ഓഫീസ് തിരക്കുകൾ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഗിരീഷിന് വീട് അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ട് പ്രത്യേകിച്ചും യാതൊരു അസ്വസ്ഥതയും തോന്നിയില്ല. ഒരു പക്ഷേ ആ കാഴ്ച ശീലമായതിനാലാവാം അയാൾ അപ്പോഴെക്കെയും പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് ഒരു ലേഖനത്തിൽ എഴുതിയ വരികൾ ഓർക്കുമായിരുന്നു.

“വീട്ടിലെ പുരുഷന്മാർ നല്ല ചൂടുള്ള ചപ്പാത്തി കഴിക്കണമെന്ന ആഗ്രഹം വെടിഞ്ഞാലേ ആ വീട്ടിലെ സ്ത്രീയ്ക്ക് വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കൊപ്പം സ്വന്തം കരിയറിൽ ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് വളരാനാവൂ.” ലേഖനത്തിലെ ഈ വരികളാണ് ഗിരീഷിനെ എപ്പോഴും ശാന്തനായിരിക്കാൻ സഹായിച്ചിരുന്നത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഗിരീഷിന് രൂപാലിയുടെ വീട്ടുകാരുമായി അടുക്കേണ്ടി വന്നത്. ആ സമയം മുതൽ തന്നെ രൂപാലിയുടെ ആധിപത്യ സ്വഭാവത്തെക്കുറിച്ചും സ്വതന്ത്രമായ കാഴ്ചപ്പാടിനെക്കുറിച്ചും ഗിരീഷിന് ഏറെക്കുറെ മനസ്സിലായി കഴിഞ്ഞിരുന്നു.

“എനിക്ക് എന്‍റെതായ കാഴ്ചപ്പാട് ഉണ്ട്. സ്വന്തമായ വഴിയും ഞാൻ അതിലൂടെ സഞ്ചരിക്കൂ.” സമാധാനപൂർണ്ണമായ ജീവിതത്തിന് തുല്യപദവി അലങ്കരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവളുടെ ഈ നിലപാടിലൂടെ അയാൾ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ഗിരീഷ് യാതൊരു പ്രശ്നങ്ങൾക്കും പഴികൾക്കും ഇടം കൊടുക്കാതെ സ്വയം വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്‌തു. കഴിയുന്നിടത്തോളം ഗിരീഷ് വീട്ടുജോലികൾ ചെയ്‌ത് ഭാര്യയെ സഹായിച്ചു.

രാവിലെ ഓഫീസിൽ പോകും മുമ്പെ വാഷിംഗ് മെഷീനിൽ മുഷിഞ്ഞ തുണിയൊക്കെ ഇട്ട് അലക്കിയെടുത്ത് വിരിക്കും. വീട്ടുവേലക്കാരി അവിധിയെടുക്കുന്ന ദിവസങ്ങളിൽ രൂപാലി വീട് വൃത്തിയാക്കുമ്പോൾ ഗിരീഷ് അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കി അടുക്കള ക്ലീനാക്കുന്ന ജോലി ഏറ്റെടുക്കും.

ഭക്ഷണം പാകം ചെയ്യാനായിരുന്നു ഗിരീഷിന് ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാത്തതിനാൽ വീട്ടിൽ അമ്മയായിരുന്നു ഭക്ഷണം പാകം ചെയ്‌തിരുന്നത്. പക്ഷേ ജോലി കിട്ടി മറ്റൊരു നഗരത്തിലെത്തിയതോടെ ഓഫീസ് കാന്‍റീനും ഹോട്ടലുമൊക്കെയായി ആശ്രയം. അതുകൊണ്ട് പാചകം ചെയ്‌തുള്ള ശീലം ഗിരീഷിന് ഇല്ലായിരുന്നു. അതിനിടെയാണ് കല്യാണമൊക്കെ കഴിഞ്ഞ് വീടിന്‍റെ സുഖസൗകര്യങ്ങളിലേക്ക് മാറിയത്.

വീട്ടിൽ വന്നയുടനെ ഗിരീഷ് ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. അതിനു ശേഷം ചിതറി കിടന്ന പാത്രങ്ങളും പുസ്തകങ്ങളും അടുക്കി ടീപ്പോയിൽ വച്ചു. കിടക്കയിലും കസേരയിലുമായി ചിതറി കിടന്ന രാവിലെ മാറിയ വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് ലോൺട്രിയിൽ നിക്ഷേപിച്ചു. കിടക്കവിരി കുടഞ്ഞ് ചുളിവില്ലാതെ വിരിച്ചിട്ടു. രൂപാലി അപ്പോഴും ഓഫീസിൽ നിന്നും മടങ്ങിയെത്തിയിരുന്നില്ല. ജോലിക്കാരിയും ഇന്ന് വന്നിട്ടില്ല. രാവിലെ അത്യാവശ്യ ജോലികൾ മാത്രം ചെയ്‌ത് തീർത്ത് രണ്ടുപേരും ഓഫീസിലേക്ക് പോവുകയാണ് ഉണ്ടായത്.

“ഗിരി എപ്പോഴാ എത്തിയത്? ഇന്ന് ഞാൻ അൽപം വൈകി,” വീട്ടിൽ പ്രവേശിച്ചയുടനെ രൂപാലി അദ്ഭുതത്തോടെ പറഞ്ഞു.

“ഞാനും എത്തിയതേയുള്ളൂ. ഏകദേശം 15 മിനിറ്റായി കാണും.” ഗിരീഷ് സാധനങ്ങൾ അടുക്കിവച്ച് പറഞ്ഞു.

“ഇന്ന് ഞങ്ങളുടെ ടീമിൽ വീണ്ടും തർക്കമുണ്ടായി. അതുകൊണ്ടാ ഞാൻ ലേറ്റ് ആയത്. ഓഫീസിലെ സജിത്തില്ലേ അവൻ പറയുവാ സ്ത്രീകൾ ഒന്ന് ചിരിച്ചു കാണിച്ചാൽ മാത്രം മതി പ്രൊമോഷൻ കിട്ടുമെന്ന്. ഒട്ടും പ്രയാസമില്ലെന്ന്. പിന്നെ ഞാൻ വിട്ടുകൊടുക്കുമോ. അവനെ കണക്കിന് പറഞ്ഞു. ഈ പുരുഷന്മാർ സ്വയം എന്താ ധരിച്ച് വച്ചിരിക്കുന്നത്. ഞങ്ങൾ സ്ത്രീകളും അവരെപ്പോലെ കഷ്ടപ്പെട്ട് പഠിച്ചല്ലേ ജോലി നേടുന്നത്. മത്സര പരീക്ഷകളിലൊക്കെ അവരെപ്പോലെ കഷ്ടപ്പെട്ട് തന്നെയാ ജോലി നേടുന്നത്. കഠിനമായി പരിശ്രമിച്ച് തന്നെയാണ് ജോലിയിലും കഴിവ് തെളിയിക്കുന്നത്. അത് മാത്രമല്ല മറിച്ച് ഞങ്ങൾക്ക് മുന്നേറാൻ കുറേക്കൂടി അദ്ധ്വാനിക്കേണ്ടി വരുന്നുണ്ട്. ഗിരി ഗ്ലാസ് സീലിംഗിനെ പറ്റി കേട്ടിട്ടുണ്ടോ.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...