തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം ഇപ്പോൾ കേരളത്തിൽ മാത്രം 1.31 കോടി വനിതകൾ വോട്ടർമാരായുണ്ട്. പുരുഷന്മാരേക്കാൾ അധികാര വിനിയോഗശേഷി ഉള്ളത് സ്ത്രീകൾക്കു തന്നെയാണ്. സമൂഹം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ വനിതാവോട്ടർമാർക്കാവണമെങ്കിൽ രാഷ്ട്രീയത്തെക്കുറിച്ച്, സമകാലിക പ്രശ്നങ്ങളെക്കുറിച്ച്, ആരെയായിരിക്കണം നമ്മൾ തെരഞ്ഞെടുക്കേണ്ടത് എന്നതിനെ കുറിച്ചൊക്കെ വ്യക്‌തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ വോട്ടു ചെയ്തവരെല്ലാം ആ ബോധ്യത്തോടെയൊന്നുമല്ല വോട്ടു ചെയ്യുന്നത്. എങ്കിലും എന്തൊക്കെയാവാം അവരുടെ പ്രതീക്ഷകൾ?

സ്ത്രീകൾ പൊതുവേ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കാറില്ല എന്നതാണ് അനുഭവം. തെരഞ്ഞെടുപ്പു കാലത്തു മാത്രം ഉയർന്നു വരുന്ന രാഷ്ട്രീയാവബോധമാണ് പൊതുവേ സാധാരണ ജനത്തിന് ഉള്ളത്. ഈ അവസ്‌ഥ ഇപ്പോഴും തുടരുന്നുണ്ട്. വീട്ടുകാർ പിന്തുടരുന്ന രാഷ്ട്രീയമാണോ ഭൂരിഭാഗം പെൺകുട്ടികളും തുടരുന്നത്? അച്‌ഛനോ, സഹോദരനോ, ഭർത്താവോ പിന്തുടരുന്ന രാഷ്ട്രീയ ചിന്തകളുടെ പിന്തുടർച്ചക്കാരിയായിരിക്കും ആ വീട്ടിലെ സ്ത്രീയും എന്ന പൊതുബോധത്തിൽ തന്നെയാണ് ഇപ്പോഴും നാം. ഇതിനിടയിൽ കന്നിവോട്ട് രേഖപ്പെടുത്തുന്ന നാലു പെൺകുട്ടികൾ തങ്ങളുടെ രാഷ്ട്രീയം തുറന്നു പറയുന്നു. ബാംഗ്ലൂർ സെന്‍റ് ജോസഫ് കോളേജിൽ ബിരുദ വിദ്യാർത്ഥിനികളായ അഞ്ജു തോമസ്, അമല ജോർജ് ചിറയിൽ, അനഘ എസ്, ജ്യോത്സന എൻ ജോസ് എന്നിവർ.

പുതിയ തലമുറയിലെ കുട്ടികൾക്ക് രാഷ്ട്രീയ ബോധമില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കും മുമ്പ് ഇവർ പറയുന്നത് ശരിക്കും കേൾക്കണം. രാജ്യത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൂടുതലായി ശ്രദ്ധിക്കുന്നില്ല എന്നു തുടങ്ങി വീട്ടുകാർ പറയുന്നതിനപ്പുറമുള്ള രാഷ്ട്രീയമില്ല എന്നു വരെ, ഇന്നത്തെ തലമുറയെക്കുറിച്ച് പലരും പരാതിപ്പെടുന്നുണ്ട്. എന്നാൽ സത്യം എന്താണ്? “ചെറുപ്പം തൊട്ട് നമ്മൾ പഠിച്ചു വളർന്നത് ഇന്ത്യ ഈസ് എ ഡെമോക്രാറ്റിക് സെക്യൂലർ കൺട്രി എന്നാണ്. എന്നാൽ ഓരോ കുട്ടിയും വളർന്നു വരുമ്പോൾ കാണുന്നത് അങ്ങനെ ഒരു ഇന്ത്യയെ അല്ല.” സെന്‍റ് ജോസഫ് കോളേജിൽ ബികോം വിദ്യാർത്ഥിനി അമല ജോർജ് ചിറയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.

“കാസ്റ്റ് - റിലീജിയൻ - ഡിസ്ക്രിമിനേഷൻ, ബ്ലാക്ക് മണി, കറപ്ഷൻ ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നിത്യവും സംഭവിക്കുന്നത്. ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന നല്ല പൊളിറ്റിക്കൽ ലീഡേഴ്സ് വളരെ കുറവാണ്. ഇത്തരം കാര്യങ്ങൾ തുടരെ കേൾക്കുന്നതിനാൽ എന്നെ പോലെയുള്ള ന്യൂ കമേഴ്സിന് പൊളിറ്റിക്സിലേക്ക് വേണ്ടത്ര താൽപര്യം ഉണ്ടാകുന്നില്ല. നമ്മുടെ മണ്ഡലത്തിൽ മത്സരിക്കുന്ന വ്യക്‌തിക്ക് ഗുഡ് ലീഡർ എന്ന പരിവേഷം ഉണ്ടെന്ന് തോന്നിയാൽ വോട്ടു ചെയ്യുക. അതുമല്ലെങ്കിൽ ഫാമിലി ആർക്കാണോ വോട്ടു ചെയ്യുന്നത് അതു ഫോളോ ചെയ്യുക എന്ന ഓപ്ഷൻ മാത്രമേ ഇപ്പോൾ യുവാക്കൾക്കുള്ളൂ. ആ മൈന്‍റ് സെറ്റാണ് ഇന്ന് യൂത്തിനുള്ളത്. കാരണം നമ്മൾ പഠിച്ചു വളർന്ന കേട്ടു മനസ്സിലാക്കിയ ഒരു കാര്യങ്ങളുമല്ല ഇന്ന് പൊളിറ്റിക്സിൽ നടക്കുന്നത്. സാധാരണക്കാരെ പൊളിറ്റിക്ക്സിലേക്ക് ആകർഷിക്കണമെങ്കിൽ അതുപോലെ നല്ല നേതാക്കൾ വേണം. അങ്ങനെ ഒരു സാഹചര്യം ഇന്ന് ഇല്ല. രാഷ്ട്രീയം, കൂടുതൽ അധികാരം ലഭിക്കാൻ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്.” അമല പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...