വർക്കിംഗ് ജേർണലിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ കൊറോണ വാരിയേഴ്സ് അവാർഡ് നേടിയ മാധ്യമ പ്രവർത്തക. മാധ്യമപ്രവർത്തനത്തിലൂടെ സാമൂഹ്യ സേവനത്തിന്‍റെ അന്തസത്ത ഉയർത്തിപ്പിടിച്ച് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന സുബിത. സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ദുരിതക്കയങ്ങളിൽ കഷ്ടപ്പെടുന്നവരുടെ വേദനകളെ പുറംലോകത്തെയറിയിച്ച് അവർക്കാശ്വാസവും അഭയവുമായി മാറുകയാണീ മാധ്യമപ്രവർത്തക. സമൂഹത്തിനുവേണ്ടി ഇങ്ങനെയും നന്മകൾ ചെയ്യാനാവുമെന്നതിന് ഉദാത്ത മാതൃകയാണിവർ.

മാധ്യമരംഗത്തെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങളും ഇതിനോടകം സുബിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

ലഭിച്ച അംഗീകാരങ്ങൾ?

2013 ൽ സംസ്ഥാന ടെലിവിഷൻ ബെസ്റ്റ് ന്യൂസ് പ്രസന്‍റർ അവാർഡ് എനിക്ക് ലഭിച്ചിരുന്നു. അഞ്ച് വാർത്താധിഷ്ഠിത പരിപാടികൾ ഞാൻ ജീവൻ ചാനലിൽ ചെയ്യുന്നുണ്ട്. അതിലൊന്നാണ് കാഴ്ചപ്പതിപ്പ് എന്ന പരിപാടി. ഏകദേശം 250 എപ്പിസോഡ് ആയിട്ടുണ്ട് ഈ പരിപാടി. കാഴ്ചപ്പതിപ്പിൽ വന്ന ചിതയുടെ കാവൽക്കാരി സെലീനയ്ക്കാണ് 2016 ബെസ്റ്റ് ഡോക്യുമെന്‍ററി ഓൺ ബയോഗ്രഫിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. ഡോക്യുമെന്‍ററി ഓൺ വിമൻ ആന്‍റ് ചിൽഡ്രൻ വിഭാഗത്തിൽ ടീച്ചറമ്മ എന്ന ബയോഗ്രഫിയ്ക്കും. ഞാൻ ആദ്യം ചെയ്ത ഡോക്യുമെന്‍ററിയായിരുന്നുവത്. ഭിന്നശേഷിക്കാരായ, ബുദ്ധിവൈകല്യം സംഭവിച്ച 65 കുട്ടികളെ ഏറ്റെടുത്ത റിട്ടയേഡ് പ്രഫസർ ഭാനുമതിയെന്ന സ്നേഹനിധിയായ ടീച്ചറമ്മയെക്കുറിച്ചുള്ളതായിരുന്നു ആ പരിപാടി.

മറ്റൊന്ന് നാലുകെട്ടിലെ മുരളീധരൻ (കാലിന് കീഴ്പ്പോട്ട് സ്വാധീനമില്ലാത്ത വ്യക്‌തി) എന്ന ബയോഗ്രഫിയ്ക്കായിരുന്നു. എസ്‍സിഎസ്ടി വിഭാഗങ്ങളുടെ ഉന്നമനത്തിനായുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തി അമ്മയുറങ്ങാത്ത വീട്, കാവലമ്മ, അഭയമില്ലാത്ത 6 പെണ്ണുങ്ങൾ എന്നീ ഡോക്യുമെന്‍ററികൾക്ക് ബിആർ അംബേദ്കർ അവാർഡ് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാറിന്‍റെ ബെസ്റ്റ് ഡൈവേഴ്സിറ്റി അവാർഡും 2017 ൽ എനിക്ക് ലഭിച്ചിരുന്നു.

മാധ്യമരംഗത്തെ മൊത്തം പ്രവർത്തനങ്ങളെ കാണക്കിലെടുത്താണ് ഏറ്റവും ഒടുവിലായി കിട്ടിയ കൊറോണ വാരിയേഴ്സ് അവാർഡ്. അവാർഡുകൾ നൽകുന്ന സന്തോഷം വളരെ വലുതാണെങ്കിലും അതിലുപരിയായിട്ടുള്ളത് ഞാൻ ചെയ്ത പരിപാടിയിലൂടെ ഒത്തിരിപ്പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞുവെന്ന സംതൃപ്തി. അതാണ് എന്‍റെ ഊർജ്‌ജവും ആശ്വാസവും.

ഗൾഫ് ന്യൂസ് വീക്ക് പ്രോഗ്രാം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാണല്ലോ?

കഷ്ടതയനുഭവിക്കുന്ന പ്രവാസികളെക്കുറിച്ചുള്ള പരിപാടിയാണത്. പല പ്രശ്നങ്ങളിൽ പെട്ട് ഗൾഫ് രാജ്യങ്ങളിലെ ജയിലിൽ കിടന്ന എത്രയോ പേരെ നാട്ടിലെത്തിക്കാൻ ഈ പരിപാടിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നതാണ് ഇതിന്‍റെ വിജയം. പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചുള്ള പരിപാടികൾ കണ്ട് ഗൾഫിലെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഞങ്ങളെ വിളിച്ച് വിവരങ്ങൾ മനസ്സിലാക്കി പലരേയും നാട്ടിലെത്തിച്ചിട്ടുണ്ട്. എന്‍റെ എഫ്ബി കമന്‍റ് ബോക്സിൽ അതിന്‍റെ പേരിൽ നിറയെ അഭിനന്ദനങ്ങൾ അറിയിച്ചുള്ള സന്ദേശങ്ങൾ വരാറുണ്ട്. പ്രവാസികളുടെ മദർ തെരേസ എന്നും വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ കണ്ണും മനസ്സും നിറഞ്ഞ സംതൃപ്തിയാണ്.

ആഴ്ചവട്ടം എന്ന വാർത്താധിഷ്ടിത പരിപാടിയെക്കുറിച്ച് പറയാമോ?

ട്രാൻസ്ജെൻഡേഴ്സിനെക്കൊണ്ട് വാർത്ത വായിപ്പിക്കുന്ന ലോകത്തെ ആദ്യപരിപാടിയായിരുന്നു ഇത്. ഇതിന്‍റെ പ്രൊഡ്യൂസർ ഞാനാണ്. ഈ പരിപാടി ഒരു ദേശീയ മാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ക്ഷേമാ സാംബമൂർത്തിയെന്ന മാധ്യമ പ്രവർത്തക എടുത്ത എന്‍റെ അഭിമുഖം അതിൽ വന്നിരുന്നു. ട്രാൻസ്ജെൻഡേഴ്സിനെ സഹായിക്കുന്ന കുറേ സ്ഥാപനങ്ങളുടെ സർവ്വേ എടുത്തിരുന്നു. ഇന്ത്യയിൽ പൊതുവേ ട്രാൻസ്ജെൻഡേഴ്സ് തഴയപ്പെടുന്ന വിഭാഗമാണല്ലോ. ആ സാഹചര്യത്തിൽ ട്രാൻസിനെ സപ്പോർട്ട് ചെയ്യുന്ന ചാനൽ ഏറെ ശ്രദ്ധ നേടി. എല്ലാ ഞായറാഴ്ചകളിലുമാണ് ആഴ്ചവട്ടം വന്നിരുന്നത്. മഞ്‌ജുവാര്യരുടെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വീറ്റി ബെർണാഡ്, ഋത്വിക് എന്നിവരാണ് വാർത്ത അവതരിപ്പിച്ചിരുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...