പത്തൊമ്പത് വർഷം മുമ്പ് ഒരു ഫെബ്രുവരി മാസത്തിലാണ് ഇരുപത്തിനാല് വയസ്സുള്ള ബീന ഓ.പിയിൽ വന്നത്. വളരെ പരിഭ്രാന്തിയോടെ അമ്മയുടെ കൈ അമർത്തിപ്പിടിച്ചുകൊണ്ടാണ് ആ യുവതി എന്‍റെ മുന്നിലിരുന്നത്. അവർ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് ഇടത് സ്‌തനത്തിൽ മുഴ കണ്ടത്. അവിടെ തന്നെ ബയോപ്‌സി ചെയ്‌ത് സ്‌തനാർബുദമാണെന്ന് സ്‌ഥിരീകരിച്ചിരുന്നു. അവരുടെ ഒരു ബന്ധുവിന്‍റെ നിർദ്ദേശ പ്രകാരമാണ് എന്നെ കാണാൻ വന്നത്. വിശദമായ പരിശോധനയിലൂടെ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നു മനസ്സിലാക്കാൻ സാധിച്ചു.

ആരംഭ ഘട്ടത്തിയിലായിരുന്നതിനാൽ സ്‌തനം മുഴുവനായി മുറിച്ചു മാറ്റാതെ കല്ലിപ്പും കക്ഷത്തിലെ ഗ്രന്ഥികളുടെ മാത്രം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യുവാൻ തീരുമാനിച്ചത് ആ കുടുംബത്തിന് ആശ്വാസം പകർന്നു. സർജറിക്കു ശേഷം നാല് കോഴ്‌സ് കീമോതെറാപ്പിയും റേഡിയേഷനും നൽകി. രോഗ വിമുക്‌തയായ ബീന വീടിനടുത്തുള്ള ആശുപത്രിയിൽ മൂന്നു വർഷം സേവനമനുഷ്‌ഠിച്ചു. ഇതിനിടയിൽ അതേ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ ടെക്‌നീഷ്യനുമായ ജോസുമായുള്ള വിവാഹം നടന്നു. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന ബീന പതിനാല് വയസ്സായ ഒരു പെൺകുട്ടിയുടെ മാതാവാണ്. വർഷം തോറും ചെക്കപ്പിന് നാട്ടിലെത്തുമ്പോൾ മറ്റു രോഗികളെ സഹായിക്കുവാനായി കുറച്ചു പണം ഏൽപ്പിക്കുവാൻ മറക്കാറില്ല. കൂടാതെ ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ആത്മവിശ്വാസം പകരാൻ ഷീനയും ജോസും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സ്‌ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാം സ്‌ഥാനം സ്തനാർബുദത്തിനാണ്. ഇന്ത്യയിൽ 1,45,000 പേർക്ക് കഴിഞ്ഞ വർഷം സ്തനാർബുദം വന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ഏകദേശം ഏഴായിരം പേർ മരിക്കുകയും ചെയ്‌തു. ബീനയെപ്പോലെ ആരംഭ ദശയിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം അമ്പത് ശതമാനത്തിൽ താഴെയാണ്. സ്‌തനാർബ്ബുദം കൂടുതൽ കാണുന്നത് 35-55 നുമിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ്. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളിൽ പകുതിയിലധികം രോഗികളും മൂന്നാമത്തെയോ നാലാമത്തെയോ ദശയിലായിരിക്കും ചികിത്സയ്‌ക്കായി എത്തുന്നത്. ഈ ഘട്ടത്തിൽ രോഗം പരിപൂർണ്ണമായും ഭേദപ്പെടുത്തുവാൻ ബുദ്ധിമുട്ടാണ്. ആരംഭ ഘട്ടത്തിലെ രോഗ നിർണ്ണയവും ശാസ്‌ത്രീയമായ ചികിത്സയും ഭൂരിപക്ഷം രോഗികളേയും രോഗവിമുക്‌തരാക്കും. ആ ലക്ഷ്യം കൈവരിക്കണമെങ്കിൽ രോഗത്തെക്കുറിച്ചുള്ള അവബോധം നന്നേ ചെറുപ്പത്തിൽ തന്നെ സ്‌ത്രീകൾക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഡബ്ല്യു.എച്ച്.ഒ എല്ലാ വർഷവും ഓക്‌ടോബർ മാസം സ്തനാർബുദ മാസമായി ആചരിക്കുന്നത് രോഗത്തെകുറിച്ചുള്ള ശാസ്‌ത്രീയമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്.

രോഗ ലക്ഷണങ്ങൾ

  • സ്‌തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്
  • സ്‌തനാകൃതിയിൽ വരുന്ന മാറ്റം
  • ചർമ്മത്തിലെ വ്യതിയാനങ്ങൾ
  • മുലഞെട്ട് ഉള്ളിലോട്ട് വലിയുക
  • മുലക്കണ്ണിൽ നിന്നുള്ള സ്രവങ്ങൾ
  • മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം, വ്രണങ്ങൾ
  • കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം

സ്തനാർബുദം ഉണ്ടാകുവാൻ സാധ്യത

  • 35 വയസ്സിന് മേൽ പ്രായമുള്ള സ്‌ത്രീകൾ
  • കുടുംബത്തിൽ മറ്റാർക്കെങ്കിലും (ഉദാ- അമ്മ, മകൾ, സഹോദരി) സ്തനാർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ
  • 12 വയസ്സിനു മുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവർ
  • 55 വയസ്സിനു ശേഷം ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവർ
  • ആദ്യത്തെ ഗർഭധാരണം 30 വയസ്സിനു ശേഷം
  • ഒരിക്കലും ഗർഭം ധരിക്കാത്തവർ
  • ആർത്തവ വിരാമത്തിനു ശേഷം അമിത ഭാരമുണ്ടായവർ
  • ദുർമേദസ്സുള്ളവർ
  • വ്യായാമം ചെയ്യാത്തവർ
  • നീണ്ട കാലം ഹോർമോൺ ചികിത്സ എടുക്കുന്നവർ
  • കാൻസർ അല്ലാത്ത സ്‌തന രോഗങ്ങൾ ഉണ്ടായിട്ടുള്ളവർ
  • ജനിതക വ്യതിയാനം വന്ന ബ്രസ്‌റ്റ് കാൻസർ ജീൻ ഉള്ളവർ

ഈ ഘടകങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ സ്‌തനാർബുദം വരുമെന്നു ഭയക്കാതെ ഡോക്‌ടറുടെ ശ്രദ്ധയിൽ പെടുത്തുകയും വിദഗ്‌ദ്ധ പരിശോനകൾ നടത്തുകയും വേണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...