മനസ്സിൽ ശുഭചിന്തകൾ നിറയ്‌ക്കൂ. ശുഭകരമാണെന്ന് തോന്നുന്ന ചെറിയ ചെറിയ പ്രവൃത്തികളിലൂടെ മനസ്സിലേക്ക് പോസിറ്റീവ് എനർജി നിറയ്‌ക്കുകയാണ് നല്ലത്. അശുഭ ചിന്തകൾ മനസ്സിൽ വേരോടിക്കഴിഞ്ഞാൽ അവ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഇത്തരം ചിന്തകളെ പുറന്തള്ളാൻ ശുഭകാര്യങ്ങൾ വെറുതെ ചിന്തിച്ചതുകൊണ്ടു കാര്യമില്ല. ശ്രമിച്ചുനോക്കൂ, താഴെപ്പറയുന്ന ചില കാര്യങ്ങൾ. പോസിറ്റീവ് ഊർജം നിങ്ങളെ തേടിയെത്തും.

പുഞ്ചിരി

വളരെ സങ്കടപ്പെട്ട് മൂഡിയായി വീട്ടിൽ നിന്ന് വരുമ്പോൾ, അപരിചിതയായൊരു പെൺകുട്ടി നിങ്ങളെ നോക്കി ഹൃദ്യമായൊന്നു പുഞ്ചിരിച്ചാൽ എന്താണു തോന്നുക. സംശയമില്ല, ഉന്മേഷം മനസ്സിലേക്ക് ഒരു പുഞ്ചിരിയുടെ രൂപത്തിൽ കടന്നു വരുന്നത് നാം അനുഭവിച്ചറിയും. മാനസിക സമ്മർദ്ദം കൂടിയ വേളയിൽ വീട്ടിലും പുഞ്ചിരി ചികിത്സ നടത്താം. കണ്ണാടിക്കു മുന്നിൽ ചെന്നുനിന്ന് സ്വയം ഒന്നു ചിരിച്ചു കാണിക്കൂ. സ്വന്തം പ്രതിബിംബം നിങ്ങളെ ചിരിപ്പിക്കും.

യോഗ/ധ്യാനം

മനസ്സിൽ ശുഭചിന്തകൾക്കു സ്‌ഥാനം ഒട്ടും കിട്ടുന്നില്ല എന്നു മനസ്സിലായാൽ വൈകേണ്ട, ഒരു യോഗാ ക്ലാസിന് അടിയന്തിരമായി ചെന്നു ചേരുക. ഭൂതത്തിലും ഭാവിയിലും ചാഞ്ചാടി നടക്കുന്ന മനസ്സിനെ വർത്തമാനകാലത്തിൽ പിടിച്ചു നിർത്താൻ യോഗയെപ്പോലെ നല്ലൊരു മരുന്നില്ല.

കൂടാം നല്ല കൂട്ടുകാരോട്

ശുഭചിന്തകരായ കൂട്ടുകാരുടെ സാന്നിധ്യത്തിലേക്ക് ചെല്ലുക. നിങ്ങളിലെ നെഗറ്റീവ് ഊർജപ്രവാഹത്തെ വലിച്ചെടുത്തു മാറ്റാൻ ഇവർക്കു കഴിഞ്ഞേക്കാം.

മനസ്സ് കടിഞ്ഞാണുള്ള കുതിര

പ്രതിസന്ധികളോ, പരാജയങ്ങളോ ഉണ്ടാകുമ്പോഴാണ് അശുഭചിന്തകൾ മനസ്സിനെ ഭരിക്കാൻ വരുക. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം മനസ്സിലാക്കുമ്പോൾ, അതിന്‍റെ പരിഹാരമാർഗത്തിലേക്ക് കടക്കാൻ മനസ്സിനെ പ്രേരിപ്പിക്കാം. ഒരു പ്രണയം തകർന്നുവെന്നിരിക്കട്ടെ, അതു നഷ്‌ടപ്പെട്ടപ്പോഴുള്ള ശൂന്യതയെക്കുറിച്ച് ചിന്തിക്കാതെ അതുവരെ ലഭിച്ച നല്ല നിമിഷങ്ങൾക്ക് നന്ദി പറയാം.

ആരെയെങ്കിലും സഹായിക്കുക 

എന്തിനെന്നില്ലാതെ മനസ്സ് വിഷാദ ഭരിതമാവുമ്പോൾ, സ്വന്തം ആത്മവിശ്വാസം ഉയർത്താനുള്ള ഒരു വഴിയാണ് മറ്റുള്ളവരെ സഹായിക്കുക എന്നത്. ബസിൽ, നിങ്ങളുടെ സീറ്റ് വൃദ്ധദമ്പതികൾക്ക് ഒഴിഞ്ഞു കൊടുക്കുമ്പോൾ പോലും കിട്ടും ഒരു ആത്മസംതൃപ്‌തി. ഒരു നേരത്തെ ഭക്ഷണം വിശക്കുന്ന വയറിന് നൽകാം.

ഇരയാണെന്ന ഭാവം വേണ്ട

നിങ്ങളുടെ ജീവിത സാഹചര്യം വളരെ പ്രയാസം നിറഞ്ഞതായിരിക്കാം. അപ്പോഴൊക്കെ, ആരുടെയൊക്കെയോ ചെയ്‌തികളുടെ ഇരയാണ് താനെന്ന ഭാവം ഒഴിവാക്കാം. മാറ്റങ്ങൾ ഉണ്ടാക്കാൻ തനിക്കും കഴിയും എന്ന മനോഭാവത്തിനാണ് പ്രാധാന്യം.

ആരും പൂർണ്ണരല്ല 

ശർക്കര തിന്നരുതെന്ന് കുട്ടിയെ ഉപദേശിക്കണമെന്ന് ഗാന്ധിജിയോട് ഒരമ്മ ആവശ്യപ്പെട്ടപ്പോൾ രണ്ട് ദിവസം കഴിഞ്ഞു വരാനാണ് അദ്ദേഹം പറഞ്ഞത്. കാരണം അന്നുവരെ അദ്ദേഹത്തിനുമുണ്ടായിരുന്നു ആ ശീലം! ആരും പരിപൂർണ്ണരല്ല എന്നതാണ് വാസ്‌തവം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുകയാണ് പ്രധാനം. അപകർഷതയ്‌ക്കിവിടെ സ്‌ഥാനമില്ല.

പാടാം ഒരു പാട്ട്

പോപ്പുലറായ പാട്ടിന്‍റെ രണ്ടുവരികൾ പോലും ഓർമ്മിക്കുന്നില്ല എന്നു തോന്നാറുണ്ടോ? അതിനർത്ഥം, പാട്ട് കേൾക്കുമെങ്കിലും പാടാൻ ശ്രമിക്കാറില്ല എന്നാണ്. ഇഷ്‌ടമുള്ള ഒരു ഗാനം അവനവന് കഴിയുന്ന പോലെ മൂളാൻ ശ്രമിക്കാം. അദ്‌ഭുതകരമായ സ്‌ട്രെസ് റിലീസിംഗ് ഇതിലൂടെ സംഭവിക്കും.

പഠിക്കാം പുതിയ ഒരു കാര്യം

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...