സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിൽ കുറച്ച് നിയന്ത്രണം കൊണ്ട് വന്നിരിക്കുകയാണ് കേന്ദ്രസർക്കാർ. സമൂഹ മാധ്യമങ്ങളടക്കമുള്ള ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണിത്. കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിലെ ഒരു പൊതുരീതി പറയാം. ലൈംഗികതയുടെ പേരിലോ അവകാശങ്ങളുടെ പേരിലോ സ്ത്രീകളെയും പുരുഷന്മാരെയും പരസ്പ്‌പരം ശത്രുക്കളാക്കാൻ പ്രേരിപ്പിക്കുന്ന തരം ചർച്ചകളും അഭിപ്രായങ്ങളും ഒരുപാട് കണ്ടുവരുന്നു. തങ്ങൾക്ക് ഇഷ്ടമല്ലാത്തവരെ മോശം വാക്കുകളും കമന്‍റുകളും കൊണ്ട് ഏതെങ്കിലും ഒരു മുഖമില്ലാത്ത ഐഡിയിൽ മറഞ്ഞിരുന്നു അപകീർത്തിപ്പെടുത്തുകയോ ഭയപ്പെടുത്തുകയൊക്കെയാണ് ചെയ്യുന്നത്.

എന്നാൽഇതേ വ്യക്ത‌ി നേരിട്ടൊരു പ്രശ്നം കണ്ടാൽ ഒഴിഞ്ഞുമാറി അകന്നുപോകുകയും ചെയ്യുന്നവരാകാം. സമൂഹത്തിൽ ഈ പ്രവണത വർദ്ധിക്കുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്. ഇനിയും ഒരു മാറ്റം ആവശ്യമല്ലേ?

പണത്തിനും പരസ്യത്തിനും മാത്രമായി സമൂഹ മാധ്യമങ്ങൾ അധപതിക്കാതിരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ഇടപെടാൻ കഴിയും. സോഷ്യൽ മീഡിയയിലെ ലിംഗ വിവേചനവും സ്ത്രീവിരുദ്ധമായ സൈബർ ആക്രമണങ്ങളും ഇന്ന് വലിയൊരു സാമൂഹിക പ്രശ്ന‌മായി മാറിയിരിക്കുന്നു. പരസ്പരം ബഹുമാനിക്കുന്നതിന് പകരം വിദ്വേഷം വളർത്തുന്ന ഇത്തരം പ്രവണതകൾ ആരോഗ്യകരമായ ഒരു സമൂഹത്തിന് ചേർന്നതല്ല. ഈ പ്രവണതയ്ക്ക് മാറ്റം വരുത്താൻ നമുക്ക് വ്യക്തിപരമായും സാമൂഹികമായും ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ബോധ്യം വേണം. മോശം കമന്‍റുകളോ വാക്കുകളോ കണ്ട് ഭയപ്പെടുന്നതിന് പകരം അവയെ കൃത്യമായി കൈകാര്യം ചെയ്യാൻ പഠിക്കണം.

ഭീഷണിപ്പെടുത്തുന്നതോ അശ്ലീലം നിറഞ്ഞതോ ആയ അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിപ്പോർട്ട് ചെയ്യുക എന്നതാണ് ഒരു കാര്യം. ഇനി വ്യക്‌തിഹത്യയോ ഭീഷണിയോ ഉണ്ടാവുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകാൻ മടിക്കരുത്. ഇതൊന്നും താൽപര്യം ഇല്ലെങ്കിൽ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി മനപൂർവ്വം മോശം കമന്‍റുകൾ ഇടുന്നവരോട് തർക്കിക്കാതിരിക്കുന്നതാണ് പലപ്പോഴും നല്ലത്. നാം നൽകുന്ന പ്രതികരണം അവരെ കൂടുതൽ പ്രകോപിപ്പിക്കാൻ സഹായിച്ചേക്കാം. ഇനി മേൽപ്പറഞ്ഞ മോശം ഭാഷ ഉപയോഗിച്ച് സ്ത്രീകളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന പുരുഷന്മാർക്കിടയിൽ തന്നെ മാറ്റം വരണം. സ്വന്തം സുഹൃത്തുക്കളോ പരിചിതരോ സോഷ്യൽ മീഡിയയിൽ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ അത് തെറ്റാണെന്ന് പറയാൻ മടിക്കാത്ത പുരുഷന്മാരുടെ ഇടപെടൽ വലിയ മാറ്റമുണ്ടാക്കും. ലിംഗസമത്വം എന്നത് ഒരാളുടെ അവകാശം കവർന്നെടുക്കലല്ല മറിച്ച് എല്ലാവർക്കും തുല്യമായ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണെന്ന് തിരിച്ചറിയണം.

സൈബർ ആക്രമണത്തിന് ഇരയാകുന്ന വ്യക്തികൾക്ക് പിന്തുണ നൽകാൻ ഓൺലൈൻ കൂട്ടായ്‌മകൾ ഉണ്ടാകണം. തനിച്ചല്ല എന്ന തോന്നൽ അവർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മാറ്റം തുടങ്ങേണ്ടത് അടിത്തറയിൽ നിന്നാണ്. മറ്റൊരു ലിംഗത്തിൽപ്പെട്ട വ്യക്‌തിയെ ബഹുമാനിക്കണമെന്നും ഓൺലൈൻ പെരുമാറ്റച്ചട്ടങ്ങൾ എന്താണെന്നും പുതിയ തലമുറയെ പഠിപ്പിക്കണം. സ്ത്രീയായാലും പുരുഷനായാലും വ്യക്തിത്വത്തിനും അഭിപ്രായങ്ങൾക്കും തുല്യ വിലയുണ്ടെന്ന് കുട്ടികൾ മനസ്സിലാക്കി വളരണം.

സോഷ്യൽ മീഡിയ എന്നത് ആശയങ്ങൾ പങ്കുവെക്കാനുള്ള ഇടമാകണം. അല്ലാതെ ആയുധമാക്കാനുള്ള ഇടമാകരുത്. ഇത്തരം നെഗറ്റീവ് പ്രവണതകളെ അവഗണിക്കുന്നതിനൊപ്പം തന്നെ ശരിയായ രീതിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നത് വഴി മാത്രമേ നമുക്ക് ഒരുമാറ്റം കൊണ്ടു വരാൻ സാധിക്കൂ. ശ്രദ്ധിക്കേണ്ട ഗൗരവകരമായ വിഷയങ്ങൾ വിസ്മരിക്കപ്പെടുകയും ലിംഗപരമായ തർക്കങ്ങളും വിദ്വേഷം പടർത്തുന്ന ചർച്ചകളും കാട്ടുതീപോലെ പടരുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയുടെ ശാപമായി മാറിയിട്ടുണ്ട്. ഇതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്. ഏറ്റവും മുന്നിൽ ഉള്ളത് അൽഗോരിതത്തിന്‍റെ പങ്ക് ആണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ അൽഗോരിതം ഡിസൈൻ ചെയ്തിരിക്കുന്നത് ആളുകളെ കൂടുതൽ സമയം സൈറ്റിൽ പിടിച്ചിരുത്താനാണ്. സ്നേഹത്തേക്കാൾ വേഗത്തിൽ വിദ്വേഷവും തർക്കങ്ങളും ആളുകളെ പ്രകോപിപ്പിക്കുകയും പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരം തർക്കവിഷയങ്ങളിൽ കൂടുതൽ കമന്‍റുകളും, ഷെയറുകളും വരുന്നത് കൊണ്ട് അൽഗോരിതം അവയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ടാണ് വിജ്‌ഞാനപ്രദമായ കാര്യങ്ങളേക്കാൾ ഇത്തരം വൈറൽ വിവാദങ്ങൾ നമ്മൾ എപ്പോഴും കാണുന്നത്..

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...