രാവിലെ ചായ കുടിക്കുന്നതിനിടയിൽ ഫേസ്ബുക്ക് അപ്ഡേറ്റ് പരിശോധിക്കവേ ആദ്യം കണ്ണിൽ പെട്ടത് സുമിയുടെ പോസ്റ്റായിരുന്നു. ഇന്ന് എന്‍റെ പിറന്നാൾ ആണെന്ന് മാത്രം ആണ് അവൾ കുറിച്ചത്. ഇത്തരമൊരു കാര്യം ആരാണ് എഴുതി എല്ലാവരെയും അറിയിക്കുക ആ പോസ്റ്റ് എന്നിൽ അദ്ഭുതം ഉളവാക്കി അതേ ചുറ്റിപ്പറ്റി മനസിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.

തന്‍റെ ജീവിതത്തിലെ ഓരോ മൂഹൂർത്തങ്ങളെയും പറ്റി വിചിത്രമായ ഈ ലോകത്തോട് പങ്കുവയ്ക്കാൻ അവൾ നിർബന്ധിതയായിരിക്കുന്നത് ജീവിതത്തിൽ ഏകാന്തത വളർന്നു വരുന്നതു കൊണ്ടാകുമോ. തന്‍റെ സുഖദുഃഖങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ അവനെ കേൾക്കാൻ ചുറ്റും ആളില്ലാതാവുകയാണോ? ചുറ്റും ആരുണ്ടായിട്ടും കാര്യമില്ല, അവരെല്ലാം തങ്ങളുടെ മുന്നിൽ ഇരിക്കുന്ന ആളെ അവഗണിച്ചും അവൻ പറയുന്ന കാര്യങ്ങൾ കേൾക്കാതെയും ദൂരെ ഏതോ ലോകത്തുള്ളവരുമായി ഫോണിലൂടെ ബന്ധം പുലർത്തുന്നതിൽ സന്തോഷം കണ്ടെത്തുകയല്ലേ.

സുമിയെ കണ്ടിട്ട് ഒരുപാട് നാളായി. കൊറോണ കാലം ആളുകളെ പരസ്പരം അകറ്റിയതു കൊണ്ട് എല്ലാവരും ഒറ്റയ്ക്ക് ജീവിക്കാൻ ശീലിച്ചിരിക്കുന്നു. ഈ സമയത്ത് ഒഴിവു സമയങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചാണ് ആളുകൾ മഹാമാരി കാലത്തെ അതിജീവിച്ചത്. എന്നാൽ ജീവിതം ഇപ്പോൾ സാധാരണ നിലയിലായെങ്കിലും സോഷ്യൽ മീഡിയയിൽ ജീവിതം തള്ളിനീക്കുന്നവരാണ് മിക്കവരും.

സുമിയെ കാണുകയെന്നത് അത്ര എളുപ്പമല്ല. അവൾ തിരക്കുപിടിച്ച മുംബൈ നഗരത്തിലെ ഏതോ ഒരു കോണിലാണ് താമസിക്കുന്നത്. ഞാനാണെങ്കിൽ മറ്റൊരു കോണിലും. എന്നാൽ ഇന്ന് ഞാൻ അവളെ അദ്ഭുതപ്പെടുത്താൻ തന്നെ തീരുമാനിച്ചു. ഞാൻ ഉടൻ തന്നെ അവളെ ഫോണിൽ വിളിച്ച് പിറന്നാൾ ഗാനം ആലപിച്ചു കൊണ്ട് അവൾക്ക് ആശംസകൾ നേർന്നു. മറുതലയ്ക്കൽ അവളുടെ കിലുകിലാ എന്നുള്ള ചിരി ഉയർന്നു കേൾക്കാമായിരുന്നു.

“ഇന്ന് തിരക്കിലാണെങ്കിൽ കുഴപ്പമില്ല, തിരക്കില്ലാത്ത ദിവസം നമുക്ക് എവിടെയെങ്കിലും പോയി ഉച്ചഭക്ഷണം കഴിക്കാം.” ഞാൻ പറഞ്ഞു.

“ങ്ഹാ കുടുംബവുമൊത്തു ഡിന്നർ കഴിച്ചോളാം. പക്ഷേ പകൽ ഞാൻ ഫ്രീയാണ്. നമുക്ക് പല്ലാഡിയത്തിൽ വച്ച് മീറ്റ് ചെയ്യാം.“ സുമിയുടെ മറുപടിയിൽ സന്തോഷം കലർന്നിരുന്നു. വർഷങ്ങളായി ആരെയോ കാത്തിരുന്നതുപോലെയായിരുന്നു അവളുടെ മറുപടി.

പല്ലാഡിയം മാൾ നഗരത്തിന്‍റെ രണ്ടറ്റങ്ങളായി ഉള്ള ഞങ്ങളുടെ വീടിന്‍റെ ഏറെക്കുറെ മധ്യഭാഗത്തായാണ് സ്‌ഥിതി ചെയ്യുന്നത്. ഞങ്ങൾ മുമ്പും അവിടെ വച്ച് കണ്ടുമുട്ടിയിട്ടുണ്ട്. രണ്ടുപേർക്കും വരാനും പോകാനും വലിയ അസൗകര്യമില്ലാത്ത ഇടം, വലിയ ദൂരവുമില്ല.

അന്ന് സുമിയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു മനസിൽ. ദിവസവും 3- 4 പോസ്റ്ററുകൾ ഇടാത്ത ഒരു ദിവസം പോലും അവളുടെ ജീവിതത്തിൽ നിന്നും കടന്നു പോകുമായിരുന്നില്ല. ചിലപ്പോൾ അവൾ കഴിച്ച ഭക്ഷണത്തെക്കുറിച്ചോ വസ്ത്രത്തെക്കുറിച്ചോ അതുമല്ലെങ്കിൽ ചിലപ്പോൾ തന്നെ പറ്റിയോ മറ്റൊരാളെക്കുറിച്ചോ ഒക്കെ ആയിരുന്നു അവളുടെ പോസ്റ്ററുകൾ.

സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായിരുന്നത് സുമി മാത്രമാണ്. അക്കാര്യത്തിൽ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. അവളുടെ ഭർത്താവ് സഞ്ജയ്നെ പലപ്പോഴും കണ്ടിട്ടുമുണ്ട്. വളരെ മാന്യമായി ഇടപഴകിയിരുന്ന ഒരു വ്യക്തി.

സുമി വളരെ മനോഹരമായി വസ്ത്രം ധരിച്ച് പഞ്ചാബ് ഗ്രില്ലിന് പുറത്ത് എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു. മോഡേൺ സ്റ്റൈലിഷ് വൺ പീസ് ഡ്രസ് ആയിരുന്നു അവളുടെ വേഷം. കണ്ടയുടനെ ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ആശംസകൾ നേരുകയും അവൾക്കായി കരുതിയ സമ്മാനം നൽകുകയും ചെയ്തു.

“നീ സുന്ദരിയായിരിക്കുന്നു. ബർത്ത് ഡേ ആയതുകൊണ്ടാണോ?”

അവളുടെ മുഖത്ത് സന്തോഷം പടർന്നു. ഞങ്ങൾ റെസ്റ്റോറന്‍റിൽ കയറി മൂലയിലായി അധികം ബഹളമൊന്നുമില്ലാത്ത ഇടത്ത് ഇരുന്നു. തുടർന്ന് ഞാൻ ഭക്ഷണം ഓർഡർ ചെയ്‌തു. അവൾ ഭക്ഷണം കഴിക്കുന്നതിനിടെ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്കു ഞങ്ങൾ കൂട്ടുകാരുടെ ചില തമാശകൾ പറഞ്ഞു ചിരിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെ അലട്ടികൊണ്ടിരുന്ന ആ ചോദ്യം ഞാൻ അവളോട് ചോദിച്ചു. “സുമീ, നീ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായത്. പക്ഷേ ഒരു കാര്യം ഉണ്ട്. നീ നിന്‍റെ ജന്മദിനത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് നന്നായി. അല്ലായിരുന്നുവെങ്കിൽ ഞാൻ ശരിക്കും മറന്നു പോയേനെ.”

“അതെ ദിയാ, എനിക്കറിയാം. ആരാണ് ഇപ്പോൾ ഇതൊക്കെ ഓർത്തു വയ്ക്കുന്നത്? അതുകൊണ്ടാ ഞാൻ പോസ്റ്റ് ഇട്ടത്. നോക്കൂ, ഉപകാരമുണ്ടായി. ഇത്രയും നാളുകൾക്ക് ശേഷം ഇന്ന് നമ്മൾ മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്നു ഇങ്ങനെ സംസാരിക്കുന്നു. നീ ഓർത്തില്ലായിരുന്നുവെങ്കിലോ. പിന്നെ ഞാനത് പോസ്റ്റ് ചെയ്തില്ലെങ്കിലോ? ഈ വിശേഷ ദിവസത്തിൽ എനിക്ക് എന്‍റെ കൂട്ടുകാരിയെ കാണാൻ കഴിയുമായിരുന്നോ?” സുമിയുടെ വാക്കുകളിൽ സന്തോഷം പ്രകടമായിരുന്നു.

നീണ്ട 10 വർഷമായി സുമി എന്‍റെ കൂട്ടുകാരിയായിട്ട്. വർഷങ്ങളോളം അടുത്തടുത്ത ഫ്ളാറ്റുകളിൽ താമസിച്ചിരുന്നവരാണ്. പിന്നീട് അവളും കുടുംബവും ദൂരെ മാറിത്താമസിക്കാൻ തുടങ്ങിയതോടെ, പരസ്പരമുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു. പിന്നീട് വല്ലപ്പോഴും ഒന്ന് കണ്ടാലായി അത്ര തന്നെ. എന്തിനേറെ കോളുകൾ പോലും വിരളമായി. ഒരു നിമിഷം ഞാൻ കഴിഞ്ഞ കാലത്തെക്കുറിച്ചോർത്തു കുറച്ചു നേരം നിശബ്ദയായി.

അവൾ ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു. “നമ്മൾ വിചാരിക്കുമ്പോലെയല്ലല്ലോ ജീവിതം നീങ്ങുക. അത് അതിന്‍റെ വഴിക്ക് പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”

“എന്ത് പറ്റി സുമി?”

“എന്തോ അജ്ഞാതമായ കാരണത്താൽ എല്ലാവരും അവരിലേക്ക് തന്നെ ചുരുങ്ങുന്നതായി നിനക്ക് തോന്നിയിട്ടില്ലേ? ആരും ആരെയും കാണുന്നില്ല, ആരോടും സംസാരിക്കുന്നില്ല, ആരേയും ശ്രദ്ധിക്കുന്നില്ല.”

“അതെ സുമി, ഇപ്പോൾ എല്ലാവരും തിരക്കുകളിലൂടെ സഞ്ചരിക്കുകയാണ്.”

“പക്ഷേ എന്തിന്? നേരത്തെയും തിരക്കില്ലായിരുന്നോ? ഇപ്പോൾ എവിടെ നിന്നാ ഇത്ര തിരക്ക് വന്നത്?” ഇതു പറയുമ്പോൾ അവളുടെ ശബ്ദം കനക്കുന്നതായി ഞാൻ തിരിച്ചറിഞ്ഞു.

അൽപം അസ്വസ്ഥതയോടെ ഞാൻ അവളുടെ കൈകളിൽ പിടിച്ചു ചോദിച്ചു. “സുമി എന്താ പറ്റിയത്? എനിതിംഗ് റോങ്ങ്? നീ ഓകെ അല്ലെ?”

“ദിയാ, ഞാൻ ഡിപ്രഷനിനുള്ള ചികിത്സയിലാണ്” അവൾ മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.

“എന്താ പറഞ്ഞത്?” പാതിവഴിയിൽ ഭക്ഷണം കഴിക്കുന്നത് നിർത്തികൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് ഉത്കണ്ഠയോടെ നോക്കിയിരുന്നു. അവൾ വളരെ പ്രസന്നവതിയായിരുന്നു. അവൾക്ക് എങ്ങനെ വിഷാദം ഉണ്ടായി? എനിക്ക് അതിൽ വല്ലാത്ത സങ്കടം തോന്നി. “സുമീ, എന്താ പറ്റിയത്?”

“അറിയില്ല ദിയ, പെട്ടെന്ന് ഒരു ദിവസം ശരീരം തളരുന്നതു പോലെ തോന്നി, എന്തുകൊണ്ടെന്നറിയില്ല. വളരെ ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി. സഞ്ജയനും മോഹിത്തും അവരവരുടെ ലോകത്തിലാണ്. ഒരു ചെറിയ പട്ടണത്തിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ എനിക്ക് ധാരാളം സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം കെട്ടുപോയിരിക്കുന്നു. എനിക്ക് ഒരു ജോലി ഉണ്ടായിരുന്നുവെങ്കിൽ, എന്‍റെ ജീവിതത്തിൽ കുറച്ചുപേരെങ്കിലും ഉണ്ടാകുമായിരുന്നു. ഒരു സോഷ്യൽ സർക്കിൾ ഉണ്ടാകുമായിരുന്നു. എന്നൊക്കെ ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.”

“ഇല്ല സുമി അങ്ങനെയല്ല. അപ്പോൾ വേറെ എന്തെങ്കിലും കാര്യങ്ങളിൽ സ്ട്രെസ് ഉണ്ടാകുമായിരുന്നു. പിന്നെ കുറേക്കൂടി ഉത്തരവാദിത്തങ്ങൾ ഉണ്ടാകുമായിരുന്നു.” ഞാൻ അവളെ ആശ്വ സിപ്പിക്കാനെനോണം പറഞ്ഞു.

“അപ്പോൾ ഈ ഏകാന്തത ഉണ്ടാകുമായിരുന്നില്ല, അല്ലേ?” അവളുടെ ശബ്ദം തണുത്ത മരവിച്ചതു പോലെ എന്‍റെ കാതുകളിൽ മുഴങ്ങി.

“ഇത്തരത്തിൽ ഏകാന്തതയുടെ ഇരകളായി ജീവിക്കുന്ന അനേകം ആളുകൾ ഉണ്ട്. അവരെല്ലാം വീട്ടിൽ ഇരിക്കുന്നവർക്ക് മാത്രമല്ല, അവരിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ട്. ഇത് നിന്‍റെ മാത്രം പ്രശ്നമല്ല.”

“മാനസികമായി ക്ഷീണിതയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഇങ്ങനെ എന്തെങ്കിലും പോസ്റ്റ് ഇടുന്നത് അതുകൊണ്ടാണ്. ആളുകൾ അപ്പോൾ അവിടെയെങ്കിലും ഒത്തുകൂടും. കുറച്ചു തമാശ പറച്ചിലും ചിരിയും ഒക്കെ ആകുമ്പോൾ മനസിനു ഒരു നേരിയ ആശ്വാസം. എന്തെങ്കിലും ഫണ്ണി പോസ്റ്റിനു കുറഞ്ഞ പക്ഷം ഒരു സ്മൈലി എങ്കിലും വരുമല്ലോ. അങ്ങനെ അല്ലാതെ വരുമ്പോൾ ചിരിച്ചിട്ട് എത്ര നാളായെന്ന് തോന്നി പോകും. നിന്‍റെ വിശേഷം പറയൂ. വിശ്വാസും തരുണിയും സുഖമായിരിക്കുന്നോ?”

“വിശ്വാസിന്‍റെ കാര്യം പറയാതിരിക്കുന്നതാ ഭേദം. ഓഫീസിൽ ടൂർ ഒക്കെയായി വിശ്വാസ് തിരക്കിലാണ്. തരുണിയ്ക്ക് ആഴ്ചയിൽ 3 ദിവസം വർക്ക് ഫ്രം ഹോമാണ്. ദിവസം മുഴുവൻ അവൾ വാതിലും അടച്ചു മുറിയിലായിരിക്കും. അവൾക്കും വളരെയധികം സമ്മർദ്ദമുണ്ട്. ചിലപ്പോൾ അവൾ വാഷ്റൂമിലേക്ക് പോകാനും എന്തെങ്കിലും കഴിക്കാനും മാത്രമാണ് മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത്. വീക്കെൻഡിൽ പിന്നെ അവളെ കാണാനേ കിട്ടില്ല. കൂട്ടുകാർക്കൊപ്പം ഔട്ടിംഗിലായിരിക്കും.”

“നിനക്ക് ബോറടിക്കാറില്ലേ? ഒഴിവ് സമയത്ത് നീ എങ്ങനെയാണ് ചെലവഴിക്കുന്നത്?”

“നിന്നെ പോലെ എനിക്കും ബോറടിക്കാറുണ്ടായിരുന്നു. അങ്ങനെ ആയപ്പോൾ ഞാൻ ചില ക്ലാസുകളിൽ ചേർന്നു, കൂടാതെ വീട്ടിലിരുന്ന് കൊച്ചു കുട്ടികൾക്ക് ഡാൻസ് ക്ലാസുകൾ എടുക്കാൻ തുടങ്ങി. എന്തു ചെയ്യാനാണ് സുമി. നമ്മുടെ മനസിനെയും സന്തോഷിപ്പിക്കേണ്ടേ?”

“മിടുക്കി തന്നെ നീ കഥക് പഠിപ്പിക്കുന്നുണ്ടോ? നല്ലൊരു ഡാൻസർ ആണല്ലോ നീ. പക്ഷെ നീ എന്ത് ക്ലാസിനാണ് ജോയിൻ ചെയ്തത്?”

“ഞാൻ ഗിറ്റാർ വായിക്കാൻ പരിശീലിക്കുന്നുണ്ട്. ഗിറ്റാർ പഠിക്കണമെന്നത് എന്‍റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അവിടെ നല്ലൊരു മ്യൂസിക് ഗ്രൂപ്പും രൂപപ്പെട്ടിട്ടുണ്ട്. പണ്ടത്തെ പോലെ അയൽപക്കത്ത് ഇരുന്ന് കുശുകുശുപ്പ് പറയുന്ന നമ്മുടെ അമ്മമാരുടെയും അമ്മൂമ്മമാരുടെയും കാലമല്ല ഇപ്പോൾ. ഇനി ഏകാന്തതയെ നേരിടാനുള്ള വഴികൾ കണ്ടെത്തണം. സോഷ്യൽ മീഡിയ ആവശ്യമില്ലെന്ന് പലപ്പോഴും അമ്മയോട് പറയാറുണ്ട്. എന്‍റെ കൂടെ വരാൻ ഞാൻ അമ്മയോട് പലവട്ടം ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ പിന്നെ ഫോണിൽ കൂടി പഠിപ്പിക്കാം എന്ന് ഞാൻ അമ്മയോട് പറയാറുമുണ്ട്. പക്ഷെ അമ്മ എവിടെ കേൾക്കാൻ. എന്നെ പഠിപ്പിക്കണ്ട നീ വരുമ്പോൾ ഞാനും ഇതിൽ മുഴുകിയിരുന്നു പോകുമെന്നാ അമ്മ പറയുന്നത്.”

ഇത് കേട്ട് സുമി വളരെ മധുരമായി ചിരിച്ചു. ഞാൻ വീണ്ടും പറഞ്ഞു, “ങാ സുമി, ഒരു കാര്യം ചോദിക്കട്ടെ നീ പോസ്റ്റ് ഇടുമ്പോഴെല്ലാം ധാരാളം കമൻറുകൾ വരാറുണ്ടല്ലോ. ചിലതൊക്കെ ഞാൻ വായിച്ച് ചിരിക്കാറുണ്ട്. ഒരിക്കൽ നിന്‍റെ ചുവന്ന വസ്ത്രം ധരിച്ചുള്ള നിന്‍റെ ഫോട്ടോയ്ക്ക് ആരോ ഒരു കവിത എഴുതിയിരുന്നല്ലോ.”

“അതോ… ഞാൻ ആ ഡ്രസ്സ് ധരിച്ചിട്ട് സഞ്ജയനെ കാണിക്കാൻ ചെന്നപ്പോൾ സഞ്ജയ് ഫോണിൽ മുഴുകിയിരിക്കുന്നു. അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ ഇതൊന്ന് ചെയ്യട്ടെ എന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ നേരത്തെ കണ്ടിട്ടുണ്ടല്ലോ നല്ലതാണെന്ന്.”

ഇതുകേട്ട് ഞങ്ങൾ രണ്ടുപേരും ചിരിച്ചു. അപ്പോൾ അവൾ പറഞ്ഞു, “ഇപ്പോൾ ഞാൻ ഇത് പറഞ്ഞു ചിരിക്കുന്നു. അന്ന് എനിക്ക് ദേഷ്യം വന്നു. പിന്നീട് ആ ഡ്രസ്സും ഇട്ടുള്ള പിക് പോസ്റ്റ് ചെയ്‌തപ്പോൾ ആളുകളുടെ തമാശകൾ കേട്ട് ഞാൻ ശരിക്കും ചിരിച്ചു. ഫേസ്ബുക്കിനെ നമ്മൾ ഫേക്ബുക്ക് എന്ന് വിളിച്ചാലും ഏകാന്തതയുടെ ചില നിമിഷങ്ങൾക്ക് അത് തീർച്ചയായും അയവു വരുത്തുന്നുണ്ട്.”

“ബന്ധുക്കളെ കാണാറുണ്ടോ?”

“ഇല്ല ദിയ, ആരെങ്കിലും മുംബൈ സന്ദർശിക്കാനോ മറ്റ് എന്തെങ്കിലും ആവശ്യത്തിനോ മാത്രമാണ് ബന്ധുക്കൾ വീട്ടിൽ വരിക. ഞങ്ങളെ കാണണോ നമ്മൾക്കൊപ്പം താമസിക്കാനോ വളരെക്കുറച്ചുപേർ മാത്രമേ വരാറുള്ളൂ. ഇപ്പോൾ ഒന്നും പഴയതു പോലെയല്ല. എല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുടെ മേലാപ്പുണ്ട്. നിസ്വാർത്ഥമായ സ്നേഹം അതെവിടെ ആണുള്ളത്. നമ്മൾ എല്ലാം ബാലൻസ് ചെയ്തു ജീവിതം ജീവിക്കുകയല്ലേ. ഒക്കെയും ഒരു നാടകം പോലെ. അവസാനം വരെയും അങ്ങനെ തന്നെ“ സുമി നിർവാകാരതയോടെ പറഞ്ഞു കൊണ്ടിരുന്നു.

“പക്ഷെ ഇങ്ങനെ അസുഖം പിടിച്ചിരുന്നിട്ട് കാര്യമില്ല സുമി, ഡിപ്രഷൻ ഉണ്ടാകാതെ നോക്കണം. എനിക്ക് വല്ലാത്ത സങ്കടം ഉണ്ട്. ഇടയ്ക്ക് വല്ലപ്പോഴും സോഷ്യൽ മീഡിയയിൽ സമയം കളയുന്നത് കൊണ്ട് കുഴപ്പമില്ല. വേറെ എന്തെങ്കിലും ചെയ്യാനും പഠിക്കാനും ശ്രമിക്കുകയാണെങ്കിൽ ജീവിതത്തെക്കുറിച്ചുള്ള പരാതികൾ പറയും. ജീവിതം കുറച്ചു കൂടി എളുപ്പമാവുകയും ചെയ്യും സുമി. ഇപ്പോൾ ആർക്കും ആരേയും ആവശ്യമില്ലാത്ത സമയമാണ്. ഓരോ വ്യക്‌തിയും അവനവന്‍റെ തിരക്കുകളിലാണ്. ഏകാന്തത കൂടിക്കൂടി വരികയാണ്. പക്ഷേ രോഗങ്ങൾക്ക് മുന്നിൽ നമ്മുടെ ജീവിതത്തെ ബലിയർപ്പിക്കരുത്, നീ നിന്‍റെ ആരോഗ്യം ശ്രദ്ധിക്കണം. കൂടാതെ ചില ജോലികളിലോ ഹോബികളിലോ ഏർപ്പെടുന്നത് നല്ലതായിരിക്കും മോളെ. മനസിന് സന്തോഷം ഉണ്ടാകും. കാലവും മനുഷ്യരും ഇനിയൊരിക്കലും മാറാൻ പോകുന്നില്ല. അത് എല്ലാം അങ്ങനെ തന്നെ തുടരും.”

സുമി ഏറെ ആശ്വാസത്തോടെ എന്‍റെ കൈയ്യിൽ ഇറുക്കിപ്പിടിച്ചു. “നമുക്ക് ഇങ്ങനെ ഇടയ്ക്ക് ഇങ്ങനെ ഒത്തുചേരണം.” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താ ഇത് സുമി, നിനക്ക് തോന്നുമ്പോൾ പറഞ്ഞാൽ മതി നമുക്ക് കാണാലോ. എനിക്കും അത് സന്തോഷമുള്ള കാര്യമല്ലേ ഞാൻ റെഡി.”

ഞങ്ങൾ ഭക്ഷണം അപ്പോഴേക്കും കഴിച്ചു കഴിഞ്ഞിരുന്നു. ഞാൻ ബില്ലടക്കാൻ മുതിർന്നയുടനെ അവൾ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു, ”ഇന്നെന്‍റെ ബർത്ത് ഡേ പാർട്ടിയാണ്” എന്ന് പറഞ്ഞുകൊണ്ട് അവൾ ബിൽ അടച്ചു.

പിന്നീട് ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഞങ്ങളുടെ വഴികളിലേക്ക് പിരിഞ്ഞു. ഞങ്ങൾ രണ്ടുപേരും ഇന്ന് ഏകദേശം 4 മണിക്കൂർ നേരം ഒരുമിച്ചായിരുന്നു, വാട്സാപ്പിലെ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ വീട്ടിൽ എത്തി എന്ന സന്ദേശം പോസ്റ്റ് ചെയ്‌തിട്ടും ഞങ്ങൾ രണ്ടുപേരും ഒരിക്കൽ പോലും ഞങ്ങളുടെ ഫോണിലേക്ക് നോക്കിയില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തി.

ഞാൻ സുമിയെ കളിയാക്കികൊണ്ട് മെസ്സേജ് അയച്ചു, “സുമി, നമ്മൾ ഫോട്ടോ എടുക്കാൻ മറന്നു പോയല്ലോ, ഒരു ഫോട്ടോ പോലും എടുത്തില്ലല്ലോ.”

കരയുന്ന ഇമോജിയോടെ അവൾ ഇപ്രകാരം മറുപടി അയച്ചു, “കുറച്ച് സമയത്തേക്ക് ഫോണും സോഷ്യൽ മീഡിയയും മറക്കുന്ന ചില നിമിഷങ്ങൾ എന്‍റെ ജീവിതത്തിൽ എനിക്ക് ശരിക്കും വേണം. പക്ഷേ എനിക്ക് അത്തരം നിമിഷങ്ങൾ ലഭിക്കാറില്ലായിരുന്നു.”

ഞാൻ അവൾക്ക് ഒരു ചുംബന ഇമോജി അയച്ചു. പിന്നെ കുറച്ചു നേരം കഴിഞ്ഞ അവളുടെ മറുപടി എത്തി. “ഞാൻ പാട്ടു ക്ലാസ്സിൽ ചേരാൻ തീരുമാനിച്ചു. ഗൂഗിളിൽ തിരയുകയാണ്. ഇനി കാണുമ്പോൾ നിനക്കുവേണ്ടി ഞാൻ ഒരു പാട് പാടും.”

സന്തോഷം സഹിക്കവയ്യാതെ ഞാൻ അവൾക്ക് ഒരു ഹാർട്ട് ഇമോജി അയച്ചു.

और कहानियां पढ़ने के लिए क्लिक करें...