അയക്കുന്ന ആള്‍ - യാമിനി നിഖിലേഷ് അറ്റ് ജീമെയില്‍ ഡോട്കോം 20-2-2022

സ്വീകരിക്കുന്ന ആള്‍ -രാജീവ് രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെക്കുറിച്ച്

സുഹൃത്തേ,

നിങ്ങള്‍ 25-1-22 ല്‍ അയച്ച ഈമെയിലുകളില്‍ സന്ദര്‍ഭവശാല്‍ എന്‍റെ ഈ മേയില്‍ ഐ ഡിയും ഉള്‍പെട്ടിരുന്നു. നിങ്ങളുടെ പ്രേമാതുരമായ സന്ദേശം വായിച്ചപ്പോള്‍ നിങ്ങളോടെനിക്ക് സഹതാപം തോന്നി. നിങ്ങളിലെ ഈ വികാരവിക്ഷോഭം ഒരു യുവാവിന് പ്രഥമദര്‍ശനത്തില്‍തന്നെ ഒരു പെണ്‍കുട്ടിയോട് തോന്നിയേക്കാവുന്ന അതിഗാഢവും അഗാധവുമായ പ്രണയാനുഭൂതിയുടെ പ്രതിസ്പന്ദനമാകാം. അത് താല്‍ക്കാലികമായ ഒരഭിനിവേശം മാത്രമാകാനിടയില്ല. അല്ലെങ്കില്‍ റോംഗ് നമ്പര്‍ തന്ന പെണ്‍കുട്ടിയെ തേടി കണ്ടുപിടിക്കാന്‍ നിങ്ങള്‍ മെനക്കെടുകയില്ലായിരുന്നല്ലോ.

നിങ്ങളെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സേലത്താണ് എന്‍റെ താമസം. നിങ്ങളുടെ മനം കവര്‍ന്ന പെണ്‍കുട്ടി തിരുവനന്തപുരത്തുകാരിയും. അവളെ കണ്ടുപിടിക്കാന്‍ ഞാനൊരു ഉപായം കണ്ടെത്തി .

ഞാനെന്‍റെ ഫേസ്‌ബുക്കില്‍ യാമിനി എന്ന് പേരുള്ളവരെ ക്ഷണിച്ചുകൊണ്ട് “നമ്മള്‍ കണ്ടുമുട്ടി. നീയെനിക്ക് റോംഗ് നമ്പര്‍ തന്നു” എന്നൊരു പേജ് ഉണ്ടാക്കി. നിങ്ങളയച്ച ഈമെയിലുകളില്‍ ഉള്‍പ്പെട്ട ആറുപേരെ കൂടാതെ മറ്റുചിലരും ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ അത് പതിനൊന്നുപേരുടെ ഒരു സൗഹൃദഗ്രൂപ്പായി വളര്‍ന്നിരിക്കയാണ്. ഒരംഗം വഴി നിങ്ങളുടെ രണ്ടാമത്തെ മേയിലും എനിക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഇനിയും പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നുമുണ്ട്‌. അന്യോന്യം പരിചയപ്പെടാനും ചാറ്റ് ചെയ്യാനും അവസരമുണ്ടാക്കിത്തന്ന നിങ്ങളോട് യാമിനിമാരുടെ ഈ സുഹൃദ്സംഘത്തിന്‍റെ നന്ദി അറിയിക്കട്ടെ. നിങ്ങളുടെ “ഹൃദയവുമായി” കടന്നു കളഞ്ഞ പെണ്‍കുട്ടിയെ എങ്ങനെയെങ്കിലും കണ്ടെത്താതെ പിന്മാറുകയില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെക്കുറിച്ച് വിവരം കിട്ടിയാല്‍ നിങ്ങളുടെ രണ്ട് ഈമെയില്‍ സന്ദേശവും ഞങ്ങളവള്‍ക്ക് അയച്ചുകൊടുക്കും. അവളുടെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

ഈ അന്വേഷണം ശുഭപര്യവസായിയോ അല്ലയോ എന്നറിയാനുള്ള അത്യാകാംക്ഷയിലാണ് ഞാനും എന്‍റെ സുഹൃത്തുക്കളും. വിജയമാശംസിച്ചുകൊണ്ട്,

യാമിനി നിഖിലേഷ്

അയക്കുന്ന ആള്‍- യാമിമഹേന്ദ്രന്‍അറ്റ്ജീമെയില്‍ഡോട്കോം 10-3-2022

സ്വീകരിക്കുന്ന ആള്‍- രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

സന്ദേശം- ഒരു ക്ഷമാപണക്കത്ത്

മിസ്റ്റര്‍ രാജീവ്‌,

ഇതിനുമുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസികാവസ്ഥയിലാണ് ഞാന്‍. എങ്ങിനെ തുടങ്ങണം? എന്തെഴുതണം? യാതൊരു പ്രകോപനവുമില്ലാതെ ഒരാളോട് അപമര്യാദയായി പെരുമാറിയതിന്‍റെ കുറ്റബോധം വാക്കുകളുടെ വഴിമുടക്കുന്നു. യാമിനി നിഖിലേഷിന്‍റെ കത്തും രാജീവിന്‍റെ രണ്ട് ഈ മെയിലുകളും എന്‍റെ ഒരു സ്നേഹിത വഴി എനിക്ക് കിട്ടി. അതെല്ലാം വായിച്ചപ്പോഴാണ് ഞാൻ ചെയ്ത തെറ്റിന്‍റെ ഗൗരവം മനസ്സിലായത്. രാജീവിന്‍റെ സുതാര്യമായ നല്ല മനസ്സ് ആ മെയിലുകളിലൂടെ എനിക്ക് കാണാനായി.

ഫാസ്റ്റ്ഫുഡ്‌ കടയിൽ വെച്ച് ഞാന്‍ റോംഗ് നമ്പര്‍ തന്ന നിമിഷം മുതല്‍ ആ സംഭവം ഓര്‍ക്കുമ്പോഴെല്ലാം വല്ലാത്തൊരു അപരാധബോധം എന്നെ പിടികൂടിയിരുന്നു. സംസ്ക്കാരശൂന്യമായ എന്‍റെ പ്രവൃത്തിയെ ഞാന്‍ സ്വയം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. ഒരു അപരിചിതനോടുള്ള പെരുമാറ്റത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ മാത്രമായിരുന്നു അതെന്ന് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചെങ്കിലും അല്പംകൂടി മര്യാദ കാണിക്കാമായിരുന്നു എന്ന് മനസ്സ് കുറ്റപ്പെടുത്തി. ഇപ്പോഴെനിക്ക് തെറ്റ് തിരുത്താനുള്ള അവസരം ലഭിച്ചിരിക്കയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...