നമുക്ക് നമ്മുടെ വീട് പങ്കുവയ്ക്കാൻ പറ്റാത്തവിധം എന്ത് നിവൃത്തി കേടാണുള്ളത്. നിന്ന നിൽപ്പിൽ സാധനങ്ങൾ ഓരോന്നായി പങ്കു വയ്ക്കാൻ മാത്രം അവർക്ക് എന്ത് നിവൃത്തികേടാണ്. നോക്കി നിൽക്കേ കെയ്റ്റിന്‍റെയും ജോനാതന്‍റെയും വിവാഹമോചനം കഴിഞ്ഞു.

ഇത് ശോഭയുടെ മകൾ വിഭയുടെ ഒരു ഓസ്ട്രേലിയൻ കുട്ടുകാരിയുടെ കഥയാണ്. വിഭ ഓസ്ട്രേലിയയിലെ മനോഹര നഗരമായ സിഡ്‌നിയിലാണ് താമസിക്കുന്നത്. വിഭയുടെ ആദ്യത്തെ കുഞ്ഞ് ആകാശ് നോയിഡയിലാണ് ജനിച്ചത്. പക്ഷേ രണ്ടാമത്തെ കുഞ്ഞിന്‍റെ വരവ് അമ്മയോട് സൂചിപ്പിച്ച സമയത്ത് അവൾ പറഞ്ഞു. “മമ്മി, ഇത്തവണ കുഞ്ഞ് അവിടെയല്ല ഉണ്ടാവുക. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും വരാൻ തയ്യാറായിക്കോളു.” ഡോക്‌ടർ പറഞ്ഞ ദിവസത്തിന് പതിനഞ്ച് ദിവസം മുമ്പേ മൂന്ന് മാസത്തെ പ്രോഗ്രാം ഉണ്ടാക്കി ശോഭയും ഭർത്താവ് റിട്ടയേർഡ് ബ്രിഗേഡിയർ വിലാസും അവിടെ എത്തിച്ചേർന്നു.

വളരെ മനോഹരമായ നഗരം, നാലു പാടും നീലാകാശം. ചുറ്റും പച്ചപ്പ് മാത്രം. നല്ല വൃത്തി ഭൂമിയിൽ ഇങ്ങനെയും നഗരങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റില്ല. വഴിവക്കിലെ വിളക്കുകൾ കത്താതിരിക്കുന്നതോ പൈപ്പിൽ നിന്ന് ഇരുപത്തി നാല് മണിക്കൂറും വെള്ളം വരാതിരിക്കുന്നതോ കാണില്ല,  വൈദ്യുതി പോവില്ല, പൈപ്പിൽ വെള്ളം ഇല്ലാതിരിക്കുകയുമില്ല. എന്തെങ്കിലും കാരണം കൊണ്ട് വെള്ളവും വൈദ്യുതിയും മുടക്കിയാൽ കത്തു വരും. ഒരു ദിവസം കത്ത് വന്നിരുന്നു. വെള്ളിയാഴ്ച‌ തൊട്ട് തിങ്കളാഴ്ച വരെ ദിവസം രണ്ട് മണിക്കൂർ നേരത്തേക്ക് വെള്ളം മുടങ്ങും. ആ കത്ത് കിട്ടിയപ്പോൾ മരുമകൻ രോഹനും മകളും ചൂടായി. രോഹൻ ഫോണിലൂടെ അധികാരികളോട് കയർത്തു. ‘കാൺട് യു ബീ മോർ സ്പെസിഫിക്?’ (ഏതൊക്കെ രണ്ടു മണിക്കൂറാണെന്നു പറഞ്ഞു കൂടേ?)

അവരെ മനസ്സിലാക്കിക്കാനുള്ള ഉദ്ദേശത്തോടെ ശോഭ പറഞ്ഞു. “നമ്മുടെ നാട്ടിൽ എപ്പോഴും ഇങ്ങനെയല്ലേ? എപ്പോൾ വെള്ളം നിൽക്കും. ലൈറ്റ് എപ്പോൾ പോകും. എപ്പോൾ വരും ഒന്നും പറയാൻ പറ്റില്ല. എന്തിനാ ഇത്ര വിഷമിക്കുന്നത്. രണ്ട് മണിക്കൂറിന്‍റെ കാര്യമല്ലേയുള്ളു. കുറച്ച് വെള്ളം പിടിച്ചു വയ്ക്കാം.”

“നിങ്ങൾക്കൊക്കെ എല്ലാം സഹിക്കുന്ന ശീലമായി. ഇവിടെ ഇത് നടക്കില്ല. അവർ രണ്ടു പേരും പിറുപിറുത്തുകൊണ്ടിരുന്നു. ദേഷ്യപ്പെട്ടുകൊണ്ടിരുന്നു.

“സഹിക്കുന്ന ശീലമുണ്ട്. അതു കൊണ്ട്. ഇന്നു വരെ… ശോഭ ആലോചനയിൽ മുഴുകി. സഹിക്കുന്ന ശീലവും സഹിക്കാൻ കഴിയായ്‌കയുമാണ്. ഒരു പക്ഷേ ഈ രണ്ട് രാജ്യങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ മാനസികാവസ്‌ഥയിലുള്ള ഏറ്റവും വലിയ വ്യത്യാസം. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ എത്രയോ ഭാര്യാഭർത്താക്കന്മാരുണ്ട്. ജീവിതം മുഴുവൻ സഹിച്ച് സഹിച്ച് കഴിയുന്നവരായിട്ട്.“

എന്തിനാണ് അധികം ദൂരെ പോകു ന്നത്. ശോഭ തന്നെ തന്‍റെ വിവാഹജീവിതത്തിൽ അത്രയധികം സന്തോഷിച്ചിട്ടുണ്ടോ? ഒരു മാസം പഴക്കമുള്ള വിവാഹ ജീവിതത്തിൽ ജീർണ്ണതയുടെ ദുർഗന്ധം വ്യാപിച്ചിരുന്നു. അവൾ എപ്പോഴെങ്കിലും വീട് വിട്ടുപോയോ? പോയിരുന്നു. ഒരു പ്രാവശ്യം.

വിലാസിന്‍റെ പോസ്റ്റിംഗ് പുണെയിൽ ആയിരുന്ന സമയത്തെ കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷമായിരുന്നു. മൂന്നു സഹോദരന്മാരുടെ കുഞ്ഞി പെങ്ങൾ. അച്ഛന്‍റെയും ഓമന. മടിച്ചി, വാശിക്കാരി. വീട്ടിലെ പണിയൊന്നും അറിയില്ലെന്നു മാത്രമല്ല, അതൊന്നും പഠിക്കാൻ താൽപര്യവും ഉണ്ടായിരുന്നില്ല.

പക്ഷേ പെയിന്‍റിംഗ് ചെയ്യാൻ അവൾക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ പലതും അവൾ ശരിയ്ക്ക് ചെയ്‌തിട്ടു വേണ്ടേ, മനസ്സിൽ തോന്നുന്നത് ചെയ്യും. കോളേജിൽ നിന്ന് വീട്ടിലേയ്ക്ക് വീട്ടിൽ നിന്ന് കളിസ്‌ഥലത്ത് സഹോദരന്മാരുടേയോ അല്ലെങ്കിൽ അവരുടെ കൂട്ടുകാരുടെ കുടേയോ ക്രിക്കറ്റ് കളിക്കും. എന്ത് കളിക്കാൻ? വെറുതെ ബാറ്റിംഗ് ചെയ്യും, രണ്ടോ മൂന്നോ ബൗൾ കഴിഞ്ഞാൽ ഔട്ടാവും, എന്നാലും ബാറ്റ് വിടില്ല. ഏറ്റവും മൂത്ത ചേട്ടൻ അവളെ ഇടിക്കാൻ വന്നാൽ അവൾ ബോളെടുത്ത് മൈതാനം വിട്ട് ഓടും, എന്നിട്ട് നേരെ ചെന്ന് വരാന്തയിൽ ഇരിക്കുന്ന അച്ഛന്‍റെ പിന്നിൽ ഒളിക്കും. അവളെ അടിക്കാൻ വരുന്ന ചേട്ടൻ, അച്‌ഛനെ കണ്ട്, വന്ന പോലെ തിരിച്ച് പോകും. അവൾക്ക് വിവാഹാലോചന വന്നപ്പോൾ അച്ഛൻ പറഞ്ഞു. “ഈ കിറുക്കിയ്ക്ക് കല്യാണമോ? ഇവളെങ്ങനെ വീട് പുലർത്താനാണ്.”

വിധിയെ തടുക്കാനാവില്ലല്ലോ. ക്യാപ്റ്റൻ വിലാസുമായി ശോഭയുടെ വിവാഹം നടന്നു. കുറച്ചു കാലം അവൾ തന്‍റെ വീട്ടിൽ തന്നെ നിന്നു. വിലാസ് ദൂരെ നോൺ ഫാമിലി ‌സ്റ്റേഷനിൽ പോസ്‌റ്റഡ് ആയിരുന്നു. വിവാഹവും അതിന്‍റെ കാര്യങ്ങളും ഒക്കെ രസമായിരുന്നുവെങ്കിലും വിലാസിന്‍റെ കൂടെ ജി വിക്കാൻ തുടങ്ങിയപ്പോഴാണ് അവൾക്ക് മനസ്സിലായത് കല്യാണം കളിയല്ല എന്ന്.

വിലാസിന് ഡ്രിങ്ക്സ് കഴിക്കുന്ന ശീലമുണ്ടായിരുന്നു. എന്നും വൈകി വീട്ടിൽ വരും ഇടയ്ക്ക് പറയും “മെസ്സിൽ പാർട്ടിയുണ്ട്.” മറ്റു ചിലപ്പോൾ പറയും

“കമാൻഡന്‍റ് കേണലിന്‍റെ വിസിറ്റ് ഉണ്ടായിരുന്നു.” ചിലപ്പോൾ അയാളുടെ എക്സ്പ്ലനേഷൻ ഇങ്ങനെയാവും, “കോർഡേയുടെ തയ്യാറെടുപ്പുകൾ നടക്കുകയാണ്.” ഇങ്ങനെ മാസത്തിൽ ഇരുപത്തിയഞ്ച് ദിവസവും വീട്ടിൽ വൈകിയെത്തും. ചിലപ്പോൾ രാത്രി പന്ത്രണ്ടിന് അല്ലെങ്കിൽ ഒന്നര മണിക്ക്.

ഒരു ദിവസം ശോഭയ്ക്ക് തീരെ വയ്യായിരുന്നു. ആരെങ്കിലും തല തടവിത്തന്നെങ്കിൽ എന്നവൾ മോഹിച്ചു. പക്ഷേ രാത്രി രണ്ടു മണിയ്ക്ക് രാത്രിയിലെ ഇരുട്ടല്ലാതെ ആര് കൂട്ടുകൂടാനാണ്? അന്ന് അവളുടെ ക്ഷമ നശിച്ചു. തന്‍റെ വസ്ത്രങ്ങൾ ബാഗിലാക്കി അവൾ വാതിൽക്കൽ തയ്യാറായി വന്നു. വിലാസ് വന്നതും വില്ലിൽ തൊടുത്തു വിട്ട അമ്പുകൾ പോലെ അവളുടെ വാക്കുകൾ അയാളെ തുളച്ചു. “വീട്ടിൽ വരുന്ന സമയമാണോ ഇത്? ഞാൻ പോവുകയാണ്. ഐ ഡോണ്ട് വാണ്ട് ലിവ് വിത്ത് യു എനി മോർ.”

മദ്യപിച്ച് നിൽക്കുന്ന വിലാസിൽ അവളുടെ വാക്കുകളിലെ കയ്പ്പ് ഉണ്ടാക്കിയ ഫലം അയാൾ കയ്യുയർത്തി അവളുടെ മുഖത്ത് ആഞ്ഞ് പഹരിച്ചതായിരുന്നു. ഇങ്ങനെയൊരു ആക്രമണം. അവൾ പതി ക്ഷിച്ചില്ല. അവൾ ഉരുണ്ടുവിണ് മുഖത്ത് നിന്ന് ചോര വന്നു. അവൾ ഉറക്കെ കരയാനും തുടങ്ങി.

ഗർഭിണിയായ ഭാര്യയുടെ നേരെയാണ് താൻ കയ്യുയർത്തിയത് എന്നു പോലും വിലാസ് ഓർത്തില്ല. ഓർമ്മ വന്നതും അയാൾ അവളുടെ അടുത്തിരുന്ന് മാപ്പ് ചോദിക്കാൻ തുടങ്ങി. രാവിലെയായതോടെ എങ്ങനെയോ അവൾ തന്‍റെ വീട്ടിലേയ്ക്ക് പോയി.

വളരെ ബുദ്ധിമുട്ടിയാണ് അവർ ഒത്തു തീർപ്പിൽ എത്തിയത്. അവൾക്കു നേരെ കയ്യുയർത്തില്ലെന്നും രാത്രി വൈകി വീട്ടിലെത്തില്ലെന്നും വിലാസ് സത്യം ചെയ്തു. പിന്നെ അയാൾ നേരത്തെ വരാൻ തുടങ്ങിയെങ്കിലും വീട്ടിൽ തന്നെ ഇരുന്ന് രാത്രി വൈകുവോളം കുടിക്കും. ടിവി കാണും. ഡിന്നർ ശോഭ ഒറ്റയ്ക്കു തന്നെ കഴിക്കും. കാരണം അവൾക്ക് രാത്രി പത്തു മണിയ്ക്കു ശേഷം ഉണർന്നിരിക്കാൻ പറ്റില്ലായിരുന്നു.

കാര്യം അവർ ഒരു വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നതെങ്കിലും അപരിചിതരെപ്പോലെയായിരുന്നു. വീടും കുടുംബവുമായി ഒതുങ്ങുമ്പോഴേയ്ക്കും വിലാസിന് മറ്റെവിടെയെങ്കിലും പോസ്‌റ്റിംഗ് ആവും. ഭാരതത്തിന്‍റെ നാല് ദിശകളിലും അയാൾ ചുറ്റിയടിക്കും. ചിലപ്പോൾ ദൂരെ അരുണാചൽ പ്രദേശിലാണെങ്കിൽ മറ്റു ചിലപ്പോൾ കാശ്‌മീരിൽ. ചിലപ്പോൾ ലഡാക്കിലാണെങ്കിൽ മറ്റു ചിലപ്പോൾ മരുഭൂമിയിലെ ബാർമർ പ്രദേശത്ത്. അല്ലെങ്കിൽ ഭുജംഖ് ബാദിലെ ഉൾക്കടലിൽ. ഇവിടെയെല്ലാമുള്ള ചുറ്റിക്കറങ്ങലിൽ അവരുടെ ഒറ്റമകൾ വിഭയുടെ പഠനം പ്രശ്‌നമാകാൻ തുടങ്ങി. അപ്പോൾ ശോഭ തീരുമാനിച്ചു ഇനി അവൾ ഒരു സ്‌ഥലത്തു നിന്ന് വിഭയുടെ പഠനം പൂർത്തിയാക്കും എന്ന്. ശോഭ നോയിഡയിൽ വീട് വാങ്ങി. മകളുടെയൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ ശോഭയുടെയും വിലാസിന്‍റെയും ദാമ്പത്യജീവിതം പേരിനു മാത്രമായി.

ശോഭയുടെ ജീവിതം മുഴുവനും വിഭയെ വളർത്തുന്നതിൽ ചെലവഴിച്ചു. അവൾ തന്‍റെ മുടങ്ങിപ്പോയ പഠിപ്പും മുഴുവനാക്കി. വിഭയെ എന്നും തന്‍റെ കുടെ നിർത്തുമെന്നും മനസ്സിൽ തീരുമാനിച്ചു. അവളെ ഒരിക്കലും വിവാഹം കഴിപ്പിക്കില്ല. ശോഭയുടെ ജീവിതത്തിൽ വിഭ ഇല്ലായിരുന്നുവെങ്കിൽ അവൾ വിലാസിൽ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടാവുമായിരുന്നു. പക്ഷേ വിഭയ്ക്ക് തന്‍റെ അച്ഛനോടുള്ള അകമഴിഞ്ഞ ഇഷ്‌ടം കണ്ടപ്പോൾ മകൾക്ക് അച്‌ഛന്‍റെ സ്നേഹം നിഷേധിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവരുടെ വിവാഹജീവിതം കെട്ടപ്പെട്ടിരുന്നത് താലിയില്ലല്ല, മറിച്ച് വിലാസ് വരുമ്പോൾ പപ്പ വന്നേ എന്നു പറഞ്ഞ് അയാളുടെ കഴുത്തിൽ ചുറ്റുന്ന വിഭയുടെ കൈകൾ കൊണ്ടാണ്.

രോഹൻ ദേശ്‌പാണ്ഡെ എന്ന യുവാവിൽ വിഭയുടെ പ്രണയം കേന്ദ്രീകരിച്ചത് ശോഭയ്ക്ക് മനസ്സിലായത് ഒരു ദിവസം ഒരു പ്രോജക്റ്റിന്‍റെ ആവശ്യത്തിന് അവൾ മുംബൈയ്ക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ്. അവൾ അമ്മയെ തന്‍റെ തീരുമാനം അറിയിച്ചു.

“മമ്മീ, രോഹൻ എന്‍റെ കൂടെ എംബിഎ ചെയ്യുകയാണ്. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.”

“വിവാഹമോ?” ശോഭ ഞെട്ടലോടെ ചോദിച്ചു. “ഇല്ല മോളേ വിവാഹത്തിൽ ഒന്നുമില്ല. നിനക്ക് അറിയാഞ്ഞിട്ടാണ്.”

വിഭ അമ്മയുടെ വിരസമായ ജീവിതം കണ്ടിരുന്നു. അവരുടെ കണ്ണിലെ ഏകാന്തത അവളിൽ നിന്ന് ഒളിപ്പിക്കാനാവുമായിരുന്നില്ല. അവൾ വാക്കുകൾ സൂക്ഷിച്ച് തെരഞ്ഞെടുത്ത് പറഞ്ഞു “അറിയുകയൊന്നുമില്ല, പക്ഷേ അറിയാൻ ആഗ്രഹമുണ്ട്.”

രോഹൻ വിഭയുടെ ഒപ്പം തന്നെയാണ് എംബിഎ പൂർത്തിയാക്കിയത്. അൽപദിവസങ്ങൾക്കുള്ളിൽ അയാൾക്ക് ജോലിയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയ്ക്ക് പോകാൻ അവസരമൊരുങ്ങി. വിവാഹം തീരുമാനിക്കപ്പെട്ടു.

വിവാഹം കഴിഞ്ഞ് രണ്ടു പേരും ഓസ്ട്രേലിയയ്ക്ക് പോയി. കാരണം രോഹന് അവിടെ ജോലി കിട്ടിയിരുന്നു. വിഭയുടെ വിവാഹജീവിതം ശോഭയുടേതിന് നേരെ വിപരീതമായിരുന്നു. രണ്ടു പേരും കൂട്ടുകാരെ പോലെയാണ് കഴിഞ്ഞിരുന്നത്. ശോഭയ്ക്ക് അവളുടെ വീട്ടിൽ പോയാൽ ശർക്കര ഭരണിയിൽ വീണപോലെയാണ്. ചുറ്റും മധുരം നേർത്ത സുഗന്ധവും. എന്തുകൊണ്ടാണ് കെയ്‌റ്റിന്‍റെ വിവാഹമോചനം നടക്കുന്നതെന്നറിയാൻ ശോഭയ്ക്ക് കൗതുകമുണ്ടായിരുന്നു. പതിനാറ് വർഷത്തെ കുടുംബജീവിതം നശിക്കാൻ കാരണമെന്താണ്. പക്ഷേ അവൾ ചോദിച്ചില്ല. വിഭ അതേപ്പറ്റി ഇത്രമാതമേ പറഞ്ഞുള്ളൂ. കെയ്റ്റിന് മൂന്ന് ആൺ മക്കളാണ്. ഒരാൾക്ക് 14 വയസ്സ്. ഒരാൾക്ക് 10 വയസ്സ്. പിന്നെ ഏറ്റവും ഇളയത് നമ്മുടെ ആകാശിന്‍റെ ഒപ്പം, 3 വയസ്സ്.

ശോഭ കെയ്റ്റിനെ അറിഞ്ഞ് തുടങ്ങിയിരുന്നു. ആകാശും അവളുടെ ജാക്കും ഒരേ ചൈൽഡ് കെയറിലാണ് പോയിക്കൊണ്ടിരുന്നത്. ഇടയ്ക്കൊക്കെ രണ്ടു ചേരും ഒരുമിച്ച് കളിക്കും. വൈകുന്നേരം കെയ്റ്റ് അവനെ കൊണ്ടു പോകാൻ വരും പിന്നീട ഇന്ത്യൻ കറി കഴിക്കാനുള്ള മോഹം പ്രകടിപ്പിക്കും.

ഒരു ദിവസം രാത്രി വിഭ തൻറ ബെഡ്റൂമിൽ പോകുന്നതിനു മുമ്പ് അച്ഛനമ്മമാരുടെ ബെഡ്റൂമിൽ അവരോട് ഗുഡ്നൈറ്റ് പറയാൻ വന്നു. എന്നിട്ട് ഇരുന്ന് പറയാൻ തുടങ്ങി. “മമ്മീ, ഇന്ന് ചൈൽഡ് കെയറിൽ നിന്നാണ് അറിഞ്ഞത് ജാക്കിനെ അവിടെ നിന്ന് മാറ്റുകയാണെന്ന്.”

“അതു ശരി, അപ്പോൾ കെയ്റ്റ് അവനെ തന്‍റെ കൂടെ നിർത്തുകയാണോ?”

“അറിയില്ല, ഓരോരോ സാധനങ്ങളും പങ്കുവെയ്ക്കുമെന്നാണ് കേട്ടത്. കത്തിയും സ്‌പൂണും വരെ.“

“അപ്പോൾ കുട്ടികളോ? അവരുടെ കാര്യം എന്താവും? “ ശോഭയുടെ ചിന്ത കെയ്റ്റിന്‍റെ കുട്ടികളെക്കുറിച്ചായിരുന്നു.

“അറിയില്ല, ഒന്നും വ്യക്‌തമായി അറിഞ്ഞില്ല. ചിലപ്പോൾ ഇനിയും തീരുമാനമായിട്ടുണ്ടാവില്ല.“

മുറിയുടെ കർട്ടൻ നേരെയിട്ടിട്ട് അവൾ പോയി. വിവാഹമോചനം നടക്കുന്നത് ആരുടെയാണെങ്കിലും അതിന്‍റെ ബുദ്ധിമുട്ട് മുഴുവൻ ശോഭയ്ക്കായിരുന്നു. വെള്ളിയാഴ്ചത്തെ പത്രത്തിലെ ഒരു വാർത്ത വായിച്ച് വിഭ പെട്ടെന്ന് രോഹൻ ഓഫീസിൽ വിളിച്ചു. “നാളെ കെയ്റ്റിന്‍റെ വീടിന്‍റെ ഓക്ഷനാണ്.”

ശോഭ അടുക്കളയിൽ ഉള്ളി വാട്ടുകയായിരുന്നു. അവളുടെ കൈ പെട്ടെന്ന് നിന്നു പോയി. മനസ്സിൽ ഇടവിടാതെ ഇതു തന്നെ തോന്നുകയായിരുന്നു. “കാര്യങ്ങൾ ഇവിടം വരെയെത്തി.”

വിഭ ഭർത്താവുമായി ഫോണിൽ സംസാരിച്ചു കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും അവർ ചോദ്യശരമെയ്തു.

“എന്താ അവൾ പാപ്പരായോ? എന്തിനാ വീട് ലേലം ചെയ്യുന്നത്. വീട് എപ്പോഴും ഉണ്ടാക്കുന്നതാണോ? രണ്ടു പേരിൽ ആരെങ്കിലും ഒരാൾ വച്ചിരുന്നാൽ ബാല്യമെങ്കിലും നശിക്കാതിരിക്കും.”

ശോഭയുടെ ഈ ശോചനീയാവസ്‌ഥ കണ്ട് വിഭ ആദ്യം ഗ്യാസ് ഓഫാക്കി. അമ്മയെ അടുത്തുള്ള കസേരയിൽ ഇരുത്തി. എന്നിട്ട് സ്നേഹത്തോടെ ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ തുടങ്ങി

“ആദ്യം തന്നെ, മമ്മി. ഓക്ഷൻ എന്നു വച്ചാൽ പാപ്പരാവുക എന്നല്ല അർത്ഥം. ഈ നാട്ടിൽ വീടു വിൽക്കാൻ രണ്ടു മൂന്നു. മാർഗ്ഗങ്ങളുണ്ട്. ആരെങ്കിലും വീട് വിൽക്കുമ്പോൾ പത്രത്തിൽ അതിന്‍റെ ഫോട്ടോയും മുഴുവൻ വിവരങ്ങളും അതിന്‍റെ വിലയും കൊടുക്കും ചിലപ്പോൾ അതിന് ഓക്ഷൻ എന്നു പറയും. ഏറ്റവും അധികം വില പറയുന്ന ആൾക്ക് വിട്ടുടമയോട് ചോദിച്ചിട്ട് വീട് വിൽക്കും ഇവിടെ മിക്കപ്പോഴും അങ്ങനെ നടക്കാറുണ്ട്. ഓക്ഷനിൽ നല്ല വില കിട്ടും. നാളെ പതിനൊന്ന് മണിയ്ക്കാണ്. മമ്മിയും വന്ന് കാണൂ.”

“പക്ഷേ, നമ്മൾ അവിടെ ചെന്നിട്ട് എന്തു ചെയ്യാനാണ്?” ശോഭ അമ്പരന്ന് ചോദിച്ചു.

വിഭ ഗ്യാസ് കത്തിച്ച് പകുതിയാക്കിയ ഉള്ളി വാട്ടാൻ തുടങ്ങി. എന്നിട്ട് വെട്ടിമുറിച്ച പോലെ ഉത്തരം പറഞ്ഞു. “രണ്ടു കുട്ടികളാവുമ്പോൾ ഈ വീട് ചെറുതാണ്. ഒരു വീട് വാങ്ങാം എന്ന് രോഹൻ പറയുന്നുണ്ട്. അപ്പോൾ പിന്നെ കെയ്റ്റിന്‍റെ വീടൊന്ന് നോക്കിയാലെന്താ?”

ശോഭയ്ക്ക് അവർ രണ്ടു പേരും പറഞ്ഞത് ഒട്ടും ഇഷ്ട്‌ടമായില്ല. സ്വന്തം സുഹൃത്തിന്‍റെ വീട് വാങ്ങാനോ? ഛി, എത്ര മോശം കാര്യമാണ്. വിഭ ഇതിന്‍റെയൊന്നും ഭാഗമാകാൻ പാടില്ല. മുഴുവൻ ദിവസവും ശോഭയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. വിഭ പ്രോപ്പർട്ടിയുടെ പത്രം വായിച്ചുകൊണ്ടിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ അവർ തയ്യാറായി പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ വേറെ കുറച്ചു പേരും ഇൻസ്പെക്ഷൻ നടത്തുന്നുണ്ടായിരുന്നു. വീട് വളരെ മനോഹരമായിരുന്നു. വലിയ ലിവിംഗ് റൂം, കിച്ചൺ, നല്ല തറയും ഫോർമൽ ലിവിംഗ് റൂമും, ഡൈനിംഗ് റൂ മും, നാലു ബെഡ്റൂം, രണ്ട് കാറുകൾക്കുള്ള ഗാരേജ്, ഗാരേജിന്‍റ പുറകിൽ വലിയ ഷെഡ് ഒക്കെ ഉണ്ടായിരുന്നു. ഏറ്റവും മനോഹരമായത് ആ വീടിന്‍റെ പുന്തോട്ടമായിരുന്നു. കെയ്റ്റിനു തന്നെ പൂന്തോട്ടത്തിന്‍റെയൊക്കെ ബിസിനസ്സായിരുന്നു. അതി സുന്ദരമായി ലാൻഡ്സ്കേപിംഗ് ചെയ്ത‌ിരുന്നു. കുട്ടികൾക്ക് കളിക്കാൻ ഒരു ട്രീ ഹൗസും ഉണ്ടാക്കിയിരുന്നു. മരം കൊണ്ടുണ്ടാക്കിയ ഉഗ്രൻ രണ്ടു മുറി കെട്ടിടം. കെയ്റ്റിന്‍റെ അലങ്കരിച്ച വീട് വിൽപനയ്ക്ക് തയ്യാറായിരുന്നു. ബാത്ത്റൂമിലെ ജനാലകൾക്ക് മങ്ങിയ ഗ്ലാസായിരുന്നു.

“ഇതിലേ അകത്തേയ്ക്ക് കാണാം.”

“ഉവ്വ് മമ്മി ഡാർലിംഗ്. ഇതാണ് ലേറ്റസ്‌റ്റ് ഫാഷൻ” വിഭ അമ്മയ്ക്കക്ക് പറഞ്ഞു കൊടുത്തു. വീട് ശരിക്കും വളരെ നന്നായിരുന്നു.

വിഭ ഇപ്പോൾ താമസിക്കുന്ന വീട് ഒരു പാട് ചെറുതാണ്. രണ്ട് ബെഡ്റൂം മാത്രമേയുള്ളൂ. പിന്നിൽ പൂന്തോട്ടം വലുതാക്കാനായി ഒരുപാട് സ്ഥലം ഉണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി അവൾ പൈസ ചെലവാക്കിയിരുന്നില്ല. രണ്ടുപേരും സൂക്ഷിച്ചാണ് ചെലവ് ചെയ്തിരുന്നത്.

കൃത്യം പതിനൊന്നുമണിയ്ക്ക് ഏതാണ്ട് എട്ട് കുടുംബങ്ങൾ പുറകിലെ ലോണിൽ ഒത്തുകൂടി. പ്രോപ്പർട്ടി ഏജന്‍റ് ടേബിളിന്‍റെ പുറകിൽ വന്നു നിന്നു. പ്രഭാവശാലിയായ ഒരാൾ. പ്രൊഫഷണലും പൊളൈറ്റും, കറുത്ത ഷൂസ്, കറുത്ത സ്റ്റോക്കിംഗ്സ്, ഏതാണ്ട് അതേ നിറത്തിലുള്ള തലമുടി ചേരുന്ന വിധത്തിൽ വെട്ടിയൊതുക്കിയിരുന്നു. അയാൾ ആദ്യം വീടിന്‍റെ ചരിത്രം പറഞ്ഞു. പിന്നെ അതിന്‍റെ ഗുണങ്ങൾ നിരത്തി. പിന്നെ കുറവു കൾ പറഞ്ഞു. ആൾക്കാർ വളരെ ശ്രദ്ധയോടെ അയാളുടെ ഓരോ വാക്കും കേട്ടു കൊണ്ടിരുന്നു. ഏതാണ്ട് 25-30 മിനിറ്റ് അയാൾ സംസാരിച്ചു. പിന്നെ വില പറയാൻ തുടങ്ങി. 2-3 ആൾക്കാർ ചില വിലകൾ പറഞ്ഞു. പിന്നെ വിഭയും ആംഗ്യങ്ങൾ കൊണ്ട് എന്തോ പറഞ്ഞു. നാലാമതായി രോഹൻ തന്‍റെ വില പറഞ്ഞു. ഏജന്‍റ് മൂന്നു പ്രാവശ്യം വില ഏറ്റു പറഞ്ഞു. പിന്നെ ഒരു ചുറ്റിക മേശപ്പുറത്തടിച്ച് ആ വില ഉറപ്പിച്ചു. ടപ്പ് ടപ്പ് എന്ന് അയാൾ വീടിന്‍റെ അകത്തേയ്ക്ക് പോയി. അവിടെ ചിലപ്പോൾ വീട്ടുടമസ്‌ഥൻ ഇരിക്കുന്നുണ്ടാവും. വീട് ആരുടെയാണോ അവരെ അവിടെയൊന്നും കാണാത്തതിൽ ശോഭയ്ക്ക് അസ്വാഭാവികത തോന്നി.

“ഇവിടെ അങ്ങനെയാണ്, വാങ്ങിക്കുന്നവന്‍റെയും വിൽക്കുന്നവന്‍റെയും ഇടയിൽ അയേൺ കർട്ടൻ ഉണ്ടാവും’ വിഭ ശോഭയോട് പറഞ്ഞിരുന്നു.

ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഏജന്‍റ് പുറത്തു വന്ന് തന്‍റെ പഴയ സ്‌ഥലത്ത് തന്നെ നിൽപ്പായി. ആ ഓക്ഷന് വന്നതിന് ആൾക്കാർക്ക് അയാൾ താങ്ക്സ് പറഞ്ഞു. ആൾക്കാർ അയാളുടെ പെർഫോർമൻസിന് കയ്യടിച്ചു. അയാൾ സ്‌റ്റേജിൽ എന്തോ ഡ്രാമ കഴിഞ്ഞ് നിൽക്കുകയാണെന്ന പോലെ. അയാൾ പതിഞ്ഞ സ്വരത്തിൽ വിഭയ്ക്കും രോഹനും ആശംസകൾ അറിയിച്ചു. ബാക്കി എല്ലാവരും പോയി. വിഭയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. അവിടെ ഞങ്ങൾ എല്ലാവരുടേയും മുന്നിൽ വച്ച് തന്നെ അവൾ രോഹനെ കെട്ടിപ്പിടിച്ച് അയാൾക്ക് വലിയൊരു കിസ്സ് കൊടുത്തു.

സന്തോഷം കൊണ്ട് ആടിക്കളിച്ച് പറഞ്ഞു. “താങ്ക്‌യൂ രോഹൻ.” അവിടെ നിന്ന് എഴുന്നേറ്റ് എല്ലാ വരും കടൽത്തീരത്തേക്ക് പോയി. ബീച്ചിൽ കാർപ്പെറ്റ് വിരിച്ച് ഇരുന്നിട്ട് തന്‍റെ അച്ഛനോട് എല്ലാം പറഞ്ഞു.

“ഇത്ര നല്ല വലിയ വീട് ഈ വിലയ്ക്ക് സിഡ്‌നിയിൽ എവിടേയും കിട്ടില്ല ഇന്ന് വാങ്ങാൻ കഴിഞ്ഞത് ഭാഗ്യം അവർക്ക് വീട് വിൽക്കാൻ തിരക്കായതുകൊണ്ടാണ് വില കുറച്ച് ഇട്ടത് എന്നാണ് ഏജന്‍റ് പറഞ്ഞത്.”

അവർക്ക് എന്ത് തിരക്കാണുള്ളതെന്ന് രണ്ടുദിവസം മുമ്പേ വിഭയ്ക്ക് പിടികിട്ടിയിരുന്നു, ചൈൽഡ് കെയറിൽ നിന്ന് തിരിച്ചു വരുമ്പോൾ വാർത്തയുടെ ചൂടുകൊണ്ട് വിഭയുടെ മുഖം തുടുത്തിരുന്നു.

“കെയ്റ്റ് ഈ ശനിയാഴ്ച പോവുകയാണ്.”

ശോഭയുടെ ഹൃദയം നുറുങ്ങിപ്പോയി. പാവം കുട്ടികൾ, അവരുടെ കാര്യം എന്താകും? കുഞ്ഞ് ജാക്കിന് സ്‌ഥിരമായി അച്ഛനും അമ്മയുമില്ല, സ്‌ഥിരമായി വീടുമില്ല.

“അമ്മേ, അധികം ആശങ്കപ്പെടേണ്ട. ഇവിടെ ആരും ഇത്ര ആലോചിക്കാറില്ല. ഇന്ന് മാളിൽ വച്ച് കെയ്റ്റിനെ കണ്ടിരു ന്നു. വളരെ സന്തോഷത്തിലാണ്. അവളുടെ പുതിയ ഫ്രണ്ട് വലിയ പണക്കാരാനാണെന്നാണ് പറഞ്ഞത്. ലണ്ടനിൽ അയാൾക്ക് വലിയ ബംഗ്ലാവുണ്ട്. ഓസ്ട്രേലിയയിലെ ഈസ്‌റ്റ് കോസ്‌റ്റിൽ ബീച്ച് ഹൗസുണ്ട്. അവൾ അയാളുടെ കൂടെ യൂറോപ്പ് ചുറ്റിയടിക്കാൻ പോവുകയാണ്.”

ശോഭയ്ക്ക് കെയ്റ്റിനോട് ദേഷ്യം വരുന്നുണ്ടായിരുന്നു. “തുടർന്ന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്തിനാ ഇത്രയധികം സ്നേഹം ഭാവിച്ചത്?” അവൾക്ക് സ്വന്തം മക്കളോടും ദേഷ്യം വരുന്നുണ്ടായിരുന്നു. മനസ്സിൽ എന്തോ ഒന്ന് അവളോട് പറയുന്നുണ്ടായിരുന്നു. “വിഭയും രോഹനും വീട് വാങ്ങിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നിവൃത്തിയില്ലാതെ കെയ്റ്റ് അവിടെത്തന്നെ താമസിച്ചേനെ.”

ശോഭയുടെ മനസ്സ് ഐസ് വച്ച പോലെ മരവിച്ചു. വിഭയും രോഹനും ആവേശത്തോടെ ഇടയ്ക്ക് ബാങ്കുകളും വക്കീലന്മാരേയും തപ്പി നടക്കുന്നു. പ്രസവത്തിനു മുമ്പ് എല്ലാ പണിയും തീർക്കണം. കെയ്റ്റിന് തിരക്ക്. ഇവർക്കും തിരക്ക്. പക്ഷേ ശോഭയ്ക്ക് മാത്രം ഒന്നിലും താൽപര്യമുണ്ടായിരുന്നില്ല. ഓട്ടത്തിനിടയിൽ വിഭയുടെ പ്രസവവും കഴിഞ്ഞു. ഒരു സുന്ദരിക്കുഞ്ഞിനു ജന്മം കൊടുത്ത് പത്തു പന്ത്രണ്ട് ദിവസം കൊണ്ടു തന്നെ വിഭ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.

“നീയെന്താ ചെയ്യുന്നത് വിഭേ? ഒരു മുപ്പതു ദിവസമെങ്കിലും വിശ്രമിക്ക്.” ശോഭ അവളെ ശകാരിച്ചു.

“മമ്മി എന്‍റെ കയ്യിൽ മുപ്പതു മിനിറ്റു പോലുമില്ല. നിങ്ങൾ ടെൻഷൻ ആവണ്ട. രോഹന് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പറ്റില്ല നിങ്ങൾ വീടും കുട്ടികളേയും നോക്കൂ. വീടിന്‍റെ പേപ്പറുകൾ ഈ മാസം തന്നെ സൈൻ ചെയ്യണം.”

“ഈ മാസമോ?”

“അതെ, വേഗം തന്നെ ഷിഫ്റ്റ് ചെയ്യണം. നിങ്ങളുടെ സഹായം ഉണ്ടാവുമല്ലോ,” വിഭ പല ജോലികളും ഒരു മിച്ച് ചെയ്‌തുകൊണ്ട് പറഞ്ഞു.

ഈ ദിവസങ്ങളിൽ വിഭയ്ക്കും രോഹനും അച്ഛനോടും അമ്മയോടും സംസാരിക്കാനുള്ള നേരം പോലും ഉണ്ടായിരുന്നില്ല. രണ്ടു കുട്ടികൾ, വീട്ടിലെ മുഴു വൻ പണികൾ, പിന്നെ വിലാസിന്‍റെ അതേ പെരുമാറ്റം. ശോഭയുടെ ജീവിതം കുട്ടികളിൽ ലയിച്ചതായിരുന്നു. ആദ്യം മകൾക്കു വേണ്ടി സമർപ്പിച്ചത് പിന്നെ മകളുടെ കുട്ടികൾക്കു വേണ്ടി മാത്രമാണ് ജീവിച്ചത്. പണ്ടും ഇപ്പോഴും, ശനിയാഴ്‌ച എല്ലാവരും വീണ്ടും കെയ്റ്റിന്‍റെ വീട്ടിൽ പോയി. ചിലതൊക്കെ കണ്ട് മനസ്സിലാക്കാൻ. ഇനിയത് നമ്മുടെ ആവാൻ പോവുന്നതല്ലേ. ഇപ്രാവശ്യം ഒന്നുകൂടെ സൂക്ഷ്‌മമായി നോക്കുകയായിരുന്നു.

“കണ്ടോ മമ്മീ, എത്ര അപൂർവ്വമായ ചെടിയാണിത്. ഇതിനെ എൽകോൺ എന്നാണ് പറയുന്നത്. ഇതിന് മണ്ണിൽ വേരുണ്ടാവില്ല. ഇത് വായു കൊണ്ടാണ് ജീവിക്കുന്നത്.” വിഭ ഒരു മരത്തിന്‍റെ അടുത്തു നിന്ന് തന്‍റെ സസ്യശാസ്ത്ര വിജ്‌ഞാനം വിളമ്പുകയായിരുന്നു.

“ഇതിന് പഴത്തൊലി കൊടുക്കാം, മുട്ടത്തോട് കൊടുക്കാം. അത്ഭുത സസ്യം തന്നെ അല്ലേ.” വിഭ അതിന്‍റെ പ്രത്യേകതകളിൽ ആവേശം കൊള്ളുകയായിരുന്നു. പക്ഷേ ശോഭ വ്യാകുലയും. മനസ്സിൽ ഒരു കുഴഞ്ഞു മറിയൽ.

“ആഴമുള്ള വേരുകളില്ലാത്ത ചെടി, മണ്ണില്ലാത്ത ചെടി. ങ്ഹും, അത് വലിയ കാര്യം തന്നെ” അവൾ പരോക്ഷമായി പറഞ്ഞു. “അതേ, വളരെ നല്ലതാണ്.”

വീട്ടിലെത്തിയതും ശോഭ പ്രഖ്യാപിച്ചു. “വിഭേ, നീ ആ വീട്ടിൽ താമസിക്കുന്നത് എനിക്ക് സമ്മതമല്ല. നിങ്ങൾ അത് വാങ്ങരുത്.”

“അമ്മയെന്താണീ പറയുന്നത്? വിഭയും രോഹനും അച്‌ഛന്‍റെ കൂടെ വൈൻ കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു. വിലാസിന്‍റെ വിസ്ക്‌കിയുടേയും സ്കോച്ചിന്‍റെയും ബോട്ടിലുകൾക്ക് രണ്ടു പുതിയ സുഹൃത്തുക്കളെ ലഭിച്ചിരുന്നു. ഓസ്ട്രേലിയൻ ബിയറും വൈനും.. എങ്കിലും വിഭയ്ക്കും രോഹനും അദ്ദേഹം അധികം ഡ്രിങ്ക്സ് കഴിക്കുന്നത് ഇഷ്‌ടമല്ലായിരുന്നു.

ശോഭ എഴുന്നേറ്റ് കുഞ്ഞു രാധയെ കയ്യിലെടുത്ത് തന്‍റെ മുറിയിലേയ്ക്ക് പോകാൻ നിന്നു. പോകവേ അവൾ പറഞ്ഞു. “ഞാൻ പറഞ്ഞു കഴിഞ്ഞു. ആ വീട് ശരിയല്ല.”

എല്ലാവരും സ്‌തബ്‌ധരായി അനങ്ങാതെ നിന്നു. മിനിറ്റുകളോളം ആരും ഒന്നും പറഞ്ഞില്ല. വിഭ പെട്ടെന്നു തന്നെ അവളുടെ പിന്നാലെ ചെന്ന് ദേഷ്യത്തോടെ പറഞ്ഞു. “ഹോ മമ്മാ, നിങ്ങളെക്കൊണ്ട് വയ്യ. ഞങ്ങൾ ഇത്രയധികം പൈസ ഇൻവെസ്‌റ്റ് ചെയ്‌തതാ. ഞങ്ങൾക്ക് ആ വീട് ഭയങ്കര ഇഷ്ടമാണ്.”

പക്ഷേ, ശോഭയെ ഭൂതം ആവേശിച്ച പോലെയായിരുന്നു. അവൾ ആകെ ബഹളമാക്കി. നിരാഹാരം കിടന്നു. വീട്ടിലാകെ ഉത്കണ്ഠ. എല്ലാവരും അവളെ ഉപദേശിക്കും. സമ്മതിപ്പിക്കാൻ നോക്കും. പിന്നെ ദേഷ്യപ്പെടും അവൾ ഇളകിയില്ല. പിന്നെ ഒരു അപ്രതീക്ഷിത തീരുമാനം വിലാസ് അറിയിച്ചു. “നമ്മൾ നാളെത്തന്നെ ഇന്ത്യയ്ക്ക് തിരിച്ചു പോവുകയാണ്.”

“എന്ത്? നാളേയോ, പക്ഷേ നമ്മുടെ ടിക്കറ്റ് അടുത്ത മാസത്തേയ്ക്കല്ലേ. മാത്രമല്ല ഇപ്പോൾ വിഭ ദുർബലയാണ്. ഒറ്റയ്ക്ക് എങ്ങനെ രാധയെ നോക്കും. നിങ്ങൾക്ക് എന്താ പറ്റിയത്?”

“എനിക്കോ?” അയാളുടെ ശബ്ദം കടുത്തതായിരുന്നു. “എനിക്കെന്ത് സംഭവിക്കാൻ, എനിക്കല്ല, നിങ്ങൾക്ക് എന്തുപറ്റി എന്ന് ആലോചിക്കൂ മാഡം.”

“എനിക്കെന്ത് സംഭവിക്കാനാണ്. എന്‍റെ കുട്ടികൾക്ക് നല്ലതു വരുന്നത് മാത്രം ചെയ്യും. ജീവിതകാലം മുഴുവൻ ചെയ്തു കൊണ്ടിരിക്കുന്നത്.” അവൾ പതുക്കെ തളർന്ന ശബ്‌ദത്തിൽ പറഞ്ഞു.

“കണ്ണ് തുറന്ന് നോക്ക്, അവർ കുട്ടികളല്ല.” തന്‍റെ ഭർത്താവിന്‍റെ നിശ്ചയിച്ചുറപ്പിച്ച ഭാവം കണ്ട് ശോഭ സ്‌തംഭിച്ചു പോയി.

“അമ്മമാർക്ക് തന്‍റെ മക്കൾ ഒരിക്കലും വലുതാവില്ല. വിഭയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുന്നത് എനിക്ക് സഹിക്കാനാവില്ല.” ശോഭ പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

“അവരുടെ ജീവിതത്തിൽ ഇന്‍റർഫിയർ ചെയ്യുന്നത് നിർത്തു.” വിലാസ് അലറുന്ന പോലെ പറഞ്ഞു. “അവരെ ജീവിക്കാൻ വിടു സ്വസ്‌ഥമായി ശ്വാസമെടുക്കാൻ സമ്മതിക്കൂ.”

“ഞാൻ അവരെ ജീവിക്കാൻ സമ്മതിക്കുന്നില്ലന്നോ?” അടികിട്ടിയ പോലെ  ശോഭ ചോദിച്ചു.

കേട്ടിട്ടും കേൾക്കാത്തപോലെ വിലാസ് അലമാരയിൽ നിന്ന് വസ്ത്രങ്ങളെടുത്ത് സ്യൂട്ട്കേയ്സിൽ നിറയ്ക്കാൻ തുടങ്ങി.

ശോഭയും ഉറച്ചു നിന്നു. കുട്ടിക്കാലത്തെ നിർബന്ധബുദ്ധി ഇപ്പോൾ ഉഗ്രരൂപത്തിലായി. പക്ഷേ, വിലാസിന്‍റെ തീരുമാനം മാറിയില്ല. അവളുടെ ഓമന എത്ര കരഞ്ഞു. അവൾ എത്ര മോഹിച്ചു. “മമ്മി പ്ലീസ്, ഒരു വാക്കെങ്കിലും പറയൂ.”

പക്ഷേ ശോഭ പാറ പോലെ ഉറച്ചു നിന്നു. അവളുടെ ഓക്സിജനായിരുന്നു വിഭയുടെ കണ്ണുകളിൽ കണ്ണുനീർ. ശോഭ ഉത്കണ്‌ഠപ്പെട്ടിരുന്നത് വിഭയുടെ ഭാവിയെക്കുറിച്ച് മാത്രമാണ്. ഒരു വിചിത്രമായ ഭ്രമം. ഒരു അന്ധ വിശ്വാസം അവളുടെ ഉള്ളിൽ കടന്നിരുന്നു. അവൾ ഭയപ്പെട്ടു.

വിവാഹമോചിതയായ കെയ്റ്റിന്‍റെ വീട്ടിൽ തന്‍റെ മകൾ താമസിക്കുന്നതോർത്ത് അവൾ ഭയപ്പെട്ടു. അങ്ങനെ സംഭവിച്ച വീട്ടിൽ വിഭ ഒറ്റയ്ക്ക് താമസിക്കാനോ? ഈ ചിന്തയാണ് അവളെ അലട്ടിക്കൊണ്ടിരുന്നത്.

കച്ചവടം കഴിഞ്ഞിരുന്നു. ഇന്ത്യയിൽ എത്തിയ ശോഭ സ്വയം സങ്കടപ്പെട്ട് ജീവിച്ചു. എല്ലാ പണിയും എങ്ങനെ ചെയ്യുന്നുണ്ടായിരുന്നു. രാധയെ ആര് ഉറക്കുന്നുണ്ടാവും. ആകാശിനെ ആര് പുരിയും പനീറും കഴിപ്പിക്കുന്നുണ്ടാവും? വിഭ മരുന്ന് കഴിച്ചിട്ടുണ്ടാവുമോ ആവോ?

വിഭയുടെ ഫോൺ എപ്പോഴും വരുന്നുണ്ടായിരുന്നു. വിഭയ്ക്ക് ശോഭയെപ്പറ്റിയും ശോഭയ്ക്ക് വിഭയെപ്പറ്റിയും ആധിയായിരുന്നു.

രണ്ടു ദിവസം മുമ്പ് വിഭ പറഞ്ഞു “മാമാ ഞങ്ങൾ ഈയാഴ്ച്ച ഷിഫ്റ്റ് ചെയ്യുകയാണ്. അമ്പലത്തിൽ നിന്ന് പൂജാരിയെ വിളിപ്പിച്ച് ഹോമം കഴിപ്പിക്കാം. വേറെ എന്തെങ്കിലും ചെയ്യാനുണ്ടോ?”

“എനിക്കു വേണ്ടി ഒരു കാര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ നിന്‍റെ ഇഷ്ടം പോലെ…”

“പറയുന്നേ, എന്താ വേണ്ടത്?” വിഭ ആവേശത്തോടെ പറഞ്ഞു.

“ആ വീട്ടിൽ നിന്ന് എൽകോണിൻ മരം വെട്ടിക്കളയൂ.”

“ശരി വെട്ടിക്കളയാം.” വിഭ തന്‍റെ അമ്മയുടെ ആഗ്രഹം കേട്ട് വിസ്‌മയിച്ചു. പാവം എൽകോൺ ചെടി കൊണ്ട് അവർക്ക് എന്ത് ബുദ്ധിമുട്ടാണെന്ന് അവൾക്ക് മനസ്സിലായില്ല.

“നല്ല ആഴമുള്ള വേരുകളുള്ള ഒരു ചെടി. അതിന്‍റെ വേരുകൾ മണ്ണിലായിരിക്കണം. ആൽമരം പോലത്തെ, മണ്ണിൽ ഉറച്ചു നിൽക്കുന്ന ശിഖരങ്ങളുള്ള ഒന്ന്, അങ്ങനെ ഒന്ന് വയ്ക്ക്.” ശോഭ ആവശ്യപ്പെട്ടു.

“ഇത്രയേ ഉള്ളൂ കാര്യം? ഇന്നു തന്നെ പോയി നല്ല വേരുള്ള ഒരു ചെടി കൊണ്ടു വരാം, ഐ ലവ് യൂ മാ,” വിഭ ഉത്സാഹത്തോടെ പറഞ്ഞു.

ഉള്ളിന്‍റെയുള്ളിൽ ശോഭയ്ക്ക് അറിയാമായിരുന്നു. തന്‍റെ വിവാഹജീവിതത്തിലെ അനുഭവത്തെ അന്ധവിശ്വാസമാക്കി വിഭയെ അവിവാഹിതയാക്കി നിർത്താൻ ആഗ്രഹിച്ച പോലെ ഈ അന്ധവിശ്വാസവും വേരില്ലാത്ത ചെടി പോലെയാവും എന്ന്.

പക്ഷേ, ഈ അന്ധവിശ്വാസം ഇങ്ങനെ ഒഴിഞ്ഞു പോകുന്നതു കണ്ട് അവൾ ദീർഘ നിശ്വാസം വിട്ടു.

और कहानियां पढ़ने के लिए क्लिक करें...