അലാറം നിർത്താതെ അടിച്ചു കൊണ്ടിരുന്നു. ഞാൻ കൊതുകു വലയ്ക്കുള്ളിൽ നിന്നും കൈ നീട്ടി അലാറം നിർത്താൻ ശ്രമിച്ചു എങ്കിലും അതെങ്ങനെയോ നിലത്ത് വീണു. അതെടുത്ത് അലാറം കീ അമർത്തിയപ്പോഴേക്കും ഒരു കനത്ത നിശബ്ദത പരന്നു. തൊട്ടടുത്ത് ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ നോക്കിയപ്പോൾ വല്ലാത്ത ദേഷ്യം തോന്നി. ഇനിയും ഒരു മണിക്കൂർ കൂടി അദ്ദേഹത്തിന് സുഖമായി ഉറങ്ങാമല്ലോ. ഞാൻ മുറിക്ക് പുറത്തേക്ക് വന്നു.

നാത്തൂൻ മൃദുലയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ എംബിബിഎസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അവളെ കണ്ടപ്പോൾ എനിക്ക് എന്‍റെ ബാല്യം ഓർമ്മ വന്നു. ഏതോ മഹത് കാര്യം ചെയ്യാനാണ് ഞാൻ ജനിച്ചത് എന്ന തോന്നലായിരുന്നു അപ്പോഴെല്ലാം. ഭാവിയെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ മെനഞ്ഞെടുക്കുവാനുള്ള ശ്രമത്തിൽ കേവലം പഠനത്തിൽ മാത്രമേ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. പഠിക്കുന്ന കാലത്ത് ഞാനായിരുന്നു എപ്പോഴും മുൻപന്തിയിൽ. 86 ശതമാനം മാർക്ക് നേടിയത് കണ്ട് അച്ഛനമ്മമാർ ഏറെ സന്തോഷിച്ചു. അന്നൊക്കെ ആൺകുട്ടിയായിരുന്നു എങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

അടുത്ത ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ എന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും വീട്ടിൽ സ്ഥിരമായി അരങ്ങേറി. വിവാഹം പഠനത്തെ ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചതും ഇല്ല. ഇന്നല്ലെങ്കിൽ നാളെ വിവാഹിതയാകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും. എന്‍റെ സുന്ദര സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്ന ആ രാജകുമാരനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ…

ഞാൻ അടുക്കളയിൽ പോയി ചായക്ക് വെള്ളം വച്ചു. രാവിലെ എഴുന്നേറ്റ ഉടനെ പാത്രം കഴുകാൻ ആർക്കാണ് ഇഷ്ടമാവുക? എന്നാലും കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കാതെ തരമില്ലല്ലോ. ടിവിയിൽ ജോഗിംഗ് ചെയ്യുന്ന പെൺകുട്ടികളെ കണ്ടപ്പോൾ ഈ പ്രാരാപ്തങ്ങൾ ഒക്കെ ഇട്ടെറിഞ്ഞ് എനിക്കും ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. വാതിൽ തുറന്നു പുറത്തേക്കിറങ്ങാൻ മനസ്സുവെമ്പി.

എനിക്ക് മൃദുലയോട് അതിരു കവിഞ്ഞ സ്നേഹം തോന്നി. ചായ ഉണ്ടാക്കി കൊടുത്താൽ അവൾക്ക് സന്തോഷമാകും. കണ്ണുകളിൽ നന്ദി കലർന്ന സ്നേഹം നിഴലിക്കും. അവളതുവരെ ചെയ്ത കൊള്ളരുതായ്മകൾ അവളുടെ സ്നേഹത്തോടെയുള്ള ഒരൊറ്റ കടാക്ഷം കൊണ്ട് ഞാൻ മറക്കും. ഞാൻ ചായ ഗ്ലാസ് മൃദുലയുടെ മേശപ്പുറത്ത് വെച്ചപ്പോൾ അവൾ ഒന്നു നോക്കിയത് പോലുമില്ല. ഇങ്ങനെ ഒരാൾ വന്നു പോയെന്നു പോലും അറിഞ്ഞ ഭാവം നടിച്ചില്ല. എന്നോട് ഇത്ര അവഗണനയോ… ഇത്രയധികം അംഗങ്ങളുള്ള വീട്ടിൽ ഞാനൊഴികെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും ദേഷ്യത്തിനുമൊക്കെ വിലകൽപ്പിക്കപ്പെട്ടിരിക്കുന്നു.

കേവലം എന്നെ മാത്രം ആരും ശ്രദ്ധിക്കുന്നില്ല. ഞാൻ കാറ്റിന്‍റെ അല പോലെയായിരുന്നു. എന്‍റെ ആവശ്യം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിൽ കൂടി എന്നെ ആരും ശ്രദ്ധിക്കാറില്ല. മൃദുലയെ കുറിച്ച് ആലോചിച്ചു വെറുതെ എന്തിന് മനസ്സ് വേദനിപ്പിക്കണം. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ അവളുടെ വിവാഹവും കഴിയും. അപ്പോൾ മനസ്സ് ഇത്ര അസ്വസ്ഥമാകില്ലല്ലോ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...