ആർത്തലച്ചെത്തിയ തിരമാലകൾ കാലുകളെ നനക്കാതിരിക്കാനാണ് രേഖ കുറച്ചു കൂടി പുറകിലേക്ക് മാറി നിന്നത്. പക്ഷേ അവൾ ആദ്യം നിന്ന സ്ഥലത്തെത്തുന്നതിന് മുൻപേ കടൽ തിരികെ പോയി. നിൽക്കുന്ന സ്ഥലം വരെ എത്തില്ലെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്ന അടുത്തതായി എത്തിയ തിരമാലകൾ രേഖയുടെ കാലുകളെ തഴുകി. ഇത്തരം ചെറിയ ചെറിയ സംഭവങ്ങളാണ് രേഖയുടെ നിരാശയുടെ ആഴവും പരപ്പും കൂട്ടുന്നത്. ജീവിതത്തിലെ കാര്യങ്ങളെല്ലാം അപ്രതീക്ഷിതങ്ങളോ പ്രതീക്ഷയ്ക്ക് വിപരീതങ്ങളോ ആയിരിക്കുമെന്ന് നിരാശ നൽകുന്ന വിശ്വാസം അവളിൽ ശക്തമാവുകയും ചെയ്യും.

രേഖേ പരിചയമുള്ള ഒരു സ്വരം അവളെ ചിന്തയിൽ നിന്നുണർത്തി.

ഓ, സാബുവോ അയാളെ കണ്ടപ്പോൾ രേഖ ഞെട്ടി.

പാറിപ്പറന്ന് തലമുടി, വളർന്നിറങ്ങിയ താടി, മുഷിഞ്ഞ വസ്ത്രങ്ങൾ ഏതാനും വർഷങ്ങൾ കൊണ്ട് ഒരാൾക്ക് ഇത്ര മാറ്റമോ? അവസാനമായി സാബുവിനെ കണ്ടപ്പോൾ എത്ര ആകർഷണിയമായ രൂപം ആയിരുന്നു അയാളുടെതെന്ന് ഓർത്തു. ഷേവ് ചെയ്ത് മിനുസമേറിയ കവിളുകളിൽ വെറുതെ വിരൽ ഓടിക്കാൻ ആയിരുന്നു അവൾക്ക് ഏറെ ഇഷ്ടം.

എന്‍റെ രൂപം കണ്ട് വിഷമമായോ? നിനക്ക് സന്തോഷിക്കാം. ഇത് എന്‍റെ മാത്രം കുറ്റമല്ലേ സാബു നിസംഗതയോടെ പറഞ്ഞു.

മറ്റുള്ളവരുടെ വിഷമം കണ്ട് സന്തോഷിക്കാൻ ഒരു മനസ്സ് എനിക്കില്ല. ഉറച്ച സ്വരത്തിലാണ് രേഖ പറഞ്ഞത്.

അല്ല രേഖ, ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. നിനക്ക് എന്‍റെ ഈ അവസ്ഥ കണ്ട് പൊട്ടിച്ചിരിക്കാം. അയാളുടെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു.

എനിക്ക് നിന്‍റെ സ്വഭാവം അല്ല സാബു അങ്ങനെ പറയണമെന്നല്ല അവൾ ആഗ്രഹിച്ചത്. എന്നിട്ടും പറഞ്ഞു. അഞ്ചു വർഷങ്ങൾക്കു മുമ്പ് അടച്ച ഒരു പുസ്തകം തുറക്കാൻ ശ്രമിക്കുന്നതിനിടയിലെ തത്രപ്പാടുകൾ.

ഒരുതവണ എനിക്ക് തെറ്റി. പൊറുക്കാനാവാത്ത തെറ്റ്. നിനക്കും എനിക്കും ഇടയിൽ അസമാനതകൾ ഏറെയുണ്ട്. അവ ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. അയാൾ ഒരു നിമിഷം നിർത്തി. നിന്നോട് അല്പം സംസാരിക്കണം എന്നുണ്ടെനിക്ക് നമുക്ക് എവിടെയെങ്കിലും ഇരുന്നാലോ?

എന്തു കാര്യം? ഇനിയും വല്ലതും ബാക്കിയുണ്ടോ വിരസതയോടെ അവൾ തിരക്കി.

സാബുവിന്‍റെ രൂപം മനസ്സിൽ ഉണർത്തിയ ആശങ്ക മറക്കുന്നതിൽ അവൾ ഏറെ വിജയിച്ചു. അവനോട് സംസാരിക്കണോ വേണ്ടയോ എന്ന ചിന്തയാണ് അവളെ കുഴക്കിയത്.

നീ തെറ്റിദ്ധരിക്കേണ്ട ഞാനിപ്പോൾ പഴയ സാബു അല്ല. കാലം എന്നെ മാറ്റി. അയാളുടെ സ്വരം വല്ലാതെ തളർന്നിരുന്നു. പിന്നീട് അപേക്ഷ രൂപേണ ഒരിക്കൽ കൂടി പറഞ്ഞു പ്ലീസ്, ഒരു തവണത്തേക്ക് മാത്രം നമുക്ക് ഇത്തിരി സംസാരിക്കാം.

ശരി പക്ഷേ ഇപ്പോഴല്ല. നാളെ സിറ്റി കഫെയിൽ ഇതേസമയം വന്നാൽ മതി. ഇത്രയും പറഞ്ഞശേഷം അവൾ ഓട്ടോയിൽ കയറി തിരിച്ചുപോയി. സാബുവിനോട് ഇത്രയും സംസാരിച്ചപ്പോൾ തന്നെ രേഖയുടെ രക്തസമ്മർദ്ദം ഉയരുകയും ശരീരം വിയർക്കുകയും ചെയ്തു.

അപ്രതീക്ഷിത സംഭവങ്ങൾക്ക് ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനുള്ള ശക്തി ഉണ്ടോ? വീട്ടിലെത്തിക്കഴിഞ്ഞ് ഗതകാല സംഭവങ്ങൾ ഓർക്കുകയായിരുന്നു രേഖ. സാബു മൂലം അവളുടെ ജീവിതത്തിൽ ഭൂകമ്പം പോലെ എന്തോ ഒന്ന് സംഭവിച്ചതിനെ പറ്റി അവളുടെ സ്വപ്നങ്ങൾ എല്ലാം ഒരു തൂവൽ പോലെ കാറ്റിൽ പറന്നു എങ്ങോ പോയി മറഞ്ഞതിനെപ്പറ്റി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...