ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്‌ഥയാണ് 28 കാരിയായ കാവ്യ. അവിവാഹിതയാണ്. ലോക്ക്ഡൗൺ ആയതോടെ കാവ്യയുടെ കമ്പനി വർക്ക് ഫ്രം ഹോം വ്യവസ്ഥയിലേക്ക് മാറി. 2-3 മാസങ്ങൾ പിന്നിടുന്നതോടെ കാര്യങ്ങളൊക്കെ പഴയ അവസ്‌ഥയിലേക്ക് ആകുമെന്ന് എല്ലാവരേയും പോലെ കാവ്യയും പ്രതീക്ഷിച്ചു. പക്ഷേ കൊറോണ വ്യാപനം ഗുരുതരമായതോടെ സ്‌ഥിതി സാധാരണ നിലയിലെത്തുന്നതിന് പകരം വഷളായി മാറുകയാണ് ഉണ്ടായത്. അങ്ങനെ കാവ്യയും വർഷാവസാനം വരെ വർക്ക് ഫ്രം ഹോം രീതിയിൽ ജോലിത്തുടർന്നു.

തുടക്കത്തിൽ വീട്ടിലിരുന്നുള്ള ജോലി കാവ്യ ഏറെ ആസ്വദിച്ചിരുന്നു. ആക്ടീവുമായിരുന്നു. രാവിലെ 6 മണിക്ക് എഴുന്നേറ്റ് പ്രഭാത സവാരിക്ക് പോകുമായിരുന്നു. പ്രഭാത സവാരിയ്ക്ക് പോകാത്ത ദിവസങ്ങളിൽ വീട്ടിൽ അരമണിക്കൂർ നേരം വ്യായാമം ചെയ്യും. ഒപ്പം ഭക്ഷണ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തി. എന്നാൽ സമയം കടന്നു പോയതോടെ അനന്തമായി നീണ്ട വീട്ടിലെ വാസം കാവ്യയെ അൽപ്പം മടിച്ചിയാക്കി. ഓഫീസിൽ പോകാത്തതിനാൽ ഉറക്കം രാവിലെ 8-9 മണി വരെ നീണ്ടു. പ്രഭാത സവാരി ഏറെക്കുറെ നിന്നു. ഓഫീസ് ആക്ടീവാകുന്നതിനനുസരിച്ച് 10 മണിക്ക് തന്നെ കാവ്യ ലാപ്ടോപ്പിൽ ജോലിയാരംഭിക്കും. ഇതിനിടയിൽ ഔദ്യോഗിക കോളുകളും അറ്റൻഡ് ചെയ്യണം.

എണ്ണയിൽ വറുത്തു പൊരിച്ചതും റെഡിമെയ്ഡുമായ ഭക്ഷണങ്ങൾ കഴിക്കാൻ താൽപര്യമേറി. സമയനിഷ്ഠയില്ലാതെയായി. അതിനാൽ അനവസരത്തിൽ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നതും പതിവായി. മുമ്പ് 9 മണിയോടെ ഡിന്നർ കഴിച്ച് 11 മണിക്ക് ഉറക്കം പിടിച്ചിരുന്ന കാവ്യയ്ക്ക് ഡിന്നറിന് സമയമില്ലാതെയായി. അതുപോലെ ഉറക്കവും നീണ്ടു. രാത്രി ഏറെ വൈകുവോളം വെബ്സീരിസുകൾ കണ്ട് ഉറക്കത്തെ അകറ്റി. അതോടെ രാവിലെ വൈകി എഴുന്നേൽക്കുന്നത് പതിവായി. ഈയൊരു ജീവിതചര്യ അധികം താമസിയാതെ ദഹന സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് പറയാം. എന്തെങ്കിലും അധ്വാനമുള്ള ജോലി ചെയ്‌താൽ ഉടൻ തളർച്ചയനുഭവപ്പെടുന്നത് പതിവായി.

ഒരു ദിവസം രാത്രി കാവ്യയ്ക്ക് കഠിനമായ വയറുവേദന ഉണ്ടായി. വേദന ക്രമാതീതമായി വർദ്ധിച്ചു. എങ്ങനെയൊക്കെയോ രാത്രി കഴിച്ചു കൂട്ടി പിറ്റേന്ന് ഡോക്ടറെ പോയി കണ്ടു. പരിശോധനയിൽ അപ്പെൻഡൈറ്റിസ് ആണെന്ന് കണ്ടെത്തി. പക്ഷേ രോഗം ആരംഭ ദശയിലാണ്. അതിനാൽ സർജറി കഴിഞ്ഞ് പെട്ടെന്ന് തന്നെ കാവ്യ സുഖം പ്രാപിച്ചു.

പക്ഷേ ഇത് എങ്ങനെ ഉണ്ടായി? കാവ്യയുടെ ചോദ്യത്തിന് ഡോക്ടർ നൽകിയ മറുപടി ഇതായിരുന്നു. തെറ്റായ ഭക്ഷണശീലമാണ് ഈ രോഗത്തിലേക്ക് നയിച്ചതെന്നായിരുന്നു. കാവ്യ കഴിഞ്ഞ കുറേ നാളുകളായി ഭക്ഷണ കാര്യത്തിലും ആരോഗ്യ കാര്യത്തിലും വലിയ അലംഭാവം പുലർത്തിയിരുന്നു. ചില രോഗങ്ങളാകട്ടെ സ്വാഭാവികമായും നമ്മളിൽ ഉണ്ടാകും. മറ്റ് ചിലവയെ നമ്മൾ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഇവിടെ പ്രതിപാദിച്ച കാവ്യയുടെ അനുഭവം തന്നെ അതിന് ഉദാഹരണമാണ്. ഹെൽത്തി ലൈഫ് സ്റ്റൈൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്കാകട്ടെ അതെങ്ങനെ എവിടെ നിന്ന് തുടങ്ങണമെന്ന ആശങ്കയായിരിക്കും. അതിനായി ചുവടെ കൊടുത്തിരിക്കുന്ന രീതികൾ ഫോളോ ചെയ്യുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...