മോഡലിംഗിൽ നിന്ന് അഭിനയ രംഗത്തേക്ക് പ്രവേശിച്ച സുന്ദരിയാണ് അലംകൃത. 2014 മിസ് ഇന്ത്യ എർത്തിലേക്കുള്ള യാത്ര അവർക്ക് എളുപ്പമായിരുന്നിരിക്കാം. പക്ഷേ ഒരു നല്ല വേഷത്തിനായി അലംകൃതയ്ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഒരു ഗോഡ്ഫാദർ ഇല്ലാതെ ബോളിവുഡിൽ പ്രവേശിക്കുന്നത് എളുപ്പമല്ലായെന്ന് അലംകൃത പറയുന്നു. ഗോഡ്ഫാദർ ഇല്ലാത്തവർ ഒരു നല്ല കലാകാരനാണെന്ന് എല്ലാ ദിവസവും സ്വയം തെളിയിക്കണം. ഇതിനു പുറമെ മോഡലിന്‍റെ ഇമേജിൽ നിന്ന് പുറത്ത് വന്ന് ഒരു നടിയായി സ്വയം സ്‌ഥാപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്.

മാതാപിതാക്കളും സുഹൃത്തുക്കളും കരിയറിൽ എപ്പോഴും അവളെ പിന്തുണച്ചിട്ടുണ്ട്. കോർപ്പറേറ്റ് ലോകത്ത് നിന്നു തന്‍റെ ജീവിതപങ്കാളിയേയും അലംകൃത കണ്ടെത്തി. ഒരു മ്യൂസിക്കൽ വീഡിയോയുടെയും ഒരു പൊളിറ്റിക്കൽ ത്രില്ലർ നാടക പരമ്പരയുടേയും ചിത്രീകരണം പൂർത്തിയാക്കിയ അലംകൃത കൂടുതൽ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ്. ജോലി മന്ദഗതിയിലായിരിക്കാം. പക്ഷേ അവർ അതിൽ സംതൃപ്തതയാണ്.

ഈ പുതിയ പരമ്പരയിൽ ഞാൻ ഒരു രാഷ്ട്രീയക്കാരന്‍റെ ഭാര്യയുടെ വേഷം ചെയ്തു. അതിനായി സംവിധായകനുമായി നിരവധി വർക്ക്‌ഷോപ്പുകൾ നടത്തിയിട്ടുണ്ട്. ഇത് അഭിനയം എളുപ്പമാക്കി. പക്ഷേ ഒരു വൈകാരിക രംഗം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. അതിൽ എനിക്ക് കരച്ചിൽ കൂടാതെ ദേഷ്യവും പ്രകടിപ്പിക്കേണ്ടിവന്നു. പ്രേക്ഷകർക്ക് സഹതാപം തോന്നേണ്ട ഒരു രംഗമാണ്. അത്തരമൊരു രംഗം അഭിനയിക്കുന്നത് എനിക്ക് അത്ര എളുപ്പമായിരുന്നില്ല.

ഈ മേഖല എളുപ്പമല്ല

മിസ് ഇന്ത്യയായതിനുശേഷം അഭിനയ മേഖലയിലേക്ക് വരുന്നതിന്‍റെ ഗുണം അലംകൃതയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലെ ബുദ്ധിമുട്ടുകളും കുറവല്ല. ലോകമെമ്പാടുമുള്ള എല്ലാവരും തന്നെ മിസ് ഇന്ത്യ എന്ന നിലയിൽ കണ്ടതിനാൽ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടാണ് എനിക്ക് നിരവധി ബ്രാൻഡുകളെ കണ്ടുമുട്ടാനും ആളുകളെ പരിചയപ്പെടാനും ധാരാളം കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞത്. ഈ രംഗത്തെ മാനേജ്‌മെന്‍റ് പഠിക്കാൻ എനിക്ക് ഏകദേശം 5 വർഷമെടുത്തു. അതിൽ നയതന്ത്രം, രാഷ്ട്രീയം, ബന്ധങ്ങൾ കൈകാര്യം ചെയ്യൽ, മുടി, മേക്കപ്പ് മുതലായവ വ്യവസായത്തിനനുസരിച്ച് പഠിക്കേണ്ടി വന്നു. കാരണം ഞാൻ ഈ വ്യവസായത്തിൽ നിന്നുള്ള ആളല്ല. അതിനാൽ തുടക്കം മുതൽ തന്നെ എനിക്ക് ഈ കാര്യങ്ങളിലെല്ലാം വളരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. അതിനായി ഞാൻ ധാരാളം സമയമെടുത്തു. സ്വന്തം യാത്ര സ്വയം തീരുമാനിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഞാൻ സന്തോഷിക്കുന്നു. കാരണം ഇതിലൂടെ ഒരു വ്യക്‌തിക്ക് സ്വന്തം ചിന്തകൾ, കഠിനാധ്വാനം, സമർപ്പണം എന്നിവ അനുസരിച്ച് എല്ലാം ചെയ്യാൻ കഴിയും. 2 വർഷം മുമ്പ് എന്‍റെ അച്‌ഛനെ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ജോലി ചെയ്യാൻ തോന്നിയില്ല. പക്ഷേ കാലക്രമേണ എല്ലാം മാറി. കൂടുതൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു.

പ്രചോദനം ലഭിച്ചു

കുട്ടിക്കാലം മുതൽ തെരുവ് നാടകങ്ങളിൽ അഭിനയിക്കുക, നൃത്തം പഠിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തിരുന്നുവെന്ന് അലംകൃത പറയുന്നു. ഇതിനുപുറമെ ഒരിക്കൽ മിസ് നോയിഡയും ആയി. ഞാൻ സ്‌കൂളിൽ നിന്ന് അഭിനയിക്കാൻ തുടങ്ങി. തുടർന്ന് ഈ മേഖലയിലേക്ക് വരാൻ പ്രചോദനം ലഭിച്ചു. നേരത്തെ എനിക്ക് ഒരു ഐഎഎസ് ഓഫീസറാകാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കലയിലും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ ഇത് എന്‍റെ കരിയർ ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല. പഠനം പൂർത്തിയാക്കിയ ശേഷം ഞാൻ മുംബൈയിൽ എത്തി. ഒരു ജോലി ചെയ്തു. പിന്നീട് ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചതോടെ എന്‍റെ ജീവിതം മാറി. പതുക്കെ ഞാൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. എന്‍റെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കപ്പെട്ടു. എന്‍റെ മാതാപിതാക്കളും സഹോദരിയും എല്ലാവരും പൂർണ്ണ പിന്തുണ നൽകി

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...