മലാല യൂസഫ്സായ്... കഴിഞ്ഞ കുറേ വർഷങ്ങളായി ലോകമെമ്പാടും മുഴങ്ങികേട്ട പേര്. ശോകത്തിൽ മുങ്ങിയ മനുഷ്യൻ എന്നാണ് മലാലയെന്ന വാക്കിന്‍റെ അർത്ഥം. എന്നാൽ ഈ പെണ്‍കുട്ടി ആ വാക്കിന് തികച്ചും പുതിയൊരർത്ഥം നൽകിയിരിക്കുകയാണ്. താലിബാൻ ക്രൂരതക്കെതിരെയുള്ള ശക്‌തമായ ചെറുത്തു നിൽപ്പിലൂടെ...

1997ൽ സ്വാത് താഴ്വരയിൽ ജനിച്ച മലാലയുടെ ജീവിതം ഇവിടെയുള്ള മറ്റുള്ളവരെ പോലെ തന്നെ അത്ര സുഖകരമല്ലായിരുന്നു. അരക്ഷിതാവസ്ഥ, ദാരിദ്യ്രം, അടിച്ചമർത്തൽ തുടങ്ങിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം. കളിക്കേണ്ട പ്രായത്തിൽ സംഘർഷവും രക്‌തച്ചൊരിച്ചിലുമുള്ള വഴികളിലൂടെ നടക്കേണ്ടി വരിക. പക്ഷേ മലാലയുടെ ജീവിതം മറ്റൊരു രീതിയിൽ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.

അനീതിക്കെതിരെ

കവിയും സാമൂഹ്യ പ്രവർത്തകനുമായ മലാലയുടെ പിതാവ് ഗിയാസുദ്ദീൻ യൂസഫ് സായ് സ്ത്രീ വിദ്യാഭ്യാസത്തെ അങ്ങേയറ്റം പിന്താങ്ങിയിരുന്നു. മിംഗോറയിലും മറ്റുമായി ഒന്നിലധികം സ്ക്കൂളുകളുടെ നടത്തിപ്പുകാരനായിരുന്നു യൂസഫ് സായ്.

ഒരു ഡോക്ടറാകണമെന്നത് കുട്ടിക്കാലം തുടങ്ങിയുള്ള ആഗ്രഹമായിരുന്നു മലാലയ്ക്ക്. എന്നാൽ പിതാവിന്‍റെ ആഗ്രഹത്തിനനുസരിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ മലാല തീരുമാനിക്കുകയാണ് ഉണ്ടായത്. കുഞ്ഞ് സഹോദരന്മാർ ഉറങ്ങിക്കഴിയുമ്പോൾ പിതാവ് മലാലയുമായി രാഷ്ട്രീയത്തെക്കുറിച്ചും പാക്കിസ്ഥാനിലെ വർത്തമാനകാല പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുക പതിവായിരുന്നു.

പാക്കിസ്ഥാനിൽ വ്യാപിച്ചിരിക്കുന്ന അരാജകത്വത്തെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും മറ്റും മലാലയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുകയാണ് ഉണ്ടായത്.

സ്വാത് താഴ്വരയിൽ താലിബാന്‍റെ അതിക്രമങ്ങൾ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലായിരുന്നുവത്. 2007 മാർച്ച് തുടങ്ങി 2009 ജൂൺ വരെ താലിബാന്‍റെ മർക്കടമുഷ്ടിക്കുള്ളിലായിരുന്നു സ്വാത് താഴ്വര. ഈ സമയത്ത് താലിബാൻ സൈന്യം പെൺകുട്ടികളെ സ്ക്കൂളിൽ പോകുന്നത് തടഞ്ഞിരുന്നു. 400ലധികം പെൺകുട്ടികളുടെ സ്ക്കൂളുകൾ അവർ പൂട്ടിച്ചു. ഇതിനുപുറമേ കാറിൽ സംഗീതം കേൾക്കുന്നതും കുട്ടികൾ റോഡിൽ കളിക്കുന്നതും വരെ താലിബാൻ തീവ്രവാദികൾ കർശനമായി വിലക്കി.

മലാലയുടെ പിതാവ് ഇത്തരം അന്യായങ്ങൾ ശക്‌തമായി എതിർക്കാൻ മകൾക്ക് ശക്‌തി പകർന്നുകൊണ്ടേയിരുന്നു. 2008ൽ അച്ഛനൊപ്പം കുഞ്ഞു മലാല അവിടുത്തെ ലോക്കൽ പ്രസ് ക്ലബിലെത്തി വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെപ്പറ്റി സംസാരിച്ചു.

എല്ലാവർക്കും അവകാശപ്പെട്ട ഒന്നാണ് വിദ്യാഭ്യാസം. പിന്നെങ്ങനെ സ്ത്രീകളുടേയും പെൺകുട്ടികളുടേയും വിദ്യാഭ്യാസം നേടണമെന്ന അടിസ്ഥാന ആവശ്യം തള്ളിക്കളയാനാവും. അവൾ ഉറച്ച ശബ്ദത്തിൽ ചോദിച്ചുകൊണ്ടേയിരുന്നു.

പാക്കിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മലാലയുടെ അഭിപ്രായം ശ്രദ്ധേയമായി. പാക്കിസ്ഥാനിലെ ഭരണഘടന ആർട്ടിക്കിൾ 25എ പ്രകാരം 5 മുതൽ 16 വയസ്സുവരെ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു തരുന്നുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല. പാക്കിസ്ഥാന്‍റെ വരുമാനത്തിൽ 2.7 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുന്നത്. ഇത്രയും കുറഞ്ഞ നിക്ഷേപത്തെ ആശ്രയിച്ച് 18 കോടിയോളം വരുന്ന രാജ്യത്തെ ജനത സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എങ്ങനെയാണ് നേടുക.

ഇന്ന് പാക്കിസ്ഥാനിലെ സാക്ഷരത നിരക്ക് 4.7 ശതമാനം ആണ്. താലിബാന്‍റെ പ്രവർത്തനം മൂലമുള്ള അരക്ഷിതാവസ്ഥയും തുറന്ന അന്തരീക്ഷം ഇല്ലാത്തതും മൊത്തത്തിൽ ആളുകൾക്കിടയിൽ ഭീതിയും നിസ്സഹായതയും നിറച്ചിരിക്കുകയാണ്. അച്ഛനമ്മമാർക്ക് പെൺകുഞ്ഞുങ്ങളെ സ്ക്കൂളിലയക്കുന്നതിനെപ്പറ്റി ചിന്തിക്കാനെ പറ്റില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...