ഏതാണ്ട് ഒരു വർഷം മുമ്പാണ് സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആ സംഭവം പുറത്തറിയുന്നത്. കേരളത്തിലും പെൺ ചേലാകർമം നടക്കുന്നുവെന്ന യാഥാർത്ഥ്യം. അഞ്ച് വയസ്സിന് താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ ജനനേന്ദ്രീയം അംഗ വിച്ഛേദം ചെയ്ത് ചേലാകർമം എന്ന പ്രാകൃതമായ ആചാരം ഇവിടെയും നടക്കുന്നുവെന്ന ക്രൂരമായ വസ്തുത പുറം ലോകം ഭീതിയോടയൊണ് കേട്ടത്.

ആഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന വളരെ പ്രാകൃതമായ ആചാരം ഇങ്ങ് കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുണ്ടെന്നത് ഞെട്ടലുളവാക്കുന്നു.

പെൺകുഞ്ഞുങ്ങൾ തുടങ്ങി മുതിർന്ന സ്ത്രീകൾ വരെ ചേലാകർമത്തിന് വിധേയരാകുന്നുണ്ടത്രേ. വളരെ രഹസ്യമായി നടത്തപ്പെടുന്ന ഈ ആചാരം സമുദായത്തിന്‍റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ചെയ്യുന്നത്. തികച്ചും അന്ധവിശ്വാസങ്ങളുടെയും മറ്റും പേര് പറഞ്ഞാണ് ചേലാകർമം നടത്തുന്നത്.

ചേലാകർമം നടത്തുന്നത് ആരുടെയും ശ്രദ്ധ കടന്നു ചെല്ലാത്ത ചില കെട്ടിടങ്ങളിൽ വച്ചാണത്രേ. കോഴിക്കോട്ട് നിന്നും റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ പറയുന്നത് ഇത്തരമൊരു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത് ബീച്ചിനോട് ചേർന്ന ഒരു പഴയ വീട്ടിൽ ആണെന്നാണ്. അവിടെ അങ്ങനെയൊരു സംഭവം നടക്കുന്നതായി പരിസരവാസികശക്കു പോലും അറിയില്ലായിരുന്നു.

ഫോൺ വഴിയായിരുന്നു അപ്പോയ്മെന്‍റ്. ഒരു ക്ലിനിക്കിനു വേണ്ട ശുചിത്വമോ സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അതായത് ചേലാകർമത്തിനിടയിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ അതിനു തക്ക പരിഹാരമാർഗ്ഗങ്ങൾ ഇല്ലെന്നർത്ഥം. ഇത്തരത്തിൽ കേരളത്തിൽ പലയിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായ റിപ്പോർട്ടുകളുണ്ട്.

ജനിച്ച് അധികമാവാത്ത കുഞ്ഞുങ്ങൾ തുടങ്ങി വിവാഹിതരും വിവാഹിതരാകാത്തവരുമായ സ്ത്രീകൾ ഇത്തരം കേന്ദ്രങ്ങളിലെത്തി ചേലാകർമത്തിന് വിധേയരാകുന്നുണ്ടത്രേ.ചേലാകർമം ചെയ്‌താൽ സന്തുഷ്ടിയും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കാമെന്ന്, ഇവിടുത്തെ ചികിത്സകരുടെ ഉപദേശവും ഉണ്ടാകും.

കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്ത് ഡൽഹി, മുംബൈ, ചെന്നൈ, കോയമ്പത്തൂർ, ബംഗ്ളൂരു തുടങ്ങിയ സ്ഥലങ്ങളിലും ചേലാകർമം നിർബാധം നടക്കുന്നുണ്ടെന്നത് മുമ്പ് വാർത്തയായിട്ടുണ്ട്. ഇതിനായി നല്ല ഫീസും ക്ലിനിക്കുകൾ ഈടാക്കാറണ്ടത്രേ!

ഈജിപ്ത്, ആഫ്രിക്ക, യെമൻ തുടങ്ങിയ ഇടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെയിടയിൽ ഈ ആചാരം നിലനിൽക്കുന്നു. ഇത് സംബന്ധിച്ച് പല ആരോഗ്യപ്രശ്നങ്ങളും പെൺകുട്ടികളിലും സ്ത്രീകളിലും ഉണ്ടാകാറുണ്ട്. രക്തസ്രാവം, അണുബാധ പ്രസവസമയത്തുണ്ടാകുന്ന സങ്കീർണ്ണതകളും മറ്റും ഇതിലുൾപ്പെടുന്നു.

വളരെ അശാസ്ത്രീയവും പ്രാകൃതവുമായ രീതിയിൽ നടത്തപ്പെടുന്നതിനാൽ മരണവും സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 20 കോടി പെൺകുട്ടികളും സ്ത്രീകളും ചേലാകർമത്തിന് ഇരയായിട്ടുണ്ടെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. പ്രാകൃതമായ ഈ ആചാരം ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുനിത തിവാരി സുപ്രീം കോടതിയിൽ ഹർജി നൽകുകയുണ്ടായി.

ഇന്ത്യയിൽ ബോഹ്റാ മുസ്ലീം വിഭാഗങ്ങൾക്കിടയിൽ ഈ ആചാരം വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സർവേയിൽ 97 ശതമാനം പേരും കുട്ടിക്കാലത്ത് ഈ ദുരാചാരത്തിന് വിധേയരായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി. മാത്രവുമല്ല വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്നതോടെ ലൈംഗിക ജീവിതത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. മൂത്ര സംബന്ധമായ അണുബാധയും അമിത രക്‌തസ്രാവവും തുടങ്ങിയുള്ള അനുബന്ധ പ്രശ്നങ്ങളും ഉണ്ടായതായും പെൺചേലാകർമത്തിന് ഇരയായവർക്കിടയിൽ നടത്തിയ പഠനങ്ങളിൽ പറയുന്നുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...