“മണിക്കുട്ടീ”

ഉറക്കം തൂങ്ങുന്ന മിഴികൾ താനേ അടയുന്നു.

“ഉറക്കം വരണുണ്ടെങ്കിൽ പോയി കിടന്നോളൂ. ഏട്ടന് കുറെ ഹോംവർക്ക് ചെയ്യാനുണ്ട്”

“അപ്പൊ കഥയോ?”

“അത് ഏട്ടൻ നാളെ പറഞ്ഞുതരാം.”

“അത് പറ്റില്ല്യ. ഏട്ടന്‍റെ കഥ കേട്ടിട്ടേ ഞാനുറങ്ങണുള്ളു”

കഥ പറയാൻ തുടങ്ങുമ്പോഴേക്കും ആളുറക്കമാകും. എങ്കിലും ഉറങ്ങുന്നതുവരെ അവൾക്ക് ഏട്ടൻ അടുത്തുണ്ടാവണം

എന്തെല്ലാം ഒളിമങ്ങാത്ത ഓർമ്മകൾ. മനസ്സിന്‍റെ കളിത്തട്ടിൽ എത്രയെത്ര നുറുങ്ങുസംഭവങ്ങൾ. സ്ക്കൂളിലെ ഇന്‍റർവെല്ലിന്‍റെ സമയത്ത് എന്നും ഏട്ടനെ തേടിയെത്താറുള്ള തന്‍റെ അനുജത്തി. കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള സംസാരം. സ്നേഹം വഴിയുന്ന വിടർന്ന കണ്ണുകളുടെ തിളക്കം. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

“ഞാനിന്ന് ഏട്ടന് ഒരൂട്ടം കൊണ്ടു വന്നിട്ടുണ്ടല്ലോ”

“എന്താ?”

“ദേ, ഇത് കണ്ടോ” ഫ്രോക്കിന്‍റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നിലക്കടലയുടെ പൊതിയെടുത്ത് തുറന്ന് നീട്ടിക്കാണിച്ചുകൊണ്ടാണ് സംസാരം ”ഞാനിന്നേ അമ്മേടെ കയ്യീന്ന് പൈസ വാങ്ങീരുന്നു.”

പാതിമുക്കാലും തന്‍റെ കൈയ്യിലേക്ക് ചൊരിഞ്ഞിട്ടുതരുന്ന, താനത് രുചിയോടെ ചവക്കുന്നത് കണ്ട് സായൂജ്യമടയുന്ന മണിക്കുട്ടി. അവളെപ്പോഴും അങ്ങനെയായിരുന്നല്ലോ. ഏട്ടന്‍റെ സന്തോഷമായിരുന്നു അവൾക്കെല്ലാം.

പതുപതുത്ത കുഞ്ഞുവിരലുകളുടെ മൃദുസ്പർശത്തിന്‍റെ സ്നിഗ്ദ്ധത. അതിപ്പോഴും അനുഭവപ്പെടുന്നതു പോലെ....

ഓട്ടിൻപുറത്തു നിന്ന് ഇറ്റിറ്റ് വീഴുന്ന മഴവെള്ളം മുറ്റത്തുള്ള കൊച്ചുകുഴികളിൽ അപ്രത്യക്ഷമാകുന്നതിലേക്ക് അലസമായി നോക്കിക്കൊണ്ട് ഇറയത്തെ ചാരുകസേരയിലിരിക്കുമ്പോൾ ഒരു സ്വരം അയാളെ മനോരാജ്യത്തിൽ നിന്നുണർത്തി

കയ്യിലൊരു കുപ്പിയുമായി എട്ടൊൻപതുവയസ്സുള്ള ഒരു പെൺകുട്ടി. ”മണിയമ്മേ, ഒരു കുപ്പി മോരു തരാനുണ്ടാവോ”

“ദാ, ഇപ്പോ കൊണ്ടുവരാം” അകത്തുനിന്ന് മറുപടി കേട്ടു.

“ഒരു പാത്രത്തിൽ മോരുമായി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ട വീട്ടമ്മയെ അയാൾ വേദനയോടെ ശ്രദ്ധിച്ചു.

മണിക്കുട്ടി എത്ര മാറിപ്പോയി. വാരിവലിച്ചുകെട്ടിയ തലമുടി. മുഷിഞ്ഞുലഞ്ഞ വേഷം. വിണ്ടുകീറിയ കാൽമടമ്പുകളിൽ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു. കൈകളിലുമിപ്പോൾ കഠിനാദ്ധ്വാനത്തിന്‍റെ തയമ്പുകളുണ്ടാകും. അയാൾ അസ്വാസ്ഥ്യത്തോടെ ഓർത്തു.

പഴയ മണിക്കുട്ടിയുടെ ഓർമ്മക്കെന്നപോലെ നീണ്ട് ഇടതൂർന്ന തലമുടി മാത്രം.

അതിനെക്കുറിച്ച് അച്ഛൻ പറയാറുള്ളത് ഓർമ്മവന്നു അപ്പോൾ. ”മണ്ടിപ്പെണ്ണ്.തലേലു വെറും കളിമണ്ണാ. അതാ മുടിയ്ക്കിത്ര കരുത്ത്.”

പഠിക്കാനവൾ പിറകോട്ടായിരുന്നല്ലോ. പത്തിൽ രണ്ടുതവണ തോറ്റപ്പോൾ പഠിത്തവും അവസാനിച്ചു. ജീവിതത്തിലും അവൾ ബുദ്ധിശൂന്യത കാണിച്ചുവെന്ന് അച്ഛൻ പലപ്പോഴും പരാതി പറയാറുണ്ടായിരുന്നു. സ്വന്തം നിലനിൽപ്പിനെക്കുറിച്ച് ഓർക്കാതെ നിലവും പറമ്പും കിട്ടിയ വിലക്ക് വിറ്റത് ബുദ്ധിശൂന്യത എന്നല്ലേ ആരും പറയൂ.

അത്തവണ ലീവിൽ നാട്ടിലെത്തിയ ദിവസം മണിക്കുട്ടിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എത്ര മാറിപ്പോയിരിക്കുന്നു അവൾ.

മോരിന്‍റെ കാശും വാങ്ങി അകത്തേക്ക് നടക്കും മുൻപ് അവൾ ചോദിച്ചു ”ഏട്ടനെന്താ ഇവിടിങ്ങനെ ഒറ്റക്ക്? വിമലയെവിടെ?”.

“ആവോ ആർക്കറിയാം.” അയാൾ പറഞ്ഞു. വിമലക്ക് ഇവിടെ വന്നേപ്പിന്നെ വീട്ടിലിരിക്കാൻ സമയമുണ്ടായിട്ടില്ലല്ലൊ. അയല്പക്കത്തെല്ലാം പട്ടണപൊങ്ങച്ചോം പറഞ്ഞ് വിലസി നടക്കലല്ലേ പണി.

“ഏട്ടന് ചായ വേണോ?”

“വേണ്ട”

കാലുകൾ ഏന്തിവലിച്ച് നടന്നകലുന്ന അനുജത്തിയെ പിന്തുടരുന്ന അയാളുടെ കണ്ണുകൾ ഈറനായി.

“കാലിന് വേദനയുണ്ടോ? ഏട്ടൻ തടവിത്തരട്ടെ?” കുട്ടികളായിരുന്ന കാലത്തെപ്പോലെ ചോദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...” അയാൾ ആശിച്ചുപോയി.

പക്ഷെ അങ്ങനെ ചോദിച്ചാൽതന്നെ അവളെന്തെങ്കിലും തുറന്ന് പറയുമോ? ഇല്ലെന്ന് തോന്നി അയാൾക്ക്. എല്ലാ വേദനകളും ഹൃദയത്തിലൊതുക്കാനവൾ പഠിച്ചിരിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...