ഒറ്റക്കുട്ടിയാണെങ്കിൽ ഉലക്ക കൊണ്ട് അടിക്കണം എന്ന് പണ്ടുള്ളവർ പറയാറുണ്ട്. സ്നേഹവും സൽസ്വഭാവവും ഉള്ളവരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കണമെന്നേ അതിനർത്ഥമുള്ളൂ. ന്യൂക്ലിയർ ഫാമിലി യുഗത്തിലും ആ പഴഞ്ചൊല്ല് ഏറെ പ്രസക്‌തമാണ്. ഒറ്റക്കുട്ടികളിൽ മിക്കവരും സ്വാർത്ഥ മനോഭാവമുള്ളവരായിരിക്കുമെന്ന് മാത്രമല്ല, സഹോദരീ സഹോദരന്മാരില്ലാത്തതിനാൽ മിക്കവരിലും മത്സരബുദ്ധിയും കുറവായിരിക്കും.

മറ്റൊരു പ്രധാന കാര്യം, സഹോദരങ്ങളുള്ള കുട്ടികളെ അപേക്ഷിച്ച് ഒറ്റക്കുട്ടി 50 ശതമാനം അധികം വണ്ണമുള്ളവരായിരിക്കുമത്രേ. ഇത്തരം കുട്ടികൾ വീട്ടിൽ നിന്നും പുറത്തു പോയി കളിക്കുന്നത് വളരെ കുറവായിരിക്കും. ടി.വി, കാണാനാവും അവർ ഏറെ സമയവും ചെലവഴിക്കുക. ഭക്ഷണ കാര്യങ്ങളിലും ഇവർ തന്നിഷ്‌ടം പുലർത്തും. ഇത്തരം കാരണങ്ങൾ കുട്ടികൾക്ക് വണ്ണമുണ്ടാകാനുള്ള സാധ്യതയൊരുക്കുന്നു.

ന്യൂക്ലിയർ കുടുംബം

ചെലവേറിയ ജീവിത സാഹചര്യവും മാറുന്ന ജിവിത ശൈലിയും സാമൂഹിക ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടൂകുടുംബത്തിന്‍റെ സ്‌ഥാനത്ത് ന്യൂക്ലിയർ കുടുംബം സ്‌ഥാനം പിടിച്ചതും നിർണ്ണായകമാണ്. അത്തരം കുടുംബ സാഹചര്യത്തിലെ ഗൃഹനാഥന്മാർ ഇരട്ട ഉത്തരവാദിത്തം വഹിക്കുന്നവരായിരിക്കും.

അത് ഒറ്റക്കുട്ടി എന്ന ചിന്തയിലേക്ക് ദമ്പതികളെ നയിക്കുകയാണ് പതിവ്. അടുത്തിടെ ഇന്ത്യയിലെ ഒരു മാട്രിമോണിയൽ സൈറ്റായ ശാദി.കോം ഒരു പഠനം നടത്തുകയുണ്ടായി. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ഒന്നലധികം കുട്ടികളെ ഇഷ്‌ടപ്പെടുന്നുണ്ടോ എന്നതിനെപ്പറ്റിയായിരുന്നു പഠനം. പുരുഷന്മാരിൽ 62 ശതമാനവും സ്‌ത്രീകളിൽ 38 ശതമാനവും ഒന്നിലധികം കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ വസ്‌തുതയുണ്ട്. പ്രണയിച്ച് വിവാഹിതരായിട്ടുള്ളവരിൽ മിക്കവരും ഒറ്റക്കുട്ടി മതിയെന്ന് ആഗ്രഹിക്കുന്നവരാണത്രേ. എന്നാൽ അറേഞ്ച്‌ഡ് വിവാഹിതർ ഒന്നിലധികം കുട്ടികളെയും ആഗ്രഹിക്കുന്നു.

കാഴ്‌ചപ്പാടിലുള്ള മാറ്റം

ചെലവേറിയ ജീവിത സാഹചര്യവും കൂട്ടുകുടുംബത്തിന്‍റെ തകർച്ചയുമൊക്കെ ആളുകളുടെ കാഴ്‌ചപ്പാടിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഓരോരുത്തരും വളരെ ആലോചിച്ചാണ് കുട്ടികൾ എത്ര വേണമെന്ന് തീരുമാനിക്കുന്നത് തന്നെ. വീട്ടിൽ വേണ്ടത്ര കുടുംബാംഗങ്ങൾ ഇല്ലാത്തതും ഒരു പ്രധാന കാരണമാണ്. ഏറെ വൈകിയുള്ള വിവാഹവും കുട്ടികളുടെ എണ്ണം കുറയ്‌ക്കുന്നു.

കുഞ്ഞുങ്ങൾ വേണമെന്ന് പങ്കാളികളിലൊരാൾ ആഗ്രഹിക്കുമ്പോൾ മറ്റേയാൾക്ക് കുടുംബപരമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനുമായിരിക്കും ഏറെ താൽപര്യം. ഇത്തരം വീടുകളിൽ ഒറ്റക്കുട്ടി മാത്രമാവും ഉണ്ടാവുക.

മാതാപിതാക്കളുടെ സകല പ്രതീക്ഷകളും ആ കുട്ടികളിലായിരിക്കും. എല്ലാം എന്‍റേതു മാത്രമെന്ന ചിന്തയിലാവും ഇത്തരം കുട്ടികൾ വളരുക. ഈ മനോഭാവം അവരെ സ്വാർത്ഥരാക്കാം. മാതാപിതാക്കൾ ചെറുപ്പം തുടങ്ങി കുട്ടികളിൽ നല്ല ശീലവും സ്വഭാവഗുണങ്ങളും വളർത്തി കൊണ്ടു വരികയാണെങ്കിൽ ഇത്തരം സങ്കുചിത മനോഭാവത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാനാവും.

ഒറ്റക്കുട്ടി മാത്രമുള്ള മാതാപിതാക്കൾ കുട്ടികളെ ബന്ധുക്കൾക്കൊപ്പമോ സമപ്രായക്കാരായ കുട്ടികളോടൊപ്പമോ ഇടപഴകാനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. സ്വന്തം വസ്‌തുക്കൾ മറ്റുള്ളവർക്ക് പങ്കിട്ട് നൽകാൻ കുട്ടികളെ പ്രേരിപ്പിക്കണം. ഒരിക്കലും ഏകാന്തതയിലേക്ക് തള്ളിവിടരുത്. മുതിർന്ന സഹോദരീ സഹോദരന്മാരുള്ള കുട്ടികൾ വളരെ വേഗം കാര്യങ്ങൾ പഠിച്ചെടുക്കാറുണ്ട്. സഹോദരങ്ങൾ ഓരോ കാര്യവും ചെയ്യുന്നത് അവർ കണ്ട് മനസ്സിലാക്കി പ്രവർത്തിക്കും. എന്നാൽ ഒറ്റക്കുട്ടികളുടെ സ്‌ഥിതി അതല്ല. അവർ ഇക്കാര്യത്തിൽ മാതാപിതാക്കളെയാണ് മാതൃകയാക്കുക. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ് വേണ്ടത്. അവർക്കൊപ്പം കളിക്കുകയും നല്ല ശീലങ്ങൾ പകർന്നു നൽകുകയും വേണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...