കൽക്കത്തയിലാണ് താനിയ ജനിച്ചത്. ഒരു സാധാരണ ബംഗാളി മധ്യവർഗ കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. ഒരു വിമാനത്താവളത്തിലോ വിമാനത്തിലോ തീപിടുത്തമുണ്ടാകുമ്പോൾ ആളുകളുടെ ജീവൻ അപകടത്തിലാകുമ്പോൾ ഹോസ്പൈപ്പുകൾ, അല്ലെങ്കിൽ മറ്റ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതാണ് താന്യയുടെ ദൗത്യം... ഉന്നത വിദ്യാഭ്യാസമുള്ള ഈ യുവതിക്ക് മറ്റ് ഏതെങ്കിലും മേഖലയിൽ ജോലിയോ ബിസിനസോ പിന്തുടർന്ന് തന്‍റെ ജീവിതം കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കാൻ കഴിയുമായിരുന്നു. എന്നാൽ അവർ ആ പാത പിന്തുടർന്നില്ല. വെല്ലുവിളി നിറഞ്ഞ മേഖലയാണ് അവർ തിരഞ്ഞെടുത്തത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാരിയായ താന്യ സന്യാൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ അഗ്നിശമന സേനാംഗമാണ്.

എഎഐ വിമാനത്താവളത്തിലെ തീ അണയ്ക്കൽ എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിൽ പങ്കുചേരുന്നതിനെക്കുറിച്ചും വെല്ലുവിളികളെ തരണം ചെയ്യുന്നതിലും തുടർച്ചയായ വിജയത്തെക്കുറിച്ചും അവർ എല്ലാം തുറന്നു പറയുന്നു.

തയ്യാറെടുപ്പും തൊഴിലും

കുട്ടിക്കാലം മുതൽ സമൂഹത്തിൽ നല്ല മാറ്റം കൊണ്ടു വരാൻ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സത്യം പറഞ്ഞാൽ എന്‍റെ ഹൃദയാഭിലാഷം നിറവേറ്റിയ അത്തരമൊരു വെല്ലുവിളി നിറഞ്ഞ ജോലി ചെയ്യാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എനിക്ക് അവസരം നൽകി. ഒരു വിമാനത്താവളത്തിൽ അഗ്നിശമന സേനാംഗമാകുന്നത് അപൂർവ അനുഭവവും അഭിമാനകരവുമാണ്. മാസ്‌റ്റേഴ്‌സിന് ശേഷം ഞാൻ സർക്കാർ ജോലിക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ പത്രത്തിൽ ജോലി പരസ്യം കണ്ടപ്പോൾ ഞാൻ അപേക്ഷിച്ചു. ഇന്ന് ഞാൻ അഗ്നിശമന സേനാംഗമായി ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.

ആദർശം

എന്‍റെ മുത്തശ്ശിയാണ് എന്‍റെ റോൾ മോഡൽ. സ്വാഭാവികമായും മുത്തശ്ശി എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ്. അവർ സർക്കാർ ജീവനക്കാരി കൂടിയായിരുന്നു. എന്‍റെ മുത്തശ്ശിയെ കൂടാതെ സ്വാമി വിവേകാനന്ദന്‍റെയും എപിജെ അബ്‌ദുൽ കലാമിന്‍റെയും ഉദ്ധരണികൾ എന്നെ പ്ര ചോദിപ്പിക്കാറുണ്ട്.

വിദ്യാഭ്യാസവും താൽപ്പര്യങ്ങളും

കുട്ടിക്കാലം മുതൽ എനിക്ക് ശാസ്ത്രത്തിൽ താൽപ്പര്യമുണ്ടായിരുന്നു. സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തോടെ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി, പക്ഷേ വ്യത്യസ്ത‌മായ എന്തെങ്കിലും പരീക്ഷിക്കണമെന്ന് എനിക്ക് തോന്നി. നിലവിൽ എനിക്ക് എംഎസ്സിയും എംബിഎയും ഉണ്ട്.

ശരിയായ തീരുമാനം

മെറിറ്റ് ലിസ്‌റ്റ് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രശ്നം ആരംഭിച്ചത് എനിക്ക് ഈ തരത്തിലുള്ള ജോലി ചെയ്യാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നു. ആ സമയങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ എന്‍റെ കുടുംബത്തിന്‍റെ വിശ്വാസവും എന്നെ സഹായിച്ചു. ഒടുവിൽ ഞാൻ ഇപ്പോൾ എന്‍റെ വിജയഗാഥ പങ്കിടുന്നു.

അനുഭവം

സത്യം പറഞ്ഞാൽ പ്രൊഫഷണൽ സാങ്കേതിക വെല്ലുവിളികൾ മാറ്റിനിർത്തിയാൽ എന്‍റെ ജോലിയിൽ എനിക്ക് ഒരു പ്രതികൂല സാഹചര്യവും നേരിടേണ്ടി വന്നിട്ടില്ല. ഞാൻ ഇത് ചെയ്യുന്നത് കണ്ട് എന്‍റെ പുരുഷ സഹപ്രവർത്തകർ അത്ഭുതപ്പെട്ടെങ്കിലും എനിക്ക് അവർ ആത്മാർത്ഥമായ പിന്തുണ നൽകി.

പരിശീലനം

എന്‍റെ പ്രാരംഭ പരിശീലനം ന്യൂഡൽഹിയിലെ ഫയർ ഫൈറ്റേഴ്‌സ് പരിശീലന കേന്ദ്രത്തിലായിരുന്നു. പരിശീലനം പൂർത്തിയാക്കാൻ ഏകദേശം 5 മാസമെടുത്തു. പരിശീലന കേന്ദ്രത്തിലെ ഏക പെൺകുട്ടി ഞാനായിരുന്നു. വളരെ ക്ഷീണിപ്പിക്കുന്നതായിരുന്നു പരിശീലനം. പക്ഷേ ഞാൻ അത് പൂർണ്ണമായും ആസ്വദിച്ചു. അഗ്നിശമനത്തെക്കുറിച്ച് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും ചെയ്യണമെങ്കിൽ നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കണമെന്ന് ഞാൻ കരുതുന്നു. അതാണ് ഞാൻ ചെയ്തത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...