കമൽ സംവിധാനം ചെയ്‌ത ആയുഷ്ക്കാലം എന്ന സിനിമ പറയുന്നത് ഹൃദയം മാറ്റിവച്ച കഥയാണ്. പക്ഷേ സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് കേരളത്തിൽ ഒരു ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. ലിസി ഹോസ്പിറ്റലിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമായി. കേരളത്തിന്‍റെ അഭിമാനവും. ഇപ്പോൾ അവയവമാറ്റ ശസ്‌ത്രക്രിയകൾ ധാരാളം നടക്കുന്നുണ്ട്. ജീവൻ കൊടുക്കുന്ന, ജീവിതം കൊടുക്കുന്ന ഈ മഹാദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. ഹൃദയ സ്‌പർശിയായ ഒരു സിനിമപോലെയല്ല അവയവദാനത്തിന്‍റെ പ്രക്രിയ എങ്കിലും മഹത്തായ ചുവടുവെപ്പാണത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് താങ്ങാവുന്നതിന്‍റെ ഹൃദയരാഗമാണത്.

പുതു ജീവൻ പകർന്ന് ശ്രുതി

ഒരിക്കൽ കൈവിട്ടുപോയി എന്നു കരുതിയ തന്‍റെ ജീവിതം തിരികെ കൈവന്നതിന്‍റെ രണ്ടാം വാർഷികത്തിലാണ് ശ്രുതി. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അവസ്‌ഥയിലായിരുന്നു ആരക്കുന്നം കടപ്പുറത്ത് ശശീന്ദ്രന്‍റേയും ശാന്തയുടേയും മകളായ ശ്രുതി.

രക്‌തധമനികളെ ബാധിക്കുന്ന ടക്കയാസു ഡിസീസും ഈ പെൺകുട്ടിക്ക് ഉണ്ടായിരുന്നു. കൂടാതെ ജന്മനാ തന്നെ ഒരു വൃക്ക മാത്രമുള്ള അവസ്‌ഥയും. അങ്ങനെയിരിക്കുമ്പോഴാണ് ശ്രുതിക്ക് ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി നടന്നു.

കോട്ടയം വാഴപ്പള്ളി സ്വദേശിയായ തൈപ്പറമ്പിൽ ജോസഫ് മാത്യുവിന്‍റെ (ലാലിച്ചൻ) ഹൃദയമാണ് ശ്രുതിയുടെ ജീവനു തുണയായത്.

മസ്‌തിഷ്ക മരണം സംഭവിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം കൊച്ചിയിൽ സ്വീകരിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍റെ വിവരം അറിഞ്ഞ ശ്രുതി അദ്ദേഹത്തിന്‍റെ വസതിയിൽ എത്തിയിരുന്നു. അതും ഭൂമിയിൽ സ്നേഹം നിറയുന്നതിന്‍റെ മറ്റൊരു കഥയാണ്.

ജീവൻ കൊടുക്കുന്നു, ജീവിതം കൊടുക്കുന്നു

ഇതു കൂടാതെ മസ്‌തിഷ്ക മരണം സംഭവിച്ച കണ്ണൂർ എടയന്നൂർ തിരുവാതിരയിൽ പ്രജീഷിന്‍റെ ഹൃദയം, കരൾ, വൃക്ക, പാൻക്രിയാസ്, നേത്രപടലം ഇവ ദാനം ചെയ്‌തിരുന്നു. മൂവാറ്റുപുഴ രണ്ടാർകര മണലിൽ ഷാബുവാണ് പ്രജീഷിന്‍റെ ഹൃദയം സ്വീകരിച്ചത്. ഷാബുവിന്‍റെ മജ്ജയിൽ നേരത്തെ ക്യാൻസർ ഉണ്ടായി. തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലൂടെ ഭേദമായി. പിന്നാലെയാണ് ഹൃദ്രോഗത്തിന് അടിപ്പെടുന്നത്. തുടർന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു.

കൈപ്പത്തികൾ വിജയകരമായി മാറ്റി വച്ച ശസ്ത്രക്രിയകളും അടുത്തിടെ നടന്നു. കുറേ നാള്‍ മുമ്പ് അമൃതയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ പിറവം സ്വദേശിനിയായ സ്വാതിയും സാധാരണ ജീവിതം നയിക്കുന്നു. മാതൃകയായി മരണത്തിലേക്ക്

അവയവ ദാനത്തിന്‍റെ പ്രചാരകനായി പ്രവർത്തിച്ചു വരികയായിരുന്നു കായംകുളം കണ്ണച്ചള്ളി ഭാഗം കൊട്ടോളിൽ പ്രണവ്. മുതുകുളത്ത് വച്ച് ഒരു ബൈക്കപകടത്തിൽ പെടുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലും തുടർന്ന് കൊച്ചി ലേക്ഷോർ ആശുപത്രിയിലും ചികിത്സ തേടി. എന്നാൽ ദൗർഭാഗ്യകരമായ ആ വസ്‌തുത ഡോക്ടർമാർ വ്യക്‌തമാക്കി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...