വ്യക്തമായ നിലപാടും ധൈര്യവുമുള്ള നടിയാണ് സ്വര ഭാസ്‌കർ. അവർ പലപ്പോഴും തന്‍റെ പ്രസ്താവനകളുടെ പേരിൽ വാർത്തകളുടെ തലക്കെട്ടുകളിൽ വരുന്നത് തുടരുന്നു. അവരെ ട്രോളാനുള്ള ഒരു അവസരവും സോഷ്യൽ മീഡിയ ഒഴിവാക്കാറുമില്ല. ഹിന്ദി സിനിമാ ലോകത്ത് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന താരം എന്ന വിശേഷണവും സ്വരയ്ക്ക് സ്വന്തം.. 'ബോളിവുഡ് ബോയ്‌കോട്ട്' എന്ന ട്രെൻഡുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് അവർ അടുത്തിടെ നടത്തിയത്. സത്യാവസ്ഥ അറിയാതെ ട്രോളുന്നവർ ആണ് പ്രശ്നം ഉണ്ടാക്കുന്നത്. എന്നും വിവാദത്തിൽ തന്നെയാണ് വളർന്നതെന്നും സ്വര പറയുന്നു. തന്നെ 'വിവാദക്കുട്ടി' എന്ന് വിളിക്കുന്നതിൽ ഒരു വിരോധവുമില്ല.

പൊതുജീവിതത്തിൽ വിവാദങ്ങളുണ്ടെന്നത് ശരിയാണ്. അതൊക്കെ സ്വയം സഹിക്കേണ്ടിവരും, പക്ഷെ ഞാൻ ഒരു മണ്ടത്തരവും പറഞ്ഞിട്ടില്ല, കാര്യങ്ങളുടെ ഉദ്ദേശ്യവും ആദർശവും ശരിയാണ്. ഞാൻ തീർച്ചയായും ഏത് നല്ല കാര്യത്തിനും വേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യും. വർഷങ്ങൾക്ക് ശേഷവും എന്‍റെ വാക്കുകൾ ശരിയാകും. ഞാൻ വിവാദത്തെ അതേ രീതിയിൽ എടുക്കുന്നു, നോക്കു ഏത് വിവാദത്തിനും 3 ദിവസമേ ആയുസ് ഉള്ളു.

കഷ്ടപ്പെട്ട് തുടക്കം

സ്വരയ്ക്ക് ഇവിടെയെത്താൻ വളരെ കഷ്ടപ്പെടേണ്ടി വന്നു. അറിയാവുന്ന ഒരാൾ സിനിമ ഇൻഡസ്ട്രിയിൽ ഇല്ലെങ്കിൽ തീർച്ചയായും കഷ്ടപ്പെടണം, എന്നാൽ എനിക്ക് ജോലി പെട്ടെന്ന് കിട്ടി, ഇപ്പോഴും കിട്ടുന്നു സ്വര പറയുന്നു. കഠിനാധ്വാനത്തിനും സഹിഷ്ണുതയ്ക്കും ഫലം കിട്ടും. പ്രേക്ഷകരാണ് എനിക്കും പ്രചോദനം.

അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

'നിൽ ബട്ടേ സന്നാട്ട' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി സ്വര ഭാസ്‌കർ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച് ഡൽഹിയിലാണ് വളർന്നത്. അവിടെ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം അഭിനയിക്കാൻ മുംബൈയിൽ എത്തിയ അവർ കുറച്ച് കഷ്ടപ്പാടുകൾക്ക് ശേഷം സിനിമയിൽ അഭിനേത്രിയായി ജോലി ചെയ്യാൻ തുടങ്ങി. ആദ്യ സിനിമയിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ലെങ്കിലും 'തനു വെഡ്സ് മനു' വിലെ കങ്കണ റണാവത്തിന്‍റെ സുഹൃത്തായ പായൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. സ്വര ഭാസ്‌കറിന്‍റെ അച്ഛൻ ഉദയ് ഭാസ്‌കർ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഇറ ഭാസ്‌കർ പ്രൊഫസറുമാണ്.

അഭിനയത്തിലാണ് വെല്ലുവിളി

ഈ ദിവസങ്ങളിൽ 'ജഹാൻ ചാർ യാർ' എന്ന സിനിമയിൽ വീട്ടമ്മയുടെ വേഷത്തിലാണ് സ്വര അഭിനയിക്കുന്നത്. അത് തന്‍റെ യഥാർത്ഥ ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്, പക്ഷേ അത് ഒരു വെല്ലുവിളിയായി എടുത്തു. തന്‍റെ മുത്തശ്ശിയുടെ ജീവിതം ഈ കഥ ചെയ്യാൻ പ്രചോദിപ്പിച്ചു. അമ്മയുടെ മുത്തശ്ശി രാമ സിൻഹ 15 വയസിൽ വിവാഹിതയായി, ഇത്രയും ചെറുപ്പത്തിൽ തന്നെ കുടുംബത്തെ മുഴുവൻ പരിപാലിച്ചു. ഇത് സ്വരയെ വളരെയധികം പ്രചോദിപ്പിച്ചു.

സൗഹൃദവും യാത്രയും ഒക്കെ ആയി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹിതരായ സ്ത്രീകൾ പ്രധാന കഥാപാത്രമായി വരുന്ന അവരുടെ സൗഹൃദത്തെയും കുറിച്ച് ഉള്ള സിനിമകൾ ചെയ്യുന്നത് കുറവാണെന്നും സ്വര പറയുന്നു. ഒട്ടുമിക്ക സിനിമകളിലും ടിവിയിലും, സ്ത്രീകളെ ഉപദ്രവിക്കുന്നതും അവരുടെ അസന്തുഷ്ട ജീവിതം കാണിക്കുന്നതും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നതാണ്. നമ്മുടെ അനിയത്തിമാർ, അമ്മായിമാർ, അമ്മൂമ്മമാർ, തുടങ്ങിയവരുടെ സ്വപ്നങ്ങളും സന്തോഷവും വളരെ കുറച്ച് മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളൂ എന്നതും സത്യമാണ്. അവരുടെ ജീവിതത്തിലും ഉണ്ടാകാം ചില രസകരമായ നിമിഷങ്ങൾ. അല്ലെങ്കിൽ ചില ദിവസങ്ങളിൽ, നിങ്ങൾക്ക് അടുപ്പിൽ നിന്ന് മോചനം നേടാനും സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...