ടോക്യോ ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യൻ വനിതാ കായികതാരങ്ങൾ തിളക്കമാർന്ന പ്രകടനങ്ങളാണ് കാഴ്ച വച്ചത്. കളിയോടുള്ള അവരുടെ പ്രതിബന്ധതയും അർപ്പണവും പ്രകടനത്തിൽ ദൃശ്യമായിരുന്നു. ഇതുവരെയുള്ള ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകളാണ് ഇത്തവണ നേടിയത്.

ഇത്തവണത്തെ ഒളിമ്പിക്സ് സെമിഫൈനലിൽ ഇന്ത്യൻ ഹോക്കി ടീമിന്‍റെ തോൽവിയെ ചിലർ ജാതിയമായി കുടില ചിന്തകൾ കൊണ്ട് കാണുകയുണ്ടായി. ഈ തോൽവിയ്ക്ക് ശേഷം ദളിത് വിഭാഗക്കാരിയായ ഹോക്കി താരം വന്ദനാ കട്ടാരിയയുടെ കുടുംബത്തെ ഏതാനും അയൽക്കാർ കൂട്ടം കൂടി ജാതീയമായി അധിക്ഷേപിക്കുകയുണ്ടായി. മാത്രവുമല്ല ടീമിൽ ദളിത് വിഭാഗക്കാരായ കളിക്കാർ ഉള്ളതിനാലാണ് ടീം തോറ്റു പോയതെന്നു വരെ ആരോപിക്കുകയുണ്ടായി. മേൽ വിവരിച്ച ജാതീയാധിക്ഷേപം നടത്തിയവർ വന്ദനയുടെ വീട് വളയുകയും പടക്കം പൊട്ടിച്ച് വന്ദനയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു.

മറ്റൊരു വേദനാജനകമായ കാര്യം, ഒളിമ്പിക്സിൽ ബ്രോൺസ് മെഡൽ നേട്ടം വരിച്ച പിവി സിന്ധുവിന്‍റെ ജാതിയന്വേഷണം ഗൂഗിളിൽ നടത്തിയതായിരുന്നു. ഗൂഗിളിൽ ആര് ഏത് വാക്ക് അന്വേഷിക്കുന്നു എന്നതിന്‍റെ അറിവ് trends.google.com ല്‍ നിന്നും ലഭിക്കും. ഇത്തരത്തിൽ മ്ലേഛ ചിന്താഗതിയുള്ളവരാണ് ഈ ആധുനിക സമൂഹത്തിലുള്ളതെന്നത് അതിശയകരം തന്നെ.

സിന്ധുവിന്‍റെ ജാതി നോക്കിയവരിൽ കൂടുതൽപ്പേരും ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നുവത്രേ. സെർച്ചിംഗ് കണക്കുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. സിന്ധുവിന്‍റെ മാത്രമല്ല സാക്ഷി മല്ലിക്കിന്‍റെയും ജാതി സെർച്ച് ചെയ്‌തിരുന്നു. റിയോയിലെ ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് ശേഷമായിരുന്നുവത്. അത് ഇപ്പോഴും തുടരുന്നു.

ഇപ്രകാരം കഴിഞ്ഞ കുറേ വർഷമായി ദീപിക കുമാരിയുടെ ജാതിയും തെരച്ചിലുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു. ലോകത്തെ നമ്പർ വൺ ഷൂട്ടറാണ് അവർ. അന്നു മുതൽ ഇന്നു വരെ ആളുകളിൽ ചിലർക്ക് അറിയേണ്ടത് അവരുടെ ജാതി ഏതെന്നാണ്. ഈ വർഷം ജൂൺ 27 മുതൽ ജൂലൈ 3 നിടയിൽ deepika kumari കീവേർഡ് ടോപ് ട്രെൻഡിൽ വരികയുണ്ടായി. ആ സമയത്ത് അവർ പാരീസിൽ നടന്ന വേൾഡ് കപ്പിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ളവരായിരുന്നു ഏറ്റവും കൂടുതൽ കാസ്റ്റ് സെർച്ചിംഗ് നടത്തിയത്.

വളരെ ഹീനമായ കാര്യമാണിത്. ഈ വനിതാ കായിക താരങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴൊക്കെ ആളുകൾ ഗൂഗിളിൽ അവരുടെ ജാതി തെരഞ്ഞുകൊണ്ടേയിരിക്കും. അഥവാ ടീം തോറ്റാലോ തോൽവിയ്ക്ക് കാരണമായി കാണുന്നത് കളിക്കാരുടെ ജാതിയെയായിരിക്കും. ഏതെങ്കിലും കളിക്കാർ നേടുന്ന നേട്ടത്തെ രാജ്യത്തിന്‍റെ നേട്ടമായോ വിജയമായോ കാണാതെ ജാതീയമായ സങ്കീർണ്ണതകളുമായി കൂട്ടിക്കുഴച്ച് കാണാനാണ് ജാതി വെറിയന്മാർ ശ്രമിക്കുന്നത്.

വ്യക്‌തിയുടെ കഴിവ് ജാതിയെ ആശ്രയിച്ചാണോ ഇരിക്കുന്നതെന്ന ചോദ്യമാണിവിടെ ഉയരുന്നത്. അവരുടെ പരിശ്രമം, ലക്ഷ്യബോധം, അർപ്പണം, പരിശീലനം, കഠിനമായ അദ്ധ്വാനം എന്നിവയ്ക്കൊന്നും ജാതിയ്ക്കു മുന്നില്‍ യാതൊരു വിലയും പ്രാധാന്യവുമില്ലേ? ഇത്തരത്തിൽ സങ്കുചിതമായ ചിന്തകൾ അരങ്ങു വാഴുന്ന സമൂഹത്തിൽ നിന്നും ഒരു കളിക്കാരിയ്ക്ക് അല്ലെങ്കിൽ ഒരു കളിക്കാരന് എങ്ങനെയാണ് മികച്ച നേട്ടം കൈവരിക്കാനാവുക? കളിക്കാർ വരിക്കുന്ന നേട്ടങ്ങളെ സ്വന്തം രാജ്യത്തിന്‍റെ അഭിമാന പതക്കമായി കാണാൻ ഒരു പൗരനെന്ന നിലയിൽ നമുക്കെന്തു കൊണ്ട് കഴിയുന്നില്ല? ജാതീയവും മതപരവുമായ വിവേചനങ്ങൾ വച്ചു പുലർത്തുന്ന സമൂഹത്തിന്‍റെ മനസ്സിന് എന്നാണ് ഒരു മാറ്റമുണ്ടാകുക? ഇപ്രകാരം അധമമായ ചിന്തകളും പിന്തിരിപ്പൻ ആശയങ്ങളുമായി ജീവിക്കുന്ന സമൂഹം സ്വന്തം രാജ്യത്തെ കളിക്കാരുടെ ആത്മ വിശ്വാസത്തേയും ലക്ഷ്യബോധത്തേയും തകർക്കുകയല്ലേ ചെയ്യുന്നത്?

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...