കുളിർകാറ്റ്

അരുൺ അസ്വസ്ഥ‌മായ മനസ്സോടുകൂടി മുറിയിൽ കൂടി അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. കുറച്ചു മാസങ്ങളായി മനസ്സമാധാനം പോയിട്ട്. ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ താനിപ്പോൾ പെണ്ണുപിടിയനാണ്. എന്നാൽ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ഈ ജന്മത്തിൽ ഇങ്ങനെ അനുഭവിക്കാൻ ആയിരിക്കും വിധി.

ഒരു വർഷം മുമ്പ് ഫേസ്ബുക്കിലൂടെ ആണ് വിജിയെ പരിചയപ്പെടുന്നത്. അവളുടെ ഫേസ്ബുക്ക് പോസ്‌റ്റുകളും മെസ്സേജുകളും തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ കാണാൻ പോയത്. അന്ന് ഒരുപാട് സംസാരിച്ചു മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. നല്ലൊരു സുഹൃത്തിനെ കിട്ടിയല്ലോ… എന്തൊരു പക്വതയാണ് അവൾക്ക് പിന്നീടങ്ങോട്ടു എല്ലാ ദിവസങ്ങളും വിശേഷങ്ങൾ ചോദിച്ച് മെസ്സേജ് അയക്കുമായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയി…

ഒരു ദിവസം അമ്മയ്ക്ക് പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ് അവൾ വിളിച്ചു. രണ്ടുലക്ഷം രൂപ വേണം അരുണിനൊന്നു സഹായിക്കാൻ പറ്റുമോ? രണ്ടാഴ്ച്‌ച കഴിഞ്ഞേ പൈസ കിട്ടുള്ളു അപ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു. ഒരു പ്രൈവറ്റ് ജോലിക്കാരനായ ഞാൻ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച പൈസയിൽ നിന്നും രണ്ടു ലക്ഷം രൂപ അവൾക്ക് കൊടുത്തു. മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി… എന്തോ… വലിയ കാര്യം ചെയ്‌ത പ്രതീതി…

പതിയെ പതിയെ വിജിയുടെ മെസ്സേജുകൾ കുറഞ്ഞുവന്നു. ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്ക് അസുഖം ആയതിനാൽ വിഷമത്തിലാണെന്ന് വിചാരിച്ചു. രണ്ടാഴ്‌ച കഴിഞ്ഞ് തരാം എന്ന് പറഞ്ഞ പൈസ നാലുമാസം ആയിട്ടും തന്നില്ല. അതുകൊണ്ടുതന്നെ എന്തൊക്കെയോ സംശയം തോന്നി. അവളെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അറിയുന്നത്. അവൾ പലരേയും ഇതേ മാതിരി പറ്റിച്ചിട്ടുണ്ടെന്ന്. അത് തനിക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. അവൾ എത്ര നന്നായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഒരിക്കലും ഇങ്ങനൊരു പെണ്ണാണെന്ന് കരുതിയില്ല.

എന്തായാലും അവളുടെ പക്കൽ നിന്നും പൈസ തിരിച്ചുപിടിക്കണമെന്ന് അരുൺ തീരുമാനിച്ചു. ഇത്രയും കാലമുള്ള തന്‍റെ അധ്വാനത്തിന്‍റെ ഫലമാണ്. അവൾ ജോലി ചെയ്യുന്ന സ്‌ഥലം കണ്ടുപിടിച്ചു. ആദ്യം ഒക്കെ അവൾ നല്ല രീതിയിൽ സംസാരിച്ചു. പൈസയുടെ കാര്യം ചോദിച്ചപ്പോൾ അവളുടെ സ്വഭാവം മാറി. അവൾ ഒച്ച എടുക്കാൻ തുടങ്ങി. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ താൻ വേഗം തിരിച്ചു പോന്നു. പിറ്റേദിവസം അവളെ താൻ പീഡിപ്പിച്ചെന്നും പറഞ്ഞ് കേസ്സും കൊടുത്തു. രണ്ട് മൂന്ന് മാസത്തോളം കേസ്സിന്‍റെ പിന്നാലെ ആയിരുന്നു. അവസാനം താൻ നിരപരാധി ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു. പക്ഷേ നാട്ടിൽ എല്ലാവരും തന്നെ മോശക്കാരനായാണ് കാണുന്നത്.

“മോനേ…” അമ്മയുടെ വിളി കേട്ട് അരുൺ പൂമുഖത്തേക്ക് വന്നു.  “അമ്മാവൻ വന്നിട്ട് കുറച്ചു നേരമായി നീ അവിടെ എന്തെടുക്കുകയാ…?”

അമ്മാവൻ അരുണിന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. “നീ നിരപരാധിയായിരിക്കാം… പക്ഷേ നാട്ടിൽ ഇപ്പോഴും നീ എന്തോ തെറ്റ് ചെയ്ത മാതിരിയാണ്. ആഹ്… നാട്ടിൻ പുറം അല്ലേ…”

ഇതുകേട്ടപ്പോൾ അരുണിന് വല്ലാത്ത നീരസം തോന്നി.

“ഇത് പറയാനാണോ അമ്മാവൻ വന്നത്?”

“അല്ല നിനക്കൊരു ആലോചനയുമായി വന്നതാണ്. ഇനിയിപ്പോ ചീത്ത പേരുകൊണ്ട് നടക്കുമോ എന്നൊന്നും അറിയില്ല.”

“എന്‍റെ മോൻ തെറ്റൊന്നും ചെയ്തിട്ടില്ല ഏട്ടനവനെ കുറ്റക്കാരനാക്കേണ്ടാ….”

“എന്‍റെ ജാനകിയെ ഞാൻ ഉള്ള കാര്യം പറഞ്ഞെന്നേ ഉള്ളൂ എന്നോടാർക്കും നീരസം തോന്നേണ്ട കാര്യമില്ല. ങാ… അതൊക്കെ പോട്ടെ… എന്‍റെ കൂട്ടുകാരന്‍റെ മോളാ… നല്ല കുട്ടിയാ പക്ഷേ ഇവന്‍റെ അതേ പ്രായമാ ഇരുപത്തിയെട്ടു വയസ്സ്.”

“ഒരേ പ്രായത്തിലുള്ള പെണ്ണോ? രണ്ടു വയസ്സെങ്കിലും കുറവ് വേണ്ടേ..?” ജാനകിയമ്മ ചോദിച്ചു

“ഇന്നത്തെ കാലത്ത് അതൊന്നും പ്രശ്‌നമില്ല ജാനകിയേ..”

“മോനെ നീയൊരു കാര്യം ചെയ്യ് നാളെ ഒരുങ്ങിക്കോ നമുക്ക് അത്രടം വരെ പോവാം.”

“ഏട്ടൻ അവരോട് ഇവന്‍റെ കാര്യം എല്ലാം പറഞ്ഞില്ലേ…?”

“ഇല്ല ജാനകിയേ… ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല. അവർ അറിഞ്ഞു ചോദിക്കുമ്പോൾ പറയാം”.

പിറ്റേദിവസം അരുൺ സുഹൃത്ത് മഹേഷിനേയും കൂട്ടി അമ്മാവനോടൊപ്പം പെണ്ണുകാണാൻ പോയി. അവനു വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. ചെയ്യാത്ത കാര്യത്തിനാണെങ്കിലും തന്‍റെ ചീത്തപ്പേര് അറിഞ്ഞാലോന്നോർത്ത്. പെൺകുട്ടി ചായയുമായി വന്നു. അവളെ എവിടെയോ കണ്ട പരിചയം.

“സംസാരിക്കണമെങ്കിൽ സംസാരിക്കാം വലത്തേ മുറിയിലേക്ക് പൊയ്‌കൊള്ളൂ.” അവളുടെ അച്ഛൻ പറഞ്ഞു. വല്ലാത്തൊരു ടെൻഷനോടു കൂടി അരുൺ മുറിയിലേക്ക് പോയി

അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

“എന്നെ മനസ്സിലായോ… ?”

“എവിടേയോ കണ്ട മാതിരി ഓർമ്മ കിട്ടുന്നില്ല.” അരുൺ വിക്കി വിക്കി പറഞ്ഞു. “എട്ടാം ക്ലാസ് മുതൽ പ്ലസ്‌ വരെ നമ്മൾ ഒന്നിച്ചാണ് പഠിച്ചത്.”

“ഇപ്പോൾ ഓർക്കുന്നുണ്ടോ…?”

“ആ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല. ഇപ്പോൾ ഓർമ്മ വന്നു.”

അരുണിന് അതിശയമായിരുന്നു ക്ലാസിൽ അധികം ഒന്നും സംസാരിക്കാത്ത കുട്ടിയായിരുന്നു നിത്യ. ഇപ്പോൾ എത്ര സ്മ‌ാർട്ട് ആയിട്ടാണ് സംസാരിക്കുന്നത്.

“എങ്ങനെ? എന്നെ പറ്റുമോ…?” അവൾ ചോദിച്ചു. അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ അരുൺ ഒന്ന് പതറി.

“എനിക്ക്… ഒരു കാര്യം പറയാനുണ്ട്.” അരുൺ നന്നായി വിയർക്കുന്നുണ്ടായിരുന്നു.

അവൻ സംസാരിക്കാൻ തുടങ്ങുമ്പോഴേയ്ക്കും നിത്യ ഇടപെട്ടു.

“ഒന്നും പറയണ്ട എനിക്ക് എല്ലാ കാര്യവും അറിയാം ഇനി അതൊക്കെ മറന്നേക്കൂ.” അവളുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ നിന്നും വല്ലാത്തൊരു ഭാരം ഇറങ്ങിപ്പോയ പോലെ തോന്നി.

“ഞാൻ പത്താം ക്ലാസ് മുതൽ വൺ വേ പ്രേമത്തിൽ തന്‍റെ പുറകെ ഉണ്ടായിരുന്നു.”

“കല്യാണത്തെക്കുറിച്ച് വീട്ടുകാർ പറഞ്ഞപ്പോൾ ആദ്യം തന്‍റെ മുഖമാണ് ഓർമ്മവന്നത്. ജോലി കിട്ടിയിട്ട് വീട്ടുകാരോട് പറയാം എന്ന് വിചാരിച്ചു.”

അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അരുണിന് തോന്നി… തന്‍റെ ജീവിത സഖി ഇവൾ തന്നെയെന്നവൻ മന്ത്രിച്ചു…

ബ്രേക്കപ്പ്

അമേരിക്കയിൽ നിന്ന് ഫോണിലൂടെ രാഗിണി പറയുന്നത് കേട്ടപ്പോൾ മദൻ ചെവിയിൽ ഉരുകിയ ഈയം ഒഴിച്ചതുപോലെ തോന്നി. അവന്‍റെ കവിളുകളിൽ കണ്ണുനീർ ഒഴുകി.

“എന്താണ് സംഭവിച്ചത് മുന്നൂ? എന്തിനാണ് നീ ഇങ്ങനെ?” ഉമ ചോദിച്ചപ്പോൾ മദൻ കരയാൻ തുടങ്ങി.

“എല്ലാം അവസാനിച്ചു, ചേച്ചീ. അഞ്ച് വർഷം എന്നെ സ്നേഹിച്ചതിന് ശേഷം രാഗിണി മറ്റൊരാളെ തിരഞ്ഞെടുത്തു.”

അത് കേട്ട് ഉമ അവനെ ആശ്വസിപ്പിച്ചു. “മുന്നൂ നീ രാഗിണിയെ മറന്നേക്കൂ. അവൾ നിനക്ക് അർഹയല്ല.”

ഉമ മദന്‍റെ സഹോദരഭാര്യയാണ്. അനിയനെ അവൾ സ്നേഹപൂർവ്വം മുന്നു എന്നാണ് വിളിക്കുന്നത്. മദന്‍റെ അച്ഛൻ മുംബൈയിലെ ഒരു ചെറിയ പ്രാന്തപ്രദേശത്ത് സർക്കാർ ജോലി ചെയ്തിരുന്നു. അവർക്ക് അവിടെ ചെറിയ വീടുണ്ടായിരുന്നു. മദന്‍റെ അമ്മ വീട്ടമ്മയാണ്. ജ്യേഷ്ഠൻ മഹേഷ് അവനെക്കാൾ 12 വയസ്സ് മൂത്തതാണ്. ഒരിക്കൽ മദനും മാതാപിതാക്കളും ജ്യേഷ്ഠനും ചില ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് പോയി. അന്ന് വൈകുന്നേരം അവർ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ആ വൈകുന്നേരം ഛത്രപതി ശിവാജി ടെർമിനൽസിലെ ഭീകരാക്രമണത്തിൽ മൂവരും കൊല്ലപ്പെട്ടു. ആ സമയത്ത് മദൻ 11-ാം ക്ലാസിൽ പഠിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് പഠിക്കാൻ അവൻ ആഗ്രഹിച്ചു. എന്നാൽ മാതാപിതാക്കളുടെയും സഹോദരന്‍റെയും പെട്ടെന്നുള്ള വിയോഗം മൂലം അവന്‍റെ ഭാവി ഇരുളടഞ്ഞു.

സഹോദരഭാര്യ ഉമ മാത്രമാണ് അവശേഷിച്ചത്. ഉമയ്ക്ക് 5 വയസ്സുള്ള മകനും ഉണ്ടായിരുന്നു. ഉമയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ജോലിയും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ അന്നൊന്നും മദനെ സ്നേഹിച്ചിരുന്നില്ല. എങ്കിലും പോകെപോകെ ഉമ മദന്‍റെ അമ്മയും അച്ഛനും സഹോദരിയുമായി മാറി. മദൻ ഉമയെ അമ്മയെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

അതിനിടെ മദന് ഒരു നല്ല എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചു. ബീഹാറിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അവിടെ പഠിക്കാനെത്തിയിരുന്നു. അവരിൽ രാഗിണി എന്ന പെൺകുട്ടിയും മദന്‍റെ ബാച്ചിൽ വന്നു. പഠനത്തിൽ അവൾ ശരാശരിയായിരുന്നു. അവളുടെ അച്ഛൻ പണം കൊടുത്താണ് പ്രവേശനം നേടിയത്. അവൾക്ക് അന്ന് സ്വന്തമായി എടിഎം കാർഡും ഉണ്ടായിരുന്നു. അവൾ ആഡംബരപൂർവ്വം പണം ചെലവഴിച്ചു. ഇടയ്ക്കിടെ അവൾ തന്‍റെ സുഹൃത്തുക്കളെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വിളിക്കും. സിനിമകൾ പോലും കാണിച്ചു. രണ്ടാം വർഷാവസാനത്തോടെ അവൾ മദനുമായി സൗഹൃദത്തിലായി അവർ ഒരേ ഗ്രൂപ്പിലായിരുന്നു. അതിനാൽ അവൻ രാഗിണിയെ പഠനത്തിൽ സഹായിച്ചു. മൂന്നാം വർഷമായപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി അവരുടെ സൗഹ്യദം ക്രമേണ പ്രണയമായി വളർന്നു.

ഇരുവരും അമേരിക്കയിൽ എംഎസി പഠിക്കാൻ തീരുമാനിച്ചു. മദൻ ഉമയോട് ഒന്നും മറച്ചുവച്ചില്ല. രാഗിണിയെക്കുറിച്ച് അവൻ അവളോട് പറഞ്ഞിരുന്നു. സ്കോളർഷിപ്പ് ലഭിച്ചെങ്കിൽ തങ്ങളുടെ വഴി എളുപ്പമാകുമെന്ന് ഇരുവരും കരുതി. അമേരിക്കയിൽ പഠിക്കാൻ ദശലക്ഷക്കണക്കിന് രൂപ വേണ്ടിവരും. എങ്കിലും രാഗിണിക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല. രാഗിണിയും മദനും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി, പക്ഷേ സ്കോളർഷിപ്പ് ലഭിച്ചില്ല. സ്റ്റുഡന്‍റ് വിസയ്ക്ക്, വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ഫണ്ടുകളുടെ ലഭ്യത ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ടിവന്നു. രാഗിണിയുടെ അച്‌ഛൻ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു‌. പക്ഷേ മദൻ വളരെ ആശങ്കാകുലനായിരുന്നു. ഉമ ഇക്കാര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി.

“മുന്നു പോകാൻ തയ്യാറാകൂ. ഞാൻ ഇവിടെയുണ്ട്. നിന്‍റെ സ്വപ്നം തീർച്ചയായും സാക്ഷാത്കരിക്കും.” അവൾ മദനെ ആശ്വസിപ്പിച്ചു.

ഉമ ഗ്രാമത്തിലെ കുറച്ച് ഭൂമി വിറ്റ് മദന്‍റെ അമേരിക്കയിലെ പഠനത്തിനായി ബാങ്കിൽ പണം നിക്ഷേപിച്ചു. രാഗിണിക്കും മദനും വിസ ലഭിച്ചതൊടെ അവർ അമേരിക്കയിലേക്ക് പോയി. അവർക്ക് വ്യത്യസ്ത സർവകലാശാലകളിൽ ആണ് പ്രവേശനം ലഭിച്ചത്.

ഭാഗ്യവശാൽ അവരുടെ കോളേജുകൾ ഒരു മണിക്കൂർ ഡ്രൈവ് അകലെയായിരുന്നു. കാലിഫോർണിയയിലെ സാന്താ ക്ലാര സർവകലാശാലയിലാണ് രാഗിണിക്ക് പ്രവേശനം ലഭിച്ചത്. കോത്തര ബെർക്‌ലി സർവകലാശാലയിലാണ് മദൻ പ്രവേശനം നേടിയത്. വാരാന്ത്യങ്ങളിൽ അവർ കണ്ടുമുട്ടി. താമസിക്കുകയും ചെയ്‌തു. മദൻ തന്‍റെ സഹോദരഭാര്യയോട് കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. രാഗിണി മാതാപിതാക്കളോടും അവരുടെ പ്രണയകഥ പറഞ്ഞിരുന്നു. ഉമയ്ക്ക് എതിർപ്പൊന്നുമില്ലായിരുന്നു.

രാഗിണിയുടെ അച്ഛന് മദന്‍റെ കുടുംബ പശ്‌ചാത്തലം, പ്രത്യേകിച്ച് സാമ്പത്തിക സ്‌ഥിതി ഇഷ്‌ടപ്പെട്ടില്ല. സമ്പന്നനായ ഒരു പുരുഷൻ മാത്രമേ അവൾക്ക് അനുയോജ്യമാകൂ എന്ന് അദ്ദേഹം മകളോട് വ്യക്തമായി പറഞ്ഞു. തുടക്കത്തിൽ രാഗിണി അതൊന്നും വലിയ കാര്യമാക്കിയില്ല. അവരുടെ ഇടപെടലുകൾ പതിവുപോലെ തുടർന്നു. വിവാഹം കഴിക്കാമെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാമെന്നും ഇരുവരും വാഗ്ദാനം ചെയ്തു.

മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ ശേഷം ഏകദേശം രണ്ട് വർഷത്തിനുശേഷം മദൻ ഇന്ത്യയിലേക്ക് മടങ്ങി.

അമേരിക്കയിൽ നിന്ന് മുംബൈയിലേക്ക് രാഗിണിയും അദ്ദേഹത്തോടൊപ്പം പോയി. രണ്ട് ദിവസം അവൾ മദന്‍റെ വീട്ടിൽ വന്നു താമസിച്ചു. ഉമ അവളോട് ചോദിച്ചു. “നിങ്ങളുടെ ഭാവി പദ്ധതികൾ എന്താ?”

രാഗിണി പറഞ്ഞു. “ചേച്ചി ഞങ്ങളു ടെ മാ‌സ്റ്റേഴ്‌സ് പൂർത്തിയാക്കിയ ശേഷം ഒരുവർഷം കൂടി അവിടെ ജോലി ചെയ്യാമല്ലോ. ഒരു വർഷത്തെ ജോലിക്ക് ശേഷം ഞങ്ങൾ രണ്ടുപേരും വിവാഹിതരാകും. മദൻ ഒന്നും പറഞ്ഞില്ലേ?”

“മദൻ എല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ വിവാഹശേഷം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ഇവിടെയാണോ അതോ അമേരിക്കയിലാണോ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നത്?” ഉമ ചോദിച്ചു.

രാഗിണി പറഞ്ഞു. “എല്ലാം ഞാൻ മദനെ ഏൽപ്പിച്ചിരിക്കുന്നു. അവന് ശരിയെന്ന് തോന്നുന്നത് ചെയ്യട്ടെ.”

രണ്ട് ദിവസം ഉമയോടൊപ്പം മുംബൈയിൽ താമസിച്ചശേഷം രാഗിണി ബീഹാറിലെ തന്‍റെ വീട്ടിലേക്ക് മടങ്ങി. രാഗിണിയുടെ വാക്കുകൾ കേട്ടപ്പോൾ ഉമയ്ക്ക് ആശ്വാസം തോന്നി. മകൻ രാജേഷ് ഹൈസ്കൂ‌ളിലായിട്ടേയുള്ളൂ. ഒരു മകനെപ്പോലെ തന്നെ തന്‍റെ അനിയനെയും അവൾ വിശ്വസിച്ചു. മറ്റൊരു വീട്ടിൽ നിന്ന് വരുന്ന അനിയത്തിയെക്കുറിച്ച് അവൾ ആശങ്കാകുലയായിരുന്നു. അവൾ എങ്ങനെയുള്ള ആളാണെന്ന് ആർക്കറിയാം. എന്നാൽ രാഗിണിയുമായി സംസാരിച്ചപ്പോൾ ഉമയ്ക്ക് അൽപ്പം ആശ്വാസം തോന്നി.

അതിനിടയിൽ രാഗിണി വീട്ടിലെത്തി മദനെക്കുറിച്ച് പറഞ്ഞപ്പോൾ അവളുടെ അച്ഛ‌ഛൻ പറഞ്ഞു. “മോളേ ഞങ്ങളുടെ സന്തോഷം നിന്‍റെ സന്തോഷത്തിലാണ്. പക്ഷേ ശ്രദ്ധാപൂർവ്വം ആലോചിച്ചശേഷം തീരുമാനം എടുക്കൂ. മദനിൽ എനിക്ക് ഒരു തെറ്റും കാണുന്നില്ല. മദന്‍റെ കുടുംബവുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടോ?”

രാഗിണി പറഞ്ഞു. “മദന്‍റെ കുടുംബത്തിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല.”

“പക്ഷേ എനിക്ക് അവരെ കാണാൻ ആഗ്രഹമുണ്ട്.” അവളുടെ അച്ഛൻ പറഞ്ഞു.

രാഗിണി പറഞ്ഞു. “ശരി അച്ഛൻ പറഞ്ഞാൽ മതി. ഞാൻ അദ്ദേഹത്തെ വിളിക്കാം.”

“ഇല്ല ഇപ്പോൾ വേണ്ട. ഞാൻ പോയി കാണാം.” അച്‌ഛൻ പറഞ്ഞു.

ഏകദേശം രണ്ടാഴ്ച്‌ച കഴിഞ്ഞ് രാഗിണിയും മദനും അമേരിക്കയിലേക്ക് മടങ്ങി. ഇരുവരും അവിടെ ജോലി ആരംഭിച്ചു. എന്നാൽ അവരുടെ രണ്ട് കമ്പനികളും യുഎസിന്‍റെ രണ്ട് അറ്റങ്ങളിലായിരുന്നു. ഒന്ന് കിഴക്കൻ അറ്റ്ലാന്‍റിക് തീരത്തും മറ്റൊന്ന് കാലിഫോർണിയയിലെ പടിഞ്ഞാറൻ പസഫിക് തീരത്തും. രണ്ടും തമ്മിലുള്ള വിമാന യാത്രയ്ക്ക് ആറ് മണിക്കൂർ സമയം വരെ എടുക്കും. വീഡിയോ ചാറ്റിംഗ് മാത്രം.

ഇതിനിടെ ധനികനായ ഒരു ബിസിനസുകാരന്‍റെ മകനായ കുമാർ രാഗിണിയുടെ കമ്പനിയിൽ ചേർന്നു. അയാളുടെ പിതാവിന് മുംബൈയിൽ ജ്വല്ലറി ഉണ്ടായിരുന്നു. കുമാർ രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്മെന്‍റിൽ ആഡംബരപൂർവ്വം താമസിച്ചു. ഒരു ആഡംബര എസ് യുവിയും സ്വന്തമാക്കി. രാഗിണിക്ക് ഒരു ചെറിയ കാറും ഉണ്ടായിരുന്നു. ഈ പ്രതാപമെല്ലാം കണ്ടപ്പോൾ രാഗിണിക്ക് കുമാറിനോട് ഇഷ്ടം തോന്നി. ഒരു വാരാന്ത്യത്തിൽ അവൾ കുമാറന്‍റെ കാറിൽ ഒർലാൻഡോയിലേക്ക് പോയി. പിന്നീട് ഒരു ദിവസം അവൾ അവനോടൊപ്പം ഡിസ‌ി വേൾഡ് സന്ദർശിച്ചു. അതോടൊപ്പം മദനുമായുള്ള അവളുടെ സംഭാഷണങ്ങളും കുറഞ്ഞു വന്നു. കുമാറിനെ കുറിച്ച് അവൾ മദനോട് പറഞ്ഞിരുന്നു. പക്ഷേ അവരുടെ അടുപ്പത്തെക്കുറിച്ച് പറഞ്ഞില്ല.

മദൻ കാലിഫോർണിയയിലെ ഒരു ഡിയോ അപ്പാർട്ട്‌മെന്‍റിലാണ് താമസിച്ചിരുന്നത്. ഫാസ്‌റ്റ് ഫുഡ് ഇഷ‌പ്പെടാത്തതിനാൽ അയാൾ സ്വയം പാചകം ചെയ്യുകയായിരുന്നു. ഒരു ദിവസം രാഗിണി അപ്രതീക്ഷിതമായി വിളിച്ച് ശനിയാഴ്ച്‌ച അച്ഛനോടൊപ്പം കാണാൻ വരുന്നുണ്ടെന്നും തിങ്കളാഴ്‌ച രാവിലെ വിമാനത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.

മൂന്ന് ദിവസത്തേക്ക് വേണ്ടി മദൻ വാടക കാർ ബുക് ചെയ്തിരുന്നു. അച്ഛന് താമസത്തിനായി തൊട്ടടുത്തു ഡിയോ അപ്പാർട്ട്മെന്‍റും വാടകയ്ക്ക് എടുത്തു. ശനിയാഴ്ച്‌ച മദൻ അവരെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. എല്ലാവരും അന്ന് വീട്ടിൽ മദൻ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ചു. രാഗിണിയുടെ അച്ഛൻ മദനോട് ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“അങ്കിൾ ഒരു വർഷത്തെ പിറ്റിക്ക് ശേഷം എനിക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നേക്കാം. അത് ചേച്ചിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും. പിന്നെ എന്‍റെ കമ്പനിക്ക് മുംബൈയിലും ഒരു ഓഫീസ് ഉണ്ട്. അവർ എന്നെ അവിടെ അയക്കാൻ തയ്യാറാണ്.”

രാഗിണിയുടെ അച്ഛൻ “ശരി” എന്ന് മറുപടി നൽകി. ഇതിനുശേഷം രാഗിണി അച്ഛനോടൊപ്പം മടങ്ങി.

ഇതിനിടെ രാഗിണി പലപ്പോഴും വാരാന്ത്യങ്ങളിൽ കുമാറിനൊപ്പം പുറത്തു പോകാറുണ്ടായിരുന്നു. മദനുമായുള്ള വീഡിയോ ചാറ്റുകൾ നിലച്ചു. ആഴ്‌ചയിൽ അവർ ചെറിയ സംഭാഷണങ്ങൾ മാത്രമേ നടത്തുമായിരുന്നു. അതിനിടയിൽ രാഗിണിയുടെ ജന്മദിനം വന്നു.

മദൻ സമ്മാനമായി ഒരു പഴ്‌സ് അയച്ചു. കുമാർ സ്വർണ്ണ കമ്മലുകൾ അയച്ചു. കുമാറിന്‍റെ ബന്ധുവിന് ന്യൂജേഴ്‌സിയിൽ ഒരു സ്വർണ്ണ കട ഉണ്ട ഉണ്ടായിരുന്നു. അച്ഛൻ കുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ രാഗിണി തനിക്കറിയാവുന്നതെല്ലാം പറഞ്ഞു.

യാദൃശ്ചികമായി ആ ശനിയാഴ്‌ച കുമാർ തന്‍റെ കാറുമായി അവളുടെ വീട്ടിൽ എത്തിയിരുന്നു. രാഗിണി അവനെ അച്ഛന് പരിചയപ്പെടുത്തി.

“അങ്കിൾ നമുക്ക് ഫ്ളോറിഡയിലേക്ക് പോകാം, നാളെ അവിടെ ഒരു റോക്കറ്റ് വിക്ഷേപണമുണ്ട്. നമുക്ക് റോക്കറ്റ് വിക്ഷേപണം കാണാം.”

അവർ മൂവരും ഫ്‌ളോറിഡയിലേക്ക് പോയി. കുമാർ വണ്ടിയോടിച്ചു. പപ്പ മുൻസീറ്റിൽ ഇരുന്നു. സംഭാഷണത്തിനിടയിൽ കുമാറിനോട് അമേരിക്കയിലെ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചു.

“അങ്കിൾ ഞാൻ ഇവിടെ ഒരു ജോലിയുമായി സ്ഥിരതാമസമാക്കും അല്ലെങ്കിൽ ജ്വല്ലറി ബിസിനസ് ആരംഭിക്കും.” കുമാർ അവർക്കായി ഒരു ഫോർ സ്‌റ്റാർ ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. അവർ മൂന്നുപേരും ഒരേ മുറിയിലായിരുന്നു താമസിച്ചിരുന്നത്. പിറ്റേന്ന് രാവിലെ റോക്കറ്റ് വിക്ഷേപണം കണ്ടശേഷം അവർ മടങ്ങി. രാഗിണിയുടെ അച്ഛൻ അവിടെ ഉണ്ടായിരുന്നപ്പോൾ കുമാർ എല്ലാ വൈകുന്നേരവും ഹോട്ടലിൽ നിന്ന് അത്താഴം വീട്ടിലേക്ക് അയക്കുമായിരുന്നു.

പപ്പ ഒരിക്കൽ രാഗിണിയോട് ചോദിച്ചു. “കുമാർ മദനേക്കാൾ മികച്ച ആളാണെന്ന് ഞാൻ കരുതുന്നു. നിന്‍റെ അഭിപ്രായം എന്താണ്?”

അവൾ പറഞ്ഞു. “കുമാർ തീർച്ചയായും നല്ല ആളാണ്. പക്ഷേ ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. അവന്‍റെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ല.”

പപ്പ പറഞ്ഞു. “കുറച്ചുകൂടി മുന്നോ ട്ട് പോയി അവന്‍റെ മനസ്സിൽ എന്താണെന്ന് കണ്ടെത്തുക. എന്തുകൊണ്ടാണ് അവൻ നിന്നോട് ഇത്ര താൽപര്യം കാണിക്കുന്നത്?”

“പിന്നെ നിങ്ങളുടെ രണ്ട് സഹോദരിമാരുടെയും വിദ്യാഭ്യാസത്തിനായി ഞാൻ ലക്ഷക്കണക്കിന് രൂപ ചെല വഴിച്ചിട്ടുണ്ടെന്ന് മറക്കരുത്. മദൻ മുംബൈയിൽ ചേച്ചിയുടെ കൂടെ താമസിക്കാൻ പോകുന്നു എന്നാണ് അറിഞ്ഞത്.”

അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ രാഗിണി മൗനം പാലിച്ചു. രാഗിണിയുടെ അച്ഛൻ ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ കുമാർ വിമാനത്തവളത്തിൽ വന്ന് അദ്ദേഹത്തെ കണ്ടിരുന്നു. രാഗിണിയുടെ മാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനിടയിൽ മദനുമായുള്ള അവളുടെ ബന്ധം വളരെ ചുരുങ്ങി. അവർ ആഴ്‌ചയിൽ ഒന്നോരണ്ടോ തവണ വിളിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്യുമായിരുന്നു. ഒപ്പം രാഗിണിക്ക് കുമാറുമായുള്ള ബന്ധം വർദ്ധിക്കുകയും ചെയ്തു.

അതിനിടയിൽ ഒരുദിവസം കുമാർ അവളോട് വിവാഹാഭ്യാർത്ഥന നടത്തി. “രാഗിണി നീ എന്നെ വിവാഹം കഴിക്കുമോ? പക്ഷേ ഞാൻ അമേരിക്കയിൽ സ്‌ഥിരതാമസമാക്കാൻ തീരുമാനിച്ചു.”

രാഗിണിക്ക് അമേരിക്കൻ ജീവിതശൈലിയും പരിസ്‌ഥിതിയും ഇഷ്ട‌മായിരുന്നു. അതോർത്തപ്പോൾ ആലോചിക്കാൻ കുറച്ചു സമയം വേണമെന്ന് രാഗിണി പറഞ്ഞു.

ഇതിനിടയിൽ ഉമയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കി. ഇക്കാര്യം മദനെ അറിയിക്കാൻ ഉമ തന്നെ ആശുപത്രിയിൽ നിന്ന് വിളിച്ചിരുന്നു. “മുന്നു എന്നെക്കുറിച്ച് വിഷമിക്കേണ്ട. ഇവിടെ എല്ലാം ഓക്കേ ആണ്.”

ഒരു മാസത്തിനുള്ളിൽ മദൻ ഇന്ത്യയിലേക്ക് മടങ്ങി. മുംബൈയിലെ ഒരു അമേരിക്കൻ കമ്പനിയിൽ അദ്ദേഹത്തിന് നിയമനം ലഭിച്ചു. പോകുന്നതിനുമുമ്പ് അദ്ദേഹം രാഗിണിയോട് എല്ലാം പറഞ്ഞിരുന്നു. “ഞാൻ ഇന്ത്യയിലേക്ക് മടങ്ങുകയാണ് നിന്‍റെ പിറ്റിയും ഇപ്പോൾ അവസാനിക്കുകയാണല്ലോ. നീ എപ്പോഴാണ് ഇന്ത്യയിലേക്ക് മടങ്ങുക. അതോ ഇവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?”

രാഗിണി ആശയകുഴപ്പത്തിലായി. അവൾ പറഞ്ഞു.” എനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതികളൊന്നുമില്ല. എനിക്ക് എച്ച്1 വർക്ക് വിസയും ലഭിച്ചു. എനിക്ക് ഇപ്പോൾ ഇവിടെ ജോലി ചെയ്യാൻ കഴിയും. കുറച്ച് ദിവസത്തേക്ക് ഞാൻ ഇവിടെ ജോലി ചെയ്യാൻ ശ്രമിക്കാം.” കുമാറിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. അവനും ഇന്ത്യയിലേക്ക് പോകുന്നില്ല. കൂടാതെ എച്ച്1 വിസയും ലഭിച്ചു.”

കൂടുതൽ ഒന്നും പറയാതെ മദൻ നാട്ടിലേക്ക് തിരിച്ചു പോയി. മദൻ തന്‍റെ ചേച്ചിയുടെ കൂടെ മുംബൈയിലായിരുന്നു.

അതേസമയം രാഗിണിയുടെ മാതാപിതാക്കൾ കുമാറിനെ വിവാഹം കഴിക്കാൻ രാഗിണിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ക്രമേണ രാഗിണിയും കുമാറും പ്രണയത്തിലാകാൻ തുടങ്ങി. കുമാർ അമേരിക്കയിൽ ഒരു വലിയ വീട് പോലും വാടകയ്ക്കെടുത്തിരുന്നു.

ഒരിക്കൽ മദൻ ഫോണിലൂടെ ചോദിച്ചു, “രാഗിണി ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ചും നമ്മുടെ വിവാഹത്തെക്കുറിച്ചും നീ എന്താണ് ചിന്തിക്കുന്നത്? പെട്ടെന്ന് ഒരു തീരുമാനം എടുക്കുക?”

രാഗിണി പറഞ്ഞു. “എനിക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. നിനക്ക് അമേരിക്കയിലേക്ക് വരാമെങ്കിൽ നമുക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം. ഇനി തീരുമാനിക്കേണ്ടത് നീയാണ്?”

“എന്‍റെ ചേച്ചിയെ ഇവിടെ വിട്ടിട്ട് പോകാൻ എനിക്ക് കഴിയില്ല.”

“പിന്നെ എന്തിനാണ് തർക്കിക്കുന്നത്. നമുക്ക് പിരിയാം.” രാഗിണി പറഞ്ഞു

കുമാർ രാഗിണിയുടെ ജീവിതത്തിൽ ആധിപത്യം സ്ഥഥാപിച്ചു എന്ന് മദന് മനസ്സിലായി. കുമാറിനെ കുറിച്ച് അവൻ തന്‍റെ ചേച്ചിയോട് സൂചിപ്പിച്ചു.

അവൻ കരയുന്നത് കണ്ട് ചേച്ചി പറഞ്ഞു. “മൂന്നു രാഗിണിയെ വിളിക്കൂ. ഞാൻ അവളോട് സംസാരിക്കാൻ ശ്രമിക്കാം.”

മoൻ ഫോൺ ഡയൽ ചെയ്‌ത് ഉമയ്ക്ക് കൊടുത്തു. രാഗിണി എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഉമ ചോദിച്ചു. രാഗിണി പറഞ്ഞു.

“എനിക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയില്ല. മദൻ ഇങ്ങാട്ടും വരില്ല. ഞാൻ എന്‍റെ ജീവിത പങ്കാളിയെ ഇവിടെ തിരഞ്ഞെടുക്കുകയാണ്. മദനോട് അതുപോലെ ചെയ്യാൻ പറയൂ.”

“രാഗിണി മദൻ നിന്നെ ഓർത്തു കരയുകയാണ്. ഇങ്ങനെ എളുപ്പത്തിൽ അഞ്ച് വർഷത്തെ സൗഹൃദവും സ്നേഹബന്ധവും ഇല്ലാതാവുമോ? നീ ഒന്നുകൂടി ആലോചിച്ചു പറയൂ.”

രാഗിണി പറഞ്ഞു. “ഇനി സമയം കളയുന്നത് മണ്ടത്തരമാണ്. മദനോട് ബുദ്ധിപൂർവ്വം പെരുമാറാനും പുതിയ പങ്കാളിയെ കണ്ടെത്താനും പറയൂ.”

ഫോണിന്‍റെ ഇരുവശത്തും കുറച്ചു നേരം നിശബ്ദത പരന്നു. പിന്നെ ഉമ ചോദിച്ചു, “മദനോട് എന്താണ് പറയേണ്ടത്?”

അത് കേട്ട് രാഗിണി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.

ഈ സമയം ഉമ മദനോട് പറഞ്ഞു “മുന്നു രാഗിണിയെ മറക്കൂ. അവൾക്ക് കുമാറിനെ മതിയെന്ന് പറഞ്ഞു. അവളെക്കാൾ മികച്ച ജീവിത പങ്കാളിയെ നിനക്ക് ലഭിക്കും. അവളെ പോകാൻ അനുവദിക്കൂ.”

മംഗല്യം

പറയുന്നത് കേൾക്കൂ നികിതാ… അഭിനവിനെ ഇന്ന് മീറ്റ് ചെയ്യൂ. മൾട്ടി നാഷണൽ കമ്പനിയുടെ മാനേജരാണ്. ഫോട്ടോ കണ്ടിട്ട് നല്ല ലുക്കുമുണ്ട്. നിനക്ക് ഇഷ്ടമാവാനാ ചാൻസ്. അവർ വിളിച്ചിട്ടുണ്ടായിരുന്നു. കാണാൻ താൽപര്യം പറഞ്ഞു.”

മീനാക്ഷി, മകളെ നിർബന്ധിച്ചു. “അമ്മേ, ഞാൻ എത്രവട്ടം പറഞ്ഞു, എനിക്കിപ്പോ കല്യാണം വേണ്ട! അതിനുള്ള മൈൻഡ് ഇല്ല. അമ്മയ്ക്ക് അറിയാലോ കാര്യങ്ങൾ.”

നികിതയുടെ സ്വരം നൈരാശ്യം കൊണ്ട് തണുത്തു മരവിച്ചിരുന്നു.

“നീയിതെത്ര നാൾ കണ്ണടച്ച് ഇരുട്ടാക്കും കുട്ടീ. പപ്പ എത്രമാത്രം ശ്രമിക്കുന്നുണ്ട്. നീ ആ വേണ്ടാത്ത കാര്യോക്കെ തലേന്നു കള.”

“എങ്ങനെ ചെയ്യണമെന്നാണ് അമ്മ തന്നെ പറയൂ” അവൾ തെല്ലൊരു ദേഷ്യഭാവത്തോടെ ലാപ്ടോപ്പിലേക്ക് കൂടുതൽ സൂക്ഷ്മമായി നോക്കിയിരുന്നു.

“ശരി നിനക്ക് കാര്യങ്ങൾ അറിയാലോ. ഇന്ന് അവരോട് തൽക്കാലം വരാൻ പറയാം.” അത്രമാത്രം മതി.

മീനാക്ഷി, നികിതയുടെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു.

കുറച്ചു വർക്ക് ചെയ്തു തീർത്ത ശേഷം വൈകിട്ട് ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്തു വയ്ക്കാനായി അവൾ തന്‍റെ മുറിയിലേക്ക് നടന്നു. അതിഥികളുടെ വരവു കണക്കിലെടുത്ത് വീട്ടിൽ അത്യാവശ്യം ഒരുക്കങ്ങളൊക്കെ നടക്കുന്നുണ്ട്. വീടിനു വന്ന തിളക്കത്തിന്‍റെ വ്യതിചലനം സന്തോഷിന്‍റെ മുഖത്തുമുണ്ട്. മകൾ രണ്ട് വർഷമായി അനുഭവിക്കുന്ന സങ്കടം അയാൾക്ക് നന്നായിട്ടറിയാം. ഇന്നാണ് അതിൽ നിന്ന് മോചനം കിട്ടുന്ന ചെറിയൊരു പ്രതീക്ഷ അയാളിലുണ്ടായത്.

വൈകുന്നേരം അതിഥികൾ പറഞ്ഞ സമയത്തു തന്നെ എത്തിച്ചേർന്നു. പയ്യൻ മിടുക്കനാണ്. അഭിനവ് പ്രശസ്തമായ പബ്ലിഷിംഗ് കമ്പനിയിലെ കണ്ടെന്‍റ് റൈറ്ററാണ്. സന്തോഷിനും മീനാക്ഷിക്കും അഭിനവിനെ വളരെ ഇഷ്ടപ്പെട്ടു. നികിതയ്ക്ക് നന്നായി ചേരുന്ന പയ്യൻ. രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും യോഗ്യൻ.

നികിതയെ, അഭിനവിന്‍റെ അച്‌ഛനമ്മമാർക്കും ഇഷ്‌ടമായി. ഡിന്നറിനു ശേഷം രണ്ടു കുടുംബങ്ങളിലെയും മുതിർന്നവർ ചേർന്ന് ബന്ധം ഇഷ്ടപ്പെട്ടതായി നയം വ്യക്തമാക്കി. കുട്ടികൾക്ക് പരസ്പരം ഇഷ്‌ടപ്പെട്ടെങ്കിൽ ബന്ധം മുന്നോട്ടു കൊണ്ടു പോകാം എന്ന ചിന്തയിലാണ് രണ്ടുപേരുടെയും അച്‌ഛനമ്മമാർ. അവർ പോയതിനു ശേഷം സന്തോഷിനും മീനാക്ഷിക്കും മകളുടെ മനസ് ചോദിച്ചറിയാൻ വെമ്പലായിരുന്നു.

നികിതയാവട്ടെ, നാളെ ആലോചിച്ചു മറുപടി നൽകാം എന്നു പറഞ്ഞ് മുറിയിലേക്ക് പോയി. പക്ഷേ ഉറങ്ങാൻ കിടന്നിട്ട്, ഉറക്കം വന്നതേയില്ല. പലതരം ചിന്തകളിലൂടെ മനസ് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു. അച്‌ഛനും അമ്മയും തന്‍റെ വിവാഹം ആഗ്രഹിച്ചിരിക്കുകയാണ്. പക്ഷേ എങ്ങനെ സമ്മതം മൂളും.

അച്‌ഛനും അമ്മയും പറയുന്നത് അഭിനവിനൊപ്പം ഞാൻ വളരെ സന്തോഷവതിയായിരിക്കുമെന്നാണ്. പക്ഷേ എല്ലാ രാത്രിയിലും രാജൻ അങ്കിളിനെ ഓർമ്മ വന്നാൽ? അവൾ സ്വയമറിയാതെ പഴയ ചിന്തകളിലേക്ക് വീണ്ടും മുങ്ങിത്താഴ്ന്നു. എംഎ കഴിഞ്ഞ് ഒരു നല്ല കമ്പനിയിൽ ജോലിയായപ്പോൾ അമ്മയ്ക്ക് ഒട്ടും ഇഷ്‌ടമല്ലായിരുന്നു പൂനെയിലേക്ക് അയക്കാൻ. പക്ഷേ ജോലിക്കാര്യമായതു കൊണ്ട് അച്ഛൻ കുറച്ചു കൂടി ക്ഷമയോടെ ചിന്തിക്കാൻ പറഞ്ഞു.

അച്‌ഛന്‍റെ പഴയ സഹപ്രവർത്തകൻ പൂനെയിൽ ഉള്ളതു കൊണ്ടാണ്. രാജീവ് എന്നാണ് പേര്. നികിതയ്ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം ഏർപ്പെടുത്തിയ ശേഷം സന്തോഷ്, നികിതയേയും കൂട്ടി രാജീവിന്‍റെ അടുത്തേക്കു പോയി. രാജീവിന്‍റെ ഒരേയൊരു മകൻ യുകെയിലാണ്. ഭാര്യയും കുറച്ചു നാളായി മകനൊപ്പമാണ്. നികിതയ്ക്ക് ഇത് സ്വന്തം വീടാണെന്നു കണക്കാക്കി എപ്പോൾ വേണമെങ്കിലും വരികയും പോവുകയും ചെയ്യാം എന്ന ഉറപ്പും രാജീവ് നൽകിയതോടെ സന്തോഷ് ആശ്വാസത്തോടെയാണ് പൂനെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

നികിതയും രാജീവും ഫോണിലൂടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. നികിതയുടെ തിരക്കു കാരണം രണ്ടാമത് കാണാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലായിരുന്നു. ഇതിനിടെ ഭാര്യയ്ക്കു സുഖമില്ലാത്തതിനാൽ ഉടനെ യുകെയ്ക്കു പോകണം എന്ന് ഒരു ദിവസം രാജീവ് അറിയിച്ചു. പോകുന്നതിനു മുമ്പ് നികിതയെ കാണണമെന്ന ആഗ്രഹം രാജീവ് പ്രകടിപ്പിച്ചു. നികിത പിന്നെ ഒട്ടും വൈകിയില്ല.

വൈകുന്നേരം രാജീവിന്‍റെ വീട്ടിലേക്ക് യാത്രയായി. ചെന്നു കയറിയ ഉടനെ തന്നെ രാജീവിന്‍റെ പെരുമാറ്റത്തിലെ അസ്വാഭാവികത, നികിത തിരിച്ചറിഞ്ഞു. അവൾ ഗുഡ് ഈവനിംഗ് പറഞ്ഞപ്പോൾ അടുത്തേക്കു വന്ന് ചേർത്തു പിടിച്ചു. വിഷ് ചെയ്തു. അവൾക്ക് ചെറിയൊരു അമ്പരപ്പ് തോന്നിയെങ്കിലും കുറച്ചുനേരം സംസാരിച്ച ശേഷം നികിത മടങ്ങാനൊരുങ്ങി. അപ്പോൾ അയാൾ കോഫി തയ്യാറാക്കാനായി അടുക്കളയിലേക്ക് പോയി.

അഞ്ചു മിനിട്ടിനകം കോഫിയുമായി അയാൾ നികിതയുടെ അടുത്തേക്കു വന്നു. കോഫി കൊടുത്ത ശേഷം അയാൾ അവളിരിക്കുന്ന സോഫയിലേക്കു വന്നിരുന്നു. കോഫി കുടിക്കുന്ന നികിതയെ നോക്കി അയാൾ മന്ദഹസിച്ചു.

“ഏയ്… എന്തെങ്കിലും പറയെടോ…! എങ്കിൽ ശരി, എന്നെ കുറിച്ച് നികിതയുടെ അഭിപ്രായം എന്താ?”

“അങ്കിൾ വളരെ നല്ലയാളാണ്.” കോഫി കുടിക്കണോ വേണ്ടയോ എന്ന ചിന്ത പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ഒരു ആധിയായി കടന്നു വന്നു.

“ഈ കാപ്പിയിൽ വല്ല ലഹരിയും ചേർത്തിട്ടുണ്ടാവുമോ?” എന്ന ചിന്തയോടെ പാതി കുടിച്ച് ഗ്ലാസ് അവൾ ടേബിളിൽ വച്ചു.

“നീ എന്തിനാണ് എന്നെ അങ്കിൾ എന്നു വിളിക്കുന്നത്?” രാജീവ് വില്ലന്‍റെയൊരു ചിരിയോടെ അവളെ നോക്കി ചോദിച്ചു.

“എല്ലാവരും പറയുന്നത് എന്നെ കണ്ടാൽ ബോളിവുഡ് ഹീറോയെ പോലെയുണ്ടെന്നാണ്.”

“അത് നല്ലതല്ലേ, ശരീരം ഫിറ്റായി സൂക്ഷിക്കുന്നതു കൊണ്ടാണത്.” അവൾ ഉള്ളിലെ ഭയം ഒതുക്കി, സാധാരണ പോലെ മറുപടി കൊടുക്കാൻ ശ്രമിച്ചു.

എന്നിട്ടെന്തൊ ഇത്രയും കാലം എന്നെ കാണാൻ വന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ച നികിതയെ ബലമായി സീറ്റിൽ പിടിച്ചിരുത്തി അയാൾ പരിഭവം പറഞ്ഞു.

പക്ഷേ നികിത ഭയത്തോടെ അയാളുടെ കൈ വിടുവിച്ച് ഓടാൻ ശ്രമിച്ചു. പക്ഷേ രാജീവ് അവളെ പിന്നാലെ ചെന്ന് പൂണ്ടടക്കം പിടിച്ചു. ശരീരം തളരുന്നതായി അവൾക്ക് തോന്നി. തലകറങ്ങുന്നതായും. കാപ്പിയിൽ എന്തെങ്കിലും? അവൾക്കത്രയേ ആലോചിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“നിനക്കെന്നെ ഇഷ്ടമാണ്. എനിക്കറിയാം. പെണ്ണുങ്ങളിങ്ങനെയാ, വേണ്ട എന്നൊക്കെ പറയും. അവൾക്ക് ബലമായി പുരുഷൻ ചെയ്യുന്നതാ ഇഷ്ടം.”

“അങ്കിൾ … വിടൂ…” അവൾ കരയാൻ തുടങ്ങി.

“പെണ്ണ് നോ പറഞ്ഞാൽ യെസ് എന്നാണ്… നീ വാ മോളേ…”

അയാൾ കാമാവേശിതനായി നികിതയെ സോഫയിലേക്ക് വീഴ്ത്തി. പിന്നീടൊന്നും അവൾ അറിഞ്ഞതേയില്ല.

രാവിലെ കണ്ണു തുറക്കുമ്പോൾ സോഫയിൽ സ്ഥാനം തെറ്റിയ വസ്ത്രങ്ങളോടെ താൻ കിടക്കുന്നതാണ് അവൾ തിരിച്ചറിഞ്ഞത്. നിലത്ത് രാജീവ് കൂർക്കം വലിച്ചുറങ്ങുന്നു. അവൾ ഭയപ്പോടേ അയാളെ ഉണർത്താതെ മെല്ലെ പുറത്തേക്കിറങ്ങി.

അവളുടെ മനസ് ആകെ താളം തെറ്റിയിരുന്നു. ഹോസ്റ്റലിൽ എങ്ങനെയൊക്കെയോ എത്തിപ്പെട്ടു. കൂട്ടുകാരി ആരിഫയുടെ ചോദ്യങ്ങൾക്ക് അവൾ ചില സൂചനകൾ മാത്രം നൽകി. മൗനിയായി. ഭയന്നു പോയ ആരിഫ മീനാക്ഷിയെ ഫോണിൽ വിളിച്ചു.

മണിക്കൂറുകൾക്കകം സന്തോഷും മീനാക്ഷിയും പൂനെയിലെത്തി. കാര്യങ്ങളറിഞ്ഞ സന്തോഷ്, രാജീവിനെ വകവരുത്താനുള്ള പകയോടെ വീട്ടിലെത്തിയെങ്കിലും അയാൾ അന്നു തന്നെ വിദേശത്തേക്കു കടന്നിരുന്നു. പോലീസിൽ വിവരമറിയിച്ചെങ്കിലും, നടപടി സാധ്യമായിരുന്നില്ല. നികിതയേയും കൂട്ടി രണ്ടുപേരും നാട്ടിലേക്ക് മടങ്ങി.

സന്തോഷും മീനാക്ഷിയും, നികിതയ്ക്ക് രാപ്പകലില്ലാതെ പിന്തുണ നൽകി. ഏകദേശം രണ്ടുമാസമെടുത്തു ആ ഷോക്കിൽ നിന്ന് മുക്തയാവാൻ. കൂട്ടുകാരി ആരിഫയുടെ സഹോദരൻ ഡൽഹിയിൽ നല്ല പരിചയവും പിടിപാടുമുണ്ട്. അയാളുടെ സഹായത്തോടെ ഒരു പബ്ലിഷിംഗ് ഹൗസിൽ കണ്ടന്‍റ് റൈറ്റർ ആയി നികിത ഒരു ജോലിയിൽ പ്രവേശിച്ചപ്പോഴാണ് സന്തോഷിനും മീനാക്ഷിയ്ക്കും ഒട്ടൊന്ന് ആശ്വാസമായത്.

നികിത ജോലിയിൽ പ്രവേശിച്ച ശേഷം രണ്ടു വർഷത്തോളം വേണ്ടി വന്നു സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ. എങ്കിലും വിവാഹത്തെക്കുറിച്ച് പറയുമ്പോൾ അവൾക്ക് അത് സ്വീകാര്യമായിരുന്നില്ല.

പപ്പയെ നിരാശപ്പെടുത്തേണ്ട എന്നു കരുതിയാണ് അഭിനവിനെ കാണാൻ സമ്മതിച്ചത്. അയാളെ കണ്ടു സംസാരിച്ചപ്പോൾ ഇഷ്ടക്കേടൊന്നും തോന്നിയില്ല.

ദാമ്പത്യ ബന്ധത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് നികിത അസ്വസ്ഥയായത്. ഈ ശരീരം എവിടെ ഒളിപ്പിക്കും പിന്നെ! നികിത അതോർത്തു വേവലാതിപ്പെട്ടു. ആ രാത്രി ഉറക്കം വരാതെ ഓർമ്മകളിൽ മുങ്ങിയമർന്നു പുലർന്നു.

രാവിലെ ഓഫീസിലേക്ക് ഇറങ്ങും മുന്നേ മീനാക്ഷി അവളെ വീണ്ടും ഓർമ്മപ്പെടുത്തി.

“ഇപ്പോൾ സമയം വൈകിയല്ലോ, നമുക്ക് വൈകിട്ട് സംസാരിക്കാം.”

നികിത തൽക്കാലം മറുപടി നൽകി. പ്രതിസന്ധിയിൽ നിന്ന് ഒഴിവായി. ഓഫീസിൽ ഒരുപാട് വർക്ക് ഉണ്ടായിരുന്നു. നിരവധി വിഷയങ്ങളിൽ എഴുതാനുണ്ടെങ്കിലും മനസ് ഒന്നിലും ഉറയ്ക്കുന്നില്ല.

ഒരു തരത്തിൽ മനസ് കേന്ദ്രീകരിച്ച് എഴുതാൻ തുടങ്ങിയതേയുള്ളൂ, അമ്മയുടെ കോൾ വന്നു.

“മോനേ, നീ എന്താണിത്ര ആലോചിക്കുന്നത്. നിന്‍റെ പ്രയാസം മനസിലാവാഞ്ഞിട്ടല്ല. ഇതിന്‍റെ പേരിൽ ഏകാകിയായി ജീവിക്കാനുള്ള തീരുമാനം ഗുണം ചെയ്യില്ല.” അമ്മയുടെ സ്വരം വളരെ ദുർബലമായി തോന്നിച്ചു.

“മോൾക്കറിയാലോ എന്‍റെ ആരോഗ്യം ഇനി നന്നാവാൻ പോവുകയല്ല, അച്‌ഛനും അമ്മയും പ്രായമായി വരികയാണ്.”

നികിത കൂടുതലൊന്നും ആലോചിക്കാതെ ഉടനെ മറുപടി നൽകി.

“അമ്മേ ഞാൻ ഫോൺ ചെയ്യാനിരിക്കുകയായിരുന്നു. എനിക്ക് അഭിനവിനെ ഇഷ്ടമാണ്.” ഇത്രയും പറഞ്ഞ് അവൾ ഫോൺ പെട്ടെന്ന് വച്ചു.

“ഇനി വേറെന്ത് ചെയ്യാനാണ്? അച്‌ഛനും അമ്മയും സന്തോഷമായിരിക്കട്ടെ.” കസേരയിലേക്ക് അമർന്നിരിക്കവേ നികിത ആ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിച്ചു.

സന്തോഷും മീനാക്ഷിയും കൂടി അഭിനവിന്‍റെ വീട്ടിൽ സമ്മതം അറിയിക്കാനായി വൈകിട്ട് തന്നെ എത്തി. അവിടെ ചെന്നപ്പോൾ അഭിനവിന്‍റെ മുത്തച്ഛനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഒരുങ്ങി നിൽക്കുകയാണ് അഭിനവിന്‍റെ അചഛൻ. എന്തായാലും മുത്തച്ഛനെയും കൂട്ടി അഭിനവിന്‍റെ അച്‌ഛനും സന്തോഷും ആശുപത്രിയിലേക്ക് തിരിച്ചു.

ആരോഗ്യനില മോശമായതിനാൽ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്‌തു. അസുഖം ഒരുവിധം മാറിയപ്പോൾ മുത്തച്ഛനെ വീട്ടിലേക്ക് മാറ്റി. ഇനി സമയം കളയാതെ വിവാഹം എത്രയും വേഗം നടത്തണമെന്നാണ് മുത്തച്ഛന്‍റെ ആഗ്രഹം. അതിനാൽ രണ്ടുമാസത്തിനകം വിവാഹം നടത്താനാണ് കുടുംബങ്ങൾ തീരുമാനിച്ചത്. ഇതിനിടയിലെ തിരക്കുകൾ നിമിത്തം അഭിനവിനും നികിതയ്ക്കും കൂടുതൽ സംസാരിക്കാനും സാധിക്കുന്നുണ്ടായില്ല.

ഓഫീസ് സമയത്തെ ഫോൺ കോളുകൾ ഔപചാരികതയുടെ മൂടുപടം ഇട്ടുകൊണ്ടായിരിക്കും. വിവാഹശേഷം ഒരു പ്രൊജക്ടിന്‍റെ ഭാഗമായി ഫ്രാൻസിൽ പോകാൻ ഉദ്ദേശമുണ്ട് അഭിനവിന്.

രണ്ടു കുടുംബങ്ങളും പറഞ്ഞതനുസരിച്ച് ഫ്രാൻസിലേക്കുള്ള ആ യാത്ര നികിതയ്ക്കും ബുക്ക് ചെയ്‌തു. രണ്ടുമാസം ചിറകേറി പറന്നു പോയി. അഭിനവും നികിതയും വിവാഹിതരായി. അന്നു വൈകിട്ട് അഭിനവിന്‍റെ വീട്ടിലേക്ക് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുടിവയ്ക്കുകയും ചെയ്‌തു.

രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിൽ ആലോചനയിൽ മുഴുകിയിരുന്നു നികിത.

അപ്പോഴാണ് മുത്തച്ഛന് ശ്വാസതടസമുണ്ടെന്ന് പറഞ്ഞു കൊണ്ട് അഭിനവ് മുറിയിലേക്ക് വന്നത്. പിറ്റേന്ന് പാരീസിലേക്ക് പോകാനുള്ളതു കൊണ്ട് നികിത പറഞ്ഞതനുസരിച്ച് അഭിനവ് ഉറങ്ങാൻ പോയി.

നികിത വസ്ത്രം മാറി ഉറങ്ങാൻ കിടന്നു. മാതാപിതാക്കളുടെ സന്തോഷത്തിനായിട്ടാണ് നികിത വിവാഹത്തിനു തയ്യാറായത്. എന്നാൽ അഭിനവും സമാനമായ മാനസിക സംഘർഷത്തിലാണെന്ന് നികിത അറിഞ്ഞില്ല. യഥാർത്ഥത്തിൽ അയാൾക്കും വിവാഹം ഉടനെ നടത്താൻ താൽപര്യം ഇല്ലായിരുന്നു.

ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരുന്നതിനെകുറിച്ച് ആലോചിക്കാൻ പറ്റിയ അവസ്‌ഥയിലായിരുന്നില്ല. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു അനുഭവത്തിൽ നിന്ന് മനസ് മുക്‌തമായിട്ടില്ല.

സോണിയ എന്നു പേരുള്ള ഒരു പെൺകുട്ടി. അഭിനവിന്‍റെ സഹപ്രവർത്തകയാണ്. ജോലിയിൽ അവൾ മോശമായിരുന്നു. അഭിനവാണ് ടീം ലീഡർ. പ്രമോഷൻ കിട്ടാനായി അഭിനവിനെ വശത്താക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു. പക്ഷേ അഭിനവ് അവളെ പരമാവധി ഒഴിവാക്കുകയും ചെയ്‌തു. അതിൽ ദേഷ്യം മൂത്ത്, സോണിയ കാട്ടിക്കൂട്ടിയ കുടില തന്ത്രം നിമിത്തം അഭിനവിനെ സ്ത്രീകളെ കാണുന്നതോ നോക്കുന്നതോ പോലും ഭയമായിരുന്നു.

പ്രമോഷൻ ചോദിച്ച് ലെറ്റർ കൊടുത്തത് റിജക്ട് ചെയ്‌തതിന്‍റെ പേരിൽ സോണിയ അഭിനവിനെതിരെ പീഡനശ്രമം ആരോപിച്ച് കമ്പനി ഹെഡിന് പരാതിയും കൊടുത്തു. കമ്പനി മാനേജ്മെന്‍റ് കൂടുതൽ ചോദ്യത്തിനു നിൽക്കാതെ ടെർമിനേഷൻ നൽകുകയും ചെയ്തു.

അതിനുശേഷം അഭിനവ് വല്ലാത്തൊരു മാനസികാവസ്‌ഥയിലായിരുന്നു. അച്‌ഛനും അമ്മയും തനിക്ക് തിരക്കിട്ട് കല്യാണമാലോചിക്കുന്നത് മുത്തച്ഛന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് എന്ന് അറിയാവുന്നതു കൊണ്ട് നികിതയുടെ ആലോചന വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും നോക്കാതെ യെസ് മൂളുകയായിരുന്നു.

ആദ്യ രാത്രിയായിട്ടും രോഗം മൂർഛിച്ച മുത്തച്ഛന്‍റെ മുറിയിൽ അഭിനവ് ഇരിക്കുന്നതു കണ്ട് അമ്മയാണ് അയാളെ നികിതയുടെ മുറിയിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചത്. പക്ഷേ നികിത അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. പിറ്റേന്ന് രണ്ടുപേർക്കും പാരീസ് പോകാനുള്ളതു കൊണ്ട് ഉറക്കം മുറിയാതെ അഭിനവും കിടപ്പു പിടിച്ചു.

പാരീസിലേക്ക് 15 ദിവസത്തെ ട്രിപ്പാണ്. അഭിനവിന് പാരീസിന കത്തു നിൽക്കുന്ന ജോലികളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ അവസരം കണക്കിലെടുത്ത് യാത്ര ഫീച്ചർ റെഡിയാക്കാൻ കമ്പനി നിർദ്ദേശം നൽകിയതു കൊണ്ട് നികിത ഫ്രാൻസിലെ മറ്റു സ്‌ഥലങ്ങൾ കൂടി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.

പാരീസിലെത്തിയ ശേഷം അഭിനവ് തന്‍റെ പ്രൊജക്ടും ഓഫീസുമായി രണ്ടു ദിവസം തിരക്കിലായി. നികിത ആ ദിവസങ്ങളിൽ ടൂർ ആരംഭിച്ചു. ഒരു വനിതാ ഗൈഡിനെയും കൂട്ടിയാണ് യാത്ര.

ഉറങ്ങാൻ കിടന്നപ്പോഴാണ് അഭിനവും നികിതയും ഒരുമിച്ചു വന്നത്. പക്ഷേ രണ്ടുപേരും കടുത്ത ക്ഷീണത്തിലായതിനാലും, ജാള്യത വിട്ടുപോകാത്തതിനാലും ഭാര്യാഭർതൃബന്ധത്തിന് മുതിർന്നതേയില്ല. പക്ഷേ അഭിനവിന്‍റെ സാമീപ്യം നികിതയ്ക്കും, നികിതയുടെ സാമീപ്യം അഭിനവിനും പരസ്പരമുള്ള സൗഹൃദത്തിന്‍റെ തീവ്രത കൂട്ടിയിട്ടുണ്ടെന്ന് രണ്ടാളും തിരിച്ചറിഞ്ഞു.

അതാതു ദിവസത്തെ ജോലികളെക്കുറിച്ച്, യാത്രകളെക്കുറിച്ച് പരസ്പരം ഫോണിലൂടെ വിവരങ്ങൾ കൈമാറാൻ രണ്ടുപേരും ഉത്സാഹിച്ചു. അന്യരാജ്യത്ത്, പരസ്പരം താങ്ങും തണലുമാണെന്ന ചിന്ത രണ്ടുപേർക്കിടയിൽ വൈകാരികമായ ബന്ധം സ്‌ഥാപിച്ചിട്ടുണ്ട്.

രണ്ടു ദിവസം വളരെ വേഗം പറന്നു പോയി. പാരീസിൽ നികിതയുടെ ഡ്യൂട്ടി അവസാനിക്കുകയാണ്. ഇനി ഗൈഡിനൊപ്പം ഫ്രഞ്ച് റിവിയേരയിലേക്കാണ് യാത്ര. ഫ്രാൻസിന്‍റെ തെക്കു കിഴക്കൻ ഭാഗത്തായിട്ടാണ് ഫ്രഞ്ച് റിവേറ, അവിടെ നടക്കാറുള്ള കാൻസ് ഫിലിം ഫെസ്റ്റിവൽ, കളി മൈതാനം, മനം മയക്കുന്ന ബീച്ച്, ഇതൊക്കെ അവളുടെ മനസിലേക്ക് കടന്നു വന്നു. ഗൈഡിന്‍റെ സ്‌ഥാനത്ത് അഭിനവ് ആയിരുന്നെങ്കിൽ എന്ന് ആദ്യമായി അവളുടെ മനസിലേക്ക് ഒരു ചിന്ത കടന്നു വന്നു.

നോൺസ്റ്റോപ്പ് ഫളൈറ്റിൽ ഏകദേശം രണ്ടര മണിക്കൂർ വേണ്ടി വന്നു ഡെസ്റ്റിനേഷൻ എത്താൻ. എയർപോർട്ടിൽ ഇറങ്ങി ഹോട്ടലിലേക്ക് പോകാൻ ടാക്സി വിളിച്ചു. ടാക്സിയിൽ ഇരുന്ന് പുറം കാഴ്ചകളിലേക്ക് ദൃഷ്ടി പായിക്കാൻ തുടങ്ങിയതേയുള്ളൂ. അവളുടെ മനസിലേക്ക് വീണ്ടും അഭിനവ് കയറി വന്നു. ഈ കാഴ്ചകൾ കാണാൻ അഭിനവ് ഉണ്ടായിരുന്നെങ്കിൽ അവൾ അദ്ഭുതത്തോടെ ആലോചിച്ചു. പേരിട്ടു വിളിക്കാൻ പറ്റാത്ത ഒരിഷ്ടം ഉള്ളിലുണ്ട്. ഭാര്യാ ഭർതൃബന്ധം എന്നു പറയാറായിട്ടില്ല. സൗഹൃദവുമല്ല.

ആലീസ് നല്ല ഗൈഡാണ്. നല്ല പെരുമാറ്റവുമാണ്. പക്ഷേ അവരേക്കാളും ഇപ്പോൾ തനിക്കൊപ്പം അഭിനവായിരുന്നു യാത്ര ചെയ്യേണ്ടത്.

നികിത ഇങ്ങനെ ആലോചിക്കവേ അഭിയുടെ കോൾ വന്നു. ഫ്ളൈറ്റിറങ്ങിയ ശേഷം വിളിക്കണമെന്നു ഓർത്തിരുന്നു. പക്ഷേ അക്കാര്യം വിട്ടു പോയി. സംസാരം അവസാനിപ്പിക്കുമ്പോൾ അഭിയിൽ നിന്ന് മിസിംഗ് യൂ എന്ന് കേട്ടപ്പോൾ നികിതയ്ക്ക് ഒരു പ്രത്യേക സന്തോഷം അനുഭവപ്പെട്ടു. അവളുടെ ചുണ്ടുകളിൽ അവളറിയാതെ ഒരു മന്ദഹാസം തങ്ങി നിന്നു.

പാരീസിൽ അഭിയുടെ അവസ്‌ഥയും മറിച്ചായിരുന്നില്ല. ഭക്ഷണ പ്രശ്നം കൊണ്ട് വയറിന് അസ്വസ്ഥത തോന്നിയപ്പോൾ അഭി ഹോട്ടലിലേക്ക് മടങ്ങി. വാഷ്റൂമിൽ കയറിയപ്പോൾ നികിതയുടെ വസ്ത്രങ്ങൾ അവിടെ നിലത്തു വീണു കിടക്കുന്നത് കണ്ട് അയാൾ എടുത്തു അയയിലേക്കിട്ടു. ആ വസ്ത്രങ്ങൾക്ക് നികിതയുടെ ഗന്ധം ഉണ്ടായിരുന്നു. ആ ഗന്ധം അയാളെ ഉത്തേജിതനാക്കി. കിടക്കയിൽ വിശ്രമിക്കുമ്പോഴും അയാൾക്ക് നികിതയെ വല്ലാതെ മിസ് ചെയ്‌തു.

അതിനാൽ അഭി കുറച്ചു വിശ്രമിച്ചു ക്ഷീണം മാറിയ ശേഷം ടാക്സിയെടുത്ത് ഈഫൽ ടവർ കാണാൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴും കൈകോർത്തു നടക്കുന്ന യുവമിഥുനങ്ങളുടെ കാഴ്ച!

നികിത എത്തിയ ശേഷം ഹോട്ടൽ മുറിയിൽ ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ആലീസുമൊത്ത് പുറത്ത് പായി. അതിസുന്ദരമായ നാടാണ്. വിനോദ സഞ്ചാരികൾ ഒരു സ്വർഗ്ഗത്തിലെത്തിയ പോലെ ആഹ്ലാദഭരിതരായി ചുറ്റി നടക്കുന്നു. യുവമിഥുനങ്ങൾ കൈയ്മെയ് ചേർന്ന് സന്തോഷം പങ്കിടുന്നു. അതെല്ലാം കണ്ടപ്പോൾ നികിതയ്ക്ക് അഭിയെ ഒരുപാട് മിസ് ചെയ്യുന്നതായി തോന്നി.

സ്‌ഥലത്തെക്കുറിച്ചുള്ള യാത്രികരുടെ അഭിപ്രായങ്ങൾ ഡയറിയിൽ കുറിച്ചിട്ട ശേഷം അവർ അവിടത്തെ വിഖ്യാതമായ മാർക്കറ്റിലേക്ക് തിരിച്ചു. പഴയ സാമഗ്രികൾ വാങ്ങാൻ കിട്ടുന്ന ഒരു പ്രത്യേക മാർക്കറ്റ് ആണത്. നികിത അവിടെ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

ഗൈഡ് ആലീസ് അവിടെ കണ്ട ഒരു വലിയ ക്ലോക്കിൽ ആകർഷിതയായി. ക്ലോക്ക് കയ്യിലെടുത്ത് വിശദമായി നോക്കുമ്പോൾ അടുത്ത് കിടന്ന സോഫയിൽ കാൽമുട്ടി ബാലൻസ് തെറ്റി വീണു. ഒപ്പം കയ്യിലിരുന്ന ഭാരമുള്ള ക്ലോക്കിന്‍റെ ഒരു കൂർത്ത ഭാഗം തുളച്ചു കയറി. നികിത ഞെട്ടിത്തരിച്ചു പോയി. അന്യനാട്ടിലാണ് എന്തു ചെയ്യും? ആലീസിന്‍റെ അവസ്‌ഥ കണ്ട് അവിടെ ഉണ്ടായിരുന്നവർ ആംബുലൻസ് വിളിച്ചു വരുത്തി. ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ച ശേഷം നികിത പബ്ലിഷിംഗ് ഹൗസിൽ വിളിച്ച് ആലീസിന്‍റെ ഭർത്താവിന്‍റെ നമ്പർ സംഘടിപ്പിച്ചു. അയാൾക്ക് വിവരം നൽകിയ ശേഷം ആശുപത്രിയിൽ തന്നെ കാത്തു നിന്നു. ആലീസിന്‍റെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിയ ശേഷമാണ് നികിത അവിടെ നിന്നു പുറത്തേക്കിറങ്ങിയത്. റൂമിലേക്ക് പോകുന്നതിനു മുമ്പ് അവൾ അഭിനവിനെ വിളിച്ച് കാര്യം പറഞ്ഞു. കേട്ട മാത്രയിൽ അഭി, വരാമെന്നു പറയുകയും ചെയ്‌തു.

“അയ്യോ ഞാൻ എന്‍റെ വർക്ക് ഫിനിഷ് ചെയ്‌ത് എത്തിക്കോളാം. എന്നെക്കുറിച്ച് ഭയം വേണ്ട” ഇത്രയും ദൂരം അഭി യാത്ര ചെയ്‌ത് എത്തണമല്ലോ എന്നാലോചിച്ചപ്പോൾ അവൾ നിരുത്സാഹപ്പെടുത്തി.

“ഇല്ല നിക്കി, നിനക്ക് ഒട്ടും പരിചയമില്ലാത്ത സ്‌ഥലം. പുതിയ ഗൈഡിനെ കിട്ടിയിട്ടുമില്ലല്ലോ…”

“അഭിയ്ക്ക് പാരീസിൽ വർക്കുണ്ടാവുമല്ലോ. പിന്നെങ്ങനെ? എനിക്ക് ഇവിടെ പേടിയൊന്നുമില്ല.”

“അതേ പേടി നിനക്കല്ല, എനിക്കാണെടോ… നിങ്ങൾ ആശുപത്രിയിൽ ആണെന്നു പറഞ്ഞപ്പോഴേ എന്‍റെ മനസിൽ 2016 ലെ ടെററിസ്റ്റ് ആക്രമണമൊക്കെയാണ് മനസ്സിലേക്ക് വന്നത്. നീ ഇനി ഒന്നും പറയണ്ട. ഞാൻ വരുന്നു.”

നികിത മറുത്തൊന്നും പറഞ്ഞില്ല. സത്യത്തിൽ അഭി കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് പലവട്ടം മനസിൽ വന്നതാണ്. ഇപ്പോൾ ആലീസ് ആശുപത്രിയിലായ ശേഷം അപരിചിതമായ ഈ നാട്ടിൽ വലിയ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.

താമസിച്ചിരുന്ന ഹോട്ടലിലേക്ക് കുറച്ചധികം ദൂരം ഉണ്ടായിരുന്നു. ഭാഷാപ്രശ്നമൊക്കെ ഉണ്ടെങ്കിലും ധൈര്യം സംഭരിച്ച് നികിത അങ്ങോട്ട് യാത്ര പുറപ്പെട്ടു. ഹോട്ടലിലെത്തിയ പാടേ അഭിയുടെ ഫോൺ വന്നു. ഫ്ളൈറ്റ് ടിക്കറ്റിലാത്തതിനാൽ ട്രെയിനാണ് വരുന്നത്. 7 മണിക്കൂർ യാത്രയുണ്ട്. രാത്രിയാവുമ്പോൾ എത്തും.

പരിചയമില്ലാത്ത സ്‌ഥലമായതിനാൽ നികിത. കൂടെകൂടെ അഭിയെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. അവൾക്ക് അഭി വരുന്ന എന്ന ചിന്ത വലിയ ഊർജ്ജമാണ് നൽകിയത്.

രാത്രിയിൽ അഭി എത്തുമ്പോൾ എന്തെങ്കിലും പ്രയാസം നേരിടുമോ എന്ന ചിന്ത അവളെ അലട്ടി. അതേക്കുറിച്ച് കൂടെക്കൂടെ അയാളോട് പറഞ്ഞു കൊണ്ടിരുന്നു. നികിതയുടെ ഭയം മനസിലാക്കി അയാൾ വിഷയം മാറി.

“നീ ടെൻഷനാവാതെ, ഈ ട്രെയിനിൽ ഒരുപാട് യാത്രക്കാരുണ്ട്. പ്രത്യേകിച്ചും എനിക്കൊപ്പം അതിസുന്ദരിയായ ഒരു ലേഡിയുണ്ട്. നിനക്കറിയാലോ ഫ്രാൻസിലെ പെണ്ണുങ്ങളുടെ സൗന്ദര്യത്തെ കുറിച്ച്. ഞാൻ ഇവരോടൊക്കെ സംസാരിച്ചിരിക്കട്ടെ…” അഭി തമാശയായി അവളോട് ഇങ്ങനെ പറഞ്ഞപ്പോൾ നികിത ഓകെ പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു.

അഭി, മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നു എന്നു കേട്ടപ്പോൾ സ്ത്രീ സഹജമായ കുശുമ്പ് നികിതയിൽ ഉടലെടുത്തു. അതോർത്തപ്പോൾ അവൾ ഒട്ടൊന്ന് അദ്ഭുതപ്പെട്ടു. അഭി വന്ന ശേഷം രാജീവ് അങ്കിളിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. അഭി അടുത്തു വരുമ്പോൾ, ആ ഓർമ്മകളൊന്നുമില്ല.

അഭി ഒന്നു വന്നെങ്കിൽ എന്നു മാത്രമാണ് ഇപ്പോൾ ഉള്ളിലുള്ള ചിന്ത. ഉറങ്ങാൻ പോലും കഴിയുന്നില്ല. അഭിയുടെ സാമീപ്യത്തിനായി തന്‍റെ മനസ് മാത്രമല്ല, ശരീരവും ദാഹിക്കുന്നു.

രാത്രി ഒരു മണിയായപ്പോഴാണ് അഭി ഹോട്ടലിലെത്തിയത്. പിങ്ക് നിറത്തിലുള്ള നിശാവസ്ത്രം ധരിച്ച് പ്രേമം നിറഞ്ഞ മുഖത്തോടെ മുറി തുറന്ന നികിതയെ കണ്ട് അഭിയ്ക്ക് ആഹ്ലാദമൊതുക്കാനായില്ല. അയാൾ ബാഗ് ഒരു വശത്ത് ഒതുക്കി വച്ചിട്ട്, അവളെ മെല്ലെ ചേർത്തു പിടിച്ചു. “പേടിച്ചു പോയോ… പൊന്നേ!” അയാൾ കളിയായും കാര്യമായും ചോദിച്ചപ്പോൾ അവൾ ചിരിയോടെ ചേർന്നു നിന്നു.

“ഞാൻ ഡ്രസ് മാറി വരാം. ഫുഡ് കഴിക്കണോ?” ഫുഡ് നമുക്ക് മുറിയിലേക്ക് വരുത്താം. ഇനി പുറത്തേക്ക് പോകണ്ട. അത്രയും സമയം ഈ മുറിയിൽ നമുക്ക് മാത്രമായിട്ട് ഇരിക്കാമല്ലോ.”

അഭി, ഫ്രഷ് ആവാൻ വാഷ്റൂമിൽ കയറിയപ്പോൾ, നികിത റിസപ്ഷനിൽ വിളിച്ച് ഫുഡ് ഓർഡർ ചെയ്‌തു. അഭി കുളിച്ചു വന്ന ശേഷം രണ്ടുപേരും കൂടി കോഫിയും ഒനിയൻ ടാർട്ടും കഴിച്ചു. നികിതയോട് തന്‍റെ മനസ് തുറക്കാൻ അഭിനവ് ആഗ്രഹിച്ചു.

“നിക്കി, നിനക്കറിയോ, ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല.” അതുകേട്ട് അവിശ്വസനീയതോടെ നികിത അഭിയെ നോക്കി.

“അതെന്താ?”

സോണിയയുടെ പേരിൽ ഓഫീസിൽ താൻ നേരിട്ട ആരോപണങ്ങളും പ്രശ്നങ്ങളും എങ്ങനെ തന്നെയൊരു സ്ത്രീ വിരോധിയാക്കിത്തീർത്തു, ഇടറിയ കണ്ഠത്തോടെ വെളിപ്പെടുത്തുമ്പോൾ, നികിത, സ്വന്തം ജീവിതത്തിന്‍റെ ഏടുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

“അഭി, എന്ന പുരുഷനെ മനസിലാക്കാൻ അവന്‍റെ കണ്ണുകൾ മാത്രം മതി നിങ്ങളുടെ കണ്ണുകളിൽ ഞാൻ കണ്ടത് നല്ലൊരു വ്യക്‌തിത്വമാണ്. വിവാഹം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും, എന്‍റെ ഇഷ്ടമില്ലാതെ എന്നെ ഒന്നു സ്പർശിക്കാൻ പോലും ശ്രമിച്ചിട്ടില്ല എന്നതും എനിക്ക് ആ വിശ്വാസം വർദ്ധിപ്പിച്ചു.”

“ഈ വിശ്വാസം അതാണ്?എനിക്ക് ഏറ്റവും പ്രധാനം. നിന്‍റെ ഈ വാക്കുകൾ തന്നെയാണ് എന്‍റെ മനസിനേറ്റ മുറിവിന്‍റെ മരുന്ന്.”

“അഭി, ഞാനും ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. എനിക്കും വിവാഹ ജീവിതം താൽപര്യമില്ലായിരുന്നു.” ഇത്രയും പറഞ്ഞിട്ട് നികിത അസ്വസ്ഥമായ മുഖം മറച്ചു പിടിക്കാൻ ശ്രമിച്ചു.

“എനിക്ക് എല്ലാമറിയാം നിക്കി. നീ ഒന്നും പറയണ്ട.”

“എങ്ങനെ? നികിത അമ്പരന്ന് അയാളെ നോക്കി.

“നിന്‍റെ കൂട്ടുകാരി ആരീഫയുടെ സഹോദരൻ ഹാഷിം എന്‍റെ ഫ്രണ്ട് ആണ്. അവൻ എന്നോട് സഹോദരിയുടെ കൂട്ടുകാരിയ്ക്ക് സംഭവിച്ച ദുരനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ജോലിക്കാര്യം അന്വേഷിച്ചാണ് അവൻ എന്‍റെ അടുത്തു വന്നത്. എത്രയും വേഗം ആ പെൺകുട്ടിയ്ക്ക് ഒരു ജോലി ശരിയാക്കാനായിരുന്നു അന്ന് അവൻ ഓടി നടന്നത്. അതിനിടയിൽ എപ്പോഴോ ആരീഫയ്ക്കൊപ്പം ഹാഷിമിനെ കാണാൻ ഓഫീസിൽ വന്നപ്പോൾ ഞാൻ നിന്നെ കണ്ടിട്ടുണ്ട്.

രണ്ടു വർഷം കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ പെട്ടെന്ന് നിന്നെ തിരിച്ചറിഞ്ഞു. നിന്നെ കണ്ടപ്പോൾ എനിക്കു മനസ്സിലായി. നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്. പക്ഷേ രണ്ടു ദിവസത്തിനകം നിന്‍റെ സമ്മതം വന്നപ്പോൾ ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. യെസ് എന്നു പറയുകയായിരുന്നു. എന്തായാലും ഈ ദുരനുഭവത്തിന്‍റെ ഓർമ്മ പോലും ഇനി മനസിൽ വയ്ക്കണ്ട.” അയാൾ അത്രയും പറഞ്ഞിട്ട് നികിതയുടെ കൈ പിടിച്ച് കിടക്കയിൽ തന്നോട് ചേർത്തിരുത്തി. അവളാഗ്രഹിച്ച നിമിഷങ്ങൾ ആയിരുന്നു അത്. ശരീരവും മനസും പ്രണയാഗ്നിയിൽ ഉരുകുന്നത് അവർ രണ്ടുപേരും തിരിച്ചറിഞ്ഞു. പുലർച്ചെ മൂന്നുമണിയായിട്ടും അവർക്ക് ഉറങ്ങാൻ തോന്നിയില്ല.

അഭിയുടെ കണ്ണുകളിൽ നിദ്രയുടെ ലാഞ്‌ജന പോലുമില്ല. പ്രണയഭരിതമായ ആ കണ്ണുകൾ നികിതയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങി ചെന്നിരിക്കുന്നു. ഒരു നിമിഷം പോലും ഇനി അകന്നിരിക്കാൻ കഴിയാത്ത പോലെ രണ്ടുപേരും ബന്ധത്തിലായി കഴിഞ്ഞു.

“നിക്കി, നീ ഫ്രാൻസിൽ വന്നത് എഴുതാനല്ലേ? ശരിക്കും നീ ഫ്രഞ്ച് കിസിനെ കുറിച്ചാണ് നാളെ എഴുതേണ്ടത്.” അഭി, കള്ളച്ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

“ഫ്രഞ്ച് കിസ്? എനിക്കറിയില്ലല്ലോ… അതെന്താണ്?” നികിതയും ഇളം നാണത്തോടെ പൊട്ടിച്ചിരിച്ചു.

“ശരി എന്നാൽ ഇപ്പോൾ പറഞ്ഞു തരാം. അഭി അവളെ വീണ്ടും ചേർത്തു പിടിച്ചു. ചുണ്ടുകളിലേക്ക് തന്‍റെ ചുണ്ടുകൊരുത്തു.

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ

“റഹമത്തുള്ള പടച്ചവന്‍റെ പ്രിയപ്പെട്ട ത്യാഗിയായ മകനേ പറയൂ, നീ നിന്‍റെ അള്ളാഹുവിന്‍റെ കൃപ നിറഞ്ഞ ഭവനം ഉപേക്ഷിച്ചു പടിയിറങ്ങിയത് എന്തേ.”

അവിടെ അവിശ്വസനീയമായ ഒരു കഥയുടെ ചുരുളഴിയുകയായിരുന്നു. ഉത്തർപ്രദേശിലെ ഒരു കുഗ്രാമത്തിലായിരുന്നു അബീബ് അലിയും കുടുംബവും താമസിച്ചിരുന്നത്. അബീബ് അലിക്ക് അഞ്ച് മക്കളും അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ അബീബ് റഹീമിന് രണ്ട് ഭാര്യമാരും ഏഴു മക്കളും ആയിരുന്നു. നാലുവിവാഹങ്ങൾ കഴിച്ച ഇവരുടെ ഭാര്യമാരും മൂത്തപുത്രന്മാരും മരിച്ചു പോയിരുന്നു. അബീബ് അലിയുടെ ഇളയപുത്രനായിരുന്നു റഹമത്തുള്ള അബീബ്. തുകൽചെരുപ്പ് പണിയുന്നവനായിരുന്നു അബീബ് അലി. എന്നും കൊടും ദാരിദ്ര്യം. ഏക സ്വ‌പ്നം വയറു നിറയെ റൊട്ടിയും മാംസക്കറിയുമായിരുന്നു.

ആ ഗ്രാമവാസികൾ തൊണ്ണൂറ് ശതമാനവും ഹിന്ദുക്കളായിരുന്നു. ഗ്രാമ അതിർത്തിയോട് ചേർന്നാണ് അബീബിന്‍റെ താമസം. ആ രണ്ടു കുടുംബങ്ങൾക്കും സ്വന്തമായി കിണറുകൾ ഇല്ലായിരുന്നു. അവർക്ക് മറ്റു മതക്കാരുടെ കിണറുകൾ തീണ്ടി വെള്ളം കോരി എടുക്കാനുള്ള അനുമതി ഒന്നും ഇല്ല. പ്രത്യേകിച്ച് തുകൽചെരുപ്പ് പണിയുന്നവരായിരുന്ന കുടുംബത്തിന്. ആ വലിയ ഗ്രാമത്തിൽ രണ്ട് മുസ്ലിം കുടുംബങ്ങൾ തികച്ചും ഒറ്റപ്പെട്ടുപൊയിരുന്നു. മറ്റ് ഹിന്ദു ഭവനങ്ങളിലെ കുട്ടികൾ നല്ല വസ്ത്രങ്ങളണിഞ്ഞ് സ്‌കൂളിൽ പോകുന്നതും അവരുടെ വീടുകളിൽ നിന്നുയർന്ന് വായുവിൽ പരക്കുന്ന വിശിഷ്ട വിഭവങ്ങളുടെ സുഗന്ധവും ആ രണ്ടു വീട്ടിലെയും കുട്ടികളെ വല്ലാതെ ദയനീയരാക്കി. പക്ഷേ ആറുവയസ്സുകാരനായ റഹമത്തുള്ള അബീബ് അങ്ങിനെ തോറ്റുകൊടുക്കാൻ തയ്യാറായില്ല.

അവൻ ദിവസവും നാലുകിലോമീറ്ററുകൾ നടന്നു സർക്കാർ സ്‌കൂളിൽ പോകാൻ വാശിപിടിച്ചു. അവൻ മനസ്സിൽ ഒരു ആശയം കിടന്നു പിടഞ്ഞു. ആ നിലപാടിലേക്ക് മാറാനവൻ കൊതിച്ചു. അവൻ ഗ്രാമവാസികളുടെ ക്ഷേത്രത്തിനു പുറത്ത് കാത്തുനിന്നു തേങ്ങകഷ്‌ണങ്ങൾക്കും ഇലക്കുമ്പിളിൽ നെയ്യും ഉണക്കമുന്തിരിയും ചേർത്തു വിളമ്പുന്ന റവഹൽവക്കും കൊതിയോടെ കൈ നീട്ടി. അതൊന്നും അവൻ പോകുന്ന ആരാധനാലയങ്ങളിൽ കിട്ടില്ലായിരുന്നു. ആ ഗ്രാമത്തിൽ നിന്ന് ഗയയിലേക്ക് പോകുന്ന ഒരു സംഘത്തിന്‍റെ കൂടെ ഒരുനാൾ അവരറിയാതെ അവൻ വീടും നാടും ഉപേക്ഷിച്ചു യാത്രയായി.

ഹിമശ്യങ്കൻ എന്ന അഘോരി നയിക്കുന്ന ഒരു സംഘത്തിന്‍റെ മുന്നിലാണ് അവൻ ചെന്നു പെട്ടത്. അൽപസമയം കൊണ്ട് തന്‍റെ അനാഥത്വത്തെയും ഗതികേടിന്‍റെയും ജാതിയുടെയും കഥകൾ പറഞ്ഞ റഹമത്തുള്ളയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു അവർ അവനെ ഒരു ശ്‌മശാനത്തിൽ ഉപേക്ഷിച്ചു. ഒരു അഗതിയെപോലെ ശ്‌മശാനത്തിന്‍റെ വാതിൽക്കൽ കിടന്ന അവനെ ചിതയൊരുക്കി സംസ്കാരം നടത്തുന്ന ചണ്ഡാലൻ കായൻ തന്‍റെ സഹായിയായി കൂട്ടി. അവൻ അഗസ്ത്യൻ എന്ന പേര് സ്വന്തമായി സ്വീകരിച്ചു. കായന് സഹായിയായി പകുതിവെന്ത ശവശരീരങ്ങൾ ചിതയിലേക്ക് നീക്കിയിടുകയും വിറകുകഷ്ണങ്ങൾ കൂട്ടിവെക്കുകയും വേണം. നൂറുവട്ടം ആ പുണ്യനദിയിൽ മുങ്ങിക്കേറിയാലും ശവം കത്തുന്നമണം തന്‍റെ ദേഹത്തുനിന്ന് പോകുന്നില്ല എന്ന് അവനു തോന്നി.

അവിടെ വച്ച് എന്നോ ഒരുനാൾ ജഗദീഷ് എന്ന കച്ചവടക്കാരനൊപ്പം അവൻ ഗുജറാത്തിൽ എത്തി. ജഗദീഷിന്‍റെ ഔട്ട്ഹൗസിൽ താമസമാക്കി അവൻ അയാൾക്ക് ഏറെ വിശ്വസ്ഥനായി. അവിടെ നിന്നാണ് ദരിദ്രനും വലിയ അറിവുകൾ ഇല്ലാത്തവനുമായ വസുദേവ മൽഹോത്രയുമായി പരിചയപ്പെടുന്നത്. ആൺമക്കൾ ഗൾഫിലേക്ക് ചേക്കേറി വലിയ സെറ്റപ്പിലായിട്ടും മൽഹോത്രയും ഭാര്യയും മകളും ദാരിദ്ര്യത്തിൽ തന്നെ ആയിരുന്നു. മൽഹോത്രയുടെ മരിച്ചുപോയ ഇളയമകന്‍റെ പേരായിരുന്നു അതിരഥ്.

അതിരഥ് സൂക്ഷിച്ചു വെച്ചിരുന്ന പത്താംക്ലാസിലെ സർട്ടിഫിക്കറ്റ് അവന്‍റെ പേരുള്ള റേഷൻകാർഡ് എല്ലാം അഗസ്ത്യനെ അതിരഥ് മൽഹോത്രയാക്കി. അമേരിക്കയിലേക്ക് കൊണ്ടുപോകാം എന്ന ഉറപ്പിൽ ആരതി മൽഹോത്രയെക്കൊണ്ട് അവൻ തന്നോടൊപ്പം പാസ്പോർട്ട് എടുപ്പിച്ചു. ആ ഇടക്ക് ജഗദീഷിന്‍റെ പാർട്ടണറായിരുന്ന ഒരു വ്യവസായി കൊല്ലപ്പെടുകയും ആ വീട്ടിൽ വളരെ ആസൂത്രിതമായ കവർച്ച നടക്കുകയും ചെയ്‌തു. പലർക്കും ഗ്രാമത്തിലെ പുതിയ താമസക്കാരനായ അഗസ്ത്യനെ സംശയമുണ്ടായിരുന്നു. പക്ഷേ ഒരു തെളിവും അവശേഷിക്കാതെ അഗസ്ത്യൻ പിടിച്ചു നിന്നു. അതിരഥ് മൽഹോത്രയാകാൻ ഒരു വർഷത്തേക്ക് അവൻ രാമേശ്വരത്തേക്കും സ്നേഹധാരയിലേക്കും കടന്നു ചെന്നു. പക്ഷേ സ്നേഹധാരയിൽ വെച്ച് അവൻ ശ്രീറാം അഗ്നിഹോത്രിയെ കണ്ടുമുട്ടി. അഗസ്‌ത്യൻ ചലനങ്ങളിൽ സംശയംതോന്നി ശ്രീറാം അവനെ ചോദ്യം ചെയ്തു.

കഠിനമായ ദേഹോപദ്രവത്തിന് കീഴ്പ്പെട്ട് അഗസ്ത്യൻ തന്‍റെ പൂർവ്വ ചരിത്രം ശ്രീറാമിനോട് തുറന്നു പറയുന്നു. ശ്രീറാം തന്‍റെ പേര് ഇമ്രാൻസാദിക്ക് ആണെന്നും ഹിന്ദുസ്‌ഥാനെ തകർക്കുകയാണ് തന്‍റെ നേതാക്കൾ തന്നെ ഏൽപിച്ച ദൗത്യം എന്നും കൂടെ കൂടുകയാണ് സമ്പത്തിനും ധർമ്മത്തിനും നല്ലത് എന്നും അഗസ്ത്യനെ ബോധ്യപ്പെടുത്തി, അനുസരിപ്പിച്ചു. ഏറ്റവും സൂക്ഷ്‌മമായിട്ടായിരുന്നു അവരുടെ ചർച്ചകളും തിരുമാനങ്ങൾ എടുക്കലും. ഒരാൾക്ക് പോലും സംശയത്തിനിട ലഭിച്ചില്ല. പഠനം കഴിഞ്ഞ് എല്ലാവരും അവനവന്‍റെ ഗ്രാമങ്ങളിലേക്ക് മടങ്ങി. അഗസ്ത്യനോടൊപ്പം അവന്‍റെ ഗ്രാമത്തിലെത്തിയ ഇമ്രാൻസാദിക്ക് ഒരു പഴയ വീട് വാടകക്ക് എടുത്ത് താമസമായി.

കച്ചിൽ നിന്നും തുണിവ്യവസായികൾ തുണിക്കെട്ടുകളുമായി പോകുമ്പോൾ കൂടെ ഒരു കയറ്റിറക്കുമതി തൊഴിലാളിയായി ഇമ്രാൻ അവരുടെ കൂടെ വരികയും പോകുകയും ചെയ്യും. കച്ച് കടന്നാൽ വ്യവസായത്തിന് ഒരുപാട് ചാൻസ് ഉണ്ട് എന്ന് വസുദേവ മൽഹോത്രയെ ധരിപ്പിച്ച് ഇമ്രാനോടൊപ്പം അഗസ്ത്യൻ എന്ന അതിരഥ് അതിർത്തി നുഴഞ്ഞുകയറി. കൃത്യമായി അവൻ മൽഹോത്രയ്ക്ക് വീട്ടുചിലവിന് കാശയച്ചു കൊടുത്തിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് ട്രെയിനിംഗ് കിട്ടിയിരുന്ന തീവ്രവാദികളിൽ നിന്നും ലഭിച്ച നിർദ്ദേശം അതിരഥ് ഭാരതത്തിലേക്ക് തിരികെ പോകുക എന്നായിരുന്നു. അടുത്ത മാസം അവസാന ഞായറാഴ്ച‌ ദില്ലി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് യുകെയിലേക്ക് പറക്കുന്ന ഫ്ളൈറ്റിൽ കയറുക. കൂടെ സഹോദരിയായി ആരതി മൽഹോത്രയും വിസിറ്റിംഗ് വിസയിൽ ഉണ്ടാകും. അവർ രണ്ട് ഫ്ളൈറ്റ് ഇറ്റേനറി അവനെ ഏൽപ്പിച്ചു. മൽഹോത്ര വിവരമറിഞ്ഞ് അതിയായി സന്തോഷിച്ചു.

പക്ഷേ അടുത്ത ദിവസം തന്നെ ഇമ്രാൻ തനിക്ക് വേറെ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷനായി. അയാൾ ദില്ലി ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലെ ഒരു കോണ്ടാക്‌ടർ വഴി അവിടത്തെ ക്ലീനറും പിന്നെ ഫ്ളൈറ്റുകളിലെ സഫായിവാലയും ആയി. ഓരോ ദിവസവും തന്‍റെ ജോലിയിടത്തിനു മുന്നിൽ മുട്ടുകുത്തി കൈപ്പടം നിവർത്തി അല്ലാഹുവിനോട് കൃപതേടി ജോലിക്ക് കയറുന്ന അയാളുടെ ജോലിയും വളരെയേറെ പ്രശംസ പിടിച്ചുപറ്റി. ആ ശനിയാഴ്ച തനിക്ക് താൻ ഇതുവരെ സഫായി ചെയ്യാത്ത ഒരു ഫ്‌ളൈറ്റിൽ ഡ്യൂട്ടി ഇട്ടിരിക്കുന്നു. തന്‍റെ ക്ലീനിംഗ് സാമഗ്രികളുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങി നടക്കുമ്പോൾ മുന്നിലായി കുറേ ഉപകരണങ്ങളുമായി തന്‍റെ തീവ്രസംഘടനയിലെ ഒരാൾ നടന്നു ഫ്ളൈറ്റിനെ സമീപിക്കുന്നു. സംസാരിക്കുകയോ പരിചിതഭാവം കാണിക്കുകയോ ചെയ്തുകൂട.

എയർ ടിക്കറ്റ് കയ്യിൽ കിട്ടിയ ആരതി സുഹൃത്തക്കളെയും ബന്ധുക്കളെയും വിളിച്ച് വിവരങ്ങൾ കൈമാറി. അതിനു തൊട്ടടുത്ത ദിവസം അതിരഥിനെ ഒരു സുഹൃത്ത് വന്ന് കുട്ടിക്കൊണ്ട് പോയി. മൽഹോത്രയോട് ചൂടുള്ള മസാലചായ കുടിക്കുന്നതിനിടെ അയാൾ പറഞ്ഞു.

“അങ്കിൾ ഞങ്ങൾ സുഹൃത്തുക്കൾ ഒരു ചെറിയ ടൂർ പോകുകയാണ്. നാലു ദിവസം കഴിഞ്ഞേ അതിരഥിനെ തിരിച്ച് തരൂ.”

പണിതീരാത്ത ഒരു ബഹുനില കെട്ടിടത്തിൽ വെച്ച് ജനാലിലൂടെ കഴി യുന്നത്ര ദൂരേക്ക് പറന്നു ചാടാനുള്ള പരിശീലനമായി. അപ്പോഴും അതിരഥ് വിമാനത്തിന് എന്തു സംഭവിക്കും എന്ന് അറിഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് അവന് തിയറി ക്ലാസുകളായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ മൽഹോത്രയും ഭാര്യയും അതിരഥും ആതിരയും ദില്ലിയിൽ എത്തി. മൽഹോത്രയുടെ കസിന്‍റെ വീട്ടിലായിരുന്നു അവർക്ക് താമസം ഒരുക്കിയിരുന്നത്. ആതിഥേയൻ ദില്ലിയിലെ ഭേദപ്പെട്ട ഒരു ഇലക്ട്രോണിക് വ്യാപാരി ആയിരുന്നു.

ഞായറാഴ്ച‌ ഉച്ചക്ക് മുമ്പായി അവർ ആതിഥേയന്‍റെ കാറിൽ എയർപോർട്ടിലെത്തി രണ്ടരയോടെ ചെക്കിൻ ചെയ്തു. വിസിറ്റേഴ്സ് പാർലറിൽ ഇരിക്കേ അതിരഥ് രണ്ടുമൂന്ന് തവണ കോഫി വാങ്ങി കഴിച്ചു. ആരതി ചോദിച്ചു “ആർ യു ഓക്കേ? എനി ഹെൽത്ത് പ്രോബ്ളം?”

പ്ലെയിൻ പുറപ്പെടുകയായി. എമർജൻസി വാതിലിനോട് ചേർന്നുള്ള സീറ്റുകളായിരുന്നു. അതിരഥ് സീറ്റ് ബെൽറ്റ് ഇടാൻ ആതിരയെ സഹായിച്ചു. തന്‍റെ ബെൽറ്റ് മുറുക്കുകയും മുന്നിൽ നിന്ന് എയർഹോസ്‌റ്റസ് മാറിയപ്പോൾ ബെൽറ്റ് അഴിച്ചിടുകയും ചെയ്‌തു. അവന്‍റെ വിരലുകൾ വിദഗ്‌ധമായി എമർജൻസി വാതിലിന്‍റെ കനത്ത പിടിയിലും ബോൾട്ട് ഭാഗങ്ങളിലും ആരും ശ്രദ്ധിക്കാത്ത വിധം ഓടിനടന്നു. ആരതിയും യാത്രക്കാരിൽ ഭൂരിഭാഗവും കണ്ണടച്ചു പ്രാർത്ഥനയിലായിരുന്നു. റൺവേയിൽ നിന്നും വിമാനം ഉയർന്നു.

ഇൻസ്റ്റന്‍റ് ഭക്ഷണം പാക്കറ്റുകളും ചോക്കലേറ്റ് തുടങ്ങിയവും ഉണ്ടാക്കുന്ന “കാന്താബായി പട്ടേൽ മധുർ മണ്ഡൽ” എന്ന ഫാക്ട‌റി അങ്ങു ദൂരെ കാണായി. പെട്ടെന്ന് മൂക്കുകുത്തി പ്ലെയിൻ താഴോട്ട് കുതിച്ചു തുടങ്ങി. അപകടം മണത്തറിഞ്ഞ യാത്രികർ ബഹളം വച്ചു. പ്ലെയിൻ മൂക്കുകുത്തി ഫാക്ടറിയുടെ മുകളിലേക്ക് പതിക്കാൻ ഒരു സെക്കന്‍റ് ബാക്കിയുള്ളപ്പോൾ എമർജൻസി വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.

അതിലൂടെ…

സെക്കൻഡുകൾക്കകം വിമാനം ഫാക്ടറിയുടെ മേൽക്കൂരയിലൂടെ തുളഞ്ഞ് ഒരു അഗ്നിഗോളമായി. ആ രണ്ടുനില ക്കെട്ടിടത്തിന്‍റെ ഉയരമേ ഉണ്ടായിരുന്നുള്ളു അതിരഥിന് ചാടാനുള്ള ദൂരം. ഒരു നാലഞ്ചു മിനിട്ടുകൾക്കകം കറുത്ത പുകപടലങ്ങൾക്കകത്തുനിന്നും അവൻ എഴുന്നേറ്റു ചെന്നു. നെറ്റിയും കവിളും മുറിഞ്ഞ് രക്തം ഒഴുകുന്നുണ്ടായിരുന്നു. ഒരുകാൽ ഒടിഞ്ഞപോലെ വലിച്ചിഴച്ച് അവൻ കൈനീട്ടി അലറി.

“ഹെൽപ്പ്… പ്ലീസ് ഹെൽപ്പ്”

പിന്നെ രക്ഷാപ്രവർത്തകരുടെ കൈകളിലേക്ക് കുഴഞ്ഞുവീണു. അവന്‍റെ കയ്യിൽ കെട്ടിയിരുന്ന വിലപിടിപ്പുള്ള സ്മാർട്ട് വാച്ച് പൊട്ടിയിരുന്നില്ല.

പക്ഷേ അതിന്‍റെ ഗാലറിയിൽ ഇൻകമിംഗ് ഔട്ട്ഗോയിംഗ് നമ്പറുകളോ ഫോട്ടോകളോ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ സാഹചര്യത്തിൽ അവനെ വ്യോമയാന സെക്യൂരിറ്റിക്കാർ പിറ്റേന്ന് ഈ ഹോട്ടലിലേക്ക് മാറ്റിയത്.”

സൂര്യവംശി, ഋഷി നീട്ടിയ വാൽ കിണ്ടിയിലെ ഒരു തുള്ളി തീർത്ഥം സേവിച്ചു തന്‍റെ തോർത്തുമുണ്ട് കുടഞ്ഞുടുത്ത് കുളിക്കാൻ ബാത്ത്റൂമിലേക്ക് കയറി. ശരീരമാകെ ഇറ്റുവീഴുന്ന വെള്ളത്തുള്ളികളോടെ സൂര്യവംശി മുറിയുടെ മദ്ധ്യത്തിൽ ഋഷി ഒരുക്കിയിരുന്ന ആനത്തോൽ വിരിച്ച ചെറിയ യജ്‌ഞപിഠത്തിലേക്കിരുന്നു. പിന്നെ വേപ്പുമരത്തിന്‍റെ കുരുക്കൾ കോർത്ത മാലയിട്ടു.

“ഭയപ്പെടരുത്” കൈലാസനാഥിന് മുന്നറിയിപ്പ് കൊടുത്തു ഋഷി.

ഇരുമ്പ് കൊണ്ടുള്ള ചെറിയ അടുപ്പിലേക്ക് ഋഷി കൊന്നമരത്തിന്‍റെ വിറകു പാളികൾ വെച്ചു. നെയ്യൊഴിച്ച് ഒരു നിലവിളക്ക് കൊളുത്തി അതിൽ നിന്ന് അടുപ്പിലേക്ക് അഗ്നി പകർന്നു. ചെറിയ പുക പട്ടുനൂലുപോലെ ഉയർന്നു മുറി നിറയാൻ തുടങ്ങി. ഋഷി ഒരു മാസ്‌ക് കൈലാസനാഥിനു നീട്ടി. മുറിക്കകത്ത് ഒരു ആൾ തിരക്ക് പോലെ കൈലാസനാഥിന് അനുഭവപ്പെട്ടു. കട്ടിലിൽ ശവം പോലെ കിടന്നിരുന്ന അതിരഥ് ആരോ ഉപദ്രവിക്കുന്നപോലെ കിടന്നുരുണ്ടു അലറിക്കരഞ്ഞു. അടുപ്പിലേക്ക് ഉണങ്ങിയ മുരുക്ക് മരത്തിൻ പൂക്കൾ അൽപാൽപമായി സൂര്യവംശി ഹോമിച്ചുകൊണ്ടിരുന്നു. ഋഷികേശ് നീട്ടിയ കുഞ്ഞുഡബ്ബയിൽ നിന്നും നെന്മേനിവാകയുടെ വേരും പൂങ്കുറിഞ്ഞിയും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ലേപനം പുരികങ്ങൾക്ക് നടുവിൽ കുറിതൊട്ട് കൈലാസ നാഥിനോടും ഋഷിയോടും അതുചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഉച്ചാടനക്രിയയുടെ മന്ത്രങ്ങൾ മുഴങ്ങി…

പച്ചനിറത്തിലുള്ള പുല്ലാനിചെടിയുടെ പൂക്കൾ രൂക്ഷഗന്ധത്തോടെ കത്തിക്കൊണ്ടിരുന്നു. കടുകെണ്ണയിൽ ചമരു മുക്കി ഹോമവും തുടങ്ങി. പിന്നെ ആ ചാരം ഇടതുകയ്യിൽ വാരിയെടുത്ത് സൂര്യവംശി എഴുന്നേറ്റു. ചാരം അതിരഥിന്‍റെ മേലാസകലം പൂശി ഒരു വെള്ളി തകിട് കോർത്ത കറുപ്പും മഞ്ഞയും നിറമുള്ള ചരട് അതിരഥിന്‍റെ വലതു കൈയിൽ കെട്ടി. പിന്നെ ഒരു ഇളനീർ വെട്ടി ഏഴ് സ്‌പൂൺ വെള്ളം അതിരഥിന്‍റെ വായിൽ ഇറ്റിച്ചു. ദേഹത്ത് തുളസി കതിരുകൾ വിതറി. പുതിയ വെള്ളമുണ്ട് കൊണ്ട് അംഗവസ്ത്രം ധരിപ്പിച്ചു.

വീണ്ടും തന്‍റെ തള്ളവിരൽ നെയ്യിൽ മുക്കി അതിരഥിന്‍റെ നെറ്റിയിലും നെറുകയിലും വരച്ചു. പിന്നെ കാതിലേക്ക് മന്ത്രിച്ചു.

“നീ റഹമത്തുള്ളയായിരുന്നു അഗസ്ത്യനുമായിരുന്നു. പക്ഷേ മൽഹോത്രയായിട്ട് നീ വഞ്ചനയുടെ പര്യായമായി തീർന്നു. ആകാശത്തിനും ഭൂമിക്കും ഇടയിൽ വെച്ച് നീ മുന്നൂറോളം നിരപരാധികളെ കൊന്നുതള്ളി. നിഷ്കരുണം ചുട്ടുകൊന്നു. നീ നിയമത്തിന്‍റെ മുന്നിൽ നിന്ന് കുറ്റങ്ങൾ ഏറ്റുപറയണം. അതുവരെ ദുർമരണപ്പെട്ടവരുടെ ആത്മാക്കൾ അകന്നു നിൽക്കും. പക്ഷേ ശിക്ഷ വാങ്ങി കാലാകാലം തിന്നും കുടിച്ചും അഥവാ ഒരു തൂക്കുകയറിൽ നിമിഷങ്ങൾ കൊണ്ട് ജീവൻ വെടിയാനും നിനക്ക് കഴിയില്ല. ഒരു ന്യായാധിപൻ വിധി വായിച്ചു കഴിയുന്ന നിമിഷം ആ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ നിന്നിലേക്ക് തിരിച്ചു വരും അതുവരെ ഞാൻ സ്തംഭനകർമ്മത്താൽ അവരെ തടഞ്ഞു വെച്ചിരിക്കയാണ്. നീ മരിച്ചു നരകത്തിലെത്തും മുമ്പേ നരകമെന്തെന്ന് അവർ കാണിച്ചു തരും. ഒരു ശക്തിക്കും തടഞ്ഞുവെക്കാനാവാതെ അവർ ചിതൽ പോലെ നിന്നെ കാർന്നുതിന്നും. നിന്‍റെ മനസ്സിന്‍റെ നിസ്സഹായതയിലേക്ക് പാമ്പും തേളും പഴുതാരയുമായി അവർ കയറിവരും. കരിഞ്ഞുപോയ ഇളംകുഞ്ഞുങ്ങളുടെ കരച്ചിൽ നിന്നെ പിന്തുടരും. നീ തകർത്തുകളഞ്ഞ അവരുടെ സ്വപ്നങ്ങൾ പുഴുക്കളായി നീ വായിലേക്ക് കൊണ്ടുപോകുന്ന ഭക്ഷണത്തിൽ നുരയും. അവരുടെ ശാപങ്ങൾ ഉറങ്ങാനാവാതെ പുഴുവരിച്ച് കിടക്കും. രക്ഷിക്കാൻ ആർക്കും വരാനാവില്ല.” കൈലാസ‌ നാഥ് അമ്പരപ്പോടെ അതുകേട്ടു നിന്നു. സൂര്യവംശി അദ്ദേഹത്തോട് പറഞ്ഞു.

“ഇവൻ ഇങ്ങനെ കിടക്കട്ടെ. അതിരാവിലെ നമുക്ക് അപകടം നടന്ന സ്‌ഥലത്തെത്തണം. ഉടനെ മുന്നൂറ് ഉരുളക്കാവശ്യമായ ചോറ് ഒരുക്കണം. രണ്ട് ലിറ്റർ തൈര്, ഒരു കിലോ എള്ള്, വാഴയില, കറികൾ എന്നിവ ഒരുക്കണം.”

സംശയമില്ലാതെ കൈലാസനാഥ് സമ്മതിച്ചു.

“സംഭവസ്‌ഥലത്ത് ആളുകൾ കൂ ടാൻ പാടില്ല. മീഡിയകൾ അറിയരുത് അത് പിന്നീട് ഭാരതീയ സേനയ്ക്ക് തന്നെ മാനക്കേടാകും. ആ സമയത്തേക്ക് ഇവന്‍റെ ന്യായവിധി തയ്യാറാകണം.”

പുലർകാലവെളിച്ചത്തിൽ മുന്നൂറ് ഇലക്കീറുകളിൽ ചോറുരുളകൾ നിരത്തി തിലവും തൈരും ഒഴിച്ച് സൂര്യവംശി പിണ്ഡങ്ങൾക്ക് വലംവച്ചു. പിണ്ഡം ഒരു വലിയ കുട്ടയിലേക്ക് മാറ്റി ആർമിയുടെ ട്രാക്കിലേക്ക് കയറ്റി. യമുനാനദി ലക്ഷ്യമാക്കി ട്രക്ക് നീങ്ങി. കരിഞ്ഞുവീണുകിടക്കുന്ന ഉരുക്ക്പക്ഷിയുടെ പുകപിടിച്ച ചിറകുകളിലേക്ക് നോക്കി സൂര്യവംശി ഒരു നിമിഷം നിന്നു. ഹോട്ടലിൽ എത്തി പ്രാതൽ കഴിക്കും മുമ്പ് അതിരഥിന്‍റെ മുറിയിലെത്തി അവന്‍റെ നെറ്റിയിൽ നിന്ന് മുദ്ര തുടച്ചു നീക്കി.

“കൈലാസനാഥ് മറക്കാതെ ഇവനോട് പറയണം കൈയിൽ കെട്ടിയ രക്ഷ അഴിച്ച് കളയരുത് എന്ന്. അഴിച്ചാൽ പിന്നെ ഒരിക്കലും അവന് ഉറങ്ങാനാവില്ല സംസാരിക്കാൻ കഴിയില്ല. പക്ഷേ കൈലാസനാഥ് വിധി പറയുന്ന ദിവസം നീ രക്ഷ അഴിച്ചെടുത്തു സമുദ്രത്തിൽ തർപ്പണം ചെയ്യണം.”

തനിക്ക് എയർഹോസ്റ്റസ് നീട്ടിയ ട്രേയിൽ നിന്നും കോഫി മഗ് എടുത്ത് ഒന്ന് രുചിച്ചു നോക്കി ഋഷി സംശയിച്ചു. “ഈ ഫ്ളൈറ്റിൽ അതിരഥനോ അഗസ്ത‌്യനോ ഉണ്ടോ എന്തോ.” സൂര്യവംശി ചിരിച്ചു

“അസാരം പേടണ്ട് തനിക്ക് ല്ലേ.”

(അവസാനിച്ചു)

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ- 2

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അൽപനേരം  വിശ്രമിച്ചശേഷം സൂര്യവംശിയുടെ മുറിയിൽ തന്നെ ഒരു മീറ്റിംഗ് നടക്കുകയാണ്. പ്രതിരോധവകുപ്പ് അദ്ധ്യക്ഷന്മാർ എൻറ്റിഎസ്ബി സംഘത്തലവന്മാർ തുടങ്ങിയ ചിലർകൂടി അവിടെ സന്നിഹിതരായിരുന്നു.

“താങ്കൾ എങ്ങിനെ ആണ് റഹ്മത്തുള്ള അബീബിലേക്ക് എത്തി ചേർന്നത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ് പറയൂ പരമേശ്വർ സൂര്യവംശി.”

തന്‍റെ മുന്നിലേക്ക് ചോദ്യങ്ങൾ ഇട്ടുതന്ന ഉദ്യോഗസ്‌ഥനെ സൂര്യവംശി കൗതുകത്തോടെ നോക്കി.

“ഓഫീസർ വിമാന അപകടം നടന്ന് പതിനഞ്ചു മിനിട്ടുകൾക്കകം ടിവിയിൽ ന്യൂസ് വന്നു. മണിക്കൂറുകൾക്കകം ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരേ ഒരാൾ എന്ന തലക്കെട്ടോടെ നിങ്ങൾ മൽഹോത്ര എന്ന് വിളിക്കുന്ന ഈ ആളുടെ ഫോട്ടോയും വലിയൊരു വാർത്തയായി. കണ്ടുകണ്ടിരിക്കേ ഓർമയിലെവിടേയോ ഒരുതരി വെട്ടം തെളിഞ്ഞു. അതിലേക്ക് ഒരു മുഖവും.”

ഋഷികേശ് നീട്ടിയ ഇളം ചൂടുള്ള വെള്ളം അൽപാൽപമായി കുടിച്ചു തീർത്തു. “ആ മുഖം തേടി ഞാൻ എന്‍റെ ഗ്രന്ഥപ്പുര തുറന്നു. അവിടെ ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ഒരു പഴയ ആൽബം കണ്ടെത്തുകയാണ് ഉദ്ദേശം. അത് കണ്ടുകിട്ടി. വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് എട്ടുവർഷങ്ങൾ കഴിഞ്ഞ് കാണും. ഒരു മുസ്ലിം ചെറുപ്പക്കാരൻ തന്‍റെ റിസർച്ചിന്‍റെ ഭാഗമായി ഹൈന്ദവ സംസ്‌കാരത്തെപറ്റി പഠിക്കുകയും അതിൽ ആകൃഷ്ടനായി ഹൈന്ദവ മതത്തിലേക്ക് ചേക്കേറാനായി ഉത്തർപ്രദേശിലെ നരസിംഹബാബയുടെ ഉപദേശപ്രകാരം രാമേശ്വരത്ത് എത്തുകയും അങ്ങനെ റഹ്‌മത്തുള്ള അബീബ് ബ്രഹ്‌മാസ്മി ഗുരുവിൽ നിന്ന് ദീക്ഷ സ്വീകരിച്ച് കേരളത്തിലെ സ്നേഹധാര എന്ന വേദപഠന വിദ്യാലയത്തിൽ എത്തുകയും ചെയ്തു‌.” തന്‍റെ ഊന്നുവടി എടുത്ത് ഗരുഡന്‍റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി.

“റഹ്‌മത്തുള്ള തന്‍റെ പൂർവ്വകാലം മറന്ന് വേദങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ഇറങ്ങി വന്നു. അവൻ അഗസ്ത്യൻ എന്ന പേര് സ്വീകരിച്ചു. അങ്ങനെ ഹൈന്ദവ ആചാരങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ് എടുക്കാൻ ചെന്ന സമയത്താണ് ഞാൻ അവനെ അറിയുന്നത്. പൂജകൾ വ്രതങ്ങൾ ഈശ്വര സ്വാധീനങ്ങൾ എന്നിവ പഠിച്ചെടുക്കുമ്പോൾ പുതിയ ശിഷ്യൻ എന്ന നിലയിൽ അവനെ ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അഞ്ച് വർഷങ്ങൾ എനിക്ക് സ്നേഹധാര വിട്ടുനിൽക്കേണ്ടിവന്നു. പക്ഷേ ഒരു വർഷത്തിനകം എനിക്ക് എന്‍റെ ഗുരുവിനോടൊപ്പം പഠനത്തിനും ഗവേഷണത്തിനുമായി ഭൂട്ടാനിലേക്ക് പോകേണ്ടി വന്നു.

ഉച്ചയൂണിനായി ഡൈനിംഗ് ഏരിയ സജ്ജമായി. കൈകാലുകളും മുഖവും ശുചിയാക്കി ഊണുമേശയിൽ എത്തിയ സൂര്യവംശി മന്ത്ര ജപത്തോടെ ഒരു ഉരുള അന്നം ഉരുട്ടി എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അവിടെ ഗ്ലാസ് സ്ലൈഡിംഗുകൾ തുറന്നു വീതികുറഞ്ഞ പാനലിന് മുകളിൽ വെച്ചു. മറ്റുള്ളവർ അത്ഭുതത്തോടെ അതുനോക്കി ഇരുന്നു. പെട്ടെന്ന് ഒരു പരുന്ത് എങ്ങു നിന്നോ പറന്നിറങ്ങി വരികയും ആ ഉരുള കൊക്കിലേന്തി പറന്നകലുകയും ചെയ്തു. സൂര്യവംശി തിരികെ ഊണു മേശയിൽ എത്തി. എല്ലാവരും നിശബ്ദരായി ഭക്ഷണം കഴിച്ചു.

കൈകഴുകി സീറ്റിംഗ് ഏരിയായിൽ എത്തി സൂര്യവംശി പറഞ്ഞു തുടങ്ങി.

“ഇന്ന് ഇനിയും വിശ്രമം വേണ്ട. വിഷയത്തിലേക്ക് കടക്കാം. ഭൂട്ടാനിൽ നിന്ന് തിരികെ എത്തിയപ്പോഴേക്കും സത്യം പറഞ്ഞാൽ സ്വാഭാവികമായിതന്നെ ഞാൻ റഹ്മത്തുള്ള അബീബിനെ അഥവാ അഗസ്ത്യനെ ഓർത്തതെ ഇല്ല. പക്ഷേ കഴിഞ്ഞ ആഴ്ച ദില്ലിക്കടുത്ത് ഇന്‍റർനാഷനൽ എയർപോർട്ടിൽ നിന്നു പറന്നുയർന്ന വിമാനം 50 കിലോ മീറ്റർ അകലെ നോയ്ക്കടുത്ത് ഒരു ഭക്ഷ്യസംസ്കരണ ശാലയിലേക്ക് കൂപ്പുകുത്തി കത്തിയമരുകയും കത്തിയമർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും അതിരഥ് മൽഹോത്ര എന്ന ഒരാൾ ഇറങ്ങിവരികയും ചെയ്തത് കണ്ട് ലോകം പകച്ചുനിന്നു. ഇനിയും കൈലാസ നാഥ് താങ്കൾ പറയൂ.”

കൈലാസ നാഥ് ഓർത്തെടുക്കുന്നതുപോലെ പറഞ്ഞു തുടങ്ങി.

“അവൻ ഇറങ്ങിനടന്നു വന്ന് അവശനായി രക്ഷാപ്രവർത്തകരുടെ ഇടയിലേക്ക് വീണു. ഓടിയെത്തിയ ഒരു മാധ്യമ പ്രവർത്തകനോട് അയാൾ പറഞ്ഞു. “ഞാൻ അതിരഥ് മൽഹോത്ര സീറ്റ് നമ്പർ 171 പിന്നീട് അയാൾ ബോധശൂന്യനായി വീണു. പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി.”

ഇർഷാദ് മുഹമ്മദ് ബാക്കി ഭാഗം പറഞ്ഞു തുടങ്ങി.

“അയാളുടെ ദേഹത്ത് മാരകമല്ലാത്ത കുറേ മുറിവുകൾ ഉണ്ടായിരുന്നു. കൈത്തണ്ടയിൽ മാത്രം ചെറിയ പൊള്ളൽ പിന്നെ കവിളിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഏതോ ഒരു കനത്ത പൈപ്പ് കുത്തികയറിയപോലെ. അയാളുടെ ഇടത് ചുമലിൽ തൂക്കിയിട്ടിരുന്ന ഒരു കൊച്ചു ബാഗിൽ ഒരു കേടും പറ്റാതെ മൊബൈൽ ഫോൺ കിടന്നിരുന്നു. കൂടാതെ വെള്ളിയിൽ പണിത പച്ചക്കല്ലുവെച്ച വലിയ മോതിരവും.”

“ആ മോതിരം എനിക്ക് കാണാൻ അനുമതി ലഭിക്കുമോ”? സൂര്യവംശി അൽപം മുന്നോട്ട് ചാഞ്ഞിരുന്നു.

“സൂര്യവംശിജി ഫോണും മോതിരവും ആ ബാഗും എന്തിന് അവൻ ഷൂസ് പോലും സീൽ ചെയ്ത‌ത് ഇൻവസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് കൊണ്ടു പോയിരിക്കുന്നു. അത് ലഭിക്കാൻ നമുക്ക് ശ്രമിക്കാം എന്ന് മാത്രം. പക്ഷേ അതിലേറെ പുതിയ പ്രശ്നം രാത്രിയിലെ അവന്‍റെ ഭാവമാറ്റമാണ്.”

ഗുരുസിംഗ് എന്ന പുതിയ ഓഫീസർ പുതിയ പ്രശ്നത്തിലേക്ക് കടന്നു.

“രാത്രി ഏകദേശം പതിനൊന്ന് മണിയോടെ അവൻ അസ്വസ്‌ഥത കാണിക്കാൻ തുടങ്ങും. ആരോടൊക്കെയോ അവ്യക്തമായി സംസാരിക്കാൻ ശ്രമിക്കും. അത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴോണ് അത്ഭുതം… ഒരു നിശ്വാസം പോലും ലഭിക്കാതെ ബ്ലാങ്കായിരുന്നു. അനവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ദിവസംതോറും അവൻ രാത്രിയിൽ കഠിനമായ ഏതോ പീഡ അനുഭവിക്കുന്നുണ്ട്.”

“ചിലപ്പോൾ സ്ത്രീകളെപ്പോലെ ഒരു തരം ആക്ഷൻ. പക്ഷേ കൃത്യമായി പന്ത്രണ്ട് മണിമുതൽ അവൻ ഏകദേശം രണ്ട് മണിവരെ മരിച്ചപോലെ കിടക്കും.”

സൈക്യാട്രിസ്റ്റ് സാമുവലിൻറ ഊഴമായിരുന്നു.

“പക്ഷേ അവൻ നിദ്രയിലാവുന്നില്ല. അവൻ മസ്തിഷ്‌കം പരിപൂർണ്ണമായും ഏതെല്ലാമോ സങ്കീർണ്ണമായ വഴികളിലുടെ കുതിച്ചുപായുന്നതായി മോണിറ്ററിൽ കാണുന്നു. ബിപി ഹൈ ആകുന്നു. ഞരമ്പുകൾ പിടയുന്നു. പക്ഷേ അവന്‍റെ ചേതന, ജീവൻ അഥവാ ആത്മാവ് മറ്റെവിടെയോ… ഐ കാണ്ട് എക്സ്പ്ലെയിൻ സർ… സോറി.”

സാമുവൽ നിർത്തിയിടത്തുനിന്ന് കൈലാസ നാഥ് തുടങ്ങി.

“അതെ അവനിൽ അവിശ്വസനീയമായ മാറ്റങ്ങൾ കാണാം. ആരൊക്കെയോ അവനെ ശല്യം ചെയ്യുന്നു. ദേഹോപദ്രവം ഏൽപിക്കുന്ന പ്രതികരണങ്ങളാണ് ചിലപ്പോൾ അവൻ കാണിക്കുന്നത്. ചിലപ്പോൾ ദയനീയതയും അതുകഴിയുമ്പോൾ മാപ്പ് ചോദിക്കുന്ന ഭാവവും അവനിൽ കാണാം. പുലർച്ചെ നാലുമണിയോടെ ശാന്തനാകുന്ന അവൻ അതീവക്ഷീണിതനും സ്ലോവായിതീരുന്ന ബിപിയും ഒക്കെ ആയി തളർന്നു മണിക്കൂറുകളോളം ഉറങ്ങും.”

സൂര്യവംശി ആലോചനയുടെ ഏതാനും നിമിഷങ്ങൾ കണ്ണടച്ചിരുന്നു.

“ഇന്ന് രാത്രി കൂടെ ആ സ്‌ഥിതി തുടരട്ടെ. പക്ഷേ ഇന്ന് രാത്രി ഞാനും ഋഷികേശും ആ മുറിയിൽ അവന് കൂട്ടു കിടക്കും.”

“സൂര്യവംശിജി അത്…”

“എനിക്ക് ഈ പ്രശ്നം പരിഹരിക്കാനാകും എന്ന ഉറപ്പോടെ അല്ലെ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും എന്നെ നിങ്ങൾ വിളിച്ചുവരുത്തിയത്? എങ്കിൽ എന്നെ വിശ്വാസിക്കുക. നമുക്ക് കണ്ണുകൾ കൊണ്ട് കണ്ടറിയാൻ കഴിയാത്ത കാതുകളാൽ കേട്ടറിയാനാവാത്ത വിരൽ തുമ്പ് കൊണ്ട് തൊട്ടറിയാനാവാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിൽ സംഭവിക്കുന്നുണ്ട്.”

“ഇത് അങ്ങയുടെ സ്വന്തം റിസ്കിൽ ചെയ്യാവുന്ന കാര്യമാണ് എന്നറിയാം. പക്ഷേ അതിരഥ് തെളിവുകളും കോടിതി വിധിയും വരുന്നവരെ ഒരു അന്തർദേശീയ കുറ്റവാളിയാണ്. അങ്ങനെ ഉള്ള ഒരുവനെ തനിയെ താങ്കൾക്ക് ഒരു രാത്രി മുഴുവൻ വിട്ടുതരിക എന്നു വെച്ചാൽ…”

“കൈലാസ നാഥ് താങ്കളുടെ സുരക്ഷാസേനയെ വാതിൽക്കൽ കാവൽ നിർത്താം. ഈ ഹോട്ടൽ മുഴുവൻ ഈ രാത്രി കൂടുതൽ കർശനമായ സെക്യൂരിറ്റിക്ക് കീഴിലാക്കാം. എങ്കിൽ അത്താഴത്തിനുശേഷം കാണാം. അല്ലെങ്കിൽ രാത്രിയിലെ ഫ്‌ളൈറ്റിന് തന്നെ ഞങ്ങളുടെ യാത്രാ സൗകര്യം തരപ്പെടുത്തുക.”

തന്‍റെ വാക്കിംഗ് സ്‌റ്റിക്ക് കുത്തിയെടുത്ത് അദ്ദേഹം കിടപ്പുമുറിയിലേക്ക് നടന്നു.

കോൺഫറൻസ് റൂമിൽ വെച്ച് ഉദ്യോഗസ്ഥർ ഒരുപാട് ചർച്ചകൾക്ക് ശേഷം പരമേശ്വര സൂര്യവംശിയുടെ വാക്കുകൾ അംഗീകരിച്ചു.

ഒരു രാത്രി അഹിതമായതൊന്നും സംഭവിക്കാൻ 90% ചാൻസ് ഇല്ല. അവർ അതിരഥന്‍റെ സെക്യൂരിറ്റി ഒന്നുകൂടി ടൈറ്റ് ആക്കി. അകത്തെ സിസിടിവി കാമറ ലഫ്റ്റനന്‍റ് കൈലാസ ‌നാഥിന്‍റെ മൊബൈലിലേക്ക് മാത്രം കണക്ട് ചെയ്തു. ബാക്കി എല്ലാ ലൈനുകളും വിഛേദിച്ചു.

സന്ധ്യ കഴിഞ്ഞ് സൂര്യവംശിയും ഒരു ചെറിയ എയർ ബാഗുമായി ഋഷിയും അതിരഥൻ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ബാഗ് ഒരു ചടങ്ങായെങ്കി ലും ചെക്ക് ചെയ്യണം എന്ന് ഓഫീസർ മാർ വാശിപിടിച്ചു. അകത്തേക്ക് കയറി ബാഗ് തുറന്ന് കാണിക്കാം എന്നായി സൂര്യവംശി. അകത്ത് കയറി ബാഗിൽ നിന്നും ഓരോന്നായി ഋഷി പുറത്തെടുത്തു. വാടിതുടങ്ങിയ ഒരു നാക്കില നിവർത്തി വെച്ച് അതിലേക്ക് ഒരുപിടി കരിംകൂവളപൂക്കൾ, കുങ്കുമം, ഭസ്‌മം, ചുവന്ന പട്ടുതുണി, എഴുത്തോല ഗ്രന്ഥം, മറ്റ് പൂജാ സാമഗ്രികൾ കൂടെ ഒന്നരയടി ഉയരമുള്ള ഒരു വിഗ്രഹവും. കൂടെ ഒരു മരത്തിൽ കൊത്തിയ മനുഷ്യരൂപവും. ഇത്രയും നിരുപദ്രവങ്ങളായ വസ്‌തുക്കളേ എന്‍റെ പക്കൽ ഉള്ളു. ആദ്യം ഞാൻ അതിരഥ് മൽഹോത്രയുടെ മനസ്സിലേക്ക് കയറിനോക്കട്ടെ. അയാളെന്താ അവിടെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്ന്.”

കൈലാസ നാഥ് ഒഴികെ മറ്റുള്ളവർ അത്യപ്തിയോടെ പുറത്തിറങ്ങി. അതിരഥ് തുറന്ന കണ്ണുകളോടെ ശാന്തനായി കിടക്കുകയായിരുന്നു എങ്കിലും അയാളുടെ ഹൃദയം സുനാമിത്തിരകളുയരുന്ന കടൽ പോലെ തിളക്കുകയാണ് എന്നാ കണ്ണുകളിൽ നിന്നും സൂര്യവംശി വായിച്ചെടുത്തു.

“അഗസ്ത്യൻ, ഞാൻ താങ്കളുടെ ഗുരു പരമേശ്വരൻ സൂര്യവംശി… ഓർക്കുന്നുണ്ടോ.”

“എനിക്ക് നിങ്ങളോടൊന്നും പറയാനില്ല. പിന്നെ ഞാൻ അതിരഥ് മൽഹോത്രയാണ്.” അയാൾ പിറുപിറുത്തു. ഏതോ പള്ളിയിൽ ബാങ്കുവിളിയുടെ ധ്വനി ഉയർന്നു. ഋഷി തുറന്നിട്ടിരുന്ന ഏകജാലകത്തിന്‍റെ കണ്ണാടി കതക് വലിച്ചടച്ചു. പിന്നെ ഒരു പേനാക്കത്തി എടുത്ത് അതിരഥ് ധരിച്ചിരുന്ന വെളുത്ത ട്രൗസർ കീറി വലിച്ചെടുത്തു. അടിവസ്ത്രമില്ലാതെ നഗ്നനായി അയാൾ പുളഞ്ഞു. അരക്കെട്ടിലേക്ക് നോക്കി സൂര്യവംശി പുഞ്ചിരിച്ചു.

“നീ ഇപ്പോൾ റഹ്‌മത്തുള്ള അബീബ് ആണ്. ” സൂര്യവംശിയുടെ കർപ്പൂരം മണക്കുന്ന വലത് കൈയുടെ തള്ളവിരൽ റഹ്‌മത്തുള്ളയുടെ പുരികങ്ങൾക്ക് നടുവിൽ തറഞ്ഞു നിന്നു. “റഹ്‌മത്തുള്ള, സത്യവാങ്‌മൂലത്തിന്‍റെ സിംഹാസനത്തിലിരുന്ന് എന്നോട് സഹകരിക്കൂ.”

റഹ്മത്തുള്ള ഒന്ന് പിടഞ്ഞു. കൈകാലുകൾ ഒതുക്കി അനക്കമില്ലാത്ത അവസ്‌ഥയിലായി.

ഋഷി ഒരു ചിരാതിൽ നെയ് പകർന്ന് ദീപം തെളിയിച്ചു. ഭസ്‌മം നുള്ളി എടുത്ത് സൂര്യവംശിക്കും കൈലാസ നാഥിനും നീളത്തിൽ കുറി വരച്ചു. തന്‍റെ അംഗവസ്ത്രങ്ങൾ ഓരോന്നായി സൂര്യവംശി അഴിച്ച് മടക്കി ഋഷിയെ ഏൽപിച്ചു. പിന്നെ നഗ്നതയോടെ റഹ്മത്തുള്ളയുടെ കിടയ്ക്കരികിലെ വലിയ സ്‌റ്റൂളിൽ ചമം പടിഞ്ഞിരുന്ന് റഹ്‌മത്തുള്ളയുടെ ഇടം കൈതലം തന്‍റെ കയ്യിലേക്ക് എടുത്തു വെച്ചു. അദ്ദേഹത്തിന്‍റെ ശരീരത്തിലെ സമൃദ്ധമായ രോമങ്ങൾ ബാണങ്ങൾ പോലെ എഴുന്നുനിന്നു. കൈലാസ ‌നാഥ് അത് അത്ഭുതത്തോടെ നോക്കി.

(തുടരും)

ജഡായുവിന്റെ ചിറകരിഞ്ഞവൻ രാവൺ- 1

കാറിൽ നിന്നും ഇറങ്ങി ഹോട്ടിലിന്‍റെ ഗസ്റ്റ് പാർലറിലേക്ക് നടന്നടുക്കുന്ന പരമേശ്വരൻ സൂര്യവംശിയെ കൈലാസനാഥ് നോക്കിനിന്നു. അജാനുബാഹുവായ അദ്ദേഹത്തിന്‍റെ കയ്യിൽ പിടിച്ചിരിക്കുന്ന വെള്ളിയിൽ തീർത്ത ഗരുഡൻ തല പിടിപ്പിച്ച കനത്ത വാക്കിംഗ് സ്‌റ്റിക്ക് ഒരിക്കലും അദ്ദേഹത്തിന് നടക്കാൻ താങ്ങായിട്ടുള്ളതല്ല. പിന്നെ… കറുത്ത ക്രിസ്‌റ്റൽ കല്ലുകൾ പതിച്ച ഗരുഡന്‍റെ കണ്ണുകൾ പരമേശ്വരൻ സൂര്യവംശിയുടെ കൈവിരലുകൾക്കിടയിലൂടെ തിളങ്ങി. കൈകൾ കൂപ്പി അദ്ദേഹത്തെ വണങ്ങി ആർമി ഓഫീസർ കൈലാസ നാഥ് സ്വാഗതം ചെയ്തു. വിശാലമായ റിസപ്ഷൻ ഏരിയയിൽ അങ്ങിങ്ങായി നിൽക്കുന്ന പോലീസുകാരെ നോക്കി സൂര്യവംശി മന്ദഹസിച്ചു. പിന്നെ തുറന്നു പിടിച്ച ലിഫ്റ്റിലേക്ക് കയറി ഹോട്ടലിൽ തനിക്കായി കൈലാസ നാഥ് ഒരുക്കിയ പതിനൊന്നാം നിലയിലെ 111-കെ-1 സ്യൂട്ടിലേക്ക് കയറി. പിറകെ കൈലാസ നാഥും സൂര്യവംശിയുടെ സഹായി ഋഷികേശനും മുറിയിലേക്ക് കടന്നു.

“ഋഷി, തനിക്കായി ഒരുക്കിയ മുറിയിൽ പോയി കുളിയും വിശ്രമവും കഴിഞ്ഞ് മൂന്ന് മണിക്ക് ഇവിടെ വരിക. കൈലാസ നാഥ് താങ്കളും പരിവാരങ്ങളും അപ്പോൾ ഇവിടെ ഉണ്ടാകണം.” സൂര്യവംശിയുടെ കനത്ത ശബ്ദ‌ം അവി ടെ മുഴങ്ങി.

കൈലാസ നാഥ് നിശബ്ദ‌നായി പുറത്തിറങ്ങി. വലിയ റിസ്‌ക് ആണ് ഏറ്റെടുത്തിരിക്കുന്നത്. പുറത്തറിഞ്ഞാൽ അത് അപവാദവും സൈന്യത്തിന്‍റെ ബലഹീനതയുമായി തെറ്റിദ്ധരിക്കപ്പെടും പക്ഷേ ഇതല്ലാതെ ഒരു മാർഗ്ഗം കാണുന്നില്ല. സുര്യവംശി വെറുമൊരു താന്ത്രികനോ മന്ത്രവാദിയോ അല്ല. അസാധാരണമായ പാണ്ഡിത്യം അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയിരിക്കുന്നു. മനുഷ്യമനസ്സിലേക്ക് ചെന്നുകയറാനും ഉള്ളറകളിലെ രഹസ്യങ്ങൾ പുറത്തേക്ക് വാരിയിടാനും അസാമാന്യമായ പാടവമുണ്ട്. ഇതിനുമുമ്പ് ബ്രിട്ടനിലെ ഒരു രാജകുമാരിയുടെ മരണകാരണം കേവലം ഒരു സുഗന്ധവ്യാപാരിയിൽ നിന്ന് പുറത്തെടുത്തതും സൂര്യവംശി ആയിരുന്നു. അതുപോലെ ഒരു അറേബ്യൻ കപ്പൽ കാണാതായ കാരണവും അദ്ദേഹം കണ്ടെത്തി ലോകത്തെ വിസ്‌മയിപ്പിച്ചു.

കൃത്യം മൂന്നുമണിക്ക് വാതിലിൽ പതിയെ തട്ടി ഋഷികേശനും പിറകെ കൈലാസനാഥനും വേറെ രണ്ടുപേരും കൂടി ആദരവോടെ തലകുനിച്ചു വന്ദിച്ചു കൊണ്ട് കയറി വന്നു.

സൂര്യവംശിയുടെ കണ്ണുകൾ ഏതാനും സെക്കന്‍റുകൾ അടഞ്ഞിരുന്നു. പക്ഷേ പെട്ടെന്ന് തുറന്ന ആ മിഴികൾ കൈലാസ നാഥിന്‍റെ നെഞ്ചിൽ തറഞ്ഞുനിന്നു. ജടുതിയിൽ അദ്ദേഹത്തിന്‍റെ കനത്ത ആജ്‌ഞ മുഴങ്ങി. “ലഫ്റ്റനന്‍റ് ജനറൽ താങ്കൾ പോലും സുരക്ഷിതനല്ല ഈ മുറിയിൽ. താങ്കളുടെ കോട്ടിൽ പിടിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ കുടുക്ക് ഒരു ക്യാമറയാണ്.” കൈലാസ് നാഥ് പെട്ടെന്ന് കോട്ട് അഴിച്ചെടുത്തു. ശരിയാണ് കുഞ്ഞു ലെൻസിന്‍റെ തിളക്കത്തോടെ ഒരു ബട്ടൺ. അദ്ദദഹം അത് പോലീസ് കോൺസ്‌റ്റബിൾ വഴി ഡോബികളുടെ അലക്ക് കേന്ദ്രത്തിലേക്ക് അയച്ചു. “അപരാധിയെ കണ്ടെത്തുക. ബന്ധിയാക്കുക.”

വാതിലിനപ്പുറം നിൽക്കുന്ന തന്‍റെ അംഗരംക്ഷകരെ അദ്ദേഹം വിളിച്ചു. സുര്യവംശി അമർത്തി ചിരിച്ചു.

“നമുക്ക് നമ്മുടെ പണികൾ തുടങ്ങാം. കണ്ടില്ലേ അവർ താങ്കളുടെ യൂണിഫോമിൽ കുത്തിപിടിച്ച് പണി തുടങ്ങി കഴിഞ്ഞു.”

“ശരി” സൂര്യവംശിയുടെ കണ്ണുകൾ ക്ക് മുന്നിൽ ആ ദൃശ്യം വന്നുനിന്നു.

“അവൻ എവിടെ ഉണ്ട്.”

കൈലാസ നാഥ് മറുപടി കൊടുത്തു “അവൻ കംപ്ലീറ്റ് സുരക്ഷാസേനയുടെ കീഴിൽ ഈ ഹോട്ടലിൽ പതിനേഴാം നിലയിലെ ഏഴാമത്തെ സ്യൂട്ടിൽ ഉണ്ട്.”

“വളരെ നന്നായി. സായുധസേനയോടും ഡോക്ടർമാരോടും മറ്റുമുള്ള അവന്‍റെ പ്രതികരണം എങ്ങനെ?”

“ക്ഷമിക്കണം സൂര്യവംശിജി. അവൻ പ്രതികരിക്കുന്നുണ്ട്. ഒരുഘട്ടം കഴിഞ്ഞു സഹകരിക്കാനും തുടങ്ങിയതാണ്. പക്ഷേ…”

ഇർഷാദ് മുഹമ്മദ് തുടർന്ന് പറഞ്ഞു “സന്ധ്യയായാൽ അവന്‍റെ രീതികൾ മാറുന്നു. അങ്ങ് നേരിട്ട് കണ്ടറിയുക. ടൂറിസം മിനി‌സ്റ്റർക്കും ലഫ്റ്റനന്‍റ് കൈലാസ നാഥ് സാറിനും ഉറപ്പുണ്ട് താങ്കൾക്ക് മാത്രമേ ഒരു സൊലൂഷൻ കണ്ടെത്താനാവു എന്ന്.”

അശോക് സിംഗ് കൂട്ടിച്ചേർത്തു.

“പുറത്താരും അറിയാതെ ആണ് താങ്കളെ ഇവിടെ എത്തിച്ചത്. അറിഞ്ഞാലത് ഭരണഘടനക്ക് തന്നെ മോശമല്ലേ.” സൂര്യവംശിയുടെ മുഖത്ത് ക്രോധം നിറഞ്ഞു.

 

“സൂര്യവംശിയുടെ ചുവടുവയ്‌പ് മോശം കാര്യമാണ് എന്ന് അല്ലെ? കൈലാസ നാഥ് അവഹേളനം സഹിക്കില്ല. തിരിച്ച് പോകണം അതിനു വേണ്ടത് ചെയ്യുക.”

അദ്ദേഹം തന്‍റെ ചുമൽ വസ്ത്രം പതിയെ സോഫയുടെ കൈവരിയിലേക്കിട്ടു. അശോക് സിംഗ് പെട്ടെന്ന് കൈകൂപ്പി മാപ്പിരന്നു.

“ക്ഷമിക്കണം..എന്നെപ്പോലെ ഒരാൾ അറിയാതെ വല്ലതും പറഞ്ഞുപോയാൽ മഹാമനസ്‌കതയോടെ അങ്ങു വേണം പൊറുത്തുതരാൻ… പ്ലീസ്…”

കൈലാസ് നാഥനും അശോക് സിംഗിന് വേണ്ടി മാപ്പിരന്നു. കണ്ണുകളിൽ ജ്വലിക്കുന്ന അഗ്നിജ്വാലകൾ അൽപം അണഞ്ഞപ്പോൾ സൂര്യവംശി പറഞ്ഞുതുടങ്ങി…

“ഒരു മഹാസ്‌ഥാനത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ സെക്രട്ടറിയാണ് താങ്കൾ. ഓരോ വാക്കും മനസ്സിന്‍റെ ഉലയിലിട്ട് പൊന്നുപോലെ ഊതിക്കാച്ചിവേണം പുറത്തെടുക്കാൻ. എന്നിൽ വിശ്വസിക്കുന്ന നിങ്ങളെ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക എന്നതാണ് എന്‍റെ ധർമ്മം. അത് ഞാൻ ചെയ്തിരിക്കും.”

അദ്ദേഹം ഋഷികേശനെ ഒന്ന് നോക്കി. അയാൾ പെട്ടെന്ന് ഫ്ളാസ്ക്കിൽ നിന്നും ഏലക്കയും കറുവപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം സ്‌ഫടിക ഗ്ലാസ്സിലേക്ക് പകർന്നു നീട്ടി.

“ഇനിയും തുടക്കം മുടങ്ങിയ സ്ഥിതിക്ക് ഈ യാമം കഴിയട്ടെ. എന്നിട്ട് നമുക്ക് ഇറങ്ങാം. ലഫ്റ്റനന്‍റ് താങ്കൾക്ക് ഈ അപകടത്തെ കുറിച്ച് ഇനി എന്തെങ്കിലും പറയാനുണ്ടോ?”

കൈലാസ നാഥ് വാക്കിംഗ് സ്റ്റിക്കിലെ ഗരുഡിന്‍റെ തലയിൽ താളംപിടിക്കുന്ന സൂര്യവംശിയുടെ വിരലുകളിലേക്ക് നോക്കി പറഞ്ഞു തുടങ്ങി.

“പകൽ അവൻ ശാന്തനാണ് പക്ഷേ ദിവസവും ഓരോ വൈവിധ്യമുള്ള കഥകളാണ് അവൻ പറയുന്നത്. ദില്ലിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഏപ്രിൽ മാസം 20നാണ് അതിരഥ് മൽഹോത്ര എന്ന അവനും സഹോദരി ആരതി ഗോമസും യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തത്. കൃത്യം 2.30ന് അവർ ചെക്കിൻ ചെയ്തു. അവരെ എയർപോർട്ടു വരെ അനുഗമിച്ചത് അങ്കിൾ എന്ന് പറയുന്ന സന്ദീപ് മൽഹോത്രയും ഭാര്യ വസുധയും ആയിരുന്നു. ഒരു പഴയ ഷെവർലെ ഇംപാല കാറിലാണ് അവർ വന്നത്.

സുര്യവംശി ഇടയ്ക്ക് ചോദിച്ചു.

“മൽഹോത്രയും ഗോമസും അങ്ങോട്ട് ചേരുന്നില്ലല്ലോ ജനറലേ.” അതിലെ നർമ്മം ആസ്വദിച്ചു ചിരിയോടെ കൈലാസ‌ നാഥ് തുടർന്നു.

“വാസുദേവ് ദരിദ്രനായ ഒരു പോസ്റ്റ്മാനായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ മുത്ത രണ്ട് ആൺമക്കൾ ചെറുപ്പത്തിൽ മതം മാറി കുവൈത്തിലേക്ക് പോയിരുന്നു. അവർ അവിടെ സെറ്റിൽഡ് ആണ്. ആരതി മൽഹോത്ര എയർഹോസ്‌റ്റസ്സാണ്. അവൾ ഒരു ആഗ്ലോ ഇന്ത്യൻ എഞ്ചിനീയറെ ഏതാനും മാസം മുമ്പ് വിവാഹം കഴിച്ചാണ് ആരതി ഗോമസ് ആയത്. ഏതോ കൂട്ടുകാർ വഴി നാലുവർഷം മുമ്പാണ് അതിരഥ് മൽഹോത്ര യുകെയിൽ എത്തുന്നതും അവിടെ ഒരു രാസവള കമ്പനിയിൽ ജോലിക്ക് കയറുന്നതും. ഇത്തവണ ആരതികൂടി അവനോടൊപ്പം യുകെയിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തു.”

“എന്നിട്ട് ആരതി എവിടെ?”

സൂര്യവംശിയുടെ ആ ചോദ്യത്തിന് ഇർഷാദ് മുഹമ്മദ് ആണ് ഉത്തരം കൊടുത്തത്.

“ആരതിയും അതിരഥും ഒന്നിച്ചാണ് ഫ്ളൈറ്റിൽ കയറിയത്. അടുത്തടുത്ത സീറ്റുകളിൽ. പക്ഷേ അതിനുമുമ്പ് തന്‍റെ മടിയിൽ വെച്ചിരുന്ന ഒരു ലതർ ബാഗിന് മുകളിൽ അവന്‍റെ കൈവിരലുകൾ അമിതമായ ടെൻഷനോടെ ചലിക്കുന്നത് എയർപോർട്ടിലെ കോഫി കൗണ്ടറിലെ വിളമ്പുകാരൻ ശ്രദ്ധിച്ചിരുന്നു. അത് അവൻ അപകടത്തിന് ശേഷം പോലീസിനോട് പറയുകയുണ്ടായി.”

“എന്തായിരുന്നു ആ ബാഗിൽ…. തിരിച്ചറിഞ്ഞുവോ.”

സൂര്യവംശിയുടെ നീട്ടിയ കൈയിലേക്ക് ഋഷികേശ് രണ്ട് മൂന്ന് ഏലക്കതരികൾ വെച്ചുകൊടുത്തു. അത് അദ്ദേഹം വായിലേക്കിട്ടു. കൈലാസനാഥ് അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടി നൽകി.

“തിരിച്ചറിയുക ഉണ്ടായില്ല. പക്ഷേ അപകടസ്ഥലത്തുനിന്ന് ഒരു മുക്കാൽ ഭാഗത്തോളം കരിഞ്ഞ ലതർബാഗിന്‍റെ അവശിഷ്ടം ലഭിക്കുകയുണ്ടായി. അതിന്‍റെ ഉള്ളിൽ കുരുങ്ങിയ ഒരു സ്വർണ്ണമാലയും ഉണ്ടായിരുന്നു. അത് തന്‍റേതല്ല എന്നാണ് അതിരഥ് പറയുന്നത്.”

“നമുക്ക് അവനെ നേരിട്ട് കാണാം.”

സൂര്യവംശി എഴുന്നേറ്റു. ഋിഷികേശ് ഒരു ചെറിയ ബാഗ് കയ്യിലെടുത്തു.

“ഇപ്പോൾ അത് വേണ്ട ഋഷി.” സൂര്യവംശി തടഞ്ഞു. അവർ പുറത്തിറങ്ങി ലിഫ്റ്റിനു നേരെ നടന്നു.

പതിനേഴാം നിലയിലെ ഏഴാം നമ്പർ സ്യൂട്ട് ആയിരുന്നു അവരുടെ ലക്ഷ്യം. വാതിക്കൽ നിന്നിരുന്ന രണ്ട് പേലീസുകാരിൽ ഒരാൾ ലോക്ക് തുറന്നു മെയിൻ വാതിൽ തുറന്നു. അതിനപ്പുറം കനത്ത ഇരുമ്പ് കമ്പികളാൽ പണിത ഒരു ഉരുക്ക് വാതിൽ കൂടി ഉണ്ടായിരുന്നു. അതും തുറന്ന് അവർ അകത്തേക്ക് നടന്നു. രണ്ട് സെക്കന്‍റ് പുറത്ത് നിന്ന ശേഷം സൂര്യവംശി അകത്തേക്ക് ചുവടു വച്ചു.

പെട്ടെന്ന് നൂറായിരം കടവാതിൽ പക്ഷികൾ ഒന്നിച്ച് പറന്നകലുന്ന ചിറകടിയൊച്ചകൾ ഭയാനകമായി അവിടെ മുഴങ്ങി പതിയെ ഇല്ലാതായി. എല്ലാവരും കൈകൾ തലയിൽ വെച്ച് താഴെ ഇരുന്നുപോയി. പക്ഷേ അപ്പോഴും കട്ടിലിൽ കിടക്കുന്ന ആൾ ഒരു അനക്കവും ഇല്ലാതെ അതേപടി ഇളംനീല പുതപ്പിനുള്ളിൽ സുഖനിദ്രയിലാണ്.

“ഇതെന്താ എല്ലാവരും താഴെ ഇരുന്നത്. ഭയപ്പെട്ടുപോയോ? സാരമില്ല നമ്മൾ അഥവാ ഞാൻ വന്നത് അവർക്ക് അലോഹ്യമായിക്കാണും. അതാണ് പുറത്തേക്ക് മാറിയത്.”

കട്ടിലിനടുത്തേക്ക് കസേര നീക്കിയിട്ട് സൂര്യവംശി അതിലേക്കിരുന്നു.

“ഇത് ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അനുഭവം. എന്തായിരുന്നു ആ ശബ്ദം?”

അപ്പോഴേക്ക് കൈലാസ നാഥ് തന്‍റെ റിവോൾവർ പുറത്തെടുത്തു കഴിഞ്ഞിരുന്നു. കിടക്കുന്ന ആൾക്ക് കാവൽ നിന്ന നാലു പട്ടാളക്കാരും അലേർട്ടായി.

“ലഫ്റ്റനന്‍റ് അത് വിട്ടുകളയൂ. ഇനിയും നമ്മുടെ വിഷയം ഈ കിടക്കുന്ന അത്ഭുതമനുഷ്യനാണ്. അദ്ദേഹത്തെ ഉണർത്തു.”

കാവൽക്കാരിലൊരാൾ പതിയെ മുന്നോട്ട് വന്ന് കിടക്കയിലേക്ക് കുനിഞ്ഞു.

“ഹലോ മൽഹോത്ര… അതിരഥ് മൽഹോത്ര താങ്കൾക്ക് വിസിറ്റർ ഉണ്ട്. എഴുന്നേൽക്കൂ.”

അയാൾ പുതപ്പ് നീക്കി ചുറ്റും നോക്കി. പിന്നെ ആർത്തനാദത്തോടെ സുര്യവംശിയെ തുറിച്ച് നോക്കി എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. വലത് കൈയും കട്ടിലുമായി ഘടിപ്പിച്ച ഇരുമ്പ് ചങ്ങലയും കൂടെ ഒന്ന് തേങ്ങിക്കരഞ്ഞു.”

“തും കോൻ ഹെ? ജാവോ ഇഥർസേ ജാവോ” അതിരഥ് അലറി.

“യു.. .യു ആർ എ ഡെവിൾ… ഓഫീസേർസ്… ദിസ് മാൻ ഈസ് എ ഡെവിൾ..”

അകത്തെ മുറികളിൽ ഒന്നിൽ നിന്നും ഇറങ്ങിവന്ന ഡോക്‌ടർ റോബർട്ട് ഡിസൂസ പെട്ടെന്ന് മൽഹോത്രയുടെ അടുത്തെത്തി.

“ഡോണ്ട് വറി മൽഹോത്ര… ഹി ഈസ് ഓൾസോ എ ഡോക്ടർ… ഫ്രം കേരള… ഔർ ഫ്രണ്ട്. സൂര്യവംശി.”

അത്രയും സമയം മൽഹോത്രയുടെ രൂപഭാവങ്ങൾ ശ്രദ്ധിച്ചിരുന്ന സൂര്യവംശി തന്‍റെ വലത് കൈയുടെ തള്ളവിരൽ ഉയർത്തി മൽഹോത്രയുടെ തടിച്ച പുരികങ്ങളുടെ ഇടയിൽ മൃദുവായി അമർത്തി. പക്ഷേ അയാൾ കിടന്നു നിലവിളിച്ചു.

“മൽഹോത്ര… നിങ്ങളെ ഞാൻ അഗസ്ത്യൻ എന്ന് വിളിച്ചോട്ടെ.”

മൽഹോത്രക്കൊപ്പം ഓഫീസേർസും അമ്പരന്നു. ഇതേതാണ് പുതിയ കഥാപാത്രം അഗസ്ത‌്യൻ… സൂര്യവംശി തുടർന്നു.

“അഗസ്ത്യൻ, താങ്കൾ വടക്കൻ കേരളത്തിലെ സ്നേഹധാര എന്ന ഹിന്ദുമതപഠനശാലയിൽ ഹിന്ദുമതവും വേദങ്ങളും ഐതീഹ്യങ്ങളും പഠിക്കാനായി മൂന്ന് വർഷങ്ങൾ ചിലവഴിച്ചിരുന്നു.”

അതിരഥന്‍റെ കണ്ണുകൾ പറയുകയാണ്. “ഐ ഡോൺട് നൊ ഹു ഈസ് അഗസ്ത്യൻ.”

സൂര്യവംശിയുടെ മുഖത്ത് കള്ളച്ചിരി വിടർന്നു.

“ഓകെ… നിങ്ങൾ അഗസ്ത്യനെ അറിയില്ല. പക്ഷേ റഹ്‌മത്തുള്ള അബിബിനെ അറിയുമോ… രാമേശ്വരം ക്ഷേത്രത്തിൽ വച്ച് അഗസ്ത്യന് ഹിന്ദു ദീക്ഷ നൽകുന്നതിന് മുമ്പ് ഗുരു ബ്രഹ്‌മാസ്‌മിയെ തേടിവന്ന കച്ച് സ്വദേശി റഹ്മത്തുള്ള അബീബ്… അറിയുമോ.”

മൽഹോത്ര സ്വതന്ത്രമായിരുന്ന തന്‍റെ ഇടത്ത് കൈ കൊണ്ട് സൂര്യവംശിയെ ആക്രമിക്കാൻ തുനിഞ്ഞു. പെട്ടെന്ന് പട്ടാളക്കാർ ചാടിവീണു.

(തുടരും)

അഷിമ

മിലിയുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ട് അഷിമ പാടുപെട്ട് ചിരിയടക്കി. രോഹന്‍റെ ബർത്ത് ഡേ പാർട്ടിയ്ക്ക് അനീഷ് നിനക്ക് പകരം പ്രിയയെയാണല്ലോ കൊണ്ടു പോകുന്നത്?” അഷിമ ചിരിക്കുന്നത് കണ്ടപ്പോൾ മിലിയുടെ ദേഷ്യം ഇരട്ടിയായി.

അഷിമ സ്നേഹത്തോടെ മിലിയുടെ കൈ തന്‍റെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്ത സ്വരത്തിൽ പറഞ്ഞു.

“മറ്റന്നാൾ ഞായറാഴ്ച ഫ്രഞ്ച് ലാംഗ്വേജിന്‍റെ എക്സാമായതു കൊണ്ട് ഞാൻ വരില്ലെന്ന് അനീഷിനോട് പറഞ്ഞിരുന്നു. പിന്നെയുള്ളത് പ്രിയയാണ്. അവർക്ക് രണ്ടുപേർക്കും പാർട്ടിയ്ക്ക് പോകാൻ വലിയ ഇഷ്ടമാണല്ലോ. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് പോകുന്നതിന് നിനക്കെന്താ ചേതം.”

“കാരണം എനിക്ക് അവളെ നന്നായി അറിയാം. നിന്നെ ഒഴിവാക്കി അനീഷിനെ സ്വന്തമാക്കാനാ അവളുടെ പ്ലാൻ.”

“സുന്ദരനും സുമുഖനും സമ്പന്നനുമായ ഒരാളെ ജീവിത പങ്കാളിയാക്കാൻ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്? അങ്ങനെയൊരു ആഗ്രഹം അവളുടെ ഉള്ളിലും കാണുമെന്ന് വിചാരിച്ചാ അതിലെന്താ തെറ്റ്?”

“നിനക്ക് അനീഷിനെ നഷ്ടപ്പെടും. അതോർത്തിട്ട് നിനക്കൊരു വിഷമവും ഇല്ലല്ലോ?” മിലി സങ്കടത്തോടെ പറഞ്ഞു.

“ഒട്ടുമില്ല. അനീഷിന്‍റെ ജീവിതത്തിൽ എന്നേക്കാൾ നല്ലതായി വേറൊരു പെണ്ണില്ല. അത് തന്നെ കാരണം.” അഷിമ തെല്ലും കൂസലില്ലാതെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ബർത്ത്‌ഡേ പാർട്ടിയ്ക്ക് പോകാൻ അവൻ നിന്നെ ആദ്യം വിളിച്ചതാ. അത് നീ മറന്നു പോയോ?”

“അനീഷിന്‍റെ കൂടെ പോകാൻ അവളെ അനുവദിച്ചത് ശരിയായില്ല. നീ പരീക്ഷയൊക്കെ മാറ്റി വച്ച് പോകേണ്ടതായിരുന്നു. മണ്ടിയാ നീ.”

“സത്യം പറയട്ടെ മിലി. അനീഷിന്‍റെ ഫ്രണ്ട്സൊക്കെ വളരെ റിച്ചാ അവർ സംഘടിപ്പിക്കുന്ന പാർട്ടിയിൽ പോകാൻ എനിക്കൊട്ടും താൽപര്യമില്ല. വലിയ പോഷ് കാറിൽ വന്നിറങ്ങുന്ന ഫ്രണ്ട്സും പാർട്ടിയും ഒക്കെ കാണുമ്പോൾ ഒരുമാതിരി പൊള്ളത്തരം പോലെ തോന്നും. തന്നെയുമല്ല അവർക്കൊക്കെ ഞാൻ സ്ട്രയിഞ്ചറാണ്. അനീഷിനും കുറച്ച് പ്രയാസം തോന്നും. അതുകൊണ്ടാ ഞാൻ പോകാതിരുന്നത്.”

അഷിമ നേർത്ത പുഞ്ചിരിയോടെ മിലിയുടെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മിലി കുറച്ചുനേരം അഷിമയെ ആശ്ചര്യത്തോടെ നോക്കി നിന്ന ശേഷം ചോദിച്ചു.

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

“ങ്ഹും.. പറയാം.”

അഷിമ ജിജ്‌ഞാസയോടെ മിലിയുടെ മുഖത്തേക്ക് ഉറ്റുനോക്കി

“നിനക്ക് അനീഷിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലേ?”

ചോദ്യം കേട്ട് ഒരു നിമിഷം ആലോ ചിച്ച് നിന്നശേഷം അഷിമ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“അനീഷ് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവന്‍റെ സാന്നിധ്യം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ വിവാഹം നടന്നേ പറ്റൂ എന്നൊന്നുമുള്ള തീവ്രമായ ആഗ്രഹം ഞാൻ മനസ്സിൽ സൂക്ഷിക്കാറില്ല. ഭാവിയിൽ എന്താണോ നടക്കുന്നത് അത് ഞാൻ സ്വീകരിക്കും.”

“നീയൊരു വിചിത്ര ജീവി തന്നെ.” മിലി അസ്വസ്‌ഥതയോടെ പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

“സമ്പന്നമായ കുടുംബത്തിലെ ഭാര്യയാകുക വഴി നിന്‍റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കും. അനീഷിനെ കൈവിട്ടു പോകാതിരിക്കാൻ നീ ശ്രമിക്കണം. ഇക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം വച്ചുപുലർത്തുന്നത് ദോഷം ചെയ്യുകയേയുള്ളൂ.”

“അനീഷിനെ ജീവിത പങ്കാളിയാക്കാൻ അവന്‍റെ പിന്നാലെ നടക്കുന്നത് വിഡ്ഢിത്തമല്ലേ. നല്ല പങ്കാളി ഒപ്പം നടക്കുകയല്ലേ വേണ്ടത്. അല്ലാതെ മുന്നിലോ പിന്നിലോ അല്ലല്ലോ നടക്കേണ്ടത്.”

“ഇനി ഒരു പക്ഷേയുമില്ല. വാ നമുക്ക് ജിമ്മിൽ പോകാം. കുറച്ച് നേരം വർക്കൗട്ട് ചെയ്യുന്നതോടെ നമ്മൾ ഫ്രഷാകും.”

അഷിമ ഒരു കയ്യിൽ ബാഗും തൂക്കി മറ്റേ കൈ കൊണ്ട് മിലിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. അഷിമ ജിമ്മിൽ പോകുന്ന കാര്യം അമ്മയെ അറിയിച്ച ശേഷം ഇരുവരും കൂടി പുറത്തേക്ക് നടന്നു.

ജിമ്മിൽ നല്ല തിരക്ക്. എല്ലാവരും ആരോഗ്യത്തെക്കുറിച്ച് ബോധവന്മാരായതിന്‍റെ സൂചനയാണത്. അഷിമ അവിടുത്തെ പഴയ മെമ്പറായിരുന്നു. അതുകൊണ്ട് അവിടെ വരുന്ന ഭൂരിഭാഗം പേർക്കും അവളെ നല്ല പരിചയമായിരുന്നു. അവരോടൊക്കെ ഹായ് ഹലോ പറഞ്ഞ് ചെറിയ കുശലാന്വേഷണം നടത്തി അവൾ വർക്കൗട്ട് ചെയ്യുന്നതിൽ മുഴുകി. എന്നാൽ മിലിക്കാകട്ടെ അഷിമയോട് സംസാരിക്കാനായിരുന്നു കൂടുതൽ താൽപര്യം ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനുള്ള അഷിമയുടെ ആഗ്രഹം അവളെ ആകർഷണീയമായ ശരീര സൗന്ദര്യത്തിനുടമയാക്കി. വർക്കൗട്ട് ചെയ്യുന്നതിലുള്ള അവളുടെ ഏകാഗ്രതയേയും അർപ്പണബോധത്തേയും വലിയ ആരാധനയോടെയാണ് അവിടെ എത്തിയ പുരുഷന്മാർ കണ്ടിരുന്നത്. അവരുടെ നോട്ടങ്ങളിൽ അശ്ലീലമായ ഭാവമായിരുന്നില്ല മറിച്ച് അവളുടെ ഹൃദ്യമായ പെരുമാറ്റവും സംസാരവുമാണ് അവരെയെല്ലാം അവളുടെ സൃഹൃത്തുക്കളാക്കിയത്. ഏകദേശം ഒരു മണിക്കൂർ സമയം ജിമ്മിൽ ചെലവഴിച്ച ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങി.

“യു ആർ ദി ബെസ്‌റ്റ് അഷിമ” യാദൃശ്ചികമായി മിലിയുടെ വായിൽ നിന്നു വന്ന പ്രശംസ കേട്ട് അഷിമയ്ക്ക് സന്തോഷത്തോടൊപ്പം ആശ്ചര്യവും തോന്നി.

“താങ്ക്യൂ മിലി, പക്ഷേ പെട്ടെന്ന് എന്താ എന്നോടിത്ര സ്നേഹം?” അഷിമ ചിരിയോടെ ചോദിച്ചു.

“ഞാൻ സത്യമാണ് പറയുന്നത് നിനക്ക് എന്താ ഇല്ലാത്തത്. സൗന്ദര്യം, നല്ല ശരീരവടിവ്, ഉയരം, എക്ണോമിക്സിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രി അതും ഫോറിൻ ഡിഗ്രി, എംബിഎ, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, എംഎൻസി കമ്പനിയിലെ ഉയർന്ന ഉദ്യോ ഗം, നല്ല പെരുമാറ്റം.. ഒരു സാധാരണ സ്ക്കൂൾ അധ്യാപകന്‍റെ മകൾക്ക് ഇത്രയും ഉയരത്തിലെത്താൻ കഴിയുന്നത് വലിയ നേട്ടമല്ലേ? ഇപ്പോഴും നീ പഠിച്ചു കൊണ്ടിരിക്കുകയല്ലേ.”

“എനിക്ക് കിട്ടിയ അവസരങ്ങളിലും ഗുണങ്ങളിലും എനിക്ക് അഭിമാനമുണ്ട്. എനിക്ക് ഒന്നിലും പരിഭവം തോന്നിയിട്ടില്ല. മനസ്സു കൊണ്ട് അദ്ധ്വാനിക്കുന്നതിലാണ് എപ്പോഴും നേട്ടം. സ്വന്തം ദാരിദ്ര്യവും സുഖസൗകര്യങ്ങളുടെ കുറവും മറച്ചു വച്ച് ഉയരാനുള്ള എന്‍റെ ലക്ഷ്യത്തെ ഞാൻ ദുർബലമാക്കാറില്ല. എന്‍റെ ഈ കാഴ്ചപ്പാടാണ് ജീവിതത്തിൽ എന്തെങ്കിലും നേടാൻ എന്നെ സഹായിച്ചത്.” അഷിമയുടെ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസവും ദൃഢനിശ്ചയവും തുളുമ്പി നിന്നിരുന്നു.

“ഇനി നീ അനീഷിനെ കല്യാണം കൂടി കഴിക്കുകയാണെങ്കിൽ പിന്നെ നിന്‍റെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല.” മിലി ഏറെ സന്തോഷത്തോടെ പറഞ്ഞു. കുറച്ചുനേരം നിശബ്‌ദയായിരുന്ന അഷിമ ഏതോ ദാർശനികയെപ്പോലെ പറഞ്ഞു.

“എന്‍റെ സന്തോഷമത്രയും അനീഷുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും വിശേഷപ്പെട്ടത് നേടിയിട്ട് അത് എന്നന്നേക്കുമുള്ള സന്തോഷമാണെന്ന് നിശ്ചയിക്കുക പ്രയാസമാണ് പെണ്ണെ. ജീവിതയാത്ര എന്നത് എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് ഞാനെപ്പോഴും എന്‍റെ ജീവിതത്തെ മികച്ചതാക്കാൻ നിരന്തരം ആക്ടീവായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നെ സംബദ്ധിച്ച് ഈ ജീവിതയാത്ര പരമപ്രധാനമാണ്. അനീഷുമായുള്ള വിവാഹം നടന്നാൽ സന്തുഷ്ടയാകും നടന്നില്ലെങ്കിലോ ദുഃഖിക്കുകയുമില്ല.”

“നീ മറ്റുള്ള പെൺകുട്ടികളെ പോലെയല്ല. വളരെ വ്യത്യസ്തത തന്നെ.”

“എടി പെണ്ണെ ഈ ലോകത്തുള്ള എല്ലാവരും വ്യത്യസ്തരാണ്. നീയും അതെ. മറ്റുള്ളവരുമായി നമ്മൾ സ്വയം താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നത് നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുത്തിക്കളയും. എന്‍റെ കാലിൽ നിന്ന് കൊണ്ട് എന്‍റെ ജീവിതം സന്തോഷമുള്ളതാക്കി തീർക്കാനാണ് ആഗ്രഹം. ഈ യാത്രയിൽ അനീഷ് എന്‍റെ സഹയാത്രികനായാൽ സ്വാഗതം. അങ്ങനെയായില്ലെങ്കിലും എനിക്ക് വിഷമമുണ്ടാകില്ല. കാരണം മറ്റൊരു അനുയോജ്യനായ സഹയാത്രികനെ എനിക്ക് തീർച്ചയായും കിട്ടും. അതിൽ വിശ്വാസവുമുണ്ട്.

“നിന്‍റെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ടായിരിക്കും അനീഷ് നിന്‍റെ ആരാധകനായത്.” മിലി ചിരിച്ചു കൊണ്ട് പറഞ്ഞു. മിലിയുടെ വാക്കുകൾ കേട്ട് അഷിമ പുഞ്ചിരിച്ചു.

മിലിയും അഷിമയും നടന്ന് പകുതി ദൂരമായപ്പോഴേക്കും അനീഷിന്‍റെ കാർ അവർക്കരികിലായി വന്നുനിന്നു. യാദ്യശ്ചികമായി അനീഷിനെ കണ്ട് ഇരുവരും അത്ഭുതപ്പെട്ടു.

“ഹാ.. നീ എങ്ങനെ ഇവിടെ?” അനീഷിനെ കണ്ട സന്തോഷത്തിൽ അഷിമയുടെ മുഖം ചുവന്നു തുടുത്തു.

“പാർട്ടിക്ക് പോകാൻ താൽപര്യം തോന്നിയില്ല.” അനീഷ് അഷിമയുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കികൊണ്ട് പറഞ്ഞു.

“കുറച്ച് സമയം നിനക്കൊപ്പെം ചെലവഴിച്ച ശേഷം പാർട്ടിയ്ക്ക് പോകാമെന്ന് വിചാരിച്ചു.”

“എന്താ? പ്രിയയേയും കൂടെ കൊണ്ടു പോകുന്നുണ്ടോ?” മിലി ഗൂഢമായ അർത്ഥത്തിൽ ചോദിച്ചു.

“ഇല്ല അവൾ അമിതിനൊപ്പം പോയി. വാ നമുക്ക് ഐസ്ക്രീം കഴിക്കാം.” മിലിയോട് അലക്ഷ്യമായി മറുപടി പറഞ്ഞ് അയാൾ അഷിമയുടെ മുഖത്തേക്ക് നോക്കി.

“ആദ്യം എന്നെ വീട്ടിൽ കൊണ്ട് ചെന്നാക്ക്.” മിലി സങ്കടഭാവം നടിച്ചു കൊണ്ട് പറഞ്ഞു.

“ഓക്കെ” അനീഷ് മിലിയെ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചില്ല.

അഷിമ കാറിൽ ഇടതു വശത്തായി ഇരുന്നു. മിലി പിറകിലെ സീറ്റി ലും കയറി. അനീഷ് കാർ മുന്നോട്ടെടുത്തു.

“ആദ്യം നിങ്ങൾ രണ്ടുപേരും എന്‍റെ വീട്ടിലേക്ക് വാ.” അഷിമ അന്തരീക്ഷത്തിന് അയവുവരുത്താനായി പറഞ്ഞു.

“വേണ്ട കുറച്ച് സമയം നിനക്കൊപ്പം ചെലവഴിക്കണം.” അനീഷ് വിസമ്മതഭാവത്തിൽ പറഞ്ഞു.

“ആദ്യം വീട്ടിൽ ഒന്ന് പോകാം.” അവൾ സ്നേഹത്തോടെ നിർബന്ധിച്ചു.

“അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പെഷ്യൽ ഫുഡ് കഴിക്കാം.”

“എന്താ?”

“അത് സീക്രട്ടാണ്.”

“എന്നാലും”

“പ്ലീസ്”, അഷിമ സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ അയാൾ കാർ അഷിമയുടെ വീട്ടിലേക്ക് തിരിച്ചു.

മിലി സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിച്ചതെങ്കിലും അഷിമ അവളെ നിർബന്ധിച്ച് കൂടെ വരാൻ ആവശ്യപ്പെട്ടു.

അനീഷ് തനിക്ക് അനുയോജ്യനല്ലാത്ത പങ്കാളിയാണെന്ന് മിലിയ്ക്ക് ഒരു ധാരണയുള്ളതായി അഷിമയ്ക്ക് അറിയാമായിരുന്നു. അനീഷ് ചതിക്കുമോ എന്നവൾ ഭയപ്പെട്ടിരുന്നു. ഏറെ ശ്രമിച്ചിട്ടും മിലിയുടെ ധാരണ തിരുത്താൻ അഷിമയ്ക്ക് സാധിച്ചിരുന്നില്ല. ഇരുവരും കൂടെയുള്ളപ്പോഴൊക്കെ അന്തരീക്ഷത്തിന് അയവ് വരുത്താനായി അഷിമയ്ക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. അനീഷ് നല്ല മധുര പ്രിയനായിരുന്നു. അഷിമയുടെ അമ്മ തയ്യാറാക്കിയ സ്പെഷ്യൽ പേട രുചിച്ചപ്പോൾ അയാൾ ഏറെ ഉല്ലാസവാനായി. പേട തിന്നശേഷം മിലി അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി. അഷിമ അനീഷിനെ ഭക്ഷണം കഴിപ്പിച്ചശേഷമാണ് മടക്കി അയച്ചത്. കളിചിരി തമാശകൾ നിറഞ്ഞ രണ്ട് മണിക്കൂർ നേരം കടന്നുപോയത് അവർ ഇരുവരുമറിഞ്ഞില്ല.

“ഒരു ലോംഗ് ഡ്രൈവിന് പോകാൻ തോന്നുന്നുണ്ട്.” പുറത്തെ തണുത്ത കാറ്റേറ്റപ്പോൾ അനീഷ് അഷിമയെ തന്‍റെ ആഗ്രഹമറിയിച്ചു.

“ഇന്നത്തേക്ക് ക്ഷമിക്കൂ. പിന്നീട് എന്നെങ്കിലും പോകാം.”

“മറ്റന്നാൾ പോകാം. പ്രോമീസ് ചെയ്തു. എക്സാം കഴിഞ്ഞ ശേഷം?” അനീഷ് സ്നേഹ നിർഭരമായ മിഴികളോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

“ഷുവർ” അഷിമ സമ്മതിച്ചു

“എക്സ‌ാം കഴിഞ്ഞയുടൻ ഇറങ്ങാം.”

“ഓകെ”

“എങ്ങോട്ടാ പോകുന്നതെന്ന് ചോദിക്ക്?”

“നിന്‍റെ കൂടെയല്ലേ അപ്പോൾ എല്ലാ സ്‌ഥലവും മനോഹരമായിരിക്കുമല്ലോ.”

“ഐ ലവ് യു ”

“മീ ടു”

ഇതിനിടെ അനീഷ് പലയാവർത്തി അഷിമയുടെ കൈ പിടിച്ച് ചുംബിച്ചു. അതിനുശേഷം അയാൾ കാർ സ്മാർട്ടാക്കി മുന്നോട്ടെടുത്തു. അനീഷ് നൽകിയ ഓരോ ചുംബനവും അഷിമയുടെ ശരീരത്തിലാസകലം മിന്നൽപ്പിണരുകൾ സൃഷ്ടിച്ചു. അവൾ ലജ്ജയോടെ സ്വന്തം മുറിയിലേക്ക് പോയി. അവളുടെ സ്വപ്‌നങ്ങളുടെ ലോകം കൂടുതൽ വർണ്ണപ്പകിട്ടാർന്നതു പോലെയായി. അവളുടെ മുഖത്തെ പുഞ്ചിരി അത് വെളിപ്പെടുത്തി കൊണ്ടിരുന്നു. ഞായറാഴ്ച‌ ഉച്ചയായപ്പോഴേക്കും എക്സാം കഴിഞ്ഞിരുന്നു. പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ പുറത്തുവന്ന അവളേയും കാത്ത് അനീഷ് വലിയ വാകമരച്ചുവട്ടിൽ നിൽക്കുന്നത് അവൾ ദൂരെ നിന്നു കണ്ടു.

അഷിമയേയും കൂട്ടി അനീഷ് നേരെ പാർക്കിലേക്ക് പോയി. ഏകദേശം അരമണിക്കൂർ നേരത്തെ ഡ്രൈവിനു ശേഷമാണ് അവിടെയെത്തിയത്. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ ഒരിടത്ത് ഏക്കർ കണക്കിന് വിശാലമായ പാർക്ക് പ്രണയിനികളുടേയും ഏകാകികളുടേയും പ്രിയപ്പെട്ട ഇടമായിരുന്നു. മരങ്ങളും ചെടികളും നിറഞ്ഞ ഭംഗിയു ള്ള ശാന്തമായ ഒരിടം. പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്‌ത ശേഷം ഇരുവരും തണുത്ത കാറ്റേറ്റു കൊണ്ട് പാർക്കിനുള്ളിലെ കരിങ്കൽ പാകിയ വഴിയിലൂടെ നടന്നു. അഷിമയ്ക്കപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. ചുറ്റുമുള്ള ഹ്യദ്യമായ അന്തരീക്ഷവും തൊട്ടരികെ പ്രിയപ്പെട്ടവനും ചേർന്നുള്ള ആ സന്തോഷത്തിൽ അവൾ പാട്ട് മുളാൻ തുടങ്ങി. അവളുടെ മുഖത്തെ സന്തോഷം വായിച്ചറിഞ്ഞ അനീഷ് അവളറിയാതെ ആ സുന്ദരമായ മുഖത്തേക്ക് ഉറ്റുനോക്കി.

“ഈ ലോകത്തിൽ വച്ചേറ്റവും സുന്ദരിയായ സ്ത്രീയാണ് നീ.” അനീഷിന്‍റെ ചുണ്ടിൽ നിന്നും അവിചാരിതമായി വന്ന വാക്കുകൾ കേട്ട് അവളൊരു നിമിഷം കോരിത്തരിച്ചു പോയി. അവൾ പൂർവ്വാധികം സ്നേഹത്തോടെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“പച്ചക്കള്ളം” അവൾ തമാശ കലർത്തികൊണ്ട് പറഞ്ഞു. മറുപടി പറയാതെ അനീഷ് അവളെ ചേർത്തു നിർത്തി.

“നീയൊരു മജീഷ്യനെപ്പോലെയാ, നിന്നോട് സംസാരിക്കുന്തോറും ഇഷ്ട‌ടം കൂടികൂടി വരും. അതുകൊണ്ട് ഈ ഇഷ്ടത്തെ ഞാൻ എന്‍റെ ജീവിതത്തോട് ചേർത്ത് നിർത്തിക്കോട്ടെ.”

“നീ അസാധാരണയായ സ്ത്രീ തന്നെ.”

“ആണോ? അറിയില്ല. ഒന്നറിയാം. സ്വന്തം സ്വപ്നം പൂർത്തീകരിക്കാനുള്ള ധൈര്യവും അർപ്പണവും കഠിന പരിശ്രമവുമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും അസാധാരണമായ ഉയരം കീഴടക്കാനാവും.” അഷിമ അനീഷിന്‍റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് പുഞ്ചിരിച്ചു.

അവർ പാർക്കിന് തൊട്ടരികെയുള്ള അരുവിയ്ക്ക് അഭിമുഖമായുള്ള സീറ്റിലിരുന്ന് കളകളാരവത്തിന്‍റെ സംഗീതം പൊഴിച്ചു കൊണ്ട് ഒഴുകുന്ന വെള്ളത്തിലേക്ക് നോക്കി. അത് തങ്ങളുടെ ജീവിതത്തിന്‍റെ സംഗീതമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അഷിമ അയാളുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു. ഒരു വാഗ്ദാനം പോലെ അയാൾ അവളെ തലോടി.

സീതാപരിത്യാഗം

രാത്രിയിൽ നല്ല മഴയായിരുന്നു. നല്ല കാറ്റും. വേനലിലെ ആദ്യത്തെ മഴ. മഴയുടെ താളം ശ്രവിച്ച് സീത വെറുതെ ഓരോന്നോർത്തു കിടക്കുകയായിരുന്നു. ഒട്ടും ഉറക്കം വന്നതേയില്ല. രാവിലെ അവൾ നേരത്തെ എഴുന്നേറ്റു.

ഞായറാഴ്ചയാണ്. ഒരുപാടു ജോലികൾ ചെയ്‌തു തീർക്കാനുണ്ട്. അവധിയുടെ ആലസ്യമാണോ പുതുമഴ സമ്മാനിച്ച കുളിരാണോ എന്താണെന്നറിയില്ല രഘുനാഥൻ മൂടി പുതച്ചു കിടന്നു നല്ല ഉറക്കത്തിലാണ്.

ഇത് എങ്ങനെയൊക്കെയാണ് ഈ കിടക്കുന്നത്… കൊച്ചു കുട്ടികളെക്കാൾ കഷ്ടമായിട്ട് സ്‌ഥാനം തെറ്റിക്കിടന്നിരുന്ന അയാളുടെ വസ്ത്രം അവൾ ശരിക്ക് പിടിച്ചിട്ടു. കിടക്കയിൽ നിന്നും വഴുതി പോയ തലയിണ നേരെ വച്ചു കൊടുത്തു. മധുരതരമായ ഏതോ സ്വപ്നം കണ്ടിട്ടെന്നവണ്ണം ഒരു ചെറുപുഞ്ചിരി ഇടക്കിടയ്ക്ക് അയാളുടെ ചുണ്ടിൽ മിന്നിമറയുന്നുണ്ട്. അതും നോക്കി സീത കട്ടിലിന്‍റെ ഓരം ചേർന്ന് വേറുതെയങ്ങനെയിരുന്നു.

പണ്ട് രഘുനാഥനോടൊപ്പം ചെലവഴിച്ച ഞായറാഴ്ചകളിലെ പുലർച്ചകളെപ്പറ്റി അവൾ ഓർത്തു. രണ്ടുപേരും പരസ്പരം കെട്ടിപ്പിണഞ്ഞു ഓരോരോ കുസൃതിത്തരങ്ങളും കാട്ടി അങ്ങനെ കിടക്കും. ആരുടേയും ഒരു ശല്യമോ, ബഹളമോ ഒന്നുമില്ലാതെ. നഗരം നേർത്ത് നേർത്ത് വന്ന് അവസാനിക്കുന്നിടത്ത് ഗ്രാമത്തിന്‍റെ ശാലീന സൗന്ദര്യമുള്ള ഒരു കൊച്ചു വീട്ടിൽ അവർ രണ്ടേ രണ്ടുപേർ മാത്രം. ഉച്ചിയിൽ വെയിൽ വന്നു വീഴുമ്പോഴാകും എഴുന്നേൽക്കുക. അതുപോലെ ഒരിക്കൽ കൂടി കുറച്ച് നേരം മനസ്സും ശരീരവും ഒന്നായി അയാളെ ഇറുകെ പുണർന്ന് കിടക്കുവാൻ അവൾ അതിയായി മോഹിച്ചു. പക്ഷേ…?

മുടി വാരിക്കെട്ടി അവൾ ഒരു നെടുവീർപ്പോടെ പുറത്തേക്കിറങ്ങി. വിചാരിച്ചതു പോലെ മുറ്റം മുഴുവൻ കാറ്റും മഴയും ചേർന്ന് ഒരു യുദ്ധം നടത്തിയതു പോലുണ്ട്. മുറ്റത്തെ മൂവാണ്ടൻ മാവിന്‍റെ ഒരു കൊമ്പൊടിഞ്ഞു അതിൽ തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

മുറ്റമടിച്ചു വൃത്തിയാക്കിയപ്പോഴേക്കും ആകെ കുഴഞ്ഞു പോയി. അവൾ പിന്നെ അകത്തു ചെന്ന് പുരയ്ക്കകം മുഴുവൻ തൂത്ത് തുടച്ചു, കർട്ടൻ വിരികൾ നേരയാക്കി അവിടെയും ഇവിടെയും അലക്ഷ്യമായി കിടന്നിരുന്ന സാധനങ്ങളും, പഴയ പത്രമാസികകളുമെല്ലാം അടുക്കി വച്ച് എല്ലാത്തിനുമൊരു ചിട്ട വരുത്തി. പിന്നെ അടുക്കളയിൽ ചെന്ന് പ്രഭാത ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായി.

രഘുനാഥിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടിയപ്പവും, മുട്ടക്കറിയുമുണ്ടാക്കി ഹോട്ട് ഡിഷിലാക്കി അവൾ ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ചു അപ്പോഴേക്കും അടുപ്പത്തു വച്ചിരുന്ന വെള്ളം തിളച്ചു. അതിൽ അരി കഴുകി വാരിയിട്ടു, കറിക്കരിഞ്ഞു, ഫ്രിഡ്ജിൽ മുളക് തേച്ച് വച്ചിരുന്ന മീനെടുത്തു വറുത്ത് എല്ലാം കഴിഞ്ഞ് വന്നു നോക്കുമ്പോഴും രഘുനാഥൻ ഉണർന്നിട്ടില്ല. കട്ടിലിൽ കിടന്നു അയാൾ ഭ്രമണം ചെയ്യുകയാണെന്നു അവൾക്കു തോന്നി.

അവൾ അയാളെ വിളിക്കാനൊന്നും പോയില്ല. അവധിയല്ലേ… ഓഫീസിലൊന്നും പോകണ്ടല്ലോ. ഉണരുമ്പോൾ ഉണരട്ടെയെന്നു വിചാരിച്ചു.

പ്രതീക്ഷിച്ചതിലും നേരത്തെ ജോലികൾ എല്ലാം തീർന്നു. ഒന്നു രണ്ടു ഡ്രസ്സുകൾ കൂടി നനച്ചിടാമെന്നു വച്ചു അവൾ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ നോക്കി ഹാംഗറിൽ നിന്നും എടുത്തുകൊണ്ടു പോയി. പോകുന്ന വഴിക്ക് ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും എന്തോ ഒന്ന് താഴെ വീണു.

ഒരു വർണ്ണക്കടലാസ്. അവൾ അതിലൂടെ നിസംഗതയോടെ കണ്ണുകളോടിച്ചു. നഗരത്തിലെ പ്രശസ്തമായ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ആർക്കോ ചുരീദാറോ മറ്റോ വാങ്ങിയതിന്‍റെ ബില്ലാണത്. അവൾ അതിനെപ്പറ്റി ആലോചിച്ച് തല പുണ്ണാക്കാനൊന്നും നിന്നില്ല. ആ പേപ്പർ മടക്കി പോക്കറ്റിലിട്ട് അവളത് അതേ പടി ഹാംഗറിൽ കൊണ്ടു പോയി തൂക്കി.

വെള്ളത്തിൽ മുക്കുന്നതിന് മുമ്പ് അത് കണ്ടത് നന്നായെന്ന് അവൾ വിചാരിച്ചു. അപ്പോൾ കൃത്യം പോലെ രഘുനാഥന്‍റെ ഫോൺ വിളറി പിടിച്ച് ഗൗളിയെപ്പോലെ ചിലച്ചു. എല്ലാ ദിവസവും ഇതേ സമയത്ത് ഒരു വിളിയുള്ളതാണ്. ഏതോ ഒരു രേണുകയോ മറ്റോ ആണ്. രഘുനാഥന് ഗുഡ്മോണിംഗ് പറയാൻ വേണ്ടി വിളിക്കുന്നതാണ്.

കൂട്ടത്തിൽ രാത്രിയിൽ നന്നായി ഉറങ്ങിയോ? രാവിലെ എന്താണ് കഴിച്ചത്? ഓഫീസിൽ വരുമ്പോൾ ഏത് ഷർട്ടാണിടുന്നത്? ഉച്ചയ്ക്ക് ചോറിന്‍റെ കൂടെ എന്തൊക്കെയുണ്ടാകും കൂട്ടാൻ? അങ്ങനെ നിർദോഷമായ ചില അന്വേഷണങ്ങളും ഉണ്ടാകും. അതെല്ലാം പരിഭ്രമം പിടിച്ച നോട്ടങ്ങളിൽ, അമർത്തിപ്പിടിച്ച മൂളലുകളിൽ ഒളിക്കാൻ നോക്കുന്ന സുഖദമായ ഞരങ്ങലുകളിൽ മണക്കാതെ മണത്തും, കേൾക്കാതെ കേട്ടും അവൾ പണ്ടേ രഘുനാഥന്‍റെ മുഖത്ത് നിന്ന് വായിച്ചെടുത്തിട്ടുള്ളതാണ്.

ഫോൺ നിറുത്താതെ റിംഗ് ചെയ്‌തു കൊണ്ടിരുന്നെങ്കിലും അവളത് എടുക്കാനൊന്നും പോയില്ല. ഉദ്ദേശിച്ച ആളല്ല എടുക്കുന്നതെങ്കിൽ അങ്ങേത്തലയ്ക്കൽ ഒരു മഹാ മൗനമായിരിക്കും മറുപടി. വെറുതെ മറ്റുള്ളവരെ കൂടി എന്തിന് അർദ്ധവിരാമത്തിന്‍റെ മുൾമുനയിൽ നിർത്തണം?

വസ്ത്രങ്ങൾ അലക്കി വിരിച്ചിട്ടു പിന്നെ കുളിച്ചു ഈറൻ മാറാത്ത മുടിയുമായി അകത്തെത്തിയപ്പോഴേക്കും രഘുനാഥൻ എഴുന്നേറ്റ് പ്രാതൽ കഴിക്കാൻ തുടങ്ങിയിരുന്നു. വാതിൽപ്പടി ചാരി ശിരസ്സ് കുനിച്ചു ഏതോ ചിന്തയിലാണ്ട് അവൾ കുറേ നേരം അയാൾക്കു മുന്നിൽ തന്നെ നിന്നു.

രഘുനാഥൻ പ്രാതൽ കഴിക്കുന്നതിനോടൊപ്പം കൈയിലിരുന്ന പത്രത്തിന്‍റെ നിർജീവങ്ങളായ കോളങ്ങളിലേക്ക് നോക്കിയതല്ലാതെ അവളെ ശ്രദ്ധിച്ചതേയില്ല. മുഖമുയർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

“ഞാൻ പോകുകയാണ്. ഇനി വരില്ല… ഒരിക്കലും…” അവൾ പറഞ്ഞു. അയാളത് കേട്ടതായി ഭാവിച്ചില്ല. പത്രത്തിലെ മാട്രിമോണിയൽ കോളത്തിലെ ഏതോ കോളത്തിൽ മിഴിനട്ടിരിക്കുകയായിരുന്നു അയാളപ്പോൾ. അയാളുടെ മറുപടി പ്രതീക്ഷിച്ചിട്ടാണെന്നു തോന്നുന്നു പിന്നെയും കുറേനേരം അവൾ അവിടെ തന്നെ നിന്നത്.

രാവിലത്തെ ഒരുക്കം കണ്ടപ്പോൾ അയാൾ വിചാരിച്ചത് അവളേതോ അമ്പലത്തിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നാണ്. അവളിങ്ങനെ ദിവസോം അമ്പലത്തിൽ പോകുന്നതു കൊണ്ട് എന്ത് ഗുണമാണുള്ളതെന്നു അയാൾ പുച്ഛത്തോടെ ചിന്തിക്കുകയും ചെയ്‌തു. പ്രാതൽ കഴിഞ്ഞു രഘുനാഥൻ എഴുന്നേറ്റു കൈ കഴുകി വന്നു വീണ്ടും പത്രതാളുകളിലേക്ക് മുഖം പൂഴ്ത്തി.

“ബസ്സ് എപ്പോഴോണ്ട്?” അതിനിടയ്ക്ക് അയാൾ ചോദിച്ചു.

“ബസ്സല്ല, ട്രെയിന് പോകുകയാണ്. അതാണ് സുഖം” അവൾ പറഞ്ഞു.

“പോകനെല്ലാം ഒരുക്കിയോ?”

“ഇല്ല ഒരുക്കാനൊന്നുമില്ല”

“എടുക്കാനുള്ളതെല്ലാം മറക്കാതെ എടുത്തോളണം” അയാളുടെ വാക്കുകളിൽ എന്തോ കാർക്കശ്യമുണ്ടായിരുന്നതു പോലെ.

അവൾ എങ്ങോട്ടാണ് പോകുന്നതെന്ന് അയാൾ മനഃപൂർവ്വം ചോദിച്ചില്ല. അവൾക്കു പോകാൻ അധികമിടമൊന്നും ഇല്ലെന്ന് അയാൾക്കും അറിവുള്ളതായിരുന്നുവല്ലോ.

അവളുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നു. അച്‌ഛൻ പട്ടാളത്തിൽ ഭേദപ്പെട്ട റാങ്കുള്ള ഒരുദ്യോഗസ്‌ഥനായിരുന്നു. അവളെ വിവാഹം കഴിച്ചയച്ചതിനു ശേഷം അയാൾ മകളുടെ പ്രായം മാത്രമുള്ള ഒരു പെണ്ണിനെ കെട്ടി ജോലി സ്‌ഥലത്തേക്ക് കൊണ്ടു പോയി. അതോടു കൂടി അയാളും അവളെക്കുറിച്ച് അന്വേഷിക്കാതെയായി. മകളെ ഒരു സർക്കാർ ഉദ്യോഗസ്‌ഥന് വിവാഹം കഴിച്ചു കൊടുത്തതോടെ അവളുടെ ജീവിതം സുരക്ഷിതമായെന്ന് അയാളും വിചാരിച്ചു കാണണം.

സീത പിന്നീടു അവിടെ നിന്നില്ല. അവൾ കണ്ണ് തുടച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് പോകാനെല്ലാം ഒരുക്കി. ഒരു സ്യൂട്ട് കേസിലും ഒരു ചെറിയ ബാഗിലും കൊള്ളാവുന്ന സാധനങ്ങൾ മാത്രമേ അവളുടേതായിട്ട് ഉണ്ടായിരുന്നുള്ളൂ. പെട്ടന്നവൾ എന്തോ ഓർത്തിട്ടെന്നവണ്ണം അലമാര തുറന്നു അവരുടെ വിവാഹ ആൽബം പുറത്തെടുത്തു.

“ഞാനിതിൽ നിന്നും ഒരു ഫോട്ടോ എടുക്കുകയാണ്” അവൾ പറഞ്ഞു. ഒരു ഫോട്ടോയല്ല ആ ആൽബം തന്നെ എടുത്തോളാൻ അയാൾ പറഞ്ഞു. അവളത് ഭദ്രമായി പൊതിഞ്ഞു ബാഗിനകത്തു വച്ചു. പിന്നെ നിലക്കണ്ണാടിക്കു മുന്നിൽ ചെന്ന് നിന്ന് വിവാഹത്തിന്‍റെ ആദ്യ വാർഷിക ദിനത്തിൽ രഘുനാഥൻ സമ്മാനിച്ച ചുവപ്പിൽ ഇളം പൂക്കളുള്ള പട്ടുസാരിയെടുത്ത് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങാൻ തുടങ്ങി. പത്രം വായിക്കുന്നു എന്നാ ഭാവേനെ രഘുനാഥൻ അത് അസഹ്യതയോടെ നോക്കിയിരുന്നു. “ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത എന്താണന്നറിയുമോ നിങ്ങൾക്ക്?” അവൾ ചോദിച്ചു. ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പിടികിട്ടി. എങ്കിലും അയാൾ അജ്‌ഞത നടിച്ചു.

“ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്. ഏഴു വർഷങ്ങൾക്കു മുമ്പ് ഇതേ പോലൊരു ദിവസമാണ് ഞാനാദ്യമായി നിങ്ങളോടൊപ്പം ഈ വീടിന്‍റെ പടി ചവിട്ടുന്നത്. അതെല്ലാം ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു.”

രഘുനാഥൻ പരമ പുച്ഛത്തോടെ ചുണ്ട് കോട്ടിയൊന്നു ചിരിച്ചു.

“കുറെനാളായി അമ്മാതിരി കാര്യങ്ങളൊന്നും ഓർക്കാൻ ഞാനിഷ്ടപ്പെടുന്നതേയില്ല.”

“അതെനിക്കറിയാം. അതുകൊണ്ടാണല്ലോ ഉറക്കത്തിനിടയിൽ പോലും നിങ്ങൾ എന്നിൽ നിന്നും കൃത്യമായ അകലം പാലിക്കുന്നത്.”

രഘുനാഥന് ചെറുതായെങ്കിലും കുറ്റബോധം തോന്നിയിരിക്കണം. അയാൾ പത്രവായന അവസാനിപ്പിച്ച്, അവൾ അണിയിച്ച വിവാഹ മോതിരവും തെരുപ്പിടിപ്പിച്ചു അങ്ങനെയിരുന്നു.

“ചോറും കറികളും വിളമ്പി ഞാൻ അടുക്കളേൽ അടച്ചു വച്ചിട്ടുണ്ട്. നിങ്ങളത് സമയത്തിനെടുത്തു കഴിക്കണം.”

“ഓഹോ… നന്ദി.”

രഘുനാഥൻ ഒരു സിഗരറ്റ് കത്തിച്ചു ചുണ്ടിൽ പിടിപ്പിച്ചു കൊണ്ട് എന്തോ ആലോചിച്ചു കസേരയിലേക്ക് ചാഞ്ഞു കിടന്നു.

“നിങ്ങൾ ആരോഗ്യം നോക്കണം. സിഗരറ്റു വലി കുറക്കണം. അസുഖം വന്നാൽ സമയത്തിന് ഡോക്ടറെ പോയി കാണണം. മഴക്കാലം വരികയാണ്. തലയിൽ വെള്ളം താന്നാൽ പെട്ടെന്ന് പനി പിടിക്കുന്ന സ്വഭാവമാ നിങ്ങൾക്ക്. അതുകൊണ്ട് റെയിൻ കോട്ടോ, കുടയോ ഒന്നുമില്ലാതെ പുറത്തോട്ടൊന്നും പോകരുത്.”

“നീയെന്നെ ഇങ്ങനെ ഉപദേശിക്കാൻ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല” അയാൾ അൽപം ദേഷ്യത്തോടെ പറഞ്ഞു.

അവൾ അതൊന്നും വക വയ്ക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഗ്യാസ് ഓൺ ചെയ്‌തിട്ട് എങ്ങും പോവരുതെന്നോ, അടുക്കളയിലെ സ്റ്റോറിൽ ചമ്മന്തിപ്പൊടിയോ, മാങ്ങാ അച്ചാറോ അങ്ങനെ ഏതാണ്ടൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടന്നോ, അതൊന്നും നനഞ്ഞ സ്പൂണിട്ടു എടുക്കരുതെന്നോ, രാവിലെ മുറ്റമടിക്കാൻ അയലത്തെ വീട്ടിൽ അടുക്കളയ്ക്ക് നിൽക്കുന്ന സ്ത്രീയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നോ… അങ്ങനെ പലതും ഒടുവിൽ പതുക്കെ പതുക്കെ അവൾ തനിയെ നിശബ്ദയായി.

മുറിക്കകത്തുനിന്നും ബാഗും സ്യൂട്കേസുമെടുത്തു സിറ്റൗട്ടിൽ കൊണ്ടു വച്ച് അവൾ വിദൂരതയിലേക്ക് നോക്കി നിന്നു.

നല്ല മഴക്കോളുണ്ട്. മൂടൽ മഞ്ഞ് പോലെ പൊടിമഴ ചാറുന്നു.

“റോഡ് മുഴുവൻ വെള്ളമായിരിക്കും. നടന്നു പോയാൽ സാരി മുഴുവൻ ചെളി തെറിക്കും. അതുകൊണ്ട് നിങ്ങൾ…”

“സ്ക്കൂട്ടർ കണ്ടീഷനല്ല” പൊടുന്നനെ അയാൾ പറഞ്ഞു.

“മഴയത്ത് സ്ക്കൂട്ടെറെടുത്ത് നിങ്ങൾ ബുദ്ധിമുട്ടെണ്ടാ. ഒരു ഓട്ടോ പിടിച്ചു തന്നാൽ മതി. അതാണ് നല്ലത്” അവൾ പറഞ്ഞു.

രഘുനാഥൻ നീരസത്തോടെ എഴുന്നേറ്റു ചെന്ന് ഫോണെടുത്തു ഏതോ നമ്പർ ഡയൽ ചെയ്‌തു വന്നു.

“ഓട്ടോ ഇപ്പോഴിങ്ങെത്തും. ഒന്നും മറന്നിട്ടില്ലല്ലോ” രഘുനാഥൻ ഓർമ്മിപ്പിച്ചു.

അവളപ്പോൾ കൈവിരലിലെ നഖങ്ങൾ കൊണ്ട് ഭിത്തിയിലെന്തോ കോറുകയായിരുന്നു. ഭിത്തിയിൽ നിന്നപ്പോൾ നരച്ച മേഘത്തിന്‍റെ നിറമുള്ള വെള്ളയുടെ ഒരുപാളി അടർന്നു താഴെ വീണു ചിന്നി ചിതറി.

“നിങ്ങളുടെ ഒരു കുഞ്ഞിന്‍റെ അമ്മയാകാൻ കഴിഞ്ഞില്ല എന്ന തെറ്റു മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. രമണിയേയോ, രേണുകയേയോ ആരെയാണെങ്കിലും നിങ്ങൾ ഉടനെ വിവാഹം ചെയ്യണം. ആഗ്രഹം പോലെ ഒരു കുഞ്ഞിന്‍റെ അച്‌ഛനാകണം. ഒന്നിനും ഞാനൊരു തടസ്സമാകുന്നില്ല. നിങ്ങളെന്നെ ഒഴിയുക മാത്രം ചെയ്യരുത്. അവകാശം ചോദിച്ചു ഞാനൊരിക്കലും വരില്ല.”

മുറ്റത്തു ഒരു ഓട്ടോ വന്നു ഞരങ്ങി നിന്നു. ചാറി ചാറി നിന്നിരുന്ന മഴ അപ്പോൾ ചന്നം പിന്നം പെയ്യാൻ തുടങ്ങി. നാലുവശത്തു നിന്നും തൂവാനും അകത്തേക്ക് അടിച്ചു കയറി. ഡ്രൈവർ ഓട്ടോ പോർച്ചിലേക്ക് നീക്കിയിട്ടു. സീത തണുത്ത കൈവിരലുകൾ കൊണ്ട് രഘുനാഥന്‍റെ നെഞ്ചിൽ പതിയെ സ്പർശിച്ചു. അവളുടെ കരസ്പർശം ഏറ്റു തന്‍റെ നെഞ്ചു പൊള്ളുന്നത് പോലെ അയാൾക്ക് തോന്നി.

“ജീവിതത്തിൽ ഞാനാദ്യമായും, അവസാനമായും സ്നേഹിച്ച പുരുഷൻ നിങ്ങളാണ്. എന്നെങ്കിലും കാണണമെന്ന് തോന്നുമ്പോൾ വരാൻ മടിക്കരുത്.”

അവൾ സ്യൂട്ട്കേസ്, ഓട്ടോയിൽ കൊണ്ട് വച്ച് അതിൽ കയറിയിരുന്നു. “മഴതോരട്ടെ… ഓട്ടോക്കാരന് ധൃതിയൊന്നുമില്ല” രഘുനാഥൻ പറഞ്ഞു. അവളൊന്നു ചിരിച്ചു. “ഈ മഴ ഇപ്പോഴെങ്ങും തോരില്ല. വെള്ളം അകത്തേക്ക് തെറിക്കാതിരിക്കാനെന്നവണ്ണം അവൾ സൈഡിലെ ടാർപാളിൻ ഷീറ്റുകൾ താഴ്ത്തിയിട്ടു. അതിനിടയിൽ അവൾ പറഞ്ഞു. “കുടിക്കാൻ വെള്ളം എടുത്തു വയ്ക്കുന്ന കാര്യം ഞാൻ മറന്നു പോയി. നിങ്ങൾ പച്ചവെള്ളം കുടിച്ചു ഇല്ലാത്ത രോഗം ഒന്നും വരുത്തി വയ്ക്കരുത്.”

ഓട്ടോ ഒരു ഇരമ്പലോടെ അകന്നു പോയി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും മഴ ഏതാണ്ട് തോർന്നിരുന്നു. യാത്രക്കാരായിട്ടു വളരെ കുറച്ചു ആൾക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ അവൾ രഘുനാഥനെക്കുറിച്ചോർത്തു, മടിയനാണ്. കുടിക്കാനുള്ള വെള്ളം ചൂടാക്കിയിരിക്കാൻ ഒരു വഴിയുമില്ല.

നാളെ ഓഫീസിലേക്കു പോകാൻ അയാൾക്ക് ആരായിരിക്കും എല്ലാം ഒരുക്കി കൊടുക്കുക. നല്ല കാര്യം, നാട്ടിൽ ഹോട്ടലുകൾക്കാണോ പഞ്ഞം?

“അടുത്ത ട്രെയിൻ എപ്പോഴാണ്?” കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഒരു വൃദ്ധനോട് അവൾ ചോദിച്ചു.

അയാൾ മനോഹരമായി ചിരിച്ചു. “തെക്കോട്ടാണോ… വടക്കോട്ടാണോ…?”

“ആദ്യം ഏതാണ് വരുന്നത്…?”

വടക്കോട്ടാണെങ്കിൽ ഇപ്പോൾ ഒരു എക്സ്പ്രസ്സുണ്ട്. പക്ഷേ അതിനിവിടെ സ്റ്റോപ്പില്ല. പിന്നെ പാസഞ്ചറുണ്ട്. അതു വരാൻ ഉച്ച കഴിയും.”

അവൾ അവിടെ കണ്ട ഒരു സിമന്‍റ് ബഞ്ചിൽ പോയിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പ്രാതൽ കഴിക്കുന്ന കാര്യം തിരക്കിനിടയിൽ മനഃപൂർവ്വം മറന്നു. അവൾ ബാഗു തുറന്നു വിവാഹ ആൽബമെടുത്ത് വെറുതെ മറിച്ചു നോക്കി കൊണ്ടിരുന്നു.

രഘുനാഥന്‍റെ നവവധുവായി ആ വീട്ടിൽ ചെന്ന് കയറിയ ദിനം. അയാളുടെ സ്നേഹ പ്രകടനങ്ങൾ, കുസൃതിത്തരങ്ങൾ, നേരമ്പോക്കുകൾ, ഉച്ചത്തിലുള്ള പൊട്ടിച്ചിരികൾ…

തെക്കു നിന്ന് ഒരു ട്രെയിന്‍റെ ഉച്ചത്തിലുള്ള മുഴക്കം കേട്ടു അവൾ ബാഗും സ്യൂട്ട്കേസും അവിടെത്തന്നെ വച്ചിട്ട് പതിയെ എഴുന്നേറ്റു നടന്നു. പ്ലാറ്റ്ഫോമും കഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്നു.

അപ്പോൾ വലിയൊരു കാറ്റ് വീശി. ഓരത്തെ മരച്ചില്ലകളിൽ നിന്ന് സ്ഫടിക കഷ്ണങ്ങൾ പോലെ ജലകണങ്ങൾ പൊഴിഞ്ഞു. അതേൽക്കാതിരിക്കാനെന്നവണ്ണം അവളപ്പോൾ സാരിത്തലപ്പു പിടിച്ചു തലവഴിയേയിട്ടു.

വനമാലി

അത്താഴം കഴിഞ്ഞ് കിഴക്കെ മുറ്റത്ത് തെക്കുവടക്കായുള്ള പതിവ് നടത്തത്തിന്‍റെ ഇടയിലായിരുന്നു റിട്ടയേർഡ് ബാങ്ക് ജീവനക്കാരനും കവിയുമായ ദേവകുമാറിന് വാർഡ് മെമ്പറുടെ ഫോൺ വന്നത്.

“ദേവേട്ടാ ഞാൻ വാർഡ് മെമ്പറാണ്. നാളെ നമ്മുടെ മാങ്കോട്ടുകോണം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് മൂന്ന് മണിയ്ക്ക് നമ്മുടെ വാർഡിന്‍റെ ഒരു സഭ കൂടുന്നുണ്ട്. പ്രവർത്തന വിലയിരുത്തലിന് ശേഷം നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിയ്ക്കുന്ന ചടങ്ങുകൂടെയുണ്ട്. ഈ വർഷത്തെ മികച്ച കവിതാ സമാഹാരത്തിന് മൂന്നാം സമ്മാനാർഹനായ ചേട്ടനെ ആദരിക്കുവാനുദ്ദേശിക്കുന്നു. ചേട്ടൻ സകുടുംബം നിർബ്ബന്ധമായും വരണം.”

അങ്ങോട്ടൊന്നും ചോദിക്കാൻ ഇടം തരാതെ ആ മിടുക്കിക്കുട്ടി എല്ലാം ഒറ്റശ്വാസത്തിൽ പൂർത്തിയാക്കി. സമ്മതമറിയിച്ചതോടെ നാളെ അവിടെ കാണാമെന്നും ഈയിടെ നേടിയ പുരസ്കാരങ്ങളുടെയെല്ലാം ഒരു സംക്ഷിപ്തം വാട്സ്ആപ്പിലൂടെ അയച്ചു കൊടുക്കണമെന്നും അഭ്യർത്ഥിച്ചിട്ട് ഇങ്ങോട്ട് നന്ദി പറഞ്ഞു കൊണ്ട് മെമ്പർ ഫോൺ കാൾ അവസാനിപ്പിച്ചു.

നാലുവർഷങ്ങൾക്കു മുന്നെ വനിതാ വാർഡ് ആയി നിശ്ചയിക്കപ്പെട്ട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടിയിട്ട് ആദ്യ പര്യടനത്തിനിടയിൽ പ്രവർത്തകർക്കൊപ്പം എല്ലാ വീടുകളിലും കയറി ആദ്യമായി പരിചയപ്പെടുന്ന ദിവസം തന്‍റെ വീട്ടിലും വന്ന് തനിക്ക് ഒരു പഴയകാല പ്രവർത്തകൻ എന്ന ബഹുമാനം തന്ന് അനുഗ്രഹിക്കണമെന്ന് പറഞ്ഞ് തന്‍റെ കാൽ തൊട്ടു വണങ്ങിയ സംഭവം പെട്ടെന്ന് ദേവൻ മനസ്സിലൂടെ കടന്നുപോയി. ഇലക്ഷനിൽ മത്സരിച്ച് ജയിച്ച് നവാഗതയായിട്ട് കൂടി ഒട്ടും തെറ്റില്ലാത്ത രീതിയിൽ തന്നെ വാർഡിലെ റോഡിന്‍റെയും കുടിവെള്ളത്തിന്‍റെയും കാര്യങ്ങളിലും മറ്റ് സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവച്ച മെമ്പറെ ഒന്ന് അനുമോദിക്കാൻ കൂടി ഒരവസരമായല്ലോ എന്ന് ആലോചിച്ച് ദേവന് ഏറെ സന്തോഷവും ഒരു ആദരവ് ഏറ്റുവാങ്ങുന്നതിൽ അഭിമാനവും തോന്നി.

അത്താഴത്തിന് ശേഷമുള്ള അടുക്കള ജോലികളെല്ലാം പൂർത്തിയാക്കി ഭാര്യയും മകളും കൊച്ചുമോനും കൂടി പതിവ് വീട്ടു സഭയ്ക്ക് തയ്യാറെടുത്ത് സിറ്റൗട്ടിൽ സ്‌ഥലം പിടിച്ചു. മരുമകൻ ജോലി അൽപം ദൂരെ ആയതിനാൽ ഇപ്പോൾ കുറെ നാളായിട്ട് ആഴ്ചയിൽ വന്ന് പോകുകയാണ്.

“ആരായിരുന്നു വിളിച്ചത്? കോളേജിലെ പഴയ ചങ്ങാതിക്കൂട്ടം ഒത്തുകൂടാനുള്ള വല്ല പ്ലാനുമുണ്ടോ? പിന്നെ കൂടുന്നതൊക്കെ കൊള്ളാം. ബോധം ഒട്ടും കുറയാതെ തന്നെ ഇങ്ങെത്തിയേക്കണം എന്‍റെ സ്വഭാവം മാറ്റരുത്…”

അവൾ ലക്ഷ്മ‌ണരേഖ വരച്ചു കഴിഞ്ഞു. ഞാൻ കാര്യമെല്ലാം ചുരുക്കിപ്പറഞ്ഞതും എന്നാൽ പിന്നെ നമുക്ക് ഒരുമിച്ച് പോയാലോ എന്നായി രണ്ടാം ക്ലാസിലായ കൊച്ചുമോന്‍റെ കൂട്ടിച്ചേർക്കൽ. താൻ അവിടെ തന്നെയാണോ പോകുന്നതെന്ന് അറിയുവാനുള്ള ഒരു അവസരമാണല്ലോ ഇത് എന്ന് കരുതിയാകും ശ്രീമതിയും അതിനെ പിന്താങ്ങി. അപ്പോഴാണ് മകൾ ഇടപെട്ടത്. “അച്ഛാ ശർമ്മ സാർ നല്ല സുഖമില്ലാതെ കിടപ്പിലാണെന്ന് കേട്ടു. പുറത്തോട്ടൊന്നും തീരെ യാത്രയില്ലന്നാണ് അറിഞ്ഞത്.” മുറ്റത്ത് ഉലാത്തിയ ദേവന്‍റെ പാദങ്ങൾ ആരോ പിടിച്ചു വച്ചതു പോലെ നിശ്ചലമായി. അയാൾ നടപ്പ് നിറുത്തി സിറ്റൗട്ടിൽ നിന്ന് ഒരു ചൂരൽ കസേര എടുത്ത് മുറ്റത്തെ പ്രിയ മാവിന്‍റെ ചുവട്ടിലിട്ട് മെല്ലെ അതിലിരുന്നു. ദേവന്‍റെ ഓർമ്മകൾ കോളേജിലെ തന്‍റെ ബിഎ മലയാളം അദ്ധ്യാപകനായിരുന്ന ശർമ്മ സാറിന്‍റെ അടുക്കലേക്ക് ഇളം കാറ്റിലെന്നവണ്ണം ഒഴുകിയെത്തി.

ബിരുദ പഠന സമയത്താണ് തന്‍റെ ചില കവിതകൾ കോളേജ് മാഗസിനിലൂടെ ആദ്യമായി പ്രകാശിതമായത്. അന്ന് ദേവൻ എന്ന തൂലികാ നാമം വച്ചിട്ടായിരുന്നു അച്ചടിച്ചു വന്നത്. ശർമ്മ സർ അത് കണ്ട് ആരാണ് ഈ ദേവൻ എന്ന് ചിലരോടൊക്കെ അന്വേഷിച്ച് തന്നെ ടീച്ചേഴ്സ് റൂമിലേയ്ക്ക് വിളിപ്പിച്ചു. “ദേവകുമാർ എന്ന ഒരു കവി എന്‍റെ ക്ലാസിലുണ്ട് എന്ന് ഞാനറിഞ്ഞത് ഈ മാഗസിൻ കാരണമാണെടോ. ഈ കവിതയുടെ വിഷയം ലോകമുണ്ടായ കാലം മുതലുള്ള പ്രണയം എന്ന പഴയ വിഷയം തന്നെയായിട്ടും താൻ അത് ഒരു പുതുമ കലർന്ന വ്യത്യസ്ത‌മായ രീതിയിൽ അവതരിപ്പിച്ചു എന്നിടത്താണ് തന്‍റെ മിടുക്ക്. ദേവനിൽ ഒരു നല്ല കവിയെയും തന്‍റെ ഒരു കയ്യൊപ്പും ഇതിലൂടെ എനിക്ക് കാണാം. എഴുത്ത് നിർത്തരുത് എന്ന് മാത്രമല്ല ഇതുപോലെ പുതിയ രീതികൾ പരീക്ഷിക്കുകയും വേണം.”

അന്നത്തെ ആ അനുമോദനവും ധൈര്യപ്പെടുത്തലും തന്‍റെ ചെവിയിൽ ഇപ്പോൾ വീണ്ടുമൊരിക്കൽ കൂടി കേൾക്കുന്നപോലെ തോന്നി ദേവന്. അയാൾ കൊച്ചുമോനെക്കൊണ്ട് ടീപോയിൽ നിന്ന് ഫോൺ എടുപ്പിച്ച് ശർമ്മ സാറിന്‍റെ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിംഗിൽ തന്നെ ഫോൺ കണക്‌ട് ആയി.

“ശർമ്മ സർ ഞാൻ ദേവനാണ്.”

“ഹലോ അങ്കിൾ, അച്ഛൻ ഈയിടെയായി നേരത്തെ ആഹാരവും മരുന്നും കഴിച്ച് കിടക്കും. മരുന്നിന് ചെറിയ സെഡേഷൻ ഉള്ളതിനാൽ ഇപ്പോൾ ഉറങ്ങിത്തുടങ്ങി. ഞാൻ മകനാണ്.”

ദേവൻ നാളെ നടക്കുവാൻ പോകുന്ന വാർഡ് സഭയിലെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യം ചുരുക്കിപ്പറഞ്ഞിട്ട് നാളെ രാവിലെ നേരിട്ട് വിളിച്ച് കൊള്ളാമെന്നും പറഞ്ഞ് ഡിസ്‌കണക്ട് ആക്കി.

മകര മഞ്ഞ് കൊണ്ട് ഇനി പനിയൊന്നും വരുത്താതെ അകത്ത് ഇരുന്നിട്ട് മതി ബാക്കിയെല്ലാം എന്ന് ഭാര്യയുടെ താക്കീതു കൂടെയായപ്പോൾ എല്ലാവരും എഴുന്നേറ്റു. എഴുത്തുമുറിയിൽ ഇരുന്ന് നാളത്തെ ചടങ്ങിൽ മറുമൊഴിയായി എന്തു പറയണം എന്നാലോചിക്കുമ്പോഴും ശർമ്മ സർ തന്‍റെ മനസ്സിൽ അപ്പോഴും നിറഞ്ഞു തന്നെ നിൽക്കുകയാണ് എന്ന് അയാളറിഞ്ഞു.

ബിരുദമെല്ലാം കഴിഞ്ഞ് പിന്നെ ജോലിക്കായിട്ടുള്ള പാച്ചിലിൽ എഴുത്തിന്‍റെ വഴിയിൽ അൽപം വേഗത കുറഞ്ഞുവെങ്കിലും ബാങ്കിന്‍റെ പൂനെ ബ്രാഞ്ചിൽ ജോലിയിൽ കയറിയപ്പോഴാണ് കവിതയുടെ വഴിയോരങ്ങളിൽ സുഗന്ധ പുഷ്പങ്ങൾ വിടർന്നു തുടങ്ങിയത്. ഫോൺ വ്യാപകമല്ലാതിരുന്ന ആ കാലത്ത് കത്തിലൂടെ ശർമ്മ സാറുമായി ഇടക്ക് ബന്ധപ്പെട്ടിരുന്നതിൽ നിന്നാണ് അതുവരെ എഴുതിയ പലതും നാട്ടിലെ വാരികയിലും മാസികയിലുമൊക്കെ ഇടയ്ക്ക് അച്ചടിച്ച് വന്നത്.

പ്രസിദ്ധീകരണത്തിനായി അയയ്ക്കുമ്പോൾ ചെയ്യേണ്ടതായ ഓരോ കാര്യങ്ങളും പാലിക്കേണ്ടതായ സാഹിത്യ രംഗത്തെ മര്യാദകളും തത്വദീക്ഷകളും എല്ലാം ക്ലാസിലിരിക്കുന്ന ഒരു കൊച്ചുകുട്ടിയോടെന്ന പോലെ സർ എഴുത്തിലൂടെ പറഞ്ഞ് തന്ന് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നത് കൊണ്ടാകാം പ്രശസ്‌തരായ പല എഴുത്തുകാരുമായും പ്രസാധകരുമായും ഒരു ആത്മബന്ധം പുലർത്തുവാൻ തനിക്ക് എളുപ്പം സാധിച്ചത് എന്ന് ദേവൻ ഓർത്തു.

ശർമ്മ സർ റിട്ടയർ ചെയ്ത് സ്വസ്ഥമായപ്പോഴാണ് തനിക്ക് നാട്ടിലേക്ക് മാറ്റം കിട്ടിയതും സാറിന്‍റെ നിർദ്ദേശപ്രകാരം അതുവരെ എഴുതിയ എൺപതോളം കവിതകൾ എല്ലാം ചേർത്ത് ഒരു സമാഹാരമായി പുറത്തിറക്കുവാനും സാധിച്ചത്. സാറിനെക്കൊണ്ട് തന്നെ അവതാരികയും എഴുതിച്ച് അത് പുറത്തിറങ്ങിയപ്പോൾ സദസ്സിൽ വച്ച് സാർ കെട്ടിപ്പുണർന്നത് ഇപ്പോഴെന്നതു പോലെ ദേവന് തോന്നി.

വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തന്‍റെ റിട്ടയർമെന്‍റിന് ശേഷം ഇറങ്ങിയ രണ്ടാമത്തെ കവിതാ സമാഹാരമാണ് കഴിഞ്ഞ മൂന്ന് വർഷം സംസ്‌ഥാനത്ത് പ്രസിദ്ധീകരിച്ചവയിൽ വച്ച് ഏറ്റവും മികച്ചതിനുള്ള മൂന്നാം സമ്മാനാർഹമായത് എന്നറിഞ്ഞ് ശർമ്മ സർ തന്നെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്‍റെ സംസാരത്തിലുള്ള വയ്യായ്കയും കിതപ്പുമെല്ലാം താൻ തിരിച്ചറിഞ്ഞുരുന്നതാണ് എന്ന് ദേവൻ കസേരയിൽ ചാഞ്ഞ് കിടന്നുകൊണ്ട് ഓർത്തു.

അങ്ങനെ കിടന്ന് എപ്പോഴാണ് ഉറങ്ങിയത് എന്ന് ദേവന് ഓർമ്മയില്ല. രാവിലെ മോൾ ചായ കൊണ്ടുവന്നപ്പോൾ ശർമ്മ സാറിനെ വിളിക്കുവാൻ അവൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു. സർ എഴുന്നേറ്റ് ഒന്ന് ഫ്രെഷ് ആയി വരാൻ സമയമെടുക്കുമെന്നതിനാൽ ഒമ്പതുമണിയോടെ വിളിച്ചു കാര്യം പറയാമെന്ന് കരുതി തന്‍റെ ചായ മെല്ലെ ആസ്വദിക്കുമ്പോഴാണ് ശർമ്മ സർ തന്നെ ഇങ്ങോട്ട് വിളിച്ചത്. സംസാരിച്ചത് പക്ഷെ ഇന്നലത്തെപ്പോലെ മകൻ തന്നെയായിരുന്നു.

“അങ്കിൾ അച്ഛൻ ഇന്നലെ രാത്രി ഒരു പത്ത് മണിയോടെ വെള്ളം വേണമെന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു. ഞാൻ അങ്കിൾ വിളിച്ച കാര്യവും ഇന്നത്തെ ചടങ്ങുമെല്ലാം പറഞ്ഞു. അതു കേട്ടപ്പോൾ മുഖത്ത് വല്ലാത്ത ഒരു സന്തോഷം വന്നിട്ട് തല മെല്ലെ മുന്നോട്ടും പുറകോട്ടും രണ്ടുവട്ടം ആട്ടി. കണ്ണുകൾ അടച്ച് എല്ലാം ഭംഗിയാകുമെന്ന് പറഞ്ഞിട്ട് അൽപം വെള്ളം കുടിച്ച് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. പക്ഷെ രാത്രി എപ്പോഴോ അച്ഛന്‍റെ ആത്മാവ് നമ്മളെയെല്ലാം വിട്ടുപോയി അങ്കിൾ. രാവിലെ അമ്മ വിളിച്ചുണർത്താൻ നോക്കിയപ്പോഴാണ് ഞങ്ങൾ അറിയുന്നത്.”

ഒരു നിമിഷം ഇടറിപ്പോയ തൊണ്ട കാരണം ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു. “സ്വസ്ഥവും സമാധാനപൂർണ്ണവുമായ ഒരു വേർപാട് ഈശ്വരാനുഗ്രഹത്താൽ ലഭിച്ചു. അച്‌ഛൻ വിട പറയുന്നതിന് മുന്നെ അവസാനമായി കേട്ടത് അങ്കിളിന്‍റെ ഇന്നത്തെ ആദരിക്കൽ ചടങ്ങിന്‍റെ കാര്യങ്ങളായിരുന്നു. ശാന്തികവാടത്തിൽ വച്ച് മൂന്ന് മണിയ്ക്കാണ് സംസ്‌കാരം അങ്കിൾ.

നേരമേറെക്കഴിഞ്ഞ് ഒഴിഞ്ഞ ചായക്കപ്പ് എടുക്കാനായി മോൾ വന്നു നോക്കുമ്പോൾ അൽപം മാത്രം കുടിച്ച ചായയുടെ ബാക്കി മുന്നിലിരിക്കുന്നതോ ഡിസ്ക‌ണക്ട് ആയ ഫോൺ ചെവിയോട് ചേർത്തു തന്നെ വച്ചിരിയ്ക്കുന്നതോ മകൾ വന്നതോ ഒന്നും അറിയാതെ തന്‍റെ മനസ്സിൽ കവിതയുടെ ഒരു ആരാമം നട്ടു നനച്ച് വളർത്തിയെടുത്ത് അതിൽ വർണ്ണ പുഷ്പങ്ങളെക്കൊണ്ട് കാവ്യ വസന്തം വിരിയിച്ച വനമാലിയുടെ ഓർമ്മകളിലായിരുന്നു അയാളപ്പോഴും.

ഒരു പെൺകുട്ടി

പൂർണ്ണ ചന്ദ്രനെ ഓർമ്മപ്പെടുത്തുന്ന മുഖം. അത്രയ്ക്ക് നിലാ (നിലാവിൻ) പെരുമയുള്ള മുഖം

“നിലാപെരുമയെന്ന് പറഞ്ഞാൽ…” സംശയത്തിൻ ഇരുളിൽ നിന്ന് ഇങ്ങനെയൊരു ഒച്ചയുമായ് ശബ്നം.

“അത്രയ്ക്ക് പ്രസന്നത ഞാൻ പിന്നെയൊരു പെൺകുട്ടിയിലും കണ്ടിട്ടില്ല. അത് കൊണ്ടാണിങ്ങനെയൊരു ഉപമ…”

“ആ പെൺകുട്ടിക്ക് ശേഷമൊരു പെൺ മുഖത്തും നോക്കി കാണില്ല. അത് കൊണ്ടാ…” ഇത്രയും പറഞ്ഞ് ശബ്നം ചിരിച്ചു.

വാസ്തവ വിരുദ്ധമായ ഒന്നാണ് ശബ്നം എനിക്ക് മേൽ ആരോപിക്കുന്നത്. എന്‍റെ കാഴ്ച‌കളുടെ സൂക്ഷ്മ‌തയിൽ സ്ത്രീകളേയുള്ളു. ഒരിക്കൽ ശബ്നവുമായ് എവിടെയോ പോയ് തിരിച്ച് വരുമ്പോൾ ബസ്സിന്‍റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ നോക്കുമ്പോൾ ആ പെൺകുട്ടി ആംഗ്യ ഭാഷയിൽ കൂടെയുള്ള ശബ്നയെ നോക്കുവെന്ന് പറഞ്ഞതവൾ മറന്ന് കാണും.

പെണ്ണുങ്ങളെ കാണുമ്പോൾ ഇങ്ങനെ നോക്കുന്നത് എന്തിനാണെന്ന് പുറത്തേക്കിറങ്ങുമ്പോഴൊക്കെ ശബ്നം ചോദിക്കാറുണ്ട്. കാണാൻ ചന്തമുള്ള പെണ്ണിനെ കാണുന്നിടത്തോളം ആനന്ദകരമായ ഒരു കാഴ്ചയും ഈ ലോകത്തിൽ വേറെയില്ലെന്നാണ് എന്‍റെ പക്ഷം.

ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനും കാണാൻ ചേലുള്ള പെണ്ണല്ലേ എന്നാകും അവളുടെ മറുമൊഴി. സ്‌ഥിരമായ കാഴ്ച. അതെത്ര മനോഹരമായിരുന്നാലും വിരസമാകും.

ഇങ്ങനെയൊക്കെ പറഞ്ഞാലും ശബ്നത്തിന്‍റെ സുപ്പീരിയോറിറ്റിയും ഈഗോയുമൊന്നുമതിനെ അംഗീകരിച്ച് തരില്ല. എന്നാൽ സ്ത്രീയായാൽ എത്ര ബോൾഡായിരിക്കണമെന്നതിനുള്ള ഉത്തമോദാഹരണമാണ് ശബ്നമെന്നും എനിക്ക് അഭിപ്രായമുണ്ട്.

“ഇത്രയും നേരം പറഞ്ഞത് പോലല്ലല്ലോ അയാളിപ്പോൾ പറയുന്നത്. ഇയാളൊരു പെൺകോന്തനാണോ?”

“എന്‍റെ പ്രിയ സുഹൃത്തേ ആണിലാണെങ്കിലും പെണ്ണിലാണെങ്കിലും കാണുന്നതിനെ അംഗീകരിക്കണം. അല്ലാത്തതിന് നേരെ കണ്ണടയ്ക്കുയല്ല ചെയ്യേണ്ടത്. അതിനാ നിഷ്പക്ഷത എന്ന് പറയുന്നേ. മനസ്സിലായോ?”

“അതൊരു സുപ്രഭാതത്തിൽ ഉണ്ടാക്കി എടുക്കാനാവുന്നതല്ല. അതൊക്കെ ജന്മനാൽ ഉണ്ടാകണം. മനുഷ്യരൊക്കെ ഇപ്പോ തൻകാര്യം വൻകാര്യമെന്ന് കരുതുന്നവരാ. നടപ്പ് ഭാഷയിൽ പറഞ്ഞാൽ സ്വാർത്ഥർ. അതിനപ്പുറത്തേക്കൊരു ജീവിത സഞ്ചാരവും ഇപ്പോൾ ആർക്കുമില്ല. സമൂഹത്തിലുമില്ല. കുടുംബത്തിലുമില്ല. ഇപ്പോ കൂട്ടായ്മയൊന്നുമില്ല. ഇങ്ങനെയൊക്കെ പേരിട്ട് ചില നാടകങ്ങൾ ചില സംഘടനകൾ നടത്തുന്നുവെന്നല്ലാതെ.. ഒരുമിച്ച് ഇരിക്കുമ്പോഴും അടുത്തിരിക്കുന്ന ആളൊടൊരു മുന കാണും. അപ്പോ ചിലർ പറയും. ഞങ്ങൾ ദൈവമൊന്നുമല്ലല്ലോ കുറ്റങ്ങളും കുറവുകളുമൊന്നും ഇല്ലാതിരിക്കാൻ.. കുറ്റങ്ങളും കുറവുകളുമൊക്കെ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാ..”

“ഇതൊരു അഞ്ഞഞ്ഞാ പിഞ്ഞഞ്ഞാ വർത്തമാനമായ് പോയ്. കുറ്റങ്ങളും കുറവുകളും മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണെങ്കിലും അതിൽ നിന്നെങ്ങനെ വിട്ട് നിൽക്കാനാവുമെന്നതിനു വിശേഷബുദ്ധിയും മനുഷ്യന് കൊടുത്തിട്ടുണ്ട്. അത് കൊണ്ടല്ലേ നാരായണ ഗുരു അവനവനാത്മസുഖത്തിനായ് ആചരിക്കുന്നത് അപരനുമങ്ങനെയാവണമെന്ന് പറഞ്ഞത്. എന്നിട്ട് നിങ്ങളൊരു പെണ്ണിനെ കാണുമ്പോൾ നോക്കുന്നതിലങ്ങനെ സംഭവിക്കുന്നുണ്ടോ?”

“എന്തേ സംശയം?”

“അത് ഞാൻ നോക്കുന്ന പെണ്ണിന് താൻ കാണാൻ കൊള്ളാവുന്നൊരു പെണ്ണാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ലേ? അതവരുടെ വ്യക്‌തി പ്രഭാവത്തെ വർദ്ധിപ്പിക്കുന്നില്ലേ? കൂടുതൽ അണിഞ്ഞൊരുങ്ങാൻ പ്രേരിപ്പിക്കുന്നില്ലേ? എന്തിലും ഏതിലും അപര ആദരവും സ്നേഹവും ഉണ്ടെങ്കിൽ കുടുംബവും സമൂഹവുമൊക്കെ നന്നായ്കൊള്ളും.”

“ഇതൊന്നും ആർക്കും മനസ്സിലാകാത്തതല്ല. മനസ്സിലായത് മനസ്സിലാകുന്നില്ലെന്ന് നടിക്കുന്നതാണ്. ഏത് മാരക രോഗത്തിന് ചികിത്സയുണ്ടെങ്കിലും ഈ രോഗത്തിന് ചികിത്സയില്ല. അത് കൊണ്ടാണീ സമൂഹം അതിന്‍റെ രോഗാതുരതയെ അതിജീവിക്കാനാവാതെ ഉഴലുന്നത്. ഇനിയുള്ള കാലമിതൊക്കയേ നടക്കൂ. അതെക്കുറിച്ചൊന്നുമാർക്കുമൊരു പരാതിയോ പരിഭവമോ ഉണ്ടാവാനും ഇടയില്ല. ഉണ്ടായെങ്കിൽ എന്നേ ഇവിടമതിന്‍റെ മിന്നാമിനുങ്ങിന് നുറുങ്ങ് വെട്ടം പോലുള്ള സൂചനകളെങ്കിലും ഉണ്ടായേക്കാം.

“കള്ളന്മാർ നാട് ഭരിക്കും പ്രജകൾ ബുദ്ധിമാന്ദ്യം വന്നവരെ പോലവരെ പേറും. ഭരിക്കുന്നവർ വിവേകികളാകും. അവർക്ക് ഊണിലും ഉറക്കത്തിലുമൊക്കെയൊരു പ്രാർത്ഥനയെ ഉണ്ടാകൂ. പ്രജകൾ യുക്ത‌ിഹീനരാകണമെന്ന്.”

ശബ്നം ഉറങ്ങിക്കഴിഞ്ഞു. കേൾക്കാൻ ആളില്ലെങ്കിൽ പറയുന്നതിനൊരു ആത്മാവുണ്ടാകില്ല. അപ്പോ ബാക്കിയൊക്കെ പിന്നെ പറയാനായ് കരുതിവെക്കാം. ആയുസ്സ് അനുവദിക്കുമെങ്കിൽ…

പിന്നെ ശബ്നത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. അതെന്‍റെ വ്യക്തിപരമായ കാര്യമാണ്. തൽക്കാലം നിങ്ങളതിൽ ഇടപെടേണ്ട. അവൾ ജീവിച്ചിരിക്കുന്ന കാലത്തിന്‍റെ വിഹ്വലതകൾ അവൾക്ക് കൂടെ ബോധ്യമാകണമല്ലോ. അതിനായ് ഇങ്ങനെ ചില പറച്ചിലുകൾ.. അതെന്‍റെ… എന്ന നിലക്കുള്ള ഉത്തരവാദിത്തമാണെന്നാ ഞാൻ കരുതുന്നത്.”

“നാളെയൊരു കാലം അവൾ വേദനിക്കരുത്. എന്‍റെ ഇങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് അത് ഭാവിയിൽ എത്രത്തോളം സഫലവും ആരോഗ്യകരമാകുന്നതിനെക്കുറിച്ചുള്ള വിചാരങ്ങളിലൊന്നും ഞാനിപ്പോൾ വ്യാപൃതനാകുന്നില്ല.”

“എന്തായാലും ശബ്നം ആരാണെന്നും എന്താണ് നിങ്ങളും അവരും തമ്മിലുള്ള ബന്ധമെന്നും വ്യക്തമാക്കേണ്ടതുമുണ്ടായിരുന്നു.”

“മനസ്സില്ല”

“ഞാൻ നിങ്ങൾ കരുതും പോലൊരു മര്യാദ രാമനെന്നു വ്യക്‌തിപരമായി പറഞ്ഞതിന്മേൽ കയറി വീണ്ടും സർക്കസ്സ് കളിക്കുന്നോ? ഞാൻ കരുതിയിരുന്നതാണ്. അവസാനം ഇങ്ങനെയൊരു കല്ലേറ്… അത് സംഭവിച്ചില്ലെങ്കിലും ഒരു സത്യം പറയാം. ഇപ്പോ ശബ്നം ഉള്ളത് കൊണ്ടാണ് എന്‍റെ ജീവിതഗൃഹത്തിൽ കാറ്റും വെളിച്ചവുമൊക്കെ കടന്ന് വരുന്നത്. അതിന് മുൻപെ ഞാനൊരു ഏകാകിയായിരുന്നു. എന്തായാലും എല്ലാവരോടും ഈയുള്ളവന്‍റെയും ശബ്നത്തിന്‍റെയും നന്ദിയും സ്നേഹവും…….

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें