മോഡലിംഗിൽ നിന്ന് അഭിനയ രംഗത്തേക്ക് പ്രവേശിച്ച സുന്ദരിയാണ് അലംകൃത. 2014 മിസ് ഇന്ത്യ എർത്തിലേക്കുള്ള യാത്ര അവർക്ക് എളുപ്പമായിരുന്നിരിക്കാം. പക്ഷേ ഒരു നല്ല വേഷത്തിനായി അലംകൃതയ്ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഒരു ഗോഡ്ഫാദർ ഇല്ലാതെ ബോളിവുഡിൽ പ്രവേശിക്കുന്നത് എളുപ്പമല്ലായെന്ന് അലംകൃത പറയുന്നു. ഗോഡ്ഫാദർ ഇല്ലാത്തവർ ഒരു നല്ല കലാകാരനാണെന്ന് എല്ലാ ദിവസവും സ്വയം തെളിയിക്കണം. ഇതിനു പുറമെ മോഡലിന്‍റെ ഇമേജിൽ നിന്ന് പുറത്ത് വന്ന് ഒരു നടിയായി സ്വയം സ്‌ഥാപിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്.

മാതാപിതാക്കളും സുഹൃത്തുക്കളും കരിയറിൽ എപ്പോഴും അവളെ പിന്തുണച്ചിട്ടുണ്ട്. കോർപ്പറേറ്റ് ലോകത്ത് നിന്നു തന്‍റെ ജീവിതപങ്കാളിയേയും അലംകൃത കണ്ടെത്തി. ഒരു മ്യൂസിക്കൽ വീഡിയോയുടെയും ഒരു പൊളിറ്റിക്കൽ ത്രില്ലർ നാടക പരമ്പരയുടേയും ചിത്രീകരണം പൂർത്തിയാക്കിയ അലംകൃത കൂടുതൽ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ്. ജോലി മന്ദഗതിയിലായിരിക്കാം. പക്ഷേ അവർ അതിൽ സംതൃപ്തതയാണ്.

ഈ പുതിയ പരമ്പരയിൽ ഞാൻ ഒരു രാഷ്ട്രീയക്കാരന്‍റെ ഭാര്യയുടെ വേഷം ചെയ്തു. അതിനായി സംവിധായകനുമായി നിരവധി വർക്ക്‌ഷോപ്പുകൾ നടത്തിയിട്ടുണ്ട്. ഇത് അഭിനയം എളുപ്പമാക്കി. പക്ഷേ ഒരു വൈകാരിക രംഗം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. അതിൽ എനിക്ക് കരച്ചിൽ കൂടാതെ ദേഷ്യവും പ്രകടിപ്പിക്കേണ്ടിവന്നു. പ്രേക്ഷകർക്ക് സഹതാപം തോന്നേണ്ട ഒരു രംഗമാണ്. അത്തരമൊരു രംഗം അഭിനയിക്കുന്നത് എനിക്ക് അത്ര എളുപ്പമായിരുന്നില്ല.

ഈ മേഖല എളുപ്പമല്ല

മിസ് ഇന്ത്യയായതിനുശേഷം അഭിനയ മേഖലയിലേക്ക് വരുന്നതിന്‍റെ ഗുണം അലംകൃതയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലെ ബുദ്ധിമുട്ടുകളും കുറവല്ല. ലോകമെമ്പാടുമുള്ള എല്ലാവരും തന്നെ മിസ് ഇന്ത്യ എന്ന നിലയിൽ കണ്ടതിനാൽ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടാണ് എനിക്ക് നിരവധി ബ്രാൻഡുകളെ കണ്ടുമുട്ടാനും ആളുകളെ പരിചയപ്പെടാനും ധാരാളം കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞത്. ഈ രംഗത്തെ മാനേജ്‌മെന്‍റ് പഠിക്കാൻ എനിക്ക് ഏകദേശം 5 വർഷമെടുത്തു. അതിൽ നയതന്ത്രം, രാഷ്ട്രീയം, ബന്ധങ്ങൾ കൈകാര്യം ചെയ്യൽ, മുടി, മേക്കപ്പ് മുതലായവ വ്യവസായത്തിനനുസരിച്ച് പഠിക്കേണ്ടി വന്നു. കാരണം ഞാൻ ഈ വ്യവസായത്തിൽ നിന്നുള്ള ആളല്ല. അതിനാൽ തുടക്കം മുതൽ തന്നെ എനിക്ക് ഈ കാര്യങ്ങളിലെല്ലാം വളരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. അതിനായി ഞാൻ ധാരാളം സമയമെടുത്തു. സ്വന്തം യാത്ര സ്വയം തീരുമാനിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഞാൻ സന്തോഷിക്കുന്നു. കാരണം ഇതിലൂടെ ഒരു വ്യക്‌തിക്ക് സ്വന്തം ചിന്തകൾ, കഠിനാധ്വാനം, സമർപ്പണം എന്നിവ അനുസരിച്ച് എല്ലാം ചെയ്യാൻ കഴിയും. 2 വർഷം മുമ്പ് എന്‍റെ അച്‌ഛനെ നഷ്ടപ്പെട്ടപ്പോൾ എനിക്ക് ജോലി ചെയ്യാൻ തോന്നിയില്ല. പക്ഷേ കാലക്രമേണ എല്ലാം മാറി. കൂടുതൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു.

പ്രചോദനം ലഭിച്ചു

കുട്ടിക്കാലം മുതൽ തെരുവ് നാടകങ്ങളിൽ അഭിനയിക്കുക, നൃത്തം പഠിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തിരുന്നുവെന്ന് അലംകൃത പറയുന്നു. ഇതിനുപുറമെ ഒരിക്കൽ മിസ് നോയിഡയും ആയി. ഞാൻ സ്‌കൂളിൽ നിന്ന് അഭിനയിക്കാൻ തുടങ്ങി. തുടർന്ന് ഈ മേഖലയിലേക്ക് വരാൻ പ്രചോദനം ലഭിച്ചു. നേരത്തെ എനിക്ക് ഒരു ഐഎഎസ് ഓഫീസറാകാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കലയിലും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ ഇത് എന്‍റെ കരിയർ ആകുമെന്ന് ഞാൻ കരുതിയിരുന്നില്ല. പഠനം പൂർത്തിയാക്കിയ ശേഷം ഞാൻ മുംബൈയിൽ എത്തി. ഒരു ജോലി ചെയ്തു. പിന്നീട് ഞാൻ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു വിജയിച്ചതോടെ എന്‍റെ ജീവിതം മാറി. പതുക്കെ ഞാൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. എന്‍റെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കപ്പെട്ടു. എന്‍റെ മാതാപിതാക്കളും സഹോദരിയും എല്ലാവരും പൂർണ്ണ പിന്തുണ നൽകി

ഒറ്റക്കല്ല പോരാട്ടം

തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അലംകൃത പറയുന്നു. എന്‍റെ കുടുംബാംഗങ്ങൾ വളരെ പിന്തുണ നൽകിയിട്ടുണ്ട്. തുടക്കത്തിൽ എന്‍റെ അച്ഛൻ മുംബൈയിൽ എന്നോടൊപ്പം താമസിച്ചിരുന്നു. ഓരോ വ്യക്ത‌ിയും സ്വന്തം മേഖലയിൽ വിജയത്തിനായി പോരാടുന്നു. ഞാൻ പോരാട്ടത്തെ നെഗറ്റീവ് അർത്ഥത്തിൽ കാണുന്നില്ല. ഞാൻ അതിനെ ഒരു നേട്ടമായി കാണുന്നു. എന്നെ ഒരു ലക്ഷ്യ സ്ഥാനത്തേക്ക് കൊണ്ടുപോകുക എന്നതാണ് എന്‍റെ വെല്ലുവിളികൾ. മറ്റ് പലരുമായി താരതമ്യം ചെയ്താൽ എന്‍റെ പോരാട്ടം ഒന്നുമല്ല. ഏതൊരു സങ്കടവും 15 മിനിറ്റ് മാത്രം എന്നെ ബാധിക്കാറുള്ളു. കാരണം തുടർന്ന് മുന്നോട്ട് പോകുക തന്നെ വേണം.

ആദ്യത്തെ ബ്രേക്ക്

മിസ് ഇന്ത്യയ്ക്ക് ശേഷം ഗായകൻ ഹിമേഷ് രേഷ്‌മിയ, നടൻ അമിതാഭ് ബച്ചൻ, നടൻ സൽമാൻ ഖാൻ എന്നിവർ ചേർന്ന് പുറത്തിറക്കിയ ഒരു സംഗീത ആൽബത്തിന്‍റെ പ്രകാശനത്തിലൂടെ എനിക്ക് എല്ലായിടത്തും അംഗീകാരം ലഭിച്ചു. ആളുകൾക്ക് അത് വളരെ ഇഷ്ടപ്പെട്ടു.

നിരസിക്കൽ ബാധിക്കുന്നില്ല

ആദ്യം സൂചിപ്പിച്ചപോലെ അലംകൃത നിരസിക്കലിനെയും എളുപ്പത്തിൽ എടുക്കുന്നു. ഏത് നിരസിക്കലിനെയും ഞാൻ പോസിറ്റീവ് അർത്ഥത്തിൽ എടുക്കുകയും ഞാൻ അത് അർഹിക്കുന്നില്ലെന്ന് സ്വയം വിശദീകരിക്കുകയും ചെയ്യും. ഞാൻ സുന്ദരിയല്ല എനിക്ക് എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ല ഓഡിഷനിൽ പങ്കെടുക്കുന്ന ആളുകൾക്ക് എന്നെ ഇഷ്ടമല്ല തുടങ്ങിയ കാര്യങ്ങളിൽ എനിക്ക് വിഷമം തോന്നിയിരുന്നു. അത്തരം നിരവധി ചിന്തകൾ എന്‍റെ മനസ്സിൽ വന്നിരുന്നു. നമ്മുടെ മാനസികാരോഗ്യം നിലനിർത്താൻ മാതപിതാക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ ഉണ്ട്. ഇൻഡസ്ട്രിയിലെ നിരസിക്കൽ നേരിടാൻ സ്‌കൂളിലോ കോളേജിലോ പഠിപ്പിക്കുന്നില്ല. ഒരു വ്യക്തി അത് ജീവിതാനുഭവങ്ങളിൽ നിന്ന് പഠിക്കുന്നു. അഭിനയിച്ചും വർക്ക്ഷോപ്പുകൾ നടത്തിയും ഞാൻ അഭിനയത്തിന്‍റെ കല പഠിച്ചു. ജോലി ചെയ്യുമ്പോൾ ഇൻഡസ്ട്രിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഞാൻ പഠിച്ചു.

തുറന്നു സംസാരിക്കുന്നത്

 

അലംകൃത തുറന്നു സംസാരിക്കുന്നവളാണ്. പക്ഷേ ഇതിന്‍റെ അനന്തരഫലങ്ങൾ അവൾ പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആളുകൾ എന്നെ അഹങ്കാരിയായും കണക്കാക്കുന്നുവെന്ന് അവർ പറയുന്നു. കാരണം എനിക്ക് ജോലിയിൽ എപ്പോഴും വ്യക്തത ഇഷ്ടമാണ്. കൂടാതെ എനിക്ക് ഇഷ്ടപ്പെടാത്തത് ഞാൻ തുറന്നു പറയുന്നു. സ്വയം കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം കണ്ടുമുട്ടുന്ന ആളുകളുടെ സ്വഭാവം തന്നെയാണ് എന്ന് അലംകൃത പറയുന്നു. കാസ്‌റ്റിംഗ് കൗച്ചിൽ ഞാൻ ബന്ധപ്പെട്ട എല്ലാവരും നല്ലവരായിരുന്നു. പക്ഷേ പഞ്ചാബ് ഇൻഡസ്ട്രിയിൽ ആദ്യമായി ഒരു സിനിമ നിർമ്മിച്ച ഒരു നിർമ്മാതാവ് പ്രൊഫഷണലല്ലാത്തവനും ധാർമ്മികത  ഇല്ലാത്തവനുമായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. തുടക്കത്തിൽ തന്നെ ഞാൻ അദ്ദേഹത്തിന്‍റെ തെറ്റായ നിർദ്ദേശം നിരസിച്ചു. കാരണം സെറ്റിൽ ഞാൻ ഉപദ്രവിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല.

എല്ലാവരേയും ഞാൻ ബഹുമാനിക്കുന്നു. രാത്രിയിൽ സമാധാനമായി ഉറങ്ങാൻ ഇഷ്ടപ്പെടുന്നു. പക്ഷേ ഞാൻ എൻറ നിലപാടിൽ ഉറച്ചുനിന്നു. അതോടെ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ബോളിവുഡിൽ ഇത് സംഭവിച്ചില്ല. കാരണം ആളുകൾ എന്‍റെ വ്യക്‌തിത്വത്തെ ഭയപ്പെടുന്നു. എന്നെ കണ്ടാൽ ശക്തയായി കാണപ്പെടുന്നു. എനിക്ക് ഇത് ഇഷ്ടമാണ്. യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരു തേങ്ങ പോലെയാണ്. അത് പുറത്ത് നിന്ന് കഠിനവും ഉള്ളിൽ നിന്ന് മൃദുവുമാണ്. അക്കാര്യം എന്‍റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ അറിയൂ. സത്യം പറഞ്ഞാൽ ഞാൻ ഒരു ഇമോഷണൽ ആണ്. ജോലിസ്‌ഥലത്ത് എപ്പോഴും സന്തുലിതാവസ്‌ഥ, അന്തസ്സ്, ബഹുമാനം എന്നിവ നിലനിർത്തുന്നതിൽ ഞാൻ വിശ്വസിക്കുന്നു.

സോഷ്യൽ മീഡിയയെ വിശ്വസിക്കുന്നത് ശരിയല്ല

ഇന്ന് ബ്ലോഗർമാരും ഇൻഫ്ളുവൻസേഴ്‌സും ഒരു നടനേക്കാൾ കൂടുതൽ പണം സോഷ്യൽ മീഡിയയിൽ നിന്ന് സമ്പാദിക്കുന്നുണ്ടെന്ന് അലംകൃത പറയുന്നു. പക്ഷേ അത് എളുപ്പമല്ല. ക്യാമറയല്ലാതെ മറ്റൊന്നും എനിക്കറിയില്ല. കാസ്‌റ്റിംഗ് പോലും സോഷ്യൽ മീഡിയയുടെ സ്വാധീനത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് ശരിയാണ്. അവസരം ലഭിച്ചില്ലെങ്കിൽ ഫോളോവേഴ്‌സ് എങ്ങനെ വർദ്ധിക്കും. ലൈക്കുകളുടേയും ഫോളോവേഴ്സ‌സിന്‍റെയും അടിസ്ഥാനത്തിൽ കാസ്റ്റിംഗ് ചെയ്യുന്നത് തെറ്റാണ്. കാരണം അതുകൊണ്ടു മാത്രം ഒരാൾ നല്ല കലാകാരനാകുമെന്ന് ഉറപ്പു നൽകുന്നില്ല. കഴിവിനെ എല്ലാമായി കണക്കാക്കുന്ന ചിലർ ഉള്ളത് കൊണ്ട് അവസരം ലഭിക്കുന്നു. കഴിവിനെ സംഖ്യകളുമായി ബന്ധിപ്പിക്കുന്നത് ഒരു പ്രശ്നമാണ്. കഴിവ് പുരോഗമിക്കുമ്പോൾ സംഖ്യകൾ യാന്ത്രികമായി വർദ്ധിക്കും.

എല്ലാവരും ഉത്തരവാദികളാണ്

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് അലംകൃത പറയുന്നത് ഇന്നും സ്ത്രീകൾ ഭയത്തോടെയാണ് തെരുവുകളിൽ നടക്കുന്നത് എന്നാണ്. അവർക്ക് അവരുടേതായ രീതിയിൽ ജീവിക്കാനും വസ്ത്രം ധരിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമില്ല. ഇതുമാത്രമല്ല പല നഗരങ്ങളിലും ശരിയായ സുരക്ഷാ ക്രമീകരണങ്ങളില്ല. പലയിടത്തും തെരുവ് വിളക്കുകളില്ല. പെൺകുട്ടികൾ ഇരുട്ടിൽ നടക്കേണ്ടിവരുന്നു. എന്‍റെ അഭിപ്രായത്തിൽ ഒന്നാമതായി സാമൂഹികവും സാമ്പത്തികവുമായ അവസ്‌ഥ മാറ്റേണ്ടതുണ്ട്. ശുചിത്വ, ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.

കാലകാരന്മാർ മുതൽ ഇൻഫ്ളുവൻസർമാർ വരെ എല്ലാവരും സ്വന്തം സൗകര്യത്തിനനുസരിച്ച് ഈ ജോലി ചെയ്യേണ്ടിവരും. ഒരു പെൺകുട്ടിയെ വെറുതെ മോശം എന്ന് വിളിച്ചാൽ സമൂഹം എങ്ങനെ പുരോഗമിക്കും. പുരുഷന്മാരും സ്ത്രീകളും പരസ്പരം ബഹുമാനിക്കുമ്പോൾ മാത്രമേ സ്ത്രീകൾക്ക് ശാക്തീകരണം ലഭിക്കൂ.

സൂപ്പർ പവർ ലഭിച്ചാൽ

ഓരോ വ്യക്ത‌ിയുടേയും മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ആയാൽ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നതിന് മുമ്പ് അത് തടയാൻ കഴിയും.

और कहानियां पढ़ने के लिए क्लिक करें...