പ്രതികൂല സാഹചര്യങ്ങൾ ചിലരെ തളർത്തിക്കളയാം, ആത്മവിശ്വാസത്തെ തകർത്തു കളയാം. എന്നാൽ വർദ്ധിച്ച ആത്മവിശ്വാസത്തോടെ മന:കരുത്തോടെ പിടിച്ച് നിൽക്കുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്‌തിത്വമാണ് ചെറായി സ്വദേശിയായ നൃത്താദ്ധ്യാപിക ഹേമലതയുടേത്. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നൃത്തം പഠിക്കുകയും പിന്നീട് അതേ കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയുമായിരുന്ന ഹേമലതയ്ക്ക് കോളേജിൽ നേരിടേണ്ടി വന്നത് ജാതിവർണ്ണ വ്യവസ്ഥകളിലെ അസമത്വങ്ങളേയും അതിന് ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങളേയുമായിരുന്നു.

മാനസികമായി തകർന്നു പോകാവുന്ന ഒത്തിരി സാഹചര്യങ്ങൾ, ഒറ്റപ്പെടലുകൾ... എന്നിട്ടും ടീച്ചർ ഒട്ടും ധൈര്യം ചോരാതെ, ജാഗ്രതയോടെ അതിനെതിരെ നിയമപോരാട്ടം നടത്തുകയായിരുന്നു. ഹേമലത ആ അനുഭവങ്ങൾ ഓർമ്മിക്കുകയാണ്.

ബാല്യകാലാനുഭവങ്ങൾ

“സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബപശ്ചാത്തലമാണ് എന്‍റേത്. ഞങ്ങൾ നാല് സഹോദരങ്ങളും അച്‌ഛനും അമ്മയും അടങ്ങുന്ന കുടുംബം. അച്‌ഛൻ ഭാസ്കരൻ എഫ്എസിറ്റി ജീവനക്കാരനായിരുന്നു. കഷ്ടപ്പാടുകൾ നിറഞ്ഞ നാളുകളായിരുന്നുവത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് നാട്ടിലെ കലാപ്രവർത്തങ്ങളിലൊക്കെ സജീവമായിരുന്നു ഞാൻ.” ആ സമയത്താണ് ഹേമലതയുടെ മനസ്സിൽ ഒരു കുഞ്ഞ് വലിയ സ്വപ്നം ചേക്കേറിയത്. ക്ലാസിക്കൽ നൃത്തം പഠിക്കണം! ആ സ്വപ്നത്തിലേക്ക് അധിക ദൂരമില്ലെന്ന് അറിഞ്ഞനാളിൽ ഹേമലത തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ഭരതനാട്യം ഡിപ്ലോമ കോഴ്സിന് ചേരാനുള്ള അപേക്ഷ സമർപ്പിച്ചു.

“അതിനു മുമ്പ് നാട്ടിലെ ചില പരിപാടികളിൽ തിരുവാ തിര കളിക്കുന്നതായിരുന്നു എനിക്ക് നൃത്തവുമായുണ്ടായിരുന്ന ഏക ബന്ധം. അല്ലാതെ കുഞ്ഞുന്നാൾ തുടങ്ങി നൃത്തം പഠിച്ച് തുടങ്ങാൻ അവസരമൊന്നുമുണ്ടായില്ല. പിന്നെ രണ്ടും കൽപിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു. അതൊരു കുറച്ചിലായി എനിക്ക് തോന്നിയതുമില്ല. നൃത്തം ഏത് പ്രായത്തിലും പഠിക്കാമെന്ന ആത്മവിശ്വാസവും ധൈര്യവും മാത്രമായിരുന്നു എന്‍റെ മുതൽക്കൂട്ട്” ഹേമലത പറയുന്നു.

ആർഎൽവി കോളേജിലേക്ക്

“യാതൊരു മുന്നോരുക്കവുമില്ലാതെയായിരുന്നു ഞാൻ ആർഎൽവി കോളേജിലേക്ക് പോകുന്നത്. അവിടെ എത്തുമ്പോൾ അഡ്മിഷനു വേണ്ടി ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എല്ലാവരും തന്നെ ചെറുപ്പം തുടങ്ങി നൃത്തം അഭ്യസിച്ചവരും നിരവധി കലാമത്സരങ്ങളിൽ പങ്കെടുത്തവരും. അവരിൽ നിന്നൊക്കെ വേറിട്ട് നിന്നത് ഞാൻ മാത്രമായിരുന്നു. അതുകൊണ്ട് അതിന്‍റെ ആശങ്കയും മനസ്സിലുണ്ടായിരുന്നു. അഭിമുഖത്തിനൊപ്പം അധ്യാപകർ ആവശ്യപ്പെടുന്ന നൃത്ത ചുവടുകളും കാട്ടി കൊടുക്കണം. ഇക്കാര്യം അവിടെ എത്തിയപ്പോഴാണ് ഞാനറിയുന്നത്. എനിക്കാണെങ്കിൽ തിരുവാതിരയുടെ ചുവടുകൾ മാത്രമേ അറിയൂ. എന്‍റെ വിഷമസ്‌ഥിതിയറിഞ്ഞ് ഒരു കുട്ടി എനിക്ക് ചില ചുവടുകൾ കാണിച്ചു തന്നു. ചെറിയൊരു റിഹേഴ്സൽ നടത്തി. ആ സമയത്ത് അതൊക്കെ മനസ്സിലാക്കുക പ്രയാസമായിരുന്നു. എങ്കിലും നൃത്തത്തിന്‍റെ ഏകദേശ രീതിയെപ്പറ്റി ധാരണ കിട്ടുമല്ലോ.

അഭിമുഖത്തിനായി ഉള്ളിലേക്ക് വിളിക്കുന്നു. അകത്ത് ചെന്നപ്പോൾ അന്നത്തെ പ്രിൻസിപ്പാൾ പി. ലീല, കലാക്ഷേത്ര വിലാസിനി ടീച്ചർ അടക്കം 2-3 അധ്യാപികമാരും ഒപ്പം ഒരു സീനിയർ വിദ്യാർത്ഥിനിയുമുണ്ടായിരുന്നു. അവരെയൊക്കെ നോക്കി ബഹുമാന പുരസ്സരം വണങ്ങിയ ശേഷം വല്ലാത്തൊരു നെഞ്ചിടിപ്പോടെ ചോദ്യങ്ങൾക്കായി കാത്തിരുന്നു. പേരും മറ്റ് വിവരങ്ങളും ചോദിച്ച ശേഷം നൃത്തം പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. വല്ലാത്ത ആശങ്കയോടെ ഇല്ലെന്ന് മറുപടി പറഞ്ഞു. എന്‍റെ മറുപടി കേട്ട് നൃത്തം അറിയാത്തതാണ് നല്ലത് അങ്ങനെയായാൽ നൃത്തം നന്നായി പഠിച്ചെടുക്കും എന്നായിരുന്നു എന്നെ ഞെട്ടിച്ചു കൊണ്ടുള്ള വിലാസിനി ടീച്ചറുടെ മറുപടി. അത് കഴിഞ്ഞായിരുന്നു മറ്റൊരു രസകരമായ കാര്യം നടന്നത്. അധ്യാപികമാരിൽ ഒരാൾ എന്നോട് നമസ്കാരം കാണിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഉടനടി എഴുന്നേറ്റ് ഒരിക്കൽ കൂടി എല്ലാവരോടുമായി നമസ്ക്കാരം പറഞ്ഞു. അത് കണ്ട് അവർ എന്നെ തിരുത്തി. നൃത്തത്തിലെ നമസ്ക്കാരം കാണിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അതോടെ ഞാൻ കുറച്ച് മുമ്പ് പഠിച്ച ചുവടുകൾ മറന്നു പോയി. ആ സീനിയർ വിദ്യാർത്ഥിനി നമസ്ക്കാരം ചെയ്യുന്നതെങ്ങനെയാണെന്ന് കാട്ടി തന്നു. ഇത്തിരി പരിശ്രമത്തിനൊടുവിൽ ഞാൻ ഏറെക്കുറെ അതുപോലെ കാണിച്ചു. അങ്ങനെ ആർഎൽവിയിൽ എനിക്ക് അഡ്മിഷൻ കിട്ടി.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...