ലോകത്തെ മുഴുവൻ അപൂർവ്വങ്ങളായ മൃഗങ്ങളെ ചൈന വിഴുങ്ങിക്കളയുമെന്നാണ് തോന്നുന്നത്. ഇന്ത്യയിൽ തന്നെ ധാരാളം ഇനങ്ങളിൽപ്പെട്ട ജീവികളുടെ

എണ്ണം ഇപ്പോൾ തന്നെ കുറവായിരിക്കുകയാണ്. ഞണ്ട്, സ്രാവ്, ചീറ്റപ്പുലി തുടങ്ങി അനേകതരം മൃഗങ്ങളെ നമ്മുടെ അയൽരാജ്യമായ ചൈന നിയമവിരുദ്ധമായി വേട്ടയാടുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ കാക്കകൾ ഏറെക്കുറെ നാമാവശേഷമായിരിക്കുന്നു.

ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു

പാരമ്പര്യ ഔഷധങ്ങളുടെ പേരിൽ നിയമവിരുദ്ധമായി നടക്കുന്ന വൻ വ്യവസായമാണ് ഇതിന് കാരണം. ആയുർവ്വേദം പോലെ ചൈനീസ് പാരമ്പര്യമനുസരിച്ചുള്ള ഔഷധ നിർമ്മാണത്തിനായി മരങ്ങളും വൃക്ഷങ്ങളും മൃഗങ്ങളുടെ ശരീരാവയവങ്ങളും ധാതുക്കളും മറ്റും വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ചൈനീസ് പാരമ്പര്യ ചികിത്സയനുസരിച്ച് ശരീരാരോഗ്യം നിലനിർത്താൻ ജീവസുറ്റ ഊർജ്‌ജശേഖരം ആവശ്യമാണത്രേ. ഇക്കാര്യം മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട നായിസിംഗ് എന്ന പുസ്തകത്തിൽ പ്രത്യേകം പറയുന്നുണ്ട്.

ചൈനീസ് വൈദ്യശാസ്ത്രമനുസരിച്ച് ഏകദേശം 1000 ഇനത്തിൽപ്പെട്ട മരങ്ങളും വൃക്ഷങ്ങളും 36 തരം മൃഗങ്ങളും 100 ലധികം ഇനങ്ങളിൽപ്പെട്ട കീടങ്ങളും പ്രാണികളുമാണ് ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. അവയിലധികവും ഇന്ത്യയിലാണ് കണ്ടുവരുന്നതും.

സമുദ്രത്തിൽ കണ്ടുവരുന്ന കടൽക്കുതിര (സീ ഹോഴ്സ്) യെ വേട്ടയാടുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. എന്നാൽ ചെന്നൈയിൽ നിന്നും ചൈനയിലേക്ക് പോകുകയായിരുന്ന രക്ഷക്കണക്കിന് കടൽക്കുതിരകൾ നിറച്ച കപ്പലുകളെ ഈയടുത്ത് പിടികൂടുകയുണ്ടായി. ചൈനീസ് തീൻമേശയിൽ പ്രയവിഭവമാകാൻ നമ്മുടെ കാടുകളിലുള്ള കരടികളെ ഏറെക്കുറെ പിടികൂടി കഴിഞ്ഞിരിക്കുകയാണ്. അവശേഷിച്ചവ ഇപ്പോൾ പ്രത്യേക സംരക്ഷണയിലാണ്.

സിംഹങ്ങളും അപകടഭീഷണിയിൽ

കഴിഞ്ഞ 100 വർഷമായി ഇന്ത്യൻ സിംഹങ്ങളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്നും കുറഞ്ഞ് 1000 എണ്ണം എന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതിൽ ഏകദേശം അറുപതിനായിരം സിംഹങ്ങളെ കൊന്നൊടുക്കി കഴിഞ്ഞിരിക്കുന്നു. സിംഹങ്ങളുടേയും പുലികളുടേയും തുകൽ തിബറ്റിൽ പരസ്യമായാണ് വിൽക്കുന്നത്. യഥാർത്ഥത്തിൽ ഏതുതരം ദിവ്യ ഔഷധത്തിനു വേണ്ടിയാണ് നമ്മുടെ പ്രിയപ്പെട്ട സിംഹങ്ങൾ കൊന്നൊടുക്കപ്പെടുന്നത്?

ചൈനീസ് വൈദ്യശാസ്ത്രമനുസരിച്ച് സിംഹത്തിന്‍റെ എല്ലുകൾ പ്ലാസ്റ്റർ രൂപത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട് അതായത് സന്ധികൾക്കുണ്ടാവുന്ന പ്രശ്നങ്ങൾക്ക് ഫലവത്തായ ചികിത്സയാണത്രേ ഇത്. അപസ്മാര രോഗികൾ ഇതിന്‍റെ കണ്ണുകൾ തിന്നാറണ്ട്. പല്ലുവേദന ശമിക്കുന്നതിന് വേണ്ടി ഇതിന്‍റെ മീശ ഉപയോഗിക്കാറുണ്ട്. പൗരുഷം വർദ്ധിപ്പിക്കാനായി സിംഹത്തിന്‍റെ രഹസ്യാവയവങ്ങൾ കഴിക്കുന്ന പതിവും അവിടെയുണ്ട്. ലോകത്തിലെ ഭൂരിഭാഗം സിംഹങ്ങളേയും ചൈനക്കാർ ഇല്ലാതാക്കി കഴിഞ്ഞിരിക്കുന്നു. ഇതിൽ സൈബീരിയ, സുമാത്ര എന്നിവിടങ്ങളിലെ സിംഹങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ ചൈനക്കാർ പുതിയൊരു രീതിയും തുടങ്ങിയിരിക്കുന്നു.

ഇത്തരം ആവശ്യങ്ങൾക്കായി പ്രത്യുൽപാദനം നടത്തി സിംഹങ്ങളെ വളർത്തിക്കൊണ്ടുവരുന്നതാണ് പുതിയ രീതി. ചൈനീസ് ഫാംഹൗസുകളിൽ ഏകദേശം 5,000 സിംഹങ്ങളേയാണ് അവർ ഇപ്രകാരം വളർത്തിക്കൊണ്ടുവരികയും കൊല്ലുകയും ചെയ്യുന്നത്.

ഇനി മുതൽ ഫാംഹൗസിൽ വളർത്തുന്ന സിംഹങ്ങളുടെ അവയവങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് ചൈനീസ് അധികാരികൾ 2007 ൽ സ്പഷ്ടമാക്കിയിരുന്നു. യഥാർത്ഥത്തിൽ ഇതൊരു പുതിയ തന്ത്രം മാത്രമായിരുന്നു. ലോകത്തെവിടെയെങ്കിലുമുള്ള സിംഹങ്ങളെ പരസ്യമായി വേട്ടയാടിക്കൊണ്ടുവന്ന് ഫാംഹൗസിലെ സിംഹമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു അവർ. ചൈനീസ് മൃഗശാലകളിലുള്ള സിംഹങ്ങളെയാകട്ടെ മരണം വരെ പട്ടിണിക്കിടും. മൃഗശാലയിൽ സിംഹങ്ങളുടെ പ്രദർശനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിന്‍റെ എത്രയോ മടങ്ങാണ് അവയുടെ അവയവങ്ങള്‍ വിൽക്കുക വഴി ലഭിക്കുന്നത്.

ചൈനീസ് വൈദ്യശാസ്ത്രജ്‌ഞന്മാർ സ്വന്തം ഫാർമാകോപ്പിയിൽ നിന്നും സിംഹത്തിന്‍റെ എല്ലുകൾ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന ഭാഗം നീക്കം ചെയ്തില്ലെങ്കിലും അതിനുപകരം കാട്ടിലുള്ള എലി, നായകൾ, ആടുകൾ എന്നിവയെ ഉപയോഗിക്കാമെന്ന് അവർ എടുത്ത് പറയുന്നു. അഥവാ സിംഹങ്ങളുടെ അവയവങ്ങൾക്ക് പകരമായി മറ്റ് മൃഗങ്ങളെ ഉപയോഗിക്കാമെങ്കിൽ പിന്നെന്തുകൊണ്ട് ഭൂമിയിൽ നാമാവശേഷമായി കൊണ്ടിരിക്കുന്ന സിംഹത്തെ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു? യഥാർത്ഥത്തിൽ സർവ്വേഫലം മറ്റൊരു സത്യമാണ് ചൂണ്ടിക്കാട്ടുന്നത്. നിരോധനം ഉണ്ടായിട്ടും 3 മുതൽ 5 ശതമാനം ചൈനീസ് കടകളിലും ലോകമെമ്പാടുമുള്ള ചൈനീസ് പാരമ്പര്യമുള്ള ചിക്‌തിസയുമായി ബന്ധപ്പെട്ട ഏറെക്കുറെ 45 ശതമാനം കടകളിലും സിംഹങ്ങളുടെ അവയവങ്ങളുടെ വ്യവസായം ഇപ്പോഴും നടക്കുന്നുണ്ട്.

കടുവകളും ഭീഷണയിൽ

കറുത്ത കടുവകളുടെ പിത്തം കരൾ സംബന്ധമായ അസുഖങ്ങൾക്കും തലവേദയ്ക്കും ഫലവത്താണത്രേ. കരടിയുടെ പിത്തത്തിന് പുറമേ കരടിയെക്കൊണ്ട് മറ്റ് ചില രോഗങ്ങൾക്കും ഉപയോഗമുണ്ടത്രേ. ഏഷ്യൻ കാടുകളിൽ വേട്ടയാടപ്പെടുന്ന കറുത്ത കടുവകളുടെ എണ്ണം കൂടിവരികയാണെത്രേ. അതുപോലെ 1984 തുടങ്ങി ചൈനക്കാർ കരടി ഫാമുകളും തുടങ്ങിയിട്ടുണ്ട്. ഫാം ഹൗസുകളിൽ ഏകദേശം 7000 കരടികളെയാണ് ചെറിയ കൂടുകളിൽ അടച്ചിട്ടിരിക്കുന്നത് അവ അതിനുള്ളിൽ ഞെരുങ്ങി കഴിയുന്ന കാഴ്ച ദയനീയമാണ്. അവയ്ക്ക് നേരാംവണ്ണം ശരീരം ചലിപ്പിക്കാൻ കഴിയാത്ത വണ്ണം അത്രയ്ക്ക് ചെറുതാണ് കൂടുകൾ. കരടിയുടെ ശരീരത്തിനുള്ളിൽ ഒരു കത്തീറ്റർ ഫിക്സ് ചെയ്തിട്ടുണ്ട് ഇതിലൂടെയാണ് പിത്തം ശേഖരിക്കുക. ഈ സാഹചര്യത്തിൽ കരടികൾ കൂടിനകത്ത് വേദനകൊണ്ട് പുളഞ്ഞ് നിലവിളിക്കുകയും കൂടിന്‍റെ ചുവരിൽ തലയിട്ടടിക്കുകയും ചെയ്യുന്ന കാഴ്ച പരമദയനീയമാണ്.

കസ്തൂരിക്കായ കൊല്ലപ്പെടുന്ന കസ്തൂരി മാന്‍

കസ്തൂരി മാനിന്‍റെ കസ്തൂരി രക്‌തചംക്രമണ പ്രക്രിയ സന്തുലിതമായി നിലനിർത്തുന്നതിനും ചർമ്മത്തിലുണ്ടാകുന്ന അണുബാധയ്ക്കും ഉദര വേദനയ്ക്കും ഉപയോഗിക്കാറുണ്ട് പരിസ്ഥിതി സംരക്ഷണത്തിന് മൃഗസംരക്ഷണ സംഘടന നടത്തിയ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ചൈനയിൽ ഓരോ വർഷവും 1000 കിലോഗ്രാം കസ്തൂരിയാണ് ഉപയോഗിക്കുന്നത്. ഇത്രയും അ‌ളവിൽ കസ്തൂരി ലഭിക്കാൻ ഏകദേശം ഒരുലക്ഷം മാനുകളുടെ ഗ്രന്ഥികൾ ആവശ്യമായി വരാം. ഇന്ത്യയിലുള്ള കസ്തൂരി മാനുകളെ അത്രയധികമാണ് ചൈനക്കാർ വേട്ടയാടുന്നത്. ഇപ്പോൾ ഇതിന്‍റെ സംഖ്യ കുറഞ്ഞ് ആയിരത്തിൽ എത്തി നിൽക്കുകയാണ്.

ചൈനീസ് ചികിത്സയ്ക്കായി 90 തരം ഔഷധങ്ങളിൽ നീർക്കുതിരകളെ ഉപയോഗിക്കുന്നുണ്ട്. കിഡ്നി സംബന്ധമായ തകരാറുകൾ, രക്‌തപ്രവാഹം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ, ഷണ്ഡത്വം എന്നിവയ്ക്കായി ഈ ഔഷധങ്ങൾ ഉപയോഗിക്കുന്നുണ്ട് 32 രാജ്യങ്ങളിലായി 2 കോടി നീർക്കുതിരകളെയാണ് ഓരോ വർഷവും കൊന്നെടുക്കുന്നത്. ഏകദേശം 250 ടൺ ആണ് വർഷംതോറും ഉള്ള ഇതിന്‍റെ ഡിമാന്‍റ്.

എണ്ണം കുറയുന്ന കാണ്ടാമൃഗം

കാണ്ടാമൃഗങ്ങളുടെ കൊമ്പിന് ചൈനീസ് ചികിത്സാരംഗത്ത് വൻ ഡിമാന്‍റാണ്. ഇപ്പോൾ ഇന്ത്യയിൽ 500 കാണ്ടാമൃഗങ്ങൾ മാത്രം അവശേഷിച്ചിരിക്കുകയാണ്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് അനുസരിച്ച് 3000 കാണ്ടാമൃഗങ്ങളാണ് ആഫ്രിക്കയിലുള്ളത് ഏഷ്യൻ രാജ്യങ്ങളായ സുമാത്ര, ജാവാ, ഇന്ത്യ എന്നീ 3 രാജ്യങ്ങളിൽ 2800 കാണ്ടാമൃഗങ്ങൾ മാത്രമാണുള്ളത്. പനി, പുളിച്ചുതികട്ടൽ, തലവേദന, ടൈഫോയിഡ് ഉദരസംബന്ധമായ തകരാറുകള്‍, രക്‌തസ്രാവം മൂക്കിൽ നിന്നുള്ള രക്‌തസ്രാവം, ആൽറ്റ്രൈീസ്, മാനസിക പിരിമുറുക്കം, ഭക്ഷ്യവിഷബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാണ്ടാമൃഗങ്ങളുടെ കൊമ്പ് നല്ലതാണത്രേ.

കാണ്ടാമൃഗത്തിന്‍റെ മൂക്കിൽ വളരുന്ന ചെറിയ രോമങ്ങൾ കൊണ്ട് രൂപം കൊണ്ടിരിക്കുന്ന ഈ അവയവം ഏതുതരം അസ്വസ്ഥതയും ഇല്ലാതാക്കുമെന്ന് ചൈനീസ് വൈദ്യശാസ്ത്രം പറയുന്നത്.

കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട സമിതിയാകട്ടെ അവഗണിക്കപ്പെട്ട അവസ്ഥയിലാണ്. കാണ്ടാമൃഗങ്ങളുടെ നിമയവിരുദ്ധ വേട്ടയ്ക്ക് പിന്നിൽ ഒരു വൻ ഗാംഗ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പറയുന്നത് കഴിഞ്ഞ 80 വർഷമായി ചൈന, ഹോംഗ്കോംഗ് തായ്‍വാൻ എന്നിവയാണ് കാണ്ടാമൃഗ കൊമ്പ് വൻതോതിൽ വാങ്ങുന്ന രാജ്യക്കാർ.

ഇന്ത്യയിൽ മൃഗക്കൊമ്പുകൾ വാങ്ങുന്നതും വിൽക്കുന്നതും 1979 മുതൽ കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ മകാവു, ബർമ്മ, ഇൻഡോനേഷ്യ, മലേഷ്യ, ഇന്ത്യ, തായ്‍വാൻ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്‍റെ കള്ളക്കടത്ത് വൻതോതിൽ നടക്കുന്നുണ്ട്.

കഴിഞ്ഞ 30 വർഷമായി കാണ്ടാമൃഗങ്ങളുടെ എണ്ണം 95 ശതമാനം ആയി കുറഞ്ഞിരിക്കുന്നു. ചൈനാക്കാരുടെ നിരന്തരമായ വേട്ടയാൽ ഭീകരമായ മറ്റൊരു വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത് അടുത്ത 5 വർഷത്തോടെ കാണ്ടാമൃഗങ്ങളുടെ ജീവൻ വെല്ലുവിളി നിറഞ്ഞതാണ്. ദക്ഷിണ ആഫ്രിക്കയിൽ ദിവസവും ഒരു കാണ്ടാമൃഗമെങ്കിലും കൊല്ലപ്പെടുന്നുണ്ട് ഡബ്ലിയു ഡബ്ലിയു എഫ് അനുസരിച്ച് ഏകദേശം 340 ൽ അധികം കാണ്ടാമൃഗങ്ങളെയാണ് 2013 ൽ ദക്ഷിണാഫ്രിക്കയിൽ കൊന്നൊടുക്കിയത്.

ദി ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ അപകടഭീഷണി നേരിടുന്ന ഒരു റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി. വെസ്റ്റേൺ ബ്ലാക്ക് റൈനോ (കറുത്ത കാണ്ടാമൃഗം) യെ വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊറിയയും പിന്നിലല്ല

ഏറെക്കുറേ ചൈനക്കാർ ഔഷധം ഉണ്ടാക്കുന്നതു പോലെ തന്നെയാണ് കൊറിയക്കാരുടേയും ഔഷധ നിർമ്മാണം. കൊറിയക്കാരും കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ ഉപേയാഗിക്കുന്നുണ്ട് ഹൃദ്രോഗം, ഡർമെറ്റൈറ്റിസ്, ഫേഷ്യൽ പരാലിസിസ്, ഉയർന്ന രക്‌തസമ്മർദ്ദം, കോമ തുങ്ങിയ ചികിത്സിക്കാനാണ് കൊറിയക്കാർ കാണ്ടാമൃഗക്കൊമ്പ് ഉപയോഗിക്കുന്നത്.

മത്സ്യങ്ങളും സുരക്ഷിതമല്ല

മൃഗങ്ങളുടെ അവയവങ്ങൾക്കുള്ള വർദ്ധിച്ച ഡിമാന്‍റിൽ സമുദ്രത്തിൽ യഥേഷ്ടം നീന്തിത്തുടിക്കുന്ന മത്സ്യങ്ങളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മന്താറേ മത്സ്യങ്ങളുടെ എണ്ണത്തിൽ ഭാരിച്ച കുറവാണ് ഉണ്ടായിരിക്കുന്നത് ഈ അപകടത്തെ മണത്തറിഞ്ഞ ആസ്ട്രേലിയ മന്താറേയെ സംരക്ഷിത ജീവിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മന്താറേയുടെ എണ്ണം കുറയുന്നതിനു പിന്നിലും ചൈനയുടെ കൈകൾ തന്നെയാണ്. ചിക്കൻപോക്സ് ചികിത്സയ്ക്ക് ഇത് ഉത്തമമാണത്രേ. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പെറു തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ചൈനക്കാർ ഇതിനെ പിടികൂടുന്നത്.

വംശനാശ ഭീഷണിയിലും ജീവികൾ

മാനിനെപ്പോലെ തോന്നിപ്പിക്കുന്ന സൈഗ ആന്‍റി ലോപ് ഏറെക്കുറെ നാശോന്മുഖമായിരിക്കുകയാണ്. കൊമ്പിനു വേണ്ടിയാണ് ഇതിനേയും വട്ടയാടുന്നത്. കടൽക്കുതിരയുടെ സംഖ്യ 200 ൽ താഴെയായിരിക്കുകയാണ്. ചൈനയിലെ ആൻടുയി മേഖലയിൽ ഇതിനെ സംരക്ഷിക്കുന്നുണ്ട്. കാൻസർ, പനി എന്നിവയ്ക്കുള്ള ഔഷധങ്ങൾക്കായി ഇവയുടെ മാംസവും അവയവങ്ങളും ഉപയോഗിക്കുന്നുണ്ട്. ആന കാലിന്‍റെ പേസ്റ്റ് ഹെർണിയയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പതിവുമുണ്ട് പനി തുടങ്ങി പുളിച്ച് തികട്ടൽ വരെയുള്ള അസുഖങ്ങൾക്കുള്ള ഔഷധ നിർമ്മാണത്തിനായി കാട്ടുപോത്തിനെ വേട്ടയാടുന്നതും പതിവാണ്.

സ്രാവുകളുടെ എണ്ണത്തിലും ഭാരിച്ച കുറവ് വന്നിട്ടുണ്ട് ഇതിന്‍റെ ചെകിള ചൈനീസ് വിഭവമെന്ന നിലയിലും അവയവങ്ങൾ ഔഷധ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കുന്നുണ്ട. ഇന്ത്യയിൽ നിന്നാണ് സ്രാവ് ചിറകിന്‍റെ 95 ശതമാനവും കടത്തുന്നത്. ചിറക് വെട്ടിയെടുത്ത് വെള്ള സ്രാവിനെ ജീവനോടെ വെള്ളത്തിലിടുകയാണ് ചെയ്യുന്നത് അതോടെ സ്രാവ് പിടഞ്ഞ് പിടഞ്ഞ് ചത്തു പോകുന്നു.

യഥാർത്ഥത്തിൽ മൃഗങ്ങളുടെ അവയവങ്ങള്‍ ഒരിക്കലും ഔഷധമായി പ്രവർത്തിക്കുന്നില്ല. മനുഷ്യന്‍റെ സ്വർത്ഥപരമായ പ്രവർത്തിയുടെ ഫലമായി ഭൂമുഖത്തുനിന്നും തുടച്ച് നീക്കപ്പെടുന്നത് ഗൗരവമർഹിക്കുന്ന വസ്തുതയാണ്. മനുഷ്യന്‍റെ ഇത്തരം ഹീനമായ പ്രവർത്തി മാനവരാശിയ്‌ക്ക് തന്നെ നാണക്കേട് തന്നെയാണ്. ഇതിനെ കർശനമായി തടഞ്ഞില്ലെങ്കിൽ ഒരുപക്ഷേ നമ്മുടെ ഭൂമിയിൽ നിന്നും മൃഗങ്ങളെല്ലാം അപ്രത്യക്ഷമായേക്കാം.

और कहानियां पढ़ने के लिए क्लिक करें...