ഏതോ ഒരു സ്ത്രീയാണ്. കൊച്ചച്ചമ്മയെ കാണണമെന്ന്.” കോളിംഗ് ബെല്ലിന്‍റെ സ്വരം കേട്ടപ്പോൾ ആരാണെന്നന്വേഷിക്കാൻ ഉമ്മറത്തേക്ക് പോയ വിമല തിരികെ വന്നറിയിച്ചു. വീട്ടുജോലിയിൽ ഞങ്ങളെ സഹായിക്കുന്നത് അവളാണ്.

മകന്‍റെ പിറന്നാളായതു കൊണ്ട് അടുക്കളയിൽ അൽപം ജോലിത്തിരക്കിലായിരുന്നു ഞാൻ. കൈകഴുകി മുഖമൊന്ന് തുടച്ച് ഉമ്മറത്തേക്ക് ചെന്നപ്പോൾ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരു പാവം സ്ത്രീ.

അമ്മയുടെ അകന്ന ചാർച്ചയിലുള്ള അമ്മുച്ചിറ്റയുടെ “ബോഡിഗാർഡ്” എന്ന് ബന്ധുക്കളെല്ലാവരും വിശേഷിപ്പിച്ചിരുന്ന മാധവി!

കാലത്തിന്‍റെ ചിതൽ തിന്ന ആ പ്രാകൃതരൂപത്തെ ഞാൻ ഒരുനിമിഷം നടുക്കത്തോടെ നോക്കി നിന്നു പോയി. മുഖഛായയുടെ ചെറിയൊരംശം ഇപ്പോഴും അവശേഷിച്ചിട്ടുള്ളതു കൊണ്ട് മാത്രമാണ് എനിക്കവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ഞാനവരെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി. അടുക്കളക്കോലായിലെ ബഞ്ചിലിരുന്ന് തോൾമുണ്ടുകൊണ്ട് മുഖം തുടച്ചു കൊണ്ട് മാധവി ചോദിച്ചു.

“അപ്പു എവിടെ?”

“അകത്തുണ്ട്. ഇന്നവന്‍റെ പിറന്നാളാണ്”

പിറന്നാളിനെക്കുറിച്ച് മാധവിയോട് സൂചിപ്പിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. അവരുടെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്ത മുറിവിലാണ് സ്പർശിച്ചത്. ആ കണ്ണുകളിപ്പോൾ നിറഞ്ഞൊഴുകി തുടങ്ങിയേക്കാമെന്ന വേവലാതിയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ എന്‍റെ ഓർമ്മകളിൽ വർഷങ്ങൾക്കു മുമ്പ് എപ്പോഴും കളിയും ചിരിയുമായി നടന്നിരുന്ന ഒരു നാടൻ പെണ്ണ് ഉയർത്തെഴുന്നേറ്റു വന്നു.

അവൾ സുന്ദരിയൊന്നുമായിരുന്നില്ല. പൊക്കം കുറഞ്ഞ് തടിച്ച് ഇരുണ്ട നിറമുള്ള ഒരു ഇരുപത്തഞ്ചുകാരിയായിരുന്നു അവൾ. എത്ര അധ്വാനിക്കാനും മടിയില്ല. ദേഷ്യമോ പരിഭവമോ തീരെ ഇല്ല. എല്ലാവരോടും സ്നേഹം. എപ്പോഴും സന്തോഷം. നിസ്സാര കാര്യത്തിനു പോലും കൈപ്പത്തി കൊണ്ട് മുഖം മറച്ച് കുടുകുടെ ചിരിക്കും, ശബ്ദമില്ലാതെ.

എന്തെല്ലാമോ മാറാരോഗങ്ങളുള്ള അമ്മുച്ചിറ്റയെ ശുശ്രൂഷിക്കണം. തൊഴുത്തിലെ പശുക്കളുടെ കാര്യങ്ങൾ ഉൾപ്പെടെ ആ വീട്ടിലെ എല്ലാ പണികളും ചെയ്യണം. അമ്മുച്ചിറ്റ “മാധവീ” എന്ന് വിളിച്ചു തീരും മുമ്പ് അവളവരുടെ കട്ടിലിനരികിൽ എത്തിക്കഴിയും. അമ്മുച്ചിറ്റക്ക് അവളെ വലിയ കാര്യവുമായിരുന്നു. മാധവിയുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ തനിക്കും ഇഷ്ടമായിരുന്നല്ലോ. അന്നൊക്കെ സ്ക്കൂൾ വിട്ടെത്തിയാൽ തൊട്ടടുത്തു തന്നെയുള്ള അമ്മുച്ചിറ്റയുടെ വീട്ടിലേക്ക് ഒരൊറ്റയോട്ടമാണ്.

നേരം അന്തിമയങ്ങുമ്പോഴാണ് മാധവിയുടെ കുളി. കുളി കഴിഞ്ഞാൽ നിത്യവും ഉമ്മറത്തെ തൊടിയിൽ നിന്ന് ഓറഞ്ചു നിറത്തിലുള്ള രണ്ടു മൂന്ന് ജമന്തി പൂക്കൾ പറിച്ച് നൂലിൽ കോർത്ത് അവൾ മുടിയിൽ ചൂടുമായിരുന്നു.

മൂക്ക് ചുളിച്ചു കൊണ്ട് അമ്മുച്ചിറ്റ പറയും “നീ അടുത്ത് വന്നാൽ ജമന്തിപ്പൂവിന്‍റെ നാറ്റാ.”

അവളപ്പോൾ ശബ്ദമില്ലാതെ കുലുങ്ങി ചിരിക്കും “എനിക്കിതിന്‍റെ വാസന വല്യ ഇഷ്ടമാ”

“അപ്പഴേ നീ നിന്‍റെ ആൾക്ക് മണിയറക്കട്ടിൽ ഒരുക്കാൻ പോണതും ജമന്തിപ്പൂ വിതറീട്ടാ?” ചിറ്റ കളിയാക്കും.

മാധവി നാണിച്ച് വാപൊത്തിച്ചിരിച്ചു കൊണ്ട് ഓടിമറയും. ഒരിക്കലും ആ മണിയറ ഒരുങ്ങില്ലെന്ന് അമ്മുച്ചിറ്റയപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല. പെട്ടെന്നാണ് അമ്മുച്ചിറ്റ മരിച്ചത്. അവർക്ക് മക്കളുമില്ലായിരുന്നു. പശുക്കളെ കിട്ടിയ വിലയ്ക്ക് വിറ്റ് വീട് താഴിട്ടു പൂട്ടി.

ചിറ്റയുടെ ഭർത്താവ് സ്വന്തം സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. മാധവിയെ അവളുടെ ഏകബന്ധുവായ ചേട്ടൻ വന്ന് കൂട്ടിക്കൊണ്ടുപോയി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...