ജീവിത സാഹചര്യത്തിനു മുന്നിൽ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്ന ധാരാളം സ്ത്രീകളുണ്ട്. അത്തരക്കാർക്ക് പ്രതീക്ഷയേക്കുന്ന ജീവിതമാണ്. ഡോ. ഷൈനി ബി ഹരിലാലിന്‍റേത്. പ്രൊഫഷനു വേണ്ടി നൃത്ത പഠനം ഉപേക്ഷിച്ച ഷൈനി ഡാൻസർ ആയ കഥ.

മനസ്സുണ്ടെങ്കിൽ ചക്ക വേരിലും കായ്‌ക്കുമെന്ന് പറയാറില്ലേ... ഡോ. ഷൈനി ബി ഹരിലാലിന്‍റെ കാര്യത്തിൽ ഇത് അക്ഷരം പ്രതി ശരിയാണ്. ബ്രഹ്മമംഗലം ഹവൺമെന്‍റ് ആയുർവേദ ഡിസ്പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. ഷൈനിക്ക് നൃത്തം ആതുരസേവനം പോലെ മറ്റൊരു ഇഷ്‌ടമാണ്.

ഡിസ്പെൻസറിയിലെ തിരക്കുകൾക്കൊടുവിൽ ഡോക്‌ടർക്ക് ആശ്വാസവും അനുഗ്രഹവുമാകുന്നത് നൃത്തമാണ്. നൃത്തം ചെയ്യുമ്പോൾ എല്ലാ ടെൻഷനും പറന്നകന്ന് മനസ്സ് ശാന്തമാകുന്ന അനുഭവമാണ് പകരുതെന്ന് ഷൈനി. ഇതിനോടകം നിരവധി വേദികളിൽ ഈ ഡോക്‌ടർ നർത്തകി നൃത്തം അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഷൈനിക്ക് രണ്ട് മക്കളാണ്. ഗൗതം ഹരിലാലും ഗൗരി ഹരിലാലും. ഭർത്താവ് വി എസ് ഹരിലാൽ.

“നൃത്തം പഠിക്കാൻ പ്രായം ഒരു തടസ്സമല്ല. ഏത് പ്രായത്തിലും പഠിക്കാവുന്നതേയുള്ളൂ. അതിനോടുള്ള തീവ്രമായ ആഗ്രഹവും അർപ്പണ മനോഭാവവും വേണമെന്ന് മാത്രം. ടൈംപാസ് ആകരുത്” ഷൈനി പറയുന്നു.

ഡോക്ടറാവുകയെന്ന തീവ്രമായ ലക്ഷ്യം ഉണ്ടായിരുന്നു. ഒപ്പം നൃത്തത്തോടുള്ള ഇഷ്‌ടവും. പക്ഷേ അതിനുള്ള അവസരവും സമയവും കുട്ടിക്കാലത്ത് കിട്ടിയിരുന്നില്ലെങ്കിലും ആ മോഹം ഉപേക്ഷിക്കാൻ ഷൈനിക്ക് മനസ്സു വന്നില്ല.

“ഒടുവിൽ എൻട്രൻസ് എഴുതി തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോഴാണ് നൃത്ത പഠനത്തിനുള്ള വഴിതുറന്നത്.”

നൃത്ത പഠനം

ബിഎഎംഎസ് പഠനം തുടങ്ങി ഒരു വർഷമായപ്പോഴാണ് സന്തോഷം പകരുന്ന ആ വാർത്ത കാണാനിടയായത്. മോഹിനിയാട്ടം പ്രോത്സാഹിപ്പിക്കുന്നതിന് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ 50 രൂപ ഫീസിൽ നൃത്ത പരിശീലന പദ്ധതിക്ക് തുടക്കമിടുന്നുവെന്നതായിരുന്നു വാർത്ത. “ആ സമയത്ത് ഭരതനാട്യം പോലെ കളർഫുളായ നൃത്തത്തിനായിരുന്നു ഏറെപ്പേരും പ്രാധാന്യം കൊടുത്തിരുന്നത്. ഈ ഘട്ടത്തിലാണ് കല്ല്യാണിക്കുട്ടിയമ്മ ഇത്തരമൊരു പരിശീലന പദ്ധതിയുമായി വരുന്നത്” ഷൈനി ഓർത്തെടുക്കുന്നു.

പിന്നെയൊട്ടും താമസിച്ചില്ല. ഷൈനി നേരെ കല്ല്യാണിക്കുട്ടിയമ്മയെ കണ്ട് നൃത്തം പഠിക്കാനുള്ള താൽപര്യം അറിയിച്ചു. “അമ്മയ്ക്ക് (കല്ല്യാണിക്കുട്ടിയമ്മ) വലിയ സന്തോഷമായി. അങ്ങനെ കല്ല്യാണിക്കുട്ടിയമ്മ എന്‍റെ ആദ്യത്തെ ഗുരുവായി. അന്ന് അമ്മയ്‌ക്ക് സുഖമില്ലാതിരിക്കുന്ന സമയമായിരുന്നു. അപ്പോൾ മകൾ കലാവിജയൻ ആണ് ഞങ്ങൾക്ക് പരിശീലനം തന്നിരുന്നത്. ഇടയ്‌ക്ക് അമ്മയും വന്ന് ഞങ്ങൾക്ക് പരിശീലനം തരുമായിരുന്നു.”

“അച്ഛനറിയാതെയായിരുന്നു നൃത്ത പഠനം. ഞാനൊരു ഡോക്ടറാകണമെന്നതായിരുന്നു അച്‌ഛന്‍റെയും അമ്മയുടെയും വലിയ സ്വപ്നം. അതു കൊണ്ട് ഡാൻസ് പഠിക്കുന്ന കാര്യം അച്‌ഛനെ അറിയിച്ചില്ല. എനിക്ക് പഠന സമയത്ത് കിട്ടുന്ന പോക്കറ്റ് മണി ശേഖരിച്ച് വച്ചാണ് ഡാൻസിനുള്ള ഫീസ് കണ്ടെത്തിയിരുന്നത്. ശനിയും ഞായറുമായിരുന്നു ഡാൻസ് ക്ലാസ്. അതുകൊണ്ട് പഠനത്തെയൊട്ടും ബാധിച്ചിരുന്നുമില്ല” ഷൈനി ഓർക്കുന്നു.

അരങ്ങേറ്റം

അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷൈനി ചിരിയോടെയാണ് പറഞ്ഞു തുടങ്ങിയത്. സത്യത്തിൽ അരങ്ങേറ്റവും മത്സരവും ഒരുമിച്ചായിരുന്നു. ബിഎഎംഎസ് ഫൈനൽ ഇയർ ആയപ്പോഴായിരുന്നു ഷൈനി മോഹിനിയാട്ടം ആദ്യമായി അരങ്ങിൽ അവതരിപ്പിച്ചത്. അതും ഇന്‍റർ യൂണിവേഴ്‌സിറ്റി ആയുർ ഫെസ്‌റ്റിൽ. അത് എന്‍റെ അരങ്ങേറ്റ വേദിയായി. അരങ്ങേറ്റമാണെന്ന വിചാരത്തേക്കാളും മനസ്സിൽ മത്സരത്തിന്‍റെ പിരിമുറുക്കമായിരുന്നു. അന്ന് എനിക്ക് മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. മോഹിനിയാട്ട വേഷത്തിൽ കാലിൽ ചിലങ്കയണിഞ്ഞ് സ്റ്റേജിൽ ഒരിക്കല്ലെങ്കിലും കയറുകയെന്നത് എന്‍റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിച്ച നിമിഷം എനിക്ക് മറക്കാനാവില്ല. അന്ന് ഞങ്ങൾക്ക് സമ്മാനം വിതരണം ചെയ്‌തത് ഊർമ്മിള ഉണ്ണിയായിരുന്നു.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...