ഇന്ന് ഓഫീസിൽ പോകണ്ട, ഒരിടം വരെ പോകാനുണ്ട്.” അമ്മയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഉത്സാഹം.

ഞാൻ ആകാംക്ഷയോടെ അമ്മയെ നോക്കി.

“ബ്യൂട്ടീഷ്യൻ കോഴ്‌സ് ചെയ്‌തിട്ടുണ്ടെന്നാണ് ഭവാനിയേടത്തി പറഞ്ഞത്. നീ വേഗം തയ്യാറാവാൻ നോക്ക്.”

ഇത്രയും പറഞ്ഞ് അമ്മ തിടുക്കത്തിൽ മുറി വിട്ടിറങ്ങി.

ഒഹ്! അപ്പോ അതാണ് കാര്യം. അടുത്ത പെണ്ണുകാണൽ ചടങ്ങിനുള്ള സമയമായി. പറഞ്ഞ സമയത്തു തന്നെ ഞങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തി.

“സുന്ദരിക്കുട്ടി” അമ്മ എന്‍റെ കാതിൽ പിറുപിറുത്തു. എനിക്കും വീട്ടുകാർക്കും പെൺകുട്ടിയെ നന്നേ ബോധിച്ചു.

പിറ്റേന്നു കോളനിക്കാരും ഒന്നു രണ്ടു പരിചയക്കാരും പെണ്ണു കാണൽ ചടങ്ങിന്‍റെ വിശേഷങ്ങളറിയാൻ വീട്ടിലെത്തി. ഭാവി മരുമകളുടെ സൗന്ദര്യത്തെക്കുറിച്ച് അമ്മ വാതോരാതെ സംസാരിച്ചു.

“കാര്യമൊക്കെ ശരിയായിരിക്കാം. സൗന്ദര്യം കൂടിയാലും പ്രശ്നമാണേ, മകനെ അവൾ ചൊൽപ്പടിയ്‌ക്ക് നിർത്താതെ നോക്കണം.”

അമ്മയുടെ പുകഴ്‌ത്തൽ പൊങ്ങച്ചത്തിലേയ്‌ക്ക് വഴി മാറുന്നതു കണ്ട് കൂട്ടത്തിൽ ഒരുത്തി വിലക്കി. പറഞ്ഞതു സത്യമാണെന്ന് തെളിയിക്കാൻ നടന്ന ചില സംഭവങ്ങളും നിരത്തി.

ഇതൊക്കെ കേട്ട് ഞാൻ ചെറുതായൊന്നു പതറി. പാറക്കല്ലു പോലെ അമ്മയ്‌ക്കൊരു കുലുക്കവുമില്ല. അസൂയക്കാർ പലതും പറയും. അതു ഒരു ചെവി കൊണ്ട് കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് കളയണം. ഏഷണിക്കാരുടെ അഭിപ്രായമൊക്കെ അമ്മ അപ്പോഴെ ചിരിച്ചു തള്ളി.

അധികം താമസിയാതെ അമ്മയും അയൽക്കാരും തമ്മിലുള്ള വാഗ്‌വാദവും അവസാനിച്ചു. അമ്മയുടെ ബ്യൂട്ടീഷ്യൻ മരുമകൾ അതായത് എന്‍റെ ഭാര്യ ഐശ്വര്യത്തോടെ വീട്ടിൽ കാലെടുത്തു വച്ചു.

ഭാര്യയുടെ സൗന്ദര്യം കണ്ട് ലോകം കീഴടക്കിയ സന്തോഷമായിരുന്നു അന്നെനിക്ക്. ബന്ധുഗൃഹ സന്ദർശനവും ഹണിമൂണുമൊക്കെയായി ഒരാഴ്‌ചയങ്ങ് കടന്നു പോയി.

“ദേ ഒന്ന് പറഞ്ഞാട്ടെ” ഓഫീസിലേയ്‌ക്ക് പോകാനായി സ്‌ക്കൂട്ടർ സ്‌റ്റാർട്ട് ചെയ്യുന്നതിനിടയ്‌ക്ക് പിന്നിൽ നിന്നും ശ്രീമതിയുടെ കുയിൽ നാദം.

സ്‌ക്കൂട്ടർ കിക്ക് ചെയ്യുന്നതു നിർത്തി ആകാംക്ഷയോടെ ഞാൻ ശ്രീമതിയെ  നോക്കി.

“വേണ്ട പിന്നീടാവട്ടെ, വൈകിട്ട് ഓഫീസിൽ നിന്നും വന്നിട്ട് വിശദമായി പറയാം.” ആകാംക്ഷയ്‌ക്ക് വിരാമമിട്ടു കൊണ്ട് അവൾ പറഞ്ഞു.

സത്യത്തിൽ ഒരു ദിവസം മുഴുവനും മനസ്സിൽ കൊണ്ടു നടക്കാവുന്ന ചോദ്യത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് ശ്രീമതിയുണ്ടോ അറിയുന്നു. അന്ന് സ്വസ്‌ഥമായി ഓഫീസ് ജോലികൾ ചെയ്യാൻ സാധിച്ചില്ല.

അല്ലാ, അവൾ പറയാൻ വന്നതെന്താവും? എന്നു മാത്രമായിരുന്നു ആലോചന. പകൽ 2-3 തവണ ശ്രീമതി എന്‍റെ മൊബൈലിൽ വിളിച്ച് സംസാരിക്കുകയും ചെയ്‌തു. അപ്പോഴൊന്നും കാര്യം പറഞ്ഞില്ല. ചോദിച്ചപ്പോൾ മടങ്ങി വന്നിട്ടു പറയാം എന്നു മാത്രം പറഞ്ഞു.

വിവാഹത്തിന്‍റെ പുതുമോടി വിട്ടിട്ടില്ല. ഭാര്യ എന്താവും പറയാൻ വന്നിട്ടുണ്ടാവുക. വൈകിട്ട് ചായ കുടിക്കുന്നതിനിടയ്‌ക്ക് മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. ഭാര്യയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കിട്ടാതായപ്പോൾ ഗതികെട്ട് ഞാൻ തന്നെ ചോദ്യമെടുത്തിട്ടു.

“അല്ല, രാവിലെ എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട്...” തെല്ലൊരു ജാള്യതയോടെയാണ് ചോദിച്ചത്.

“ഒഹ്! അതോ?” അവൾ കുലുങ്ങി കുലുങ്ങിച്ചിരിച്ചു.

“ചേട്ടന് ഈ മീശ ഒട്ടും ചേർച്ചയില്ല. ഇതില്ലെങ്കിൽ ചേട്ടനു ഒരു വയസ്സ് ഇളപ്പമേ തോന്നിക്കൂ. ക്ലീൻ ഷേവ് ചെയ്‌താൽ സ്‌മാർട്ട് ഹാൻസം ലുക്ക് കിട്ടും.” ശ്രീമതിയുടെ നിസ്സാര മട്ടിലുള്ള മറുപടി കേട്ട് പർവ്വതത്തിനു മുകളിൽ നിന്നു വീണയാളെ പോലെ ഞാൻ  നിലവിളിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...