നമ്മുടെ പണം സൂക്ഷിക്കാനുള്ള 'ഏറ്റവും സുരക്ഷിതമായ ഇടം ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന ഒരേ ഒരു ഉത്തരം ബാങ്ക് എന്ന് തന്നെയാവും. എന്നാൽ അടുത്തിടെ ഉണ്ടായ ചില അനിഷ്ട സംഭവങ്ങൾ നൽകുന്ന സൂചന മറ്റൊന്നാണ്. വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങൾ നിരന്തരം നിരീക്ഷിക്കുന്ന അജ്ഞാതനായ ഒരാൾ അല്ലെങ്കിൽ ഒരു സംഘം ലോകത്ത് എവിടെയൊക്കെയോ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ഭീതി ജനിപ്പിക്കുന്നു. ഇത്തരക്കാരുടെ കെണിയിൽപ്പെട്ട് ആളുകളുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് വൻതുകകൾ അപ്രത്യക്ഷമാകുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്.

നിലവിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർ പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് സൈബർ സുരക്ഷ വിദഗ്ധർ പറയുന്നത്. എടിഎം ക്ലോണിംഗ്, വാട്ട്സാപ്പ് കോളുകൾ, വഴിയുള്ള തട്ടിപ്പുകൾ, കാർഡ് ഡാറ്റ ചോർത്തിയുള്ള പണം തട്ടൽ, യുപിഐ വഴിയുള്ള മോഷണം, ബാങ്ക് അക്കൗണ്ട് പരിശോധനയുടെ പേരിലുള്ള തട്ടിപ്പ് എന്നിവയൊക്കെയാണ് ഇതിൽ പ്രധാനം. എങ്ങനെയാണ് ഈ തട്ടിപ്പ് നടക്കുന്നത് എന്നുള്ള ചോദ്യം സ്വാഭാവികമായും ഉയരാം. ഇത്തരം തട്ടിപ്പുകളെ ചെറുക്കാൻ അതറിയേണ്ടതും പ്രധാനമാണ്.

തട്ടിപ്പുകൾ പലവിധം

കഴിഞ്ഞ 10 വർഷത്തിനിടെ രാ ജ്യത്ത് 50,000-ത്തിലധികം ആളുകളാണ് സാമ്പത്തിക തട്ടിപ്പിനിരയായിരിക്കുന്നത്. രണ്ടു ലക്ഷം കോടി രൂപ നഷ്‌ടപ്പെട്ടവർ വരെ അതിൽ ഉണ്ട്. ഡിജിറ്റൽ ഇടപാടു കൾ മൂലം കഴിഞ്ഞ 2 വർഷത്തിനിടെ 10,000 കോടി രൂപയുടെ ബാംങ്കിംഗ് തട്ടി പ്പ് നടന്നതായാണ് ആർബിഐയുടെ പുതിയ റിപ്പോർട്ട്. ഇടപാടുകാർ അറിയാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചായിരുന്നു ഈ വൻ തട്ടിപ്പ്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെടാതെ സദാ ജാഗ്രത പാലിക്കുന്നതിലൂടെ സ്വന്തം സമ്പാദ്യത്തിന് സുരക്ഷിതത്വം ഉറപ്പാക്കാം. ഒരു അജ്‌ഞാത നമ്പറിൽ നിന്ന് വാട്‌സാപ്പിൽ വോയ്സ് കോൾ ലഭിച്ചാൽ വിളിക്കുന്നയാൾ വഞ്ചിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പണം തട്ടിയ ശേഷം കോളർക്ക് നിങ്ങളെ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടാനും കഴിയും.

ഇത് കൂടാതെ എടിഎം കാർഡ് ക്ലോണിങ്ങിലൂടെയും തട്ടിപ്പുകാർക്ക് നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ സാധിക്കും. നേരത്തെ ലളിതമായ കോളുകളിലൂടെ നടത്തിയിരുന്ന തട്ടിപ്പിന്‍റ സ്ഥാനത്തിപ്പോൾ ഡാറ്റ മോഷ്‌ടിച്ചാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതെന്നാണ് സൈബർ സുരക്ഷ വിദഗ്ദ്ധർ പറയുന്നത്.

മറ്റൊന്ന്, സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർഡുകൾ ക്ലോൺ ചെയ്‌തുള്ള തട്ടിപ്പുകളാണ്. എടിഎം ക്ലോണിംഗ് വഴി നിക്ഷേപകരുടെ മുഴുവൻ വിവരങ്ങളും ചോർത്തി ഡ്യൂപ്ലിക്കേറ്റ് എടിഎം കാർഡ് തയ്യാറാക്കി പണം തട്ടിയെടുക്കുന്നതാണ് ഈ രീതി. വിവരം എസ്എംഎസ്സിലൂടെ അറിയുമ്പോഴാണ് പണം നഷ്ട‌പ്പെട്ട വിവരം നിക്ഷേപകർ അറിയുന്നത് തന്നെ. ഇതെങ്ങനെയാണ് സൈബർ തട്ടിപ്പ് സംഘം സാധ്യമാക്കുന്നതെന്ന കാര്യം ഒരുപക്ഷേ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. അതിനാൽ ഒരോ തവണയും എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോഴും മറ്റുള്ളവർ കാണാതെ മറച്ചുവച്ച് പിൻ നമ്പർ എന്‍റർ ചെയ്യുന്നതാണ് സുര ക്ഷിതം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...