“ഫ്രണ്ട്സ് പ്ലീസ് വെൽകം മിസ് നന്ദനാ വർമ്മ”. കോണ്‍ഫ്രൻസ് ഹോളിൽ ഒത്തു കൂടിയ സഹപ്രവർത്തകരോട് മാനേജർ മുഹമ്മദ് റോഷൻ പറഞ്ഞു. ബാങ്കിന്‍റെ കൊച്ചി ശാഖിലേക്ക് സ്ഥലം മാറ്റം കിട്ടിയ ശേഷം ആദ്യത്തെ വർക്കിംഗ് ഡേയാണിന്ന്. നന്ദന മന്ദഹാസത്തോടെ എഴുന്നേറ്റ് കൈകൂപ്പി.

ലക്നൗവിലേക്ക് സ്ഥലം മാറിപ്പോകുന്ന ശർമ്മാജിയുടെ സെന്‍റേഓഫും തനിക്കുള്ള വെൽക്കം പാർട്ടിയും ഒരുമിച്ച്.

മാനേജരുടെ ബുദ്ധിയായിരിക്കുമോ? ശർമ്മാജി പോകുന്നതിൽ ഒത്തിരി പേർക്ക് വിഷമമുണ്ടെന്ന് തോന്നി.

വളരെക്കുറച്ച് വാക്കുകളിൽ ചടങ്ങുകൾ ഒതുക്കി എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിൽ തിരിച്ചെത്തി. ശനിയാഴ്ചയാണ്. ഉച്ചവരെയേ ഓഫീസുള്ളൂ. അതുകൊണ്ടാവും ഇത്ര ധൃതി. നന്ദന ഓർത്തു. 9.30 ന് ചേർന്ന മീറ്റിംഗ് 20 മിനിട്ട് മാത്രം നീണ്ടു. ആശ്വാസം.

ജയ്പൂരിൽ നിന്ന് ഈ ശാഖയിലെക്കുള്ള മാറ്റം താൻ ആഗ്രഹിച്ചു നേടിയതാണ്. പുതിയ സ്ഥലം, അന്തരീക്ഷം, അപരിചിത മുഖങ്ങൾ, തിളച്ചുമറിയുന്ന ഈ നഗരം തന്നെ ശ്വാസം മുട്ടിക്കുന്നുണ്ട്.

പുറത്തേക്ക് നോക്കിയപ്പോൾ ജയ്പൂരിലെ വീഥികളെക്കുറിച്ചോർത്തു പോയി. അവിടെ തന്‍റെ സീറ്റിന് എതിർ വശത്താണ് ജനാല. ഓർമ്മകൾ കറുത്ത മേഘങ്ങളായി ഇടിയും മിന്നലും പടർത്താൻ തുടങ്ങിയിരിക്കുന്നു.

ഗുഡ്മോർണിംഗ് മാഡം.

ഫയലുമായി ഓഫീസ് ബോയ് മുന്നിൽ വന്നു നിന്നു വിളിച്ചു. ഞെട്ടിപ്പോയി. ജാള്യത കാട്ടാതിരിക്കാൻ പണിപ്പെടുമ്പോൾ അയാൾ ചിരിയോടെ ഫയലുകൾ മേശപ്പുറത്ത് വച്ചു.

മാഡം, മാനേജർ വിളിക്കുന്നു.

ശർമ്മാജി കൈകാര്യം ചെയ്ത ഫയലുകളാണ്. ഇനി ഇതെല്ലാം നന്ദനയുടെ ചുമതലയിലാണ്. നോക്കി മനസ്സിലാക്കിയശേഷം തിങ്കളാഴ്ച മുതൽ വർക്ക് പിക്കപ്പ് ചെയ്തോളൂ.

ബ്രാഞ്ചിന്‍റെ ചുമതലയുള്ള റോഷൻ സർ നല്ല സഹകരണമുള്ള സൗമ്യനായ വ്യക്തിയാണെന്ന് നേരത്തേ കേട്ടിരുന്നു. എല്ലാം വ്യക്തമായി പറഞ്ഞും ചോദിച്ചും മനസ്സിലാക്കിയ ശേഷം ഉച്ചയോടെ ബാങ്കിൽ നിന്നിറങ്ങി. പരിചയമില്ലാത്ത വഴികൾ. ബസ് സ്റ്റോപ്പ് ബാങ്കിന് മുന്നിൽത്തന്നെയായത് നന്നായി. ക്രോസ് ചെയ്യണമെന്നേയുള്ളൂ.

വാറ്റിലയിലുള്ള കൂട്ടുകീരി ഹോമയുടെ വീട്ടിൽ രണ്ടുദിവസമായി കഴിയുന്നു. അവൾക്ക് വിഷമമുണ്ടകില്ല തന്നെ അക്കോമഡേറ്റ് ചെയ്യാൻ. പക്ഷേ ഒരു മാസം കഴിയുമ്പോൾ അവളുടെ ഭർത്താവ് നാട്ടിലെത്തും. അപ്പോഴും അവിടെ തുടരുന്നത് ശരിയല്ല.

വീട്ടിലെത്തുമ്പോൾ ഹേമ വന്നിട്ടുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ പത്രമെടുത്ത് മറിച്ചുനോക്കി. ക്ലാസിഫൈഡിലെ പേയിംഗ് ഗസ്റ്റ് കോളമാണ് രണ്ടുദിവസാമായി നോട്ടം. ഇന്നത്തെ പേജിൽ ഒരു പരസ്യം നോക്കിയപ്പോൾ ഒരു സുമതിയമ്മയാണ് ഫോണെടുത്തത്. വാർദ്ധക്യത്തിലെത്തിയ ദമ്പതികൾ താമസിക്കുന്ന വീടാണ്, പെണ്‍കുട്ടികളെയാണ് പേയിംഗ് ഗസ്റ്റായി പ്രിഫർ ചെയ്യുന്നത്.

വൈകിട്ട് വന്നാൽ കാണാൻ പറ്റുമോ

പിന്നെന്താ വന്നോളൂ. അവർ വഴി പറഞഅഞു കൊടുത്തു.

ബാങ്കിലേക്കുള്ള വഴിലെവിടെയോ ആണ് ആ വീടെന്ന് ലൊക്കേഷൻ പറയുമ്പോൾ മനസ്സിലായി. ഓട്ടോയിൽ പോയതിനാൽ വീട് കണ്ടെത്താൻ പ്രയാസമുണ്ടായില്ല. രണ്ടുനില വീട്. മുകളിലെ നിലയിലാണ് സുമതിയമ്മയും ഭർത്താവ് ശേഖർമാഷും താമസിക്കുന്നത്. റിട്ടയേർഡ് അധ്യാപകനാണ് ശേഖർമാഷ്. താഴത്തെ നില ഫ്രീയാണ്. വാടകക്കാര്യത്തിൽ വലിയ കടുംപിടുത്തമൊന്നുമില്ല.

വീട്ടിൽ കഴിയാൻ കൊള്ളാവുന്ന പെങ്കൊച്ചായിരിക്കണം. ശേഖർമാഷിന്‍റെ ഡിമാന്‍റ് ഇത്രയേയുള്ളൂ. പെരുമാറ്റം കൊണ്ട് ഇരുകൂട്ടർക്കും പരസ്പരം ഇഷ്ടമായി. റെപ്യൂട്ടഡായ ഒരു ബാങ്കിന്‍റെ അസിസ്റ്റന്‍റ് മാനേജരല്ലേ നന്ദന. അവർക്ക് ഇഷ്ടക്കേചിന് യാതൊരു വഴിയുമില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...