ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ ഏകാന്തവാസത്തിന് പല കാരണങ്ങളുണ്ടാവാം. സമയത്ത് വിവാഹം നടക്കാതിരിക്കുക, ജീവിത യാത്രയ്ക്കിടയിൽ ഇടയ്ക്ക് എപ്പോഴോ പങ്കാളി വിട്ടുപോവുക, അതുമല്ലെങ്കിൽ വിവാഹമോചനം തുടങ്ങിയ ജീവിത സാഹചര്യങ്ങളിൽ സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വരും. ഇത്തരത്തിൽ ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകളെ സമൂഹം മറ്റൊരു കണ്ണോടു കൂടിയാവും കാണുക. സാധാരണ ഇത്തരം സ്ത്രീകൾ സ്വന്തം കുടുംബാംഗങ്ങളെ ആശ്രയിച്ച് കഴിയുന്നവരായിരിക്കും. എന്നാലിന്ന് സ്‌ഥിതിയാകെ മാറിയിരിക്കുന്നു. തനിച്ച് കഴിയുന്ന സ്ത്രീകൾ സ്വതന്ത്രരായി ആരെയും ഭയക്കാതെ സ്വയം പര്യാപ്തരായി ജീവിതം നയിക്കുന്നവരാണ്.

“ഏത് ബന്ധത്തിലുമെന്ന പോലെ ഭാര്യാഭർതൃബന്ധത്തിനും അതിന്‍റേതായ മഹത്വമുണ്ട്. എന്നു കരുതി അങ്ങനെയൊന്ന് ജീവിതത്തിലില്ലാല്ലോയെന്ന് കരുതി ജീവിതകാലം മുഴുവനും സങ്കടപ്പെട്ടും ടെൻഷനടിച്ചുമിരുന്നിട്ടെന്ത് കാര്യം? സത്യത്തിൽ ഈ ഏകാന്തയെന്നത് മനസ്സിന്‍റെ വെറും തോന്നൽ മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല. മനുഷ്യനായി ജീവിക്കാനുള്ള വീണു കിട്ടിയ ഈ അവസരത്തെ സ്വന്തമിഷ്ടമനുസരിച്ച് സ്വതന്ത്രരായി ജീവിക്കാം.” കൊച്ചിയിലെ ഒരു സ്വകാര്യ മൾട്ടി നാഷണൽ കമ്പനിയിലെ അവിവാഹിതയായ 41കാരി മീനു പറയുന്നു.

“ഞാൻ സ്വയം പര്യാപ്തയാണ്. എന്‍റെയിഷ്ടമനുസരിച്ച് ഞാൻ ജീവിക്കുകയും ഭക്ഷണം കഴിക്കുകയും വസ്ത്രങ്ങൾ അണിയുകയും ചെയ്യുന്നു. വീട്ടിലെ ചില സാഹചര്യങ്ങൾ കൊണ്ട് എന്‍റെ വിവാഹം നടന്നില്ല. പക്ഷേ ഒരു ജീവിതപങ്കാളിയില്ലാത്തത് ഒരു കുറവായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. നേരെ മറിച്ച് വിവാഹം നടന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്രയും സ്വതന്ത്യ്രത്തോടെയും സന്തോഷത്തോടെയും എനിക്ക് ജീവിക്കാനാകുമായിരുന്നോ എന്നെനിക്ക് തോന്നാറുണ്ട്. ഇതുവരെ എനിക്ക് 8 പ്രൊമോഷനുകൾ കിട്ടിയിട്ടുണ്ട്. വിവാഹിതയായിരുന്നുവെങ്കിൽ തീർച്ചയായും കരിയറിൽ ഇത്രയധികം നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നില്ല,” മീനു പറയുന്നു.

വിവാഹമോചനത്തെ തുടർന്ന് ജീവിതത്തിൽ അവിചാരിതമായുണ്ടായ ഏകാന്ത ജീവിതത്തെപ്പറ്റി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപികയും 25 വയസ്സുകാരന്‍റെ മാതാവുമായ റീന മഹേശ്വർ പറയുന്നതിങ്ങനെ. “എന്ത് ഏകാന്തത? ഞാൻ സ്വയം പര്യാപ്തയാണ്. എനിക്ക് നല്ല വരുമാനമുണ്ട്. കുഴപ്പമില്ലാത്ത ജീവിത സാഹചര്യവുമുണ്ട്. മകനെ നല്ലവണ്ണം പഠിപ്പിച്ചു. അവനിപ്പോ മൾട്ടി നാഷണൽ ഓയിൽ കമ്പനിയിൽ എൻജിനീയറാണ്. എനിക്കിഷ്ടപ്പെട്ട ഭക്ഷണം ഞാൻ കഴിക്കുന്നു, തോന്നുമ്പോഴൊക്കെ എന്‍റെ കൂട്ടുകാരെയും കൂട്ടി യാത്ര പോകും. എന്‍റെ ഇഷ്‌ടങ്ങൾ മാത്രമുള്ള എന്‍റെ ജീവിതം. ഞാൻ ഒറ്റയ്ക്കായി പോയല്ലോയെന്ന വിചാരം. എനിക്ക് ഒരിക്കലുമുണ്ടായിട്ടില്ല. ഇല്ലാത്ത ഒന്നിനെപ്പറ്റി അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട ഒന്നിനെക്കുറിച്ച് ഓർക്കാൻ എന്‍റെ കയ്യിൽ സമയമില്ല. അതാണ് ബുദ്ധിപരമായ സമീപനവും ലൈഫ് മസ്റ്റ് ഗോ ഓൺ വിത്ത് ഓൾ ഇറ്റ്സ് റിച്ച്നസ്.” സർക്കാരുദ്യോഗസ്ഥയായിരുന്ന ഹിമ ( പേര് സാങ്കല്പികം) യുടെ ജീവിതാനുഭവം ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു.

ഹിമയുടെ ഭർത്താവിന്‍റെ ആകസ്മിക മരണമാണ് അവരെ ഏകാന്ത ജീവിതത്തിലേക്ക് നയിച്ചത്. അപ്പോൾ 48 വയസ്സുകാരിയായിരുന്ന അവർക്ക് 18 ഉം 14 ഉം വയസ്സുള്ള മകനും മകളുമുണ്ടായിരുന്നു. ആ നാളുകളെപ്പറ്റി ഹിമ ഓർക്കുന്നത് തന്നെ കഴിഞ്ഞു പോയ ഏതോ കഥ പോലെയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...