“ചേച്ചി, സിറ്റർ സുന്ദരി തന്നെയാ, പക്ഷേ ചേച്ചിയുടെ അത്രയുമില്ല കേട്ടോ” ശിൽപയെ അടിമുടി നോക്കിയശേഷം ആനന്ദ് ഉറക്കെ ചിരിച്ചു.

“എടാ, നിന്‍റെ വിലയിരുത്തൽ ശരിയല്ല.” അരവിന്ദനും ചിരി നിയന്ത്രിക്കാനായില്ല.“ ഇവൾ ശിൽപയെക്കാൾ സുന്ദരിയാ.”

“ശിൽപയെ കണ്ടിട്ട് അനിയന്‍റെ കണ്ണ് മഞ്ഞളിച്ചു പോയെന്നാ തോന്നുന്നത്.” ശ്രുതി അവനെ കളിയാക്കി.

“ചേച്ചി, എന്‍റെ സ്മാർട്ട്നസിന് എന്താ കുറവ്. അത് കണ്ടിട്ടാകണം കക്ഷി കൺഫ്യൂഷനിലായത്. നോക്ക്, കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ടില്ലേ.” ആനന്ദ് കോളർ പിടിച്ചുയർത്തി ഗമ കാണിച്ചു.

“ഹേയ് മിസ്റ്റർ, അത് നിങ്ങളുടെ തെറ്റിദ്ധാരണയാ. മൃഗശാലയിൽ ചെന്നാൽ നമ്മൾ ചില വിചിത്രജീവികളെ അത്ഭുതത്തോടെ നോക്കാറില്ലേ? എന്താ സ്മാർട്ട്നസ് ഉള്ളതുകൊണ്ടാണോ?” ശിൽപ തിരിച്ചടിച്ചു.

“വെരിഗുഡ്... നല്ല മറുപടി തന്നെ.” അരവിന്ദ് കൈ കൊട്ടി ചിരിച്ചു.

“ശിൽപ, എന്തുപറയണമെന്ന് ഈ പെണ്ണിന് ഒരു നിശ്ചയവുമില്ല. വായിൽ വന്നതങ്ങ് പറയുകയാ.” സാവിത്രിയമ്മ ശിൽപയെ ചെറുതായൊന്ന് താക്കീത് ചെയ്തു.

“ആന്‍റി... വഴക്ക് പറയണ്ട. പ്രശംസ കുറഞ്ഞുപോയതിന്‍റെ പ്രതിഷേധമാ” ആനന്ദ് ശിൽപയെ നോക്കി ചിരിച്ചു.

“നിനക്ക് ശിൽപയെ ഇഷ്ടമായോ?” ശ്രുതി ആനന്ദിനെ നോക്കി.

“ങ്ഹാ, കുഴപ്പമില്ല.” ആനന്ദ് അലക്ഷ്യമായി പറഞ്ഞു.

വീട്ടിലെ ഏറ്റവും ഇളയ ആളായതിനാൽ ആനന്ദിനോട് ചേട്ടനും ഭാര്യ ശ്രുതിക്കും പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഭർത്താവിന്‍റെ അനുജൻ എന്നതിലുപരി ആനന്ദ് ശ്രുതിക്ക് സ്വന്തം അനുജനപ്പോലെയായിരുന്നു. ആനന്ദിനും ചേച്ചിയെന്നാൽ ജീവനായിരുന്നു. വീട്ടിൽ വരുമ്പോഴൊക്കെ അനുജത്തിയോടും അമ്മയോടും ആനന്ദിനക്കുറിച്ച് പറയാനേ അവൾക്ക് നേരമുള്ളൂ. മൂംബൈയിൽ എൻജിനീയറാണ് ആനന്ദ്.

ചേട്ടന്‍റെയും ചേച്ചിയുടെയും വിവാഹവാർഷികം ആഘോഷിക്കാനാണ് ശിൽപയും സാവിത്രിയമ്മയും തിരുവന്തപുരത്തു നിന്നും കൊച്ചിയിലെ അവരുടെ വീട്ടിലെത്തിയത്. അരവിന്ദന്‍റെയും ആനന്ദിന്‍റെയും അച്ഛനമ്മമാർ നേരത്തേ മരിച്ചു പോയതിനാൽ ഏത് വിശേഷാവസരത്തിലും സാവിത്രിയമ്മ വേണമെന്നത് അവർക്ക് നിർബന്ധമായിരുന്നു.

ചേട്ടന്‍റെയും ചേച്ചിയുടെയും വിവാഹവാർഷികം ആഘോഷിക്കാനായി ആനന്ദ് ഒരാഴ്ചത്തെ അവധിയെടുത്ത് മുംബൈയിൽ നിന്നും പറന്നെത്തുകയായിരുന്നു. ഇതിലുപരിയായി അനന്ദും ശിൽപയും പരസ്പരം കാണണമെന്നും ശ്രുതിക്കും അരവിന്ദിനും ഉദ്ദേശ്യമുണ്ടായിരുന്നു. അനിയന്‍റെ ഭാര്യയായി ശിൽപ വരുന്നതിൽ അരവിന്ദനാണ് ഏറ്റവുമധികം സന്തോഷിച്ചിരുന്നത്. കാരണം അരവിന്ദിന് ശിൽപയോട് ഒരനുജത്തിയോടുള്ള വാത്സല്യമുണ്ടായിരുന്നു. അരവിന്ദ് ഈ ആഗ്രഹം അറിയിച്ചപ്പോൾ സാവിത്രിയമ്മക്ക് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഒരേ വീട്ടിലേക്ക് പെൺമക്കളെ വിവാഹം കഴിച്ചയക്കുക ഒരു ഭാഗ്യം തന്നെയല്ലേ. ശ്രുതിക്കും അതിൽ വലിയ താൽപര്യമായിരുന്നു.

അതുകൊണ്ട് ഈ കൂടിക്കാഴ്ചയിൽത്തന്നെ അവരുടെ വിവാഹകാര്യത്തെക്കുറിച്ച് തീരുമാനം ഉണ്ടാകണമെന്ന് അവരെല്ലാവരും ഒരേപോലെ ആഗ്രഹിച്ചിരുന്നു.

ശിൽപയെ ഇഷ്ടമായിയെന്ന് ആനന്ദ് തന്‍റെ പെരുമാറ്റത്തിലൂടെ ആദ്യമെ പ്രകടമാക്കിയിരുന്നു.

അയാളുടെ കണ്ണുകൾ ആ ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. തന്നെപ്പോലെ സ്മാർട്ടായ ഒരു ചെറുപ്പക്കാരനെ ശിൽപക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ലെന്ന് അയാൾ ധരിച്ചു.

രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്ന ചേച്ചിയെ സഹായിക്കാനായി ശിൽപയും അവിടേക്ക് വന്നു.

“എന്‍റെ ഫേവറേറ്റ് ഡിഷസ് ഏതൊക്കെയാണെന്ന് ചേച്ചിക്ക് നല്ലവണ്ണം അറിയാം. അതൊക്കെ നേരത്തേ ചോദിച്ച് മനസ്സിലാക്കിയേക്കണേ.” ആനന്ദ് ശിൽപയെ കളിയാക്കാനെന്നോണം പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...