ഹേമാംബികയും നന്ദൻമാഷും ഞെട്ടിത്തരിച്ച് എഴുന്നേറ്റു. തങ്ങളുടെ പുറകെ ആരോ ഉണ്ടായിരുന്നുവെന്ന് അവർക്ക് ബോധ്യമായി. ഇരുട്ടിൽ അതാരാണെന്ന് വ്യക്തമാകാതെ അവർ പരുങ്ങിനിന്നു.

“ആരാണ് നിങ്ങൾ?” നന്ദൻമാഷ് അല്പം ജാള്യതയോടെ എന്നാൽ അല്പം ഉറക്കെ ചോദിച്ചു. അപ്പോൾ ഇരുട്ടിൽ നിന്നും നിലാവെട്ടത്തേക്ക് നീങ്ങിനിന്നു അയാൾ പറഞ്ഞു.

“ഞാൻ ആരുമായിക്കൊള്ളട്ടെ. നിങ്ങൾ രണ്ടു പേരും ഈ പാതി രാത്രിയിൽ ഇവിടെ എന്തു ചെയ്യുകയാണെന്നാണ് ഞാൻ ചോദിച്ചത്?”

നിലാവെട്ടത്തിൽ നന്ദൻമാഷിനും, ഹേമാംബികക്കും ആളെ മനസ്സിലായി. അത് വൃദ്ധമന്ദിരത്തിലെ ശാന്തൻ എന്നു പേരുള്ള ഒരു റിട്ടയേഡ് പോലീസുകാരനാണ്. അന്വേഷണ കുതുകിയായ അയാളുടെ ദൃഷ്ടികൾ അവരുടെ കള്ളത്തരം കണ്ടുപിടിക്കുകയായിരുന്നു. രാത്രിയിൽ ഉറങ്ങാതെ കിടന്നിരുന്ന അയാൾ തന്‍റെ മുറിയുടെ ജനലിലൂടെ ആരോ പ്രധാന വാതിൽ തുറന്ന് പുറത്തിറങ്ങുന്നത് കണ്ടിരുന്നു. അത് ആരാണെന്ന് നോക്കുവാൻ അയാളുടെ പോലീസ് ബുദ്ധിയിൽ ഔത്സുക്യം തോന്നി അയാളും അവരെ പിന്തുടർന്ന് പുറത്തെത്തിയതാണ്. അപ്പോഴാണ് നിലാവെളിച്ചത്തിൽ അത് നന്ദൻമാഷും ഹേമാംബികയുമാണെന്ന് അയാൾക്ക് മനസ്സിലായത്. കുറച്ചു നാളുകളായി നന്ദൻമാഷിന്‍റെയും, ഹേമാംബിക ടീച്ചറിന്‍റെയും പെരുമാറ്റത്തിൽ അപാകത തോന്നി അയാൾ അവരെ വീക്ഷിച്ചു വരികയായിരുന്നു.

“നിങ്ങൾക്ക് രണ്ടു പേർക്കും ഒരു നാണവുമില്ലല്ലോ. അതും ഈ വയസ്സുകാലത്ത് ഇതു വേണമായിരുന്നോ മാഷെ. ഏതായാലും ഞാനിത് ഇവിടെ എല്ലാവരേയും വിളിച്ചുണർത്തി അറിയിക്കാൻ പോവുകയാണ്.”

നന്ദൻമാഷും, ഹേമാംബിക ടീച്ചറും ഒന്നും പറയാനാകാതെ നിന്നുരുകുകയായിരുന്നു. പെട്ടെന്ന് ഹേമാംബിക തൊഴുകൈകളോടെ പറഞ്ഞു.

“സാർ ദയവു ചെയ്ത് ആരേയും ഇത് അറിയിക്കരുത്. ഞങ്ങളിതിനി ആവർത്തിക്കുകയില്ല. വേണമെങ്കിൽ ഞാൻ സാറിന്‍റെ കാലുപിടിക്കാം.”

“എന്തിനാ ടീച്ചറേ, നിങ്ങൾ രണ്ടും പേരേയും കുറിച്ച് ഞങ്ങൾക്കെല്ലാം എത്രനല്ല അഭിപ്രായമായിരുന്നു. ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടു പേരും ഭാവിതലമുറക്ക് മാതൃകയാവേണ്ട അധ്യാപകരല്ലേ. എല്ലാപേർക്കും അറിവ് ഉപദേശിച്ചു കൊടുക്കേണ്ടവർ. ആ നിങ്ങൾ… നിങ്ങളെക്കുറിച്ചുണ്ടായിരുന്ന എല്ലാ അഭിപ്രായവും മാറ്റിമറിച്ചില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ പ്രായത്തെക്കുറിച്ചെങ്കിലും നിങ്ങളിരുവരും ഓർക്കേണ്ടതായിരുന്നു. ഇന്നിപ്പോൾ ഈ വൃദ്ധസദനത്തിനു തന്നെ നിങ്ങൾ നാണക്കേടുണ്ടാക്കി വച്ചു.”

പെട്ടെന്ന് പുറത്തെ ലൈറ്റുകൾ തെളിഞ്ഞു. ആരൊക്കെയോ ചിലർ ശബ്ദം കേട്ട് എഴുന്നേറ്റ് വന്നതാണ്. ഹേമാംബികക്ക് തല ചുറ്റുന്നതു പോലെ തോന്നി. അവർ അടുത്തുളള പവിഴമല്ലി മരത്തിൽ മുറുകെപ്പിടിച്ചു നിന്നു. എന്നാൽ നന്ദൻമാഷിന്‍റെ ജാള്യതയെല്ലാം അപ്പോഴേക്കും അകന്നുപോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം എന്തും നേരിടാൻ തയ്യാറായി ധൈര്യം അവലംബിച്ച് നിന്നു.

“ആരാ ഈ ഇരുട്ടത്ത് നിന്ന് വർത്തമാനം പറയുന്നത്? എന്താ ഇവിടെ?” ആരൊക്കെയോ അങ്ങനെ ചോദിച്ചു കൊണ്ട് അവിടെയെത്തി. അക്കൂട്ടത്തിൽ രാഘവൻ മാഷും രാജീവനുമുണ്ടായിരുന്നു.

“ഏയ്, ഈ നന്ദൻമാഷ് തനിയെ പുറത്തിറങ്ങിനടക്കുന്നതു കണ്ട് ഞാനും, ഹേമാംബികടീച്ചറും വന്നു നോക്കിയതാണ്. അദ്ദേഹത്തിന് നല്ല സുഖം തോന്നുന്നില്ലത്രെ.”

ശാന്തൻ എന്ന ആ പോലീസുകാരൻ നന്ദൻമാഷിനെ നോക്കി ചിരിച്ചുകൊണ്ട് അറിയിച്ചു. അതോടെ അവിടെ കൂടിനിന്ന പലരും പിരിഞ്ഞു പോയി. നന്ദൻമാഷിന്‍റേയും ഹേമാംബികയുടേയും ശ്വാസം നേരേ വീണു. എന്നാൽ രാഘവൻ മാഷും രാജീവനും പിരിഞ്ഞു പോയില്ല. അവർ പോലീസുകാരന്‍റെ മുഖത്തെ കപടഭാവം കണ്ട് എന്തോ ഊഹിച്ചിരുന്നു. മാത്രമല്ല ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും പരുങ്ങി നില്പും അവർ ശ്രദ്ധിച്ചു. രാഘവൻ മാഷ് പോലീസുകാരന്‍റെ അടുത്തെത്തി പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...