മദ്യവും മയക്കുമരുന്നും ക്രിക്കറ്റും പോലെ ടെലിവിഷൻ പരമ്പരകൾ കുടുംബിനികളിൽ ആസക്തി സൃഷ്ടിക്കുന്നു. ഒഴിവുവേളകൾ മാത്രമല്ല ജീവിതത്തിന്‍റെ മുക്കാൽ സമയവും ഉപയോഗ ശൂന്യമാക്കിക്കളയുകയാണ് പല സ്ത്രീകളും. പ്രത്യേകിച്ചും വീട്ടമ്മമാർ. ക്രിയാത്മകമായ എല്ലാ നന്മകളേയും മനസ്സിൽ നിന്ന് എടുത്ത് കളയുന്ന നേരംകൊല്ലി സീരിയലുകൾ കുടുംബബന്ധങ്ങളെ പാഴാക്കുക തന്നെ ചെയ്യും. ടിആർപി റേറ്റിംഗ് കൊണ്ട് ശിഥിലമായ ബന്ധങ്ങളെ നേരെയാക്കാൻ ഒക്കുമോ?

ചെറിയ കുട്ടിയുടെ ദുരന്ത ജീവിതത്തിന്‍റെ കഥ പറയുന്ന സീരിയൽ കണ്ടിരിക്കെ അമ്മായിയമ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. “ഹൊ! ആ കുഞ്ഞിനെ കഷ്‌ടപ്പെടുത്തുന്നത് കണ്ടില്ലേ, ഇവളെയൊക്കെ എന്താ ചെയ്യേണ്ടേ. ഇത്തരം സ്വഭാവോം കൊണ്ടു നടന്നാൽ ഒരു കാലത്തും ഗുണം പിടിക്കില്ല.” മരുമകളെ ഒളികണ്ണിട്ടു നോക്കി ഇങ്ങനെയൊരു ഡയലോഗ് ശരം കണക്കേ തൊടുത്തു വിട്ടപ്പോൾ അത് കൊള്ളേണ്ടയിടത്തു തന്നെ ചെന്നു കൊണ്ടു. മരുമകൾ അടുത്തിരുന്ന ഭർത്താവിനെ മുഖം കനപ്പിച്ച് നോക്കി. എന്നിട്ട് മറ്റൊരു ഡയലോഗ്! “അവളും ചോറു തന്നെയല്ലേ കഴിക്കുന്നേ!”

പിന്നെ സീരിയലിലെ കഥാപാത്രങ്ങൾ ടിവിയിൽ നിന്ന് മുറിയിലേക്ക് ഇറങ്ങി വന്ന് മുള്ളും മുനയും വച്ച ഡയലോഗുകൾ പറഞ്ഞു തുടങ്ങി. അങ്ങനെ സമാധാനപരമായി ഇരുണ്ടു പുലരേണ്ട ഒരു രാത്രി ആകെ കലങ്ങി മറിഞ്ഞു.

ഇത് ഒരു വീട്ടിൽ മിക്ക ദിവസവും നടക്കാറുള്ള സംഭവമാണ്. ഇതുപോലെ നിരവധി വീടുകളിൽ നടക്കുന്നുമുണ്ടാകാം.

കുടുംബ ബന്ധങ്ങളിലെ സെന്‍റിമെന്‍റ്സുകൾ ആവശ്യത്തിലധികം കൂട്ടിക്കലർത്തിയെടുത്ത ടെലിവിഷൻ സീരിയലുകളുടെ അതിപ്രസരത്തെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും പറയാനും കേൾക്കാനും തുടങ്ങിയിട്ട് കാലങ്ങളായി. യാതൊരു ബെല്ലും ബ്രേക്കുമില്ലാതെ പായുന്ന സീരിയൽ ജ്വരം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നൊക്കെ ഒരു വശത്ത് ആവശ്യം ഉയരുമ്പോൾ മറുവശത്ത് ഞെട്ടിപ്പിക്കുന്ന കഥകളും സെന്‍റിമെന്‍റ്സും ആയി സീരിയലുകൾ യഥേഷ്ടം കെട്ടുകാഴ്ചകളായി നിറയുന്നു. കുറ്റവാസനയും അവിഹിതബന്ധവും ചൂഷണവും പീഡനവും നിറഞ്ഞ പല സീരിയലുകളും കണ്ടാൽ തോന്നും, കുടുംബകലഹം മാത്രമേ വീടുകളിൽ ഉള്ളൂവെന്ന്! പ്രതികാര ദാഹികളും അവിഹിത ബന്ധക്കാരും മാത്രമേ ഇന്നാട്ടിലുള്ളൂവെന്ന്!

കുട്ടികളും വീട്ടമ്മമാരും മുതിർന്ന പൗരന്മാരുമാണ് ഇത്തരം സീരിയലുകൾ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തിന്‍റെ ഏറ്റവും പ്രധാന ഇരകൾ. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 7 മുതൽ 11 വരെ ഇപ്പോൾ കുടുംബ ബന്ധങ്ങൾക്ക് സ്‌ഥാനം ടെലിവിഷൻ സെറ്റിനു മുന്നിലാണ്.

ഒരു വ്യക്‌തി സ്ഥിരമായി സീരിയലുകൾ മാത്രം കാണുന്നത് അയാളുടെ മാനസികമായ കരുത്ത് നഷ്‌ടപ്പെടുത്തിയേക്കാം. അതിനാൽ ആ നേരത്ത് വായനാശീലം വളർത്തുകയാണ് നല്ലതെന്ന് പ്രശസ്ത സംവിധായകനും നടനുമായ ശ്രീനിവാസൻ ഒരിക്കല്‍ പറഞ്ഞത് വിവാദമായിരുന്നു.

“ടിവി സീരിയലുകൾ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അതിന് കാഴ്ചക്കാർ ഉള്ളത്. ഇതാണ് ഇവിടുത്തെ സ്ത്രീകൾ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാണ് അത്തരം സീരിയലുകൾ നിർമ്മാതാക്കൾ ഇറക്കുന്നത്.” അധ്യാപികയായ ഷീജ അരുൺ ചൂണ്ടിക്കാട്ടുന്നു.

ഓവർസെന്‍റിമെന്‍റ്സുകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന പരമ്പരകളാകട്ടെ സാധാരണക്കാരായ സ്ത്രീകൾക്കു മുമ്പിൽ മോശം സന്ദേശം പ്രചരിപ്പിക്കുകയും കുടുംബ കലഹത്തിനും അനാവശ്യ പിരിമുറുക്കങ്ങൾക്കും കാരണമാകുകയും ചെയ്യുന്നുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...