അതിരപ്പിള്ളിയിൽ നിന്ന് കാട്ടിനകത്തേക്കുള്ള ടാർ റോഡിലേക്ക് കടന്നപ്പോഴെ ഫോൺ നോ നെറ്റ് വർക്ക് ഏരിയ കാണിച്ചു തുടങ്ങി. വീഥിയുടെ ഇരുവശവും തിങ്ങി നിറഞ്ഞ പുഴയോരക്കാഴ്ചക്കളുടെ പച്ചപ്പുതപ്പിനുള്ളിൽ മഴയുടെ ഇരുട്ടും കനത്ത നിഴൽ വീഴ്ത്തുന്നു. യാത്രക്കിടെ ഒരു ട്രാൻസ്പോർട്ട് ബസ് സാവകാശം എതിരെ കടന്നു വന്നതൊഴിച്ചാൽ ആളനക്കത്തിന്‍റെ ഒരു ലാഞ്ചന പോലും ആ വഴിയിൽ കാണാൻ കഴിഞ്ഞില്ല. കുറച്ചു മുന്നോട്ടുപോയപ്പോൾ കണ്ട വാഴച്ചാൽ ചെക്ക് പോസ്‌റ്റിൽ ഒന്നോ രണ്ടോ വാഹനങ്ങൾ ഊഴം കാത്തു കിടക്കുന്നുണ്ടായിരുന്നു. വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടവും വിജനമാണ്. ഫോൺ പണിമുടക്കിയതോടെ ആദിവാസി ഊരു നേതാവായ ഗീത താമസിക്കുന്നതെവിടെ എന്ന് ചെക്ക് പോസ്‌റ്റിൽ അന്വേഷിക്കേണ്ടി വന്നു.

വളരെ സൗഹാർദ്ദത്തോടെയുള്ള മറുപടിയും പെരുമാറ്റവും

ചെക്ക് പോസ്റ്റിനു തൊട്ടടുത്തുള്ള ആദിവാസി കോളനിയിലാണ് ഗീത താമസിക്കുന്നത്. പുളിയിലപ്പാറയിലെ അംഗനവാടിയിൽ നിന്ന് കുട്ടികളെ പഠിപ്പിക്കൽ കഴിഞ്ഞ് ഗീത എത്തിയതേയുള്ളൂ. അപ്പോഴേക്കും കനത്ത മഴ പെയ്തു തുടങ്ങി. റോഡരികിലെ ചെറിയ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഞങ്ങൾ മഴ നനയാതെ കയറി ഇരുന്നു. കാടർ സമുദായത്തിന്‍റെ ഊരു മൂപ്പത്തിയാണ് ഈ യുവതി. കേരളത്തിൽ രണ്ടേ രണ്ടു വനിതകൾ മാത്രമാണ് ഊരു മൂപ്പത്തി സ്‌ഥാനം വഹിക്കുന്നത്. ഒരാൾ വയനാട്ടിൽ. ആദിവാസി നേതാവ്, സാമൂഹ്യപ്രവർത്തക, അംഗനവാടി ടീച്ചർ, പരിസ്ഥിതി പ്രവർത്തക എന്നിങ്ങനെ നിരവധി റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ യുവതി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കപ്പെട്ടാൽ കുടിയിറക്കിന്‍റെ ഭീഷണി നേരിടുന്ന 350 ഓളം അംഗങ്ങളുള്ള കാടർ സമുദായത്തിന്‍റെ ഊരുകൂട്ടത്തിന്‍റെ നേതാവായ ഗീത തന്നെയാണ് ആദിവാസി പ്രശ്നങ്ങളിൽ സമരത്തിന് നേതൃത്വം കൊടുക്കുന്നത്.

ഇപ്പോൾ വീണ്ടും കുടിയൊഴിപ്പിക്കൽ ഭീഷണി ഉണ്ടല്ലോ

പറമ്പിക്കുളത്ത് ഡാം നിർമ്മിച്ചപ്പോൾ ഞങ്ങളുടെ പഴയ തലമുറ പെരിങ്ങകുത്തിൽ താമസം തുടങ്ങിയതാണ്. പിന്നീട് അവിടെയും ഡാം വന്നപ്പോൾ ഞങ്ങളെ വാഴച്ചാലിലേക്ക് മാറ്റി. ഇപ്പോഴത്തെ നിർദിഷ്ട അതിരപ്പിള്ളി ഡാം വാഴച്ചാലിലാണ്. അതു വന്നാൽ ഞങ്ങൾ 62 കുടുംബങ്ങൾ വീണ്ടും കുടിയിറക്കപ്പെടും. എന്നാൽ ഇപ്പോൾ വനഅവകാശനിയമം നിലവിലുണ്ട്. ഈ നിയമം അനുസരിച്ച് കാടിന്‍റെ അവകാശികൾ ആദിവാസികൾ ആണ്. ഞങ്ങളുടെ അനുവാദമില്ലാതെ കാട്ടിൽ പ്രവേശിക്കാനോ നിർമ്മാണം നടത്താനോ പാടില്ല. അതിനാൽ ഈ നിയമം അനുസരിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.

വർഷങ്ങളായി ഇങ്ങനെ ചുറ്റിക്കറങ്ങി ജീവിക്കേണ്ടി വരികയാണ് ഞങ്ങൾക്ക്. സർക്കാർ ഓരോ സ്‌ഥലത്തും ഡാം പണിയാൻ തുടങ്ങുമ്പോൾ കാടരെ മാറ്റും. കാടർ സമുദായം പുഴയുടെ തീരത്താണ് താമസിക്കുക. പുഴയോരക്കാടുകളാണ് അവരുടെ പ്രിയപ്പെട്ട വാസസ്‌ഥാനം. ജീവിത മാർഗ്ഗം പുഴയിലെ മീനും കാട്ടിലെ വിഭവവുമാണ്. പണ്ട് ഈറ്റവെട്ടും മറ്റും ഉണ്ടായിരുന്നു. പലരും പുറം പണിക്ക് പോകുന്നുണ്ട് അങ്ങനെയാണ് ജീവിച്ച് പോകുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...