ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ മൺപാതയിലൂടെ കായലോരത്തെ ആ ചെറിയ വീട്ടിലേക്ക് ഞങ്ങൾ കടന്നു ചെല്ലുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ കുടുംബം. രോഗാതുരമായ അന്തരീക്ഷം അവരുടെ സങ്കടത്തിന്‍റേയും നൈരാശ്യത്തിന്‍റേയും കാഠിന്യത്തിൽ കനത്തു നിന്നു. കായലിൽ നിന്ന് നിരന്തരം വീശിയെത്തുന്ന തണുത്ത കാറ്റിൽ പോലും അതു അലിഞ്ഞു പോയില്ല.

കുമ്പളങ്ങിയിൽ കായലോരത്തോടു ചേർന്ന കുട്ടൻ കോളനിയിൽ ഇടത്തരക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് അധികവും. വി.കെ.ശശിയും മത്സ്യത്തൊഴിലാളിയായിരുന്നു. കാൻസർ രോഗത്തിൽ നിന്ന് മുക്‌തി നേടാൻ ശ്രമിക്കുന്ന ശശിയുടെ വീട്ടിലേക്കാണ് സ്നേഹത്തണൽ സംഘം അപ്പോൾ എത്തിച്ചേർന്നത്. ആ ഇടുങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് വാഹനമെത്തില്ല. അതിനാൽ ആംബുലൻസ് അൽപം അകലെയുള്ള റോഡരികിൽ തന്നെ നിർത്തിയിട്ടു.

നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ജൂഡ് അവിടെ ഞങ്ങളെ കാത്തുനിൽപ്പുണ്ട്. കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സി എൻ മോഹൻ നായരും സ്പെഷ്യലിസ്റ്റ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യുവും ഉൾപ്പെട്ട മെഡിക്കൽ സംഘമാണ് കാൻസർ രോഗികളെ വീട്ടിൽ ചെന്നു കണ്ട് ചികിത്സ നൽകാനെത്തിയിരിക്കുന്നത്.

ഡോക്ടറെത്തേടി രോഗികൾ വരുന്ന കാഴ്ചയ്‌ക്ക് എവിടെയും ഒരു പുതുമയുമില്ല. എന്നാൽ രോഗിയെത്തേടി ഡോക്‌ടർ രോഗിയുടെ വീട്ടിലെത്തുന്ന കാഴ്ചയ്‌ക്ക് തികച്ചും വ്യത്യസ്‌തതയുണ്ട്. അതുകൊണ്ടാവാം ആ പരിസരത്തെ വീടുകളിൽ നിന്നൊക്കെ ആദരവോടെ കുറെയേറെ ആളുകൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വേണ്ടത്ര കാറ്റും വെളിച്ചവുമൊക്കെയുള്ള ഒരു കൊച്ചു വീട്ടിലേക്കാണ് ഞങ്ങൾ കടന്നു ചെന്നത്.

ഡോക്ടറെ കണ്ട ഉടനെ കൈകൂപ്പി കൊണ്ട് രോഗി ശശി തന്‍റെ വിഷമം പറഞ്ഞു. 2002 ൽ ആണ് ശശിക്ക് കാൻസർ രോഗം തുടങ്ങിയത്. ഇതുവരെ ചികിത്സയിലായിരുന്നു. ഇപ്പോൾ മുത്രസഞ്ചി നീക്കം ചെയ്‌തശേഷം കൃത്രിമ സഞ്ചി പിടിപ്പിച്ചിരിക്കുകയാണ്. ഈ സഞ്ചി 9 ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പ്രയാസമാണ്. ഒരു സഞ്ചിക്ക് 500 രൂപ ചെലവു വരും. ആ ചെലവ് താങ്ങാൻ പറ്റുന്നില്ല. സഹായിക്കണം. തന്‍റെ ശാരീരിക അവശതകളെക്കുറിച്ച് ഡോക്ടറോട് പറയും മുമ്പേ ഇക്കാര്യമാണ് അദ്ദേഹം സൂചിപ്പിച്ചത്. സാമ്പത്തിക ബാധ്യതയാണ് ഈ രോഗിയെ കൊണ്ട് ഇത് പറയിപ്പിച്ചതെന്ന് വ്യക്‌തം. “അതിനൊക്കെ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കാം. അതിനു മുമ്പ് ഇപ്പോൾ ആരോഗ്യം എങ്ങനെ ഉണ്ടെന്നു നോക്കട്ടെ.” ഡോക്ടറുടെ മറുപടിയിൽ അയാൾ ആശ്വാസത്തോടെ കട്ടിലിൽ കിടന്നു.

ഡോക്‌ടർ പരിശോധിക്കുമ്പോൾ ഭാര്യ അംബിക എല്ലാ റിപ്പോർട്ടുകളുമായി അടുത്ത് വന്നു. മൂത്രാശയ കാൻസർ വന്ന് ഭേദമായെങ്കിലും മരണത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസമുണ്ടെങ്കിലും ശശിക്ക് ആകപ്പാടെ അസ്വസ്ഥതയാണ്. ഈ കുമ്പളങ്ങിയിൽ ഞാൻ മാത്രമാണ് ഇങ്ങനെ മൂത്രത്തിൽ സദാ കഴിയുന്നതെന്ന അപകർഷതാബോധം. 9 ദിവസം മാത്രമാണ് കൃത്രിമ മൂത്രസഞ്ചിയുടെ കപ്പാസിറ്റി. അതു നിറഞ്ഞാൽ അൽപാൽപം ലീക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ 8 ദിവസത്തിനകം മാറ്റണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...