“എനിക്ക് ഒരാവശ്യം വന്നാൽ സഹായം ചോദിക്കാൻ നിങ്ങളോടല്ലാതെ ആരോടാണ്. അമ്മ അച്ഛനോട് പറഞ്ഞ് ഇതിന് പോസിറ്റീവായ മറുപടി പറയണം. അധികം വൈകിപ്പിക്കരുത്.”

“ഈ കാര്യത്തിനെങ്കിലും ഫോൺ ചെയ്യാതെ നീ വന്നല്ലോ? എത്ര കാലമായി നിന്നെ കണ്ടിട്ട്. അനുവിനെയും മോനേയും കണ്ടിട്ട് അതിലേറെയായി." അമ്മ വരുണിനോട് പരിഭവം പറഞ്ഞു.

“അമ്മേ അനുവിന് ലീവ് കിട്ടേണ്ടെ? ഈ കഴിഞ്ഞ ക്രിസ്തു‌മസ് വെക്കേഷന് വരാനിരുന്നതാണ് അപ്പോഴാണ് അവളുടെ കുടുബത്തിൽ ഒരു കല്ല്യാണം. ഞാൻ ഇറങ്ങാണ്. ഒരു ഫ്രണ്ടിനെ കാണാനുണ്ട്.”

“ഇത്ര പെട്ടെന്ന് പോവായോ? ഭക്ഷണം പോലും കഴിക്കാതെ നീ വരുന്ന വിവരം ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്ക് ഇഷ്‌ടമുള്ള മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി വെക്കില്ലേ?”

“ഒന്നും വേണ്ട അമ്മേ. ഇപ്പോൾ ബാംഗ്ലൂരിലും നാടൻ മാങ്ങ ഇനങ്ങൾ കിട്ടും. അനു ഉണ്ടാക്കും പക്ഷെ അമ്മ ഉണ്ടാക്കുന്നത് രുചി ഉണ്ടാവാറില്ല." അമ്മയെ ഒന്നു സുഖിപ്പിക്കാൻ വേണ്ടി വരുൺ പറഞ്ഞു.

"നീയാകെ കോലം കെട്ടല്ലോ മോനെ. മുടി കൊഴിഞ്ഞ് നെറ്റി കേറി. ഇനി വരുമ്പോൾ അമ്മ കാച്ചിയ എണ്ണ ഉണ്ടാക്കിത്തരാം." വരുൺ യാത്ര പറഞ്ഞ് നടന്നകലുമ്പോൾ ആ അമ്മമനസ്സ് ഒന്ന് പിടഞ്ഞു.

മധുവേട്ടൻ ജോലികഴിഞ്ഞ് വരാൻ രാത്രിയായാലും അതുവരെയുള്ള ഏകാന്തത. എത്രനേരം ടെലിവിഷൻ കണ്ടിരിക്കാൻ പറ്റും. പത്തു മണിയാകുമ്പോഴേക്കും വീട്ടുപണികൾ കഴിയും. ഒന്ന് മിണ്ടിപറയാൻപോലും ആരുമില്ലാത്ത അവസ്‌ഥ.

നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു മധുസൂദനൻ. അവിടെ നിന്നും റിട്ടയർ ചെയ്തശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ജീവിത സമ്പാദ്യമെല്ലാം മകന്‍റെയും മകളുടെയും വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി ചിലവഴിച്ചു. മകൾ നേഴ്‌സിംഗ് കഴിഞ്ഞ് ഫാമിലി സഹിതം വിദേശത്തും മകൻ ബാംഗ്ലൂരിലുമായി. അവസാനകാലത്ത് പരമ്പരാഗതമായി കിട്ടിയ അഞ്ചുസെന്‍റ് സ്‌ഥലവും വീടും മാത്രം ബാക്കിയായി.

മധുവിന്‍റെ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടപ്പോൾ പ്രസീദയുടെ മുഖം വിടർന്നു. അയാൾ വന്നയുടൻ സ്‌കൂട്ടറിന്‍റെ സീറ്റ് തുറന്ന് അതിൽ അവൾക്കായി കരുതിവെച്ച ഉഴുന്നുവട എടുത്തു കൊടുത്തു. എന്നും പതിവുള്ള കാര്യമാണത്.

"ഈ എണ്ണ പലഹാരങ്ങൾ നന്നല്ല. ഇനി ഞാൻ ഇത്തരം സാധനങ്ങൾ വാങ്ങില്ല." അയാൾ പതിവില്ലാതെ വന്നയു ടൻ ഫാൻ ഓണാക്കി സെറ്റിയിൽ ഇരുന്നു.

“ഇന്നെന്താ മധുവേട്ടാ വസ്ത്രം മാറുന്നില്ലേ? ആകെ ഒരു തളർച്ചപോലെ."

"ചെറുപ്പം അല്ലല്ലോ പ്രസീ. വയസ്സ് സിക്സ്‌റ്റി പ്ലസ് ആയില്ലേ? അതിന്‍റെ തളർച്ച കാണും.”

"ഇനി ജോലിക്ക് പോവേണ്ട എന്നു ഞാൻ പറയില്ല. രണ്ടീസം കഴിയുമ്പോഴേക്കും വീട്ടിലിരുന്ന് മധുവേട്ടന് മടുപ്പാവും. പിന്നെ ദേഷ്യവും അതുമാത്രമല്ലല്ലോ? ഇന്നത്തെ കാലത്ത് പട്ടിണി കിടക്കാൻ പോലും അഞ്ഞൂറുരൂപയെങ്കിലും വേണ്ടേ?" പ്രസീദ സഹതാപപ്പെട്ടു.

"ഈ ജോലി ഇനി എത്രകാലം ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. പഠിച്ചിറങ്ങിയ ചെറുപ്പക്കാർ ഒരു എക്സ്‌പീ രിയൻസിനുവേണ്ടി ചെറിയ ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറാ. മാനേജ്‌മെന്‍റ് അവരുടെ ലാഭമല്ലേ നോക്കാ. ഈ പ്രായത്തിൽ ഇനി മറ്റൊരു ജോലി കണ്ടെത്താൻ അതും പ്രയാസമാണ്.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...