വേണ്ട അമ്മി, ഞാനത് സമ്മതിക്കില്ല. എന്‍റെ കല്യാണത്തിന് സൗത്ത് ഹോളിലെ കടയിലെ വസ്‌ത്രമണിയണമെന്ന് അമ്മി സ്വപ്‌നത്തിൽ പോലും വിചാരിക്കരുത്. അമ്മിക്കറിയുമോ, ജെഫിന്‍റെ വീട്ടുകാർ എത്ര ധനികരാണെന്ന്? അവരുടേത് ഒരു കൂറ്റൻ ബംഗ്ലാവാണ്.” സൈറ സ്വരം അല്‌പം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“അറിയാം മോളേ, നീ ആഗ്രഹിക്കും പോലെയെ ഞാൻ ചെയ്യൂ.” സോയ ശബ്‌ദം താഴ്‌ത്തിക്കൊണ്ട് പറഞ്ഞു.

“ങ്‌ഹാ, ഒരു കാര്യവും കൂടിയുണ്ട്. അമ്മി ഒരു തുക്കട കട നടത്തുകയാണെന്ന് അവരോട് പറയരുത്. അമ്മി ഫാഷൻ ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുകയാണെന്നാ ഞാനവരോട് പറഞ്ഞിരിക്കുന്നത്.”

സൈറ പറയുന്നതു കേട്ട് സോയ ദീർഘ നിശ്വാസമുതിർത്തു. 20 വർഷം

മുമ്പ് തകർച്ചയിലേക്ക് കൂപ്പുകുത്തിയ തന്‍റെ കുടുംബത്തെ താങ്ങി നിർത്തിയത് ഈ കടയാണ്. ഇന്നത് മക്കൾക്ക് ഒരു നാണക്കേടാണ്. ഇന്നും അതെല്ലാം ഓർക്കുമ്പോൾ സോയയുടെ ഉള്ളിൽ ഒരു ഉൾക്കിടിലം അനുഭവപ്പെടും.

ഇർഫാനുമായുള്ള വിവാഹം നടന്നതും തുടർന്നുള്ള ജീവിതവും സോയയ്‌ക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതായിരുന്നു. സഹാരൻപൂരിലെ ഒരു പെൺകുട്ടിയെ ലണ്ടനിൽ ഉദ്യോഗമുള്ള ഒരു യുവാവ് വിവാഹം ചെയ്യുകയെന്നത് ആ ഗ്രാമത്തെ സംബന്ധിച്ച് അഭിമാനകരമായിരുന്നു. വലിയ ആർഭാടത്തോടെയായിരുന്നു വിവാഹം.

ഇർഫാൻ 15 ദിവസം സോയയ്‌ക്കൊപ്പം കഴിഞ്ഞ ശേഷം തിരികെ ലണ്ടനിലേക്ക് മടങ്ങി. അതിനു ശേഷം സോയയുടെ അബ്ബ സോയയുടെ പാസ്‌പോർട്ടും വിസയും മറ്റും തയ്യാറാക്കാനായി നെട്ടോട്ടം പാഞ്ഞു നടന്നു. സോയയ്‌ക്ക് കൈ വന്ന ഭാഗ്യത്തിൽ അയൽപക്കത്തുള്ള അവളുടെ സമപ്രായ പെൺകുട്ടികൾക്ക് അവളോട് ചില്ലറ അസൂയയൊന്നുമല്ല തോന്നിയത്.

ലണ്ടനിൽ എത്തിയ ശേഷം സോയ അവിടുത്തെ ഭാഷയും സംസ്‌കാരവും മനസ്സിലാക്കാൻ ഏറെ പണിപ്പെട്ടു. എബർഡീനിലുള്ള ചെറിയൊരു വീട്ടിലായിരുന്നു സോയയുടെയും ഇർഫാന്‍റെയും താമസം. ഇർഫാന് ലഭിച്ചിരുന്ന തുച്‌ഛമായ ശമ്പളം കൊണ്ട് ലണ്ടനിലെ ചെലവേറിയ ജീവിതം നയിക്കുക കഠിനമായിരുന്നു. പലപ്പോഴും പണമൊരു വലിയ പ്രശ്നമായി തീർന്നു. എങ്കിലും സോയയുടെ ബുദ്ധിയും കഴിവും മൂലം കുടുംബ ജീവിതം വലിയ അല്ലലും അലച്ചിലുമില്ലാതെ കടന്നു പോയിരുന്നു.

പരിമിതമായ ആ ജീവിത സാഹചര്യത്തിൽ രണ്ട് പേർക്ക് കഴിഞ്ഞു പോകാമായിരുന്നുവെങ്കിലും മൂന്നാമൊതൊരാളെ കൂടി ഉൾക്കൊള്ളാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. സൈറയുടെ വരവോടെ ഇർഫാൻ ഏറെക്കുറെ ഉദാസീനനായി. സന്തോഷത്തിന് പകരം അയാളുടെ മുഖത്ത് ദേഷ്യവും അസ്വസ്‌ഥതയും നിറഞ്ഞു. ഇർഫാന്‍റെ ശമ്പളം വീട്ടിലെ ആവശ്യങ്ങൾക്ക് തികഞ്ഞിരുന്നില്ലെങ്കിലും അവളെ പുറത്ത് ജോലിക്ക് അയയ്‌ക്കാൻ അയാൾ ഒട്ടും താൽപര്യപ്പെട്ടില്ല.

സൈറയ്‌ക്ക് മൂന്ന് വയസ്സും ഒമറിന് ഏട്ട് മാസവും പ്രായമുള്ളപ്പോഴാണ് കുടുംബ ഉത്തരവാദിത്തങ്ങൾ വഹിക്കാനാവില്ലെന്ന് പറഞ്ഞ് ഒരു ദിവസം ഇർഫാൻ വീട്ടിൽ നിന്നിറങ്ങി പോകുന്നത്. പിന്നീടൊരിക്കലും അയാൾ മടങ്ങി വന്നില്ല.

അന്നൊക്കെ വീട്ടിലുള്ള ഓരോ സാധനങ്ങൾ വിറ്റു പെറുക്കിയാണ് സോയ വീട്ടുചെലവ് കഴിച്ചിരുന്നത്. അത് കഴിഞ്ഞ് കടകളിൽ സെയിൽസ് ഗേളായി നിന്നും സോയ കുടുംബം പോറ്റാൻ പാടുപെട്ടു. കുട്ടികളെ സംരക്ഷിക്കാൻ കഴിയും വിധത്തിൽ സൗകര്യപ്രദമായ രീതിയിലാണ് സോയ ഓരോ ജോലിയും ചെയ്‌തിരുന്നത്. അതല്ലാതെ മറ്റെന്തെങ്കിലും ജോലിയ്‌ക്ക് പോയാൽ കുട്ടികളുടെ സംരക്ഷണം ഒരു പ്രശ്നമായി തീരും. അതുണ്ടാകാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...