അന്ന് പതിവിലുമേറെ വൈകിയാണ് സബീന ടീച്ചർ വീട്ടിലെത്തിയത്. രജിസ്ട്രേഷൻ കഴിയാത്ത ഒരു പുതിയ കാറ് ഒരപൂർവ്വ ജന്തുവിനെപ്പോലെ മുറ്റത്ത് കണ്ണ് തുറിച്ച് കിടക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ കണ്ടത് പുത്തൻ പണക്കാരൻ നാസർ സോഫയിൽ ചാരി കിടന്ന് ചായ കുടിക്കുന്നതാണ്. മുറിയിലെ വെള്ളി വെളിച്ചത്തിൽ അയാളുടെ തടിച്ചുരണ്ട കൈത്തണ്ടയിലെ റിസ്റ്റ് വാച്ചിന്‍റെ സ്വർണ്ണ ചെയിൻ മിന്നിത്തിളങ്ങി.

അവൾ അയാളെ കണ്ട ഭാവം നടിക്കാതെ അകത്തേക്ക് കയറിപ്പോയി. ഈയിടെയായി നാസറിന്‍റെ വരവും ഉമ്മായുടെ ചായ സല്ക്കാരവും അല്പം കൂടുന്നുണ്ട്.

താൻ സ്കൂൾ വിട്ട് വരുന്ന സമയം നോക്കിയാണ് അയാൾ വരുന്നത്? വസ്തുവിന്‍റെയും തടിയുടേയും കച്ചവടമാണയാൾക്ക്. കച്ചവടം എന്നു പറഞ്ഞു കൂടാ, കച്ചകവടം എന്നു തന്നെ പറയണം. വസ്തുവും, വലിയ മരങ്ങളും ചുളുവിലയ്ക്ക് വാങ്ങി മോഹവില കിട്ടുമ്പോൾ മറിച്ചു വില്ക്കുക. അതാണയാളുടെ കച്ചവടം. കൂടാതെ ഫർണിച്ചറിന്‍റെ ബിസിനസുമുണ്ട്.

മണ്ണും മരവും കണ്ടു മോഹിച്ചാൽ അത് ഏത് വിധേനയും സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് അയാളെ കുറിച്ച് പറയാറുള്ളത്.

അയാൾ പോയിക്കഴിഞ്ഞപ്പോൾ അവൾ ഉമ്മയോട് കയർത്തു. “ങ്ങളെന്തിനാണ് വല്ലോരെയെക്കെ കൂടെക്കൂടെ പുരയ്ക്കകത്ത് കയറ്റി സൽക്കരിക്കുന്നത്? നാട്ടുകാരെ കൊണ്ട് വെറുതെ അതുമിതും പറയിപ്പിക്കരുത്.”

ഉമ്മ അവളെ തീഷ്ണമായി ഒന്നു നോക്കി. “വല്ലവരുമോ?”

ശരിയാണ്. അങ്ങനെ പറയേണ്ടിയിരുന്നില്ല. വാക്കുകൾ പലപ്പോഴും നിയന്ത്രണം തെറ്റിച്ച് നാവിൽനിന്നും പുറത്തു ചാടുന്നു. വാപ്പിച്ചയുടെ സ്വന്തം സഹോദരിയുടെ മകനാണയാൾ. അയാൾക്കവിടെ എപ്പോൾ വേണമെങ്കിലും വരാനുള്ള അവകാശമുണ്ട്.

പണ്ടുമുതലേ താൻ അയാളുടെ പെണ്ണാണന്നായിരുന്നു അയാളുടെ ഒരു മട്ടും ഭാവവും. നാസർ എട്ടാം തരത്തിലേ പഠിത്തം അവസാനിപ്പിച്ചു. പിന്നെ പല പല കച്ചവടങ്ങൾ മാറി മാറി ചെയ്ത് ചെറു പ്രായത്തിലേ നല്ലവണ്ണം സമ്പാദിച്ചിരുന്നതിനാൽ വീട്ടുകാർക്കും ആ ബന്ധത്തിന് താല്പര്യമായിരുന്നു.

ഉമ്മ പറയും “അവൻ ജീവിക്കാൻ പഠിച്ച പയ്യനാണ്. അവനെക്കെട്ടുന്നവർക്ക് ജീവിതത്തിൽ ഒരു അല്ലലുമറിയേണ്ടി വരില്ല.”

പക്ഷെ എന്തുകൊണ്ടോ അയാൾക്ക് തന്‍റെ മനസ്സിൽ ഒരു സ്ഥാനവുമുണ്ടായില്ല. തന്‍റെ മേൽ അതിരു കടന്ന അവകാശം സ്ഥാപിക്കുന്നു എന്ന് തോന്നിയപ്പോൾ വെറുപ്പാണ് തോന്നിയത്. ദൂരെ ടൗണിൽ ടീച്ചേഴ്സ് ട്രെയ്നിംഗിന് ചേർന്നു പഠിക്കുമ്പോൾ ട്രെയിൻ യാത്രക്കിടയിലാണ് അഷ്റഫിനെ പരിചയപ്പെടുന്നതും അയാളുമായി സ്നേഹത്തിലാകുന്നതും. അഷ്റഫിന്‍റെ വീട്ടിൽ നിന്നു തന്നെയാണ് പെണ്ണ് ആലോചിച്ചു വന്നത്.

പേരുകേട്ട തറവാട്. അതി സമ്പന്നമായ കുടുംബം, ഉന്നത വിദ്യാഭ്യാസമുള്ള ചെറുക്കൻ, സുമുഖൻ, വശ്യമായ പെരുമാറ്റം, ഗൾഫിൽ ഉയർന്ന ജോലി. ആ വിവാഹ ആലോചന വാപ്പയ്ക്ക് നന്നേ ബോധിച്ചു. പടച്ചോൻ കടുംബത്തിന്‍റെ മേൽ ചൊരിഞ്ഞ അനുഗ്രഹമായിട്ടാണ് വാപ്പ അതിനെ കണ്ടത്.

വാപ്പ വേറൊന്നും ചിന്തിച്ചില്ല. കുടുംബ ഓഹരിയായി കിട്ടിയ അമ്പത് സെന്‍റ് പുരയിടം വിറ്റ് ചെറുക്കൻ വീട്ടുകാരുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന നിലയിൽ ആർഭാടമായാണ് നിക്കാഹ് നടത്തിയത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...