കടലലകളുടെ സംഗീതവും തിരക്കിന്‍റെ ആരവവും ഒത്തുചേരുന്ന ഒരിടമാണ് മുംബൈ. നഗരത്തിന്‍റെ കവാടമായ ഗേറ്റ്‌ വേ ഓഫ് ഇന്ത്യയിൽ നിന്ന് അറബിക്കടലിന്‍റെ കുളിർമയേറ്റു നടക്കുമ്പോൾ ദൂരെ മറൈൻ ഡ്രൈവിൽ വരിവരിയായി തെളിയുന്ന വിളക്കുകൾ സ്വർണ്ണമാല പോലെ തിളങ്ങുന്നത് കാണാം. ചുവപ്പും മഞ്ഞയും കലർന്ന ഡബിൾ ഡെക്കർ ബസുകളും പാളത്തിലൂടെ കുതിച്ചുപായുന്ന ലോക്കൽ ട്രെയിനുകളും ഈ നഗരത്തിന്‍റെ ജീവതാളമാണ്. വടാപാവിന്‍റെ മണവും തെരുവോരങ്ങളിലെ കച്ചവടക്കാരുടെ വിളികളും ഒരു പ്രത്യേക ഊർ‌ജ്ജം ഉളളിലേക്ക് പടർത്തും. ഇവിടെ പകലിനേക്കാൾ വേഗത രാത്രിയ്ക്കാണ്.

ആഡംബര കാറുകൾ ചീറിപ്പായുന്ന ഹൈവേകൾ മുതൽ ചായക്കടകളിലെ കൊച്ചു വർത്തമാനങ്ങൾ വരെ മുംബൈയുടെ ഓരോ കോണിലും ഓരോ കഥകളുണ്ട്. സ്വപ്നങ്ങളുടെ നഗരമെന്ന് വിളിക്കപ്പെടുന്ന ഈ മണ്ണിൽ ആരെയും നിരാശരാക്കാത്ത ഒരു മാന്ത്രികതയുണ്ട്. എത്ര വലിയ തിരക്കിലും വഴിതെറ്റാതെ നമ്മെ ചേർത്തുപിടിക്കുന്ന ഉറങ്ങാത്ത ഈ നഗരത്തിന്‍റെ സ്പന്ദനം ഒരിക്കൽ അനുഭവിച്ചാൽ പിന്നെ അത് ഉള്ളിൽ നിന്ന് മായുകയേയില്ല. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. ബോംബെ എന്നറിയപ്പെട്ടിരുന്ന മുംബൈയിൽ അംബരചുംബികളായ കെട്ടിടങ്ങളും റോഡുകളുടെ ശൃംഖലയും ദശലക്ഷക്കണക്കിന് ആളുകളുമുണ്ട്. അത്രയും തിരക്കേറിയ മുംബൈയിൽ വെറുതെ ചുറ്റിനടക്കുന്നത് പോലും ഒരു വെല്ലുവിളിയായി മാറി. തെരുവുകളിൽ നിന്ന് ലോക്കൽ ട്രെയിനുകളിലേക്കും മെട്രോയിലേക്കും ഒക്കെ പാഞ്ഞു നടക്കുന്ന ജനക്കൂട്ടം. അതിനാൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ്. സ്വ‌പ്നനഗരമായ മുംബൈയുടെ ഈ ദുരവസ്‌ഥയ്ക്ക് കാരണം എന്താണ്?

വാസ്തവത്തിൽ മുംബൈ സ്വപ്നങ്ങളുടെ നഗരമാണ്. മായാനഗരി എന്ന് വിളിക്കപ്പെടുന്നു. ഇവിടെ വരുന്ന ആരും ഇവിടെ നിന്ന് പോകുന്നില്ല. കാരണം എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും കണ്ടെത്താനാകും. ഏഴ് ദ്വീപുകൾ സംയോജിപ്പിച്ച് നിർമ്മിച്ച ഈ നഗരത്തിന്‍റെ കഥ വളരെ രസകരമാണ്.

മുംബൈയുടെ ചരിത്രം

മുമ്പ് മുംബൈ 7 ദ്വീപുകളുടെ ഒരു കൂട്ടമായിരുന്നു. അവയെ ചുറ്റിപ്പറ്റി ഒരു പാട് കഥകളുണ്ട്. ചോട്ടാ കൊളാബ വോർലി, മസ്‌ഗാവ്, പരേൽ, കൊളാബ, മാഹിം, ബോംബെ ദ്വീപ് എന്നിങ്ങനെയായിരുന്നു അവയ്ക്ക് പേരുകൾ. ബിബിസിയുടെ ഒരു റിപ്പോർട്ടിൽ മുംബൈയുടെ ചരിത്രത്തിൽ നിന്നുള്ള രസകരമായ ഒരു കഥ വിവരിക്കുന്നു. 1930-കളിൽ കൊളാബയ്ക്കടുത്തുള്ള കടൽത്തീരത്ത് നടക്കുകയായിരുന്നു ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ. അദ്ദേഹത്തിന്‍റെ കണ്ണുകൾ ഒരു കല്ലിൽ പതിഞ്ഞു. അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. അത് ഒരു സാധാരണ കല്ലല്ല. ശിലായുഗ മനുഷ്യരുടെ ആയുധമായിരുന്നു അത്. നമ്മുടെ പൂർവികർ ആയുധങ്ങളായി ഉപയോഗിച്ചിരുന്ന അത്തരം നിരവധി കല്ലുകൾ ഉണ്ടായിരുന്നുവെന്ന് കുറച്ചുകൂടി ഗവേഷണം വെളിപ്പെടുത്തി. ഇതിനർത്ഥം ഒരു കാലത്ത് ദ്വീപുകളുടെ ഒരു കൂട്ടമായിരുന്ന മുംബൈയിൽ ശിലായുഗം മുതൽ ജനവാസമുണ്ടായിരുന്നു എന്നാണ്.

നാഗരികതയുടെ രേഖപ്പെടുത്തിയ ചരിത്രത്തെ അടിസ്ഥാനമാക്കി മുംബൈയുടെ വികസനവും സ്ഥാപനവും നാലുഘട്ടങ്ങളിലൂടെ കടന്നുപോയതായി കണക്കാക്കപ്പെടുന്നു.

കടൽ കയ്യേറ്റം സംഭവിച്ചു

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...