഛനും മകനും കൂടി തിരുവനന്തപുരത്തേക്ക് പോയിരിക്കുന്നത് മകന് പെണ്ണ് കാണാനാണെന്ന് നാട്ടുകാരെല്ലാം അറിഞ്ഞു കഴിഞ്ഞല്ലോ. പക്ഷെ നമ്മളറിഞ്ഞില്ലെന്നു മാത്രം.” കുസുമത്തിന്‍റെ സ്വരം ക്ഷോഭം കൊണ്ട് ഇടറി.

“നാട്ടുകാരെല്ലാം അറിഞ്ഞിട്ടൊന്നുമില്ല. മധു എത്തിയിട്ടുണ്ടെന്നറിഞ്ഞ് അയല്‍പക്കത്ത് താമസിക്കുന്ന ബാലന്‍ അവനെ കാണാന്‍ ചെന്നപ്പോള്‍ ശശിയേട്ടന്‍ ഇക്കാര്യം ഒന്ന് സൂചിപ്പിച്ചു. ഇന്ന് ബാലന്‍ എന്നെ കണ്ടപ്പോള്‍ ഈ സംഭവം എന്നോട് പറഞ്ഞു അത്രേള്ളൂ.”

“ശരി. അപ്പോഴത് സത്യം തന്നെയാണല്ലോ. മധൂം സുജാതേം കുട്ടികളായിരുന്ന കാലം മുതല്‍ക്ക് അവള് അവന്‍റെ പെണ്ണാണെന്ന് സുധേട്ടന്‍റെ പൊന്നുപെങ്ങള്‍ ആയിരം വട്ടോങ്കിലും പറഞ്ഞിട്ടില്ലേ? എന്നിട്ടിപ്പോഴെന്താ ഇങ്ങനൊരു മറവി?”

“ഭാഗി മറന്നതാവില്ല. ശശിയേട്ടന്‍റെ നിര്‍ബന്ധത്തിന് വഴങ്ങീതാവും. ശശിയേട്ടന്‍റെ മുഖത്ത് നോക്കി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള തന്‍റേടമൊന്നും അവള്‍ക്കില്ലാന്നറിഞ്ഞൂടെ? പാവം !”

“അതെയതെ. പഞ്ചപാവം. പക്ഷെ സുധേട്ടന്‍റെ പെങ്ങള്‍ക്ക് ഓന്തിന്‍റെ സ്വഭാവമാണെന്ന് മാത്രം.” കുസുമത്തിന്‍റെ സ്വരത്തില്‍ പരിഹാസത്തിന്‍റെ മുള്ളുകള്‍.

“നമ്മളിങ്ങനെ തര്‍ക്കിച്ചിട്ടെന്താ ഫലം കുസുമം. മധു പെട്ടന്നിവിടെ വരെ വരാനും പെണ്ണുകാണാന്‍ പോകാനുമെല്ലാം തയ്യാറായെങ്കില്‍ എന്താ അതിനര്‍ത്ഥം? അവനീ ആലോചനയില്‍ താല്പര്യമുണ്ടായിട്ടല്ലേ? അവന്‍റെ വിദ്യാഭ്യാസയോഗ്യതക്കും ഉയര്‍ന്ന ഉദ്യോഗപദവിക്കും അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ ആണ് അവന്‍ ആഗ്രഹിക്കുന്നതെങ്കിലോ? നമുക്ക് അതില്‍ ഇടപെടാന്‍ എന്താണവകാശം.?”

“നമ്മുടെ മോള്‍ക്ക്‌ എന്താണൊരു കുറവ്? പോസ്റ്റ്‌ ഗ്രജ്‍വേറ്റ്‍ അല്ലേ? കമ്പ്യുട്ടര്‍ ട്രേനിംഗിനും പോണുണ്ടല്ലോ.. കാണാനും തെറ്റില്ല.”

എല്ലാം ശരി തന്നെ. രണ്ടു വര്‍ഷമായി മധു വിദേശത്തല്ലേ. നമ്മളെക്കാളൊക്കെ ലോകം കണ്ടവനല്ലേ അവന്‍. അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നമ്മുടേതുമായി ഒത്തുപോകണമെന്നില്ലല്ലോ. പിന്നെ മറ്റൊരു കാര്യം. കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും പെണ്‍കുട്ടിയുമായി അവന്‍ അടുപ്പത്തിലാണെങ്കിലോ? ഒരുപക്ഷെ ഇത് ആ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനമാകാനും സാധ്യതയുണ്ട്. ഏതായാലും എനിക്കൊന്നേ പറയാനുള്ളൂ. നമ്മുടെ മോള്‍ക്ക്‌ ഈശ്വരന്‍ ഒരുത്തനെ നിശ്ചയിചിട്ടുണ്ടാവൂല്ലോ. അതുകൊണ്ട് തൃപ്തിപ്പെട്ട്‌ അവരുടെ ജീവിതം സന്തോഷകരമാകാന്‍ പ്രാര്‍ത്ഥിക്കാം.”

“മധൂനും ശശിയേട്ടനും മാനത്തെ മാവിന്‍റെ കൊമ്പത്താണ് നോട്ടോങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ. ഈ ലോകത്ത് വേറേം ചെറുപ്പക്കാരുണ്ടല്ലോ. എന്‍റെ മോള്‍ക്കും യോഗ്യനായ ഒരുത്തനെ തന്നെ കിട്ടും…. അതുറപ്പാ. എങ്കിലും.” കുസുമത്തിന്‍റെ സ്വരത്തിലപ്പോഴും എന്തോ നഷ്ടബോധം.

“ഒരെങ്കിലുമില്ല. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. മനപ്പൊരുത്തമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ കുസുമം.?

“അത് ശരിയാ. കല്യാണം കഴിഞ്ഞാല്‍ മാത്രം പോരല്ലോ. പിന്നീടുള്ള ജീവിതത്തില്‍ സന്തോഷോം സമാധാനോം ഒക്കെ വേണോല്ലോ.”

അമ്മയുടെ സ്വരത്തില്‍ ഇപ്പോള്‍ അല്പം പോലും ആവലാതി ഇല്ലെന്ന് സുജാത ശ്രദ്ധിച്ചു. അച്ഛന്‍റെ വിശകലനങ്ങള്‍ അമ്മയ്ക്കും സ്വീകാര്യമായെന്ന് തോന്നുന്നു

ഏതാനും നിമിഷത്തെ നിശ്ശബ്ദത

“ഞാനൊന്ന് കുളിച്ചിട്ട് വരാം “അച്ഛന്‍റെ സ്വരം

“ആട്ടെ. ഞാന്‍ അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡിയാക്കാം.” അമ്മയുടെ സ്നേഹശീതളമായ സ്വരം.

സുജാതയുടെ ചുണ്ടിലപ്പോള്‍ നനുത്തൊരു പുഞ്ചിരി വിരിഞ്ഞു.

അച്ഛനും അമ്മയും വീണ്ടും രഞ്ജിപ്പിലെത്തിയിരിക്കുന്നു.

അവരെപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും കാര്യത്തിന് കലമ്പല്‍ കൂട്ടിയാല്‍ തന്നെ നിമിഷങ്ങള്‍ക്കകം രണ്ടുപേരും കൂടുതല്‍ രമ്യതയിലാകും. മനപ്പൊരുത്തം എന്ന വാക്കിന് വിവാഹജീവിതത്തില്‍ എത്രയധികം പ്രസക്തിയുണ്ടെന്ന് അവളോര്‍ത്തുപോയി.

‘അന്തരീക്ഷം ശാന്ത’മായെന്ന് ഉറപ്പായപ്പോള്‍ സാധാരണത്വം അവലംബിച്ചുകൊണ്ട് സുജാത തളത്തിലേക്ക് ചെന്നു. നിവേദ്യപൊതി മേശപ്പുറത്തുവെച്ചുകൊണ്ട് അവള്‍ അറിയിച്ചു “ശശികൊച്ചച്ഛന്‍ ഏല്പിച്ചിരുന്ന ഗണപതിഹോമത്തിന്‍റെ പ്രസാദാ. എന്നെ കണ്ടപ്പോള്‍ തിരുമേനി ഒന്നിതങ്ങോട്ടെത്തിച്ചേക്കാന്‍ പറഞ്ഞ് എന്നെ ഏല്പിച്ചു. ”

“ഉം… ഉം… ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് മുടക്കം വരാതിരിക്കാന്‍ നടത്തിയ വഴിപാടായിരിക്കും” കുസുമത്തിന്‍റെ സ്വരത്തില്‍ അമര്‍ഷം തുളുമ്പി.

“കുസുമം, എന്തിനാ വെറുതെ……..” സുധാകരന്‍റെ വാക്കുകള്‍ അര്‍ദ്ധോക്തിയില്‍ അവസാനിച്ചു. പിന്നെ വീണ്ടുവിചാരമുണ്ടായതു പോലെ അയാള്‍ തുടര്‍ന്നു. “കുളിയെല്ലാം കഴിഞ്ഞ് ഞാനൊന്നവിടെവരെ പോയിട്ട് വരാം. പ്രസാദം എല്പിക്കലുമായി, ഭാഗിയെ ഒന്ന് കാണൂം ചെയ്യാം.”

കുസുമത്തിന്‍റെ മുഖത്തപ്പോള്‍ നിസ്സംഗത മാത്രം.

“ഞാനീ വേഷമൊന്നു മാറിയിട്ട് വരാമ്മേ. എന്നിട്ട് ഞാനും സഹായിക്കാം.”

“നിനക്കിന്നു കമ്പ്യുട്ടര്‍ ക്ളാസ്സിനു പോവണ്ടേ? “

“ഇന്ന് അംബേദ്‌കര്‍ ജയന്തി ആയതുകൊണ്ട് ക്ലാസ്സില്ലമ്മേ. ”

കുസുമം എന്തോ പറയാനോങ്ങിയെങ്കിലും അടുത്ത നിമിഷം മൗനത്തിലേക്ക്‌ പിന്‍വാങ്ങി. തന്‍റെ മുഖത്ത് തിരിയുഴിയുന്ന അമ്മയുടെ കണ്ണുകളില്‍ നനവൂറിയിരുന്നോ? സുജാതക്ക് സംശയം തോന്നി.

ബെഡ്രൂമിലേക്ക് നടക്കുമ്പോള്‍ നനുത്തൊരു നൊമ്പരം അവളുടെ മനസ്സിനെയും കീഴ്പെടുത്തിയിരുന്നു. ഒരു കളിക്കൂട്ടുകാരി എന്ന നിലക്ക്‌ തന്നോടെപ്പോഴും സ്നേഹ വാത്സല്യങ്ങളോടെ മാത്രമേ മധുവേട്ടന്‍ പെരുമാറിയിട്ടുള്ളൂവെങ്കിലും തങ്ങളുടെ ബന്ധത്തിന് അതില്‍ കൂടുതല്‍ അര്‍ത്ഥതലങ്ങളൊന്നും അവകാശപ്പെടാനാ കില്ല. പക്ഷെ… ഭാഗിചിറ്റ എത്രയോ തവണ മധുവേട്ടന്‍ കേള്‍ക്കേ സ്വന്തം ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും മധുവേട്ടന്‍ മറ്റൊരു വിവാഹാലോചനക്ക് വഴിപ്പെട്ടത്‌, തന്നെ ജീവിതപങ്കാളിയാക്കാന്‍ താല്പര്യമില്ലാത്തതിനാലാണല്ലോ.

എന്നാല്‍ ഭാഗിചിറ്റയുടെ പരാമര്‍ശങ്ങള്‍ താനറിയാതെതന്നെ തന്‍റെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ചിറ്റ എപ്പോഴും മാതൃസഹജമായ വാത്സല്യം പ്രകടിപ്പിക്കാറുമുണ്ട്. ചിറ്റ ചാരിതാര്‍ത്ഥ്യത്തോടെ നല്‍കിയ നിലവിളക്കുമായി മധുവേട്ടന്‍റെ വധുവായി വലത്തുകാല്‍ വെച്ച് ഭത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന ധന്യനിമിഷങ്ങള്‍ തന്‍റെ സങ്കല്പങ്ങളിലും ഇടം പിടിച്ചിരുന്നല്ലോ. ആ സൗഭാഗ്യം അന്യമാവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍…

സുധാകരന്‍റെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ട് സുജാത സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

“അച്ഛന്‍ പറഞ്ഞതിലും കാര്യമുണ്ട്. മനസ്സുകൊണ്ട് അന്യോന്യം പൊരുത്തപ്പെടാത്ത വ്യക്തികള്‍ തമ്മിലുള്ള വിവാഹബന്ധതിന് സന്തുഷ്ടമായ ഒരു ഭാവി അവകാശപ്പെടാനാകില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് മധുവേട്ടന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തനിക്കതില്‍ യാതൊരു പരിഭവവുമില്ല.”

സുധാകരന്‍ മധുവിന്‍റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഭാഗീരഥി മാത്രമേ ഉണ്ടായിരുന്നുള്ളു.

പതിവുപോലെ സുധാകരനെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തിയ ശേഷം ഭാഗീരഥി ചോദിച്ചു “ഏട്ടന് കുടിക്കാന്‍ സംഭാരമെടുക്കട്ടെ.എന്ത് വെയിലാ പുറത്ത്.”

“ജീരകവെള്ളം മതി ഭാഗി. ഇതാ ഗണപതി ഹോമത്തിന്‍റെ പ്രസാദം. സുജാത തൊഴാന്‍ ചെന്നപ്പോള്‍ തിരുമേനി അവളെ ഏല്പിച്ചതാ.”

അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ്‌ ജീരകവെള്ളം കൊണ്ടുവന്ന് സുധാകരന് നല്‍കിയ ശേഷം ഭാഗീരഥി പറഞ്ഞു “ഇവിടത്തെ ചില വിശേഷങ്ങളൊക്കെ അറിയിക്കാന്‍ ഞാന്‍ ഏട്ടനേയും കാത്തിരിക്ക്യായിരുന്നു.”

“രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഇവിടെ അയല്‍പക്കത്തുള്ള ബാലനെ കണ്ടു. അയാള്‍ പറഞ്ഞ് ചിലതൊക്കെ അറിയൂം ചെയ്തു.”

“മധു വന്നൂന്നറിഞ്ഞ് അവനെ കാണാന്‍ ബാലനിവിടെ വന്നിരുന്നു. മധൂന്‍റെ പെട്ടെന്നുള്ള രണ്ടാം വരവിന്‍റെ കാരണം ചോദിച്ചപ്പോള്‍ മധൂന്‍റെ അച്ഛന്‍ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞിട്ടുണ്ടാവും. മധൂന് യോജിച്ച പെണ്‍കുട്ടിയെ തിരക്കി കണ്ടുപിടിക്കാന്‍ മധൂന്‍റെ അച്ഛന്‍ കമ്പ്യുട്ടറിന് മുന്നില്‍ തപസ്സു തുടങ്ങീട്ട് മാസങ്ങളായി.”

“സുജാതയുടെ കാര്യം ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും മധൂന്‍റെ വിദ്യാഭ്യാസ യോഗ്യതക്കും ഉദ്യോഗത്തിനും കിടപിടിക്കാവുന്നത്ര നിലവാരമുള്ള ഒരു പെണ്‍കുട്ടി തന്നെയാവണം അവന്‍റെ ഭാര്യയായി വരേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മധൂന്‍റെ അച്ഛന്‍.”

“അങ്ങനെയൊരു പെണ്‍കുട്ടിയെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതത്രേ. പെണ്ണിന്‍റെ വീട്ടുകാരുമായി ഓണ്‍ലൈനില്‍ ജാതകം കൈമാറലും ഫോട്ടോ കൈമാറലും എല്ലാം എട്ടുപത്ത്‌ ദിവസംകൊണ്ട് നടന്നു. പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടപ്പോള്‍ മധൂനും ഇഷ്ടമായി.”

“വിവാഹം കഴിയുന്നത്ര വേഗം നടത്തിയാല്‍ കൊള്ളാമെന്ന് പെണ്‍വീട്ടുകാര്‍ പറഞ്ഞതുകൊണ്ട് മധൂനെ ഞാന്‍ പോലുമറിയാതെ പെട്ടെന്ന് ഇങ്ങോട്ട് വിളിച്ച് വരുത്തുകയായിരുന്നു. തിരുവനന്തപുരത്താണ് പെണ്‍കുട്ടിയുടെ വീട്. കുട്ടിയുടെ പേര് മേഘന. ജോലി ബാംഗ്ലൂരിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനീലാ.”

“പെണ്ണുകാണല്‍ ചടങ്ങ് ഇന്നുച്ചയ്ക്ക് നടത്താമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതുകൊണ്ട് ഇന്ന് അച്ഛനും മകനും കൂടി രാവിലെ ഇന്‍റര്‍സിറ്റിയില്‍ തിരുവനന്തപുരത്തേക്ക് പോയി. ചടങ്ങ് കഴിഞ്ഞ് വൈകുന്നേരത്തെ വഞ്ചിനാട് എക്സ്പ്രസ്സില്‍ മടങ്ങുമെന്നാണ് പറഞ്ഞത്.”

“അധികം ലീവില്ലാത്തതുകൊണ്ട് മധൂന് ബുധനാഴ്ച രാത്രിയിലെ ഫ്ളൈറ്റിന് തന്നെ യുകേലേക്ക് മടങ്ങൂം വേണം. എനിക്ക് ഇതിലൊന്നും തീരെ താല്പര്യമില്ലെന്ന് അറിയാവുന്നതുകൊണ്ട്‌ മധൂന്‍റെ അച്ഛന്‍ മിനിഞ്ഞാന്നുവരെ ഈ സംഗതികളൊന്നും എന്നെ അറിയിച്ചിരുന്നില്ല. ഏട്ടനില്‍നിന്ന് ഞാനീ സംഭവങ്ങളെല്ലാം മനപ്പൂര്‍വം മറച്ചുവച്ചതാണെന്ന് കരുതരുതേ. എല്ലാം വളരെ പെട്ടെന്നായിപ്പോയി.”

“സാരമില്ല. മധൂന് ഈ ബന്ധം ഇഷ്ടപെട്ടുവെങ്കില്‍ അത് നടക്കട്ടെ.”

“എന്‍റെ പഴയൊരു വാക്ക് പാഴ്വക്കായി പോയല്ലോ, ഏട്ടനോടും കുസുമത്തിനോടും ഞാന്‍ ഇങ്ങനെയൊരു നെറികേട് ചെയ്തല്ലോ എന്നെല്ലാം ആലോചിക്കുമ്പോള്‍… മധുവും അവന്‍റെ അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങിയപ്പോള്‍ എനിക്ക് വെറുമൊരു നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നു.”

ഭാഗീരഥിയുടെ കണ്ണുകള്‍ ഈറനാകുന്നത് ശ്രദ്ധിച്ചുകൊണ്ട് ആര്‍ദ്രതയോടെ സുധാകരന്‍ പറഞ്ഞു. “വിധിയെ തടുക്കാന്‍ ആര്‍ക്കാവും ഭാഗി, ഒന്നും സാരമില്ല. ഞങ്ങള്‍ക്കിതില്‍ ഒരു പരാതിയുമില്ല. നീയിനി അതോര്‍ത്ത് വിഷമിക്കൂം വേണ്ട.”

മേഘനയുടെ അച്ഛന്‍ മാധവ് മനോഹറും അമ്മ മാലിനി മാധവും മകളുടെ വരവും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കയാണ്‌. തിങ്കളാഴ്ച്ച രാവിലത്തെ ബാംഗ്ളൂര്‍ ഫ്ലൈറ്റിന്‍റെ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മേഘനയെ കാണാതായപ്പോള്‍ അവര്‍ പരിഭ്രാന്തരായി. എയര്‍പോര്‍ട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഫ്ലൈറ്റ് കൃത്യ സമയത്ത് എത്തിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലേക്ക്‌ ഒരു മണിക്കൂര്‍ ഡ്രൈവ് മതി. പക്ഷെ മേഘനയെവിടെ?

പെണ്ണുകാണല്‍ ചടങ്ങിന് ഏതാനും അടുത്ത ബന്ധുക്കളും എത്തിയിട്ടുള്ളതിനാല്‍ മാധവ് മനോഹറും മാലിനിയും ബെഡ്രൂമിന്‍റെ സ്വകാര്യതയിലേക്ക് മാറി നിന്നു കൊണ്ട് മേഘനയുടെ മൊബൈലില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ് എന്ന സന്ദേശമാണ് ലഭിച്ചത്.

“ശശിധരന്‍ നായരും മധുവും ഉച്ചക്ക് എത്തുമല്ലോ. നമ്മള്‍ അവരോട് എന്ത് സമാധാനം പറയും?” മാലിനിയുടെ സ്വരത്തില്‍ പരിഭ്രാന്തി കലര്‍ന്നിരുന്നു.

“അതാ ഞാനും ആലോചിക്കുന്നത്. ഈ വിവാഹാലോചനയുടെ എല്ലാ വിവരങ്ങളും വിശദമായി നമ്മളവളെ അറിയിച്ചിരുന്നതല്ലേ?. ഓണ്‍ലൈനില്‍ മധുന്‍റെ ഫോട്ടോയും അയച്ചുകൊടുത്തു. അതവള്‍ക്ക്‌ ഇഷ്ടപ്പെട്ടാല്‍ മധുവും അവളും തമ്മില്‍ കാണുന്ന ചടങ്ങാണ് അടുത്തതെന്ന് പറഞ്ഞപ്പോള്‍ ഈ ആലോചന അവള്‍ക്ക് ഇഷ്ടമായെന്നും ചടങ്ങ് എന്നാണെന്ന് അറിയിച്ചാല്‍ അന്ന് രാവിലത്തെ ഫ്ലൈറ്റിന് ഇങ്ങോട്ട് എത്തിക്കോളാമെന്നും അവള്‍ സമ്മതിക്കൂം ചെയ്തിരുന്നല്ലോ.”

“തിങ്കളാഴ്ചയാണ് പെണ്ണുകാണല്‍ ചടങ്ങെന്ന് പറയാന്‍ ഞാന്‍ വ്യാഴാഴ്ച വിളിച്ചപ്പോള്‍ അവള്‍ പൂനയിലായിരുന്നു. ഇന്നലെ, അതായത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബാംഗ്ലൂരിലേക്ക് പുറപ്പെടുമെന്നും ഇന്ന് രാവിലത്തെ ഫ്ളൈറ്റിന് ഇവിടെ എത്തിക്കോളാമെന്നും അവള്‍ ഉറപ്പ് തന്നതാണ്. ഒരു മീറ്റിങ്ങിലായതുകൊണ്ട് അവള്‍ പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യൂം ചെയ്തു. നമ്മുടെ ഭാഗത്തു നിന്നും ഒരു ഉപേക്ഷയും ഉണ്ടായിട്ടില്ല എന്ന് തീര്‍ത്തു പറയാം. എന്നിട്ടും അവള്‍ എന്താണിങ്ങോട്ടെത്താഞ്ഞത് എന്നറിയില്ല. അവളെ വിളിച്ചിട്ട് കിട്ടുന്നുമില്ലല്ലോ.”

“അവള്‍ പൂനേന്ന് ഇന്നലെയേ ബാംഗ്ലൂരില്‍ എത്തുകയുള്ളു എന്നല്ലേ പറഞ്ഞത്?. അവളീ ചടങ്ങിന്‍റെ കാര്യം ജോലിത്തിരക്കിനിടയില്‍ വിട്ടുപോയതാണോ എന്നാണെന്‍റെ സംശയം. ഈയിടെയായി നമ്മളോട് തികച്ച് നാലുവാക്ക്‌ സംസാരിക്കാന്‍ പോലും അവള്‍ക്ക് സമയമില്ലല്ലോ.. എപ്പോഴും ടൂറും മീറ്റിങ്ങും ഒക്കെയായി തിരക്കോട് തിരക്കല്ലേ?. ശശിധരന്‍ നായരോട് നമ്മളെന്ത് സമാധാനം പറയും? മധു അവളെ പെണ്ണുകാണാന്‍ മാത്രമായി യൂകേന്ന് ഇവിടെവരെ വന്നതല്ലേ?”

“ഇനിയിപ്പോള്‍ ഒന്നേ ചെയ്യാനുള്ളു. അവളെത്താതിരുന്നതിന് വിശ്വസനീയമായൊരു കാരണം കണ്ടുപിടിക്കണം. ചടങ്ങ് മുടങ്ങിയത് മേഘനയുടെ അനാസ്ഥകൊണ്ടാണെന്ന് മധുവിന് സംശയം തോന്നിയാല്‍ ഈ വിവാഹാലോചനയും അലസി പിരിഞ്ഞേക്കാം.” മാധവ് മനോഹര്‍ അത്മഗതമെന്നപോലെ പറഞ്ഞു

“വയസ്സ് ഇരുപത്തെട്ട് കഴിഞ്ഞില്ലേ അവള്‍ക്ക്. പയ്യന്‍ ഉയര്‍ന്ന ബിരുദവും ഉദ്ദ്യോഗവും ഉള്ള ആളാവണം. കാണാന്‍ സുന്ദരനായിരിക്കണം. നല്ല ഉയരവും അതിനൊത്ത വണ്ണവും വേണം. അവള്‍ക്കങ്ങനെ കുറേ കണ്ടീഷന്‍സും ഉണ്ടല്ലോ. എത്ര കേസ് നോക്കീട്ട് ഒത്തുവന്നതാണീ ആലോചന. ഇതും നടക്കാതെ പോയാല്‍….”

“അതൊന്നും ആലോചിച്ച് വിഷമിക്കാനുള്ള സമയമല്ലിപ്പോള്‍. എത്രയും വേഗം ഈ ഊരാക്കുടുക്കീന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തിയേ മതിയാകൂ.”

ഏതാനും നിമിഷങ്ങള്‍ ചിന്താമൂകനായി ഇരുന്നശേഷം മാധവ് മനോഹര്‍ പറഞ്ഞു. ”ട്രാഫിക് ബ്ളോക്ക് കാരണം അവള്‍ക്ക് എയര്‍പോര്‍ട്ടില്‍ സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെന്ന് അവളിങ്ങോട്ട് അറിയിച്ചെന്ന് പറയാം. ഇങ്ങോട്ടുള്ള മറ്റ് ഫ്ളൈറ്റുകളിലൊന്നും ടിക്കെറ്റ് കിട്ടിയില്ലെന്നും പറയാം.”

“അതൊരു നല്ല ഉപായമാണ്. ബാംഗ്ലൂരില്‍ ട്രാഫിക് ബ്ളോക്ക് സാധാരണമാണല്ലോ. എല്ലാരുമത് വിശ്വസിക്കും. മേഘന നിരപരാധി ആണെന്ന് മധൂന് തോന്നൂം ചെയ്യും. ഈ ചടങ്ങ് ഇനി എന്ന് നടത്താമെന്നും ആലോചിക്കണ്ടേ.?” മാലിനി ചോദിച്ചു

“അത് മേഘനയോടും മധൂനോടും ആലോചിച്ചിട്ട് വേണമല്ലോ. മധൂന് എന്നാണിനി ലീവ് കിട്ടുക എന്നാര്‍ക്കറിയാം.”

“കഷ്ടമായിപ്പോയി. മേഘനയെ ഒരിക്കല്‍കൂടി വിളിച്ചുനോക്കൂ. എന്താണവള്‍ ഇങ്ങോട്ട് വരാഞ്ഞതെന്ന് അറിയാമല്ലോ. അവള്‍ക്ക് അസുഖമെന്തെങ്കിലും ഉണ്ടോ എന്തോ”

“വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ. തല്ക്കാലം നമുക്കീ നാണക്കേടീന്ന് തലയൂരാന്‍ നോക്കാം. ട്രാഫിക് ബ്ളോക്കില്‍ പെട്ടുപോയതിനാല്‍ അവള്‍ക്ക് സമയത്തിന് എയര്‍ പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന വിവരം എല്ലാ ബന്ധുക്കളോടും പറയാം. ശശിധരന്‍ നായരും മധുവും വരുമ്പോഴേക്കും ഈ വാര്‍ത്തയുടെ ചൂടൊന്ന് ആറൂം ചെയ്യും” മാധവ് മനോഹര്‍ നയം വ്യക്തമാക്കി.

ശശിധരന്‍ നായരും മധുമോഹനും കൃത്യസമയത്തുതന്നെ മേഘനയുടെ വീട്ടിലെത്തി.  അവളുടെ മാതാപിതാക്കളും ബന്ധുക്കളും വളരെ ആതിഥ്യമര്യാദയോടുകൂടി അവരെ സ്വാഗതം ചെയ്യുകയും സല്ക്കരിക്കുകയും ചെയ്തെങ്കിലും മേഘനയുടെ അസാന്നിദ്ധ്യം അവരെ നിരാശപ്പെടുത്തുകതന്നെ ചെയ്തു.

മേഘനയുടെ ഒരു ഫോട്ടോ മധുവിന് സമ്മാനിച്ചുകൊണ്ട് അവളെത്താതിരുന്നതിന്‍റെ കാരണമായി “ട്രാഫിക് ബ്ളോക്കിന്‍റെ കഥ” വളരെ തന്മയത്വത്തോടെ മാധവ് മനോഹര്‍ വിശദീകരിച്ചു. ഉച്ചക്ക് ഗംഭീര സദ്യയൂണും കഴിഞ്ഞ് മടങ്ങുമ്പോള്‍ മേഘനയുടെ ബന്ധുക്കളുടെ ആഭിജാത്യവും, കുലീനതയോടെയുള്ള പെരുമാറ്റവും മറ്റും ശശിധരന്‍ നായര്‍ക്കും മധുവിനും വളരെ ഹൃദ്യമായി തോന്നി. മേഘനയെ മധു ഒന്ന് നേരില്‍ കാണുക കൂടി ചെയ്‌താല്‍ വിവാഹം ഉറപ്പിക്കാമെന്ന അഭിപ്രായമായിരുന്നു ശശിധരന്‍ നായര്‍ക്ക്‌.

തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയശേഷം മേഘനയുടെ വീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഡ്രസ്സ്‌ മാറാനും മറ്റും എടുത്ത ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ശശിധരന്‍ നായര്‍ തന്‍റെ ആഗ്രഹം മധുവിനോട് സൂചിപ്പിക്കുകയും ചെയ്തു.

“എന്തുകൊണ്ടും നിനക്ക് ചേരുന്ന ബന്ധമാണന്നാണ് എനിക്ക് തോന്നുന്നത്. മേഘനയുംകൂടി എത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായേനെ. ഇനിയിപ്പോള്‍ നിങ്ങള്‍ തമ്മിലൊന്ന് കാണാന്‍…അധി കം വൈകാതെ നിനക്ക് ഒരിക്കല്‍ക്കൂടി നാട്ടിലേക്ക് വരാന്‍ കഴിയോ?”

“ഉള്ള ലീവെല്ലാം തീര്‍ത്തും എടുത്തിട്ടാണ് ഞാന്‍ രണ്ട് മാസം മുന്‍പ് നാട്ടിലേക്ക് വന്നത്. ഒഴിച്ചുകൂടാനാകാത്ത ഒരത്യാവശ്യമുണ്ടെന്ന്‍ എഴുതിക്കൊടുത്തിട്ടാണ് ഇപ്രാവശ്യം ലീവ് സാങ്ഷനായത്. ഓഫീസില്‍ നല്ല തിരക്കുള്ള സമയമാണ്. ബുധനാഴ്ചത്തെ ഫ്ളൈറ്റിന് തന്നെ എനിക്ക് മടങ്ങൂം വേണം.”

“അപ്പോള്‍ പിന്നെ ഈ ചടങ്ങിന് നിന്‍റെ അടുത്ത വരവ് കാത്തിരിക്കുകയേ നിവൃത്തിയുള്ളു എന്നര്‍ത്ഥം അല്ലേ?” ശശിധരന്‍ നായരുടെ സ്വരത്തില്‍ നിരാശ നിഴലിച്ചു.

“ഞാനല്പം കിടക്കട്ടെ. നമുക്കെപ്പോഴാണ് സ്റ്റേഷനില്‍ എത്തേണ്ടത്?”

ട്രേയിനിന്‍റെ സമയം ഉറപ്പുവരുത്താന്‍ പേഴ്സില്‍നിന്ന് ടിക്കെറ്റ് പുറത്തെടുത്ത് നോക്കുന്നതിനിടയില്‍ അതില്‍ നിന്ന് മേഘനയുടെ ഫോട്ടോ നിലത്തേക്ക് വീണു. അതെടുത്ത് വീണ്ടും ഭദ്രമായി പേഴ്സിനകത്തേക്ക് വെക്കുന്നതിനിടയില്‍ മധുവിന്‍റെ കണ്ണുകള്‍ അവളുടെ മുഖശോഭയില്‍ ഒരുനിമിഷം ഉടക്കിനിന്നു. ആ മോഹിപ്പിക്കുന്ന വശ്യസൗന്ദര്യം, അവളുടെ ജീവിതത്തിലേക്ക് തന്നെ മാടി വിളിക്കുകയാണ്‌

സ്റ്റേഷനിലെത്തേണ്ട സമയം ശശിധരന്‍ നായരെ അറിയിച്ചശേഷം എന്തെല്ലാമോ തീരുമാനിച്ചുറച്ചതു പോലെ മധു സന്തതസഹചാരിയായ ലാപ്ടോപ് തുറന്നു.

(തുടരും)

അമ്മ അമ്മാവിയമ്മ

ദുബായിൽ നിന്നും പതിവു പോലെ ദീപിക അവളുടെ പപ്പയേയും മമ്മിയേയും വിളിച്ചു. ഇത്തവണ അവളുടെ സംസാരത്തിലാകെ നിറഞ്ഞ സന്തോഷവും ഉത്സാഹവും തുളുമ്പി നിന്നു.

“പപ്പാ… മമ്മി ഞാനുടൻ തന്നെ ആര്യനെ പരിചയപ്പെടുത്തി തരാം. വളരെ നല്ലവനാണ്. എന്‍റെ കൂടെ എംബിഎ ചെയ്‌ത് വരികയാ. ഞങ്ങൾ രണ്ടുപേരും നാട്ടിൽ വന്ന ശേഷം മുന്നോട്ട് ഉള്ള പ്ലാനിംഗ് ചെയ്യാമെന്നാ തീരുമാനിച്ചിരിക്കുകയാ.”

ദീപികയുടെ പപ്പ വികാസ്ജിയ്ക്ക് അത് കേട്ട് സന്തോഷം തോന്നി. “ആണോ മോളെ… എങ്കിൽ വേഗം വാ. ആര്യന്‍റെ നാടെവിടെയാ?”

“ലഖ്നൗ ആണ് പപ്പാ.”

“ങ്ഹാ കൊള്ളാം. എന്തായാലും ഇന്ത്യക്കാരനെ തന്നെയാണല്ലോ നീ നിനക്കു വേണ്ടി കണ്ടുപിടിച്ചത്, നീ വല്ല വിദേശിയേയും ഇഷ്ടപ്പെടുമോ എന്നായിരുന്നു നിന്‍റെ മമ്മിയുടെ ചിന്ത.”

പപ്പയുടെ ആവേശം നിറഞ്ഞ മറുപടി കേട്ട് ദീപിക പൊട്ടിച്ചിരിച്ചു. “മമ്മി ഇതുവരെ വിചാരിച്ചതൊക്കെ സത്യമായിട്ടുണ്ടോ പപ്പാ? ഫോൺ സ്പീക്കർ മോഡിലാണല്ലോ. എന്താ മമ്മിയൊന്നും സംസാരിക്കാത്തത്?”

“മമ്മി, ആര്യനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയായിരിക്കും.”

ഈ സമയം ദീപികയുടെ അമ്മ രാധയ്ക്കാകട്ടെ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല. അതുകൊണ്ട് രാധ മനഃപൂർവ്വം നിശബ്ദത പാലിച്ചു. ഫോൺ സംഭാഷണം കഴിഞ്ഞ് വികാസ് ചിരിയോടെ രാധയുടെ മുഖത്തേക്ക് നോക്കി.

“എനിക്കറിയാമായിരുന്നു അവളവിടെ പഠിക്കാനൊന്നുമല്ല പോയത്. പ്രേമിച്ച് നടക്കാനാ…” രാധ വികാസിനോട് ദേഷ്യത്തോടെ പറഞ്ഞു.

“എന്താ നീ പറയുന്നത്. അവൾക്ക് അടുത്ത് തന്നെ ജോലി കിട്ടും. അവൾക്കിഷ്ടപ്പെട്ട ചെറുക്കനെ കണ്ടുപിടിച്ചതിലെന്താ തെറ്റ്? ദീപിക കാര്യഗൗരവമുള്ള കുട്ടിയാ. അവൾ ശരിയായ തീരുമാനമെ എടുക്കൂ.”

“ങ്ഹാ അതപ്പോ മനസിലാവും. അവൾക്ക് ആരുമായും ഒത്തുപോകാനാവില്ല. നയാ പൈസയുടെ ബുദ്ധിയോ മര്യാദയോ അവൾക്കില്ല. അവൾക്കു വേണ്ടി എടുത്ത എജ്യുക്കേഷൻ ലോൺ ഒരു വഴിയ്ക്ക്. കല്യാണം കഴിഞ്ഞ് അവള് പോയാൽ പിന്നെയാരത് അടയ്ക്കും? എനിക്കറിയാമായിരുന്നു ഈ പെണ്ണ് ആർക്കും ഒരു സ്വസ്ഥതയും കൊടുക്കത്തില്ലെന്ന്.” രാധ ദീപികയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

രാധയുടെ കുറ്റപ്പെടുത്തലുകളും ശകാരവാക്കുകളും കേട്ട് വികാസിന് അവരോട് ദേഷ്യം തോന്നി.

“നിനക്കെല്ലാം കാര്യങ്ങളും അറിയാമല്ലോ. അയലത്തെ പെണ്ണുങ്ങൾ പറയുന്ന കാര്യങ്ങളല്ലാതെ അതിനപ്പുറത്തായി ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി നിനക്ക് വല്ല വിവരമുണ്ടോ?”

എല്ലായ്പ്പോഴും സംഭവിക്കുന്ന പോലെ ഇരുവരുടേയും ദേഷ്യം നിർത്തില്ലാതെ തുടർന്നു. മകളുടെ വിവാഹത്തെക്കുറിച്ച് എന്തെങ്കിലും നല്ല കാര്യങ്ങൾ ആലോചിക്കണമെന്ന ആഗ്രഹത്തിലായിരുന്നു വികാസ്. ദീപികയുടെ അമ്മയും അതേപ്പറ്റി സംസാരിച്ച് കാണാൻ അയാൾ ഏറെ ആഗ്രഹിച്ചിരുന്നു. ഒടുവിൽ സഹിക്കെട്ട് വികാസ് പുറത്തു പോകാനായി ഷൂസെടുത്ത് അണിഞ്ഞു.

“ഞാൻ പുറത്ത് പോകുവാ. നീയിവിടെ ഒറ്റയ്ക്കിരുന്ന് സംസാരിച്ചോ.”

ഇതാദ്യമായിട്ടൊന്നുമല്ല നടക്കുന്നത്. എപ്പോഴും സങ്കടപ്പെട്ടിരുന്ന് ആവലാതികൾ പറയുന്ന രാധയുടെ സ്‌ഥിരം പല്ലവിയായിരുന്നു. “ഇപ്പോ കാണാം എന്താകുമെന്ന്.”

മൂത്തമകൾ പ്രിയ സ്വന്തം കുടുംബവുമൊത്ത് കാനഡയിലാണ് സ്‌ഥിര താമസമാക്കിയത്. ദീപികയാകട്ടെ തൽക്കാലം ദുബായിലുമായിരുന്നു വാസം.

ഏത് കാര്യത്തിലും മോശം സംഭവിച്ചാൽ അത് അങ്ങനെ തന്നെ സംഭവിക്കുമെന്ന് തനിക്ക് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെന്ന അഭിപ്രായക്കാരിയായിരുന്നു രാധ. അത് രാഷ്ട്രീയത്തെക്കുറിച്ചായാലും മറ്റെന്ത് കാര്യത്തെക്കുറിച്ചായാലും അവർ ഇതേ അഭിപ്രായം ആവർത്തിക്കുമായിരുന്നു. ഇപ്പോൾ നടക്കുന്ന കർഷക സമരം മുൻക്കൂട്ടി കണ്ടയാളാണ് താനെന്ന് രാധ അയൽക്കാരിയോട് പറയുന്നത് വികാസ് ഒരിക്കൽ കേട്ടിരുന്നു. അന്ന് അത് കേട്ട് വികാസ് ഒരുപാട് ചിരിക്കുകയും ചെയ്‌തിരുന്നു.

അന്നത് കേട്ടപ്പോൾ വികാസ് രാധയെ പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു.

“ഇതെന്ത് സംസാരമാ രാധേ… കർഷക സമരം ഉണ്ടായത്. നീ മുൻക്കൂട്ടി കണ്ടിട്ടാണോ? അൽപ്പമൊന്ന് ആലോചിച്ച് സംസാരിക്ക്. ആൾക്കാരെ കൊണ്ട് ചിരിപ്പിക്കാതെ.”

“എനിക്കറിയാമായിരുന്നു.”

ഇത് മാത്രമല്ല രാധയുടെ സംസാരം കൊണ്ട് പലപ്പോഴും സഹപ്രവർത്തകർക്ക് മുന്നിൽ വികാസിന് നാണിക്കേണ്ടിയും വന്നിട്ടുണ്ട്. മക്കളാകട്ടെ അമ്മയുടെ വിചിത്രമായ ഈ സ്വഭാവം കാരണം സ്വന്തം കൂട്ടുകാരെ വീട്ടിൽ കൊണ്ടു വരികപ്പോലും ചെയ്യുമായിരുന്നില്ല. മുംബൈയിലുള്ള സ്വകാര്യ സ്‌ഥാപനത്തിലാണ് വികാസ് ജോലി ചെയ്‌തിരുന്നത്. നല്ല സാമ്പത്തിക സ്‌ഥിയാണെങ്കിലും രാധ വളരെ പിശുക്കിയായിരുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നിലും അവർ താൽപ്പര്യം പുലർത്തിയിരുന്നില്ല. ആർക്കും ഒരു നയാ പൈസയുടെ സഹായം നൽകുന്നതുപ്പോലും അവർക്കിഷ്ടമായിരുന്നില്ല. അവരുടെ മൊത്തത്തിലുള്ള പെരുമാറ്റത്തിൽ വീട്ടിലെപ്പോഴും അശാന്തമായ സാഹചര്യമായിരുന്നു.

ദീപികയുടെ ഫോൺ വന്നതിന്‍റെ പിറ്റേ ദിവസം തന്നെ രാധ മകളെ ഫോണിൽ വിളിച്ച് കാര്യം നേരിട്ട് ചോദിച്ചു. “ഇപ്പോ കല്യാണം കഴിച്ചാൽ ലോണിന്‍റെ കാര്യം പിന്നെയാര് നോക്കും?”

“ഞാൻ തിരിച്ചവിടെ എത്തി ജോലി ചെയ്യുമല്ലോ മമ്മി. ഞാൻ തന്നെ ലോൺ അടയ്ക്കും. ഇപ്പോ ഞങ്ങൾ നേരിട്ട് മുംബൈയിൽ വരികയാ. ഞാൻ നിങ്ങള്‍ക്ക് ആര്യനെ പരിചയപ്പെടുത്തി തരാം.”

ദീപികയുടെ മറുപടി കേട്ടിട്ട് രാധയ്ക്ക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. അത് തിരിച്ചറിഞ്ഞിട്ടാവണം ദീപിക നിരാശയോടെ ഫോൺ കട്ട് ചെയ്തു. ദീപികയേയും ആര്യനേയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ വികാസ് മാത്രമാണ് പോയത്. അദ്ദേഹം ഓഫീസിൽ നിന്നും നേരിട്ട് എയർപ്പോർട്ടിലെത്തുകയായിരുന്നു. രാത്രി എയർപ്പോർട്ടിൽ നിന്നും വളരെ വൈകിയെത്തിയ എല്ലാവർക്കുമായി രാധ ഡിന്നർ തയ്യാറാക്കി വച്ചിരുന്നു.

ഒറ്റനോട്ടത്തിൽ തന്നെ രാധയ്ക്ക് ആര്യനെ ഇഷ്ടമായെങ്കിലും മകളോട് അവർക്ക് ഉള്ളിന്‍റെയുള്ളിൽ ദേഷ്യമായിരുന്നു. പഠിക്കാനായി വിദേശത്തയച്ചിട്ട് ഇഷ്ടപ്പെട്ട ചെറുക്കനേയും കൊണ്ട് വീട്ടിലെത്തിയെന്നായിരുന്നു അവരുടെ ദേഷ്യത്തിന് കാരണം. ആര്യനെ ഇപ്പോഴെ മരുമകനായി കണ്ട് സ്നേഹ വാത്സല്യങ്ങൾ വാരിച്ചൊരിയുന്ന വികാസിനോടും അവർക്ക് കടുത്ത ദേഷ്യം തോന്നി. ആര്യന്‍റെ പിതാവിന് ലഖ്നൗവിൽ എന്തോ വലിയ ബിസിനസാണെന്നും വലിയ ധനികരാണെന്നും വളരെ ആധുനിക ചിന്താഗതിക്കാര്‍ ആണെന്നുമൊക്കെ ദീപിക നേരത്തെ തന്നെ ഫോണിൽ വിളിച്ച് പപ്പയേയും മമ്മിയേയും അറിയിച്ചിരുന്നു.

ആര്യന് ഇളയതായി രണ്ട് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ആര്യനായിരുന്നു മൂത്തമകൻ. ഏറ്റവും ഇളയ സഹോദരൻ അഭയ് പഠിച്ചു കൊണ്ടിരിക്കുകയാണ്.

ആര്യന്‍റെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഒരു കുറവു പോലും കണ്ടുപിടിക്കാൻ ഇല്ലാതിരുന്നിട്ടും മകൾ സ്വന്തം ഇഷ്ടത്തിന് ജീവിതപങ്കാളിയെ തെരഞ്ഞെടുത്തത് അവർക്ക് വലിയ അപരാധമായാണ് തോന്നിയത്. വികാസിനാകട്ടെ ആര്യനെ ഒരുപാടിഷ്ടമായി. ആര്യനാണെങ്കിൽ ആ കുടുംബത്തിലെ അംഗമായി കഴിഞ്ഞതു പോലെയാണ് ഇടപഴകിയത്.

ഡിന്നർ കഴിച്ചു കൊണ്ടിരിക്കെ ദീപിക പറഞ്ഞു.“ മമ്മി ഞങ്ങൾ രണ്ടുപേരും നാളെ തന്നെ ഡൽഹിയ്ക്ക് പോവുകയാ. അവിടെ ആര്യന്‍റെ പപ്പയും മമ്മിയും ഞങ്ങളെ റിസീവ് ചെയ്യാൻ എയർപ്പോർട്ടിലെത്തും. എനിക്കും അവരെ പരിചയപ്പെടേണ്ടതുണ്ടല്ലോ. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരാം.”

“നീ ഞങ്ങളോട് ചോദിക്കാതെ തന്നെ കാര്യങ്ങൾ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. കുറച്ച് കഴിയുമ്പോ എല്ലാം മനസിലാവും.” രാധ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.

രാധയുടെ പെരുമാറ്റം കണ്ട് വികാസിന് സങ്കോചം തോന്നിയെങ്കിലും അത് മറച്ചു കൊണ്ട് വികാസ് പുഞ്ചിരിയോടെ പറഞ്ഞു.

“അത് നല്ല കാര്യമാ. നിനക്ക് മോളെപ്പറ്റി അറിയാമെന്നത്. എല്ലാം മുൻക്കൂട്ടി ഊഹിക്കും, കൊള്ളാം.”

ദീപികയും മമ്മി പറഞ്ഞ മറുപടിയെ അത്ര ഗൗനിച്ചില്ല. അവളുടെ മനസ്സു മുഴുവനും പ്രണയ സ്വപ്നങ്ങളിൽ വിരാജിക്കുകയായിരുന്നു. സംസാരത്തിനിടെ അവർ പരസ്പരം പ്രണയപുരസ്സരം നോക്കുകയും ചിരിക്കുകയും ചെയ്യുന്നത് വികാസ് ആസ്വദിക്കുകയായിരുന്നു.

രാത്രിയിൽ ഒറ്റയ്ക്കായപ്പോൾ രാധ എന്തൊക്കെയോ നീരസത്തോടെ പിറുപിറുത്തു കൊണ്ടിരുന്നു. അത് കേട്ട് വികാസ് ദേഷ്യത്തോടെ പറഞ്ഞു, “നീ എന്തെങ്കിലും കാര്യത്തിൽ ഒന്ന് സന്തോഷിക്കാൻ പഠിക്ക് രാധേ. അവൻ വളരെ നല്ല ചെറുക്കനാണ്. അവൾ നല്ലൊരാളെ തന്നെയാ കണ്ടെത്തിയത്. അവനെപ്പറ്റി എല്ലാം മനസിലാക്കിയിട്ടാണ് ഇവിടെ കൊണ്ടു വന്ന് നമ്മളെ പരിചയപ്പെടുത്തിയത്.”

“നിങ്ങള് കണ്ടോ, കല്യാണം കഴിഞ്ഞ് അവൾ പശ്ചാത്തപിക്കും. അവൾക്ക് ആരുമായും ഒത്തു പോകാനാവില്ല. ഒന്നുമറിയില്ല. ഇങ്ങനെ കറങ്ങി നടക്കാനും വിശ്രമിക്കാനും മാത്രമേ അറിയത്തുള്ളൂ.” വികാസിന് അതോടെ ഒന്നു കൂടി ദേഷ്യം വന്നു.

“എന്തൊരു അമ്മയാണ് സ്വന്തം മകൾക്ക് ദോഷം വരുന്നതിനെപ്പറ്റിയാ ആലോചിക്കുന്നതല്ലേ.”

ദീപികയ്ക്ക് അമ്മയുടെ മാനസികാവസ്‌ഥയെപ്പറ്റി നന്നായി അറിയാമായിരുന്നു. അതിൽ അവളേറെ സങ്കടപ്പെട്ടെങ്കിലും ആര്യനെ അവൾ അഗാധമായി സ്നേഹിച്ചിരുന്നു.

പിറ്റേ ദിവസം ആര്യനും ദീപികയും ഡൽഹിയിലേക്ക് പുറപ്പെട്ടു. അതിനടുത്ത ദിവസം പ്രിയയുടെ ഫോൺ വന്നു. ദീപികയുടെ കാര്യത്തിൽ വലിയ സന്തോഷത്തിലായിരുന്നു അവൾ.

“ആര്യൻ നല്ല കുടുംബത്തിലെയാ. ദീപിക ഒരുപാട് അന്വേഷിച്ച ശേഷമാ ആര്യനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് തന്നെ. അത്രയും നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്താൻ നമുക്കുപോലും ആവില്ല.” രാധ കടുത്ത നിരാശയോടെ മറുപടി പറഞ്ഞു. “എനിക്കറിയാമായിരുന്നു നീയും അവളുടെ സൈഡ് പറയുമെന്ന്.”

“ഛെ, മമ്മിയ്ക്ക് എല്ലാ കാര്യവും അറിയാമല്ലോ. എന്തൊരു കഷ്ടമാ ഇത്. ഒരു കാര്യവും സമാധാനത്തോടെ സംസാരിക്കില്ല.”

തുടർന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം പ്രിയ ഫോൺ കട്ട് ചെയ്‌തു. ഡൽഹിയിൽ നിന്നും ദീപിക ആര്യന്‍റെ മാതാപിതാക്കളായ അനിലിനേയും മധുമിതയേയും തന്‍റെ മാതാപിതാക്കളെ ഫോണിലൂടെ പരിചയപ്പെടുത്തി. ഇരു മാതാപിതാക്കളും ഫോണിൽ ഏറെ നേരം സംസാരിക്കുകയും ചെയ്‌തു.

അനിലിന്‍റെയും മധുമിതയുടെയും പെരുമാറ്റവും സംസാരവും വികാസിന് ഏറെ ഇഷ്‌ടമായി. ഇരുവർക്കും തന്‍റെ മകളെ ഏറെ ഇഷ്‌ടപ്പെട്ടുവെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കാനും കഴിഞ്ഞു. അവർക്ക് എത്രയും പെട്ടെന്ന് ദീപികയെ മരുമകളാക്കണമെന്നായിരുന്നു ആഗ്രഹം. വികാസിനും അത് തന്നെയായിരുന്നു താൽപ്പര്യം. അദ്ദേഹം അവരെ ഇരുവരേയും മുംബൈയിലേക്ക് ക്ഷണിച്ചു. അനിലും കുടുംബവും വികാസിനേയും കുടുംബത്തേയും ഡൽഹിയിലേക്ക് ക്ഷണിച്ചു.

ഇരു കുടുംബങ്ങളും വിവാഹത്തെ സംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തു. ദീപിക രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുംബൈയിൽ മടങ്ങിയെത്തി. അവൾ തന്‍റെ ബാഗ് തുറന്ന് ആര്യന്‍റെ കുടുംബം നൽകിയ സമ്മാനങ്ങൾ കാട്ടി, “മമ്മി, പപ്പ ഇത് കണ്ടോ. എത്ര ഗിഫ്റ്റാ എനിക്ക് അവർ തന്നതെന്ന്. പപ്പ ഭയങ്കര സന്തോഷം തോന്നുന്നു.”

രാധാ സമ്മാനപ്പൊതികളഴിച്ച് ഓരോന്നും എടുത്ത് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. അതിനുശേഷം അവർ എന്തോ ജോലി ചെയ്യുന്നതിൽ മുഴുകി.

പത്ത് ദിവസത്തിനു ശേഷം ദീപിക ദുബായിലേക്ക് മടങ്ങി. അവളുടെ കോഴ്സ് പൂർത്തിയായി കഴിഞ്ഞിരുന്നു. പുതിയൊരു ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. ആര്യനാകട്ടെ, പാനിപ്പട്ടിൽ തന്‍റെ ഫാമിലി ബിസിനസ് കാര്യങ്ങളുമായി മുന്നോട്ട് പോയി. ഇതിനിടെ അനിലും മധുമിതയും മുംബൈയിൽ ദീപികയുടെ മാതാപിതാക്കളെ സന്ദർശിക്കാനെത്തി.

സദാ സമയവും സന്തോഷചിത്തരായി കാണപ്പെട്ട അനിൽ-മധുമിത ദമ്പതികളെ കണ്ട് രാധ ആകെ അമ്പരന്നു പോയി. അവരുടെ ഹൃദ്യമായ പെരുമാറ്റവും ലാളിത്യവും വികാസിന് നന്നേ ഇഷ്ടമായി. കൂടാതെ അവർ വികാസിനും രാധയ്ക്കും നൽകാനായും കുറച്ച് ഉപഹാരങ്ങളും കൊണ്ടു വന്നിരുന്നു. രാധ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അവർ അതിന്‍റെ രുചിയെപ്പറ്റി വാനോളം പുകഴ്ത്തി.

“പക്ഷെ ദീപികയ്ക്ക് ഒന്നും ഉണ്ടാക്കാനറിയില്ല. അക്കാര്യം ഇപ്പോഴെ പറയുകയാ. ഞങ്ങൾ ഇക്കാര്യം നേരത്തെ പറഞ്ഞില്ലല്ലോയെന്ന് നിങ്ങൾ പറയരുത്.” രാധ പറഞ്ഞു.

രാധ പറഞ്ഞത് കേട്ട് മധുമിത പൊട്ടിച്ചിരിച്ചു. “അവൾ നല്ല കുട്ടിയാ. കുക്കിംഗ് അറിയില്ലെന്ന കാര്യം അവളെനോട് പറഞ്ഞിരുന്നു. വീട്ടിൽ കുക്കിംഗ് ചെയ്യാനല്ലല്ലോ ഞങ്ങൾ അവളെ കൊണ്ടു പോകുന്നത്. വീട്ടിൽ 2 കുക്ക് ഉണ്ട്. അടുക്കളയിലെ കാര്യങ്ങളിൽ ഞാൻ പോലും ഇടപ്പെടാറില്ല. മാത്രവുമല്ല ഇപ്പോഴത്തെ കുട്ടികൾ സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. അവര്‍ ഹാർഡ് വർക്ക് ചെയ്യുന്നവരാണ്. ആവശ്യം വരികയാണെങ്കിൽ അവരെല്ലാം ചെയ്‌തെന്നും വരും. രാധ നിശബ്ദയായി ഇരുന്നു.

അനിലും മധുമിതയും നല്ലൊരു സമയം ദീപികയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങി പോയത്. ദീപികയുടെ വീട്ടിൽ നിന്നും സമ്മാനങ്ങൾ നൽകിയാണ് അവരെ യാത്രയാക്കിയത്. അടുത്താഴ്ചയാണ് വികാസും രാധയും ഡൽഹിയിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ പോകുന്നതിന് ദീപികയേയും കൂടെ കൂട്ടാമെന്ന് വികാസ് പറഞ്ഞ് കേട്ട് രാധയ്ക്ക് ദേഷ്യം വന്നു.

“ഇനിയൊരു പാഴ്ച്ചെലവോ? ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ.”

രാധ പറഞ്ഞത് കേട്ട് ദീപിക പറഞ്ഞു.

“മമ്മി, എനിക്ക് ആര്യൻ സർപ്രൈസായി ടിക്കറ്റ് അയച്ച് തന്നിട്ടുണ്ട്.”

“എനിക്കെന്തോ ഇതിൽ പന്തികേട് തോന്നുന്നു. വിവാഹം ഉടനടി നടത്തണമെന്ന അവരുടെ തിടുക്കം കാണുമ്പോ എന്‍റെ സംശയം ബലപ്പെടുകയാ. ഇത്രയും വലിയൊരു ഫാമിലി ദീപികയെപ്പോലെയുള്ള പെൺകുട്ടിയെ സ്വന്തമാക്കാൻ എന്തിനാ ഇത്രയും ധൃതിക്കാട്ടുന്നത്. എന്തോ കാര്യമുണ്ടല്ലോ?”

വികാസിന് രാധയുടെ സംസാരം കേട്ട് ദേഷ്യം തോന്നി. “പന്തികേട് നിന്‍റെ തലയ്ക്കാ.”

ദീപികാ നേരിട്ട് ഡൽഹിയിലെത്തി. അടുത്ത് തന്നെ വികാസും രാധയുമെത്തി. പാനിപ്പട്ടിലെ ആര്യന്‍റെ അതി വിശാലമായ വീടും പരിസരവും കണ്ട് രാധ അമ്പരന്നു പോയി. മാത്രവുമല്ല കുടുംബാംഗങ്ങളെല്ലാവരും തന്നെ വളരെ ലാളിത്യത്തോടെയാണ് പെരുമാറിയത്. എങ്കിലും എന്തിലും കുറ്റം കണ്ടുപിടിക്കുകയെന്ന ശീലം ഉപേക്ഷിക്കാൻ രാധ തയ്യാറായില്ല. ദീപികയും മധുമിതയും ഒപ്പമിരുന്ന് വിവാഹ നിശ്ചയത്തിനുള്ള ഡ്രസ്സിന്‍റെ ഡിസൈനുകളെപ്പറ്റി ഫോണിലൂടെ ഡിസൈനർക്ക് നിർദ്ദേശങ്ങൾ നൽകി.

ആര്യന്‍റെ വീട്ടുകാരുടെ പെരുമാറ്റം കണ്ടിട്ട് രാധയ്ക്ക് അതിശയം തോന്നി. ആര്യന്‍റെ ഇളയ സഹോദരൻ അഭയ് ദീപികയോട് തമാശകൾ പറയുന്നത് കേട്ട് രാധ കൗതുകത്തോടെ അവരെ നോക്കിയിരുന്നു. വികാസിനും രാധയ്ക്കുമായി വിശ്രമിക്കാനായി മധുമിത ഗസ്റ്റ് റൂം മികച്ച രീതിയിൽ സജ്ജീകരിച്ചിരുന്നു.

അനിലിന്‍റെയും മധുമിതയുടെയും വിരലിലെണ്ണാവുന്ന ഏതാനും ബന്ധുക്കളുടെയും പരിചയക്കാരുടെയും സാന്നിധ്യത്തിൽ വിവാഹ നിശ്ചയം വളരെ ലളിതമായി നടത്തി. വിവാഹ നിശ്ചയത്തിൽ പങ്കു കൊള്ളാനായി വികാസിന്‍റെയും രാധയുടെയും ഏതാനും അടുത്ത ബന്ധുക്കളും ആര്യന്‍റെ വീട്ടിലെത്തിയിരുന്നു.

വികാസ് നാട്ടു നടപ്പനുസരിച്ച് വിവാഹ നിശ്ചയം നടത്തിയതിന്‍റെ ചെലവിന്‍റെ പങ്ക് താനും കൂടി വഹിക്കാമെന്ന് ആര്യന്‍റെ അച്‌ഛനോട് പറഞ്ഞെങ്കിലും ആര്യന്‍റെ അച്‌ഛൻ ആ ആവശ്യത്തെ സ്നേഹപൂർവ്വം നിരസിച്ചു. “ഞങ്ങൾക്കൊന്നും വേണ്ട. മകൾ ഈ വീട്ടിൽ വരുന്നതിന്‍റെ സന്തോഷമാണ് ഞങ്ങൾക്കെല്ലാവർക്കും. അതിനാൽ അതൊക്കെ ഞങ്ങൾ ചെയ്‌തു കൊള്ളാം.”

ചടങ്ങ് കഴിഞ്ഞ് അതിഥികളെല്ലാവരും മടങ്ങി പോയശേഷം മുറിയിൽ തനിച്ചായ അവസരത്തിൽ രാധ വികാസിനോടായി പറഞ്ഞു. “ഇപ്പോ വലിയ മാധുര്യത്തോടെയാണ് എല്ലാവരും പെരുമാറുന്നത്. എനിക്കറിയാം കുറച്ച് കഴിയുന്നതോടെ ഇവരുടെയെല്ലാം നിറം മാറും. നിങ്ങൾ കണ്ടോ.”

തൊട്ടടുത്തായി ഇരുന്ന ദീപികയ്ക്ക് മമ്മിയുടെ സംസാര രീതി ഇഷ്ടപ്പെടാതെ ദേഷ്യ ഭാവത്തിൽ പറഞ്ഞു, “മമ്മി അങ്ങനെ സംസാരിക്കല്ലേ, അവരെല്ലാവരും എത്ര നല്ലയാൾക്കാരാണ്. അവരുടെ ബന്ധുക്കൾക്ക് വരെ എന്നെയൊരുപാടിഷ്ടമായി. എന്‍റെ ഡ്രസ്സ്, ആഭരണങ്ങളൊക്കെ ആര്യന്‍റെ മമ്മിയാണ് വാങ്ങിയത്. ഷോപ്പിംഗിന് പോയപ്പോൾ പപ്പ എനിക്ക് തന്ന കാശ് എടുക്കാൻ അവർ സമ്മതിച്ചതേയില്ല. എന്നിട്ടാണ് മമ്മി ഇങ്ങനെ.”

“നിന്നെപ്പോലെയുള്ള പെമ്പിള്ളേർ പിന്നീട് കരഞ്ഞ് ഞാൻ കണ്ടിട്ടുണ്ട്.”

മമ്മിയുടെ സംസാരം കേട്ട് ദീപികയ്ക്ക് കരച്ചിൽ വന്നു. ദീപികയുടെ കണ്ണുനിറയുന്നത് കണ്ടിട്ട് സങ്കടം സഹിക്കാനാവാതെ വികാസ് മകളെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു.

“സാരമില്ല മോളെ, കരയല്ലേ. നിനക്കറിയില്ലേ നിന്‍റെ മമ്മി വലിയ ദീർഘവീക്ഷണമുള്ളയാളാണെന്ന്.”

വികാസിനും ദീപികയ്ക്കും രാധയോട് കടുത്ത ദേഷ്യം തോന്നിയെങ്കിലും രാധ അതൊന്നും കാര്യമാക്കിയില്ല.

സ്വീകരണ മുറിയിൽ എല്ലാവരും ഇരിക്കെ മധുമിത പറഞ്ഞു “എനിക്ക് താങ്കളോട് ചില അത്യാവശ്യ കാര്യങ്ങൾ പറയാനുണ്ട്.”

അത് കേട്ടപ്പോൾ രാധ വികാസിനെ നോക്കി ആംഗ്യം കാട്ടി. “ഞാൻ പറഞ്ഞത് ശരിയായില്ലേ എന്നർത്ഥത്തിലായിരുന്നു ആ നോട്ടം. തുടർന്ന് എന്താണ് പറയാനുള്ളതെന്ന അർത്ഥത്തിൽ മധുമിതയുടെ മുഖത്തേക്ക് നോക്കി”

“പറഞ്ഞോളൂ”

“നോക്കൂ, ഞങ്ങൾക്ക് ഇവിടെ ഒന്നിനും ഒരു കുറവുമില്ല. കുഞ്ഞുങ്ങളുടെ സന്തോഷമാണ് എനിക്ക് വലുത്. എത്രയും പെട്ടെന്ന് ഈ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം. ഈ വീടൊന്ന് ഉണരട്ടെ. ഞങ്ങൾക്ക് പെണ്മക്കളില്ല. എന്‍റെ ഈ മകൾക്കൊപ്പം താമസിക്കാൻ എനിക്കൊരുപാട് ആഗ്രഹമുണ്ട്. ഇനി കാത്തിരിക്കാൻ വയ്യ. അതിനുള്ള ഒരുക്കങ്ങളൊക്കെ ഞാൻ ചെയ്‌തു കൊള്ളാം. ദീപിക എടുത്ത എജ്യുക്കേഷൻ ലോൺ ഞങ്ങൾ അടച്ചു തീർക്കാം. കുട്ടികൾ ചേർന്ന് ബിസിനസ് നടത്തട്ടെ. അവരുടെ സന്തോഷമല്ലേ നമുക്ക് വലുത്.”

മധുമിത പറയുന്നത് കേട്ട് വികാസിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.

“താങ്കൾ ആഗ്രഹിക്കുന്ന പോലെ നടക്കട്ടെ. ഞങ്ങൾ തയ്യാറാണ്. പിന്നെ ലോൺ അടയ്ക്കുന്ന കാര്യം അത് ഞങ്ങൾ അടച്ചോളാം. മുംബൈയിൽ ഒരു ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ദീപികയ്ക്ക് കൊടുക്കാൻ വേണ്ടിയാണ് അത് ഇൻവെസ്റ്റ് ചെയ്തത്. അത് വിറ്റിട്ട് ലോൺ അടയ്ക്കാം. ഒരു പ്രോബ്ളവും ഇല്ല.”

മധുമിത സന്തോഷമടക്കാനാവാതെ എഴുന്നേറ്റ് ചെന്ന് ദീപികയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു.

മുംബൈയിലേക്ക് മടങ്ങവെ ദീപിക മമ്മിയോട് ചോദിച്ചു,“എങ്ങനെയുണ്ട് മമ്മി, നല്ല ആൾക്കാരല്ലേ?”

“നോക്കട്ടെ, നല്ല ആൾക്കാർ തന്നെ. അവർക്കൊപ്പം നീ എത്രമാത്രം സന്തോഷവതിയായിരിക്കുമെന്ന് അറിഞ്ഞിട്ട് പറയാം.”

ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി കൊണ്ടിരുന്നു. ദീപിക ദുബായിലെ ജോലി രാജിവച്ച ശേഷം മുംബൈയിൽ മടങ്ങിയെത്തി. മധുമിത ദീപികയുടെ ഓരോരോ ഇഷ്ടങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തി കൊണ്ടിരുന്നു.

എന്നാലും രാധ ഓരോ കാര്യത്തിലും കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു. മമ്മിയുടെ വിചിത്രമായ സംസാര രീതി ഇല്ലാതാക്കുകയെന്നത് അസാധ്യമായ കാര്യമാണെന്ന് ദീപികയ്ക്കും തോന്നി. ഇവിടെ മുംബൈയിൽ നടത്തി കൊണ്ടിരുന്ന വിവാഹ ഒരുക്കങ്ങൾ രാധയെ സംബന്ധിച്ച് വലിയ ഭാരങ്ങളായിരുന്നു. മകൾക്ക് നല്ലൊരു കുടുംബം കിട്ടുന്നതിൽ അവർക്ക് യാതൊരു സന്തോഷവും തോന്നിയില്ല. അവസരം കിട്ടുമ്പോഴൊക്കെ അവർ ആര്യന്‍റെ വീട്ടുകാരെ കുറ്റപ്പെടുത്തുന്നത് ശീലമാക്കി കഴിഞ്ഞിരുന്നു. ഇതെല്ലാം കേട്ട് ദീപിക ഉള്ളിൽ സങ്കടമൊതുക്കി നിശബ്ദത പാലിച്ചു.

വികാസ് ഇതെല്ലാം മനസിലാക്കിയിരുന്നുവെങ്കിലും വീട്ടിലെ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ രാധയോട് അയാൾ മറുത്തൊന്നും പറഞ്ഞില്ല. വിവാഹമടുത്തതോടെ കാനഡയിൽ നിന്നും ദീപികയുടെ ചേച്ചി പ്രിയയും കുടുംബവും എത്തി. അവരുടെ കുട്ടികളായ സോനുവിനും പിങ്കിക്കുമായിരുന്നു ഇളയമ്മയുടെ വിവാഹം കൂടാൻ ഏറെ താൽപര്യം. എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നുവെങ്കിലും രാധയുടെ കയ്പ് പടർത്തുന്ന സംസാരരീതി പലപ്പോഴും ആഹ്ലാദത്തെ തല്ലികെടുത്തുന്നതായിരുന്നു.

വികാസ് വിവാഹത്തിനുള്ള പണം അനിലിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്‌തു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആര്യന്‍റെ കുടുംബം ഏറ്റെടുത്തിരിക്കുകയാണല്ലോ. വിവാഹത്തിന് 4 ദിവസം മുമ്പെ തന്നെ ദീപികയും കുടുംബവും ഡൽഹിയിലെത്തി. അനിലും മധുമിതയും എയർപോർട്ടിൽ ചെന്ന് എല്ലാവരേയും സ്വീകരിച്ച് പാനിപ്പട്ടിൽ മുൻക്കൂട്ടി അറേഞ്ച് ചെയ്ത ഹോട്ടലിൽ കൂട്ടി കൊണ്ടു വന്നു.

വിവാഹം ഗംഭീരമായി നടന്നു. വിവാഹം കഴിഞ്ഞ് വികാസും കുടുംബവും മുംബൈയിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പ്രിയയും കുടുംബവും കാനഡയിലേക്കും മടങ്ങി. വികാസ് പഴയതു പോലെ ഓഫീസ് ജോലികളിൽ മുഴുകി. രാധയാകട്ടെ പഴയതു പോലെ ഓരോരോ കാര്യങ്ങൾ ചികഞ്ഞു പെറുക്കി കുറ്റപ്പെടുത്തുന്നത് തുടർന്നു കൊണ്ടിരുന്നു.

രാധ ഇടയ്ക്കിടെ ദീപികയെ ഫോൺ ചെയ്ത് ഭർതൃ വീട്ടിലെ വിശേഷങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നു. എല്ലാവരെയും കുറിച്ചും നല്ലത് മാത്രമേ ദീപികയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. അപ്പോഴൊക്കെ രാധയുടെ മുഖം കറുത്തു കൊണ്ടിരുന്നു. ങ്ഹാ കുറച്ച് കഴിയുമ്പോൾ അറിയാമെന്ന് പറഞ്ഞു കൊണ്ട് അവർ സ്വയം ന്യായീകരിച്ചു.

ദീപിക ഭർതൃ കുടുംബത്തിന്‍റെ ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുന്ന ജോലികളിൽ മുഴുകി. ഒരു പുതിയ ഷോറൂം കൂടി തുറക്കാനിരിക്കുകയാണ്. അതിന്‍റെ ചുമതലകളൊക്കെയും ആര്യൻ ദീപികയെയാണ് ഏൽപ്പിച്ചിരുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞ് അഭയയുടെ വിവാഹവും നടന്നു.

അപ്പോഴേക്കും രാധ മകളെ ഉപദേശിക്കാനായി മുന്നിട്ടിറങ്ങി, “മോളെ, ഇനി നീ കണ്ടോ എല്ലാവരുടെയും തനി സ്വഭാവം അറിയാം.”

ദീപിക അതിനൊന്നും മറുപടി പറയാതെ നിശബ്ദത നടിച്ചു. അഭയുടെ വിവാഹത്തിന് വികാസും രാധയും പങ്കെടുത്തിരുന്നു. മുമ്പത്തേതെന്ന പോലെ തന്നെയായിരുന്നു വികാസിനോടും രാധയോടുമുള്ള അവരുടെ പെരുമാറ്റം. അവർക്ക് ധാരാളം സമ്മാനങ്ങൾ നൽകിയാണ് മുംബൈയിലേക്ക് മടക്കിയയച്ചത്.

ദീപിക അനുജത്തി താരയുമായി വളരെ വേഗം തന്നെ അടുത്തു കഴിഞ്ഞിരുന്നു. അവർ നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു. കറക്കവും ഷോപ്പിംഗും സിനിമ കാണലുമൊക്കെ അവർ ഒരുമിച്ചായിരുന്നു.

രാധ ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്‌ത് താരയെക്കുറിച്ച് മകളോട് ചോദിക്കുന്നത് പതിവാക്കിയിരുന്നു. അപ്പോഴൊക്കെ അവർ സ്വന്തം അഭിപ്രായമാണ് ശരിയെന്ന മട്ടിൽ മകളെ ഉപദേശിച്ചു കൊണ്ടിരുന്നു.

ഇത്രയും നാൾ മമ്മി പറഞ്ഞതൊക്കെ ക്ഷമയോടെ കേട്ടിരുന്ന ദീപികയ്ക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല. ഫോൺ സ്പീക്കർ മോഡിലായിരുന്നതു കൊണ്ട് അടുത്ത് ഉണ്ടായിരുന്ന വികാസിന് എല്ലാം വ്യക്‌തമായി കേൾക്കാനാവുമായിരുന്നു.

“മമ്മി, മമ്മിയെ സംബന്ധിച്ച് എല്ലാ ബന്ധങ്ങളും അനാവശ്യങ്ങളാണെന്ന് എനിക്ക് മനസിലായി കഴിഞ്ഞിരിക്കുന്നു. മമ്മിയെ സംബന്ധിച്ച് എല്ലാം ദുരന്തമായി അവസാനിക്കാൻ പോവുന്ന കാര്യങ്ങളാണ്. സമാധാനത്തോടെ സന്തോഷത്തോടെ കഴിയുകയെന്നുള്ളത് എത്ര ഈസിയാണെന്ന കാര്യം എനിക്ക് ഈ വീട്ടിൽ വന്നപ്പാഴാ മനസിലായത്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക… ഇതൊക്കെ മമ്മിയ്ക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ്. പക്ഷെ അതൊക്കെ ഞാനീ വീട്ടിൽ മനസിലാക്കിയ കാര്യങ്ങളാണ്. കുറച്ച് കഴിയുമ്പോൾ എല്ലാം മനസിലാവും എന്ന വാചകം ഇനിയൊരിക്കലും മമ്മി എന്നോട് പറയരുത്. എത്ര സന്തോഷമാണിവിടെ ഞാനേറെ സന്തുഷ്ടയാണ്. ഇനി മുന്നോട്ടും അങ്ങനെയായിരിക്കും. അതെനിക്കറിയാം.”

മകളടെ അപ്രതീക്ഷിതമായ മറുപടി കേട്ട് രാധയുടെ മുഖം വിളറി വെളുത്തു. ദീപിക ഇതേവരെ മമ്മിയോട് അങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. മമ്മി പറയുന്ന കാര്യങ്ങൾ കേൾക്കുക മാത്രമാണ് ചെയ്‌തിരുന്നത്. മകളുടെ വാക്കുകൾ കനത്ത പ്രഹരം പോലെയായിരുന്നു രാധയ്ക്ക്. അവർക്ക് വികാസിന്‍റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലുമുണ്ടായില്ല. രാധ ഫോൺ വച്ച ശേഷം നിശബ്ദം കസേരയിലിരുന്നു. രാധയുടെ ഭാവാദികൾ കണ്ട് വികാസ് ഉള്ളിൽ ചിരി വന്നെങ്കിലും അത് മറച്ചു പിടിക്കാനായി സ്വന്തം മുറിയിലേക്ക് പോയി.

സാഗരസംഗമം ഭാഗം- 19

ഞാൻ താങ്ങിയെടുത്ത് എന്‍റെ കസേരയിൽ ഇരുത്തി. ഹോസ്പിറ്റലിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാൽ മതി എന്നാണ്. അതുകൊണ്ടാണു ഞാൻ മാഡത്തെ ഉടൻ തന്നെ വിളിച്ചത്…

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മതി എന്ന് കൈ കൊണ്ടു വിലക്കി. ബാക്കി എല്ലാം ഞാൻ നേരിട്ടു കണ്ടതാണല്ലോ.

“മതി രാമേട്ടാ… ബാക്കി എല്ലാം എനിക്കറിവുള്ളതാണല്ലോ…” അങ്ങിനെ പറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നു നീങ്ങി. സുബോധം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു പിന്നീടുള്ള എന്‍റെ ഓരോ ചലനങ്ങളും. അതുകണ്ട് രാമേട്ടൻ വിളിച്ചു പറഞ്ഞു.

“മാഡം… തനിച്ചു പോകണ്ട. ഞാൻ വരാം കൂടെ…” എന്നാൽ രാമേട്ടൻ വന്നെത്തുന്നതിനു മുമ്പ് തന്നെ ഞാൻ ഞങ്ങളുടെ ബെഡ്റൂമിലെത്തി വാതിലടച്ചു. അവിടെ കിടക്കയിൽ വീണ് പൊട്ടിക്കരഞ്ഞു.

എന്‍റെ നരേട്ടൻ… നരേട്ടൻ പോയത്… മൂന്നാമത്തെ ഹൃദയ സ്തംഭനത്തോടെയാണ്. പക്ഷെ ഞാൻ വരുന്നതു വരെ ആ ജീവൻ നിലനിന്നു. അല്ലെങ്കിൽ നരേട്ടന്‍റെ ഇഛാശക്തി എന്നെക്കണ്ട്, എന്‍റെ മടിയിൽ കിടന്നു മരിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം… ആ ആഗ്രഹത്തിനു മുന്നിൽ യമദേവൻ പോലും അൽപനേരം മടിച്ചു നിന്നിരിക്കാം.

ഒടുവിൽ എന്‍റെ മുന്നിൽ അദ്ദേഹം തന്‍റെ അന്ത്യാഭിലാഷവും വെളിപ്പെടുത്തി. രാഹുൽ മോനെക്കാണുന്നതിനുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ദാഹം. പിന്നെ എന്നെ ഒറ്റപ്പെടുത്തി പോകുന്നതിലുള്ള വേദന. ഞാൻ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കണമെന്നുള്ള അദ്ദേഹത്തിന്‍റെ അഭ്യർത്ഥനയായി രൂപം മാറി.

ഫഹദ്സാറിനെ കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെത്തന്നെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കണമെന്നും. എന്നും എന്‍റെ ആഗ്രഹങ്ങൾക്കു വില കൽപിച്ചിരുന്ന, സ്വാർത്ഥ താൽപര്യങ്ങൾക്കുമുപരിയായി മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ചിരുന്ന, നരേട്ടന് ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പെരുമാറാനാവുക? ലോകത്തോളം വിശാലമായ ഒരു മനസ്സ്, അത് നരേട്ടനു മാത്രം സ്വന്തമാണ്. പെട്ടെന്ന് അടുത്തു തന്നെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിവാഹ ആൽബം ഒരു വിങ്ങലോടെ ഞാൻ കൈയ്യിലെടുത്തു മറിച്ചു തുടങ്ങി.

ജീവസ്സുറ്റ, ഇന്നും മിഴിവോടെ നിറഞ്ഞു നിൽക്കുന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിൽ വിവിധ വികാരങ്ങൾ തളം കെട്ടി. നരേട്ടൻ താലിയണിയിക്കുമ്പോൾ ലജ്ജാവിവശയായ നവവധുവിനു പകരം എന്‍റെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന മൂക ദൂഃഖം, ആ ആൽബത്തിൽ പ്രകടമായി കാണാമായിരുന്നു. എന്നാൽ എന്നെ താലിയണിയ്ക്കുമ്പോൾ നരേട്ടന്‍റെ കണ്ണുകളിൽ പകരം കത്തി നിന്ന പ്രേമാവേശവും മിഴിവുറ്റ ആ ചിത്രങ്ങളിൽ നിറഞ്ഞു കാണാം. പിന്നെ എന്നെ മോതിരമണിയിച്ചു കൊണ്ട് അദ്ദേഹം ആ മോതിരവിരൽ തന്‍റെ കൈകളിലെടുത്ത് പ്രേമ വായ്പോടെ ചുംബിച്ചത്… എല്ലാമെല്ലാം ജീവസുറ്റ ചിത്രങ്ങളായി ഇന്നും കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

സുഹൃത്തുക്കൾക്കിടയിൽ എന്നെ പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകളിൽ കത്തി നിന്ന അഭിമാനബോധം ഇത്രത്തോളം സുന്ദരി തനിക്കു ചേരുമോടോ എന്ന സുഹൃത്തുക്കളുടെ കളിവചനങ്ങൾ എല്ലാമെല്ലാം ഇന്നലെക്കഴിഞ്ഞതു പോലെ താനോർക്കുന്നു.

മുന്നിലെരിയുന്ന അഗ്നികുണ്ഠം അന്ന് എന്‍റെ മനസ്സിലും എരിഞ്ഞു കൊണ്ടിരുന്നു എന്ന നഗ്നസത്യം എനിക്കുമാത്രം അറിയുന്ന ഒന്നായിരുന്നല്ലോ. എന്നെ നരേട്ടന്‍റെ കൈകളിലേൽപ്പിച്ച് ആശീർവചനങ്ങൾ ചൊരിഞ്ഞ് സന്തോഷഭരിതനായി നിന്ന അച്‌ഛന്‍റെ കാൽക്കൽ നമസ്കരിക്കുമ്പോൾ, ഞാൻ വിങ്ങിപ്പൊട്ടി. അപ്പോൾ എന്നെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച അച്‌ഛൻ.

“എല്ലാം നിന്‍റെ നന്മയ്ക്കാണ് മോളെ… ഇതിനു വേണ്ടി നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. ക്രൂരനാകേണ്ടി വന്നു. ഒടുവിൽ എന്‍റെ മോൾക്ക് ഒരു നല്ല ജീവിതം തന്നെ ലഭിച്ചല്ലോ. ഈ അച്‌ഛൻ സംതൃപ്തനാണ് മോളെ…” എന്നോടുള്ള അച്‌ഛന്‍റെ അവസാന വാക്കുകൾ. അതു കേൾക്കുമ്പോൾ തലയിൽ ആരോ കൂടം കൊണ്ടടിക്കുന്ന പ്രതീതി അനുഭവപ്പെട്ടു.

ഇല്ല അച്ഛാ… അച്‌ഛൻ വിജയിച്ചു എന്ന് കരുതേണ്ട. ഈ മകളെയോർത്ത് അച്‌ഛൻ അടുത്തു തന്നെ ദുഃഖിക്കേണ്ടി വരും.

അങ്ങനെ മനസ്സിൽ ഉരുവിട്ടു കൊണ്ട് നരേട്ടന്‍റെ കൈപിടിച്ച് അഗ്നിയെ വലം വച്ച ഞാൻ. ഉള്ളൂ നിറയെ ആരോടൊക്കെയോ ഉള്ള വാശിയും പകയും നിറഞ്ഞു നിന്നു. പ്രത്യേകിച്ച് അച്‌ഛനോട്… ഒടുവിൽ അമ്മയേയും അനുജത്തിമാരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ച് സ്വയം നിയന്ത്രിച്ചു. ഇല്ല… ഞാനിനി കരയുകയില്ല. എന്‍റെ എല്ലാ ദുഃഖങ്ങളും ചിതയിൽ എരിഞ്ഞടങ്ങിക്കോളും… എന്ന് സ്വയം സമാശ്വസിച്ചു കൊണ്ട് ആദ്യരാത്രിയിൽ തന്നെ സ്വയം മരിക്കാനുള്ള ദൃഢ നിശ്ചയത്തോടെ യാത്ര തുടർന്നത്…

ഒടുവിൽ മണിയറയിൽ കടന്നപ്പോൾ കൈയ്യിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് കഴിച്ച് ആത്മഹത്യയ്ക്കു തുനിഞ്ഞ എന്നെ കൈയ്യോടെ പിടിച്ച നരേട്ടൻ…

“എല്ലാം അറിഞ്ഞു കൊണ്ടാണ് നിന്നെ ഞാൻ വിവാഹം ചെയ്‌തത്. അതോർത്ത് കുറ്റബോധം വേണ്ട…” എന്നു പറഞ്ഞ് എന്നെ ചേർത്തണച്ച നരേട്ടന്‍റെ കാൽക്കൽ ഒരു പൂജാ പുഷ്പം പോലെ വീണടിഞ്ഞ ഞാൻ… അന്നു മുതൽ നരേട്ടൻ എനിക്ക് ദൈവമായിരുന്നുവോ? ദൈവത്തേക്കാളുപരിയാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നന്മയുടെ മൂർത്തിമദ്ഭാവമായ മനുഷ്യൻ. മരിക്കും വരെ നരേട്ടൻ അങ്ങനെ തന്നെയായിരുന്നുവല്ലോ.

പെട്ടെന്നാണ് ആൽബത്തിന്‍റെ ഒടുവിലത്തെ പേജിൽ നരേട്ടന്‍റെ കൈയ്യക്ഷരത്തിൽ എഴുതിയ ഒരു കത്ത് ഭദ്രമായി വച്ചിരിക്കുന്നത് എന്‍റെ ദൃഷ്ടിയിൽ പെട്ടത്. അതിന്‍റെ ഉള്ളടക്കം അറിയാനുള്ള ജിജ്ഞാസയോടെ ഞാനാകത്തു കൈയ്യിലെടുത്തു തുറന്നു വായിച്ചു തുടങ്ങി.

പ്രിയപ്പെട്ട മീരാ എന്ന സംബോധനയോടെ തുടങ്ങുന്ന ആ കത്ത് കൈകളിലെടുക്കുമ്പോൾ എന്‍റെ കൈകൾ അറിയാതെ വിറ കൊണ്ടുവോ… എന്തായിരിക്കും നരേട്ടന് ഈ കത്തിലൂടെ എന്നോട് പറയാനുള്ളത്? ഇത്ര രഹസ്യമായി ഒരു കത്ത് അദ്ദേഹം സൂക്ഷിക്കണമെങ്കിൽ എന്തായിരിക്കും ആ കത്തിലടങ്ങിയിട്ടുള്ളത്? ഒടുങ്ങാത്ത ജിജ്ഞാസയും പേറി ഞാനാകത്തിലൂടെ കണ്ണോടിച്ചു തുടങ്ങി.

“മീരാ… ഈ കത്തു വായിച്ചു കഴിഞ്ഞ് നീ എന്നെ വെറുക്കരുത്. ശപിക്കുകയുമരുത്. കാരണം ഞാൻ നിന്നെ അത്രത്തോളം അഗാധമായി സ്നേഹിച്ചിരുന്നു. ഒരു പക്ഷെ എന്‍റെ കൗമാര കാലഘട്ടം മുതൽ നീ നിന്‍റെ മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം എന്‍റെ തറവാട്ടിലേയ്ക്ക് വന്നു തുടങ്ങിയ നമ്മുടെ ബാല്യകാലം മുതൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതാണ്. വില തീരാത്ത ഒരു മുത്തുമണി പോലെ മാറോടടുക്കി ആശ്ലേഷിക്കാൻ… നിന്നെ ജീവിതകാലം മുഴുവൻ എന്‍റേതു മാത്രമാക്കിത്തീർക്കാൻ ഞാൻ എത്രമാത്രം അഭിലഷിച്ചിരുന്നു വെന്നോ…

നിന്‍റെ മനോഹരമായ കണ്ണുകൾ സ്വപ്നം കണ്ടുറങ്ങാത്ത രാവുകൾ എന്‍റെ ജീവിതത്തിൽ. പ്രത്യേകിച്ച് എന്‍റെ യൗവ്വനത്തിൽ ഇല്ലായിരുന്നു എന്നു തന്നെ പറയാം. നിന്നെ എന്‍റെ മുറപ്പെണ്ണാണെന്ന അവകാശ ബോധത്തോടു കൂടി തന്നെ ഞാൻ അഭിലഷിച്ചു. വീട്ടിൽ വിവാഹാലോചനകൾ പലതും വന്നപ്പോൾ ഞാൻ എന്‍റെ അഭിലാഷം തുറന്നു പറഞ്ഞ് അതിനെ എതിർത്തു കൊണ്ടിരുന്നു. നീയല്ലാതെ മറ്റൊരു പെണ്ണും എന്‍റെ ജീവിതത്തിലുണ്ടാവുകയില്ലെന്ന് ഞാൻ ശാഠ്യം പിടിച്ചു. ഒടുവിൽ നിന്‍റെ അച്‌ഛനോട്, എന്‍റെ അമ്മാവനോട് ആ ആഗ്രഹം തുറന്നു പറഞ്ഞ് ഞാൻ പെണ്ണു കാണാൻ വന്നു. പക്ഷെ നിനക്കപ്പോൾ വിവാഹം വേണ്ടെന്നു പറഞ്ഞ് നീ ഒഴിഞ്ഞു മാറി.

എന്നാൽ അതിനു പിന്നിൽ ഫഹദിനോടുള്ള നിന്‍റെ പ്രേമമായിരുന്നുവെന്ന് ഞാൻ വൈകിയാണറിഞ്ഞത്. പ്രേമം മൂത്ത് നീ ഫഹദിനൊടൊപ്പം ഒളിച്ചോടിയപ്പോൾ, പ്രേമനൈരാശ്യത്താൽ ഞാൻ മരിക്കുവാൻ തയ്യാറായി. അതുകണ്ട് നിന്‍റെ അച്‌ഛൻ പെങ്ങളായ എന്‍റെ അമ്മ സ്വന്തം ആങ്ങളയോട് മകന്‍റെ സ്‌ഥിതി വിവരിച്ചു കൊണ്ട് ഒരു കത്തെഴുതി. എത്രയും വേഗം മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്.

ഒരു മുസൽമാനെ നീ വിവാഹം കഴിക്കുന്നതിൽ അതൃപ്തിയുണ്ടായിരുന്ന നിന്‍റെ അച്‌ഛൻ എന്‍റെ ആഗ്രഹപ്രകാരം തന്നെ നിന്നെ അയാളിൽ നിന്നും അടർത്തിയെടുത്ത് എനിക്കു നൽകി. മറ്റൊരാളുടെ ഭാര്യയായിക്കഴിഞ്ഞിട്ടും നിന്നോടുള്ള അഭിനിവേശം എനിക്കൊട്ടും ചോർന്നിരുന്നില്ല. മാത്രമല്ല നിന്‍റെ അച്‌ഛന്‍റെ മേൽ ഞാനും, അമ്മയും ചേർന്ന് നിന്നെ എനിക്കു നൽകുവാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തു.

അങ്ങിനെ നമ്മുടെ വിവാഹം നടന്നു. നിന്നെ എനിക്കു ലഭിച്ചപ്പോൾ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമാണ് എനിക്കുണ്ടായത്. എന്നാൽ നമ്മുടെ ജീവിതത്തിൽ പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങൾ എന്‍റെ ആത്മവിശ്വാസം തകർത്തു. പാപബോധം എന്നെ പിടിക്കൂടി. ഫഹദ്സാറിനെ വേദനിപ്പിച്ചതിനു പകരമായി, രാഹുൽമോനെ ദൈവം നമുക്കു നഷ്ടപ്പെടുത്തിയതാണെന്ന് ഞാൻ വിശ്വസിച്ചു. ഇന്നിപ്പോൾ ആ വിശ്വാസം എന്നെ വല്ലാതെ മഥിക്കുന്നു. ഒരിക്കൽ കൂടി മരണത്തെ ആശ്ലേഷിക്കുവാൻ മനസ്സു വെമ്പുന്നു…

മീരാ… നീയിപ്പോഴും ഫഹദ്സാറിനെ അഭിലഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ജീവിതത്തിൽ എന്നെ പൂർണ്ണമായി സ്നേഹിക്കുവാൻ നിനക്കു കഴിഞ്ഞിട്ടില്ലെന്നും. എങ്കിലും എന്‍റെ മക്കളുടെ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും നീ നിന്‍റെ കടമ നിർവഹിച്ചു. എന്നെ അറിയുവാനും എന്‍റെ സ്നേഹത്തെ ഉൾക്കൊള്ളുവാനും നീ ശ്രമിച്ചു.

സത്യത്തിൽ മറ്റൊരു സ്ത്രീയ്ക്കും കഴിയാത്ത വിധത്തിൽ എല്ലാം മറന്ന് നീ ഒരു കുടുംബിനിയായി ജീവിച്ചു. അക്കാര്യത്തിൽ എനിക്കു നന്ദിയുണ്ട്. എങ്കിലും ഉള്ളിന്‍റെ ഉള്ളിൽ നീ ഫഹദിനെ ആഴത്തിൽ സ്നേഹിച്ചിരുന്നു എന്നു എനിക്കറിയാം. രണ്ടു പുരുഷന്മാരേ ഒരേസമയം ഒരു സ്ത്രീയ്ക്കു സ്നേഹിക്കാൻ കഴിയണമെങ്കിൽ അതിൽ ഒരാളിനോടുള്ള സ്നേഹത്തിന് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. ആ അർത്ഥത്തിൽ നോക്കിയാൽ നീ എന്നെ സ്നേഹിച്ചു വഞ്ചിച്ചു എന്നു വേണമെങ്കിൽ പറയാം.

ഒരർത്ഥത്തിൽ നാം രണ്ടുപേരും പാപം ചെയ്‌തവരാണ്. നീ എന്നോടും, ഞാൻ ഫഹദ്സാറിനോടും… പക്ഷെ നിന്‍റെ പാപം എനിക്കു ക്ഷമിയ്ക്കാവുന്നതേയുള്ളൂ… കാരണം അതിനുത്തരവാദി ഞാൻ തന്നെയാണ്. ഇന്നിപ്പോൾ മരണത്തോടടുത്ത ഈ നാളുകളിൽ നിന്നോടും ഫഹദ്സാറിനോടും ഞാനതിന് മാപ്പു ചോദിക്കുന്നു. എന്‍റെ മരണ ശേഷം നീ ഫഹദ്സാറിനെ വിവാഹം ചെയ്‌ത് എന്നെ എന്‍റെ പാപത്തിൽ നിന്നും മോചിപ്പിക്കണം.

അദ്ദേഹത്തിന്‍റെ ആ കത്ത് എന്നിൽ ഉളവാക്കിയ നടുക്കത്തിനും ചോദ്യ ശരങ്ങൾക്കും അളവില്ലായിരുന്നു. അപ്പോൾ അദ്ദേഹം എന്‍റെയും ഫഹദ്സാറിന്‍റേയും ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു. പക്ഷെ എല്ലാം എന്നോടുള്ള അതിരു കവിഞ്ഞ പ്രേമം കൊണ്ടു മാത്രം. ആ പ്രേമം അദ്ദേഹം ജീവിതകാലം മുഴുവൻ പുലർത്തിപ്പോന്നു.

എനിക്കദ്ദേഹത്തെ പൂർണ്ണമായി സ്നേഹിക്കാൻ കഴിയുകയില്ലെന്നറിഞ്ഞു കൊണ്ടു തന്നെ, അദ്ദേഹം എനിക്കു സ്നേഹം വാരിക്കോരിത്തന്നു. അദ്ദേഹം പറയുമ്പോലെ ഞാനദ്ദേഹത്തെ വഞ്ചിച്ചിരുന്നുവോ… ആവോ എനിക്കറിയില്ല… ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ആത്മാർത്ഥ സ്നേഹം മനസ്സിലാക്കിയിട്ടാവണം, ആദ്യമൊക്കെ നിറഞ്ഞു നിന്ന വെറുപ്പിനെ മനസ്സിൽ നിന്നുമകറ്റി പകരം സ്നേഹം നിറയ്ക്കാൻ എനിക്ക് കഴിഞ്ഞത്. ഒരു കുടുംബിനിയുടെ റോളിൽ വിജയിക്കാൻ കഴിഞ്ഞത്. പക്ഷെ ഒടുവിൽ ഞാൻ ചെയ്‌തത് കൊടുംപാപമായിരുന്നുവെന്നും, ഒരു മനുഷ്യാത്മാവിന്‍റെ വിങ്ങൽ എന്‍റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട പലതും നഷ്ടപ്പെടുത്തുന്നുവെന്ന ചിന്തയായിരിക്കാം അദ്ദേഹത്തെ മഥിച്ചത്…

ആ ചിന്തയിൽ സ്വജീവിതം ബലിയർപ്പിക്കാൻ അദ്ദേഹം തയ്യാറായതാണോ? ജീവിതത്തിൽ താൻ ചെയ്‌ത ആദ്യത്തേതും അവസാനത്തേതുമായ തെറ്റ്. ഒരർത്ഥത്തിൽ വിശാലഹൃദയനായിരുന്ന അദ്ദേഹത്തിന് ആതുൾക്കൊള്ളാൻ കഴിഞ്ഞില്ലായിരിക്കാം. സ്വന്തം പാപബോധത്തിൽ മുങ്ങി മരിക്കാൻ അതിടയാക്കിയിരിക്കാം. പക്ഷെ അദ്ദേഹത്തെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് അഹങ്കരിച്ച എനിക്ക് തെറ്റുപറ്റിയോ? നിസ്വാർത്ഥമെന്ന് കരുതിയ അദ്ദേഹത്തിന്‍റെ സ്നേഹം സ്വാർത്ഥപൂർണ്ണമായിരുന്നുവെന്നോ?

പക്ഷെ അദ്ദേഹത്തിന്‍റെ അളവറ്റ സ്നേഹം ജീവിതകാലം മുഴുവൻ നുകർന്ന ഞാൻ അദ്ദേഹത്തെ വെറുക്കുന്നതെങ്ങിനെ? ഒരുപക്ഷെ പാപബോധത്തിൽ നീറി നീറി മരിച്ച അദ്ദേഹത്തെ എനിക്കു രക്ഷിക്കാമായിരുന്നു എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്.

അപ്പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോൾ മാത്രമാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. കൃഷ്ണമോൾ വീണ്ടും വിളിക്കുന്നതാകുമെന്നു കരുതി. അച്‌ഛന്‍റെ മരണത്തെപ്പറ്റി കൂടുതലറിയാൻ അവൾക്ക് ആകാംക്ഷയുണ്ടാകുമല്ലോ…

പക്ഷെ അവളുടെ അച്‌ഛൻ അവളുടെ അമ്മയോടുള്ള അഭിനിവേശം മൂത്ത് ചെയ്ത ഒരു തെറ്റിന്‍റെ പ്രായശ്ചിതമായി സ്വജീവൻ ബലിയർപ്പിക്കുകയായിരുന്നുവെന്ന് അവൾക്കറിയില്ലല്ലോ. പാപബോധത്താൽ വീർപ്പുമുട്ടിയ അദ്ദേഹം രക്‌തസമ്മർദ്ദം കൂടി തലകറങ്ങി താഴെ വീണ് മുറിവു പറ്റിയിട്ടും ചികിത്സ നിഷേധിച്ച് സ്വയം മരണത്തെ വരിക്കുകയായിരുന്നുവെന്നും.

അതവളോടു പറഞ്ഞാൽ അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം അവളെ സംബന്ധിച്ചിടത്തോളം അച്‌ഛൻ ഒരു മനുഷ്യനെന്നതിലുപരി ഒരു ദേവനായിരുന്നുവല്ലോ. ഞാനാണ് അവളുടെ കണ്ണിൽ തെറ്റു ചെയ്തവൾ… അതെ!

ഒരർത്ഥത്തിൽ നരേട്ടൻ ഒരു ദേവൻ തന്നെയായിരുന്നു. താൻ കാമിച്ചവൾക്കു വേണ്ടി പ്രേമ കുടീരം തീർത്ത് കാത്തിരിക്കുകയും ഒടുവിൽ അവളെ വരിച്ച് ദേവനായി ഉയരുകയും ചെയ്‌ത സ്നേഹസ്വരൂപൻ, എന്‍റെ ഭർത്താവെന്ന നിലയിൽ അദ്ദേഹം ഒരു വിജയമായിരുന്നു. എന്നാലും ഒരു മകൾക്ക് അമ്മയോടു പറയാവുന്ന വാക്കുകളല്ലല്ലോ കൃഷ്ണമോൾ എന്നോട് പറഞ്ഞതെന്നോർത്തപ്പോൾ വീണ്ടും മനസ്സിൽ സ്തോഭം വന്ന് നിറഞ്ഞു.

ആൽബം താഴെ വച്ച് മേശപ്പുറത്തിരുന്ന ഫോൺ കൈയ്യിലെടുക്കുമ്പോൾ ഒരിക്കൽ കൂടി വാക്കുകൾ കൊണ്ട് അവളോട് പൊരുതി ജയിക്കാൻ എനിക്കാവുമോ എന്ന് ആലോചിച്ചു നോക്കി. ഇല്ല കൃഷ്ണമോളെ… ഈ അമ്മയ്ക്കിനി ജയിക്കേണ്ട… നിന്‍റെ വിചാരങ്ങൾ തന്നെയാണ് ശരി എന്ന് നീ കരുതിക്കോളൂ… എന്നും എന്‍റെ ശത്രു പക്ഷത്ത് നിൽക്കുവാനായിരുന്നല്ലോ നിനക്കിഷ്ടം. ഈ മമ്മിയെ പ്രതിക്കൂട്ടിൽ നിർത്തി വാദിച്ചു തോൽപിക്കുവാൻ നീ എന്നും ശ്രമിച്ചിരുന്നു. നിന്‍റെ കണ്ണിൽ നിന്‍റെ അച്‌ഛൻ മാത്രമായിരുന്നു ശരി. മമ്മി കാമുകനെ മനസ്സിൽ കൊണ്ടു നടന്ന് അച്‌ഛനെ വഞ്ചിച്ചവളും.

(തുടരും)

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें