തന്‍റെ അച്ഛനും മലയാളത്തിന്‍റെ സൂപ്പർ സ്റ്റാറുമായ മമ്മൂട്ടിയുടെ പാതയിലേക്ക് കാലെടുത്തുവയ്ക്കാമെന്ന് നേരത്തെ എപ്പോഴോ ദുൽഖറിന് തോന്നിയിരുന്നു. എന്നാൽ ആ അതുല്യ നടന്‍റെ മകൻ എന്ന നിലയിൽ അത്രത്തോളം കഴിവ് തനിക്കു ഇല്ല എന്ന തോന്നലിൽ അഭിനയത്തിൽ നിന്നും സിനിമയിൽ നിന്നും മാറി നിന്ന ദുൽഖർ സൽമാൻ എംബിഎ പഠിച്ച് ദുബായിൽ ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ അവിടത്തെ ജോലി അയാൾക്ക് ഇഷ്ടപ്പെട്ടില്ല. കാരണം മനസ്സ് അവനെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. ഒടുവിൽ 26-ാം വയസ്സിൽ, അതായത് 2012 ൽ “സെക്കൻഡ് ഷോ” എന്ന മലയാളം സിനിമയിൽ ഹരിലാൽ എന്ന ഗുണ്ടാസംഘത്തിലെ വേഷം ചെയ്‌തു കൊണ്ടാണ് അഭിനയലോകത്തേക്ക് പ്രവേശിച്ചത്. അധികം വൈകാതെ മലയാള സിനിമയിലെ സൂപ്പർ താരമായി.

പക്ഷേ, ഭാഷയുടെ പരിമിതിയിൽ ദുൽഖർ തടവിലായില്ല. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ഇതുവരെ 35 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പതിമൂന്ന് ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചതിന് പുറമേ, നാല് സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ഇർഫാൻ ഖാനൊപ്പം കാരവൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് സോനം കപൂറിനൊപ്പം “ദി സോയ ഫാക്ടർ” എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ തെലുങ്ക് ഭാഷാ ഡബ്ബിംഗ് ചിത്രം “സീതാ രാമം” മികച്ച വിജയം നേടിയിട്ടുണ്ട്. ആർ ബാൽക്കിയുടെ സംവിധാന സംരംഭമായ “ചുപ്പ്: ദ റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്” എന്ന ചിത്രവും പുറത്തിറങ്ങി. അതിൽ ശ്രേയ ധന്വന്തരി, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

ഗൃഹശോഭയ്ക്ക് നൽകിയ പ്രത്യേക സംഭാഷണത്തിലെ ചില ഭാഗങ്ങൾ

താങ്കൾ വളർന്നത് സിനിമാ അന്തരീക്ഷത്തിലാണ്. ഒരു നടനാകണം എന്ന് ആഗ്രഹിക്കുമ്പോഴും എംബിഎ പഠിച്ച് ദുബായിൽ ജോലി നേടുന്നതിന് പിന്നിൽ എന്തെങ്കിലും ചിന്തയുണ്ടായിരുന്നോ?

അഭിനയം ഒരു കരിയർ ആക്കുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നില്ല എന്നത് സത്യമാണ്. അതിനു പിന്നിലെ അടിസ്‌ഥാന കാരണം എന്‍റെ അച്‌ഛൻ മലയാള സിനിമയിലെ മഹാനടനാണ്. ഞാൻ ഒരു നടനായിക്കഴിഞ്ഞാൽ ആളുകൾ എന്നെ താരതമ്യം ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അത് എനിക്ക് വേണ്ടായിരുന്നു. അച്‌ഛന്‍റെ ചെരുപ്പിൽ കാലു വയ്ക്കാൻ എനിക്ക് ധൈര്യമില്ല. അവയുമായി പൊരുത്തപ്പെടുന്നത് അസാധ്യമാണ്. രണ്ടാമതായി, അക്കാലത്ത് മലയാള സിനിമയിൽ രണ്ടാം തലമുറ കലാകാരന്മാർ പ്രവർത്തിച്ചിരുന്നില്ല. എന്നെ ഒരു നടനായി ആളുകൾ അംഗീകരിക്കില്ല എന്ന ചിന്ത എന്‍റെ മനസ്സിൽ വന്നത് അത് കൊണ്ടൊക്കെ ആവാം. ഇതുകൂടാതെ, എന്‍റെ സഹപാഠികളും സുഹൃത്തുക്കളും അക്കാലത്ത് ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. എല്ലാവരും എംബിഎ പഠിക്കാൻ പോയതിനാൽ ഞാനും പോയി. ഇതിനർത്ഥം എന്‍റെ സഹപാഠികളും സുഹൃത്തുക്കളും എന്താണ് ചെയ്‌തിരുന്നത്, ഞാനും അത് തന്നെ ചെയ്തു എന്നാണ്. പിന്നെ ജോലി കിട്ടി. പക്ഷേ, ജോലി ചെയ്യുന്നതിനിടയിൽ എനിക്ക് മനസ്സിലായി, അതിൽ ഒരു ക്രിയാത്മകതയും ഇല്ലെന്ന്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...