അമേരിക്കയിൽ നിന്ന് ഫോണിലൂടെ രാഗിണി പറയുന്നത് കേട്ടപ്പോൾ മദൻ ചെവിയിൽ ഉരുകിയ ഈയം ഒഴിച്ചതുപോലെ തോന്നി. അവന്‍റെ കവിളുകളിൽ കണ്ണുനീർ ഒഴുകി.
“എന്താണ് സംഭവിച്ചത് മുന്നൂ? എന്തിനാണ് നീ ഇങ്ങനെ?" ഉമ ചോദിച്ചപ്പോൾ മദൻ കരയാൻ തുടങ്ങി.
“എല്ലാം അവസാനിച്ചു, ചേച്ചീ. അഞ്ച് വർഷം എന്നെ സ്നേഹിച്ചതിന് ശേഷം രാഗിണി മറ്റൊരാളെ തിരഞ്ഞെടുത്തു."
അത് കേട്ട് ഉമ അവനെ ആശ്വസിപ്പിച്ചു. “മുന്നൂ നീ രാഗിണിയെ മറന്നേക്കൂ. അവൾ നിനക്ക് അർഹയല്ല."
ഉമ മദന്‍റെ സഹോദരഭാര്യയാണ്. അനിയനെ അവൾ സ്നേഹപൂർവ്വം മുന്നു എന്നാണ് വിളിക്കുന്നത്. മദന്‍റെ അച്ഛൻ മുംബൈയിലെ ഒരു ചെറിയ പ്രാന്തപ്രദേശത്ത് സർക്കാർ ജോലി ചെയ്തിരുന്നു. അവർക്ക് അവിടെ ചെറിയ വീടുണ്ടായിരുന്നു. മദന്‍റെ അമ്മ വീട്ടമ്മയാണ്. ജ്യേഷ്ഠൻ മഹേഷ് അവനെക്കാൾ 12 വയസ്സ് മൂത്തതാണ്. ഒരിക്കൽ മദനും മാതാപിതാക്കളും ജ്യേഷ്ഠനും ചില ആവശ്യങ്ങൾക്കായി മുംബൈയിലേക്ക് പോയി. അന്ന് വൈകുന്നേരം അവർ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ആ വൈകുന്നേരം ഛത്രപതി ശിവാജി ടെർമിനൽസിലെ ഭീകരാക്രമണത്തിൽ മൂവരും കൊല്ലപ്പെട്ടു. ആ സമയത്ത് മദൻ 11-ാം ക്ലാസിൽ പഠിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് പഠിക്കാൻ അവൻ ആഗ്രഹിച്ചു. എന്നാൽ മാതാപിതാക്കളുടെയും സഹോദരന്‍റെയും പെട്ടെന്നുള്ള വിയോഗം മൂലം അവന്‍റെ ഭാവി ഇരുളടഞ്ഞു.
സഹോദരഭാര്യ ഉമ മാത്രമാണ് അവശേഷിച്ചത്. ഉമയ്ക്ക് 5 വയസ്സുള്ള മകനും ഉണ്ടായിരുന്നു. ഉമയ്ക്ക് സംസ്ഥാന സർക്കാരിൽ നിന്ന് ജോലിയും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ അന്നൊന്നും മദനെ സ്നേഹിച്ചിരുന്നില്ല. എങ്കിലും പോകെപോകെ ഉമ മദന്‍റെ അമ്മയും അച്ഛനും സഹോദരിയുമായി മാറി. മദൻ ഉമയെ അമ്മയെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
അതിനിടെ മദന് ഒരു നല്ല എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചു. ബീഹാറിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ അവിടെ പഠിക്കാനെത്തിയിരുന്നു. അവരിൽ രാഗിണി എന്ന പെൺകുട്ടിയും മദന്‍റെ ബാച്ചിൽ വന്നു. പഠനത്തിൽ അവൾ ശരാശരിയായിരുന്നു. അവളുടെ അച്ഛൻ പണം കൊടുത്താണ് പ്രവേശനം നേടിയത്. അവൾക്ക് അന്ന് സ്വന്തമായി എടിഎം കാർഡും ഉണ്ടായിരുന്നു. അവൾ ആഡംബരപൂർവ്വം പണം ചെലവഴിച്ചു. ഇടയ്ക്കിടെ അവൾ തന്‍റെ സുഹൃത്തുക്കളെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വിളിക്കും. സിനിമകൾ പോലും കാണിച്ചു. രണ്ടാം വർഷാവസാനത്തോടെ അവൾ മദനുമായി സൗഹൃദത്തിലായി അവർ ഒരേ ഗ്രൂപ്പിലായിരുന്നു. അതിനാൽ അവൻ രാഗിണിയെ പഠനത്തിൽ സഹായിച്ചു. മൂന്നാം വർഷമായപ്പോഴേക്കും അവർ നല്ല സുഹൃത്തുക്കളായി അവരുടെ സൗഹ്യദം ക്രമേണ പ്രണയമായി വളർന്നു.
ഇരുവരും അമേരിക്കയിൽ എംഎസി പഠിക്കാൻ തീരുമാനിച്ചു. മദൻ ഉമയോട് ഒന്നും മറച്ചുവച്ചില്ല. രാഗിണിയെക്കുറിച്ച് അവൻ അവളോട് പറഞ്ഞിരുന്നു. സ്കോളർഷിപ്പ് ലഭിച്ചെങ്കിൽ തങ്ങളുടെ വഴി എളുപ്പമാകുമെന്ന് ഇരുവരും കരുതി. അമേരിക്കയിൽ പഠിക്കാൻ ദശലക്ഷക്കണക്കിന് രൂപ വേണ്ടിവരും. എങ്കിലും രാഗിണിക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല. രാഗിണിയും മദനും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി, പക്ഷേ സ്കോളർഷിപ്പ് ലഭിച്ചില്ല. സ്റ്റുഡന്‍റ് വിസയ്ക്ക്, വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ഫണ്ടുകളുടെ ലഭ്യത ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ടിവന്നു. രാഗിണിയുടെ അച്‌ഛൻ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. പക്ഷേ മദൻ വളരെ ആശങ്കാകുലനായിരുന്നു. ഉമ ഇക്കാര്യം മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി.





