വൈകുന്നേരം 6 മണിയായി. സിറ്റിയിലെ ഹൊറിസോൺ പാർക്കിലൂടെ ഉലാത്തുകയായിരുന്നു കാവേരി. പാർക്കിൽ വയസ്സായവരും ചെറുപ്പക്കാരുമായ ധാരാളം സ്ത്രീകളും പുരുഷന്മാരുമുണ്ട്. കൊച്ചു കുട്ടികളെ പാർക്കിൽ കളിപ്പിക്കാനായി എത്തിയ ചെറുപ്പക്കാരികളായ അമ്മമാരുമുണ്ട്. അവർ അവിടുത്തെ പതിവ് സന്ദർശകരാണ്.

പാർക്കിൽ ഓടിചാടി കളിച്ചു നടക്കുന്ന കുട്ടികളെ നോക്കി കൊണ്ട് തന്‍റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ സ്വപ്നം കൊണ്ട് കാവേരി പാർക്കിലൂടെ സാവധാനം നടന്നു.

എതിർവശത്തു നിന്നു വരുന്ന സഹദേവനെ കണ്ട് അവൾ പിറുപിറുത്തു. “ഹൊ... കെളവൻ വരുന്നു” അവൾ അയാളെ മന:പൂർവ്വം അവഗണിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

എന്നാൽ സഹദേവൻ ഒരു നാണമില്ലാത്ത മനുഷ്യനായിരുന്നു. അയാൾ അവളെ അടിമുടി നോക്കി ഒരു വിടനെപോലെ പുഞ്ചിരിച്ചു.

“സുഖമല്ലേ?”

65 വയസ്സുള്ള അയാളുടെ പ്രായം പരിഗണിച്ചു കൊണ്ട് കാവേരി തലയാട്ടി. സുഖമായിരിക്കുന്നു.” എന്നിട്ട് അവൾ വേഗത്തിൽ മുന്നോട്ട് നടന്നു.

ഈ പാർക്കിൽ എത്ര തവണ ചുറ്റിയടിക്കുന്നോ അത്രയും തവണ സഹദേവനെ കാണേണ്ടി വരുന്നത് ഓർത്ത് അവൾ അസ്വസ്‌ഥതപ്പെട്ടു. ഓരോ തവണയും അയാൾ പറയുന്ന വളിച്ച കമന്‍റുകൾ കേൾക്കേണ്ടിയും വരും.

സഹദേവൻ അടുത്ത കൂട്ടുകാരി റീനയുടെ അമ്മായിയച്ഛനായിരുന്നു. പാർക്കിൽ വരുന്ന സ്ത്രീകളോടും പെൺകുട്ടികളോടും അയാൾ വൃത്തികെട്ട കമന്‍റുകൾ പറയുന്നത് സർവ്വസാധാരണമായിരുന്നു. ചുരുക്കി പറഞ്ഞാൽ ആ മേഖലയിലെ വൃത്തികെട്ട മനുഷ്യൻ എന്ന പരിവേഷമായിരുന്നു സഹദേവന്.

ഭാര്യയും ഏകമകൻ വിനീതും മരുമകൾ റീനയ്‌ക്കും 10 വയസുകാരൻ കൊച്ചു മകനുമൊപ്പമാണ് സഹദേവൻ താമസിച്ചിരുന്നത്. രാവിലേയും വൈകുന്നേരവും അയാൾ പാർക്കിൽ മുടങ്ങാതെ നടക്കാൻ വരുമായിരുന്നു.

ആ സമയത്ത് പാർക്കിൽ വരുന്ന സ്ത്രീകൾക്ക് അയാൾ പറയുന്ന വൃത്തികെട്ട കമൻറുകൾ കേൾക്കേണ്ടി വരും.

അടുത്ത റൗണ്ടിൽ കാവേരിക്ക് അഭിമുഖമായെത്തിയ സഹദേവൻ അവളെ നോക്കി ചിരിച്ചു. “റോസ് നിറത്തിലുള്ള ചുരിദാറിൽ സുന്ദരിയായിരിക്കുന്നുവല്ലോ.” അയാളുടെ അഭിപ്രായ പ്രകടനം കേട്ട് കാവേരി മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു. മനസ്സിൽ കത്തുന്ന ദേഷ്യമുണ്ടായെങ്കിലും അവൾ കടിച്ചമർത്തി. മുന്നോട്ട് നടന്നു.

അടുത്ത റൗണ്ട് എത്തിയപ്പോഴും അയാൾ അവളെ നോക്കി വെളുക്കെ ചിരിച്ചു. “എത്ര മാസമായി? എന്നാണ് ഡെലിവറി?” ഇത്തവണ കാവേരി അയാളെ തുറിച്ചു നോക്കി.

“അങ്കിളിന് അത് അറിഞ്ഞിട്ട് എന്തുവേണം.”

“ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കണം. വെണ്ണയും പാലുമൊക്കെ കഴിച്ചാൽ കുഞ്ഞിന് നല്ല വെളുപ്പുനിറം ഉണ്ടാകും.” അയാൾ വക്രതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

കാവേരിക്ക് കടുത്ത ദേഷ്യം വന്നു. “നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിച്ചാൽ മതി. എനിക്ക് കാര്യങ്ങൾ പറഞ്ഞ് തരാൻ എന്‍റെ വീട്ടിൽ ആളുണ്ട്.”

“എന്തിനാ ദേഷ്യപ്പെടുന്നത്? ഈ കോളനിയിലുള്ളവരുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നത് തെറ്റാണോ?” അയാൾ ഗൂഡമായി ചിരിച്ചു.

“നിങ്ങൾക്ക് നാണമില്ലേ. ഞാൻ റീനയോട് കാര്യങ്ങൾ പറയാം.” കാവേരിയും വിട്ടു കൊടുക്കാൻ തയ്യാറായില്ല.

“പറഞ്ഞോളൂ. എനിക്ക് ആരേയും പേടിയില്ല.” എന്നു പറഞ്ഞുകൊണ്ട് സഹദേവൻ ഒരു കുടിലമായ ചിരിയോടെ മുന്നോട്ട് കടന്നു പോയി. അപ്പോഴേക്കും കാവേരിയുടെ കൂട്ടുകാരി അനുപമ നടക്കാനായി പാർക്കിലെത്തിയിരുന്നു. ഇതെല്ലാം കണ്ടു കൊണ്ടായിരുന്നു അനുപമയുടെ വരവ്. കാവേരിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നത് കണ്ട് അനുപമ അവളെ ആശ്വസിപ്പിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...