“ഫ്രണ്ട്സ് പ്ലീസ് വെൽകം മിസ് നന്ദനാ വർമ്മ”. കോണ്‍ഫ്രൻസ് ഹോളിൽ ഒത്തു കൂടിയ സഹപ്രവർത്തകരോട് മാനേജർ മുഹമ്മദ് റോഷൻ പറഞ്ഞു. ബാങ്കിന്‍റെ കൊച്ചി ശാഖിലേക്ക് സ്ഥലം മാറ്റം കിട്ടിയ ശേഷം ആദ്യത്തെ വർക്കിംഗ് ഡേയാണിന്ന്. നന്ദന മന്ദഹാസത്തോടെ എഴുന്നേറ്റ് കൈകൂപ്പി.

ലക്നൗവിലേക്ക് സ്ഥലം മാറിപ്പോകുന്ന ശർമ്മാജിയുടെ സെന്‍റേഓഫും തനിക്കുള്ള വെൽക്കം പാർട്ടിയും ഒരുമിച്ച്.

മാനേജരുടെ ബുദ്ധിയായിരിക്കുമോ? ശർമ്മാജി പോകുന്നതിൽ ഒത്തിരി പേർക്ക് വിഷമമുണ്ടെന്ന് തോന്നി.

വളരെക്കുറച്ച് വാക്കുകളിൽ ചടങ്ങുകൾ ഒതുക്കി എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിൽ തിരിച്ചെത്തി. ശനിയാഴ്ചയാണ്. ഉച്ചവരെയേ ഓഫീസുള്ളൂ. അതുകൊണ്ടാവും ഇത്ര ധൃതി. നന്ദന ഓർത്തു. 9.30 ന് ചേർന്ന മീറ്റിംഗ് 20 മിനിട്ട് മാത്രം നീണ്ടു. ആശ്വാസം.

ജയ്പൂരിൽ നിന്ന് ഈ ശാഖയിലെക്കുള്ള മാറ്റം താൻ ആഗ്രഹിച്ചു നേടിയതാണ്. പുതിയ സ്ഥലം, അന്തരീക്ഷം, അപരിചിത മുഖങ്ങൾ, തിളച്ചുമറിയുന്ന ഈ നഗരം തന്നെ ശ്വാസം മുട്ടിക്കുന്നുണ്ട്.

പുറത്തേക്ക് നോക്കിയപ്പോൾ ജയ്പൂരിലെ വീഥികളെക്കുറിച്ചോർത്തു പോയി. അവിടെ തന്‍റെ സീറ്റിന് എതിർ വശത്താണ് ജനാല. ഓർമ്മകൾ കറുത്ത മേഘങ്ങളായി ഇടിയും മിന്നലും പടർത്താൻ തുടങ്ങിയിരിക്കുന്നു.

ഗുഡ്മോർണിംഗ് മാഡം.

ഫയലുമായി ഓഫീസ് ബോയ് മുന്നിൽ വന്നു നിന്നു വിളിച്ചു. ഞെട്ടിപ്പോയി. ജാള്യത കാട്ടാതിരിക്കാൻ പണിപ്പെടുമ്പോൾ അയാൾ ചിരിയോടെ ഫയലുകൾ മേശപ്പുറത്ത് വച്ചു.

മാഡം, മാനേജർ വിളിക്കുന്നു.

ശർമ്മാജി കൈകാര്യം ചെയ്ത ഫയലുകളാണ്. ഇനി ഇതെല്ലാം നന്ദനയുടെ ചുമതലയിലാണ്. നോക്കി മനസ്സിലാക്കിയശേഷം തിങ്കളാഴ്ച മുതൽ വർക്ക് പിക്കപ്പ് ചെയ്തോളൂ.

ബ്രാഞ്ചിന്‍റെ ചുമതലയുള്ള റോഷൻ സർ നല്ല സഹകരണമുള്ള സൗമ്യനായ വ്യക്തിയാണെന്ന് നേരത്തേ കേട്ടിരുന്നു. എല്ലാം വ്യക്തമായി പറഞ്ഞും ചോദിച്ചും മനസ്സിലാക്കിയ ശേഷം ഉച്ചയോടെ ബാങ്കിൽ നിന്നിറങ്ങി. പരിചയമില്ലാത്ത വഴികൾ. ബസ് സ്റ്റോപ്പ് ബാങ്കിന് മുന്നിൽത്തന്നെയായത് നന്നായി. ക്രോസ് ചെയ്യണമെന്നേയുള്ളൂ.

വാറ്റിലയിലുള്ള കൂട്ടുകീരി ഹോമയുടെ വീട്ടിൽ രണ്ടുദിവസമായി കഴിയുന്നു. അവൾക്ക് വിഷമമുണ്ടകില്ല തന്നെ അക്കോമഡേറ്റ് ചെയ്യാൻ. പക്ഷേ ഒരു മാസം കഴിയുമ്പോൾ അവളുടെ ഭർത്താവ് നാട്ടിലെത്തും. അപ്പോഴും അവിടെ തുടരുന്നത് ശരിയല്ല.

വീട്ടിലെത്തുമ്പോൾ ഹേമ വന്നിട്ടുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ പത്രമെടുത്ത് മറിച്ചുനോക്കി. ക്ലാസിഫൈഡിലെ പേയിംഗ് ഗസ്റ്റ് കോളമാണ് രണ്ടുദിവസാമായി നോട്ടം. ഇന്നത്തെ പേജിൽ ഒരു പരസ്യം നോക്കിയപ്പോൾ ഒരു സുമതിയമ്മയാണ് ഫോണെടുത്തത്. വാർദ്ധക്യത്തിലെത്തിയ ദമ്പതികൾ താമസിക്കുന്ന വീടാണ്, പെണ്‍കുട്ടികളെയാണ് പേയിംഗ് ഗസ്റ്റായി പ്രിഫർ ചെയ്യുന്നത്.

വൈകിട്ട് വന്നാൽ കാണാൻ പറ്റുമോ

പിന്നെന്താ വന്നോളൂ. അവർ വഴി പറഞഅഞു കൊടുത്തു.

ബാങ്കിലേക്കുള്ള വഴിലെവിടെയോ ആണ് ആ വീടെന്ന് ലൊക്കേഷൻ പറയുമ്പോൾ മനസ്സിലായി. ഓട്ടോയിൽ പോയതിനാൽ വീട് കണ്ടെത്താൻ പ്രയാസമുണ്ടായില്ല. രണ്ടുനില വീട്. മുകളിലെ നിലയിലാണ് സുമതിയമ്മയും ഭർത്താവ് ശേഖർമാഷും താമസിക്കുന്നത്. റിട്ടയേർഡ് അധ്യാപകനാണ് ശേഖർമാഷ്. താഴത്തെ നില ഫ്രീയാണ്. വാടകക്കാര്യത്തിൽ വലിയ കടുംപിടുത്തമൊന്നുമില്ല.

വീട്ടിൽ കഴിയാൻ കൊള്ളാവുന്ന പെങ്കൊച്ചായിരിക്കണം. ശേഖർമാഷിന്‍റെ ഡിമാന്‍റ് ഇത്രയേയുള്ളൂ. പെരുമാറ്റം കൊണ്ട് ഇരുകൂട്ടർക്കും പരസ്പരം ഇഷ്ടമായി. റെപ്യൂട്ടഡായ ഒരു ബാങ്കിന്‍റെ അസിസ്റ്റന്‍റ് മാനേജരല്ലേ നന്ദന. അവർക്ക് ഇഷ്ടക്കേചിന് യാതൊരു വഴിയുമില്ല.

കുട്ടി നാളെത്തന്നെ വന്നോളൂ. ടോക്കണ്‍ ആയി 500 രൂപ കൊടുക്കുമ്പോൾ ശേഖർമാഷ് പറഞ്ഞു.

നാളെ ഞായറാഴ്ചയാണ്, മാറാൻ പറ്റിയ സമയം. സാധനങ്ങളൊക്കെ ഹേമയുടെ വീട്ടിൽ നിന്ന് കൊണ്ടുപോകാം.പിന്നെ പുതിയ വീടുമായി ഒന്നഡ്ജസ്റ്റ് ചെയ്യണം. അതിനൊരല്പം സമയം കിട്ടും.

സൗത്ത്ജംഗ്ഷനിലെ ഷോപ്പിൽ നിന്ന് അത്യാവശ്യം വേണ്ട സാമഗ്രികൾ വാങ്ങി. രണ്ട് ബക്കറ്റ്, വാഷിംഗ് പൗഡർ, സോപ്പ് ഇങ്ങനെ ചില്ലറ സാധനങ്ങൾ. ഭക്ഷണക്കാര്യം പിന്നീട് തീരുമാനിക്കാം.

തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോൾ തുറക്കുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ, കസ്റ്റമേഴ്സ് പുറത്ത് ക്യൂവായിക്കഴിഞ്ഞിരുന്നു. രണ്ടുദിവസം അവധിയായിട്ടാവും നല്ല തിരക്ക്. ഫയലുകളുമായി പരിചയപ്പെട്ടു വരുന്നതേയുള്ളൂ. അൽപം സ്ലോ ആയി, എങ്കിലും തെറ്റില്ലാതെ ചെയ്യാൻ കഴിഞ്ഞു. നഗരത്തിലെ കാലാവസ്ഥ പിടിക്കാഞ്ഞിട്ടാണോ എന്നറിയില്ല വൈകിട്ടായപ്പോഴേക്കും തലവേദന തുടങ്ങി.

എങ്ങനെയോ മുറിയിലെത്തി കണ്ണടച്ചു കിടന്നു. വെളിച്ചത്തിലേക്ക് നോക്കാൻ പോലും കഴിയുന്നില്ല. അവിചാരിതമായി തണുത്ത സ്പർശം നെറ്റിയിൽ അനുഭവപ്പെട്ടു, ഞെട്ടി കണ്ണുതുറന്നപ്പോൾ സുമതിയാന്‍റി, കൈയിൽ ചായയും പലഹാരവും.

ചായ വാങ്ങിക്കുടിച്ചപ്പോൾ അൽപ്പം ആശ്വാസം തോന്നി. അവർ കാണിച്ച സ്നേഹം ഒരു സാന്ത്വനമായി അകം കുളിർപ്പിക്കുന്നു.

എങ്ങനയുണ്ട് മോളേ പുതിയ നാടും ഓഫീസും.

കാണാൻ ചന്തമുണ്ട്. ഞാനിതുവരെ ഈ നഗരം ശരിക്കും കണ്ടില്ലല്ലോ ആന്‍റീ.

ഇവിടുത്തെ ആളുകൾ നല്ലവരാ. മോളെപ്പോലെ. ആന്‍റി കട്ടിലിലരുന്ന് മുടിയിലും നെറ്റിയിലും തലോടി.

നഗരത്തിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഷോപ്പിംഗ് സെന്‍ററുകളെക്കുറിച്ചും വരെ സുമതിയാന്‍റി വിശദമായി പറഞ്ഞു.

ഇതിനിടയിലെപ്പോഴോ ആണ് നന്ദന അവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചത്. അതുകേട്ടതോടെ അവരുടെ മുഖം വിളറി. അൽപനേരം നിശ്ശബ്ദമായ ശേഷം അവർ പറഞ്ഞു.

ഞാനും ഭർത്താവും ഇവിടെ തനിച്ചാണ്.. ഒരു മോനുണ്ട്, അവൻ കാനഡയിൽ സെറ്റിൽഡാണ്. ഞങ്ങഴെക്കുറിച്ച് യാതൊരു ചിന്തയുമില്ല. പിന്നെ ഒരു മോളുണ്ടായിരുന്നു, അവളായിരുന്നു ഞങ്ങളുടെ ആശ്വാസവും സന്തോഷവും. കോളേജീന്ന് ടൂർ പോയതാ.. ഒരാക്സിഡന്‍റ്.. എല്ലാം കഴിഞ്ഞു…

സുമതിയാന്‍റി കരഞ്ഞപ്പോൾ നന്ദന വിഷ്ണയായി വേണ്ടായിരുന്നു… ഒന്നും ചോദിക്കേണ്ടായിരുന്നു.

അവൾ മെല്ലെ ചെന്ന് അവരുടെ കൈ ചേർത്തു പിടിച്ചു. ഇത്രയും ദുഖിതരായ മതാപിതാക്കളെ ഉപേക്ഷിച്ച് മകൻ പോയന്തു കഷ്ടമാണ്. ബന്ധങ്ങളെക്കാൾ വലുതാണെ ആളുകൾക്ക് പണം. എല്ലാം വലിച്ചറിഞ്ഞ് നാടുവിട്ടു പോകുവാൻ പ്രേരിപ്പിക്കുന്ന ഘടകമെന്താവും? സമ്പത്തുമാത്രം ആവാൻ തരമില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വളർത്തി വലുതാക്കാൻ അമ്മയും അച്ഛനും പെടുന്ന പാട് എത്ര വലുതാണ്. എന്നിട്ട് ജീവിതത്തിന്‍റെ സായന്തനങ്ങളിൽ അവർ തനിച്ചാകുന്നു. മൂടൂന്ന ഇരുളിൽ അൽപം വെളിച്ചം ഇവർക്ക് പ്രതീക്ഷിക്കാമോ?

“ പുത്രങാഗ്യം എനിക്ക് അശേഷമില്ല കുട്ടീ. ഈ ദുഖത്തിനിടയിൽ മോന്‍റെ പേരുപോലും കേൾക്കാൻ അദ്ദേഹത്തിനിഷ്ടമല്ല. ഹൃദ്രോഗിയാണ്. ഒരു മനപ്രായാസോം പാടില്ലാത്തതാ….”

ഞാനറിയാതെ എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒതുക്കാൻ ശ്രമിച്ചിട്ടും സങ്കടം കണ്ണീരായി പെയ്തുകൊണ്ടിരുന്നു. ആ സമയം സുമതിയാന്‍റിയോട് വല്ലാത്ത സ്നേഹം തോന്നി ഒരമ്മയോടെന്നപോലെ.

ശേഖർമാഷ് പൊതുവേ അന്തർമുഖനാണ്. ആരോടും കാര്യമായി സംസാരിക്കാത്ത പ്രകൃതം. വായനയാണ് സദാസമയം. നിരാശാഭരിതമായ ജീവിതം എങ്ങനെയെങ്കിലും തള്ളിനീക്കണമെന്നേയുള്ളൂ അദ്ദേഹത്തിന്. നഗരത്തിലെ പ്രശസ്തമായ കോളേജിൽ അധ്യാപകനായിരുന്നു, അഞ്ചു വർഷം മുമ്പ് റിട്ടയറായി.

ഓഫീസിൽ നിന്നും വന്നശേഷം നന്ദന ദിവസവും അരമണിക്കൂർ അദ്ദേഹത്തിന്‍രെ കൂടെ കൂടും. പുസ്തകങ്ങളെ ചുറ്റിപറ്റിയാണ് അവൾ സംസാരം തുടങ്ങി വച്ചത്. ഇപ്പോൾ മറ്റുകാര്യങ്ങളും സംസാരിക്കാൻ അദ്ദേഹം താൽപര്യം കാട്ടിത്തുടങ്ങിയിരിക്കുന്നു.

കണ്ണടച്ചുതുറക്കും മുമ്പ് ഒരാഴ്ച കടന്നു. വീണുകിട്ടിയ അവധി ദിനത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. അപ്പോഴാണ് ഒരു ഐഡിയ മനസ്സിലുദിച്ചത്. സുമതിയാന്‍റിയേയും മാഷിനേയും ഔട്ടിംഗിന് കൊണ്ടുപോയാലോ… നിർബന്ധിച്ചപ്പോൾ ഇരുവരും വന്നു. മറൈൻഡ്രൈവിലെ ഭംഗിയുള്ള പാതകളിലൂടെ നടക്കുമ്പോൾ സുമതിയാന്‍റിയും മാശും വളരെ റിലാക്സ്ഡ് ആയി തോന്നി. ഇലഞ്ഞിയും വാകയും തണൽ വിരിച്ച ഇരിപ്പിടങ്ങളിലിരിക്കുമ്പോൾ വാക്കുകളേക്കാൾ അർത്ഥമുള്ള സ്നേഹത്തിന്‍റെ നിറവായി മൗനം അവർക്കിടയിൽ പാറി നടന്നു.

അതൊരു തുടക്കമായിരുന്നു. നഷ്ടപ്പെട്ട ഉത്സാഹം ആ വൃദ്ധദമ്പതികളിൽ തിരിച്ചെത്തുന്നത് ആശ്വാസത്തോടെ നന്ദന മനസ്സിലാക്കുന്നുണ്ടായിരുന്നു. മാഷിനെ ഒരു ജോലിയിൽ എൻഗേജ്ഡ് ആക്കണം. അവളുടെ ചിന്തകൾ അതേക്കുറിച്ചായിരുന്നു. ഈ ദിനങ്ങളിലൊരിക്കൽ അവൾ മാഷിനു മുന്നിൽ അക്കാര്യം അവതരിപ്പിച്ചു.

“മാഷേ, ഇങ്ങനെ വെറുതേ ഇരുന്ന് മുഷിയണോ? ഞാൻ ഒരു സജഷൻ പറയട്ടെ?”

വായനക്കിടെ നന്ദനയുടെ ചോദ്യം കേട്ട് മാഷ് തലയുയർത്തി.

“മാഷിന് അനാഥക്കുട്ടികളെ പഠിപ്പിച്ചു കൂടേ, ഇവിടെ ഇഷ്ടംപോലെ സ്ഥലം ഉണ്ടല്ലോ.”

മാഷ് അതിശയത്തോടെ അവളെ നോക്കി. അദ്ദേഹം അവളുടെ ശിരസ്സിൽ തലോടി കണ്ണടച്ചിരുന്നു. ഒന്നും മിണ്ടിയില്ലെങ്കിലും അദ്ദേഹം ആ നിർദ്ദേശം സ്വീകരിച്ചുവെന്ന് നന്ദനയ്ക്ക് ഉറപ്പായിരുന്നു..

“മാഷിന് സമയം പാഴാക്കാതെ നോക്കാം. അതോടൊപ്പം കുറേ പാവം കുഞ്ഞുങ്ങൾക്ക് ഉപകാരമാവില്ലേ?”

ആ വലിയ വീട്ടിൽ ധാരാളം സ്ഥലമുണ്ട്. ഇവിടെത്തന്നെ പഠനകേന്ദ്രം തുടങ്ങാവുന്നതേയുള്ളൂ. സുമതിയാന്‍റിക്കും സന്തോഷമായി.

ആദ്യമോക്കെ രണ്ടുംമൂന്നും കുട്ടികൾ മാത്രമേ വന്നുള്ളൂ. രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ മാറി. തൊട്ടടുത്തുള്ള അനാഥാശ്രമത്തിലെ കുട്ടികളും പഠിക്കാൻ വന്നുതുടങ്ങി. ഇപ്പൾ ആ വീട്ടിൽ എപ്പോളും കുട്ടികളുടെ കളിചിരികൾ… ബഹളങ്ങൾ…

മാളിന് വലി. തിരക്കായി. ഇപ്പോൾ വായനയ്ക്കു സമയമില്ലെന്നായി പരാതി.

അങ്ങനെ നന്ദനയുടെ മുന്നിലൂടെ രാപകലുകളായി കടന്നുപോയത് നീണ്ട നാലുവർഷങ്ങളാണ്. ആ വീട്ടിൽ ആരുമത് അറിഞ്ഞില്ലെന്ന് തോന്നി.

മാർച്ച് മാസം.

അവസാനത്തെ ആഴ്ചയാണ്. ബാങ്കിൽ ഭയങ്കര തിരക്ക്. ഓവർടൈം ചെയ്താലും ജോലി ബാക്കി. ഇന്ന് ആനുവൽ ക്ലോസിംഗായിരുന്നു. പണിയൊതുക്കി വീട്ടിൽ വന്നപ്പോൾ രാത്രി 9.30.

മാഷും ആന്‍റിയും ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അതൊരു പതിവായി. നന്ദന വരാതെ അത്താഴം കഴിക്കില്ല. എത്ര പറഞ്ഞാലും കേൾക്കില്ലെന്നായിട്ടുണ്ട്.

നല്ല വിശപ്പും ക്ഷീണവും. അവൾ ഭക്ഷണം കഴിച്ച് മുറിയിലെത്തി. ഉറങ്ങാൻ കിടന്നെങ്കിലും അരുണിനെക്കുറിച്ചുള്ള ഓർമ്മകൾ നെഞ്ചകം പൊള്ളിച്ചു.

ജയപൂർ ബ്രാഞ്ചിൽ നിന്ന് ഒരു കസ്റ്റമറിനു വേണ്ടി വിളി വന്നതോടെയാണ് അവളുടെ ഓർമ്മയിലേയ്ക്ക് അരുൺ കടിഞ്ഞാണില്ലാതെ കടന്നുവന്നത്.

ക്രമാതീതമായി ഉയരുന്ന ഹൃദയമിടിപ്പിനെ അവഗണിക്കാൻ ആവതും ശ്രമിച്ചു. ഫാനിന്‍റെ കാറ്റിനും ഉഷ്ണം ശമിപ്പിക്കാനായില്ലെന്ന് തോന്നിയപ്പോൾ അവൾ എഴുന്നേറ്റ് ജനാല തുറന്നു.

നേർത്ത കാറ്റുണ്ട്. പുറത്ത് വേനൽമളയ്ക്കുള്ള പുറപ്പാടാണെന്ന് തോന്നുന്നു. പെയ്യാൻ തുടിക്കുന്ന കണ്ണുകളെ തടയാതെ അവൾ ജനലഴികളിൽ മുഖം ചേർത്തു.

എന്തിനായിരുന്നു ഈ ഒളിച്ചോട്ടം?

(തുടരും)

और कहानियां पढ़ने के लिए क्लिक करें...