2014 കോമൺ വെൽത്ത്‌ഗെയിംസ്. ഗ്ലാസ്ഗോ, സ്ക്കോട്ട്ലന്‍റിന്‍റെ മനോഹാരിതയിൽ അരങ്ങേറിയ കോമൺവെൽത്ത് ഗെയിംസിൽ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള ഒരു പയ്യൻ 85 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗ് മത്സര വിഭാഗത്തിൽ വെള്ളിക്കൊടി പാറിച്ചു. അതൊരു പുതിയ താരോദയത്തിന്‍റെ തുടക്കം തന്നെയായിരുന്നു. വികാസ് ഠാക്കൂർ എന്ന വെയ്റ്റ്ലിഫ്റ്ററിന്‍റെ തുടക്കം. നാല് വർഷത്തിനിപ്പുറം 2018ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്തിലും വികാസ് നിരാശപ്പെടുത്തിയില്ല. വളരെ ചലഞ്ചിംഗായ 94 കിലോഗ്രാം വിഭാഗത്തിൽ വികാസ് ബ്രോൺസ് മെഡൽ കരസ്ഥമാക്കി. ചെറുപ്പം മുതൽക്കേ വീടിനടുത്തുള്ള ലുധിയാന ക്ലബ്ബിൽ പരിശീലിച്ചു തുടങ്ങിയ വികാസ് 2011ൽ തന്‍റെ കരിയർ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആരംഭിച്ചു. 5 തവണ തുടർച്ചയായി നാഷണൽ ചാമ്പ്യനായി. ഇപ്പോഴും ചാമ്പ്യൻ പട്ടം വികാസ് നിലനിർത്തുന്നു.

ആ ചെറിയ വലിയ തുടക്കം

ലുധിയാനയിൽ ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്തായിരുന്നു ഗുരുനാനാക്ക്  സ്റ്റേഡിയം. എന്നും രാവിലെ അച്ഛൻ നടക്കാൻ പോകുമ്പോൾ എന്നെയും കൊണ്ടുപോകും. ആ പ്രായത്തിൽ വലിയ ഗ്രൗണ്ട് മൂന്ന് തവണയൊക്കെ അച്ഛന്‍റെ കൂടെ ഞാൻ വലം വയ്ക്കാറുണ്ട്. അന്നേ അച്ഛന് അറിയാമായിരുന്നെന്ന് തോന്നുന്നു എന്‍റെ സ്പോർട്സിലെ താൽപര്യം.

10 വയസ്സുള്ളപ്പോൾ തൊട്ടേ ശ്രദ്ധ വെയ്റ്റ്ലിഫ്റ്റിംഗായി എന്നു പറഞ്ഞാൽ അതിൽ ഒരു ഇത്തിരി അതിശയോക്തി ഇല്ലേ എന്നു നിങ്ങൾ കരുതും. എന്നാൽ അങ്ങനെയല്ല. റെയിൽവേസിൽ ജോലി ചെയ്യുന്ന എന്‍റെ അച്ഛന് എന്നെക്കുറിച്ചുണ്ടായ സ്വപ്നമാണ് ഇന്നത്തെ ഈ ഞാൻ. മാത്രമല്ല അച്ഛന്‍റെ വാക്കുകളിൽ പറഞ്ഞാൽ സ്പോർട്സിൽ കുട്ടികൾക്ക് ഒരുപാട് അവസരങ്ങളും സാദ്ധ്യതകളും ഉണ്ട്. അങ്ങനെ 2003ൽ വെയ്റ്റ്ലിഫ്റ്റിംഗിന്‍റെ ലോകത്തേക്ക് അച്ഛൻ കൈപിടിച്ചു കയറ്റി. അന്ന് അച്ഛന്‍റെ സ്വപ്നം 2010ലെ കോമൺവെൽത്തിൽ എന്നെ പങ്കെടുപ്പിക്കുക എന്നതായിരുന്നു. എന്നാൽ അത് സാധിച്ചില്ല. പക്ഷേ 20-ാം വയസ്സിൽ എനിക്ക് കോമൺവെൽത്തിൽ പങ്കെടുക്കാൻ സാധിക്കുകയും 85 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടാനും കഴിഞ്ഞു.

കോമൺവെൽത്തിലെ ആദ്യ മെഡൽ

ഇന്‍റർനാഷണൽ മെഡൽ എന്നുള്ളത് എന്നേക്കാൾ അച്ഛന്‍റെ സ്വപ്നമായിരുന്നു. കോമൺവെൽത്തിൽ പങ്കെടുക്കാൻ സാധിച്ചപ്പോൾ സത്യത്തിൽ ഒരു ബ്രോൺസ് എങ്കിലും കിട്ടണം എന്നേ പ്രാർത്ഥിച്ചുള്ളു. അവിടെ നിന്ന് എനിക്ക് സിൽവർ നേടാൻ സാധിച്ചു. 2016ലെ റിയോ ഒളിംപിക്സിൽ 2014 കോമൺവെൽത്ത് പെർഫോമൻസ് എനിക്ക് ആവർത്തിക്കാൻ കഴിഞ്ഞില്ല. അതൊന്നും എന്‍റെ മനസ്സിനെയോ ശരീരത്തിനേയോ ബാധിച്ചിട്ടില്ല. ബാധിക്കാൻ പാടില്ലാ എന്ന ഉത്തമബോദ്ധ്യമുണ്ട്. ഞാൻ പറയുന്നത് എത്ര പരിശീലനം എടുത്താലും ആ ഒരു ദിവസത്തെ ലക്കും ഒരു വലിയ ഫാക്ടറാണ്. വെയ്റ്റ്ലിഫ്റ്റിംഗിന്‍റെ പടവുകൾ നടന്നു തുടങ്ങിയിട്ടല്ലേയുള്ളൂ. എനിക്ക് ഇനിയും സമയം ധാരാളമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. ഇനിയെത്രയൊക്കെ പടവുകൾ എനിക്ക് കയറാൻ കഴിഞ്ഞാലും 2014ലെ കോമൺവെൽത്ത് സിൽവർ മെഡൽ, ഞാൻ അച്ഛന് നൽകിയ സമ്മാനം! അതാണ് എന്‍റെ ഏറ്റവും ഗ്രേറ്റ് നിമിഷം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...