ചായ എന്നത് നമുക്ക് വെറുമൊരു പാനീയമല്ല. ചിലപ്പോൾ മനസ്സിന് ആശ്വാസം ലഭിക്കാനോ അതുമല്ലെങ്കിൽ ക്ഷീണമകറ്റാനോ ഒക്കെ ചായ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകുന്നു. സത്യം പറഞ്ഞാൽ ചായ നമ്മുടെ സംസ്ക്കാരത്തിന്‍റെയും ദിനചര്യയുടേയും ഭാഗമായി മാറിയിരിക്കുന്നു. ദിവസവും ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് പ്രഭാതം ആരംഭിക്കുന്ന പതിവ് മിക്കവർക്കുമുണ്ട്. അത് കിട്ടാതെ വന്നാൽ ആ ദിവസം തന്നെ പോക്കാണ് എന്ന് വരെ അവർ ചിന്തിച്ചു കളയും. പിന്നീട് പ്രാതലിനൊപ്പം, ജോലിയ്ക്കിടയിൽ, വൈകുന്നേരം എന്നീ സമയങ്ങളിലൊക്കെ ആവി പറത്തിക്കൊണ്ട് ചായ കടന്നുവരാം. എന്തിനേറെ പറയുന്നു. സുഖകരമായ കാലാവസ്‌ഥ ആസ്വദിക്കുമ്പോൾ പോലും നല്ലൊരു കപ്പ് ചൂട് ചായ കുടിക്കുന്നതിനെപ്പറ്റിയും ചിന്തിക്കുന്നവരുമുണ്ട്. അത്രത്തോളമാണ് ഈ ചായ നമ്മോടൊപ്പം ചേർന്ന് നിൽക്കുന്നത്. ചിലർ പറയുന്നത് ചായ വെറും ചായയല്ല. മറിച്ച് അവർക്ക് അതിജീവിക്കാൻ കഴിയാത്ത ഒരു വികാരമാണ് അത് എന്നാണ്.

വാസ്തവത്തിൽ നമ്മുടെ പൂർവ്വികരിൽ നിന്നും ലഭിച്ച ഒന്നല്ല ചായ എന്ന ഈ പാനീയം. മറിച്ച് ബ്രിട്ടീഷുകാർ നമുക്ക് നൽകിയ ഒരു ആസക്തിയാണ് ഇതെന്നാണ് രസകരമായ കാര്യം. അത് നമ്മൾ തന്നെ അമൃതാക്കി മാറ്റി. അതിഥിക്ക് ചായ കൊടുത്തില്ലെങ്കിൽ എന്തോ വലിയ കുറച്ചിലാണെന്ന ഒരു കാഴ്ച്ചപ്പാട് നമ്മുടെ സമൂഹത്തിൽ കാലങ്ങളായി തുടർന്നു പോരുന്ന ഒന്നാണ്. പക്ഷേ ഇതായിരുന്നോ നമ്മുടെ യഥാർത്ഥ സംസ്ക്കാരം? നമ്മുടെ പൂർവ്വികർ ഒരു ദിവസം 5-6 കപ്പ് ചായ കുടിച്ചിരുന്നോ? പിന്നെ എന്തുകൊണ്ടാണ് ആരോഗ്യപരിപാലനത്തിന്‍റെ ഭാഗമായി ചായയുടെ ഉപയോഗം പരിമിതപ്പെടുത്താൻ ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നത്?

ചായയുടെ വരവും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ക്കാരവും

ചായ നമ്മുടെ അടുക്കളകളെ എങ്ങനെ കീഴടക്കി എന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തേയിലക്കുരു നമ്മുടെ നാട്ടിൽ എങ്ങനെ പ്രവേശിച്ചുവെന്ന് നമുക്ക് ആദ്യം പരിശോധിക്കാം. ചായ ഇന്ത്യൻ സംസ്‌കാരത്തിന്‍റെ ഭാഗമല്ലായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ചായയുടെ പ്രചാരം വർദ്ധിക്കുകയായിരുന്നു. തങ്ങളുടെ ചായ വ്യാപാരം വളർത്തുന്നതിന്‍റെ ഭാഗമായി ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ ചായ കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.

1610-ൽ ഡച്ച് വ്യാപാരികൾ ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് ചായ കൊണ്ടുപോയി, ക്രമേണ അത് ലോകമെമ്പാടും പ്രിയപ്പെട്ട പാനീയമായി മാറി. ഇന്ത്യയിൽ തേയിലയുടെ പാരമ്പര്യം ആരംഭിക്കുന്നതിനും അതിന്‍റെ ഉത്പ്പാദന സാധ്യതകൾ പരിശോധിക്കുന്നതിനുമായി അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ലോർഡ് ബെന്‍റിക് ഒരു കമ്മിറ്റി രൂപികരിച്ചു. 1835-ൽ ബ്രിട്ടീഷുകാർ അസമിൽ ആദ്യമായി തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചു. ക്രമേണ ഇന്ത്യക്കാർ ചായയുടെ രുചി അറിയാൻ തുടങ്ങി.

പക്ഷേ അതിനുമുമ്പ് ചായ ഇല്ലാതിരുന്ന കാലത്തു നമ്മുടെ പൂർവ്വികർ അതിഥികളെ എങ്ങനെയാകും സ്വീകരിച്ചിരിക്കുക? അതിഥികൾ വെള്ളം മാത്രം കുടിച്ചാണോ മടങ്ങിയിരുന്നത്? എന്നാൽ അതായിരുന്നില്ല സത്യം. പാൽ, ലസ്സി, മോര്, നാരങ്ങാ വെള്ളം, മസാല പാൽ തുടങ്ങിയ പ്രകൃതിദത്തവും പോഷക സമൃദ്ധവുമായ പാനീയങ്ങൾക്കാണ് പണ്ടുള്ളവർ പ്രാധാന്യം നൽകിയിരുന്നത്. വീട്ടിൽ വരുന്ന അതിഥികൾക്ക് ഉന്മേഷം പകരാൻ ഔഷധഗുണങ്ങൾ നിറഞ്ഞ തൈര് കൊണ്ടുണ്ടാക്കിയ തണുത്ത ലസ്സിയോ ചൂടുള്ള പാലോ ആണ് അവർ നൽകിയിരുന്നത്. വേനൽക്കാലത്ത് കൂവളം ഉപയോഗിച്ചുള്ള സർബത്തും പണ്ട് സാധാരണമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...