ഞാനും നാളെ നിന്‍റെ കൂടെ ആശുപത്രിയിൽ വരാം. ഈ കൊറോണ കാരണം രോഗികളുടെ എണ്ണം എത്രമാത്രമാണ് കൂടിയത്. ഈ സാഹചര്യത്തിൽ ഡോക്ടർമാരെ കൂടാതെ നഴ്സുമാരുടെയും ആവശ്യം ഉണ്ടല്ലോ. രോഗികളെ പരിചരിക്കാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെന്തിന് വീട്ടിലിരുന്ന് സമയം കളയണം?” ഫോണിൽ കുശൽ സംസാരിച്ച് തുടങ്ങിയയുടനെ ഗൗരി പറഞ്ഞു.

“പ്ലീസ് ഗൗരി, ഞാൻ പറയുന്നത് മനസ്സിലാക്കൂ. നിനക്ക് അസുഖം മാറി സുഖമായിട്ട് വളരെ നാളായില്ലല്ലോ. അതിലും വലുതാണ് നിനക്ക് നഴ്സിംഗ് ഡിഗ്രിയില്ലായെന്നത്”

“നിനക്കറിയാമല്ലോ, നഴ്സിംഗ് ഡിഗ്രി എന്താ കിട്ടാതിരുന്നതെന്ന്. ഫൈനൽ ഇയർ എക്സാം മാത്രമാണ് എഴുതാൻ കഴിയാതിരുന്നത്. പഠനം കംപ്ലീറ്റാക്കിയല്ലോ ഞാൻ. നാളെ നീ എന്നെയും കൂടി കൊണ്ട് പോകണം”

“എനിക്കതൊക്കെ അറിയാം. ഗൗരി നമ്മൾ നിയമവിരുദ്ധമായി കാര്യം ചെയ്യണമെന്നാണോ നീ പറയുന്നത്? നീയെന്നും ഞാൻ ഫ്രീയാകുന്ന സമയത്ത് എന്നെ ഫോണിൽ വിളിച്ചാൽ മതി. എനിക്കത് വലിയ ഊർജ്‌ജമായിരിക്കും” കുശലിന്‍റെ വാക്കുകളിൽ മാധുര്യം കുറഞ്ഞ് അൽപം ഗൗരവം കലർന്നു.

“ഡിയർ ഡോക്ടർ, ഞാനൊരു മണ്ടിയെന്നാണോ വിചാരിച്ചിരിക്കുന്നത്. ഞാൻ എന്‍റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോൺ ചെയ്ത് നഴ്സായി പ്രവർത്തിക്കാനുള്ള പെർമിഷൻ വാങ്ങിക്കഴിഞ്ഞു. കോളേജിലെ പാസ്റ്റ് റെക്കോഡും ഇപ്പോഴത്തെ ആവശ്യവും പരിഗണിച്ച് എച്ച്ഒഡി എനിക്ക് സ്പെഷ്യൽ പെർമിഷൻ അനുവദിച്ചുള്ള ഉത്തരവ് മെയിൽ ചെയ്തിട്ടുണ്ട്. ആ മെയിൽ പ്രിന്‍റ് എടുത്ത് കാണിച്ചാൽ എനിക്ക് ജോലി ചെയ്യാൻ പറ്റുമല്ലോ. മൂന്ന് മാസം വരെ വാലിഡ് ആണ് ആ പെർമിഷൻ”

“കൊള്ളാമല്ലോ... എങ്കിൽ നാളെ തന്നെ തുടങ്ങിക്കളയാം” കുശൽ സന്തോഷത്തോടെ പറഞ്ഞു.

പിറ്റേദിവസം ആശുപത്രിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയശേഷം ഗൗരി ഉറങ്ങാൻ പോയി. പക്ഷേ അവൾക്ക് ഉറങ്ങാനായില്ല. അവളുടെ മനസ്സിൽ ഓർമ്മകളുടെ ഒരു വേലിക്കയറ്റം തന്നെയുണ്ടായി. അവൾ തന്‍റെ പഴയ ദിനങ്ങളെപ്പറ്റി ഓർത്തെടുത്തു.

യുപിയിലെ ഒരു കൊച്ചുഗ്രാമത്തിൽ കുശലിനൊപ്പം കളിച്ചുവളർന്ന ബാല്യമായിരുന്നു അവളുടെത്. ഗൗരിയും അമ്മയും മാത്രമടങ്ങുന്നതായിരുന്നു അവളുടെ കുടുംബം. അവൾക്ക് കഷ്ടിച്ച് ഒരു വയസ് പ്രായമുള്ളപ്പോൾ അവളുടെ അച്ഛൻ ജോലിതേടി നഗരത്തിൽ പോയതാണ്. പിന്നീടിതുവരെ മടങ്ങിവന്നില്ല. അയാൾ രണ്ടാമത് വിവാഹം കഴിച്ചുവെന്ന് ചിലർ പറഞ്ഞ് കേട്ടിരുന്നു. ഗൗരിയുടെ അമ്മയ്ക്കാകട്ടെ പഠിപ്പൊന്നും ഉണ്ടായിരുന്നില്ല. വീട്ടുചെലവ് നടത്തികൊണ്ടുപോകാനുള്ള കഴിവും ശേഷിയും അവർക്കുണ്ടായിരുന്നില്ല. ഗൗരിയുടെ അമ്മയുടെ വീട്ടുകാരാകട്ടെ ദരിദ്രരുമായിരുന്നു. അതുകൊണ്ട് അവളുടെ അമ്മ വീട്ടിൽ പപ്പടവും അച്ചാറും തയ്യാറാക്കി അത് വിറ്റാണ് വീട്ടുചെലവ് നടത്തിയിരുന്നത്.

കുശലിന്‍റെ അച്ഛനാകട്ടെ സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ അത്ര വിശാലമായ കൃഷിയിടവും അതിനടുത്തായി കൂറ്റൻ വീടുമുണ്ടായിരുന്നു അവർക്ക്. അച്ഛന്‍റെ തിരക്ക് പിടിച്ച ജീവിതരീതിയും രോഗഗ്രസ്തയായിരുന്ന അമ്മയുടെ മരണവും അവനെ ഏകാന്തതയിലേക്ക് തള്ളിവിട്ടു.

മനം മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് അവന് ആശ്വാസമായത് ഗൗരിയുമായുള്ള സൗഹൃദമായിരുന്നു. ഗൗരിയല്ലാതെ മറ്റൊരാളെയും അവന് ഉൾക്കൊള്ളാനായില്ല. ഗൗരി കൂട്ടുകാരികൾക്കൊപ്പം കളിക്കുന്നത് മറ്റും കണ്ടാൽ അവൻ അപ്പോൾ തന്നെ ഒച്ച വച്ച് അവളെ വിളിക്കുമായിരുന്നു. അവന്‍റെ ഈ സ്വഭാവം അവളെ പലപ്പോഴും അദ്ഭുതപ്പെടുത്തുമായിരുന്നു. കൂട്ടുകാരികൾക്കൊപ്പം കുറേയകലെ കളിച്ചിരുന്ന തന്നെ അവർക്കിടയിൽ നിന്നും കുശൽ എങ്ങനെ തിരിച്ചറിഞ്ഞിരുന്നുവെന്ന്? അതിനു മറുപടിയായി അവൻ ചിരിയോടെ പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...