ഓരോ വർഷവും വനിതാ ദിനത്തിൽ മാത്രമാണ് സ്ത്രീക്കും അവളുടെ വ്യക്ത‌ിത്വത്തിനും വാക്കുകൾ കൊണ്ടെങ്കിലും വില ലഭിക്കുന്നത്. അത്രയ്ക്ക് സ്ത്രീ വിരുദ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത് എന്ന് പറയേണ്ടിരിക്കുന്നു. സ്ത്രീ സമത്വം എന്നത് കേവലം മുദ്രാവാക്യങ്ങൾക്കും സോഷ്യൽ മീഡിയ പോസ്‌റ്റുകൾക്കും അപ്പുറം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിയമപരമായ അവകാശങ്ങൾ വർദ്ധിക്കുമ്പോഴും മനുഷ്യരുടെ മനസ്സുകളിൽ ലിംഗപരമായ വേർതിരിവ് ഏറിവരുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.

സ്ത്രീസമത്വം- പുരോഗതിയും പ്രതിസന്ധികളും

ലോകം ഡിജിറ്റൽ യുഗത്തിന്‍റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും സ്ത്രീകളുടെ സാമൂഹികവും മാനസികവുമായ അവസ്‌ഥ സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പുറമെ കാണുന്ന മാറ്റങ്ങൾക്കപ്പുറം വേരൂന്നിയ ചില യാഥാർത്ഥ്യങ്ങൾ പരിശോധിക്കാം.

തൊഴിലിടങ്ങളിലെ വേർതിരിവ്

സ്ത്രീകൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും അത് തൊഴിൽ പങ്കാളിത്തത്തിലേക്ക് പൂർണ്ണമായി മാറുന്നില്ല. ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീക്കും ലഭിക്കുന്ന വേതനത്തിൽ ഇപ്പോഴും വലിയ വ്യാത്യാസമുണ്ട്. വീട്ടുജോലികളും കുട്ടികളെനോക്കുന്നതും ഇപ്പോഴും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി കാണുന്ന രീതി നിലനിൽക്കുന്നു. ഇത് സ്ത്രീകളുടെ കരിയർ വളർച്ചയെ തടസ്സപ്പെടുത്തുന്നു.

മനസ്സിനുള്ളിൽ മതിലുകൾ

നമ്മുടെ നാട്ടിൽ അടുത്തിടെയുണ്ടായ പല സംഭവങ്ങളും സൂചിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള മാനസികമായ അകലം വർദ്ധിക്കുന്നു എന്നാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും പുരുഷ വിരുദ്ധതയായി തെറ്റിദ്ധരിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ലിംഗപരമായ ചേരിതിരിവിനും പരസ്പര വിദ്വേഷത്തിനും വഴിമാറുന്നു. ആധുനികതയോടുള്ള പ്രതികരണമെന്നോണം, ചില കോണുകളിൽ നിന്ന് സ്ത്രീകളെ വീണ്ടും പഴയ ചട്ടക്കൂടുകളിലേക്ക് തളച്ചിടാനുള്ള ശ്രമങ്ങൾ ശക്തമാകുന്നുണ്ട്. സുരക്ഷാ വെല്ലുവിളികൾ നിയമങ്ങൾ കർശനമാകുമ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നിരക്ക് കുറയുന്നില്ല എന്നത് ഒരു കയ്പ്പുള്ള സത്യമാണ്. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ബോഡി ഷെയിമിംഗും മോർഫിംഗ് ഉൾപ്പെടെയുള്ള അതിക്രമങ്ങളും അവരുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നു. പുറംലോകത്തേക്കാൾ സ്ത്രീകൾക്ക് ഭീഷണി നേരിടേണ്ടിവരുന്നത് പരിചിതമായ ഇടങ്ങളിൽ നിന്നാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

മാറ്റത്തിന്‍റെ വെളിച്ചം

ഇത്രയൊക്കെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശ നൽകുന്ന ചില കാര്യങ്ങളുണ്ട്. തീരുമാനങ്ങൾ എടുക്കുന്ന പദവികളിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരുന്നു. പുരുഷന്മാർക്കിടയിൽ പോസിറ്റീവ് മാസ്‌കുലിനിറ്റിയെ കുറിച്ചുള്ള ബോധ്യം വർദ്ധിക്കുന്നു. വീട്ടജോലികളിലും കുട്ടികളുടെ വളർത്തലിലും പങ്കാളികളാകുന്നത് അഭിമാനകരമാണെന്ന് കരുതുന്ന പുതിയ തലമുറ വളർന്നുവരുന്നുണ്ട്. സ്ത്രീ സമത്വം എന്നത് ഒരു വിഭാഗം നേടുന്ന വിജയമല്ല. മറിച്ച് ലിംഗഭേദമന്യേ മനുഷ്യർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന ഒരു സാമൂഹിക വ്യവസ്‌ഥയാണ്. നിയമങ്ങൾ കൊണ്ട് മാത്രം മാറ്റാൻ കഴിയാത്ത വേർതിരിവുകൾ ഇല്ലാതാക്കാൻ കുടുംബങ്ങളിൽ നിന്നും വിദ്യാഭ്യാസ രീതികളിൽ നിന്നും മാറ്റം തുടങ്ങേണ്ടതുണ്ട്.

തൊഴിൽ പങ്കാളിത്തം

ഇന്ത്യയിലെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്കിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം 2017-18 കാലയളവിൽ വെറും 23.3% ശതമാനം ആയിരുന്ന സ്ത്രീ തൊഴിൽ പങ്കാളിത്തം 2023-24 ഓടെ 41.7% ആയി ഉയർന്നു. 2025-26 ലെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ഇത് 35.3% എന്ന സുസ്‌ഥിരമായ നിലയിൽ തുടരുന്നു എന്നാണ്. ഗ്രാമീണ മേഖലയിലാണ് (40.1) നഗരങ്ങളെ അപേക്ഷിച്ച് (25.3) സ്ത്രീകൾ കൂടുതൽ ജോലി ചെയ്യുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...