രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. ഡൽഹിയിലെ 11 അംഗ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യ. മോക്ഷ പ്രാപ്തിക്കു വേണ്ടിയായിരുന്നുവത്രേ കുടുംബത്തിന്‍റെ ഈ കടുംകൈ. ഭക്‌തിയുടെ ഉന്മാദാവസ്‌ഥയിൽ എപ്പോഴോ സംഭവിച്ച ഈ ദുരന്തത്തെ ആധുനിക സമൂഹം എങ്ങനെ കാണുന്നുവെന്നത് പ്രസക്തമാണ്.

ഭാട്ടിയ കുടുംബത്തിന്‍റെ ലക്ഷ്യം മോക്ഷമായിരുന്നുവെങ്കിൽ ഇത്രയും വർഷക്കാലം അമർനാഥ് യാത്ര നടത്തുന്ന ലക്ഷക്കണക്കിനുള്ള ഭക്‌തരുടെയും ലക്ഷ്യം അത് മാത്രമായിരിക്കുമല്ലോ.

മോക്ഷം! യാദൃശ്ചികമെന്ന് പറയട്ടെ, ആ തീയതിയിൽ കഴിഞ്ഞ അമർനാഥ് യാത്രയിൽ മരണപ്പെട്ട യാത്രക്കാരുടെ എണ്ണവും 11 ആയിരുന്നു. പക്ഷേ ഒരെയൊരു വ്യത്യാസം മാത്രം മരണപ്പെട്ടവർ ഒരേ കുടുംബത്തിൽ പെട്ടവരായിരുന്നില്ല. അവർ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നെത്തിയവരായിരുന്നു.

ആന്ധ്രപ്രദേശിലെ ഫായവലം സ്വദേശി 75 വയസ്സുള്ള തോട്ടാരാധനം അമർനാഥ് യാത്രയ്ക്കിടെ ജൂലൈ 3 ന് ആണ് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. മരണ സമയത്ത് അയാളൊരു ലംഗറിലെ അടുക്കളയിലായിരുന്നു.

ആന്ധ്രാപ്രദേശിലെ തന്നെ അനന്തപൂരിൽ താമസിക്കുന്ന 65 വയസ്സുകാരൻ രാധാകൃഷ്ണ ശാസ്ത്രിയുടെ മരണം അമർനാഥ് ഗുഹയ്ക്ക് സമീപത്ത് സംഗം എന്ന പേരുള്ള സ്‌ഥലത്ത് വച്ചായിരുന്നു. അദ്ദേഹവും ഹൃദയാഘാതം വന്നാണ് മരിച്ചത്.

ഉത്തരാഖണ്ഡ് സ്വദേശി പുഷ്ക്കർ ജോഷി ബദരിയിലെ മഞ്ഞ് വീഴ്ചയെ തുടർന്ന് ബദരി മാർഗ്ഗിൽ റെയിൽവേ പാളത്തിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇങ്ങനെ ഓരോ സാഹചര്യങ്ങളിലുമായി എത്രയോ പേർ അമർനാഥ് യാത്രയിൽ മരണപ്പെട്ടിരിക്കുന്നു.

മോക്ഷവും മരണവും

ഇവരുടെയൊക്കെ അപകടമരണമായിട്ടും ആരും ഒരു ബഹളവും വച്ചില്ല മറിച്ച് പുണ്യ സ്‌ഥലമായ അമർനാഥിൽ വച്ച് മരിച്ചത് വലിയ ഭാഗ്യമാണെന്നായിരുന്നു പല ഭക്‌തരുടെയും നിരീക്ഷണം. അവർ മരിച്ചതല്ല, മോക്ഷ പ്രാപ്തിയിൽ എത്തിയെന്നായിരുന്നു ബന്ധുക്കളുടെയും മറ്റും കണ്ടെത്തൽ.

ഡൽഹിയിൽ ഭാട്ടിയ കുടുംബം ഈ മോക്ഷമാർഗ്ഗത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഈ വഴി തെരഞ്ഞെടുക്കുമായിരുന്നു എന്നത് സത്യമാണ്. അമർനാഥ് തീർത്ഥാടകരെപ്പോലെ അവരും അമർനാഥിലേക്ക് ജീവനെടുക്കുന്ന യാത്ര തെരഞ്ഞെടുക്കാൻ തുനിഞ്ഞേനെ. പ്രതികൂല കാലാവസ്‌ഥയിൽ പെട്ടോ ഹൃദയാഘാതമുണ്ടായോ അതുമല്ലെങ്കിൽ മറ്റ് വല്ല കാരണത്താലോ മരണമുണ്ടായാലും മോക്ഷം കിട്ടുമല്ലോ. മഞ്ഞുറഞ്ഞ ശിവലിംഗ രൂപത്തെ ദർശിക്കാനുള്ള സൗഭാഗ്യത്തിലൂടെയും മോക്ഷം കിട്ടും.

ഈ രണ്ട് സംഭവങ്ങളും തികച്ചും മതവുമായി ബന്ധപ്പെട്ട് ഉള്ളതാണ്. അമർനാഥ് തീർത്ഥാടനത്തിന് പോയി മരണപ്പെട്ടവരൊന്നും സാമൂഹ്യ പ്രവർത്തനത്തിന് പോയവരായിരുന്നില്ല. മറിച്ച് അവരുടെ ലക്ഷ്യം മോക്ഷം മാത്രമായിരുന്നു. പക്ഷേ മരണശേഷം മോക്ഷം കിട്ടിയോ ഇല്ലയോയെന്നത് ദൈവം യഥാർത്ഥത്തിൽ ഉണ്ടെങ്കിലല്ലേ അറിയാനാവൂ.

വ്യക്‌തമായി പറഞ്ഞാൽ മരണപ്പെട്ട ഈ തീർത്ഥാടകരും ഭാട്ടിയ കുടുംബം ചെയ്‌ത മണ്ടത്തരം മറ്റൊരു രീതിയിൽ ചെയ്യുകയായിരുന്നു. അതുകൊണ്ട് മരണവും മറ്റൊരു രീതിയിൽ സംഭവിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ മോക്ഷവും മരണവും തമ്മിലുള്ള അന്തരമെന്താണെന്നും മരണശേഷം മോക്ഷം കിട്ടുമോ അതോ മോക്ഷം കിട്ടുമ്പോഴാണോ മരണം സംഭവിക്കുകയെന്നതും പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.

അപകടകരമായ തീർത്ഥാടനങ്ങൾ

മതവിശ്വാസത്തിന്‍റെ കാവൽക്കാരും പൂജാരിമാരും തെറ്റൊന്നുമല്ല പറയുന്നത്. ദൈവദർശനം വെറുതെയങ്ങ് കിട്ടുമോ? അതുപോലെ ജീവനോടെയിരിക്കുമ്പോൾ ദക്ഷിണയും ദാനവുമൊന്നും അർപ്പിക്കാതെ ദൈവദർശനവും കിട്ടില്ല. അതുകൊണ്ട് ഭക്‌തരും മറ്റും മോക്ഷപ്രാപ്തിക്കായി പാപങ്ങൾ കഴുകി കളയാനും, മരണശേഷം സ്വർഗ്ഗവാസത്തിനും കാണുന്നയിടത്തേക്കൊക്കെ തീർത്ഥയാത്ര നടത്തിക്കൊണ്ടിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...